Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Insurance

Kasaragod

ഇൻഷ്വറൻസ് തുക വിതരണം ചെയ്തു

നർക്കിലക്കാട്: കേരള ഗ്രാമീൺ ബാങ്ക് നർക്കിലക്കാട് ശാഖ പ്രധാൻമന്ത്രി ജീവൻജ്യോതി ബീമായോജന ഇൻഷ്വറൻസ് തുക വിതരണം നർക്കിലക്കാട് വ്യാപാരഭവൻ ഹാളിൽ പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. അനു ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർ കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു.

റീജണൽ മാനേജർ ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. ബർക്ക്മാൻസ് ജോർജ്, കെ.പി. സഹദേവൻ, ടി.സി. രാമചന്ദ്രൻ, വി.വി. ചന്ദ്രശേഖരൻ, ജോബി ജോൺ എന്നിവർ പ്രസംഗിച്ചു.

 

National

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി; യുവതിയും സുഹൃത്തും പിടിയിൽ

ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ. മുൻ സൈനികൻ സന്ദീപ് മഞ്ചാരഗിനെയാണ് ഭാര്യ സുമ ആൺ സുഹൃത്തിന്‍റെയും ആശുപത്രി ജീവനക്കാരന്‍റെയും സഹായത്തോടെ കൊലപ്പെടുത്തിയത്. സന്ദീപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

ഹുക്കേരിയിൽ നിന്ന് മടങ്ങവേ സന്ദീപിന് വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. സന്ദീപിന് നിസാര പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ സുമയും അവരുടെ സുഹൃത്ത് ദോംബാറും ചേർന്ന് സന്ദീപിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ഗാട്ടപ്രഭയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ദീപിന്, ഡിസ്ചാർജ് ചെയ്യുന്നതിന് തൊട്ടുമുൻപ് അവിടത്തെ ജീവനക്കാരനെ സ്വാധീനിച്ച് സുമയും ദോംബാറും വിഷം നൽകിയെന്നാണ് പോലീസ് കണ്ടെത്തിയത്. വീട്ടിലെത്തി വൈകാതെ സന്ദീപ് മരിച്ചു. ഇത് ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് സുമ എല്ലാവരെയും വിശ്വസിപ്പിച്ചത്. സംസ്കാരവും നടത്തി.

എന്നാൽ സന്ദീപിന്‍റെ മരണത്തിൽ സംശയം തോന്നിയ ചിലർ പോലീസിൽ വിവരമറിയിച്ചതോടെയാണ് വിശദമായ അന്വേഷണം നടന്നത്. റീ പോസ്റ്റ്മോർട്ടത്തിൽ വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തി. ഇതോടെയാണ് ഭാര്യയിലേക്ക് സംശയം നീണ്ടത്. ആശുപത്രി ജീവനക്കാരനെ ചോദ്യം ചെയ്തതോടെ ആസൂത്രിത കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു.

തുടർന്ന് സുമ, ദോംബാർ, ആശുപത്രി ജീവനക്കാരൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്‍റെ മരണ ശേഷം സംശയം ഉണ്ടാവാതിരിക്കാൻ ബുദ്ധിപരമായാണ് സുമ നീങ്ങിയിരുന്നത്. സന്ദീപിന്‍റെ പേരിലുള്ള രണ്ട് കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി.

NRI

യുകെയിൽ വണ്ടിയോടിക്കുന്നവർ സൂക്ഷിക്കുക; ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പുതിയ കെണികളുമായി തട്ടിപ്പ് സംഘം

ലണ്ടൻ: യുകെയിലെ റോഡുകളിൽ വണ്ടിയോടിക്കുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദേശവുമായി ഇൻഷുറൻസ് കമ്പനികളും പോലീസും രംഗത്ത്.

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി ക്രിമിനൽ സംഘങ്ങൾ കൃത്രിമമായി റോഡപകടങ്ങൾ സൃഷ്ടിക്കുന്ന "ക്രാഷ് ഫോർ കാഷ്' തട്ടിപ്പ് യുകെയിൽ വൻതോതിൽ വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വ്യാജ അപകടങ്ങൾ ഉണ്ടാക്കുന്നതിന് പുറമെ, അപകടസ്ഥലത്ത് വച്ച് ഇരകളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്ന പുതിയ രീതിയും (Identity Theft) ഇപ്പോൾ ക്രിമിനലുകൾ വ്യാപകമാക്കിയിട്ടുണ്ട്.

യുകെയിലെ ഇൻഷുറൻസ് ഫ്രോഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പ്രതിവർഷം ദശലക്ഷക്കണക്കിന് പൗണ്ടിന്‍റെ നഷ്ടമാണ് ഇത്തരത്തിലുള്ള വ്യാജ ക്ലെയിമുകൾ വഴി കമ്പനികൾക്കുണ്ടാകുന്നത്.

ഇത് ഒടുവിൽ പ്രീമിയം തുക വർധനവിലൂടെ സാധാരണക്കാരായ യാത്രക്കാരുടെ പക്കൽ നിന്നാണ് ഈടാക്കുന്നത്.

തട്ടിപ്പുകാർ ഇരകളെ കുടുക്കുന്ന പ്രധാന രീതികൾ

പെട്ടെന്ന് ബ്രേക്ക് ഇടുക: തട്ടിപ്പുകാർ നിങ്ങളുടെ വാഹനത്തിന് തൊട്ടുമുന്നിൽ വന്ന് യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് ബ്രേക്ക് ഇടുന്നു. പിന്നിലുള്ള വാഹനം ഇടിച്ചാൽ സാധാരണയായി കുറ്റം പിന്നിലെ ഡ്രൈവർക്കാകും എന്ന നിയമം മുതലെടുത്താണ് ഈ തട്ടിപ്പ് നടത്തുന്നത്.

ലൈറ്റ് ഫ്ലാഷ് ചെയ്ത് പറ്റിക്കുക: ജംഗ്ഷനുകളിലോ മെയിൻ റോഡിലോ വച്ച് നിങ്ങൾക്ക് കടന്നുപോകാൻ അവർ ലൈറ്റ് ഫ്ലാഷ് ചെയ്യുകയോ കൈകാണിക്കുകയോ ചെയ്യും.

എന്നാൽ നിങ്ങൾ വണ്ടിയെടുക്കുന്ന നിമിഷം അവർ മനഃപൂർവം വന്ന് നിങ്ങളെ ഇടിക്കുകയും നിങ്ങൾ നിയമം തെറ്റിച്ചുവെന്ന് വാദിക്കുകയും ചെയ്യും.

ബൈക്കുകളും മൊപ്പഡുകളും: അടുത്ത കാലത്തായി ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഡെലിവറി ബൈക്കുകളും മൊപ്പഡുകളും ഉപയോഗിച്ച് കാറുകളിൽ വന്ന് ഇടിക്കുന്നത് വളരെ വർധിച്ചിട്ടുണ്ട്.

വാഹനം ചെറുതാണെങ്കിലും വലിയ തുക ഇൻഷുറൻസ് കമ്പനികളിൽ നിന്ന് തട്ടിയെടുക്കാൻ ഇവർക്ക് സാധിക്കുന്നു.

വ്യാജ യാത്രികർ: അപകടം നടക്കുമ്പോൾ ക്രിമിനലുകളുടെ വണ്ടിയിൽ ഒരാൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോൾ വലിയ തുക നഷ്ടപരിഹാരം കിട്ടാനായി വണ്ടിയിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നുവെന്നും അവർക്കെല്ലാം പരിക്കേറ്റുവെന്നും കാണിച്ച് ഇവർ വ്യാജ മെഡിക്കൽ രേഖകൾ ചമയ്ക്കും.

വ്യക്തിഗത വിവരങ്ങൾ ചോർത്തുന്ന പുതിയ തട്ടിപ്പ്

അപകടം നടന്ന ഉടൻ തന്നെ ക്രിമിനൽ സംഘങ്ങൾ കാറിൽ നിന്നിറങ്ങി ഇരകളെ ഭയപ്പെടുത്തുകയോ സമ്മർദത്തിലാക്കുകയോ ചെയ്യും. തുടർന്ന് ഇൻഷുറൻസ് കാര്യങ്ങൾക്കെന്ന വ്യാജേന നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്‍റെയോ ഇൻഷുറൻസ് സർട്ടിഫിക്കറ്റിന്‍റെയോ ഫോട്ടോ മൊബൈലിൽ പകർത്തുന്നതാണ് ഇവരുടെ പുതിയ രീതി.

ഇത്തരത്തിൽ കൈക്കലാക്കുന്ന നിങ്ങളുടെ പേര്, ജനനത്തീയതി, ലൈസൻസ് നമ്പർ എന്നിവ ഉപയോഗിച്ച് അവർ ഡാർക്ക് വെബിൽ വിൽക്കുകയോ, മറ്റ് വ്യാജ ഇൻഷുറൻസ് പോളിസികൾ എടുക്കുകയോ ലോണുകൾക്ക് അപേക്ഷിക്കുകയോ ചെയ്ത് വലിയ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നു.

