International
മോസ്കോ: യുക്രെയ്ന്റെ സേന റഷ്യയിൽ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ ആറു പേർ കൊല്ലപ്പെട്ടു. ഒന്‍പതു പേർക്കു പരിക്കേറ്റു. മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് നഗരങ്ങളിലെ പ്രധാന ഗോഡൗണുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
മോസ്കോയിലെ ആക്രമണത്തിൽ അഞ്ചു പേരാണു കൊല്ലപ്പെട്ടത്. ഗോഡൗണിലെ തീപിടിത്തം അണച്ചുവെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗൺ ആണ് സെന്റ് പീറ്റേഴ്സ്ബെർഗിൽ ആക്രമിക്കപ്പെട്ടത്.
International
മോസ്കോ:യുക്രെയ്ന് സേന റഷ്യയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ആറു പേര് കൊല്ലപ്പെടുകയും ഒന്‍പതു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പ്രധാന മോസ്കോ, സെന്റ് പീറ്റേഴ്സ്ബെര്‍ഗ് നഗരങ്ങളിലെ ഗോഡൗണുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
മോസ്കോയിലെ ആക്രമണത്തില്‍ അഞ്ചു പേരാണു കൊല്ലപ്പെട്ടത്. ഗോഡൗണിലെ തീപിടിത്തം അണച്ചുവെന്ന് റഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ വൈല്‍ഡ്ബെറീസിന്റെ ഗോഡൗണ്‍ ആണ് സെന്റ് പീറ്റേഴ്സ്ബെര്‍ഗില്‍ ആക്രമിക്കപ്പെട്ടത്. ഇവിടെ ആളപമായില്ല. യുക്രെയ്ന് അതിര്‍ത്തിയോടു ചേര്‍ന്ന ബെല്‍ഗരോദ് നഗരത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ആറാമതു മരണം.
ഇതിനിടെ, റഷ്യന്‍ സേന വടക്കന്‍ യുക്രെയ്നിലെ സുമി നഗരത്തില്‍ നടത്തിയ ബോംബാക്രമണത്തില്‍ രണ്ടു കുട്ടികളും ഒരു വയോധികയും കൊല്ലപ്പെട്ടു.
തിങ്കളാഴ്ച തെക്കന്‍ റഷ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലെന്‍ഡ്ഷിക് നഗരത്തിലെ ബീച്ചിലുണ്ടായ യുക്രെയ്ന് ഡ്രോണ്‍ ആക്രമണത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടിരുന്നു.
International
കീവ്: തെക്കൻ യുക്രെയ്ൻ നഗരമായ സപോർഷിയയിൽ ഗ്ലൈഡ് ബോംബ് വർഷിച്ച് റഷ്യൻ യുദ്ധവിമാനങ്ങൾ. ആക്രമണത്തിൽ 71 വയസുള്ള സ്ത്രീ കൊല്ലപ്പെട്ടു.
പതിനാറു വയസുകാരി ഉൾപ്പെടെ 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 90 മിനിറ്റിനുള്ളിൽ ജനവാസമേഖലകളിൽ എട്ട് ബോംബുകളാണിട്ടത്. സോവിയറ്റ് കാലഘട്ടത്തിലെ ബോംബുകളാണ് ഗ്ലൈഡ് ബോംബുകൾ. 3,000 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കൾ വഹിക്കാൻ കഴിയും.
ആക്രമണത്തിൽ സപോറിഷ്യയിലെ നാല് ജില്ലകളിലായി 22 പാർപ്പിടസമുച്ചയങ്ങൾക് കേടുപാടുകൾ സംഭവിച്ചു.
International
മാഡ്രിഡ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒന്‍പതു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.
യുക്രെയ്ൻ സേന വ്യോമപ്രതിരോധ മിസൈലുകളുടെ ക്ഷാമം നേരിടുന്നതിനാൽ റഷ്യൻ ആക്രമണങ്ങൾ അടുത്തകാലത്ത് കനത്ത നാശം വിതച്ചുതുടങ്ങിയിട്ടുണ്ട്.
35 മിസൈലുകളും 185 ഡ്രോണുകളാണ് റഷ്യ ഇന്നലെ തൊടുത്തതെന്നെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. 27 എണ്ണം ബാലിസ്റ്റിക് മിസൈലുകളായിരുന്നു.
ഇതിൽ ഒരെണ്ണം വെടിവച്ചിടാനേ യുക്രെയ്നു കഴിഞ്ഞുള്ളൂ. അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിൽ ഉപയോഗിക്കുന്ന മിസൈലുകൾ ലഭ്യമല്ലാത്തതാണ് കാരണമെന്ന് സെലൻസ്കി കൂട്ടിച്ചേർത്തു.
തുടരെയുള്ള മിസൈൽ ആക്രമണത്തിൽ കീവ് നഗരത്തിൽ ഡസൻകണക്കിനു സ്ഫോടനങ്ങളുണ്ടായി. 18 പാർപ്പിടസമുച്ചയങ്ങൾ, ഒരു സ്കൂൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നശിച്ചു.
കീവിലെ ലിത്വാനിയൻ എംബസിക്കു കേടുപാടുണ്ടായി. എംബസി പരിസരത്ത് രണ്ടു മിസൈലുകൾ പതിച്ചതായി ലിത്വാനിയൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അടുത്തടുത്ത ദിവസങ്ങളിൽ കീവ് നേരിടുന്ന രണ്ടാമത്തെ വൻ ആക്രമണമാണിത്. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിലും ഒന്‍പതു പേർ കൊല്ലപ്പെട്ടിരുന്നു.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയും ഇന്നലെയുമായി 70 മിസൈലുകളും 280 ഡ്രോണുകളാണു റഷ്യ തൊടുത്തതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
തലസ്ഥാനമായ കീവ്, പടിഞ്ഞാറൻ നഗരമായ ലുവീവ് എന്നിവടങ്ങളെയാണു പ്രധാനമായും ലക്ഷ്യമിട്ടത്. നിപ്രോപെട്രോവ്സ്കിലെ ഒരു ഗ്രാമത്തിൽ മൂന്നു കുട്ടികളടക്കം ആറു പേർ കൊല്ലപ്പെട്ടു. കീവ്, സെൻട്രൽ യുക്രെയ്നിലെ പോൾട്ടോവ എന്നിവടങ്ങളിൽ ഒരാൾവീതവും കൊല്ലപ്പെട്ടു.
റഷ്യൻ മിസൈലുകളിലൊന്ന് പോളണ്ടിലെ കൃഷിഭൂമിയിൽ വീണ് പൊട്ടിത്തെറിച്ച് വലിയ ഗർത്തമുണ്ടായി.
ഇതിനിടെ, റഷ്യക്കുള്ളിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണവും അരങ്ങേറുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യൻ റിഫൈനറികളും ഓൺലൈൻ വിലപ്നകേന്ദ്രത്തിന്റെ ഗോഡൗണുകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
International
മോസ്കോ: റഷ്യക്കുള്ളിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം തുടരുന്നു. കഴിഞ്ഞദിവസം രാത്രി അധിനിവേശ ക്രിമിയയിലും പേർമ്, റിയാസാൻ, ടഗാന്റോഗ് നഗരങ്ങളിലുമായി എണ്ണശുദ്ധീകരണ ശാലകളും മറ്റു വ്യവസായ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു.
റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വില്പനക്കാരായ വൈൽഡ്ബറീസിന്റെ ഗോഡൗണിൽ വീണ്ടും ഡ്രോൺ പതിച്ചു. റിയാസാൻ നഗരത്തിലെ ഗോഡൗണിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു മാറ്റി.
ഇതോടെ, അടുത്ത ദിവസങ്ങളിൽ യുക്രെയ്ൻ ആക്രമണത്തിൽ നശിച്ച വൈൽഡ്ബറീസ് ഗോഡൗണുകളുടെ എണ്ണം ഏഴായി.
റഷ്യയിലെ ആമസോൺ എന്നറിയപ്പെടുന്ന ഈ കന്പനിയുടെ സംഭരണശേഷിയിൽ പത്തു ശതമാനത്തിന്റെ കുറവുണ്ടായി. യുക്രെയ്ൻ ആക്രമണത്തിൽനിന്നു രക്ഷപ്പെടാനായി കന്പനി കസാക്കിസ്ഥാനിൽ ഒരു ലക്ഷം ചതുരശ്ര കിലോമീറ്റർ സംഭരണശേഷിയുള്ള സ്ഥലം അന്വേഷിക്കുന്നതായി റിപ്പോർട്ടുണ്ട്.
യുക്രെയ്നിൽനിന്ന് 1600 കിലോമീറ്റർ അകലെയുള്ള പെർമ് നഗരത്തിൽ വ്യവസായ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതായി റഷ്യൻ വൃത്തങ്ങൾ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ നല്കാൻ തയാറായില്ല.
ടഗാന്റോഗ് നഗരത്തിലെ അപ്പാർട്ട്മെന്റിനു നേർക്കുണ്ടായ ആക്രമണത്തിൽ ഒരു വനിത കൊല്ലപ്പെട്ടു. അധിനിവേശ ക്രിമിയയിൽ രണ്ടു പേർ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഇതിനിടെ, യുക്രെയ്നിലെ ഖേർസൻ നഗരത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ന് ആയുധവുമായി ഒഡേസ തുറമുഖത്തെത്തിയ രണ്ടു കപ്പലുകളെ ആക്രമിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
International
കീവ്: യുക്രെയ്നിലെ ഒഡേസ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിനു നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാതായി. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നതെന്ന് കീവിലെ ഇന്ത്യൻ എംബസി അറിയിച്ചു.
എംജി എജിഎൻ റാഗ്നർ എന്ന കപ്പലിനു നേരെയാണ് ഈ ആക്രമണമുണ്ടായത്. ആക്രമണസമയത്ത് കപ്പലിൽ ആകെ നാല് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, കാണാതായ രണ്ട് ഇന്ത്യൻ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കാണാതായ ഇന്ത്യൻ പൗരന്മാർക്കായുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമായി പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു. ഈ വിഷയത്തിൽ യുക്രെയ്ൻ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലും ഒഡേസ തുറമുഖത്ത് സമാനമായ രീതിയിൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ജൂലൈ 19ന് ഇതേ തുറമുഖത്ത് കപ്പലിനു നേരെ നടന്ന ആക്രമണത്തിൽ നാല് ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. എംവി ഗോൾഡൻ ലിയോ എന്ന കപ്പലിലെ ജീവനക്കാരായ അഞ്ച് ഇന്ത്യക്കാരാണ് അന്ന് ആക്രമിക്കപ്പെട്ടത്.
