Business
കൊച്ചി: ഹ്രസ്വകാല സാമ്പത്തികബാധ്യതകളുള്ളവര്ക്കായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ഐസിഐസിഐ പ്രു ഐ പ്രൊട്ടക്ട് സ്മാര്‍ട്ട് പ്ലസില്‍ 10 വര്‍ഷത്തെ ലൈഫ് കവര്‍ ഓപ്ഷന് അവതരിപ്പിച്ചു.
ഹോം ലോണ്‍, കുട്ടികളുടെ വിദ്യാഭ്യാസം, ബിസിനസ് വായ്പ തുടങ്ങിയ ബാധ്യതകളുള്ളവര്‍ക്ക് ഇതു പ്രയോജനകരമാകും.
കുറഞ്ഞ പ്രീമിയത്തില്‍ ഉയര്‍ന്ന ലൈഫ് കവര്‍ ലഭ്യമാക്കുന്ന ഈ പ്ലാനില്‍ 67,100 രൂപ വരെ മൂല്യമുള്ള കോംപ്ലിമെന്ററി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സേവനങ്ങള്‍, മൂന്നു ലക്ഷം വരെ തത്ക്ഷണ ക്ലെയിം പേഔട്ട്, രോഗനിര്‍ണയത്തില്‍ 100 ശതമാനം പേഔട്ട് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Kerala
കൊച്ചി: ഇന്ത്യന്‍ ഓയില്‍ 10 കിലോഗ്രാം ഭാരമുള്ള ഇന്‍ഡെയ്ന്‍ എക്സ്ട്രാലൈറ്റ് നൗ കോമ്പോസിറ്റ് എല്‍പിജി സിലിണ്ടറും അതിനൊപ്പമുള്ള അതിവേഗ ഹോം ഡെലിവറി സേവനവും അവതരിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ ചെയര്മാന് എ.എസ്. സാഹ്നി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സൗമിത്ര പി. ശ്രീവാസ്തവ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
ബുക്കിംഗ് നടത്തിയ നാലു മണിക്കൂറിനുള്ളില്‍ സിലിണ്ടര്‍ വീട്ടിലെത്തിക്കുന്ന സേവനമാണ് പുതിയ പദ്ധതിയുടെ പ്രധാന സവിശേഷത. ഇതോടൊപ്പം അഞ്ചു കിലോഗ്രാം ഛോട്ടു സിലിണ്ടറിനും നാലു മണിക്കൂറിനുള്ളില്‍ ഹോം ഡെലിവറി ലഭ്യമാക്കുന്ന സേവനവും ഇന്ത്യന്‍ ഓയില്‍ ആരംഭിച്ചു.
ഭാരം കുറഞ്ഞതും തുരുമ്പ് പിടിക്കാത്തതുമായ കോമ്പോസിറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇന്‍ഡെയ്ന്‍ എക്സ്ട്രാലൈറ്റ് നൗ സിലിണ്ടര്‍ നിര്‍മിച്ചിരിക്കുന്നത്. സിലിണ്ടറിലെ വാതകത്തിന്റെ അളവ് പുറത്തുനിന്നുതന്നെ മനസിലാക്കാന്‍ കഴിയുന്ന സുതാര്യമായ പുറംഭാഗം ഇതിന്റെ പ്രത്യേകതയാണ്.
ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള സമയത്ത് വിതരണം, കുറഞ്ഞ രേഖകളോടെ പുതിയ കണക്ഷന്, നാല് മണിക്കൂറിനുള്ളിലെ അതിവേഗ വിതരണം എന്നിവയും സേവനത്തിന്റെ ഭാഗമാണ്. പൂന, ഗുരുഗ്രാം, ഇന്‍ഡോര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുക.
ഓഗസ്റ്റ് പകുതിയോടെ 25 നഗരങ്ങളിലേക്കും ഒക്ടോബര്‍ അവസാനത്തോടെ പ്രധാന നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ ഓയില്‍ വണ്‍ മൊബൈല്‍ ആപ്പിലൂടെയും ഇന്ത്യന്‍ ഓയില്‍ ഉപഭോക്തൃ പോര്‍ട്ടലിലൂടെയും പുതിയ കണക്ഷന് രജിസ്റ്റര്‍ ചെയ്യാനും റീഫില്‍ ബുക്ക് ചെയ്യാനും കഴിയും. വാട്സ്ആപ് ബുക്കിംഗ് സംവിധാനവും ഉടന്‍ ആരംഭിക്കും.