പ്രായമായവർ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ, ഡെലിവറി വാനുകൾ എന്നിവരെയാണ് ഇവർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

എങ്ങനെ സ്വയം സംരക്ഷിക്കാം?

മുന്നിലുള്ള വാഹനവുമായി എപ്പോഴും സുരക്ഷിതമായ അകലം പാലിക്കുക എന്നത് ഇത്തരം കെണികളിൽ വീഴാതിരിക്കാൻ പ്രധാനമാണ്. ഇത് പെട്ടെന്ന് മുന്നിലെ വാഹനം ബ്രേക്ക് ഇട്ടാലും അപകടം ഒഴിവാക്കാൻ സഹായിക്കും.

അതേപോലെ കാറിന്‍റെ മുന്നിലും പിന്നിലും ഡാഷ് കാമറകൾ ഘടിപ്പിക്കുന്നത് ഇത്തരം വ്യാജ അപകടങ്ങളുടെയും കേർട്ടസി വേവ് തട്ടിപ്പുകളുടെയും സത്യം ഇൻഷുറൻസ് കമ്പനികൾക്ക് മുന്നിൽ തെളിയിക്കാൻ സഹായിക്കും.

അപകടമുണ്ടായാൽ നിയമപരമായി നൽകേണ്ട നിങ്ങളുടെ പേര്, വിലാസം, വണ്ടി നമ്പർ എന്നിവയൊഴികെ മറ്റൊന്നും കൈമാറരുത്. ഡ്രൈവിംഗ് ലൈസൻസോ മറ്റ് രേഖകളോ മൊബൈലിൽ ഫോട്ടോ എടുക്കാൻ ഒരുകാരണവശാലും ക്രിമിനലുകളെ അനുവദിക്കരുത്.

അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് തോന്നിയാൽ ശാന്തത പാലിക്കുക. എതിർകക്ഷിയുടെ വണ്ടിയിലുള്ളവരുടെ എണ്ണം, വണ്ടി നമ്പർ എന്നിവ കൃത്യമായി കുറിച്ചുവെക്കുക.

ഉടൻ തന്നെ ഇൻഷുറൻസ് കമ്പനിയെയും പോലീസിനെയും വിവരം അറിയിക്കുക. ആവശ്യം വരുന്ന പക്ഷം ഐഎഫ്ബിയുടെ "ചീറ്റ്‌ലെെൻ' (0800 422 0421) എന്ന നമ്പറിലും വിവരങ്ങൾ കൈമാറാവുന്നതാണ്.

Kerala

ബഡ്സ് സ്കൂൾ ജീവനക്കാർക്ക് ഇൻഷ്വറൻസ് പദ്ധതി

മലപ്പുറം: തദ്ദേശസ്ഥാപനങ്ങളുടെ കീഴിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ ജീവനക്കാർക്ക് ഇൻഷ്വറൻസ് പദ്ധതി ആവിഷ്കരിക്കുമെന്നും 50 ബഡ്സ് സ്കൂളുകളെ മാതൃകാ ബഡ്സ് സ്കൂളുകളാക്കി മാറ്റുമെന്നും തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി.

വേങ്ങര എആർ നഗർ ബ്ലിസ് ബഡ്സ് സ്പെഷൽ സ്കൂളിൽ ബഡ്സ് സ്കൂൾ, ബഡ്സ് റിഹാബിലിറ്റേഷൻ എന്നിവയുടെ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷി കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പകൽസമയ പരിപാലനം, സവിശേഷ വിദ്യാഭ്യാസം, പരിശീലനങ്ങൾ, തെറാപ്പികൾ, പുനരധിവാസ കേന്ദ്രങ്ങൾ, നൈപുണ്യ വികസന പരിശീലനം എന്നിവയൊരുക്കി തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 187 ബഡ്സ് സ്കൂളുകളും 218 ബഡ്സ് റിഹാബിലിറ്റേഷൻ സെന്‍ററുകളുമാണ് സംസ്ഥാനത്തുള്ളത്.

13895 പരിശീലനാർഥികളാണ് സംസ്ഥാനത്തെ ബഡ്സ് സ്ഥാപനങ്ങളിലുള്ളത്. ഇവയിലേക്കുള്ള സംസ്ഥാനതല പ്രവേശനോത്സവമാണ് മന്ത്രി കെ.എം.ഷാജി ഉദ്ഘാടനം ചെയ്തത്.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു.

National

ഇന്‍ഷ്വറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയിൽ

ഹൈദരാബാദ്: തെലുങ്കാനയിലെ ഖമ്മം ജില്ലയിൽ ഇന്‍ഷ്വറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയിൽ. ഇലക്ട്രിക്കൽ കോൺട്രാക്ടർ ശിവാജിയാണ് ഭാര്യ ഗുഗുലോത് മീനാക്ഷി (28) യെ കൊലപ്പെടുത്തിയത്.

ആദ്യം ആത്മഹത്യയെന്ന് കരുതിയ സംഭവത്തിൽ, ഗുഗുലോതിന്‍റെ കുടുംബം ശിവാജിക്കെതിരെ പോലീസിൽ പരാതി നൽക്കുകയായിരുന്നു. ഇതേ തുടർന്ന് ശിവാജിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇയാൾക്ക് 80 ലക്ഷത്തോളം രൂപയുടെ ഭവനവായ്പ ഉൾപ്പെടെ കടുത്ത സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഗുഗുലോതിന്‍റെ പേരിൽ ഒരു കോടി രൂപയുടെ ഇൻഷ്വറൻസ് പോളിസി ഉണ്ടായിരുന്നുവെന്നും യുവതി മരിച്ചാൽ കടമെല്ലാം തീരുമെന്നും പറഞ്ഞ് ഇയാൾ സ്ഥിരം ഭീഷണിപ്പെടുത്തുമായിരുന്നു.

14 വർഷം മുന്പ് വിവാഹിതരായ ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. ഗാർഹിക പീഡനത്തിനും ദൂരുഹ മരണത്തിനും നിലവിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Health

ഗുരുതരരോഗ ഇൻഷ്വറൻസ്: എന്തുകൊണ്ട് ഇതു പ്രധാനമാണ്?

കാൻസർ അല്ലെങ്കിൽ ഹൃദ്രോഗം പോലുള്ള ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങൾക്ക് കവറേജ് വാഗ്ദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക ആരോഗ്യ ഇൻഷ്വറൻസ് പോളിസിയാണ് ഗുരുതരമായ രോഗ ഇൻഷ്വറൻസ്.

ആശുപത്രി ബില്ലുകൾ തിരികെ നൽകുന്ന സാധാരണ ആരോഗ്യ ഇൻഷ്വറൻസിൽ നിന്ന് വ്യത്യസ്തമായി, ലിസ്റ്റുചെയ്തിരിക്കുന്ന വിട്ടുമാറാത്ത അവസ്ഥ കണ്ടെത്തുമ്പോൾ ഒരു ഗുരുതരമായ രോഗ പോളിസി ഒരു വലിയ തുക പേഔട്ട് നൽകുന്നു.

ഒരു സാധാരണ ആരോഗ്യ ഇൻഷ്വറൻസ് പോളിസി മെഡിക്കൽ അടിയന്തരാവസ്ഥകൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ടെങ്കിലും, അതിന്റെ പരിമിതമായ ഇൻഷ്വർ ചെയ്ത തുക വിട്ടുമാറാത്ത രോഗങ്ങൾ ചികിത്സിക്കാൻ പര്യാപ്തമല്ലായിരിക്കാം, കാരണം അവയ്ക്ക് പലപ്പോഴും ചെലവേറിയതും ദീർഘകാല പരിചരണവും ആവശ്യമാണ്.

ഗുരുതരമായ രോഗ ഇൻഷ്വറൻസിന്‍റെ പ്രാധാന്യം എന്താണ്?

Critical Illness Insurance, തങ്ങളുടെ സ്റ്റാൻഡേർഡ് ആരോഗ്യ പദ്ധതികൊണ്ട് മതിയാകാതെ വരുന്ന സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ ആളുകളെ പ്രാപ്തരാക്കുകയാണ്. ഗുരുതരമായ ഒരു രോഗം - ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക തകരാറ്, അല്ലെങ്കിൽ കാൻസർ രോഗനിർണയം - ഉണ്ടാകുമ്പോൾ, ആശുപത്രി ബില്ലുകൾ സാമ്പത്തിക ആഘാതത്തിന്‍റെ ഒരു ഭാഗം മാത്രമാണ്.

