ടെഹ്റാൻ: ഇസ്രയേലും ഹിസ്ബുള്ളയും വെടിനിർത്തൽ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച വെടിനിർത്തൽ അമേരിക്ക, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് സാധ്യമായതെന്നും റിപ്പോർട്ടുകളുണ്ട്.
തെക്കൻ ലെബനനിൽ ഉണ്ടായ വ്യോമാക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ നിലനിന്നിരുന്ന യുദ്ധഭീതി ഒഴിവാക്കാൻ ഈ തീരുമാനം സഹായകമാകും. യുഎസുമായുള്ള സമാധാന കരാർ പ്രാബല്യത്തിലാകണമെങ്കിൽ ലബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു.
ആക്രമണം അവസാനിപ്പിക്കാൻ യുഎസും ഇസ്രയേലിനോട് നിർദേശിച്ചിരുന്നു. അതേസമയം അമേരിക്കയുമായി നടത്താനിരുന്ന ചർച്ച മാറ്റിവച്ചതായി ഇറാൻ അറിയിച്ചു. ചർച്ചയുടെ പദ്ധതികൾ തയാറാവുകയാണ്. ധാരണാപത്രത്തിലെ വ്യവസ്ഥകൾ എങ്ങനെ നടപ്പിലാകുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അന്തിമ കരാറെന്നും ഇറാൻ അധികൃതർ പറഞ്ഞു.