ഈ പശ്ചാത്തലത്തിൽ യുക്രെയ്നിലുള്ള ഇന്ത്യൻ പൗരന്മാർക്കായി എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര കോൺസുലർ സഹായങ്ങൾ ആവശ്യമുള്ളവർക്കായി +380 93 355 9958 എന്ന എമർജൻസി ഫോൺ നമ്പറും, [email protected], [email protected] എന്നീ ഇമെയിൽ വിലാസങ്ങളും എംബസി പങ്കുവച്ചിട്ടുണ്ട്.
International
മോസ്കോ: റഷ്യയുടെ നിയന്ത്രണത്തിലുള്ള സപ്പോറിഷ്യ മേഖലയിലെ അവധിക്കാല ക്യാമ്പിന് നേരെ യുക്രെയ്ൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 12 സാധാരണക്കാർ കൊല്ലപ്പെട്ടതായി റഷ്യ. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യ ആരോപിച്ചപ്പോള്‍, യുക്രെയ്ൻ അധികാരികൾ പ്രതികരിച്ചിട്ടില്ല.
അസോവ് കടലിന് സമീപമുള്ള തീരദേശ വിനോദമേഖലയായ കിലിവ്കയിലുള്ള അവധിക്കാല ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് മേഖലയിലെ റഷ്യന്‍ അനുകൂല അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഉറങ്ങിക്കിടക്കുന്നവരെ ലക്ഷ്യമിട്ടാണ് യുക്രെയ്ൻ ആക്രമണം നടത്തിയതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ അപലപിച്ചു. കീവിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിയെ 'ക്രൂരമായ കുറ്റകൃത്യം' എന്ന് വിശേഷിപ്പിച്ച അവര്‍, വ്യാഴാഴ്ച റഷ്യയുടെ കിറോവ് മേഖലയിലെ ഒരു ഫാക്ടറിക്ക് നേരെ യുക്രെയ്ൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ട സംഭവവും ചൂണ്ടിക്കാണിച്ചു.
International
കീവ്: യുക്രെയ്നിലെ ഡ്രോൺ എക്സിബിഷൻ കേന്ദ്രത്തിലടക്കം റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു.
കീവിനു സമീപം ഡ്രോൺ പ്രദർശനകേന്ദ്രത്തിലുണ്ടായ മിസൈൽ ആക്രമണത്തിൽ മാത്രം പത്തു പേർ കൊല്ലപ്പെടുകയും നൂറു പേർക്കു പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
കിഴക്കൻ നഗരമായ സ്ലൊവിയാൻസ്കിലുണ്ടായ ഗ്ലൈഡ് ബോംബ് ആക്രമണത്തിൽ അഞ്ചു പേരും വടക്കൻ നഗരമായ സുമിയിൽ രണ്ടു പേരും കൊല്ലപ്പെട്ടു.
യുക്രെയ്ൻ സേന ഉപയോഗിക്കുന്ന ഡ്രോണുകളും സാങ്കേതിക വിദ്യകളും പ്രദർശിപ്പിച്ച സ്ഥലത്തെ ലക്ഷ്യമിട്ട് മൂന്നു മിസൈലുകളാണു റഷ്യ തൊടുത്തത്. ഇതിൽ രണ്ടെണ്ണം ലക്ഷ്യം കണ്ടുവെന്നാണു റിപ്പോർട്ട്. യുക്രെയ്ൻ സൈനികരും ഡ്രോൺ ഉത്പാദകരും എക്സിബിഷനിൽ പങ്കെടുത്തിരുന്നു.
റഷ്യയിലെ സിവിലിയൻ കേന്ദ്രങ്ങളെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ഡ്രോണുകൾ പ്രദർശിപ്പിച്ച സ്ഥലത്താണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. അടുത്തകാലത്ത് യുക്രെയ്ൻ സേന റഷ്യക്കുള്ളിൽ ഡ്രോൺ ആക്രമണം വർധിപ്പിച്ചിരുന്നു.
യുക്രെയ്നിൽനിന്ന് ആയിരം കിലോമീറ്റർ അകലെ കിറോവ് നഗരത്തിൽ വെള്ളിയാഴ്ചയുണ്ടായ ഇത്തരം ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെടുകയും 26 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
റഷ്യയിലെ ഓൺലൈൻ വില്പന കന്പനിയായ വൈൽഡ്ബെറീസിന്റെ ഗോഡൗണുകൾ ലക്ഷ്യമിട്ടും യുക്രെയ്ൻ ആക്രമണം നടത്തുന്നുണ്ട്. റഷ്യൻ സേനയ്ക്ക് ഡ്രോൺ നിർമിക്കാനാവശ്യമായ സാമഗ്രികൾ ലഭ്യമാക്കുന്നു എന്നാരോപിച്ചാണിത്.
International
മോസ്കോ: റഷ്യൻ എണ്ണശുദ്ധീകരണ ശാലയിൽ വീണ്ടും യുക്രെയ്ൻ ആക്രമണം. പടിഞ്ഞാറൻ സൈബീരിയയിലെ ട്യൂമൻ റിഫൈനറിൽ വൻ തീപിടിത്തമുണ്ടായെന്നാണു റിപ്പോർട്ട്.
യുക്രെയ്നിൽനിന്ന് 2000 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. റിഫൈനറിയുടെ പ്രവർത്തനം നിലച്ചാൽ റഷ്യൻ ആഭ്യന്തരവിപണിയിലെ ഊർജപ്രതിസന്ധി ഗുരുതരമായേക്കും.
റഷ്യൻ ഊർജോത്പാദന കേന്ദ്രങ്ങളെ യുക്രെയ്ൻ നിരന്തരം ആക്രമിക്കുകയാണ്. മേയ് മുതൽ റഷ്യയിൽ ചെറിയ തോതിൽ ഇന്ധനക്ഷാമമുണ്ടെന്നാണ് റിപ്പോർട്ട്.
International
മനില: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഫിലിപ്പീൻസിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർഗി ലാവ്റോവുമായി ചർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം റഷ്യയെ അറിയിച്ചിട്ടുണ്ട്. ലാവ്റോവുമായി തുറന്ന ചർച്ചയാണുണ്ടായത്. എന്നാൽ, ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ റൂബിയോ തയാറായില്ല.
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് റഷ്യ സന്നദ്ധമാണെന്ന് ലാവ്റോവ് അറിയിച്ചു. ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും കഴിഞ്ഞ വർഷം അലാസ്കയിൽ നടത്തിയ കൂടിക്കാഴ്ചയിലുണ്ടായ ധാരണ പാലിക്കാൻ റഷ്യ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
കീവ്: റഷ്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ വെബ്സൈറ്റായ വൈൽഡ്ബെറീസിന്റെ ഗോഡൗണുകളെ വീണ്ടും ലക്ഷ്യമിട്ട് യുക്രെയ്ൻ.
ക്രാസ്നോദാർ, സ്റ്റാവ്റോപോൾ എന്നിവിടങ്ങളിലുണ്ടായ ഡ്രോൺ ആക്രമണങ്ങളിൽ 15 പേർക്കു പരിക്കേറ്റു.
ദിവസങ്ങൾക്കു മുന്‍പ് വെബ്സൈറ്റിന്റെ മറ്റു രണ്ടു ഗോഡൗണുകൾക്കു നേർക്കുണ്ടായ ആക്രമണങ്ങളിൽ എട്ടുപേർ കൊല്ലപ്പെടുകയും അറുപതിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
International
കീവ്: യുക്രെയ്നിലെ ഒഡേസ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിനു നേർക്ക് റഷ്യ നടത്തിയ ആക്രമണത്തിൽ മൂന്നു ജീവനക്കാർ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
രാസവളവുമായി എത്തിയ കപ്പലിൽനിന്ന് ചരക്കിറക്കുന്ന സമയത്ത് മിസൈൽ ആക്രമണം ഉണ്ടാകുകയായിരുന്നു.
സിറിയ, ഈജിപ്ത് പൗരന്മാരായ കപ്പൽ ജീവനക്കാരാണ് കൊല്ലപ്പെട്ടത്.
International
കീവ്: റഷ്യൻ സേന ശനിയാഴ്ച യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. വടക്കൻ നഗരമായ സുമിയിൽ രണ്ടു ബോംബുകൾ പതിച്ച് അഞ്ചു പേരാണു മരിച്ചത്.
ബസ് സ്റ്റോപ്പും പാർപ്പിടസമുച്ചയവുമാണ് ആക്രമിക്കപ്പെട്ടത്. 30 പേർക്കു പരിക്കേറ്റു. തെക്കൻ യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡേസയിലുണ്ടായ മിസൈൽ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
സാപ്പോറിഷ്യ നഗരത്തിലുണ്ടായ ബോംബാക്രമണത്തിൽ പത്തു പേർക്കു പരിക്കേറ്റു.
കപ്പൽ ആക്രമിച്ചു
മോസ്കോ: അസോവ് കടലിൽ റഷ്യൻ ടാങ്കർ കപ്പലിനു നേർക്ക് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. കപ്പലിലുണ്ടായ തീപിടിത്തം അണച്ചുവെന്നു റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
National
ന്യൂഡൽഹി: യുക്രെയ്ൻ തീരത്ത് പോർച്ചുഗീസ് പതാകയുള്ള കപ്പലിൽ നിന്ന് ഇന്ത്യൻ നാവികനെ കാണാതായി. ഹരിയാന ഭിവാനി സ്വദേശിയായ ദീപക് ദുഡ്ഡി(20)യെയാണ് കാണാതായത്.
ഒഡേസ തീരത്തുവച്ച് കപ്പലിൽനിന്ന് കടലിൽ വീണതായാണ് സംശയം. സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടലും അന്വേഷണവും ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.
ജൂലൈ രണ്ടിനാണ് ഒഡേസയ്ക്ക് സമീപം ഡ്യൂട്ടിയിലായിരുന്ന ദീപക്കിനെ കാണാതാകുന്നത്.ദീപക്കിനെ പെട്ടെന്ന് കാണാതാവുകയായിരുന്നുവെന്ന് കപ്പലിന്റെ ഉടമസ്ഥരായ ടർക്കിഷ് കമ്പനി കുടുംബത്തിന് അയച്ച ഇമെയിലിൽ പറയുന്നു.
ഉടൻ യുക്രെയ്ൻ തീരസംരക്ഷണ സേനയുടെ സഹായത്തോടെ തെരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ രാത്രിയായതോടെ മോശം കാലാവസ്ഥയെത്തുടർന്ന് തെരച്ചിൽ താൽക്കാലികമായി നിർത്തി.