വരുമാനനഷ്ടം, നീണ്ട പുനരധിവാസ കാലയളവുകൾ, വീട്ടിലെ മാറ്റങ്ങൾ, പ്രാരംഭ ചികിത്സയ്ക്ക് അപ്പുറം വർഷങ്ങളോളം നീണ്ടുനിൽക്കുന്ന തുടർച്ചയായ മരുന്നുകളുടെ ചെലവ് എന്നിവയിൽ നിന്നാണ് പലപ്പോഴും വലിയ ഭാരം ഉണ്ടാകുന്നത്. യഥാർഥ മെഡിക്കൽ ബില്ലുകൾ പരിഗണിക്കാതെ, പരിരക്ഷിതമായ ഒരു അവസ്ഥ കണ്ടെത്തിയാൽ, ഗുരുതരമായ രോഗ ഇൻഷ്വറൻസ് പോളിസി ഉടമയ്ക്കു മുൻകൂട്ടി നിശ്ചയിച്ച ഒരു തുക നേരിട്ടു നൽകുന്നു.

ഈ സൗകര്യമാണ് അതിന്‍റെ ഏറ്റവും വലിയ ശക്തി - വായ്പ തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് പേഔട്ട് ഉപയോഗിക്കാം, നിങ്ങൾ സുഖം പ്രാപിച്ചുവരുന്നതിനു മുന്പേതന്നെ ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിനു പണം ചെലവഴിക്കാൻ അതു നിങ്ങൾക്കു പിൻബലം നൽകുന്നു. അല്ലെങ്കിൽ നിങ്ങൾക്കു ജോലി ചെയ്യാൻ കഴിയാത്ത സമയത്ത് വീട്ടുചെലവുകൾ നടത്തിക്കൊണ്ടുപോകാം.

കുറഞ്ഞത് 20 മുതൽ 30 വരെ ലിസ്റ്റുചെയ്ത അവസ്ഥകൾ ഉൾക്കൊള്ളുന്നതും 30 ദിവസത്തിൽ കൂടാത്തതുമായ പ്ലാനുകൾക്കായി നോക്കുക, കാരണം ചില പഴയ പ്ലാനുകളിൽ പേഔട്ട് ആരംഭിക്കുന്നതിന് മുമ്പ് രോഗി രോഗനിർണയത്തിനു ശേഷം 90 ദിവസം അതിജീവിക്കണമെന്ന് ആവശ്യപ്പെടുന്നു.


സാമ്പത്തിക സഹായം നൽകുന്നത് മുതൽ നികുതി ആനുകൂല്യങ്ങൾ വരെ. പോളിസി ഉടമകൾ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷ്വറൻസ് വാങ്ങേണ്ടതിന്‍റെ കാരണങ്ങൾ ഇതാ.

ഫ്ലെക്സിബിൾ ഫിനാൻഷ്യൽ സപ്പോർട്ട്

ഈ ഗുരുതരമായ രോഗ ഇൻഷ്വറൻസിന്‍റെ ലംപ്-സം പേഔട്ട് ഏത് ആവശ്യത്തിനും ഉപയോഗിക്കാം. ഉദാഹരണത്തിന്, കടം വീട്ടൽ, വീട് നടത്തൽ തുടങ്ങിയ എല്ലാ മെഡിക്കൽ ഇതര ചെലവുകളും വഹിക്കാൻ പോളിസി ഉടമകൾക്ക് ഇത് ഉപയോഗിക്കാം. ഈ രീതിയിൽ, അവർക്കു സുഖം പ്രാപിക്കുമ്പോൾ അവരുടെ വരുമാന നഷ്ടം കൈകാര്യം ചെയ്യാൻ കഴിയും.

ചെലവേറിയ ചികിത്സകൾ താങ്ങാനാവും

ഇക്കണോമിക് ടൈംസ് പറയുന്നതനുസരിച്ച്, ഇന്ത്യയിലെ മെഡിക്കൽ പണപ്പെരുപ്പം പ്രതിവർഷം ഏകദേശം 12%-15% എന്ന നിരക്കിൽ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് കാൻസർ അല്ലെങ്കിൽ അവയവം മാറ്റിവയ്ക്കൽ പോലുള്ള ഗുരുതരമായ രോഗങ്ങൾക്കുള്ള ചെലവേറിയ ചികിത്സകൾ താങ്ങാൻ ആളുകൾക്കു ബുദ്ധിമുട്ടായി മാറുന്നത്. എന്നിരുന്നാലും, വലിയ ലംപ്-സം പേയ്‌മെന്‍റിലൂടെ, പോളിസി ഉടമകൾക്ക് ഏറ്റവും കുറഞ്ഞ പോക്കറ്റ് ചെലവുകളോടെ ഏറ്റവും മികച്ച സൗകര്യങ്ങൾ താങ്ങാൻ കഴിയും.

കവറേജിലേക്കുള്ള ദ്രുത പ്രവേശനം

ഗുരുതരമായ രോഗ ഇൻഷ്വറൻസ് പ്ലാനുകളിൽ സാധാരണയായി നിലവിലുള്ള കവറേജുള്ള ഇൻഷ്വറൻസിനേക്കാൾ കുറഞ്ഞ കാത്തിരിപ്പ് കാലയളവ് ഉൾപ്പെടുന്നു, ഇതു സാധാരണയായി 12 മുതൽ 36 മാസം വരെ നീണ്ടുനിൽക്കും. ഇതിനർഥം പോളിസി ഉടമകൾക്ക് വേഗത്തിൽ തുക ആക്‌സസ് ചെയ്യാനും എത്രയും വേഗം ചികിത്സ ആരംഭിക്കാനും കഴിയും.

നികുതി ആനുകൂല്യം

സെക്ഷൻ 80D അനുസരിച്ച്, ഗുരുതരമായ രോഗ ഇൻഷ്വറൻസ് പോളിസിക്ക് അടച്ച പ്രീമിയങ്ങൾക്ക് നികുതി കിഴിവുകൾക്ക് അർഹതയുണ്ട്. അതിനാൽ, ഒരു ഗുരുതരമായ രോഗ പദ്ധതി വാങ്ങുന്നതിലൂടെ പോളിസി ഉടമകൾക്ക് അവരുടെ മൊത്തത്തിലുള്ള നികുതി നൽകേണ്ട വരുമാനം കുറയ്ക്കാൻ കഴിയും.

ആരാണ് ഇതു പ്രധാനമായും വാങ്ങേണ്ടത്?

കുടുംബത്തിലെ ഏക വരുമാനക്കാരായ വ്യക്തികൾ. ഉദാഹരണത്തിന്, ആശ്രിതരായ കുട്ടികൾ, പ്രായമായ മാതാപിതാക്കൾ, അല്ലെങ്കിൽ ജോലി ചെയ്യാത്ത ഇണ എന്നിവരുള്ളവർ. ആരോഗ്യ സംരക്ഷണ പ്രഫഷണലുകൾ പോലുള്ള ഉയർന്ന സമ്മർദത്തിലോ ഉദാസീനമായ ജോലികളിലോ പ്രവർത്തിക്കുന്ന ചെയ്യുന്ന ആളുകൾ.


കുടുംബത്തിൽ വിട്ടുമാറാത്ത ജീവിതശൈലിയുടെയോ ജനിതക രോഗങ്ങളുടെയോ ചരിത്രമുള്ള വ്യക്തികൾ. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അടിയന്തരാവസ്ഥകൾക്കായി സാമ്പത്തിക സുരക്ഷയും ദീർഘകാല ആസൂത്രണവും വിലമതിക്കുന്ന ആളുകൾ.

ഗുരുതരമായ രോഗ ഇൻഷുറൻസ് പദ്ധതിയുടെ സവിശേഷതകൾ എന്തൊക്കെയാണ്?

പ്രവേശന പ്രായം: 18 വയസിനും 65 വയസിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് ഈ പോളിസിക്ക് അർഹതയുണ്ട്.

രോഗങ്ങളുടെ എണ്ണം: ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ആരോഗ്യ ഇൻഷ്വറൻസ് ദാതാക്കൾ ഏകദേശം 37 ഗുരുതരമായ രോഗങ്ങൾക്ക് പരിരക്ഷ നൽകുന്നു. എന്നിരുന്നാലും, വ്യത്യസ്ത ദാതാക്കളിൽ രോഗങ്ങളുടെ എണ്ണം വ്യത്യാസപ്പെടാം.

കാത്തിരിപ്പ് കാലയളവ്: ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (IRDAI) മാർഗനിർദേശങ്ങൾ അനുസരിച്ച്, ഗുരുതരമായ രോഗ ഇൻഷ്വറൻസിന് കീഴിൽ വരുന്ന പോളിസി ഉടമകൾ 90 ദിവസത്തെ കാത്തിരിപ്പ് കാലയളവ് അനുഭവിക്കണം.

അതിജീവന കാലയളവ്: ഗുരുതരമായ രോഗം കണ്ടെത്തിയാൽ, ഇൻഷ്വർ ചെയ്ത വ്യക്തി ലംപ്-സം തുക ക്ലെയിം ചെയ്യുന്നതിന് 15 ദിവസം അതിജീവിച്ചിരിക്കണം.