നഗരപ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കും ജോലിക്കാര്‍ക്കും കൂടുതല്‍ സൗകര്യപ്രദവും സുതാര്യവുമായ എല്‍പിജി സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി അവതരിപ്പിച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ അറിയിച്ചു.
Sports
അറ്റ്ലാന്റ: ഫിഫ ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ അര്‍ജന്റീന താരങ്ങള്‍ നടത്തിയ വിവാദ ആഘോഷം വലിയ ചര്‍ച്ചയാകുന്നു. അമേരിക്കയിലെ അറ്റ്ലാന്റയിൽ വച്ച് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ചതിന് ശേഷം അര്‍ജന്റീന താരങ്ങള്‍ 'ഫോക്ക്ലാന്റ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്' എന്ന് എഴുതിയ ബാനര്‍ ഉയര്‍ത്തിക്കാട്ടിയതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.
പ്രീ-ക്വാര്‍ട്ടറില്‍ ഈജിപ്റ്റിനെതിരെ വിജയിച്ചതിന് ശേഷവും സമാനമായ രീതിയില്‍ അര്‍ജന്റീന താരങ്ങള്‍ പാട്ടുപാടിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. വിവാദ ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ ഫിഫ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. ഫോക്ക്ലാന്റ് ദ്വീപുകള്‍ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടനും അര്‍ജന്റീനയും തമ്മില്‍ വലിയൊരു യുദ്ധം നടന്നിരുന്നു.
അര്‍ജന്റീന താരങ്ങളുടെ നടപടി അങ്ങേയറ്റം അപലപനീയവും സംവേദനക്ഷമതയില്ലാത്തതുമാണെന്ന്' ഫോക്ക്ലാന്റ് ദ്വീപ് സര്‍ക്കാര്‍ പ്രതികരിച്ചു. മാച്ച് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഫയുടെ അച്ചടക്ക സമിതി അറിയിച്ചു.
അതേസമയം, വിവാദ ബാനര്‍ ഉയര്‍ത്തിയ താരങ്ങളെ പിന്തുണച്ച് വൈറ്റ് ഹൗസ് രംഗത്തെത്തിയത് ശ്രദ്ധേയമായി. വൈറ്റ് ഹൗസ് ഫിഫ ടാസ്ക് ഫോഴ്സ് തലവന്‍ ആന്‍ഡ്രൂ ജിയൂലിയാനി വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമാണ്... 'അമേരിക്കയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്താനുള്ള അവസരവും അവകാശവും അവര്‍ക്കുണ്ട്. ഞങ്ങള്‍ ഇവിടെ അമേരിക്കയില്‍ ഒന്നാം ഭേദഗതി അവകാശങ്ങളെ വിശ്വസിക്കുന്നു.' ജിയൂലിയാനി വ്യക്തമാക്കി.
തങ്ങളുടെ ഭാഗം ശക്തമായി വ്യക്തമാക്കിക്കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു.. 'ലോകകപ്പ് ഒരുപക്ഷേ നമ്മുടേതായിരിക്കില്ല, എന്നാല്‍ ഫോക്ക്ലാന്റ് ദ്വീപുകള്‍ തീര്‍ച്ചയായും നമ്മുടേതാണ്.' 1982ല്‍ ഫോക്ക്ലാന്റ് ദ്വീപിനെച്ചൊല്ലി 10 ആഴ്ച നീണ്ടുനിന്ന യുദ്ധത്തില്‍ അര്‍ജന്റീന അധിനിവേശം നടത്തിയിരുന്നെങ്കിലും, ഒടുവില്‍ കീഴടങ്ങുകയും ദ്വീപിന്റെ നിയന്ത്രണം ബ്രിട്ടന് തിരികെ നല്‍കുകയും ചെയ്തിരുന്നു.
International
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി വൻ ഡ്രോണാക്രമണവുമായി റഷ്യ. യുദ്ധം തുടങ്ങിയതിനു ശേഷം റഷ്യൻ മണ്ണിൽ യുക്രെയ്ൻ നടത്തുന്ന ഏറ്റവും വലിയ ഡ്രോണാക്രമണമാണിത്.
