Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Housewife Dies

Thiruvananthapuram

ബൈക്കിൽ നിന്നും വീണുപരിക്കേറ്റ വീട്ടമ്മ മരിച്ചു

കഴക്കൂട്ടം : പാങ്ങപ്പാറയിൽ ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ വീട്ടമ്മ മരണമടഞ്ഞു. പാങ്ങപ്പാറ എകെജി നഗർ പുതുവൽ പുത്തൻ വീട്ടിൽ രവീന്ദ്രന്‍റെ ഭാര്യ ജി.സുപ്രിയ (61) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് പാങ്ങപ്പാറ ഏകെ ജി നഗറിൽ പഴയ റോഡിലാണ് അപകടം.

ചെറുമകനോടൊപ്പം ബൈക്കിനു പിറകിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ സുപ്രിയ റോഡിലേയ്ക്ക് വീഴുകയായിരുന്നു. അപകടം കണ്ടു നിന്ന നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുപ്രിയ രാത്രി ഏഴിന് മരണമടയുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം കഴക്കൂട്ടം ശാന്തി തീരത്ത് സംസ്കരിച്ചു.മക്കൾ : ആർ.എസ്.സുരേഷ്, ആർ.എസ്.രമ്യ. മരുമക്കൾ: ദീപ്തി സുരേഷ്,സാബു.

NRI

തൃശൂരിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരിച്ചത് ഡാളസ് മലയാളിയുടെ സഹോദരി

തൃശൂർ: നഗരത്തിലെ ഇക്കണ്ടവാര്യർ റോഡിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് അപ്സര ഗാർഡൻസ് ഹൗസ് നമ്പർ ആറിൽ താമസിക്കുന്ന റിട്ട. അധ്യാപിക ലിൻസി ജോൺസൺ (57) ആണ് അന്തരിച്ചത്. ഡാളസിലെ ലിജു ആന്‍റണിയുടെ സഹോദരിയാണ് പരേത.

ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ലിൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഡിവൈഡറിൽ തട്ടി റോഡിന്‍റെ മറുഭാഗത്തേക്ക് മറിയുകയും, ഈ സമയം എതിരേ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയുമായിരുന്നു.

കേന്ദ്ര വുമൺസ് കമ്മിറ്റി ചിൽഡ്രൻസ് എഡ്യൂക്കേഷൻ കോ-ഓർഡിനേറ്ററായി ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭർത്താവ്: പി.എ. ജോൺസൺ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ).മക്കൾ: എബിൻ പി. ജോൺ( യു കെ) , വിപിൻ പി. ജോൺ.(ബാംഗ്ലൂർമരുമക്കൾ: ബ്രെന്റാ ജെയിംസ്, അൻജിത റോസ്.

മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടിന് നെല്ലിക്കുന്നിലെ വസതിയിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പറവട്ടാനി മാർ അദായി ശ്ലീഹ കൽദായ സുറിയാനി പള്ളിയിൽ (Mar Adhai Sleeha Chaldean Syrian Church) നടക്കും.

കൂടുതൽ വിവരങ്ങൾക്കു +919447295074.

District News

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാലടി : ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവിന് ചായ വാങ്ങാൻ പോകവെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മാണിക്കമംഗലം തിരുതനത്തിൽ വീട്ടിൽ റോസി (68) ആണ് മരിച്ചത്. സംസ്കാരം ഇന്നു 9.30ന് മാണിക്കമംഗലം സെന്‍റ് റോക്കീസ് പള്ളിയിൽ. ചേരാനല്ലൂർ തോട്ടങ്കര കുടുംബാംഗമാണ് പരേത.

കഴിഞ്ഞ 13ന് പുലർച്ചെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ മുൻപിൽ എംസി റോഡിലായിരുന്നു അപകടം. റോസിയുടെ ഭർത്താവ് ജോസ് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ റോസിയെ എൽഎഫ് ആശുപത്രിയിലും തുടർന്ന് രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് മരിച്ചത്. മകൾ: ജോസ്മി (ഓസ്ട്രേലിയ). മരുമകൻ: ലിജു പത്തനംതിട്ട ചെന്നീർക്കര താന്നി നിൽക്കുന്നതിൽ കുടുംബാംഗം.