ക്ലെയിം പരിധി: ഓരോ വിഭാഗത്തിലും ഒരു ക്ലെയിം മാത്രമേ അനുവദനീയമാകൂ. എന്നിരുന്നാലും, പോളിസി ഉടമകൾക്ക് തിരഞ്ഞെടുത്ത അടിസ്ഥാന ഇൻഷ്വർ ചെയ്ത തുകയുടെ 400% വരെ ആനുകൂല്യം ഒരു ലംപ് സം പേഔട്ടായി ലഭിക്കും.

വ്യവസ്ഥകൾക്കിടയിലുള്ള കാത്തിരിപ്പ് കാലയളവ്: നിങ്ങൾക്ക് ഒന്നിലധികം ക്ലെയിം ഉള്ള ഗുരുതരമായ രോഗ പോളിസി ഉണ്ടെങ്കിൽ, പരിരക്ഷ ലഭിക്കുന്ന ഓരോ അവസ്ഥയ്ക്കും ഇടയിൽ 12 മാസത്തെ കാത്തിരിപ്പ് കാലയളവ് നിങ്ങൾ അനുഭവിക്കണം.

പോളിസി പുതുക്കൽ: ഒരു ക്ലെയിം പോലും നടത്താത്തിടത്തോളം ഈ പോളിസി പുതുക്കലിന് അർഹമാണ്. പ്രതിവർഷം ക്ലെയിം പരിധി: ഒരു പോളിസി വർഷത്തിൽ ഒരു ക്ലെയിം മാത്രമേ നൽകേണ്ടതുള്ളൂ.


പോളിസി കാലാവധി: ഈ പോളിസി സാധാരണയായി 1 മുതൽ 3 വർഷം വരെ സാധുതയുള്ളതാണ്.

ഗുരുതരമായ രോഗ ഇൻഷ്വറൻസ് പദ്ധതി പ്രകാരം ഏതൊക്കെ രോഗങ്ങൾക്കാണ് പരിരക്ഷ ലഭിക്കുന്നത്?

കാൻസർ: ഒന്നിലധികം തരം കാൻസറുകൾക്കും ഗുരുതരമായ കാൻസറുമായി ബന്ധപ്പെട്ട അവസ്ഥകൾക്കും ക്രിട്ടിക്കൽ ഇൽനെസ് പ്ലാൻ കവറേജ് വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, അപ്ലാസ്റ്റിക് അനീമിയ, അസ്ഥി മജ്ജ മാറ്റിവയ്ക്കൽ.

തലച്ചോറും നാഡീവ്യവസ്ഥയും അടിസ്ഥാനമാക്കിയുള്ള രോഗം: സ്ട്രോക്ക്, അൽഷിമേഴ്സ് രോഗം, ബ്രെയിൻ ട്യൂമർ, എൻസെഫലൈറ്റിസ് തുടങ്ങിയ ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് ഒരു ക്രിട്ടിക്കൽ ഇൽനെസ് പ്ലാനിന്‍റെ ഭാഗമാണ്.

ഹൃദയ സംബന്ധമായ അവസ്ഥകൾ: പ്രാഥമിക ശ്വാസകോശം രക്തസമ്മർദം (ഉയർന്ന രക്തസമ്മർദം), മയോകാർഡിയൽ ഇൻഫ്രാക്ഷൻ (ഹൃദയാഘാതം), ഹൃദയം മാറ്റിവയ്ക്കൽ, തുറന്ന ഹൃദയം മാറ്റിവയ്ക്കൽ എന്നിവയുൾപ്പെടെയുള്ള ഹൃദയ വൈകല്യങ്ങൾ ഈ പോളിസിയിൽ ഉൾപ്പെടുന്നു.

പ്രധാന അവയവ മാറ്റിവയ്ക്കൽ: ഹൃദയം, കരൾ അല്ലെങ്കിൽ വൃക്ക പോലുള്ള പ്രധാന അവയവങ്ങളുടെ മാറ്റിവയ്ക്കലിന് കവറേജ് വാഗ്ദാനം ചെയ്യുന്നു. മറ്റ് ഗുരുതര അവസ്ഥകൾ: കോമ, പക്ഷാഘാതം, അന്ധത, ബധിരത തുടങ്ങിയ ഗുരുതരമായ മെഡിക്കൽ അവസ്ഥകൾ ഈ പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രോഗനിർണയം

ഒരു ക്രിട്ടിക്കൽ ഇൽനെസ് പ്ലാനിലെ ലംപ്-സം പേഔട്ട് പ്രക്രിയയുടെ ആദ്യ ഘട്ടം രോഗനിർണയത്തോടെ ആരംഭിക്കുന്നു. എന്നിരുന്നാലും, പോളിസി ഡോക്യുമെന്റിൽ ലിസ്റ്റുചെയ്തിരിക്കുന്ന രോഗങ്ങൾ മാത്രമേ പ്ലാനിൽ ഉൾപ്പെടൂ.

ക്ലെയിം ആരംഭിക്കൽ

ഗുരുതരമായ ഒരു രോഗം കണ്ടെത്തിയതിനു ശേഷം, പോളിസി ഉടമ ലംപ്-സം പേഔട്ട് ലഭിക്കുന്നതിന് ഒരു ക്ലെയിം ആരംഭിക്കുന്നു. മിക്ക കേസുകളിലും, ഇൻഷുററുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ക്ലെയിം ഫോം സമർപ്പിച്ചുകൊണ്ട് അവർക്ക് ക്ലെയിം ഉന്നയിക്കാൻ കഴിയും.

ഡോക്യുമെന്‍റേഷൻ

രോഗനിർണയം സ്ഥിരീകരിക്കുന്നതിന് ഇൻഷ്വറൻസ് ദാതാവ് സാധാരണയായി മെഡിക്കൽ റിപ്പോർട്ടുകൾ ആവശ്യപ്പെടും. മാത്രമല്ല, പോളിസി ഉടമകൾ ക്ലെയിം ഫോം, ഐഡി പ്രൂഫ് പോലുള്ള അധിക വ്യക്തിഗത രേഖകൾ നൽകേണ്ടതുണ്ട്.

അതിജീവന കാലയളവ്

എല്ലാ രേഖകളും വിജയകരമായി പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, പോളിസി ഉടമ ഒരു അതിജീവന കാലയളവ് അനുഭവിക്കേണ്ടതുണ്ട്, ഇതു സാധാരണയായി 15 ദിവസത്തിൽ കൂടരുത്. ഈ കാലയളവിൽ പോളിസി ഉടമ ജീവിച്ചിരിപ്പുണ്ടെങ്കിൽ, ഇൻഷ്വർ ചെയ്ത തുക പിന്നീട് പ്രോസസ് ചെയ്യും.

തുക പേഔട്ട്

ഇൻഷ്വറർ ഒരു വലിയ തുക നേരിട്ട് പോളിസി ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നു.
പ്രക്രിയ സാധാരണയായി ഏകദേശം 7 മുതൽ 10 പ്രവൃത്തി ദിവസങ്ങൾ വരെ എടുക്കും.

ഗുരുതരമായ രോഗ പരിരക്ഷ വാങ്ങുമ്പോൾ നിങ്ങൾ പരിഗണിക്കേണ്ട ഘടകങ്ങൾ ഏതൊക്കെയാണ്?

പരിരക്ഷിക്കപ്പെടുന്ന രോഗങ്ങളുടെ എണ്ണം: പോളിസി വിവിധതരം ഗുരുതരമായ രോഗങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുക, പ്രധാനമായും നിങ്ങൾക്ക് ആവശ്യമുള്ളവ.
ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം (CSR): ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം നിങ്ങളുടെ ഇൻഷ്വറർ ഒരു വർഷത്തിനുള്ളിൽ വിജയകരമായി തീർപ്പാക്കുന്ന ക്ലെയിമുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് അടിയന്തര ഘട്ടങ്ങളിൽ നിങ്ങളുടെ ക്ലെയിം സുഗമമായി ലഭിക്കുന്നതിന് 90%-ൽ കൂടുതൽ CSR അനുപാതമുള്ള ഒരു ദാതാവിനെ നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്.


പോളിസി തരം: ഗുരുതരമായ രോഗ സാധ്യത കുറവുള്ള പോളിസി ഉടമകൾക്ക് ഒരു സ്റ്റാൻഡ്‌ലോൺ പ്ലാൻ വാങ്ങുന്നതിനുപകരം നിലവിലുള്ള പോളിസിയിൽ ഗുരുതരമായ രോഗ റൈഡറുകൾ ചേർക്കാൻ കഴിയും.

ഇൻഷ്വറൻസ് തുക: വർധിച്ചുവരുന്ന മെഡിക്കൽ ചെലവുകൾ കണക്കിലെടുത്ത്, ചികിത്സാ ചെലവുകളും ജീവിതച്ചെലവുകളും ഉൾക്കൊള്ളുന്നതിനായി നിങ്ങളുടെ ഗുരുതരമായ രോഗ ഇൻഷ്വറൻസിനായി കുറഞ്ഞത് ₹25 ലക്ഷം ഇൻഷ്വർ ചെയ്ത തുക തെരഞ്ഞെടുക്കുക.