ആക്രമണത്തിനുപിന്നാലെ മോസ്കോയിലെ മൂന്നു പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു. മോസ്കോയ്ക്കുപുറമേ അതിർത്തിപ്രദേശങ്ങളായ ബ്രയാൻസ്ക്, കലുഗ, കുർസ്ക്, ടൂള എന്നീ മേഖലകളിലും യുക്രെയ്ൻ ഡ്രോണാക്രമണം നടത്തി.
റഷ്യയുടെ ഉള്ളിലേക്കു യുദ്ധം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണു യുക്രെയ്ൻ ആക്രമണം ആസൂത്രണം ചെയ്തിരിക്കുന്നത്.അതിർത്തി കടന്നുള്ള യുക്രെയ്ന്റെ സൈനികമുന്നേറ്റം റഷ്യക്ക് വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്.
ഡ്രോണുകൾ വെടിവച്ചിട്ടെന്ന് റഷ്യ
യുക്രെയ്ൻ അയച്ച മുപ്പതോളം ഡ്രോണുകൾ വെടിവച്ചിട്ടെന്ന് റഷ്യൻ വ്യോമസേന അവകാശപ്പെട്ടു. ആക്രമണം ശക്തമായതോടെ അതിർത്തിമേഖലകളിൽ റഷ്യ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നേരത്തെ, യുക്രെയ്ന്റെ ആക്രമണത്തെത്തുടർന്ന് തങ്ങളുടെ പ്രധാന വ്യോമപ്രതിരോധ സംവിധാനങ്ങൾ റഷ്യ മോസ്കോയിലേക്കു മാറ്റുകയാണെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അവകാശപ്പെട്ടിരുന്നു.
Business
കൊച്ചി: ഇന്ത്യൻ വില്പനക്കാർക്ക് ബിസിനസ് കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കാൻ ആമസോൺ എഐ അധിഷ്ഠിത സെല്ലർ അസിസ്റ്റന്റ് അവതരിപ്പിച്ചു.
ഇംഗ്ലീഷിലും ഹിന്ദിയിലും 24 മണിക്കൂറും ലഭ്യമാകുന്ന ഈ സേവനം ഉത്പന്ന ലിസ്റ്റിംഗ്, ഇൻവെന്ററി മാനേജ്മെന്റ്, പരസ്യസേവനങ്ങൾ, വിപണി വിശകലനം എന്നിവയിൽ വ്യക്തിഗത മാർഗനിർദേശങ്ങൾ നൽകും.
Business
കൊച്ചി: ആധുനിക എന്‍ജിനുകളുടെയും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള വ്യാവസായിക ഉപകരണങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യന്‍ ഓയില്‍ തങ്ങളുടെ ഏറ്റവും നൂതനമായ പ്രീമിയം ലൂബ്രിക്കന്റ് ശ്രേണിയായ സെര്‍വോ ഹൈപ്പര്‍ സീരീസ് പുറത്തിറക്കി.
നൂതന സിന്തറ്റിക് എണ്ണകളും അടുത്ത തലമുറ സംയോജിത സാങ്കേതികവിദ്യകളും ഉപയോഗിച്ചു വികസിപ്പിച്ച ഈ ശ്രേണി മികച്ച എന്ജിന് പ്രവര്‍ത്തനം, മെച്ചപ്പെട്ട ഇന്ധനക്ഷമത, ദീര്‍ഘകാല ഉപയോഗശേഷി എന്നിവ ഉറപ്പാക്കുന്നതായി ഇന്ത്യന്‍ ഓയില്‍ കോർപറേഷന് അധികൃതർ അറിയിച്ചു.
വാഹന വ്യവസായ മേഖലകളില്‍ ഉയര്‍ന്ന നിലവാരമുള്ള ലൂബ്രിക്കേഷന് ഉത്പന്നങ്ങള്‍ക്കായുള്ള ആവശ്യകത വര്‍ധിക്കുന്നത് മുന്‍നിര്‍ത്തിയാണ് പുതിയ ശ്രേണി അവതരിപ്പിച്ചത്.
സാങ്കേതികവിദ്യ, പ്രവര്‍ത്തനമികവ്, വിശ്വാസ്യത എന്നിവയാണു ഭാവിയിലെ ലൂബ്രിക്കന്റ് വ്യവസായത്തെ നയിക്കുകയെന്നും സെര്‍വോ ഹൈപ്പര്‍ സീരീസ് ഈ മൂന്ന് ഘടകങ്ങളുടെയും സമന്വയമാണെന്നും ഉത്പന്നം പുറത്തിറക്കവെ ഇന്ത്യന്‍ ഓയില്‍ ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) സൗമിത്ര പി. ശ്രീവാസ്തവ പറഞ്ഞു.