Kerala

പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

വെഞ്ഞാറമൂട്: വീടിനുസമീപംവച്ച് പാമ്പുകടിയേറ്റ വീട്ടമ്മ മരിച്ചു. കാരേറ്റ് പേടികുളം മേലതിൽ വീട്ടിൽ സുധർമ (75) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. വീടിനു സമീപത്തെ കിണറിനടുത്ത് വച്ച് സുധർമയെ പാമ്പ് കടിക്കുകയായിരുന്നു.

കുഴഞ്ഞ് വീണ ഇവരെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മഞ്ചേഷ് ഏക മകനാണ്.

വേനൽ കടുക്കുന്നതോടെ പാമ്പുകൾ മാളങ്ങളിൽനിന്നും പുറത്തിറങ്ങാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പും ആരോഗ്യ പ്രവർത്തകരും നിർദേശിച്ചു.

Kerala

സിസിടിവി സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം: വീട്ടമ്മ മരിച്ചു

മണര്‍കാട്: സിസി ടിവി കാമറ സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ വീട്ടമ്മ മരിച്ചു. കുഴിപ്പുരയിടം കുന്നുംപുറത്ത് മാളിയേക്കല്‍ ശാന്തകുമാരി(65)യാണു മരിച്ചത്.

ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ശാന്തകുമാരിയുടെ അയൽവാസിയായ കുഞ്ഞുമോളുടെ വീട്ടില്‍ സിസി ടിവി കാമറകള്‍ സ്ഥാപിക്കുന്നതിനെ ശാന്തകുമാരിയും കുടുംബവും ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ശാന്തകുമാരിയും മകള്‍ അനശ്വരയും കൊച്ചുമക്കളും സംഭവസ്ഥലത്തെത്തി. കുഞ്ഞുമോളും മകളുടെ ഭര്‍ത്താവായ എബിയുമായി രൂക്ഷമായ വാക്കുതര്‍ക്കം നടന്നു.

തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണു മരണത്തില്‍ കലാശിച്ചത്. തലക്കേറ്റ ഗുരുതരമായ പരിക്കാണു മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

District News

വൈദ്യുത തൂണ്‍ ദേഹത്ത് പൊട്ടിവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മേലാറ്റൂർ: വൈദ്യുത തൂണ്‍ ദേഹത്ത് പൊട്ടി വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. പുത്തൻകുളത്ത് ചെരിയേടത്ത് വീട്ടിൽ ഇന്ദിര(71) യാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 6.30 യോടെയാണ് സംഭവം. വീട്ടുമുറ്റത്തെ തെങ്ങ് സമീപത്തെ വൈദ്യുത കന്പിയിലേക്ക് വീഴുകയും ഇതോടെ വൈദ്യുത തൂണ്‍ പൊട്ടി വീട്ടമ്മയുടെ ദേഹത്തു പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭർത്താവ്: പരേതനായ ശിവശങ്കരൻ. മക്കൾ: അജേഷ്, ജയകൃഷ്ണൻ, രതീഷ്യ. മരുമക്കൾ: ധന്യ, ചിത്ര.

District News

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

ചങ്ങരംകുളം: സംസ്ഥാനപാതയിൽ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു.

ചങ്ങരംകുളം അമയിൽ സ്വദേശി കല്ലിങ്ങൽ ഷെമീറിന്‍റെ ഭാര്യ ഫാത്തിമ(40)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വളയംകുളം എംവിഎം സ്കൂളിനടുത്തുവച്ച് ഫാത്തിമയും മകൻ ഷെഫീക്കും സഞ്ചരിച്ച സ്കൂട്ടർ, കാറുമായി കൂട്ടിയിടിച്ചാണ് അപകടം.

പരിക്കേറ്റ ഫാത്തിമയെയും മകൻ ഷെഫീക്കിനെയും നാട്ടുകാർ ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഫാത്തിമയെ തൃശൂരിലെ ദയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെ 8.30ഓടെ മരിച്ചു.