കാണാതാകുന്നതിനു തൊട്ടുമുമ്പ് ദീപക് വീട്ടിലേക്ക് വിഡിയോ കോൾ ചെയ്തിരുന്നു. താൻ സുരക്ഷിതനാണെന്നാണ് ദീപക് വീട്ടുകാരോട് പറഞ്ഞത്. എന്നാൽ സംഭവത്തിൽ കമ്പനിയുടെ ഭാഗത്തുനിന്ന് കൃത്യമായ വിശദീകരണം ലഭിക്കുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു.
ദീപക് കഴിഞ്ഞ ഒൻപതര മാസമായി മർച്ചന്റ് നേവിയിൽ ജോലി ചെയ്തു വരികയാണ്. അടുത്ത ഡിസംബറിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.
International
കീവ്: യുക്രെയ്നിൽ റഷ്യയുടെ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിൽ മാത്രം 15 പേരാണു കൊല്ലപ്പെട്ടത്.
അറുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ൻ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ദൗർബല്യം തുറന്നുകാട്ടുന്നതായിരുന്നു റഷ്യൻ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിൽ യുക്രെയ്ൻ നടത്തിയ ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ബോംബാക്രമണമെന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
റഷ്യ ഒറ്റരാത്രികൊണ്ട് 351 ഡ്രോണുകളും 68 മിസൈലുകളുമാണു പ്രയോഗിച്ചതെന്നും പ്രധാനമായും കീവിനെയാണ് ലക്ഷ്യംവച്ചതെന്നും യുക്രെയ്ൻ വ്യോമസേന അറിയിച്ചു. റഷ്യ പ്രയോഗിച്ച 29 ബാലിസ്റ്റിക് മിസൈലുകളും ലക്ഷ്യത്തിൽ പതിച്ചു.
ബാലിസ്റ്റിക് മിസൈലിനെ തടയാൻ സംവിധാനം വേണമെന്ന് യുക്രെയ്ൻ വ്യോമസേന വക്താവ് യൂറി ഇഹ്നാത്ത് പറഞ്ഞു.
ബാലിസ്റ്റിക് മിസൈലുകളെ തടയാൻ യുക്രെയ്ൻ ഇപ്പോഴും യുഎസ് പേട്രിയറ്റ് സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം പേട്രിയറ്റ് ഇന്റർസെപ്റ്ററുകളുടെ വിതരണത്തെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് യുക്രെയ്നെയാണ്.
പേട്രിയറ്റ് ഇന്റർസെപ്റ്ററുകളുടെ ക്ഷാമം മുതലെടുത്ത് റഷ്യ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ മനഃപൂർവം വർധിപ്പിക്കുകയാണെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി മിഖയ്ലോ ഫെഡറോവ് പറഞ്ഞു.
സഖ്യകക്ഷികളുടെ പക്കല്‍ ആവശ്യത്തിന് മിസൈലുകള്‍ ഉണ്ടെങ്കിലും അവ യുക്രെയ്നു നല്‍കാത്തതാണ് പ്രതിരോധം പരാജയപ്പെടാന്‍ കാരണമെന്ന് സെലന്‍സ്കി കുറ്റപ്പെടുത്തി.
നാറ്റോ ഉച്ചകോടിയില്‍ യുക്രെയ്ൻ വ്യോമപ്രതിരോധം ശക്തമാക്കുന്നതിനുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
International
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി വൻ ഡ്രോണാക്രമണവുമായി റഷ്യ. യുദ്ധം തുടങ്ങിയതിനു ശേഷം റഷ്യൻ മണ്ണിൽ യുക്രെയ്ൻ നടത്തുന്ന ഏറ്റവും വലിയ ഡ്രോണാക്രമണമാണിത്.
ആക്രമണത്തിനുപിന്നാലെ മോസ്കോയിലെ മൂന്നു പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു. മോസ്കോയ്ക്കുപുറമേ അതിർത്തിപ്രദേശങ്ങളായ ബ്രയാൻസ്ക്, കലുഗ, കുർസ്ക്, ടൂള എന്നീ മേഖലകളിലും യുക്രെയ്ൻ ഡ്രോണാക്രമണം നടത്തി.
റഷ്യയുടെ ഉള്ളിലേക്കു യുദ്ധം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണു യുക്രെയ്ൻ ആക്രമണം ആസൂത്രണം ചെയ്തിരിക്കുന്നത്.അതിർത്തി കടന്നുള്ള യുക്രെയ്ന്റെ സൈനികമുന്നേറ്റം റഷ്യക്ക് വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്.
ഡ്രോണുകൾ വെടിവച്ചിട്ടെന്ന് റഷ്യ
യുക്രെയ്ൻ അയച്ച മുപ്പതോളം ഡ്രോണുകൾ വെടിവച്ചിട്ടെന്ന് റഷ്യൻ വ്യോമസേന അവകാശപ്പെട്ടു. ആക്രമണം ശക്തമായതോടെ അതിർത്തിമേഖലകളിൽ റഷ്യ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നേരത്തെ, യുക്രെയ്ന്റെ ആക്രമണത്തെത്തുടർന്ന് തങ്ങളുടെ പ്രധാന വ്യോമപ്രതിരോധ സംവിധാനങ്ങൾ റഷ്യ മോസ്കോയിലേക്കു മാറ്റുകയാണെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അവകാശപ്പെട്ടിരുന്നു.
International
കീവ്: വടക്കുകിഴക്കൻ യുക്രെയ്നിലെ സുമിയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടു.
രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീടിനു മുകളിൽ ഡ്രോൺ പതിച്ച് മുപ്പത്തിയാറുകാരനും ഇദ്ദേഹത്തിന്റെ 13 വയസുള്ള മകനും ഭാര്യയുടെ 73 വയസുള്ള അമ്മയുമാണ് കൊല്ലപ്പെട്ടത്.
ഭാര്യയും 10 വയസുള്ള മകനും പരിക്കേറ്റു. ഡ്രോൺ ആക്രമണത്തിൽ വീട് പൂർണമായും തകർന്നു.
തെക്കുകിഴക്കൻ യുക്രെയ്ൻ നഗരമായ സപോർഷ്യയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 11 വയസുള്ള കുട്ടിയുൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു.
International
ചരിത്രത്തിൽ യുക്രൈൻ എന്നും ഒരു പോരാട്ടഭൂമിയായിരുന്നു. ഒരു ഭാഗത്ത് റഷ്യ, മറുഭാഗത്ത് യൂറോപ്പ്. അങ്ങനെ ഇരു ശക്തികൾക്കും ഇടയിൽ നൂറ്റാണ്ടുകളായി ഞെരിഞ്ഞമർന്ന ഒരു രാജ്യം. ഒടുവിൽ 1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ യുക്രൈൻ സ്വതന്ത്ര രാജ്യമായി മാറി. എന്നാൽ, ആ സ്വാതന്ത്ര്യം അധികകാലം ശാന്തമായിരുന്നില്ല. 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തു. പിന്നീട് 2022 ഫെബ്രുവരിയിൽ, ലോകം ഉറക്കത്തിലായിരിക്കെ, റഷ്യൻ സൈന്യം യുക്രൈനിന്റെ അതിർത്തി കടന്നു. ആ യുദ്ധങ്ങൾ ഇന്നും തുടരുന്നു.
യുദ്ധം തുടങ്ങിയ നാളുകളിൽ യുക്രൈനിന്റെ കൈവശം ഉണ്ടായിരുന്നത് ഒരു ചെറിയ സൈന്യവും പഴകിയ ആയുധങ്ങളും മാത്രമായിരുന്നു. റഷ്യൻ ടാങ്കുകളെ നേരിടാൻ ആർട്ടിലറി ഷെൽ പോലും തികഞ്ഞിരുന്നില്ല. ഈ ആവിശ്യത്തിൽനിന്നാണ്, ആധുനിക യുദ്ധചരിത്രത്തെതന്നെ മാറ്റിമറിക്കാൻ പ്രാപ്തിയുള്ള ആ തീരുമാനം ജനിച്ചത്.
ഡ്രോൺ ഹീറോ
രണ്ടാം ലോകമഹായുദ്ധകാലം മുതൽ സൈനിക ആവശ്യങ്ങൾക്കായി പരീക്ഷിക്കപ്പെട്ടിരുന്ന, പിന്നീട് ദശകങ്ങളോളം ഗവേഷണ ലാബുകളുടെ മൂലയിൽ ഒതുങ്ങിപ്പോയ, ഒടുവിൽ സാധാരണക്കാരുടെ വിനോദോപകരണമായി മാറിയ ആ ചെറിയ യന്ത്രം ഇന്നു ഉക്രെയ്ൻ യുദ്ധഭൂമിയിലെ ഏറ്റവും നിർണായക സാന്നിധ്യമാണ് - ഡ്രോൺ.
2022ൽ യുദ്ധം തുടങ്ങിയതോടെ യുക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കി ഒരു കാര്യം തിരിച്ചറിഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങൾ ആയുധവും പണവും നൽകും, പക്ഷേ സൈനികരെ അയയ്ക്കില്ല. അതിനാൽ റഷ്യയുടെ വൻ സൈനിക മേധാവിത്വത്തിനെതിരെ ഉക്രെയ്നു സ്വന്തം വഴി കണ്ടെത്തണം. യുദ്ധം ജയിക്കണമെങ്കിൽ ആകാശം കീഴടക്കണം എന്ന അഭിപ്രായമുള്ള സെലൻസ്കി ഒരു തീരുമാനം എടുത്തു. ഡ്രോൺ ഉത്പാദനം ഒരു ദേശീയ അജൻഡയാക്കി മാറ്റുക.
ഡ്രോൺ തന്ത്രം
എന്നാൽ, യുക്രൈനും ഡ്രോണും തമ്മിലുള്ള ബന്ധം 2022ൽ തുടങ്ങിയതല്ല. 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തപ്പോൾ തന്നെ യുക്രൈൻ ഡ്രോൺ സാധ്യതകളെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയിരുന്നു. Ukrspecsystems, Deviro തുടങ്ങിയ കമ്പനികൾ ആ കാലത്തു ചെറിയ തോതിൽ നിരീക്ഷണ ഡ്രോണുകൾ നിർമിക്കുന്നുണ്ടായിരുന്നു. പക്ഷേ അന്ന് അത് ഒരു വ്യവസായമായിരുന്നില്ല, ഒരു ചെറിയ തുടക്കം മാത്രമായിരുന്നു. 2022 വരെ ആ തുടക്കം ആരും ഗൗരവമായി എടുത്തിരുന്നില്ല.
