Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hezbollah

ലബനനിൽ ഇസ്രേലി വ്യോമാക്രമണം; ഒന്പതു പേർ കൊല്ലപ്പെട്ടു

 

 


ബെയ്റൂട്ട്: തെക്കൻ ലബനനിൽ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ ഒന്പതു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇതിൽ മൂന്നു പേർ കുട്ടികളാണ്.
ശനിയാഴ്ച പുലർച്ചെ അൻസാർ എന്ന ഗ്രാമത്തിലെ ഒരു വീടിനെ ലക്ഷ്യമിട്ട ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുള്ള കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രേലി സൈന്യം അവകാശപ്പെട്ടു.
ജൂണിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ലബനനും ഇസ്രയേലും തമ്മിൽ സമാധാനധാരണയ്ക്കു സമ്മതിച്ച ശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും മാരക ആക്രമണങ്ങളിലൊന്നാണിത്

Kerala

ഇസ്രായേൽ സൈനികർക്ക് ഭീഷണിയായി ഹിസ്ബുള്ളയുടെ പുതിയ യുദ്ധതന്ത്രം

ലബനൻ: ഇസ്രായേൽ സൈനികർക്ക് ഭീഷണിയായി ഹിസ്ബുള്ളയുടെ പുതിയ യുദ്ധതന്ത്രം. ഇസ്രായേലിന്‍റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് കൃത്യമായ ലക്ഷ്യസ്ഥാനത്ത് പതിക്കുന്ന ഫൈബർ ഒപ്റ്റിക് ക്വാഡ്കോപ്റ്റർ ഡ്രോണുകളാണ് ഇപ്പോൾ ഇസ്രായേൽ സൈനികർക്ക് ഭീഷണിയായിരിക്കുന്നത്.

സാധാരണ ഡ്രോണുകൾ വയർലെസ് സിഗ്നലുകൾ ഉപയോഗിക്കുമ്പോൾ ഈ ഡ്രോണുകൾ ഓപ്പറേറ്ററുമായി നേരിട്ട് ഒരു ഫൈബർ ഒപ്റ്റിക് കേബിൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു. റേഡിയോ സിഗ്നലുകൾ ഇല്ലാത്തതിനാൽ ഇസ്രായേലിന്‍റെ ഇലക്ട്രോണിക് ജാമിംഗ് സംവിധാനങ്ങൾക്ക് ഇവയെ തടയാനാകില്ല.

ഇലക്ട്രോണിക് സിഗ്നലുകളുടെ അഭാവം മൂലം ഡ്രോണുകൾ എവിടെ നിന്നാണ് വിക്ഷേപിച്ചതെന്ന് കണ്ടെത്തുക അസാധ്യമാണെന്ന് ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിലെ ഗവേഷകൻ യെഹോഷ്വ കാലിസ്കി പറയുന്നു. ഡ്രോണുകളെ ഓപ്പറേറ്ററുമായി ബന്ധിപ്പിക്കുന്ന കേബിളിന് 15 കിലോമീറ്റർ വരെ നീളമുണ്ടാകാം. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര നേർത്തതും ഭാരം കുറഞ്ഞതുമാണ് ഈ കേബിളുകൾ. ഓപ്പറേറ്റർക്ക് തത്സമയം കൃത്യമായ ദൃശ്യങ്ങൾ ലഭിക്കുന്നതിനാൽ ലക്ഷ്യസ്ഥാനം കൃത്യമായി തകർക്കാൻ സാധിക്കുന്നു.

കഴിഞ്ഞ ഞായറാഴ്ച ഹിസ്ബുള്ള പുറത്തുവിട്ട വീഡിയോയിൽ ഈ ഡ്രോണുകളുടെ പ്രഹരശേഷി വ്യക്തമാണ്. ഡ്രോൺ വരുന്നത് ശ്രദ്ധയിൽപ്പെടാത്ത ഇസ്രായേൽ സൈനികർക്കിടയിലേക്കാണ് ഇത് പതിക്കുന്നത്. ആക്രമണത്തിൽ 19 വയസുകാരനായ സർജന്‍റ് ഇദാൻ ഫൂക്സ് കൊല്ലപ്പെടുകയും നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു. പരിക്കേറ്റവരെ മാറ്റാൻ എത്തിയ ഹെലികോപ്റ്ററിന് നേരെയും ഹിസ്ബുള്ള ഡ്രോണുകൾ അയച്ചു.

International

ഹിസ്ബുള്ളയെ തള്ളി ലെബനൻ പ്രസിഡന്‍റ്; "രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളിയിടുന്നത് രാജ്യദ്രോഹം"

ബെയ്‌റൂട്ട്: ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നവർ രാജ്യദ്രോഹമാണ് ചെയ്യുന്നതെന്ന് ലെബനൻ പ്രസിഡന്‍റ് ജോസഫ് ഔൺ. ഹിസ്ബുള്ളയെ ലക്ഷ്യം വെച്ചായിരുന്നു പ്രസിഡന്‍റിന്‍റെ ഈ കടുത്ത പരാമർശം. ഇസ്രയേലുമായി നേരിട്ടുള്ള ചർച്ചകൾ നടത്തുന്നത് ഹിസ്ബുള്ളയുമായുള്ള സംഘർഷം അവസാനിപ്പിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

1949-ലെ ഉടമ്പടിക്ക് സമാനമായി ഇസ്രയേലുമായുള്ള യുദ്ധാവസ്ഥ അവസാനിപ്പിക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് ഔൺ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ രാജ്യത്തിന് അപമാനകരമായ ഒരു കരാറിനും താൻ വഴങ്ങില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. സമാധാന ചർച്ചകളെ എതിർക്കുന്ന ഹിസ്ബുള്ളയുടെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

 

International

ലക്ഷ്യം ഹിസ്ബുള്ളയെ നിരായുധീകരിക്കുക; ലബനനുമായി ചർച്ചയാകാമെന്ന് ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേൽ-ലബനൻ സംഘർഷത്തിൽ ചർച്ചയാകാമെന്ന് ബെഞ്ചമിൻ നെതന്യാഹു. ലെബനൻ സർക്കാരുമായി എത്രയും വേഗം ചർച്ചകൾ ആരംഭിക്കാനാണ് ലക്ഷ്യമെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.

സായുധ സംഘടനയായ ഹിസ്ബുള്ളയെ നിരായുധീകരിക്കുക എന്നതിനാണ് ചർച്ചയിൽ ഇസ്രയേൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ചർച്ച നടപടികളുമായി മുന്നോട്ട് പോകാൻ മന്ത്രിസഭയ്ക്ക് നിർദേശം നൽകിയതായി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.

ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ബെയ്റൂട്ടിനെ സൈനികമുക്തമാക്കാനുള്ള ലെബനൻ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഇസ്രയേൽ സ്വാഗതം ചെയ്യുന്നതായും പ്രസ്താവനയിൽ അറിയിച്ചു.

ലബനനിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനായി പ്രധാനമന്ത്രി നവാഫ് സലാം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി ആശയവിനിമയം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേൽ ചർച്ചയ്ക്ക് തയാറായത്.

International

മിഷിഗണിലെ സിനഗോഗ് ആക്രമണം: അക്രമിക്കു പ്രചോദനം ഹിസ്ബുള്ളയെന്ന് എഫ്ബിഐ

മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ചയാൾക്ക് പ്രചോദനമായത് ഹിസ്ബുള്ളയെന്ന് എഫ്ബിഐ സ്ഥിരീകരിച്ചു.

കഴിഞ്ഞാഴ്ചയാണു മിഷിഗണിലെ സിനഗോഗിലേക്ക് അയ്മൻ മുഹമ്മദ് ഗസാലിയെന്ന് വ്യക്തി സ്‌ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ഇടിച്ചുകയറ്റിയത്. സംഭവത്തിന് പിന്നാലെ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടിരുന്നു.

ഇയാളുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന് നേരത്തെ ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ എഫ്ബിഐ നടത്തിയ അന്വേഷണത്തിലാണ് അയ്മൻ മുഹമ്മദ് ഗസാലിയുടെ ഹിസ്ബുള്ള ബന്ധം വ്യക്തമായത്.

ആക്രമണത്തിന് തൊട്ടുമുമ്പ് അയ്മൻ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. പറ്റുന്നത്ര ജൂതരെ താൻ കൊല്ലുമെന്ന് വീഡിയോയിൽ ഇയാൾ വ്യക്തമാക്കുന്നുണ്ടെന്ന് എഫ്ബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. 2011-ൽ ലബനനിൽനിന്ന് കുടിയേറി യുഎസിലെ ഡിയർബോൺ ഹൈറ്റ്‌സിൽ താമസമാക്കിയ വ്യക്തിയാണ് അയ്മൻ.

മാർച്ച് 12-നാണ് ആക്രമണം സിനഗോഗിന് നേരെ ആക്രണമുണ്ടായത്. വൻതോതിൽ സ്‌ഫോടക വസ്തുക്കളും കത്തുന്ന ദ്രാവകങ്ങളും കയറ്റിവന്ന ട്രക്ക് സിനഗോഗിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിൽ ഒരു സുരക്ഷാഉദ്യോഗസ്ഥനു പരിക്കേറ്റിരുന്നു.

പുകശ്വസിച്ച മുപ്പതോളം ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഹിസ്ബുള്ളയെ ഭീകരസംഘടനയായി അമേരിക്ക ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.

International

ലബനനിൽ മരണം 1,000 പിന്നിട്ടു

ബെയ്റൂട്ട്: ലബനനിൽ ഇറാനെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ള ഭീകരരുടെ താവളങ്ങളിലേക്ക് ഇസ്രയേൽ തുടരുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 പിന്നിട്ടു.