പൊന്നാനിയിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് സ്കൂട്ടറിൽ ഇടിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

District News

മകന്‍റെ വിവാഹം ക്ഷണിക്കാനിറങ്ങിയ വീട്ടമ്മ കാറിടിച്ചു മരിച്ചു

കൂത്തുപറമ്പ്: മകന്‍റെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനോടൊപ്പം വീട്ടിൽനിന്നിറങ്ങിയ വീട്ടമ്മ കാറിടിച്ചു മരിച്ചു. അപകടത്തിൽ ഭർത്താവിനും പരിക്കേറ്റു. കണ്ടംകുന്ന് പള്ളിക്കുന്നിലെ വള്ളിൽ ഹൗസിൽ സി. പ്രേമിയാണ് (56) മരിച്ചത്. ഇന്നലെ രാവിലെ 7.15 ഓടെയായിരുന്നു അപകടം.

പരിസരവാസികളെ വിവാഹത്തിന് ക്ഷണിക്കുന്നതിനായി വീട്ടിൽനിന്നിറങ്ങി റോഡരികിൽ നിൽക്കുമ്പോഴായിരുന്നു അപകടം.

കൂത്തുപറമ്പ് ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്കു പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രേമിയേയും ഭർത്താവ് അച്യുതനേയും ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പ്രേമിയുടെ ജീവൻ രക്ഷിക്കാനായില്ല.

പരിക്കേറ്റ അച്യുതൻ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. അടുത്തമാസം എട്ടിനായിരുന്നു ഇവരുടെ മകന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. കോട്ടയം തള്ളോട്ടെ പരേതനായ നന്ത്യത്ത് കുമാരൻ-ചെവിടിയൻ ദേവൂട്ടി ദന്പതികളുടെ മകളാണ്. മക്കൾ: മിഥുൻ, അതുൽ. സഹോദരങ്ങൾ: ശോഭ, ദിനേശൻ (സിപിഎം കോട്ടയം അങ്ങാടി ടൗൺ ബ്രാഞ്ച് സെക്രട്ടറി), ഷൈബ.

Kerala

ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു

മുണ്ടക്കയം: പുഞ്ചവയലിൽ സ്വകാര്യ ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു. പുഞ്ചവയൽ കുളമാക്കൽ വയലുങ്കൽ ശശിയുടെ ഭാര്യ ആനന്ദവല്ലി (60) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 ടെയായിരുന്നു അപകടം.

കുളമാക്കൽനിന്നു പുഞ്ചവയലിലേക്ക് വരും വഴിയാണ് അപകടമുണ്ടായത്. ഇറക്കവും വളവുമുള്ള റോഡിൽ നിയന്ത്രണം വിട്ട സ്വകാര്യ ഓട്ടോറിക്ഷ റോഡിൽ വട്ടം മറിയുകയായിരുന്നു. വാഹനത്തിന്‍റെ അടിയിൽ അകപ്പെട്ട ആനന്ദവല്ലിയെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഓട്ടോറിക്ഷ ഓടിച്ചിരുന്ന അയൽവാസി ബിനോയ്ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ആനന്ദവല്ലിയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും.

മക്കൾ: പ്രശാന്ത്, പ്രവീൺ, ആശ. മരുമക്കൾ: രമ്യ, സതീഷ്.

District News

എരിയപ്പള്ളിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു

പുൽപ്പള്ളി: എരിയപ്പള്ളിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു. എരിയപ്പള്ളി ഗാന്ധിനഗർ ഉന്നതിയിലെ പരേതനായ രാജന്‍റെ ഭാര്യ രമ്യ (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടമുണ്ടായത്.

ബത്തേരി ഭാഗത്തുനിന്നും വന്ന കാർ നിയന്ത്രണംവിട്ട് രമ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടമുണ്ടാക്കിയ കാർ സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്. മക്കൾ: സൗമ്യ, അർജുൻ.

