Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Development Projects

Wayanad

വിദ്യാഭ്യാസ മേഖലയിലെ വികസനം പദ്ധതികൾ യഥാസമയം പൂർത്തിയാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

കൽപ്പറ്റ: ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ ഭൗതിക ഗുണനിലവാര വികസനത്തിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജില്ലയിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം പ്രധാന അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കുമായി സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം, ജില്ലാതല ശ്രേഷ്ഠവിദ്യാലയ പുരസ്കാര വിതരണം എന്നിവ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അവർ.

ജില്ലാ പഞ്ചായത്ത് ഫണ്ടിന്‍റെ വലിയൊരു ഭാഗം വിദ്യാഭ്യാസ മേഖലയ്ക്കാണ് നീക്കിവച്ചിരിക്കുന്നത്. മുൻവർഷങ്ങളിലെ പൂർത്തിയാകാത്ത സ്പിൽ ഓവർ പദ്ധതികൾക്ക് വലിയൊരു തുക നീക്കിവയ്ക്കേണ്ടി വന്നിട്ടുണ്ട്. അതിനാൽ നടപ്പ് വർഷത്തെ പദ്ധതികളും മെയിന്‍റനൻസ് ഗ്രാന്‍റും കൃത്യമായി വിനിയോഗിച്ച് സമയബന്ധിതമായി പൂർത്തിയാക്കൻ നിർദേശിച്ചു. ഉന്നതികളിലെ എല്ലാ കുട്ടികളും സ്കൂളിൽ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ സീറോ ഡ്രോപ്പൗട്ട് പദ്ധതി നടപ്പാക്കും.

പദ്ധതിയുടെ ഭാഗമായി സ്കൂൾ, വാർഡ്, പഞ്ചായത്ത് തലങ്ങളിൽ പ്രത്യേക സമിതികൾ രൂപീകരിക്കും. സ്കൂൾതലത്തിൽ അധ്യാപകർക്ക് നോഡൽ ഓഫീസർ ചുമതല നൽകി വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കും. ഗ്രൂപ്പുകളിലൂടെ വിദ്യാർഥികളുടെ ഹാജർ ഉറപ്പാക്കി ഡ്രോപ്പൗട്ട് പൂർണമായും തടയാൻ സാധിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ജില്ലാ ആസൂത്രണ ഭവനിലെ എപിജെ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സണ്‍ സൽമ മോയിൻ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി. മൻമോഹൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായ ജിനി തോമസ്, വി.എൻ. ശശീന്ദ്രൻ, എസ്എസ്കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ നിസാർ കന്പ, ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ ഡോ.പി അബ്ദുൾ ജലീൽ, വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ.കെ.ടി. അഷറഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബീന സജി, മുഫീദ തെസ്നി, കമല രാമൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

District News

വികസന പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് എം. സ്വരാജ്

കോതമംഗലം: സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർഭരണത്തിന് കാരണമാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്. കോതമംഗലത്തെ എൽഡിഎഫ് സ്ഥാനാർഥി ആന്‍റണി ജോണിന്‍റെ തെരഞ്ഞെടുപ്പ് കൺവൻഷൻ കോതമംഗലം കല ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.ടി. ബെന്നി അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്, സിപിഐ ജില്ലാ സെക്രട്ടറി ഇ.കെ. ശിവൻ, ആർ. അനിൽകുമാർ, ഷാജി മുഹമ്മദ്, പി.കെ. രാജേഷ്, എം.വി. മാണി തുടങ്ങിയവരും പങ്കെടുത്തു. തുടർന്ന് കോതമംഗലം പോലീസ് സ്റ്റേഷന് സമീപം ആരംഭിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐ ജില്ലാ സെക്രട്ടറി ഇ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു.

Kerala

1,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.

ഇതിനായുള്ള ലേലം 17ന് റിസർവ് ബാങ്കിന്‍റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.

വിശദാംശങ്ങൾക്ക് www.finance.kerala.gov.in സന്ദർശിക്കുക.

Kerala

പ്രധാനമന്ത്രിയുടെ സന്ദർശനം: കേരളത്തിന് 10,800 കോടി രൂപയുടെ വികസന പദ്ധതികൾ

കൊച്ചി: കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തുപകരുന്ന 10,800 കോടി രൂപയുടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ദേശീയപാത, റെയിൽവേ, പെട്രോകെമിക്കൽ മേഖലകളിലെ പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചത്.

4,790 കോടി രൂപ ചെലവിൽ ആറുവരിയായി വികസിപ്പിച്ച ദേശീയ പാതയുടെ രണ്ട് പ്രധാന റീച്ചുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലയിലെ തലപ്പാടി - ചെങ്ങള പാതയും (2,650 കോടി രൂപ), കോഴിക്കോട് ജില്ലയിലെ വെങ്ങളം - രാമനാട്ടുകര ബൈപാസുമാണ് (2,140 കോടി രൂപ) ഗതാഗതത്തിനായി തുറന്നുകൊടുത്തത്.

കൊച്ചി റിഫൈനറിയിൽ 5,500 കോടി രൂപ നിക്ഷേപത്തിൽ നിർമ്മിക്കുന്ന പോളിപ്രൊപ്പിലീൻ യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. അമൃത് ഭാരത് പദ്ധതിയിലൂടെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും മോദി നിർവഹിച്ചു. ഷൊർണൂർ - നിലമ്പൂർ പാതയുടെ വൈദ്യുതീകരണവും, പാലക്കാട് - പൊള്ളാച്ചി പുതിയ ട്രെയിൻ സർവീസും മോദി നാടിന് സമർപ്പിച്ചു.