പത്തു ലക്ഷം പേർ പലായനം ചെയ്തു. രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനമാണിത്. 500 ഹിസ്ബുള്ള ഭീകരരെ വധിച്ചെന്ന് ഇസ്രേലി സേന അറിയിച്ചു.

International

ഇസ്രയേൽ വ്യോമാക്രമണം; ലബനനിൽ 31 പേർ കൊല്ലപ്പെ‌ട്ടു

ദുബായ്: ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. 149 പേർക്കു പരിക്കേറ്റു. തലസ്ഥാനമായ ബെയ്റൂട്ടിലും മറ്റ് തെക്കൻ മേഖലകളിലുമാണ് ആക്രമണം നടത്തിയത്.

തെക്കൻ ലബനനിലാണു ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത്. ഇറാനെതിരേ ഇസ്രയേലും അമേരിക്കയും നടത്തുന്ന യുദ്ധത്തിൽ പങ്കുചേർന്ന ഹിസ്ബുള്ളയ്ക്കെതിരേ ലബനീസ് സർക്കാർ രംഗത്തുവന്നു. ഹിസ്ബുള്ളയുടെ നടപടി നിയമവിരുദ്ധമാണെന്ന് അറിയിച്ച സർക്കാർ ആയുധങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ടു.

ലബനനിന്‍റെ തെക്കൻ ഭാഗത്തുനിന്നു നൂറുകണക്കിനു പേർ പലായനം ചെയ്തു. 2024ലെ ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധത്തിൽ ലബനനിൽ പത്തു ലക്ഷം പേർ തെക്കൻ ഭാഗത്തുനിന്നു പലായനം ചെയ്തിരുന്നു.

ഇവരിൽ പലർക്കും നാട്ടിൽ തിരിച്ചെത്താനായില്ല. ഇസ്രയേൽ-ഹമാസ് യുദ്ധത്തിനു പിന്നാലെയായിരുന്നു ഹിസ്ബുള്ള ഇസ്രയേലിലേക്ക് റോക്കറ്റുകൾ വർഷിച്ചത്. ഇസ്രയേൽ നടത്തിയ തിരിച്ചടിയിൽ അന്ന് നൂറുകണക്കിനു തീവ്രവാദികൾ കൊല്ലപ്പെട്ടു.

International

ഹിസ്ബുള്ളയ്ക്ക് മറുപടിയുമായി ഇസ്രയേൽ; ബെയ്റൂട്ടിൽ കനത്ത ബോംബാക്രമണം

ടെൽ അവീവ്: ഹിസ്ബുള്ളയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇസ്രയേൽ. ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനിയുടെ വധത്തിനു പിന്നാലെ ഹിസ്ബുള്ള ഇസ്രയേലിൽ ആക്രമണം നടത്തിയിരുന്നു.

ഇതിനു പിന്നാലെ ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. തിങ്കളാഴ്ച രാവിലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ളയ്ക്ക് കനത്തനാശം സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഹിസ്ബുള്ളയ്ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഐഡിഎഫും അറിയിച്ചിരുന്നു. ഇസ്രയേലിന് ഭീഷണിയാകാനോ ജനങ്ങൾക്ക് ദോഷം വരുത്താനോ ഹിസ്ബുള്ളയെ അനുവദിക്കില്ലെന്നും ഐഡിഎഫ് വ്യക്തമാക്കി.

International

ഇസ്രയേൽ ലക്ഷ്യമാക്കി മിസൈൽ ആക്രമണം; ഇറാനൊപ്പം ചേർന്ന് ഹിസ്ബുള്ളയും

ടെൽ അവീവ്: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ ഇറാനെ പിന്തുണച്ച് ഹിസ്ബുള്ള. ഇറാനെതിരായ ആക്രമണങ്ങൾ തുടരുന്നതിനിടെ ഇസ്രയേലിന് നേരെ ഹിസ്ബുള്ള മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ.

ലബനനിൽ നിന്ന് മിസൈൽ ആക്രമണമുണ്ടായെന്ന് ഇസ്രയേൽ സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ഹിസ്ബുള്ള ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് നിരവധി മിസൈലുകൾ തൊടുത്തുവെന്നാണ് ഐഡിഎഫിന്‍റെ ആരോപണം.

ഹിസ്ബുള്ള ഒപ്പം ചേർന്നതായി ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മിസൈൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്‌ കൊല്ലപ്പെട്ടതിലുള്ള പ്രതികാരമാണിതെന്നാണ് വിശദീകരണം.

മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് നടത്തിയ മിസൈൽ ആക്രമണങ്ങൾ വ്യോമസേന തടഞ്ഞതായി ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.

ലെബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളിൽ ആക്രമണം ആരംഭിച്ചതായും ഐഡിഎഫ് വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ ഹിസ്ബുള്ള ഇടപെട്ടാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ നേരത്തെ അറിയിച്ചിരുന്നു.

Latest News

Corehub Up