District News

മകനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മ ടിപ്പറിടിച്ച് മരിച്ചു

ചവറ: മകനോടൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന വീട്ടമ്മ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. കരിത്തുറ - കോവില്‍ത്തോട്ടം -132 കടവില്‍ വടക്കതില്‍ വീട്ടിൽ ഫ്രാൻസിസിന്‍റെ ഭാര്യ റീത്താ ഫ്രാന്‍സിസ് (54)ആണ് മരിച്ചത്.

സ്കൂട്ടർ ഓടിച്ച മകൻ ശ്യാം ഫ്രാൻസിസിനെ പരിക്കുകളോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4.10- ഓടെ ചവറ പാലത്തിന് തെക്ക് എഎംസി മുക്കിന് സമീപത്തായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ റീത്താ ഫ്രാന്‍സിസ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം കൊല്ലം ജില്ല ആശുപത്രി മോർച്ചറിയിൽ. മകള്‍ : സുധി ഫ്രാന്‍സിസ്. മരുമക്കള്‍: നീതു, ബെന്‍സി.

District News

ബൈക്കില്‍ കാറിടിച്ച് വീട്ടമ്മ മരിച്ചു; മകന് ഗുരുതരപരിക്ക്

കോതമംഗലം: ദേശീയപാതയില്‍ കറുകടം അമ്പലപ്പടിക്ക് സമീപം ബൈക്കില്‍ കാറിടിച്ച് മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മ മരിച്ചു. മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കറുകടം കാര്‍മല്‍ റസിഡന്‍സില്‍ യദുഭവനില്‍ കൃഷ്ണകുമാറിന്‍റെ (മോഹനന്‍) ഭാര്യ ഗീത(56)യാണ് മരിച്ചത്. മകന്‍ യദുകൃഷ്ണനെ (31) ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 8.25 ഓടെയാണ് അപകടം. അമ്മയും മകനും ബൈക്കില്‍ മൂവാറ്റുപുഴയ്ക്ക് പോകുന്നതിനിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് എതിര്‍ ദിശയില്‍നിന്നും എത്തിയ കാര്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് സാരമായി പരിക്കേറ്റ ഗീതയെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വലത് കാലിന് ഒടിവും നട്ടെല്ലിനും വാരിയെല്ലിനും പരിക്കുമേറ്റ യദുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃഷ്ണകുമാര്‍ കറുകടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ദേവസ്വം ജീവനക്കാരനാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് പെരുമ്പാവൂര്‍ ശാഖയിലെ ജീവനക്കാരനാണ് യദു. മകള്‍: ഗോപിക (എംബിഎ വിദ്യാര്‍ഥിനി). മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്.

District News

ടിപ്പർ ലോറിയും മണ്ണുമാന്തിയന്ത്രവും കൂട്ടിയിടിച്ച് ബസ് കാത്തുനിന്നിരുന്ന വീട്ടമ്മ മരിച്ചു

ഗുരുവായൂർ: ചൂൽപ്പുറത്ത് ടിപ്പർ ലോറിയും മണ്ണുമാന്തിയന്ത്രവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് കാത്തു നിന്നിരുന്ന സ്ത്രീ മരിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന സ്ത്രീ തലനാരിഴക്ക് രക്ഷപ്പെട്ടു ബൈക്ക് യാത്രികന് പരിക്ക്.

പുത്തമ്പല്ലി പാലഞ്ചേരി റോഡിൽ തേർളി രഘുവിന്‍റെ ഭാര്യ ഗിരിജയാണ്(56) മരിച്ചത്. ബൈക്ക് യാത്രികനായ പുത്തമ്പല്ലി വാഴപ്പിള്ളി ശരത്തിനാണ് പരിക്കേറ്റത്. ചൂൽപ്പുറം കമ്പനിപ്പടി റോഡിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം.