നിരവധി വ്യക്തികൾക്കും യുവ കുടുംബങ്ങൾക്കും, 5 lakh health insurance ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രായോഗികമായ ഒരു തുടക്കമാണ്, അത് പ്രീമിയം താങ്ങാനാവുന്നതും അർഥവത്തായ കവറേജും സന്തുലിതമാക്കുന്നു. ടയർ-രണ്ട്, ടയർ-മൂന്ന് നഗരങ്ങളിലെ മിക്ക ആശുപത്രി സാഹചര്യങ്ങളെയും മെട്രോകളിൽ പോലും ശസ്ത്രക്രിയ കൂടാതെയുള്ള പ്രവേശനത്തിനും ഇതു പരിരക്ഷ നൽകുന്നു.

5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് അടിസ്ഥാന പദ്ധതിയെ ഒരു ക്രിട്ടിക്കൽ ഇൽനെസ് റൈഡറുമായോ സ്റ്റാൻഡ്-എലോൺ ക്രിട്ടിക്കൽ ഇൽനെസ് പോളിസിയുമായോ ജോടിയാക്കുന്നത് ഒരു മികച്ച തന്ത്രമാണ് - അടിസ്ഥാന പദ്ധതി ദൈനംദിന ആശുപത്രി ചെലവുകൾ കൈകാര്യം ചെയ്യുന്നു.

അതേസമയം ഒരു പ്രധാന രോഗനിർണയം നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുകയാണെങ്കിൽ ക്രിട്ടിക്കൽ ഇൽനെസ് ഘടകം സാമ്പത്തിക ആശ്വാസം നൽകുന്നു. നിങ്ങൾ തുടർച്ചയായ കവറേജ് നിലനിർത്തിയിട്ടുണ്ടെങ്കിൽ, പുതിയ അണ്ടർറൈറ്റിംഗ് ഇല്ലാതെ പുതുക്കുമ്പോൾ നിങ്ങളുടെ ഇൻഷ്വറൻസ് തുക വർധിപ്പിക്കാൻ മിക്ക ഇൻഷ്വറർമാരും നിങ്ങളെ അനുവദിക്കുന്നു, അതിനാൽ ₹5 ലക്ഷം മുതൽ ആരംഭിക്കുന്നത് നിങ്ങളെ ശാശ്വതമായി തടയില്ല. നിങ്ങളുടെ വരുമാനവും ഉത്തരവാദിത്തങ്ങളും വളരുന്നതിനനുസരിച്ച് ആരംഭിക്കുക, സ്ഥിരത നിലനിർത്തുക, കവർ അപ്‌ഗ്രേഡ് ചെയ്യുക എന്നിവയാണ് പ്രധാനം.

ചുരുക്കത്തിൽ

നിങ്ങൾക്ക് ഉയർന്ന സമ്മർദം നിറഞ്ഞ ജീവിതശൈലിയോ അല്ലെങ്കിൽ കുടുംബത്തിൽ ആർക്കെങ്കിലും വിട്ടുമാറാത്ത രോഗങ്ങളുടെ ചരിത്രമോ ഉണ്ടെങ്കിൽ, ഗുരുതരമായ രോഗ ഇൻഷ്വറൻസിനെ അവഗണിക്കരുത്.


എന്നിരുന്നാലും, ഗുരുതരമായ രോഗ ഇൻഷ്വറൻസ് വില വിലയിരുത്തുമ്പോൾ, രോഗങ്ങളുടെ എണ്ണം പരിഗണിക്കുന്നതും ഒരുപോലെ പ്രധാനമാണ്. ഈ രീതിയിൽ, ഗുരുതരമായ മെഡിക്കൽ അടിയന്തരാവസ്ഥകൾക്കു നിങ്ങൾ സാമ്പത്തികമായി തയാറായിരിക്കും.

Kerala

വാഹനാപകടം: രണ്ട് യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കല്‍പ്പറ്റ: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ രണ്ട് യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ എംഎസിടി ജഡ്ജ് എ.വി. ഉണ്ണിക്കൃഷ്ണന്‍ ഉത്തരവായി. പള്ളിക്കുന്ന് സ്വദേശി ജസീല്‍ ജോസ്, ബത്തേരി സ്വദേശി അരുണ്‍ എന്നിവര്‍ക്ക് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി യഥാക്രമം 65,43,170 ഉം 81,32,900 ഉം രൂപ നഷ്ടപരിഹാരവും കോടതിച്ചെവും നല്‍കാണ് ഉത്തരവ്.

ബത്തേരി ബാറിലെ അഭിഭാഷകൻ ടി.ആര്‍. ബാലകൃഷ്ണന്‍ മുഖേയനയാണ് യുവാക്കള്‍ ട്രിബ്യൂണലില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

2023 ഡിസംബര്‍ 18നാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ജസീല്‍ ജോസ് രാത്രി തന്‍റെ വീട്ടിലെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് അരുണിനെ ബത്തേരിയില്‍ വിടാന്‍ പോകുമ്പോള്‍ കൃഷ്ണഗിരി ഇറക്കത്തിലെ വളവിലായിരുന്നു അപകടം.

യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ ലോറികളെ മറികടന്ന് അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അരുണിന്‍റെ വലതുകാല്‍ മുട്ടിന് താഴെ അറ്റു. ജസീലിന്‍റെ വലതുകകൈയുടെ സ്വാധീനം ഭാഗികമായി നഷ്ടപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോയിരുന്നു.

Business

ആമസോൺ പേ ഇൻഷ്വറൻസ് സേവനം വിപുലമാക്കി

കൊച്ചി: ആമസോൺ പേ വാഹന ഇൻഷ്വറൻസ് സേവനം വിപുലീകരിച്ചു. രാജ്യത്തെ 280 ദശലക്ഷം വാഹന ഉടമകൾക്ക് കൂടുതൽ സൗകര്യപ്രദമായ ഇൻഷ്വറൻസ് പദ്ധതികളാണ് അവതരിപ്പിച്ചത്.

എച്ച്‌ഡിഎഫ്‌സി എർഗോ, ആക്കോ, ഐസിഐസിഐ ലോംബാർഡ് എന്നിവയുമായി ചേർന്നുള്ള പങ്കാളിത്തത്തിലൂടെ കാറുകളും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടുന്ന ഇൻഷ്വറൻസ് പദ്ധതികൾ ലഭ്യമാക്കും.

ഇരുചക്ര വാഹനങ്ങൾക്ക് ഫിസിക്കൽ ഇൻസ്പെക്‌ഷൻ ആവശ്യമില്ലാത്ത ഡിജിറ്റൽ പ്രക്രിയയിലൂടെയാണ് പോളിസി നൽകുന്നത്.

Business

ടാറ്റ എഐഎ ലൈഫിൽ ഗ്ലോബല്‍ ഇക്വിറ്റി ഫണ്ട്

കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സ് ഗ്ലോബല്‍ ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു.

ആഗോള ഓഹരികളിലും മ്യൂചല്‍ ഫണ്ടുകളും ഇടിഎഫുകളുമടക്കമുള്ള ഓഹരി അധിഷ്ഠിത പദ്ധതികളിലും നിക്ഷേപിച്ചു ദീര്‍ഘകാല മൂലധന വളര്‍ച്ച കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നിക്ഷേപത്തിന്‍റെ 70 മുതല്‍ 100 ശതമാനം വരെ ഓഹരി-ഓഹരി അധിഷ്ഠിത പദ്ധതികളിലാവും നിക്ഷേപിക്കുക. 30 ശതമാനം വരെ ഡെറ്റ്, കാഷ്, മണി മാര്‍ക്കറ്റ് പദ്ധതികളില്‍ നിക്ഷേപിക്കുമെന്ന് അധികൃതർ അറിയിച്ചു.

Kerala

വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾ കാരണം വാസസ്ഥലങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന ഇൻഷുറൻസ് വകുപ്പു നടപ്പിലാക്കുന്ന പദ്ധതിക്ക് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.