2022 ഫെബ്രുവരിക്കു ശേഷം ആ ചിത്രം പൂർണമായും മാറി. ആദ്യ നാളുകളിൽ യുദ്ധക്കളത്തിൽ യുക്രൈൻ ഉപയോഗിച്ചത് തുർക്കിയിൽനിന്നു വാങ്ങിയ Bayraktar TB2 ഡ്രോണുകളായിരുന്നു. ആകാശത്തുനിന്നു റഷ്യൻ ടാങ്കുകളെ കൃത്യതയോടെ തകർക്കുന്ന ആ ദൃശ്യങ്ങൾ ലോകം അമ്പരപ്പോടെ കണ്ടു.
സ്വന്തം ഡ്രോൺ
എന്നാൽ, വാങ്ങിയ ഡ്രോൺകൊണ്ട് ഒരു യുദ്ധം ജയിക്കാനാകില്ല എന്നു മുൻകൂട്ടി കണ്ട യുക്രെയ്ൻ , സ്വന്തം ഡ്രോൺ ഉണ്ടാക്കണമെന്ന ഒരൊറ്റ ലക്ഷ്യത്തിലേക്കു തിരിഞ്ഞു. തുടർന്ന് യുക്രെയ്ൻ സർക്കാർ ഒരു അസാധാരണ നീക്കമാണ് നടത്തിയത്. വലിയ പ്രതിരോധ കമ്പനികൾക്കു മാത്രം ആയുധ നിർമാണം വിട്ടുകൊടുക്കാതെ ചെറുകിട ടെക് സ്റ്റാർട്ടപ്പുകളെയും സർവകലാശാലകളെയും സാധാരണ എൻജിനീയർമാരെയും യുദ്ധത്തിന്റെ ഭാഗമാക്കി. ഗാരേജുകളിലും ചെറിയ വർക്ക്ഷോപ്പുകളിലും പോലും ഡ്രോണുകൾ നിർമിക്കപ്പെട്ടു. വീഡിയോ ഗെയിം കളിച്ചുകൊണ്ട് വളർന്ന ഒരു തലമുറ യഥാർഥ യുദ്ധഭൂമിക്കായി ഡ്രോണുകൾ നിയന്ത്രിക്കാൻ തുടങ്ങി.
ഡ്രോൺ വാഴ്ച
ആ സമയത്താണ് യുക്രൈൻ വിവിധ തരത്തിലുള്ള ഡ്രോണുകളെ യുദ്ധത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. തുടക്കത്തിൽ തുർക്കിയിൽനിന്നു വാങ്ങിയ Bayraktar TB2 ഡ്രോണുകളാണ് റഷ്യൻ ടാങ്കുകൾക്കും സൈനിക വാഹനങ്ങൾക്കും നേരെ കൃത്യമായ ആക്രമണങ്ങൾ നടത്തിയത്. എന്നാൽ, വളരെ വേഗംതന്നെ യുക്രൈൻ ചെലവ് കുറഞ്ഞ ഫസ്റ്റ് പെഴ്സൺ വ്യൂ ഡ്രോണുകളിലേക്കു തിരിഞ്ഞു.
സാധാരണ റേസിംഗ് മത്സരങ്ങൾക്കായി ഉപയോഗിച്ചിരുന്ന ചെറിയ FPV ഡ്രോണുകളിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച് അവയെ പറക്കുന്ന മിസൈലുകളാക്കി മാറ്റി. അതോടൊപ്പം Shark, Leleka, Fury പോലുള്ള നിരീക്ഷണ ഡ്രോണുകൾ റഷ്യൻ സൈനിക നീക്കങ്ങൾ കണ്ടെത്താൻ ഉപയോഗിച്ചു. പിന്നീട് ദൂരപരിധിയേറിയ ബീവർ ഡ്രോണുകളും സമുദ്ര ഡ്രോണുകളും യുദ്ധത്തിന്റെ ഭാഗമായതോടെ റഷ്യയുടെ അതിർത്തിക്കുള്ളിലും കരിങ്കടലിലും വരെ യുക്രൈൻ ആക്രമണശേഷി വ്യാപിച്ചു.
ഈ മുന്നേറ്റത്തിന് പിന്നിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നാണ് മിഖായ്ലോ ഫെദോറോവ്. യുക്രൈനിന്റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മന്ത്രിയായ ഫെദോറോവ് യുദ്ധകാലത്ത് “ആർമി ഓഫ് ഡ്രോൺസ്” എന്ന പദ്ധതിക്കു നേതൃത്വം നൽകി. എന്നാൽ, അത് വെറും ഒരു സർക്കാർ പദ്ധതി മാത്രമായിരുന്നില്ല. ഒരു രാജ്യം മുഴുവൻ സാങ്കേതിക യുദ്ധത്തിലേക്ക് മാറിയതിന്റെ പ്രതീകമായിരുന്നു അത്.
ലോകമെമ്പാടുമുള്ള സംഭാവനകൾ ശേഖരിച്ച് ഡ്രോണുകൾ വാങ്ങുകയും അതിനൊപ്പം ആഭ്യന്തര നിർമാണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയും യുദ്ധത്തിന്റെ ഭാഗമാക്കിയായിരുന്നു ഫെദോറോവിന്റെ പ്രവർത്തനം. സാധാരണ ജനങ്ങളിൽനിന്നു തുടങ്ങി വിദേശ വ്യവസായികളിലേക്കും ടെക് സമൂഹങ്ങളിലേക്കും വരെ സഹായ അഭ്യർഥന എത്തി. ആയിരക്കണക്കിനു ചെറിയ ഡ്രോണുകളും കാമറകളും കമ്യൂണിക്കേഷൻ സംവിധാനങ്ങളും അങ്ങനെ യുക്രൈനിലേക്ക് എത്തി.
പരിശീലനകേന്ദ്രങ്ങൾ
അതേസമയം, സർക്കാർ മറ്റൊരു വലിയ കാര്യം കൂടി മനസിലാക്കിയിരുന്നു. വെറും ഡ്രോൺ വാങ്ങിയാൽ മാത്രം യുദ്ധം ജയിക്കാനാകില്ല. അതിനെ നിയന്ത്രിക്കാൻ ആളുകളെയും വേണം. അങ്ങനെ രാജ്യത്തുടനീളം ഡ്രോൺ ഓപ്പറേറ്റർമാർക്കായി പ്രത്യേക പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. ഏതാനും ആഴ്ചകളുടെ പരിശീലനംകൊണ്ട് തന്നെ ഒരു സാധാരണ യുവാവിനെ ഡ്രോൺ പൈലറ്റാക്കി മാറ്റാനാകുമെന്ന് യുക്രെയ്ൻ തിരിച്ചറിഞ്ഞു. വീഡിയോ ഗെയിമുകളിലും സിമുലേഷൻ സാങ്കേതിക വിദ്യകളിലും പരിചയമുള്ള യുവാക്കൾ അതിവേഗം ഈ രംഗത്തേക്ക് എത്തി. ഒരു സാധാരണ സൈനികനെ പരിശീലിപ്പിക്കാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുമ്പോൾ, ഒരു FPV ഡ്രോൺ പൈലറ്റിനെ വളരെ വേഗത്തിൽ യുദ്ധസജ്ജനാക്കാൻ സാധിച്ചു.
യുദ്ധതന്ത്രം മാറിമറിച്ചു
ഈ മാറ്റം യുദ്ധഭൂമിയിലെ തന്ത്രങ്ങളെയും പൂർണമായി മാറ്റിമറിച്ചു. മുമ്പു വലിയ സൈനിക യൂണിറ്റുകൾക്കു മാത്രം ലഭ്യമായിരുന്ന നിരീക്ഷണ ശേഷി ഇപ്പോൾ ചെറിയ സംഘങ്ങൾക്കു പോലും ലഭിച്ചു. മുന്നണിയിൽ ഒളിച്ചിരുന്ന ഒരു ചെറിയ സംഘം പോലും ആകാശത്തു പറക്കുന്ന ഡ്രോണിലൂടെ കിലോമീറ്ററുകൾ അകലെയുള്ള റഷ്യൻ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. ഒരു ബങ്കറിനുള്ളിൽ ഇരുന്ന സൈനികൻ സ്ക്രീനിലൂടെ യുദ്ധഭൂമി കാണുകയും ഏതാനും സെക്കൻഡുകൾക്കുള്ളിൽ ആക്രമണം നടത്തുകയും ചെയ്യുന്ന പുതിയ യുദ്ധരീതികൾ രൂപപ്പെട്ടു.
പ്രതിരോധം ശക്തം
ഡ്രോൺ നിർമിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഡ്രോണിനെ തടയാനുള്ള സാങ്കേതിക വിദ്യയും. കാരണം യുദ്ധം നീണ്ടുനിന്നതോടെ റഷ്യയും ഷഹീദ് കമികാസി ഡ്രോണുകൾ ഉൾപ്പെടെയുള്ള ഡ്രോൺ ആക്രമണങ്ങൾ അതിവേഗത്തിൽ ശക്തമാക്കുകയായിരുന്നു. ഇതോടെയാണ് യുക്രൈൻ ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, സിഗ്നൽ ജാമറുകൾ, ആന്റി ഡ്രോൺ ഗണുകൾ, റഡാർ സാങ്കേതിക വിദ്യകൾ, ഡ്രോൺ ട്രാക്കിംഗ് സോഫ്റ്റ്വെയറുകൾ എന്നിവയുടെ വികസനത്തിലേക്കു ശക്തമായി തിരിഞ്ഞത്.
റഷ്യൻ ഡ്രോണുകളുടെ സിഗ്നലുകൾ തടസപ്പെടുത്താനും ജിപിഎസ് സംവിധാനങ്ങളെ കുഴക്കാനും ഡ്രോണുകളെ വഴിതെറ്റിക്കാനും കഴിയുന്ന സംവിധാനങ്ങൾ അവർ വികസിപ്പിച്ചു. ചില മേഖലകളിൽ ആർട്ടിഫിഷൽ ഇന്റലിജൻസും ഉപയോഗിച്ചു തുടങ്ങി. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ആകാശത്തു പറക്കുന്ന ഒരു ചെറിയ ഡ്രോണിനെ തിരിച്ചറിഞ്ഞ് അതിന്റെ ദിശ കണ്ടെത്തി ആക്രമണം നടത്താൻ കഴിയുന്ന സംവിധാനങ്ങൾ വരെ യുദ്ധഭൂമിയിൽ എത്തി.
അമേരിക്ക പോലും പഠിക്കുന്നു
ഇന്ന് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ യുക്രൈൻ യുദ്ധഭൂമി അനുഭവങ്ങളിൽനിന്ന് പഠിക്കുകയാണ്. ചില റിപ്പോർട്ടുകൾ പ്രകാരം അമേരിക്കൻ പ്രതിരോധ സ്ഥാപനങ്ങൾ പോലും യുക്രെയ്ൻ വികസിപ്പിച്ച ഡ്രോൺ സാങ്കേതിക വിദ്യകളും ഡ്രോൺ പ്രതിരോധ സംവിധാനങ്ങളും പഠനത്തിനും സഹകരണത്തിനുമായി പരിഗണിക്കുന്നുണ്ട്.