സ്വകാര്യ കമ്പനിയിലെ തൊഴിലാളികളായ ഗിരിജയും വിജയലക്ഷ്മിയും ജോലിക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു. ഈ സമയം കമ്പനിപ്പടി റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന മണ്ണുമാന്തി യന്ത്രവും കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വട്ടം തിരിഞ്ഞ മണ്ണുമാന്തി യന്ത്രത്തിന്‍റെ പുറകിലെ കൈ ഗിരിജയെ തട്ടി തെറിപ്പിക്കുകയായിരുന്നു.

ഗിരിജ സമീപത്തെ മതിലിലിനും മണ്ണുമാന്തി യന്ത്രത്തിന്‍റെ കൈക്കും ഇടയിൽ കുടുങ്ങി. മണ്ണുമാന്തിയന്ത്രത്തിന്‍റെ മുൻവശത്തെ കൈതട്ടി ശരത് ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ ഇരുവരെയും മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗിരിജയുടെ ജീവൻ രക്ഷിക്കാനായില്ല.

ഭയന്ന് പിൻമാറിയ വിജയലക്ഷ്മി കാനയിലേക്ക് വീണതോടെ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുന്നംകുളത്തെ ചുമട്ടുതൊഴിലാളിയായ ശരത് ജോലിക്ക് പോകുകയായിരുന്നു. അപകടത്തെ തുടർന്ന് ടിപ്പറിന്‍റെ ഇന്ധന ടാങ്ക് പൊട്ടി ഡീസൽ റോഡിലൂടെ ഒഴുകി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വാഹനങ്ങൾ തിരിച്ചുവിട്ട് റോഡ് കഴുകി വൃത്തിയാക്കി.

ഇതേ തുടർന്ന് ചാവക്കാട് കുന്നംകുളം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ പണിക്കവീട്ടിൽ ഗഫൂറിന്‍റെ മതിലും തകർന്നു.
ഗിരിജയുടെ സംസ്കാരം നടത്തി. മക്കൾ: രാഗി, രമ്യ.

District News

ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു


വൈപ്പിൻ: ബൈക്കിടിച്ച് കാൽനട യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. നായരമ്പലം തൈപ്പറമ്പിൽ പരേതനായ പീറ്ററുടെ ഭാര്യ ഡെൽമ (68)യാണ് മരിച്ചത്. ഇന്നലെ രാവിലെ പള്ളിയിൽ പോകവെ, നായരമ്പലത്ത് കൊച്ചമ്പലം ഭാഗത്തായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വാടേൽ സെന്‍റ് ജോർജ് പള്ളിയിൽ. മക്കൾ: വിൻസി, പെക്സി, പ്രിൻസി. മരുമക്കൾ: സിജോഷ്, ജോസഫ്, ജേക്കബ്.

Kerala

ലോറിയും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

പുന്നാട്: കോഴിക്കോട് കൊയിലാണ്ടിയിൽ പാർസൽ ലോറിയും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.
പുന്നാട് താവിലക്കുറ്റിയിലെ പാർവതി റാംനിവാസിൽ കല്യാടൻ ഓമന (61) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.15ന് കൊയിലാണ്ടി ദേശീയപാതയിൽ പഴയ ജോയിന്‍റ് ആർടി ഓഫീസിനു സമീപമായിരുന്നു അപകടം.
കാറിൽ ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭർതൃസഹോദരി തെരൂർ പാലയോട്ടെ രമണി (55), ഇവരുടെ മകൻ സരിൻ (33) എന്നിവരെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓമനയുടെ ഭർതൃ സഹോദരിയായ രമണിയുടെ ചികിത്സയ്ക്കായി കോഴിക്കോട് ആശുപത്രിയിലേക്കു പോകവേ ഇവർ സഞ്ചരിച്ച കാറും എതിരേ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതര പരുക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓമനയുടെ ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തു നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പിക്കപ്പിനു മുന്നിൽ കുടുങ്ങി. കാറിന്‍റെ മുൻഭാഗവും പിക്കപ്പിന്‍റെ മുൻഭാഗവും തകർന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് കാർ വേർപെടുത്തിയത്.

