Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Held

ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ് നാളെ മുതൽ ഡൽഹിയിൽ

ന്യൂഡൽഹി: 2026 ലോക ബാഡ്മിന്‍റൺ ചാന്പ്യൻഷിപ്പിനു നാളെ ഡൽഹിയിൽ തുടക്കം. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയമാണ് വേദി. 2009ൽ ഹൈദരാബാദ് വേദിയായതിനുശേഷം ബാഡ്മിന്‍റൺ ലോക പോരാട്ടത്തിനു ഇന്ത്യ വീണ്ടും വേദിയാകുന്നു; അതാകട്ടെ നീണ്ട 17 വർഷങ്ങൾക്കുശേഷം. 23 വരെയാണ് ലോക ചാന്പ്യൻഷിപ്പ്.

പുരുഷ-വനിതാ സിംഗിൾസിൽ 64 വീതം താരങ്ങളും ഡബിൾസിൽ 48 ജോഡികളുമാണ് ഇത്തവണ മത്സരത്തിനിറങ്ങുക. എല്ലാ വിഭാഗങ്ങളിലും ഇന്ത്യക്കു രണ്ട് എൻട്രി വീതമുണ്ട്. 10 അംഗ ഇന്ത്യൻ സംഘത്തെ നയിക്കുന്നത്, ഒരു സ്വർണവും രണ്ടു വീതം വെള്ളിയും വെങ്കലവുമടക്കം അഞ്ച് ലോക ചാന്പ്യൻഷിപ്പ് മെഡലുള്ള പി.വി. സിന്ധുവാണ്.

ട്രീസ ഫ്രം കണ്ണൂർ

കണ്ണൂർ പുളിങ്ങോം സ്വദേശിയായ ട്രീസ ജോളിയാണ് ഇന്ത്യയുടെ 10 അംഗ ടീമിലെ ഏക മലയാളി. റിസർവ് സംഘത്തിൽ മലയാളികളായ എച്ച്.എസ്. പ്രണോയ്, കിരൺ ജോർജ് എന്നിവരുമുണ്ട്. സ്വന്തം മണ്ണിൽ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ കരുത്തുറ്റ നിരയെയാണ് ഇന്ത്യ അണിനിരത്തുന്നത്.

വനിതാ വിഭാഗത്തിൽ പി.വി. സിന്ധുവും പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നുമാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് വനിതാ സഖ്യവും സാത്വിക്സായ്‌രാജ്-ചിരാഗ്ഷെട്ടി എന്നിവരുടെ പുരുഷ ഡബിൾസ് സഖ്യവും മെഡൽ നേടാൻ കരുത്തുള്ളവർതന്നെ.

പുരുഷ സിംഗിൾസിൽ ചൈനയുടെ ഷി യുകി, പുരുഷ ഡബിൾസിൽ ദക്ഷിണ കൊറിയയുടെ കി വോൺ ഹോ - സിയോ സിയൂങ്, വനിതാ ഡബിൾസിൽ ചൈനയുടെ ലിയു ഷെങ് ഷു - ടാൻ നിങ് സഖ്യവും ചമ്പ്യാൻഷിപ്പിന്‍റെ മാറ്റ് കൂട്ടും.

District News

വാർഷികം നടത്തി

തലയോലപ്പറമ്പ്: പൊതി കലയത്തുംകുന്ന് സെന്‍റ് ആന്‍റണീസ് പള്ളിയിൽ ഇടവക വാർഷിക പൊതുയോഗം നടത്തി. ഫാ. പോൾ വെള്ളറക്കലിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗം വികാരി ഫാ. സേവ്യർ ആവള്ളിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എ.കെ. ജോർജ് ആറാക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ഡെനിൽ സാബു കുറിഞ്ഞിക്കാലായിൽ, നോയൽ തോമസ് പുതുപ്പള്ളി, ലിസി ജയിംസ് ആറാക്കൽ എന്നിവരെ അനുമോദിച്ചു. ഫാ. ജയ്മോൻ ഒലിയപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ വർഗീസ്, പഞ്ചായത്തംഗം റെജി ആറാക്കൽ, കുടുംബയൂണിറ്റ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി പാപ്പച്ചൻ പാലത്തിങ്കൽ, ഷിനു ദേവസ്യ കടമ്പൻകുഴി, സിസ്റ്റർ കൊച്ചുത്രേസ്യ മൂലൻ, സിസ്റ്റർ ടെസ ഐസക്, സിസ്റ്റർ മേരി പൊതുവ, കൈക്കാരൻ എ.യു. ടോമി തുടങ്ങിയവർ പ്രസംഗിച്ചു.