ഒരു കാലത്ത് ആയുധങ്ങൾക്കായി പാശ്ചാത്യ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഒരു രാജ്യം ഇന്ന് ആ രാജ്യങ്ങളെത്തന്നെ പുതിയ യുദ്ധപാഠങ്ങൾ പഠിപ്പിക്കുന്ന സ്ഥിതിയിലേക്കു മാറിയിരിക്കുന്നത്. യുദ്ധത്തിന്റെ ചാരത്തിൽനിന്ന് ഉയർന്ന ആ ഡ്രോൺ വിപ്ലവം ഇനി യുക്രൈനിന്റെ മാത്രം കഥയല്ല. ഭാവിയിലെ എല്ലാ യുദ്ധങ്ങളുടെയും മുഖം എങ്ങനെയായിരിക്കുമെന്ന് ലോകത്തോടു പറയുന്ന മുന്നറിയിപ്പാണ്.
Leader Page
റഷ്യൻ അധിനിവേശത്തിനെതിരേ അഞ്ചു വർഷമായി പോരടിക്കുന്ന യുക്രെയ്ന്റെ യുദ്ധമുന്നണി അന്പരപ്പിക്കുന്ന മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. ആദ്യം തങ്ങളുടെ ഡ്രോൺ നിർമാണ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി റഷ്യയിൽ വൻ നാശനഷ്ടം വരുത്തിയ യുക്രെയ്ൻ ഇപ്പോൾ റോബോട്ടുകളും റിമോട്ട് കൺട്രോൾ ടാങ്കുകളും രംഗത്തിറക്കിയാണ് റഷ്യൻ മുന്നേറ്റം തടയുന്നത്. മാത്രമല്ല, റഷ്യ കീഴടക്കിയ ഖാർകീവ് മേഖലയിലെ കുപിയാൻസ്കും സ്പോർജിയ മേഖലയിലെ ചില പ്രദേശങ്ങളും തിരിച്ചുപിടിച്ചും യുക്രെയ്ൻ ശക്തി തെളിയിച്ചുകഴിഞ്ഞു. ചുരുക്കത്തിൽ ടാങ്കുകളും പീരങ്കികളും കാലാൾപ്പടയും നേർക്കുനേർ പോരാടിയിരുന്ന പരമ്പരാഗത യുദ്ധശൈലിയിൽനിന്നു മാറി യുദ്ധക്കളം ഇപ്പോൾ പൂർണമായും യന്ത്രങ്ങൾ കൈക്കലാക്കുകയാണ്.
മുന്‍പ് ആയിരക്കണക്കിനു സൈനികർ ചെയ്തിരുന്ന അതീവ അപകടകരമായ ദൗത്യങ്ങൾ റോബോട്ടുകളും ഡ്രോണുകളും റിമോട്ട് കൺട്രോൾ വാഹനങ്ങളുമാണു നിർവഹിക്കുന്നത്. ആക്രമണങ്ങൾക്കപ്പുറം യുദ്ധമുഖത്തുള്ള സൈനികർക്കാവശ്യമായ ആയുധങ്ങൾ, ഭക്ഷണം, വെള്ളം എന്നിവ എത്തിക്കുന്നതിനും പരിക്കേറ്റവരെ സുരക്ഷിതമായി മാറ്റുന്നതിനും യുക്രെയ്ൻ റോബോട്ടുകളെ ഉപയോഗിക്കുന്നു. ചില റോബോട്ടുകളിൽ ഘടിപ്പിച്ചിട്ടുള്ള ഹെവി മെഷീൻ ഗണ്ണുകൾ ദിവസങ്ങളോളം ഒളിച്ചിരുന്ന് ശത്രുക്കളെ ആക്രമിക്കാൻ ശേഷിയുള്ളവയാണ്.
യുക്രെയ്നിലെ യുദ്ധതന്ത്രജ്ഞരുടെ നീക്കങ്ങൾക്കുമുന്നിൽ വൻ രാജ്യമായ റഷ്യ പതറുകയാണെന്നാണു പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനാൽതന്നെ ഈ യുദ്ധത്തിൽ “റഷ്യ വിജയിക്കുന്നുമില്ല യുക്രെയ്ൻ പരാജയപ്പെടുന്നുമില്ലെ”ന്നാണ് പാശ്ചാത്യ പ്രതിരോധവിദഗ്ധർ വിലയിരുത്തുന്നത്. ഡ്രോണുകളുടെയും ആളില്ലാ ഗ്രൗണ്ട് വെഹിക്കിളുകളുടെയും സഹായത്തോടെ ഈ വർഷം 600 ചതുരശ്ര കിലോമീറ്റർ പ്രദേശം തിരിച്ചുപിടിക്കാൻ യുക്രെയ്നായി. ഡ്രോൺ പ്രതിരോധ സംവിധാനവും യുക്രെയ്ൻ വികസിപ്പിച്ചുകഴിഞ്ഞു.
റഷ്യയിൽനിന്നുള്ള 90 ശതമാനം ഡ്രോൺ ആക്രമണങ്ങളും ഇതുവഴി പ്രതിരോധിക്കാൻ സാധിക്കുന്നു. ആധുനിക യുദ്ധത്തിൽ ഡ്രോൺ നിർണായക ആയുധമായി മാറിയിരിക്കെ ഡ്രോൺ പ്രതിരോധ സാങ്കേതികവിദ്യ സ്വായത്തമാക്കാൻ അമേരിക്കവരെ യുക്രെയ്ന്റെ സഹായം തേടിക്കഴിഞ്ഞു. യുക്രെയ്ൻ അടുത്തിടെ ഗൾഫ്രാജ്യങ്ങളിൽ ഡ്രോൺ പ്രതിരോധസംവിധാനം സജ്ജമാക്കി നൽകിയിരുന്നു. ഈ സാങ്കേതികവിദ്യകൾ നേരത്തേ ലഭ്യമായിരുന്നെങ്കിൽ ആയിരക്കണക്കിനു സൈനികരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് യുക്രെയ്ൻ പ്രതിരോധവിദഗ്ധർ പറയുന്നത്.
റോബോട്ടിക് യുദ്ധം
യുക്രെയ്ൻ സൈനികർ കിലോമീറ്ററുകൾക്കപ്പുറമിരുന്നു നിയന്ത്രിക്കുന്ന, സ്ഫോടകവസ്തുക്കൾ വഹിച്ച റോബോട്ടിക് ഗ്രൗണ്ട് ഡ്രോണുകളുടെ ഒരു വലിയ നിരയാണ് ഇപ്പോൾ ആക്രമണങ്ങൾക്കു നേതൃത്വം നൽകുന്നത്. കിടങ്ങുകളും കാട്ടുപ്രദേശങ്ങളും റഷ്യൻ പ്രതിരോധക്കോട്ടകളും മറികടന്നു ലക്ഷ്യസ്ഥാനത്തെത്തി ഇവ സ്വയം പൊട്ടിത്തെറിക്കുന്നു. ഈവർഷം ആദ്യമാസങ്ങളിൽ മാത്രം ഇത്തരം യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് 22,000ലധികം ദൗത്യങ്ങൾ യുക്രെയ്ൻ നടത്തിയതായി പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറയുന്നു. പൊട്ടിത്തെറിക്കുന്നതിനു തൊട്ടുമുന്‍പ് മാത്രം ശബ്ദം കേൾപ്പിക്കുന്ന ഈ റോബോട്ടുകളെ റഷ്യൻ സൈനികർ ‘സൈലന്റ് ഡെത്ത്’ (നിശബ്ദ മരണം) എന്നാണു വിശേഷിപ്പിക്കുന്നത്.
യുദ്ധരംഗത്ത് റഷ്യൻ സൈന്യം കിലോമീറ്ററുകളോളം വരുന്ന വലിയ മൺകോട്ടകളും ബങ്കറുകളും നിർമിച്ച് അതിനുള്ളിൽ ഒളിച്ചിരിക്കാൻ തുടങ്ങിയതോടെ ആകാശത്തുനിന്നുള്ള ഡ്രോൺ ആക്രമണങ്ങളിൽനിന്നും മിസൈലുകളിൽനിന്നുമുള്ള പ്രതിരോധം എളുപ്പമായിരുന്നു. ഇതോടെ, ശത്രുവിന്റെ ഒളിത്താവളങ്ങൾക്കരികിലേക്കു നേരിട്ടുചെന്ന് ബോംബുകൾ സ്ഥാപിക്കുന്നത് യുക്രെയ്ൻ സൈനികരുടെ ജീവനു വലിയ ഭീഷണിയാകുകയും ചെയ്തു. ഈ കടുത്ത പ്രതിസന്ധി മറികടക്കാനും സ്വന്തം സൈനികരുടെ ജീവൻ പൂർണമായി സംരക്ഷിച്ചുകൊണ്ട് റഷ്യൻ ഒളിത്താവളങ്ങൾക്കുള്ളിലേക്കു നേരിട്ടെത്തി ആക്രമണം നടത്താനുമാണ് യുക്രെയ്ൻ റോബോട്ടുകളെ ഉപയോഗപ്പെടുത്തിത്തുടങ്ങിയത്. അതു വിജയത്തിലെത്തുകയും ചെയ്തു.
ഒരു കോട്ടപോലെ റഷ്യൻ സൈന്യം തീർത്ത ശക്തമായ പ്രതിരോധത്തെ തങ്ങളുടെ ഭാഗത്തു ജീവഹാനി വരാതെതന്നെ പൂർണമായി തകർക്കാൻ പുതിയ തന്ത്രങ്ങളിലൂടെ യുക്രെയ്നു കഴിയുന്നു. മാത്രമല്ല, വളരെ കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന ഇത്തരം റോബോട്ടുകൾക്ക് റഷ്യയുടെ വലിയ ആയുധങ്ങളെപ്പോലും നശിപ്പിക്കാൻ സാധിക്കുന്നുവെന്നതും പ്രധാനമാണ്.
യുക്രെയ്ൻ സൈനികർക്ക് കിലോമീറ്ററുകൾ ദൂരെ സുരക്ഷിതമായി ഇരുന്നുകൊണ്ടുതന്നെ ശത്രുക്കളെ ലക്ഷ്യം വയ്ക്കാൻ റോബോട്ടിക് ഗ്രൗണ്ട് ഡ്രോൺ മൂലം സാധിക്കുന്നുണ്ട്. അതിനാൽ, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ റഷ്യൻ സൈനികർ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തുതന്നെ ഇവ ബങ്കറുകളിലേക്ക് ഇരച്ചുകയറി പൊട്ടിത്തെറിക്കുകയും വലിയ ആഘാതം ഉണ്ടാക്കുകയും ചെയ്യുന്നു.