Business
കൊച്ചി: മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവിയുടെ വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു.
കൊച്ചിയിൽ നടന്ന ചടങ്ങിൽ നടി പ്രയാഗ മാർട്ടിനാണ് സ്മാർട്ട് ടിവി അവതരിപ്പിച്ചത്. ഡിഷ് ടിവി സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യൂ ഓഫീസർ സുഖ്പ്രീത് സിംഗ് എന്നിവർ പങ്കെടുത്തു.
പ്രാദേശിക ഉള്ളടക്കത്തിനുപുറമെ ലൈവ് ടെലിവിഷൻ ചാനലുകൾ, ഒടിടി പ്ലാറ്റ്ഫോമുകൾ, കായിക സംപ്രേഷണം എന്നിവ ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് എന്റർടൈൻമെന്റ് ഇക്കോസിസ്റ്റം വി ഇസഡ് വൈ സ്മാർട്ട് ടിവികളിലുണ്ട്.
പ്രീമിയം ഡിസ്പ്ലേയും ആധുനിക ഓഡിയോസംവിധാനവുമാണ് സ്മാർട്ട് ടിവിയിലുള്ളത്. 65 ഇഞ്ച് വരെയുള്ള പ്രീമിയം മോഡലുകൾ വിപണിയിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഫിഫ ഫുട്ബോൾ ലോകകപ്പ് സമയക്രമത്തെ ഉൾപ്പെടുത്തി ഫിഫ ടു ഫിഫ പ്രത്യേക വിനോദ പ്ലാനും ഡിഷ് ടിവി അവതരിപ്പിച്ചിട്ടുണ്ട്.
Business
തായ്പേയ്: അമേരിക്കൻ ബഹുരാഷ്ട്ര കന്പനിയായ എന്‍വിഡിയ തങ്ങളുടെ ഏറ്റവും പുതിയ വിന്‍ഡോസ് പിസി ചിപ്പായ ‘ആർടിഎക്സ് സ്പാര്‍ക്ക് സൂപ്പർചിപ്പ്’ ഔദ്യോഗികമായി പുറത്തിറക്കി.
തായ്വാനിൽ നടന്ന കംപ്യൂട്ടെക്സ് 2026ലാണ് പുറത്തിറക്കിയത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ടാസ്കുകള് കംപ്യൂട്ടറുകളില്ത്തന്നെ നേരിട്ട് കൂടുതല്‍ വേഗത്തില്‍ ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് എൻവിഡിയ സൂപ്പര്‍ചിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
മൈക്രോസോഫ്റ്റുമായി ചേര്‍ന്നു വികസിപ്പിച്ച ഈ ചിപ്പ് വിന്‍ഡോസ് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനരീതിയെ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എന്‍വിഡിയ സിഇഒ ജെന്സന് ഹുവാംഗ് പറഞ്ഞു.
എഐ പ്രകടനം: ഈ ചിപ്പിന് 1 പെറ്റാഫ്ളോപ്പ് എഐ കംപ്യൂട്ടിംഗ് പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കും. ഇത് ക്ലൗഡിന്റെ സഹായമില്ലാതെ തന്നെ കംപ്യൂട്ടറിലെ എഐ ഏജന്റുകളെയും വലിയ ലാംഗ്വേജ് മോഡലുകളെയും സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കും.
ചിപ്പ് ഘടന: മീഡിയടെക്കുമായി സഹകരിച്ചു നിര്‍മിച്ച 20-കോര്‍ ഉള്ള എന്‍വിഡിയ ഗ്രേസ് സിപിയുവും 6,144 ക്യൂഡ കോറുകളുള്ള (എന്‍വിഡിയ കമ്പനിയുടെ ഗ്രാഫിക്സ് പ്രോസറുകളില് ചെറിയ പ്രോസിംഗ് യൂണിറ്റുകളാണ് ക്യൂഡ കോറുകള്‍. ഒരേസമയം വലിയ അളവിലുള്ള ഡാറ്റ കൈകാര്യം ചെയ്യാനും സങ്കീര്‍ണമായ കണക്കുകൂട്ടലുകള്‍ വേഗത്തില്‍ തീര്‍ക്കാനും ക്യൂഡ കോറുകള്‍ സഹായിക്കുന്നു) ബ്ലാക്ക്വെല് ആര്‍ടിഎക്സ് ജിപിയുവും ചേര്‍ന്നതാണ് ഈ ആം-ബേസ്ഡ് സൂപ്പര്‍ചിപ്പ്.