അപകടത്തെ തുടർന്ന് ഗതാഗതസ്തംഭനമുണ്ടായി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി വാഹനങ്ങളെ നീക്കി.
മട്ടന്നൂർ കാര പേരാവൂരിലെ വയലിൽ വീട്ടിൽ പരേതരായ കുഞ്ഞിരാമൻ നമ്പ്യാരുടെയും കല്യാടൻ മാധവിയമ്മയുടെയും മകളാണ് മരിച്ച ഓമന.
ഭർത്താവ്: പന്നിയോടൻ ശ്രീധരൻ.
മക്കൾ: ശ്രീജേഷ് (ബിസിനസ്, ബംഗളൂരു), മഹിമ. മരുമക്കൾ: പ്രജീഷ് (എയർ ഫോഴ്സ്, തിരുവനന്തപുരം), ശ്രീലക്ഷ്മി (തൃശൂർ).
സംസ്കാരം നടത്

Kerala

ലോറിയും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

പുന്നാട്: കോഴിക്കോട് കൊയിലാണ്ടിയിൽ പാർസൽ ലോറിയും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.
പുന്നാട് താവിലക്കുറ്റിയിലെ പാർവതി റാംനിവാസിൽ കല്യാടൻ ഓമന (61) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.15ന് കൊയിലാണ്ടി ദേശീയപാതയിൽ പഴയ ജോയിന്‍റ് ആർടി ഓഫീസിനു സമീപമായിരുന്നു അപകടം.
കാറിൽ ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭർതൃസഹോദരി തെരൂർ പാലയോട്ടെ രമണി (55), ഇവരുടെ മകൻ സരിൻ (33) എന്നിവരെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓമനയുടെ ഭർതൃ സഹോദരിയായ രമണിയുടെ ചികിത്സയ്ക്കായി കോഴിക്കോട് ആശുപത്രിയിലേക്കു പോകവേ ഇവർ സഞ്ചരിച്ച കാറും എതിരേ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതര പരുക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓമനയുടെ ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തു നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പിക്കപ്പിനു മുന്നിൽ കുടുങ്ങി. കാറിന്‍റെ മുൻഭാഗവും പിക്കപ്പിന്‍റെ മുൻഭാഗവും തകർന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് കാർ വേർപെടുത്തിയത്.

അപകടത്തെ തുടർന്ന് ഗതാഗതസ്തംഭനമുണ്ടായി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി വാഹനങ്ങളെ നീക്കി.
മട്ടന്നൂർ കാര പേരാവൂരിലെ വയലിൽ വീട്ടിൽ പരേതരായ കുഞ്ഞിരാമൻ നമ്പ്യാരുടെയും കല്യാടൻ മാധവിയമ്മയുടെയും മകളാണ് മരിച്ച ഓമന.
ഭർത്താവ്: പന്നിയോടൻ ശ്രീധരൻ.
മക്കൾ: ശ്രീജേഷ് (ബിസിനസ്, ബംഗളൂരു), മഹിമ. മരുമക്കൾ: പ്രജീഷ് (എയർ ഫോഴ്സ്, തിരുവനന്തപുരം), ശ്രീലക്ഷ്മി (തൃശൂർ).
സംസ്കാരം നടത്

District News

പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ കാറിടിച്ച് മരിച്ചു

പെരുമ്പാവൂർ: പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ കാറിടിച്ചു മരിച്ചു. ഓടക്കാലി നൂലേലി ഇടത്തോട്ടിൽ വീട്ടിൽ സി.എൻ. ലതികയാണ് (63) മരിച്ചത്. ഇന്നലെ രാവിലെ ആറിന് നൂലേലി റോഡിൽ നീലാണ്ടപ്പാടിയിലായിരുന്നു അപകടം.

രാവിലെ നടക്കാനിറങ്ങിയ ലതികയെ പിന്നിലൂടെ വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാർ അമിതവേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംസ്‌കാരം നടത്തി. മക്കൾ: മൃദുല ( നെല്ലിക്കുഴി പഞ്ചായത്തംഗം), ഹരികൃഷ്ണൻ. മരുമക്കൾ: ജനാർദനൻ, ആതിര.

Latest News

Corehub Up