കുടുംബശ്രീ ലോഗോ
കൊച്ചി: സംസ്ഥാനത്ത് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ജീവന് ദീപം ഒരുമ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പരിരക്ഷ ലഭിക്കുന്നത് 16.7 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക്. മികച്ച ഇന്‍ഷ്വറന്‍സ് പരിരക്ഷ അംഗങ്ങള്‍ക്ക് ഉറപ്പാക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന സാമൂഹ്യസുരക്ഷാ പദ്ധതിയാണിത്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ആദ്യം സംഘടിപ്പിച്ച സംസ്ഥാനതല എൻറോൾമെന്റ് കാമ്പയിന് വഴിയാണ് ഇത്രയും പേരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 2027 മാര്‍ച്ച് 31 വരെയാണു പോളിസി കാലാവധി.
സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പും എല്‍ഐസിയും സംയുക്തമായാണു പദ്ധതി നടത്തിപ്പ്. 200 രൂപയാണ് വാര്‍ഷിക പ്രീമിയം. അയല്‍ക്കൂട്ടങ്ങളിലെ ഏതെങ്കിലും ഒരംഗത്തിന് ആകസ്മിക മരണമോ അപകടമരണമോ സംഭവിച്ചാല്‍ ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കും. 18 മുതല്‍ 74 വയസ് വരെയുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം.
18നും 50നും ഇടയില്‍ പ്രായമുള്ള അയല്‍ക്കൂട്ട അംഗത്തിന് സ്വാഭാവികമരണം സംഭവിക്കുകയാണെങ്കില്‍ പോളിസിയില്‍ പറഞ്ഞിട്ടുള്ളപ്രകാരം അവകാശിക്ക് രണ്ടു ലക്ഷം ലഭിക്കും. 51-60 വയസ് വരെയുള്ള പോളിസി ഉടമയ്ക്കു മരണം സംഭവിച്ചാല്‍ 80,000 രൂപയും 61-70 വയസ് വരെ 30,000 രൂപയും 71 -74 വയസ് വരെ 25,000 രൂപയുമാണ് അവകാശിക്കു ലഭിക്കുക.
അപകടമരണം സംഭവിച്ചാല്‍ ഈ തുകയ്ക്കുപുറമെ 18 - 50 വയസ് വരെയുള്ള അംഗങ്ങള്‍ക്ക് 1,20,000 രൂപയും 51 - 60 വയസ് വരെ ഒരു ലക്ഷം രൂപയും 61 - 74 വയസ് വരെ 60,000 രൂപയും അപകട ആനുകൂല്യമായി അവകാശിക്കു ലഭിക്കും.
അയല്‍ക്കൂട്ട അംഗങ്ങള്‍ ചേര്‍ന്ന് ലിങ്കേജ് വായ്പയെടുത്തശേഷം ഏതെങ്കിലും ഒരംഗത്തിനു മരണം സംഭവിച്ചാല്‍ ആ വ്യക്തിയുടെ വായ്പാബാധ്യത മറ്റ് അംഗങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്ന സാഹചര്യമാണ് മുമ്പുണ്ടായിരുന്നത്. ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നതുവഴി ഈ സാഹചര്യം ഒഴിവാകും.
മരിച്ച അംഗത്തിന്റെ പേരില്‍ ഉണ്ടായിരുന്ന വായ്പാത്തുക ഇന്‍ഷ്വറന്‍സ് തുകയില്‍നിന്നും അയല്‍ക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു നല്‍കും. ബാക്കി തുക മരിച്ച വ്യക്തിയുടെ അവകാശിക്കും ലഭിക്കും.
Tags : Kudumbashree JeevanDeepamOruma Insurance Scheme protection