International
മോസ്കോ: റഷ്യയും യുക്രെയ്നും പരസ്പരം ഡ്രോൺ ആക്രമണം നടത്തി. റഷ്യയിൽ ടാട്ടാർസ്ഥാനിലെ എണ്ണശുദ്ധീകരണശാല, സമാറയിൽ മിസൈൽ ഇന്ധനത്തിനാവശ്യമായ സിന്തറ്റിക് റബർ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് എന്നിവയാണ് ആക്രമിച്ചതെന്ന് യുക്രെയ്ൻ അറിയിച്ചു.
ടാട്ടാർസ്ഥാനിലെ പാർപ്പിടത്തിലുണ്ടായ ആക്രമണത്തിൽ മൂന്നു പേർക്കു പരിക്കേറ്റതായി റഷ്യൻ വൃത്തങ്ങൾ പറഞ്ഞു.
യുക്രെയ്നിലെ റെയിൽവേ സ്റ്റേഷനുകൾ, വൈദ്യുതി സബ്സ്റ്റേഷനുകൾ മുതലായവ ലക്ഷ്യമിട്ടായിരുന്നു റഷ്യൻ ആക്രമണം. സുമി മേഖലയിൽ ഒരു റെയിൽവേ ജീവനക്കാരനു പരിക്കേറ്റു.
International
സെന്റ് പീറ്റേഴ്സ്ബർഗ്: നേരിട്ടു കൂടിക്കാഴ്ച നടത്താമെന്ന യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ നിർദേശം തള്ളി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ.
സെന്റ് പീറ്റേഴ്സ്ബർഗിൽ ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ.
കഴിഞ്ഞ ദിവസമാണ് നേരിട്ട് സമാധാന ചർച്ച നടത്താമെന്ന നിർദേശം യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി മുന്നോട്ടുവച്ചത്.
International
കീവ്: റഷ്യൻ അധിനിവേശ യുക്രെയ്നിൽ ഡ്രോൺ ആക്രമണത്തിൽ ബസിനു തീപിടിച്ച് എട്ടു പേർ കൊല്ലപ്പെട്ടു. 10 പേർക്കു പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ റഷ്യൻ അധിനിവേശ ക്രിമിയയിൽ മോസ്കോയ്ക്കും സിംഫെറോപോളിനും ഇടയിൽ സഞ്ചരിക്കുകയായിരുന്ന ബസിലാണു ഡ്രോൺ പതിച്ചത്.
സെന്റ് പീറ്റേഴ്സ്ബർഗിലെ ഇന്ധന ടെർമിനലിൽ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു. സെന്റ് പീറ്റേഴ്സ്ബർഗിൽ രാജ്യാന്തര സാമ്പത്തിക ഫോറം നടക്കാനിരിക്കെയാണു യുക്രെയ്ൻ ആക്രമണം.
ആക്രമണത്തെത്തുടർന്ന് സെന്റ് പീറ്റേഴ്സ്ബർഗ് വിമാനത്താവളം അടച്ചു. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും അധികൃതർ വിച്ഛേദിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ഉൾപ്പെടെ റഷ്യ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ 22 പേരാണു കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണു യുക്രെയ്ൻ ആക്രമണം.
ഖോൺസ്റ്റാറ്റ് നാവികതാവളത്തിലും ടാംബോവ് മേഖലയിലെ ആയുധനിർമാണ പ്ലാന്റിലും ആക്രമണം നടന്നതായി സെലെൻസ്കി പറഞ്ഞു. യുക്രെയ്ന്റെ 354 ഡ്രോണുകൾ വീഴ്ത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സ്മോലെൻസ്ക് മേഖലയിൽ, യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
International
കീവ്: യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം തുടരുന്നു. ഇന്നലെ പുലർച്ചവരെ യുക്രെയ്നിലുടനീളമുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ൻ തലസ്ഥാനമായ കീവിനെയാണു പ്രധാനമായും ലക്ഷ്യമിട്ടത്.
കഴിഞ്ഞ മാസം യുക്രെയ്ൻ സേന ലുഹാൻസ്കിലെ കോളജ് ഡോർമിറ്ററിയിൽ ഡ്രോൺ ആക്രമണം നടത്തി 21 പേരെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്നു റഷ്യ പ്രഖ്യാപിച്ചിരുന്നു. കീവിലെ വിദേശികൾ സ്ഥലംവിടണമെന്നും റഷ്യ നിർദേശിച്ചിരുന്നു.
73 മിസൈലുകളും 656 ഡ്രോണുകളാണു റഷ്യ പ്രയോഗിച്ചതെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു. അമേരിക്കയും പാശ്ചാത്യശക്തികളും യുക്രെയ്നു കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ നല്‍കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കീവിൽ ഒന്‍പത് ബഹുനിലക്കെട്ടിടങ്ങൾ, നഴ്സറി, ക്ലിനിക്ക്, സർക്കാർ ഓഫീസ് കെട്ടിടങ്ങൾ എന്നിവ തകർന്നു. നഗരത്തിൽ ആറു പേർ കൊല്ലപ്പെടുകയും 60 പേർക്കു പരിക്കേൽക്കുകയും ചെയ്തു. നിപ്രോ നഗരത്തിൽ 12 പേരാണു മരിച്ചത്. യുക്രെയ്നിലാകെ 1.4 ലക്ഷം വീടുകളിൽ വൈദ്യുതി ഇല്ലാതായി.
റഷ്യൻ ഡ്രോണുകളും മിസൈലുകളും വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നില്ല എന്നുറപ്പാക്കാൻ പോളണ്ട് യുദ്ധ വിമാനങ്ങളെ വിന്യസിച്ചു.
ഇതിനിടെ, റഷ്യക്കു നേർക്ക് യുക്രെയ്നും ഡ്രോൺ ആക്രമണം തുടർന്നു. തെക്കൻ റഷ്യയിലെ ക്രാസ്നോദാറിൽ സ്ഥിതി ചെയ്യുന്ന ഇൽസ്കി എണ്ണശുദ്ധീകരണ ശാലയിൽ തീപിടിത്തമുണ്ടായി. യുക്രെയ്ൻ അതിർത്തിയോട് ചേർന്ന ബെൽഗരോദിലുണ്ടായ ആക്രമണത്തിൽ ഒരു ബാലനു പരിക്കേറ്റു.
International
മോസ്കോ: റഷ്യയുടെ എണ്ണയുത്പാദന കേന്ദ്രങ്ങളിലിൽ ശക്തമായ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ.
സറാട്ടോവിലുള്ള എണ്ണശുദ്ധീകരണശാല, സെർബിയയ്ക്കും ബെലാറൂസിനും എണ്ണവിതരണം ചെയ്യുന്ന പൈപ്പിൽ പന്പിംഗ് നടത്തുന്ന ലാസെറോവിലെ സ്റ്റേഷൻ എന്നിവടങ്ങളിലാണ് ആക്രമണമുണ്ടായത്.
യുക്രെയ്നിൽനിന്ന് 1300 കിലോമീറ്റർ അകലെയാണ് ലാസെറോവ് പന്പിംഗ് സ്റ്റേഷൻ.
National
മോസ്കോ: ലുഗാൻസ് പ്രദേശത്തെ ഡോർമിറ്ററിയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലു കുട്ടികൾ കൊല്ലപ്പെട്ടതായും 35 പേർക്കു പരിക്കേറ്റതായും റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
വ്യാഴാഴ്ച രാത്രി ആക്രമണം നടക്കുന്ന സമയത്ത് കോളജ് ഡോർമിറ്ററിയിൽ 14നും 18നും ഇടയിൽ പ്രായമുള്ള 86 പേരുണ്ടായിരുന്നു. കിഴക്കൻ യുക്രെയ്ന്റെ ഭാഗമായ ലുഗാൻസ് പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലാണ്.
International
മോസ്കോ: റഷ്യയിലെ മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റ തൊഴിലാളികളെ കാണുകയും ചെയ്തതായി എംബസി അറിയിച്ചു.
ജീവഹാനിയുണ്ടായതിൽ എംബസി അനുശോചനം രേഖപ്പെടുത്തുന്നു, തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി കമ്പനി മാനേജ്മെന്റുമായും പ്രാദേശിക അധികാരികളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും എംബസി എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.
International
കീവ്: റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിൽ എട്ടു പേർ കൊല്ലപ്പെട്ടു. കുട്ടികളടക്കം ഒട്ടേറെ പേർക്കു പരിക്കേറ്റു.
20 പ്രവിശ്യകളിലേക്ക് 800 ഡ്രോണുകളാണ് റഷ്യൻ തൊടുത്തത്.
യുക്രെയ്ന്റെ തലസ്ഥാനമായ കീവിൽ മണിക്കൂറുകളോളം ആക്രമണം നീണ്ടു. മൂന്നു പേരാണ് കീവിൽ കൊല്ലപ്പെട്ടത്.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റു. ഡിനിപ്രോപെട്രോവ്സ്ക് മേഖലയിൽ നടന്ന ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു.
11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ ഡൊണെറ്റ്സ്ക് മേഖലയിൽ ഒരാൾ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ 14 മേഖലകളിലാണു ചൊവ്വാഴ്ച ആക്രമണമുണ്ടായത്.
റഷ്യയിൽ യുക്രെയ്നും ആക്രമണം നടത്തി. പ്രകൃതിവാതക സംസ്കരണ പ്ലാന്റിലും രണ്ട് വ്യവസായ കേന്ദ്രങ്ങളിലുമാണ് യുക്രെയ്ൻ ഡ്രോൺ ആക്രമണമുണ്ടായതെന്നു റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ് മധ്യസ്ഥതയിൽ ഏർപ്പെടുത്തിയ മൂന്നു ദിവസത്തെ വെടിനിർത്തൽ അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ആക്രമണങ്ങളുണ്ടായത്.
International
മോസ്കോ: വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയെന്ന് പരസ്പരം ആരോപിച്ച് റഷ്യയും യുക്രെയ്നും. ഡ്രോൺ, പീരങ്കി ആക്രമണങ്ങളിൽ നാശനഷ്ടങ്ങളുണ്ടായതായി ഇരുപക്ഷവും ആരോപിച്ചു.
റഷ്യ വെടിനിർത്തൽ കരാർ പാലിക്കുകയോ ശ്രമിക്കുക പോലും ചെയ്യുന്നില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു, റഷ്യയുടെ ഏതൊരു ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തതായി സപോരിസിയ റീജൺ മേധാവി ഇവാൻ ഫെഡറോവ് പറഞ്ഞു.