ആവര്‍ത്തിച്ച് സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട അടിയന്തര രക്ഷാപ്രവർത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മാണം എന്നിവക്കായി വലിയ തുക നിരന്തരം ചെലവാക്കേണ്ടി വരുന്നത് സംസ്ഥാനത്തിന്‍റെ സാമ്പത്തികഭദ്രതയെ ബാധിക്കുന്ന സ്ഥിതിയുണ്ട്.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് അനുയോജ്യമായൊരു റിസ്ക് ട്രാന്‍സ്ഫര്‍ മെക്കാനിസം രൂപപ്പെടുത്തുന്നതിന് പഠനം നടത്താന്‍ ആസൂത്രണ ബോര്‍ഡ് അംഗമായ രവി രാമന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ‌

ദുരന്തങ്ങൾ മൂലമുണ്ടാകുന്ന ബാധ്യതകള്‍ ഏറ്റെടുക്കുന്നതിനായി ക്ലൈമറ്റ് റിസ്ക് ഇൻഷുറന്‍സ് മാതൃകയില്‍ നൂതനമായ റിസ്ക് ട്രാൻസ്ഫർ നടപ്പിലാക്കുന്നതിന് കമ്മിറ്റി ശുപാര്‍ശ ചെയ്തു. അതോടൊപ്പം നാഗാലാന്‍ഡ് മാതൃകയില്‍ ഒരു പാരാമെട്രിക് സംവിധാനം ആവിഷ്കരിക്കുന്നതിനും കമ്മിറ്റി ശിപാര്‍ശ ചെയ്തു.

ഇതുസബന്ധിച്ച് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്‍റെ നേതൃത്വത്തില്‍ തുടര്‍പഠനം നടത്തി. ഇവയില്‍ നിന്നും ഉരിത്തിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങൾക്കാണ് സര്‍ക്കാര്‍ ഇപ്പോൾ തത്വത്തില്‍ അംഗീകാരം നല്‍കിയത്.

Business

പഴയ കാർ ഇൻഷ്വറൻസ് പേരു മാറ്റാതിരുന്നാൽ ഉണ്ടാകുന്ന 8 അപകടങ്ങൾ

പഴയ കാർ വാങ്ങുന്നത് നല്ല തീരുമാനമാണെന്നു പലരും കരുതുന്നു. കാരണം ഇതു ചെലവ് കുറവാണ്, കാത്തിരിപ്പ് കാലാവധി ഇല്ല, ഉടൻ ഓടിക്കാൻ കഴിയുന്ന വാഹനം ലഭിക്കുന്നു. എന്നാൽ, ആ സന്തോഷം കുറയുമ്പോൾ ഒരു പ്രധാന ഉത്തരവാദിത്വം പലപ്പോഴും മറക്കപ്പെടുന്നു. അതാണ് ഉപയോഗിച്ച കാർ ഇൻഷ്വറൻസ് പുതിയ ഉടമയുടെ പേരിലേക്ക് മാറ്റുന്നത്.

വാഹനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റിയാൽ ഇൻഷ്വറൻസ് പോളിസിയും സ്വയം മാറ്റപ്പെടുമെന്നു പലർക്കും തെറ്റിദ്ധാരണയുണ്ട്. എന്നാൽ, യാഥാർഥ്യം അങ്ങനെ അല്ല. ഇൻഷ്വറൻസ് പോളിസി ഔദ്യോഗികമായി പുതിയ ഉടമയുടെ പേരിലേക്കു മാറ്റുന്നതുവരെ അതു പഴയ ഉടമയുമായി ബന്ധപ്പെട്ടുതന്നെ തുടരും. എല്ലാ ഇൻഷ്വറൻസ് ആനുകൂല്യങ്ങളും പഴയ ഉടമയ്ക്കാണ് ലഭിക്കുക.
ഉപയോഗിച്ച കാർ ഇൻഷ്വറൻസ് സമയത്തു മാറ്റാതെ വിട്ടാൽ നിങ്ങൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെയാണ് ഈ കുറിപ്പിൽ വിശദീകരിക്കുന്നത്.

ഉപയോഗിച്ച കാർ ഇൻഷ്വറൻസ് മാറ്റാതിരുന്നാൽ
നിങ്ങൾ നേരിടേണ്ടി വരുന്ന 8 പ്രശ്നങ്ങൾ

കാർ ഇൻഷുറൻസിന്‍റെ പ്രധാന ലക്ഷ്യം വാഹനം കേടുപാടുകൾ സംഭവിച്ചാൽ സാമ്പത്തിക സഹായം നൽകുന്നതാണ്. നിങ്ങൾ ഒരു പഴയ കാർ വാങ്ങുമ്പോൾ കാർ ഇൻഷുറൻസ് മാറ്റം നടത്താതിരുന്നാൽ, മാനസികമായും സാമ്പത്തികമായും വലിയ സമ്മർദം നേരിടേണ്ടിവരും. അത്തരത്തിൽ ഇൻഷ്വറൻസ് കമ്പനി ഒരു രൂപ പോലും കവർറേജായി നൽകില്ല.

1. അപകടസമയത്ത് ക്ലെയിം നിഷേധം

 നിങ്ങളുടെ കാർ അപകടത്തിൽപ്പെടുകയും ഇൻഷ്വറൻസ് ഇപ്പോഴും പഴയ ഉടമയുടെ പേരിലായിരിക്കുകയുമെങ്കിൽ, ക്ലെയിം ഉടൻ തന്നെ നിഷേധിക്കപ്പെടാം. ഇൻഷ്വറൻസ് കമ്പനികൾ പോളിസി ഉടമയുടെ പേര് വാഹനത്തിന്‍റെ രജിസ്റ്റർ ചെയ്ത ഉടമയുമായി പൊരുത്തപ്പെടണമെന്ന് ആവശ്യപ്പെടുന്നു.
നിങ്ങൾ കാർ ഇൻഷ്വറൻസ് നിങ്ങളുടെ പേരിലേക്കു മാറ്റാത്ത പക്ഷം, ക്ലെയിം തീർപ്പാക്കുന്ന സമയത്ത് വാഹനത്തിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിയില്ല. അങ്ങനെ വന്നാൽ അറ്റകുറ്റപ്പണി ചെലവ്, നാശനഷ്ടം, ടോയിംഗ് ചാർജ് എന്നിവ എല്ലാം നിങ്ങളുടെ പോക്കറ്റിൽനിന്നുതന്നെ നൽകേണ്ടിവരും. നിങ്ങളുടെ ഭാഗത്ത് തെറ്റ് ഇല്ലെങ്കിലും ഈ ചെലവ് ഒഴിവാക്കാൻ കഴിയില്ല.

2. മൂന്നാംപക്ഷ നാശനഷ്ടങ്ങൾക്കു പൂർണ ഉത്തരവാദിത്വം

നിങ്ങൾ വാങ്ങിയ കാർ മറ്റൊരാളുടെ സ്വത്തിനെ കേടുപാടുകൾ വരുത്തുകയോ ഒരാളെ പരിക്കേൽപ്പിക്കുകയോ ചെയ്താൽ, അതിന്‍റെ മുഴുവൻ ഉത്തരവാദിത്വവും നിങ്ങൾക്കായിരിക്കും. ഇൻഷ്വറൻസ് പഴയ ഉടമയുടെ പേരിലായതിനാൽ ഇൻഷ്വറൻസ് കമ്പനി ഒരു കവർറേജും നൽകില്ല. എല്ലാ ചെലവും നിങ്ങൾതന്നെ അടയ്ക്കേണ്ടിവരും.

3. സാധുവായ ഇൻഷ്വറൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനു നിയമപ്രശ്നങ്ങൾ

ഇൻഷ്വറൻസ് നിങ്ങളുടെ പേരിലേക്കു മാറ്റാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്. പോളിസിയിൽ പഴയ ഉടമയുടെ പേരു മാത്രമേ ഉണ്ടാകൂ. നിങ്ങളുടെ പേര് നിയമപരമായ ഉടമയായി കണക്കാക്കില്ല.
ട്രാഫിക് അധികൃതർ ഇതിനെ ഇൻഷ്വറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നതായി കാണും. ഇതിന്‍റെ ഫലമായി പിഴ ചുമത്തുകയോ വാഹനം പിടിച്ചെടുക്കുകയോ ചെയ്യാം.

4. അഡ് ഓണുകളും അധിക സുരക്ഷയും ലഭിക്കില്ല

സീറോ ഡിപ്രിഷിയേഷൻ കാർ ഇൻഷുറൻസ് കവർ, എൻജിൻ സംരക്ഷണം, റോഡ്സൈഡ് സഹായം, റിട്ടേൺ ടു ഇൻവോയ്സ് തുടങ്ങിയ അഡ് ഓൺ ആനുകൂല്യങ്ങൾ ലഭിക്കാൻ കാർ ഇൻഷ്വറൻസ് പുതിയ ഉടമയുടെ പേരിലേക്ക് മാറ്റണം. ഉടമസ്ഥാവകാശ ഇൻഷ്വറൻസ് മാറ്റം നടത്തുമ്പോൾ മാത്രമാണ് ഇൻഷ്വറൻസ് കമ്പനി ഈ അധിക സൗകര്യങ്ങൾ അനുവദിക്കുക.
അപകടങ്ങൾ സംഭവിക്കുമ്പോഴും വലിയ തകരാറുകൾ ഉണ്ടാകുമ്പോഴും ഈ അഡ് ഓണുകൾ വളരെ സഹായകരമാണ്. അറ്റകുറ്റപ്പണി ചെലവും ഭാഗങ്ങൾ മാറ്റുന്നതിനുള്ള ചെലവും കുറയ്ക്കാൻ ഇവ സഹായിക്കും.