മെമ്മറി: 128ജിബി വരെയുള്ള യൂണിഫൈഡ് മെമ്മറി ഇതില്‍ ലഭ്യമാണ്. 90 ജിബിയിലധികം വരുന്ന വലിയ 3 ഡി സീനുകള്‍ റെന്‍ഡര്‍ ചെയ്യാനും 12കെ വീഡിയോകള്‍ എഡിറ്റ് ചെയ്യാനും ഇതു സഹായിക്കും.
വിന്‍ഡോസ് ഓപ്പണ്‍ ഷെല്‍: കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന എഐ ഏജന്റുകള്‍ക്ക് ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങളിലേക്ക് എത്രത്തോളം അനുമതി നല്കണമെന്നതു നിയന്ത്രിക്കാന്‍ മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് സുരക്ഷിതമായ ഒരു റണ്‍ടൈം സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
ഗെയിമിംഗും ക്രിയേറ്റിവിറ്റിയും: മികച്ച എഐ പ്രകടനത്തിനൊപ്പം 1440 റസലൂഷനില്‍ 100 എഫ്പിഎസിൽ കൂടുതല്‍ വേഗതയില്‍ റേ ട്രേസിംഗോടെ ഗെയിമുകള്‍ കളിക്കാനും ചിപ്പ് സഹായിക്കും. കൂടാതെ അഡോബി തങ്ങളുടെ ഫോട്ടോഷോപ്പ്, പ്രീമിയര്‍ പ്രോ തുടങ്ങിയ സോഫ്റ്റ്വേറുകൾ ഈ ചിപ്പിനായി പ്രത്യേകം മാറ്റം വരുത്തുമെന്ന് അറിയിച്ചു.
അസൂസ്, ഡെല്‍, എച്ച്പി, ലെനോവോ, എംഎസ്ഐ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ ലാപ്ടോപ്പുകളിലും ഡെസ്ക്ടോപ്പുകളിലും ഈ വര്‍ഷം അവസാനത്തോടെ ആർടിഎക്സ് സ്പാര്‍ക്ക് ചിപ്പുകള്‍ ലഭ്യമായിത്തുടങ്ങും. മൈക്രോസോഫ്റ്റ് തങ്ങളുടെ ഏറ്റവും പുതിയ സര്‍ഫേസ് ലാപ്ടോപ് അള്‍ട്രാ ഈ ചിപ്പോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
Business
കൊച്ചി: ബജാജ് ജനറൽ ഇൻഷ്വറൻസ് എംഎച്ച്സിപി എഡ്ജ് പ്ലസ് എന്ന പുതിയ തലമുറ ഹെൽത്ത് ഇൻഡെംനിറ്റി ഇൻഷ്വറൻസ് പദ്ധതി അവതരിപ്പിച്ചു.
അഞ്ചുലക്ഷം മുതൽ അഞ്ചു കോടി വരെ സം ഇൻഷ്വേർഡ് ഓപ്ഷനുകളോടെ കൂടുതൽ സൗകര്യപ്രദവും വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കാവുന്നതുമായ ആരോഗ്യ പരിരക്ഷയാണു പദ്ധതി നൽകുന്നത്.
Business
കൊച്ചി: വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന്റെ ഭാഗമായ ചന്ദ്രിക, പ്രീമിയം ബ്യൂട്ടി സോപ്പ് ശ്രേണിയായ സൗന്ദര്യ അവതരിപ്പിച്ചു.
ജാസ്മിൻ ഇൻ കോക്കനട്ട് മിൽക്ക്, പിങ്ക് റോസ് ഇൻ കോക്കനട്ട് മിൽക്ക് എന്നീ ഇനങ്ങളിലാണ് സോപ്പുകൾ ലഭ്യമാകുന്നത് .
കേരളത്തിലെ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉത്പന്നം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
Business
കൊച്ചി: പ്രമുഖ ആഗോള വീട്ടുപകരണ ബ്രാന്‍ഡായ ഹെയര്‍ അപ്ലയന്‍സസ് ഇന്ത്യ എഐ ടച്ച് പാനലോട് കൂടിയ എഫ്11 വാഷിംഗ് മെഷീന് സീരീസ് പുറത്തിറക്കി.
തുണികൊണ്ടുള്ള ദുര്‍ഗന്ധം, ഡിറ്റര്‍ജന്റ് പാഴാക്കല്‍ തുടങ്ങിയ സങ്കീര്‍ണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന ഹയര്‍ എഫ്11 വാഷിംഗ് മെഷീന് അള്‍ട്രാ ഫ്രഷ് എയര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ വസ്ത്രങ്ങള്‍ 12 മണിക്കൂര്‍ വരെ പുതുമയോടെ നിലനിര്‍ത്തുന്നതായി കമ്പനി അവകാശപ്പെടുന്നു.
Business
കൊച്ചി: ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് ഉപഭോക്താക്കളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ സഹായിക്കുന്ന ബിസിനസ് എഐ ഫീച്ചർ വാട്സാപ്പിൽ അവതരിപ്പിച്ചതായി മെറ്റ.
വാട്സാപ് ബിസിനസ് ആപ്പിൽ നേരിട്ടു ലഭ്യമാകുന്ന ഈ എഐ സംവിധാനം ഉപഭോക്തൃ ചോദ്യങ്ങൾക്ക് 24 മണിക്കൂറും മറുപടി നൽകുക, ഉത്പന്നങ്ങൾ ശിപാർശ ചെയ്യുക, അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുക, വില്പന വർധിപ്പിക്കുക എന്നിവയ്ക്ക് സഹായകമാകുന്നതാണ്.
ബിസിനസുകളുടെ വിവരങ്ങൾ അടിസ്ഥാനമാക്കി എഐ പ്രവർത്തിക്കുന്നതിനാൽ വില, ഓഫർ, ഷിപ്പിംഗ് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉടൻ മറുപടി ലഭിക്കും. ആവശ്യമെങ്കിൽ ബിസിനസ് ഉടമകൾക്ക് നേരിട്ടും ചാറ്റിൽ ഇടപെടാനാകും.
ഭാവിയിൽ യുപിഐ വഴിയുള്ള പേമെന്റുകളും നേരിട്ടു വാട്സാപ്പിൽ നടത്താൻ സൗകര്യമൊരുക്കുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയിലെ എല്ലാ വാട്സാപ് ബിസിനസ് അക്കൗണ്ടുകൾക്കും വരും ആഴ്ചകളിൽ ഈ സൗകര്യം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
Business
കൊച്ചി: എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് അന്തര്‍ദേശീയ പണമിടപാടുകളില്‍ സുതാര്യത ഉറപ്പാക്കാന്‍ സീറോ ഫോറെക്സ് മാര്‍ജിനും സീറോ ബാങ്ക് ചാര്‍ജുകളും ഉള്‍പ്പെട്ട പുതിയ റമിറ്റന്‍സ് സേവനം അവതരിപ്പിച്ചു.
ഇതോടെ ഇന്‍വേഡ്, ഔട്ട് ഡേറ്റഡ് റമിറ്റന്സുകളില് ഫോറെക്സ് മാര്‍ജിന്‍ ഒഴിവാക്കുന്ന രാജ്യത്തെ ഏക സ്വകാര്യ മേഖലാ ബാങ്കായി എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാറി.
വിദേശ വിദ്യാഭ്യാസം, കുടുംബസഹായം, നിക്ഷേപങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്കു പണം അയയ്ക്കുന്നവര്‍ക്കും വിദേശത്തുനിന്ന് ഇന്ത്യയിലേക്കു പണമയയ്ക്കുന്ന എന്‍ആര്‍ഐകള്‍ക്കും ഈ സേവനം പ്രയോജനപ്പെടുമെന്ന് അധികൃതർ പറഞ്ഞു.
റമിറ്റന്‍സ് സേവനങ്ങള്‍ എയുവിന്റെ ആര്‍ബിഐ നിയന്ത്രിത ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമിലൂടെയും ശാഖകളിലൂടെയും ലഭ്യമാകും.
Business
കൊച്ചി: പ്രമുഖ ബിസ്കറ്റ് കമ്പനിയായ ബ്രിട്ടാനിയ 50 ശതമാനം ക്രഞ്ചിയും 50 ശതമാനം മെല്റ്റിയുമായ ചീസ് ഡിപ്പ്ഡ് ക്രഞ്ചി ലെയേര്‍ഡ് സാന്ഡ്വിച്ച്, കാരമല്‍ ഡിപ്പ്ഡ് ക്രഞ്ചി ലെയേര്‍ഡ് സാന്ഡ്വിച്ച് എന്നീ രണ്ട് പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കി.
ചീസും കാരമലും കൊണ്ട് പൊതിഞ്ഞ രണ്ട് ഉത്പന്നങ്ങളും 22 ബേക്ക്ഡ് ലെയറുകള്‍ ഉപയോഗിച്ചു നിര്‍മിച്ചതാണ്.
Business
ന്യൂഡൽഹി: ഇന്ത്യയിലെ സവിശേഷമായ താപനിലയിൽനിന്ന് ആശ്വാസം നൽകാൻ അനുയോജ്യമായ എസികൾ അവതരിപ്പിച്ചു പ്രമുഖ ടെക് കന്പനിയായ എയ്സറിന്റെ ഉപകന്പനിയായ എയ്സർപ്യുയർ. ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെ ഏഴ് റേഞ്ചിലുള്ള ചിൽ നിയോ സ്പ്ലിറ്റ് ഇൻവർട്ടർ എസികളാണ് എയ്സർപ്യുയർ അവതരിപ്പിച്ചിരിക്കുന്നത്.
58 ഡിഗ്രി സെൽഷസ് വരെയുള്ള താപനിലപോലും ഒറ്റ ക്ലിക്കുകൊണ്ട് തണുപ്പിക്കുന്ന രീതിയിലാണ് നിയോ എസി സീരീസിന്റെ നിർമാണം.
ഉയർന്ന വേനൽച്ചൂടിൽ ഒറ്റ ക്ലിക്കുകൊണ്ട് ഉടനടി തണുപ്പ് നൽകുന്ന ഫീച്ചറായ ’ഐസ് ബ്ലാസ്റ്റ് മോഡ്’, ഏഴു വ്യത്യസ്ത തലത്തിലുള്ള താപനില നൽകുന്ന ’7-ഇൻ-1 കണ്‍വേർട്ടിബിൾ’ ടെക്നോളജി, ഒരു ബട്ടണ്‍ പ്രസിലൂടെ എസി സ്വയം ശുദ്ധീകരണം നടത്തുന്ന ’സെൽഫ് ക്ലീൻ ടെക്നോളജി’ എന്നിവ പുതിയ സീരീസിനെ വേറിട്ടതാക്കുന്നുണ്ട്.
29,000 രൂപ മുതൽ ലഭ്യമാകുന്ന എയ്സർപ്യുയർ ചിൽ നിയോ സ്പ്ലിറ്റ് ഇൻവേർട്ടർ എസികൾ ആമസോണിലും എയ്സർ എക്സ്ക്ലൂസീവ് സ്റ്റോറുകളിലും എയ്സറിന്റെ മറ്റ് അനുബന്ധ സ്റ്റോറുകളിലും ലഭ്യമാണ്.
Business
കൊച്ചി: വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഏഴു ടൺ മുതല്‍ 55 ടണ്‍ വരെ ഭാരം വഹിക്കാവുന്ന 17 ട്രക്കുകളുടെ പുതിയ ഉത്പന്നനിര പുറത്തിറക്കി.
പുതിയ അസുറ സീരീസ്, അത്യാധുനിക ടാറ്റ ട്രക്സ് ഇവി ശ്രേണി, നിലവില്‍ സ്ഥാനമുറപ്പിച്ച പ്രൈമ, സിഗ്ന, അള്‍ട്രാ പ്ലാറ്റ്ഫോമുകളുടെ നിര്‍ണായക അപ്ഗ്രേഡുകള്‍ എന്നിവയാണ് അവതരിപ്പിച്ചത്.
District News
പേരാവൂര്‍: നിക്ഷാൻ ഇലക്ട്രോണിക്സിന്റെ പുതിയ സംരംഭമായ നിക്ഷാൻ ഡിജിറ്റലിന്റെ രണ്ടാമത്തെ ഷോറൂമിന്റെ ഉദ്ഘാടനം പേരാവൂരില്‍ ഫൊറോന വികാരി ഫാ. മാത്യു തെക്കേമുറിയില്‍, നിക്ഷാന്‍ ഗ്രൂപ്പ് ചെയര്മാന് കെ. മുസ്തഫ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ഷോറൂമിലെ ആദ്യവില്പന ഷിനോജ് നരിതൂക്കിലിന് നല്കി നിക്ഷാന്‍ മാനേജിംഗ് ഡയറക്ടര്‍ എം.എം.വി. മൊയ്തു നിര്‍വഹിച്ചു. എക്സിക്യുട്ടീവ് ഡയറക്ടര്‍ നിക്ഷാന്‍ അഹമ്മദ്, പേരാവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജീഷ്, നിക്ഷാന്‍ കാറ്റഗറി ബിസിനസ് ഹെഡ് ഇഖ്ബാല്‍, മാനേജര്‍മാര്‍, വ്യാവസായിക രംഗത്തെ മറ്റു പ്രമുഖര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള് തുടങ്ങിയ ഡിജിറ്റല്‍ പ്രൊഡക്ടുകളുടെയും ആക്സസറീസുകളുടെയും, എൽഇഡി ടിവി, എയര്‍കണ്ടീഷണറുകള്‍ എന്നിവയുടെയും അതിശയകരമായ നിര, മറ്റെവിടെയും ലഭിക്കാത്ത ഓഫറുകളോടെ നിക്ഷാന്‍ ഡിജിറ്റല്‍ പേരാവൂരില്‍ ഉപഭോക്താക്കള്‍ക്കായി കാഴ്ചവയ്ക്കുന്നു.
കൂടാതെ ഈസി ഇഎംഐ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ, ആക്സസറികളുടെ വിപുലമായ ശേഖരവും ഏറ്റവും മികച്ച സര്‍വീസും നിക്ഷാന്‍ ഡിജിറ്റലിന്റെ ശോഭ കൂട്ടുന്നു. കൂടാതെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പ് തുടങ്ങി എല്ലാ ഡിജിറ്റല്‍ പ്രൊഡക്ടുകളും സര്‍വീസ് ചെയ്യുന്നത് നേരിട്ട് കാണുവാനുള്ള സൗകര്യവും നിക്ഷാന്‍ ഡിജിറ്റലിന്റെ "നിക്ഷാന്‍ കെയറില്‍' ഒരുക്കിയിട്ടുണ്ട്.
Business
കൊച്ചി: പ്രീമിയം എക്സ്റ്റീരിയർ പെയിന്റ് രംഗത്തെ അത്യാധുനികമായ സെൽഫ് ക്ലീനിംഗ് സാങ്കേതികവിദ്യയുമായി ജോട്ടൂൺ പെയിന്റ്സ് ഇന്ത്യ ജോട്ടാഷീൽഡ് എറ്റേണ വിപണിയിലിറക്കി. ചുവരുകളിൽ പൊടിപടലങ്ങൾ പിടിക്കുന്നതു തടയുകയും മഴവെള്ളത്തിൽ അഴുക്കുകൾ ഇല്ലാതാകുകയും ചെയ്യുന്നതാണ് പ്രധാന സവിശേഷത.
12 വർഷത്തെ പെർഫോമൻസ് വാറന്റിയും 21 അന്താരാഷ്ട്ര ഗുണനിലവാര സർട്ടിഫിക്കറ്റുകളുമുള്ള ഈ ഉത്പന്നം 500ലധികം നിറങ്ങളിൽ ലഭ്യമാണെന്ന് ജോട്ടൂൺ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശശികുമാർ വേണുഗോപാൽ പറഞ്ഞു
Business
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇൻഷ്വറൻസ് കമ്പനി വിപണി അനുബന്ധ വളർച്ചയും ലൈഫ് കവറും നൽകുന്ന ടാറ്റ എഐഎ മൾട്ടിക്യാപ് ഓപ്പർച്യൂണിറ്റീസ് ഫണ്ടും പെൻഷൻ ഫണ്ടും അവതരിപ്പിച്ചു. റിസ്ക് കുറച്ച് വളർച്ചയിൽ പങ്കാളികളാകാൻ നിക്ഷേപകരെ സഹായിക്കുന്നവയാണ് ഈ ഫണ്ടുകള്‍.
രണ്ട് ഫണ്ടുകളും ഇന്നുമുതൽ 31 വരെയുള്ള ന്യൂ ഫണ്ട് ഓഫർ (എൻഎഫ്ഒ) കാലയളവിൽ യൂണിറ്റിന് 10 രൂപ എന്ന പ്രാരംഭവിലയിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.