മറ്റ് പ്രദേശങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 16 പേർക്ക് പരിക്കേറ്റു.
നിരവധി ജനവാസമേഖലകളിലും സൈനിക കേന്ദ്രങ്ങളിലും യുക്രെയ്ൻ ആക്രമണമുണ്ടായതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. യുക്രെയ്നിലെ ഖേർസൺ മേഖലയിലെ റഷ്യൻ അധിനിവേശ പ്രദേശത്ത് യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ രണ്ടു പേർക്കു പരിക്കേറ്റു.
International
മോസ്കോ: യുക്രെയ്ൻ ആക്രമിക്കുമെന്ന ഭീതിയിൽ റഷ്യയിലെ വിക്ടറി ഡേ ആഘോഷം ഇക്കുറി പരിമിതമായിരുന്നു. മോസ്കോയിലെ റെഡ് സ്ക്വയറിൽ ഇന്നലെ നടന്ന സൈനിക പരേഡിൽ ബാലിസ്റ്റിക് മിസൈലുകളും ടാങ്കുകളും പോലുള്ള ആയുധങ്ങൾ പ്രദർശിപ്പിച്ചില്ല.
രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യൻ സേന നാസി ജർമനിയെ തോൽപ്പിച്ചതിന്റെ അനുസ്മരണം ഇത്രത്തോളം വെട്ടിച്ചുരുക്കുന്നതു വർഷങ്ങൾക്കു ശേഷമാണെന്നു പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, സൈനികരുടെ പരേഡ് ഉണ്ടായിരുന്നു.
ലോകനേതാക്കളുടെ സാന്നിധ്യവും പരിമിതമായിരുന്നു. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെങ്കോ, ലാവോസ്, കസാക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ രാജ്യങ്ങളിലെ പ്രസിഡന്റുമാർ, മലേഷ്യൻ രാജാവ് എന്നിവരാണ് പങ്കെടുത്തത്. കഴിഞ്ഞവർഷത്തെ പരേഡിൽ ചൈനീസ് പ്രസിഡന്റ് ഷിയും ബ്രസീൽ പ്രസിഡന്റ് ലുലാ ഡാ സിൽവയും അടക്കം 27 രാഷ്ട്രനേതാക്കൾ പങ്കെടുത്തിരുന്നു.
യുക്രെയ്നെതിരായ യുദ്ധം നീതിയുക്തമാണെന്നും നാറ്റോയുടെ പൂർണ പിന്തുണയോടെയാണ് യുക്രെയ്ൻ റഷ്യയെ നേരിടുന്നതെന്നും ആഘോഷത്തിൽ പ്രസംഗിച്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.
ആഘോഷത്തിനു മുന്നോടിയായി റഷ്യയും യുക്രെയ്നും മൂന്നുദിവത്തെ വെടിനിർത്തലിനു സമ്മതിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപാണു വെടിനിർത്തൽ പ്രഖ്യാപിച്ചത്.
ദീർഘദൂര ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്ൻ ആക്രമണം നടത്തിയേക്കാം എന്ന ഭീതിയിലാണ് റഷ്യ ഇക്കുറി ആഘോഷങ്ങൾ പരിമിതപ്പെടുത്തിയത്. സുരക്ഷയുടെ ഭാഗമായി മോസ്കോയിൽ ഇന്റർനെറ്റ് സേവനങ്ങൾ പരിമിതപ്പെടുത്തി; നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ അടച്ചിട്ടു.
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ മധ്യസ്ഥതയിൽ ശനി മുതൽ തിങ്കൾ വരെ മൂന്നു ദിവസം വെടിനിർത്തലിനു സമ്മതിച്ചതായി റഷ്യയും യുക്രെയ്നും സ്ഥിരീകരിച്ചു. അമേരിക്കൻ പ്രസിഡന്റ് ട്രംപാണു വെടിനിർത്തൽ പ്രഖ്യാപിച്ചത്. വെടിനിർത്തൽ നീളുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു.
റഷ്യയും യുക്രെയ്നും ആയിരം വീതം യുദ്ധത്തടവുകാരെ കൈമാറാനും സമ്മതിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപ് അധികാരമേറ്റതു മുതൽ യുദ്ധം അവസാനിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല.
മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്ന വിഷയത്തിൽ അമേരിക്കയ്ക്കു ധൃതിയാണെന്നു റഷ്യ. വിഷയം വളരെ സങ്കീർണമാണെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ വിദൂരമാണെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
International
കീവ്: റഷ്യയും യുക്രെയ്നും വെവ്വേറെ വെടിനിർത്തലുകൾ പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യൻ വിജയം അനുസ്മരിക്കുന്ന വിക്ടറി ഡേ പരേഡിനോട് അനുബന്ധിച്ച് ഈ മാസം എട്ട്, ഒന്‍പത് തീയതികളിൽ വെടി നിർത്തുമെന്നാണു റഷ്യ അറിയിച്ചത്.
ഇതിനു പിന്നാലെ അഞ്ചിനും ആറിനും ഇടയിലെ അർധരാത്രി വെടി നിർത്തുമെന്നു യുക്രെയ്നും പ്രഖ്യാപിച്ചു.
എന്നാൽ, റഷ്യൻ സേന യുക്രെയ്നിൽ ആക്രമണം തുടർന്നു. അഞ്ചാം തീയതി രാത്രിയിലെ ആക്രമണത്തിൽ യുക്രെയ്നിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. നൂറിലധികം ഡ്രോണുകളാണു റഷ്യ പ്രയോഗിച്ചത്.
ഇതിനു മുന്‍പായി റഷ്യ നടത്തിയ മറ്റ് ആക്രമണങ്ങളിൽ 27 പേരും യുക്രെയ്നിൽ കൊല്ലപ്പെടുകയുണ്ടായി.
International
കീവ്: റഷ്യൻ വ്യോമാക്രമണത്തിൽ യുക്രെയ്നിൽ ഏഴു പേർ കൊല്ലപ്പെട്ടു. അഞ്ചു പേർ നിപ്രോയിലും രണ്ടു പേർ ചെർണിഹീവിലുമാണ് മരിച്ചത്. റഷ്യൻ സേന വെള്ളിയാഴ്ച രാത്രി 619 ഡ്രോണുകളും 47 മിസൈലുകളും യുക്രെയ്നു നേർക്കു പ്രയോഗിച്ചുവെന്നാണു റിപ്പോർട്ട്.
നിപ്രോയിൽ ജനവാസകേന്ദ്രങ്ങളും ബിസിനസ് സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. പാർപ്പിട സമുച്ചയത്തിനു നേർക്കുണ്ടായ ആക്രമണത്തിലാണ് അഞ്ചു പേർ മരിച്ചത്. രാത്രിയിലെ ആദ്യ ആക്രമണത്തിൽ നാലു പേർ മരിച്ചു. രക്ഷാപ്രവർത്തനം നടക്കവേ പകലുണ്ടായ രണ്ടാമത്തെ ആക്രമണത്തിൽ മറ്റൊരാളും കൊല്ലപ്പെട്ടു. നിപ്രോയിൽ മാത്രം 30 പേർക്കു പരിക്കേറ്റതായി യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു.
റുമേനിയയിൽ പോസ്റ്റും വീടും തകർന്നു
ബുക്കാറെസ്റ്റ്: യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന നാറ്റോ അംഗമായ റുമേനിയയിൽ റഷ്യൻ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് ഒരു വൈദ്യുതി പോസ്റ്റും വീടിനോടു ചേർന്ന ഭാഗവും നശിച്ചു. റഷ്യൻ സേന വെള്ളിയാഴ്ച രാത്രി യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണത്തിനിടെയായിരുന്നു സംഭവം.
റുമേനിയയിൽ ആർക്കും പരിക്കില്ലെന്നാണ് അറിയിപ്പ്. ഡ്രോൺ അവശിഷ്ടങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉണ്ടാകാമെന്ന നിഗമനത്തിൽ പ്രദേശവാസികളെ ഒഴിപ്പിച്ചുമാറ്റി.
ആകാശപോലീസിംഗിന്റെ ഭാഗമായി റുമേനിയയിൽ വിന്യസിച്ചിരിക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ റഷ്യൻ ആക്രമണത്തിനിടെ നിരീക്ഷണപ്പറക്കൽ നടത്തി. യുദ്ധവിമാനങ്ങൾ ഡ്രോണുകളെ വെടിവച്ചിട്ടുവെന്ന വാർത്ത ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.
റഷ്യൻ ആക്രമണത്തിനിടെ റുമേനിയയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിക്കാറുണ്ടെങ്കിലും നാശനഷ്ടം ഇതാദ്യമാണ്.
യുക്രെയ്ന്റെ മറുപടി യെക്കാത്തരീൻബെർഗിൽ
മോസ്കോ: അതിർത്തിയിൽനിന്ന് 1600 കിലോമീറ്റർ അകലെയുള്ള റഷ്യൻ നഗരമായ യെക്കാത്തരീൻബെർഗിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം.
നാലു വർഷം പിന്നിട്ട യുദ്ധത്തിൽ യെക്കാത്തെരീൻബെർഗ് ആക്രമിക്കപ്പെടുന്നത് ആദ്യമാണ്. ഇവിടത്തെ ഒരു ബഹുനില അപ്പാർട്ട്മെന്റിലാണ് ഡ്രോൺ പതിച്ചത്. ഏതാനും പേർക്ക് നിസാര പരിക്കേറ്റു. അപ്പാർട്ട്മെന്റിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു മാറ്റി.
International
കീവ്: യുക്രെയ്നിൽ അതിശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ട് റഷ്യ. ബുധനാഴ്ച രാത്രിമുതൽ ഇന്നലെ രാവിലെ വരെ നീണ്ട ആക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഈ വർഷം റഷ്യ നടത്തുന്ന ഏറ്റവും മാരക ആക്രമണമാണിത്. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ അടക്കം ഒട്ടേറെ കെട്ടിടങ്ങൾ നശിച്ചു. തീപിടിത്തങ്ങൾ നിയന്ത്രിക്കാൻ പറ്റാതായി.
കീവിൽ നാല്, ഒഡേസയിൽ ഒന്‍പത്, നിപ്രോയിൽ മൂന്ന് എന്നിങ്ങനെയാണ് മരണസംഖ്യ. കീവിൽ മരിച്ചതിൽ 12 വയസുള്ള കുട്ടിയും ഉൾപ്പെടുന്നു.
650ഓളം ഡ്രോണുകളും 40നു മുകളിൽ മിസൈലുകളാണ് റഷ്യ തൊടുത്തത്. ഭൂരിഭാഗവും വെടിവച്ചിട്ടില്ലെന്നാണ് യുക്രെയ്ൻ അവകാശപ്പെട്ടത്.