5. നോ ക്ലെയിം ബോണസ് ആനുകൂല്യം നഷ്ടപ്പെടുക

ക്ലെയിം ഇല്ലാതെ തുടർച്ചയായി വർഷങ്ങൾ പൂർത്തിയാക്കിയതിന് ലഭിക്കുന്ന ഒരു ആനുകൂല്യമാണ് നോ ക്ലെയിം ബോണസ്. ഇത് ഇൻഷ്വറൻസ് പ്രീമിയം വലിയ തോതിൽ കുറയ്ക്കുന്നു. ഉപയോഗിച്ച കാർ ഇൻഷ്വറൻസ് മാറ്റം വൈകിക്കുകയോ അവഗണിക്കുകയോ ചെയ്താൽ, ഈ ആനുകൂല്യം തുടർന്നു ഉപയോഗിക്കുന്ന അവകാശം നിങ്ങൾക്കു നഷ്ടപ്പെടാം. അതിലും മോശമായി, പഴയ ഉടമ അത് തന്‍റെ പുതിയ കാറിനായി ഉപയോഗിച്ചേക്കാം. പിന്നീട് നിങ്ങൾക്കു കൂടുതൽ പ്രീമിയം അടയ്ക്കേണ്ടിവരും.

6. സാധാരണ ട്രാഫിക് പരിശോധനകളിൽ പിഴ

സാധാരണ റോഡ് പരിശോധനകളിൽ ട്രാഫിക് പോലീസ് ഇൻഷ്വറൻസ് രേഖകൾ സ്ഥിരമായി പരിശോധിക്കും. ഇൻഷ്വറൻസിൽ പഴയ ഉടമയുടെ പേര് കാണിച്ചാൽ അത് അസാധുവായ കവർറേജായി കണക്കാക്കും. ഇതിന്‍റെ ഫലമായി ഉടൻതന്നെ പിഴ ചുമത്താം. ഇത്തരം ലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ വർധിക്കാനും ഡ്രൈവിംഗ് ലൈസൻസ് രേഖയെ ബാധിക്കാനും സാധ്യതയുണ്ട്.

7. നാശനഷ്ടങ്ങൾക്ക് ശേഷം ഉയർന്ന അറ്റകുറ്റപ്പണി ചെലവ്

ചെറിയ അറ്റകുറ്റപ്പണികൾക്കുപോലും ഇന്നത്തെ വിലകൂടിയ സ്പെയർ പാർട്സും ആധുനിക വാഹന സാങ്കേതികവിദ്യകളും കാരണം വലിയ തുക ചെലവാകാം. ഇൻഷ്വറൻസ് മാറ്റം നടത്തിയില്ലെങ്കിൽ കാഷ്‌ലെസ് ക്ലെയിം അല്ലെങ്കിൽ റീഇംബഴ്‌സ്‌മെന്‍റ് ക്ലെയിം നൽകാനുള്ള അവകാശം നിങ്ങൾക്കു നഷ്ടപ്പെടും.
അങ്ങനെ വന്നാൽ സ്വന്തം സേവിംഗ്സിൽനിന്നു പണം നൽകുകയോ ലോൺ എടുക്കുകയോ അറ്റകുറ്റപ്പണി വൈകിക്കുകയോ ചെയ്യേണ്ടിവരും. ഇൻഷ്വറൻസ് മാറ്റം വൈകുന്നത് പലപ്പോഴും പോളിസിയുടെ ചെലവിനേക്കാൾ കൂടുതൽ നഷ്ടം ഉണ്ടാക്കാം.

8. അസാധുവായ ഇൻഷ്വറൻസ് കാരണം ആർസി മാറ്റത്തിൽ വൈകൽ

ആർസി മാറ്റത്തിനായി സാധുവായ ഇൻഷ്വറൻസ് പോളിസി നിർബന്ധമാണ്. പോളിസി കാലഹരണപ്പെട്ടതായിരുന്നാൽ അല്ലെങ്കിൽ ഇപ്പോഴും വിൽപ്പനക്കാരന്‍റെ പേരിലായിരുന്നാൽ, ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതുവരെ ആർടിഒ നിങ്ങളുടെ അപേക്ഷ തടഞ്ഞുവയ്ക്കാം. ഈ വൈകൽ കാരണം ഉടമസ്ഥാവകാശ മാറ്റം നിയമപരമായി പൂർത്തിയാക്കാനും കാർ വീണ്ടും വിറ്റഴിക്കാനും ലോൺ ക്ലിയറൻസ് അല്ലെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷിക്കാനും കഴിയാതെ വരാം.

ഉപയോഗിച്ച കാർ ഇൻഷ്വറൻസ് സമയത്ത് മാറ്റുന്നത് ഇനി ഒരു ചെറിയ കാര്യമല്ല. ഇതു നിങ്ങളുടെ സാമ്പത്തിക സുരക്ഷയും നിയമാവകാശങ്ങളും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളും സംരക്ഷിക്കുന്നു. ഈ പ്രക്രിയ അവഗണിച്ചാൽ ചെലവും മാനസിക സമ്മർദവും മാത്രമേ കൂടുകയുള്ളൂ. പുതിയ വാഹന ഉടമയായതിനാൽ ആർസി മാറ്റുന്നതിനു തുല്യമായ പ്രാധാന്യത്തോടെ ഇൻഷ്വറൻസ് വിവരങ്ങൾ പുതുക്കണം. കുറച്ച് സമയം മാറ്റ നടപടികൾ പൂർത്തിയാക്കാൻ ചെലവഴിക്കൂ. അങ്ങനെ ഓരോ കിലോമീറ്ററും മനസിന്‍റെ സമാധാനത്തോടെ യാത്ര ചെയ്യാം.

(അഡ്വറ്റോറിയൽ മാറ്റർ)

കൂടുതൽ വിവരങ്ങൾക്ക്: 

https://www.freepik.com/

Business

ടേം ഇന്‍ഷ്വറന്‍സ്: വിലയിരുത്തലുമായി ഇന്‍ഷ്വറന്‍സ് അവയര്‍നെസ് കമ്മിറ്റി

കൊച്ചി: ടേം ലൈഫ് ഇന്‍ഷ്വറന്‍സ് കുടുംബത്തിന്‍റെ സാമ്പത്തികഭാവി സുരക്ഷിതമാക്കുന്നതിനുള്ള ഉത്തമ മാര്‍ഗമാണെന്ന് ഇന്‍ഷ്വറന്‍സ് അവയര്‍നെസ് കമ്മിറ്റിയുടെ വിലയിരുത്തല്‍.

പോളിസി ഉടമ മരിക്കുന്ന സാഹചര്യത്തില്‍ കുടുംബത്തിനുണ്ടാകുന്ന സാമ്പത്തികപ്രതിസന്ധി മറികടക്കാനും ഭാവി സുരക്ഷിതമാക്കാനും ടേം ലൈഫ് ഇന്‍ഷ്വറന്‍സ് സഹായിക്കുമെന്നും കമ്മിറ്റി വിലയിരുത്തി.

District News

ഇൻഷ്വറൻസ് കന്പനിയും സ്വകാര്യആശുപത്രിയും 30,000 രൂപ നഷ്ടപരിഹാരം നൽകണം

മലപ്പുറം: ഡിസ്ചാർജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ ആശുപത്രിയിൽ തടഞ്ഞുവയ്ക്കാനാകില്ലെന്നും ഇങ്ങനെ ചെയ്ത സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് കന്പനിയും സ്വകാര്യ ആശുപത്രിയും 30,000 രൂപ രോഗിക്ക് നഷ്ടപരിഹാരം നൽകണമെന്നും ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. ചുങ്കത്തറ സ്വദേശി നൽകിയ പരാതിയിലാണ് കമ്മീഷന്‍റെ നടപടി.


പരാതിക്കാരന്‍റെയും കുടുംബത്തിന്‍റെയും പേരിൽ 2015 മുതൽ സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് പോളിസി ഉണ്ടായിരുന്നതാണ്.

2024 സെപതംബർ 18ന് പരാതിക്കാരന്‍റെ മകന് ശ്വാസതടസം അനുഭവപ്പെട്ടതിനാൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

തുടർന്ന് 2024 സെപ്റ്റംബർ 19ന് ഡിസ്ചാർജായി. ചികിത്സയിലേക്ക് മുൻകൂറായി 11,000 രൂപ ഇൻഷ്വറൻസ് അനുവദിച്ചെങ്കിലും ഡിസ്ചാർജ് ബിൽ 66,500 രൂപയ്ക്ക് പകരം 41,800 രൂപ മാത്രമാണ് ഇൻഷ്വറൻസ് തുക അനുവദിച്ചത്.

