ബെയ്റൂട്ട്: ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നവർ രാജ്യദ്രോഹമാണ് ചെയ്യുന്നതെന്ന് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ. ഹിസ്ബുള്ളയെ ലക്ഷ്യം വെച്ചായിരുന്നു പ്രസിഡന്റിന്റെ ഈ കടുത്ത പരാമർശം. ഇസ്രയേലുമായി നേരിട്ടുള്ള ചർച്ചകൾ നടത്തുന്നത് ഹിസ്ബുള്ളയുമായുള്ള സംഘർഷം അവസാനിപ്പിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
1949-ലെ ഉടമ്പടിക്ക് സമാനമായി ഇസ്രയേലുമായുള്ള യുദ്ധാവസ്ഥ അവസാനിപ്പിക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് ഔൺ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ രാജ്യത്തിന് അപമാനകരമായ ഒരു കരാറിനും താൻ വഴങ്ങില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. സമാധാന ചർച്ചകളെ എതിർക്കുന്ന ഹിസ്ബുള്ളയുടെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
Tags : Hezbollah Latest News News Update