District News

സോളാർ തൂക്കുവേലി: അവലോകനയോഗം ചേർന്നു

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ സോളാർ തൂക്കുവേലിയുടെ നിർമാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും നിർമാണ ചുമതലയുള്ള കെൽ ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.

പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്‍റ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. നിലവിൽ പുരോഗമിക്കുന്നതും പൂർത്തിയാക്കേണ്ടതുമായ പ്രവൃത്തികളുടെ അവലോകനം നടത്തി. രണ്ടാംകടവിലും എടപ്പുഴയിലും പുരോഗമിക്കുന്ന പ്രവൃത്തികളെക്കുറിച്ച് യോഗം വിലയിരുത്തി. തൊഴിലാളികളുടെ കുറവു പരിഹരിക്കാൻ പ്രദേശവാസികളെ ജോലിക്കെടുത്തുകൊണ്ട് 31നകം പ്രവൃത്തി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

പ്രവൃത്തി പൂർത്തീകരിക്കാൻ ബാക്കിയുള്ള കളിതട്ടുപാറ, അട്ടയൊലി, ഏഴാംകടവ് വരെയുള്ള ഭാഗങ്ങൾ അടിക്കാടുകൾ തെളിക്കുന്നതിന് ആവശ്യമായ തുക ഗുണഭോക്താക്കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കണ്ടെത്താനുള്ള നടപടി സ്വീകരിക്കും. അടിക്കാടുകൾ വെട്ടുന്നതിനൊപ്പം വേലിയുടെ നിർമാണവും ഒന്നിച്ച് പൂർത്തിയാക്കുന്നതും യോഗത്തിൽ ധാരണയായി
ഇപ്പോൾ അതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ഡബിൾലൈൻ തൂക്കുവേലികൾ പ്രധാനമായും ആന പോലുള്ള വലിയ മൃഗങ്ങളെ പ്രതിരോധിക്കുന്നതിനുവേണ്ടിയാണ്.

ഇതോടൊപ്പം അപകടകാരികളായ ചെറിയ മൃഗങ്ങളെ തടയുന്നതിനായി സമാന്തര ഫെൻസിംഗ് സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. കച്ചേരിക്കടവ് പാലം മുതൽ ഫെൻസിംഗ് ഇല്ലാത്ത 400 മീറ്റർ സ്ഥലം ആന കയറാനുള്ള സാധ്യത കണക്കിലെടുത്ത് പഞ്ചായത്ത് ഫണ്ട് വകയിരുത്തും.

ഇതുവഴി ആനകൾ പ്രവേശിച്ചാൽ മറ്റ് സ്ഥലങ്ങളിലെല്ലാം വേലി നിർമാണം പൂർത്തിയായ സഹചര്യത്തിൽ തിരികെ തുരത്തുക ദുഷ്‍കരമായ സാഹചര്യത്തിൽ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കും. പ്രദേശവാസിയുടെ എതിർപ്പിനെ തുടർന്ന് പാലത്തുംകടവിൽ ബാരപ്പുഴയോട് ചേർന്ന് ഒഴിവായി പോയ 200 മീറ്റർ പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. വേലിയുടെ തുടർപരിപാലനത്തിന് പഞ്ചായത്ത് വകയിരുത്തുന്ന തുക കൂടാതെ വനംവകുപ്പിന്‍റെ ഫണ്ട് കൂടി നൽകണമെന്ന് ഡിഎഫ്ഒയോട് ആവശ്യപ്പെടുന്നതിന് യോഗം തീരുമാനിച്ചു.

യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളായ മേരി റെജി, ജോസുകുഞ്ഞ് തടത്തിൽ, പഞ്ചായത്തംഗങ്ങളായ, ടോമി സൈമൺ, ഷിബോ അഗസ്റ്റിൻ, അനീഷ് കെ. പോൾ, കെ. ഷാജി, ഷീൻ കൂനങ്കിൽ, അനുപമ ജോസ്, ലൈലാമ്മ മാത്യു, കൊട്ടിയൂർ റേഞ്ചർ നിധിൻരാജ്, ഫോറസ്റ്റ് ഇരിട്ടി സെക്‌ഷൻ ഓഫീസർ സുനിൽകുമാർ, രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.

National

സിഎ ഫൈനൽ പരീക്ഷ വർഷത്തിൽ രണ്ടു തവണ മാത്രം

ന്യൂഡൽഹി: ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് (സിഎ) ഫൈനൽ പരീക്ഷാഷെഡ്യൂളിൽ മാറ്റം വരുത്തി. ഇനിമുതൽ വർഷത്തിൽ രണ്ടു തവണ മാത്രമായിരിക്കും സിഎ ഫൈനൽ പരീക്ഷ നടത്തുകയെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) വ്യക്തമാക്കി.

നിലവിൽ ജനുവരി, മേയ്, സെപ്റ്റംബർ എന്നിങ്ങനെ വർഷത്തിൽ മൂന്നു തവണയാണ് സിഎ ഫൈനൽ പരീക്ഷകൾ നടത്തിവന്നിരുന്നത്. പുതിയ തീരുമാനപ്രകാരം ഇനിമുതൽ മേയ്, നവംബർ മാസങ്ങളിൽ മാത്രമാകും പരീക്ഷകൾ നടക്കുക.

പുതുക്കിയ പരീക്ഷാഷെഡ്യൂൾ ഈ വർഷം മേയ് മുതൽ പ്രാബല്യത്തിൽ വരുമെന്നും ഐസിഎഐ വ്യക്തമാക്കി. വിവിധ ഭാഗങ്ങളിൽനിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചാണ് ഈ തീരുമാനമെടുത്തതെന്നും അധികൃതർ അറിയിച്ചു.

ഇതോടൊപ്പം ഈ വർഷം ഇന്ത്യയിലും വിദേശത്തും മേയ് മൂന്നിന് ആരംഭിക്കേണ്ടിയിരുന്ന ചാർട്ടേഡ് അക്കൗണ്ടന്‍റ് ഇന്‍റർമീഡിയറ്റ് പരീക്ഷ മേയ് അഞ്ചിലേക്കു മാറ്റി.

District News

വൈഎംസിഎ സെമിനാർ നടത്തി

കുണ്ടറ: സീനിയർ സിറ്റിസൺ അംഗങ്ങളുടെ അറിവുകളും കഴിവുകളും സമൂഹത്തിന്‍റെ പുരോഗതിക്ക് ഉതകുന്ന തരത്തിൽ പ്രയോജനപ്പെടുത്താൻ വൈഎംസിഎ പോലുള്ള പ്രസ്ഥാനങ്ങൾ മുൻകൈയെടുക്കണമെന്ന് സീനിയർ സിറ്റിസൺ കമ്മീഷൻ ചെയർമാൻ സോമപ്രസാദ് ആവശ്യപ്പെട്ടു.

വൈഎംസിഎ കേരള റീജിയൻ സീനിയർ സിറ്റിസൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുണ്ടറ വൈഎംസിയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള റീജിയൻ സീനിയർ സിറ്റിസൺ കമ്മിറ്റി ചെയർമാൻ കെ.ജി മാമച്ചൻ അധ്യക്ഷത വഹിച്ചു. വൈഎംസിഎ കേരള റീജിയൻ ചെയർമാൻ പ്രഫ. അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് ചെയർമാൻ ജയൻ മാത്യു, റവ. അലക്സ് പി. ജോൺ, റവ. വർഗീസ് കോശി, നേതാക്കളായ പി.എം. തോമസ്കുട്ടി, ജോർജ് കോശി, ടി.കെ ജേക്കബ്, എം. തോമസ് കുട്ടി, ജോൺ വർഗീസ് പുത്തൻപുര, ഫിലിപ് വർഗീസ്, ഫിലിപ്പ് ജോൺ, എം കുഞ്ഞച്ചൻ, ജെസി അന്ന ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

Latest News

Corehub Up