അതേസമയം വൻതോതിൽ നാശനഷ്ടങ്ങളുണ്ടായി. പാർപ്പിടസമുച്ചയങ്ങളും ആക്രമിക്കപ്പെട്ടു. ഒഡേസയിലെ തുറമുഖങ്ങളിൽ കേടുപാടുണ്ടായി.
കൂടുതൽ ഉപരോധങ്ങളിലെട റഷ്യയെ സമ്മർദത്തിലാക്കണമെന്നും യുക്രെയ്നു കൂടുതൽ ആയുധങ്ങൾ നല്‍കണമെന്നും പ്രസിഡന്റ് സെലൻസ്കി ആവശ്യപ്പെട്ടു.
NRI
ബെർലിൻ: ആധുനിക യുദ്ധതന്ത്രങ്ങളിൽ നിർണ്ണായകമായ ഡ്രോൺ സാങ്കേതികവിദ്യയിലും വ്യോമ പ്രതിരോധത്തിലും സഹകരണം ശക്തമാക്കാൻ ജർമനിയും യുക്രെയ്നും തമ്മിൽ ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു.
ബെർലിനിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് ശേഷം ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയും സംയുക്തമായാണ് ഈ നയതന്ത്ര പങ്കാളിത്തം പ്രഖ്യാപിച്ചത്.
റഷ്യ - യുക്രെയ്ൻ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ, പ്രതിരോധ രംഗത്ത് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ശക്തികളായി മാറാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുക്രെയ്നുള്ള സൈനിക സഹായങ്ങളിൽ കുറവ് വരുത്തിയ സാഹചര്യത്തിൽ, യൂറോപ്പിൽ നിന്നുള്ള ഏറ്റവും വലിയ പിന്തുണ നൽകുന്ന രാജ്യമായി ജർമനി മാറിയിരിക്കുകയാണ്.
പ്രധാന കരാറുകൾ ഇവയാണ്
ഡ്രോൺ നിർമാണം: യുക്രെയ്നിന്റെ ഡ്രോൺ വ്യവസായത്തെ സഹായിക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളും ചേർന്ന് ഡ്രോണുകൾ നിർമിക്കുന്നതിനുള്ള സംയുക്ത സംരംഭങ്ങൾ ആരംഭിക്കും. ആധുനിക സോഫ്റ്റ്വെയറുകളും മിസൈലുകളും ഇതിന്റെ ഭാഗമാകും.
വ്യോമ പ്രതിരോധ പാക്കേജ്: ഏകദേശം നാല് ബില്യൻ യൂറോയുടെ (4.7 ബില്യൻ ഡോളർ) വമ്പൻ പ്രതിരോധ പാക്കേജിനാണ് രൂപം നൽകിയിരിക്കുന്നത്. ഇതിൽ അമേരിക്കയുടെ പേട്രിയറ്റ് മിസൈലുകളും ജർമൻ നിർമിത ഐറിസ്-ടി വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉൾപ്പെടുന്നു.
യുദ്ധപരിചയം കൈമാറൽ: കഴിഞ്ഞ ദശകങ്ങളിൽ യുക്രെയ്ൻ ആർജ്ജിച്ച യുദ്ധപരിചയം ജർമൻ സൈന്യത്തിനും സുരക്ഷയ്ക്കും വലിയ ഗുണമാകുമെന്ന് ഫ്രീഡ്രിഷ് മെർസ് അഭിപ്രായപ്പെട്ടു.
ഹംഗറിയിലെ മാറ്റവും പ്രതീക്ഷയും യുക്രെയ്നിന് നൽകേണ്ട 90 ബില്യൺ യൂറോയുടെ സഹായം ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ തടഞ്ഞുവച്ചിരുന്നു.
എന്നാൽ കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഓർബൻ പരാജയപ്പെട്ടതോടെ ഈ ഫണ്ട് എത്രയും വേഗം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ൻ.
റഷ്യയിൽ നിന്ന് ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കും എണ്ണ എത്തിക്കുന്ന പൈപ്പ് ലൈനുകൾ ഏപ്രിൽ അവസാനത്തോടെ തുറന്ന് കൊടുക്കുമെന്ന് സെലെൻസ്കി ചർച്ചയിൽ അറിയിച്ചു.
International
മോസ്കോ: റഷ്യയിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഉസ്ത്-ലുഗാ തുറമുഖത്ത് യുക്രെയ്ൻ ഡ്രോൺ ആക്രമണം. തുറമുഖത്തെ ഓയിൽ ടെർമിനലിനെ ലക്ഷ്യമിട്ട ആക്രമണത്തിൽ വൻ തീപിടിത്തമുണ്ടായി. 36 ഡ്രോണുകൾ വെടിവച്ചിട്ടതായി ഉസ്ത്-ലുഗാ ഉൾപ്പെടുന്ന ലെനിൻഗ്രാഡ് പ്രവിശ്യാ സർക്കാർ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും തുറമുഖത്ത് യുക്രെയ്ൻ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. പ്രതിദിനം ഏഴു ലക്ഷം വീപ്പ എണ്ണയാണ് ഇവിടെനിന്നു കയറ്റിയിരുന്നത്. ആക്രമണത്തെത്തുടർന്ന് കയറ്റുമതി ശേഷിയിൽ 46-60 ശതമാനം കുറവുണ്ടായി എന്നാണ് റിപ്പോർട്ട്.
International
അബുദാബി: അറബ് രാജ്യങ്ങളും യുക്രെയ്നും പ്രതിരോധമേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നു. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ഗൾഫ് രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തിൽ ഇതു സംബന്ധിച്ച കരാറുകൾക്ക് ധാരണയായി.
ഇറാന്റെ ഡ്രോൺ ആക്രമണം നേരിടാൻ സഹായിക്കാമെന്ന് യുക്രെയ്ൻ നേരത്തേ അറിയിച്ചിരുന്നു. വർഷങ്ങളായി റഷ്യൻ ഡ്രോൺ ആക്രമണത്തെ ചെറുക്കുന്ന പരിചയം യുക്രെയ്നുണ്ട്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധ-സുരക്ഷാ സഹകരണം വർധിപ്പിക്കാൻ തീരുമാനമായെന്ന് സെലൻസ്കി അറിയിച്ചു. വ്യാഴാഴ്ച സൗദിയും യുക്രെയ്നും തമ്മിൽ സമാന ധാരണ ഉണ്ടായിരുന്നു. യുഎഇയിൽനിന്ന് ഖത്തറിലേക്കാണ് സെലൻസ്കി പോയത്.
International
കീവ്: യുക്രെയ്നിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. 46 പേർക്കു പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 400 ദീർഘദൂര ഡ്രോണുകളാണ് റഷ്യ പ്രയോഗിച്ചത്.
23 ക്രൂസ് മിസൈലുകളും ഏഴു ബാലിസ്റ്റിക് മിസൈലുകളും റഷ്യ യുക്രെയ്നു നേർക്കു തൊടുത്തു.
പത്തിടത്തായിരുന്നു ആക്രമണം. നാലു ദിവസത്തിനിടെ 619 ആക്രമണങ്ങളാണ് റഷ്യ നടത്തിയതെന്ന് യുക്രെയ്ൻ സേനാ തലവൻ അലെക്സാണ്ടർ സിർസ്കി പറഞ്ഞു.
International
കീവ്: പശ്ചിമേഷ്യൻ രാജ്യങ്ങളെ ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിക്കാൻ സഹായിക്കാമെന്ന് അറിയിച്ചതിനെതിരെ ഉയർന്ന ഇറാന്റെ ഭീഷണി കണ്ട് പിന്മാറില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി.
ഇറാന്റെ ഷാഹെദ് ഡ്രോണുകളെ പ്രതിരോധിക്കാൻ സഹായിക്കാമെന്നായിരുന്നു സെലൻസ്കിയുടെ വാഗ്ദാനം. ഇത്തരം ഭീഷണികൾ നയതന്ത്ര രംഗത്ത് പുതിയ കാര്യമല്ലെന്നും, കഴിഞ്ഞ കുറച്ചു വർഷങ്ങളായി താൻ ഇത്തരം നിരവധി ഭീഷണികൾ കേൾക്കുന്നുണ്ടെന്നും സെലൻസ്കി വ്യക്തമാക്കി.
ഇസ്രയേലിന് ഡ്രോൺ സാങ്കേതികവിദ്യ നൽകുന്നതിലൂടെ യുക്രെയ്ൻ തങ്ങളുടെ ലക്ഷ്യമായി മാറിയെന്നും അതിനാൽ ആക്രമണമുണ്ടാകുമെന്നും ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷൻ മേധാവി ഇബ്രാഹിം അസീസി അറിയിച്ചിരുന്നു.
എന്നാൽ ആക്രമണമല്ല പകരം സംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സെലെൻസ്കി പറഞ്ഞു. മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ ഡ്രോണുകളെ തകർക്കാനുള്ള സാങ്കേതിക സഹായമാണ് തേടിയത്. ഇത് ആക്രമണത്തിനുള്ളതല്ല, മറിച്ച് പ്രതിരോധത്തിനുള്ളതാണെന്നും സെലൻസ്കി വ്യക്തമാക്കി.
International
കീവ്: പശ്ചിമേഷ്യൻ രാജ്യങ്ങളെ ഇറാൻ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിക്കാൻ സഹായിക്കാമെന്ന് അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി. ഇറാന്റെ ഷാഹെദ് ഡ്രോണുകളെ പ്രതിരോധിക്കാൻ സഹായിക്കാമെന്നാണ് വാഗ്ദാനം.
യുക്രെയ്ൻ നഗരങ്ങളിൽ നാശം വിതയ്ക്കുന്ന അതേ ഷാഹെദ് ഡ്രോണുകൾ തന്നെയാണ് പശ്ചിമേഷ്യൻ രാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയെന്ന് സെലൻസ്കി അഭിപ്രായപ്പെട്ടു. യുക്രെയ്നെതിരെ റഷ്യ ഇത്തരത്തിലുള്ള ഡ്രോണുകളാണ് ഉപയോഗിച്ചിരുന്നത്.
എന്നാൽ യുക്രെയ്ൻ നൽകുന്ന സഹായത്തിന് പകരമായി സാങ്കേതികവിദ്യയും ധനസഹായവും നൽകണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു. ഷാഹെദ് ഡ്രോണുകളെ കുറിച്ച് പഠിക്കാനും വിലയിരുത്തുന്നതിനും നാല് രാജ്യങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ടെന്നും സെലൻസ്കി അറിയിച്ചു.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കീവ് മേഖലയിