പ്രതീകാത്മക ചിത്രം
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി വൻ ഡ്രോണാക്രമണവുമായി റഷ്യ. യുദ്ധം തുടങ്ങിയതിനു ശേഷം റഷ്യൻ മണ്ണിൽ യുക്രെയ്ൻ നടത്തുന്ന ഏറ്റവും വലിയ ഡ്രോണാക്രമണമാണിത്.
ആക്രമണത്തിനുപിന്നാലെ മോസ്കോയിലെ മൂന്നു പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു. മോസ്കോയ്ക്കുപുറമേ അതിർത്തിപ്രദേശങ്ങളായ ബ്രയാൻസ്ക്, കലുഗ, കുർസ്ക്, ടൂള എന്നീ മേഖലകളിലും യുക്രെയ്ൻ ഡ്രോണാക്രമണം നടത്തി.
റഷ്യയുടെ ഉള്ളിലേക്കു യുദ്ധം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണു യുക്രെയ്ൻ ആക്രമണം ആസൂത്രണം ചെയ്തിരിക്കുന്നത്.അതിർത്തി കടന്നുള്ള യുക്രെയ്ന്റെ സൈനികമുന്നേറ്റം റഷ്യക്ക് വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്.
ഡ്രോണുകൾ വെടിവച്ചിട്ടെന്ന് റഷ്യ
യുക്രെയ്ൻ അയച്ച മുപ്പതോളം ഡ്രോണുകൾ വെടിവച്ചിട്ടെന്ന് റഷ്യൻ വ്യോമസേന അവകാശപ്പെട്ടു. ആക്രമണം ശക്തമായതോടെ അതിർത്തിമേഖലകളിൽ റഷ്യ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നേരത്തെ, യുക്രെയ്ന്റെ ആക്രമണത്തെത്തുടർന്ന് തങ്ങളുടെ പ്രധാന വ്യോമപ്രതിരോധ സംവിധാനങ്ങൾ റഷ്യ മോസ്കോയിലേക്കു മാറ്റുകയാണെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അവകാശപ്പെട്ടിരുന്നു.
Tags : Ukraine launches drone attack Russia