കൊല്ലം പടിഞ്ഞാറെ കല്ലടയിൽ സ്ഥാപിക്കുന്ന 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിംഗ് സോളാർ പ്ലാന്‍റിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.

 

 

Kerala

ആറാഴ്ചയ്ക്കകം വികസന പദ്ധതികൾ പൂർത്തിയാക്കണം; ഐഎഎസുകാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

വിവിധ വകുപ്പുകളുടെ വികസന പദ്ധതികൾ ആറാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ഇനി ആറാഴ്ച മാത്രമാണ് സർക്കാരിനു മുന്നിലുള്ളത്. ഇതിനകം ഇപ്പോൾ പ്രഖ്യാപിച്ചതും നടപ്പാക്കിവരുന്നതുമായ പദ്ധതികളെല്ലാം പൂർത്തിയാക്കണം. ഇനി പുതിയ പദ്ധതികൾ ബജറ്റിൽ മാത്രമാകും പ്രഖ്യാപിക്കുക. അത് അടുത്ത സാന്പത്തിക വർഷാരംഭം മുതൽ നടപ്പാക്കേണ്ടതാണ്.

ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള ജസ്റ്റീസ്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളിൽ ഇനി നടപ്പാക്കാനുള്ളവയും വേഗത്തിൽ തീർപ്പാക്കണം. നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നീട് പല കാര്യങ്ങളിലും ഇടപെടാൻ പെരുമാറ്റച്ചട്ടം തടസമാകും. ഈ സമയങ്ങളിൽ സെക്രട്ടറിമാരാകണം ഇത് കണ്ടറിഞ്ഞു നിർവഹിക്കേണ്ടത്. ഈ സമയങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുന്നത് അടക്കമുള്ളവ ഉണ്ടാകാൻ സാധ്യതയുണ്ട്.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളിൽ ഉടനടി പരിഹാരം കാണാൻ സെക്രട്ടറി തലത്തിൽ ഇടപെടലുണ്ടാകണമെന്നും രണ്ടു മണിക്കൂറോളം നീണ്ട ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിനു ശേഷം മന്ത്രിമാരുടെ യോഗം വിളിച്ചും വികസന പദ്ധതികൾ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kerala

വികസന പദ്ധതികൾ മുൻകൈയെടുത്ത് പൂർത്തിയാക്കണം: പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് വികസന പദ്ധതികൾ മന്ത്രിമാർ മുൻകൈയെടുത്ത് പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശം. നിയമസഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം നേരത്തേ വരാൻ സാധ്യതയുള്ളതിനാൽ രണ്ടു മാസത്തിനകം പദ്ധതികൾ പൂർത്തിയാക്കാൻ മുന്നിട്ടിറങ്ങണമെന്നും മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം നിർദേശിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനം മന്ത്രിസഭായോഗത്തിലുണ്ടായില്ല. അതതു പാർട്ടികൾ വിശദമായി പരിശോധിച്ച ശേഷം ജനുവരി ആദ്യം ചേരുന്ന എൽഡിഎഫ് യോഗത്തിൽ വിശദമായി ചർച്ച ചെയ്യാമെന്നു നിർദേശിച്ചിരുന്നു. ഇതിനാൽ തദ്ദേശ തെരഞ്ഞെടുപ്പു പരാജയം ചർച്ചയായില്ല.

എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു വികസന പദ്ധതികൾ മന്ത്രിമാർ നേരിട്ടിടപെട്ട് പൂർത്തിയാക്കണം. രണ്ടുമാസമാകും ഇനി സർക്കാരിനു മുന്നിൽ പ്രവർത്തിക്കാനുള്ളത്. തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നാൽ പെരുമാറ്റച്ചട്ടം വികസന പദ്ധതികൾക്കു വിലങ്ങുതടിയാകും.

തദ്ദേശ തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നശേഷം ഒരു മാസത്തിലേറെ സമയം പെരുമാറ്റച്ചട്ടത്തിന്‍റെ കാലമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സമയത്ത് മന്ത്രിസഭായോഗം ഉൾപ്പെടെ ചേർന്നിരുന്നില്ല. അഞ്ച് ആഴ്ചകൾക്കു ശേഷം ചേർന്ന മന്ത്രിസഭയിൽ 30-ലേറെ അജൻഡകളാണ് പരിഗണിച്ചത്.

ഈ സർക്കാരിന്‍റെ അവസാന ബജറ്റ് അവതരണത്തിനു മുന്നോടിയായുള്ള ബജറ്റ് ചർച്ചകൾ ധനമന്ത്രിയുടെ നേതൃത്വത്തിൽ തുടങ്ങിക്കഴിഞ്ഞു. ജനുവരി രണ്ടാംവാരത്തോടെ നിയമസഭാ സമ്മേളനം ചേരേണ്ടിവരും. ഗവർണർ ആർ.വി. ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്ന സമ്മേളനത്തിൽ തുടർന്നുള്ള ആഴ്ചകളിൽ ബജറ്റ് അവതരണമുണ്ടാകും.

മൂന്നു മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കിയാകും പിരിയുക. മേയ് മാസത്തിൽ അധികാരത്തിൽ വരുന്ന പുതിയ സർക്കാരാകും സന്പൂർണ ബജറ്റ് അവതരിപ്പിക്കുക.

Latest News

Corehub Up