കൂടുതൽ തുക അനുവദിക്കാൻ കഴിയില്ലെന്ന് കന്പനി അറിയിച്ചു. ഇതോടെ ബന്ധുക്കളിൽനിന്ന് പണം കടം വാങ്ങി ബില്ല് പൂർണമായും അടച്ച ശേഷം വൈകിട്ടാണ് ആശുപത്രി വിട്ടുപോകാൻ ഹരജിക്കാരനും മകനും കഴിഞ്ഞത്.

പിന്നീട് അഞ്ചു ദിവസം കഴിഞ്ഞ് 23,905 രൂപ കൂടി ഇൻഷ്വറൻസ് കന്പനി അനുവദിച്ചു. തുടർന്നാണ് ഹർജിക്കാരൻ മുഴുവൻ ചികിത്സാച്ചെലവും അനുവദിക്കണമെന്നും ആശുപത്രി ബില്ല് അടയ്ക്കാൻ കഴിയാത്തതിനാൽ ഹോസ്പിറ്റലിൽ കഴിയേണ്ടി വന്നതിൽ ആശുപത്രിയുടെയും ഇൻഷ്വറൻസ് കന്പനിയുടെയും ഭാഗത്തു വീഴ്ചയുണ്ടെന്നും ആരോപിച്ച് കമ്മീഷനിൽ പരാതിപ്പെട്ടത്.

ആശുപത്രി രേഖകളിൽ അഡ്മിഷന്‍റെയും ഡിസ്ചാർജിന്‍റെയും തിയതിക്കൊപ്പം സമയം കൂടി രേഖപ്പെടുത്താൻ ആശുപത്രികൾക്ക് ബാധ്യതയുണ്ടെന്നും മെഡിക്കൽ ബില്ല് അടയ്ക്കാത്തതിന്‍റെ പേരിൽ രോഗിയെ ആശുപത്രി വിട്ടുപോകാൻ അനുവദിക്കാതിരിക്കുന്നത് സേവനത്തിലെ വീഴ്ചയാണെന്നും കമ്മിഷൻ വിധിച്ചു. രോഗിയെ ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്യുന്നതും ആശുപത്രി ബില്ല് അടക്കുന്നതും രണ്ട് നടപടികളാണെന്നും കമ്മീഷൻ വിധിച്ചു.

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ രാവിലെ ഡിസ്ചാർജ് ചെയ്തിട്ടും വൈകുന്നേരം വരെ ഇൻഷ്വറൻസ് തുക അനുവദിക്കാത്തതിനാൽ ആശുപത്രിയിൽ കഴിയാനിട വന്നതിൽ ഇൻഷ്വറൻസ് കന്പനിയുടെയും ആശുപത്രിയുടെയും ഭാഗത്തു വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാണ് മുഴുവൻ ചികിത്സാച്ചെലവും നഷ്ടപരിഹാരമായി 25,000 രൂപയും കോടതിച്ചെലവായി 5,000 രൂപയും കമ്മീഷൻ അനുവദിച്ചത്.

നാൽപത്തഞ്ച് ദിവസത്തിനകം വിധി നടപ്പാക്കാത്തപക്ഷം വിധി സംഖ്യക്ക് ഒന്പത് ശതമാനം പലിശയും നൽകണമെന്ന് കെ. മോഹൻദാസ് പ്രസിഡന്‍റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ വിധിച്ചത്.

Business

എൽഐസിയിൽ കാലഹരണപ്പെട്ട പോളിസികൾ പുതുക്കാൻ അവസരം

ന്യുഡൽഹി: കാലഹരണപ്പെട്ട വ്യക്തിഗത പോളിസികൾ പുതുക്കാൻ ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എൽഐസി) രണ്ടു മാസം നീണ്ടുനിൽക്കുന്ന കാന്പയിൻ ആരംഭിച്ചു. കാലഹരണപ്പെട്ട വ്യക്തിഗത പോളിസികളെയെല്ലാം പുനക്രമീകരിക്കുകയാണ് ലക്ഷ്യം. 2026 ജനുവരി ഒന്നു മുതൽ മാർച്ച് വരെയാണ് കാലാവധി.

ലിങ്ക് ചെയ്യാത്ത എല്ലാ ഇൻഷ്വറൻസ് പ്ലാനുകൾക്കും ലേറ്റ് ഫീസിൽ ഇളവ് നല്കുന്നണ്ടെന്നും അർഹത പ്പെട്ടവർക്ക്, ലേറ്റ് ഫീസിന്‍റെ 30 ശതമാനം വരെയും പരമാവധി 5,000 രൂപ വരെയും ഇളവ് നല്കുന്നുണ്ടെന്നും എൽഐസി അറിയിച്ചു. മൈക്രോ ഇൻഷ്വറൻസ് പോളിസികൾക്ക് ലേറ്റ് ഫീസ് 100 ശതമാനം വരെയും ഇളവ് ലഭിക്കും.

‌പ്രീമിയം അടവിന്‍റെ കാലാവധി കഴിഞ്ഞിട്ടും അടച്ചു തീർക്കാൻ സാധിക്കാത്ത പോളിസികൾക്ക് പുതുക്കാനുള്ള അവസരവും പ്രചാര കാലയളവിൽ ലഭ്യമാകും. അതേസമയം, മെഡിക്കൽ ആരോഗ്യ പോളിസികൾക്ക് ഇളവുകൾ ലഭ്യമല്ല.

National

പെർമിറ്റ് ലംഘിച്ചാലും ഇൻഷ്വറൻസ് നൽകണം: സുപ്രീംകോടതി

ന്യൂഡൽഹി: പൊതുനിരത്തുകളിൽ സർവീസ് നടത്തുന്ന വാഹനങ്ങൾ പെർമിറ്റിൽ അനുവദനീയമായ റൂട്ടിൽനിന്നും വ്യതിചലിച്ചുണ്ടാകുന്ന അപകടത്തിൽ അക്കാരണം ചൂണ്ടിക്കാട്ടി ഇരകൾക്കു നഷ്‌ടപരിഹാരം നിഷേധിക്കാൻ ഇൻഷ്വറൻസ് കന്പനികൾക്കു സാധിക്കില്ലെന്ന് സുപ്രീംകോടതി.

ഇത്തരം സാങ്കേതികതകൾ ചൂണ്ടിക്കാട്ടി അപകടത്തിൽപ്പെട്ടവർക്കു നഷ്‌ടപരിഹാരം നിഷേധിക്കുന്നത് നീതിബോധത്തിന് എതിരായിരിക്കുമെന്നും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

ഇത്തരത്തിൽ പെർമിറ്റിൽ അനുവദനീയമായ റൂട്ടിൽനിന്നും വ്യതിചലിച്ച് ഓടുന്ന വാഹനങ്ങൾ വരുത്തിവയ്ക്കുന്ന അപകടത്തിന് ഇൻഷ്വറൻസ് കന്പനി നഷ്‌ടപരിഹാരം നൽകണോ എന്ന കാര്യമാണു സുപ്രീംകോടതി പരിഗണിച്ചത്. അപകടത്തിൽപ്പെട്ടയാളുടെ അശ്രദ്ധ മൂലമല്ല അപകടം സംഭവിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

ഇത്തരം സാഹചര്യത്തിൽ ഇരകൾക്ക് ഇൻഷ്വറൻസ് കന്പനി നഷ്‌ടപരിഹാരം നൽകണം. പിന്നീട് ആ തുക വാഹന ഉടമകളിൽനിന്നു തിരിച്ച് ഇൻഷ്വറൻസ് കന്പനികൾക്ക് അവകാശമുണ്ടെന്ന കർണാടക ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.

പെർമിറ്റിൽ അനുവദിച്ച റൂട്ടിൽനിന്നും വഴിതെറ്റി സഞ്ചരിച്ച ഒരു ബസ് സൈക്കിൾ യാത്രികനെ ഇടിച്ചതുമായി ബന്ധപ്പെട്ട സംഭവമാണു കേസിനാധാരം. 2014 ഒക്‌ടോബറിൽ കർണാടകയിൽ നടന്ന അപകടത്തിൽ സൈക്കിൾ യാത്രികൻ മരിച്ചിരുന്നു. അപകടത്തെത്തുടർന്ന് 18.86 ലക്ഷം രൂപ മരിച്ച വ്യക്തിയുടെ കുടുംബത്തിനു നൽകാൻ മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. എന്നാൽ നഷ്‌ടപരിഹാരം പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു.

പെർമിറ്റ് തെറ്റിച്ച് വാഹനമോടിച്ചു എന്ന കാരണത്താൽ പോളിസി വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇൻഷ്വറൻസ് കന്പനിയും ഹൈക്കോടതിയിലെത്തി. എന്നാൽ, ട്രൈബ്യൂണൽ നിർദേശിച്ച നഷ്‌ടപരിഹാരം മരിച്ചയാളുടെ കുടുംബത്തിനു കൈമാറാനും ശേഷം കൈമാറിയ തുക ബസുടമയിൽനിന്നു കൈപ്പറ്റാനുമായിരുന്നു ഹൈക്കോടതി ഉത്തരവ്.

Latest News

Corehub Up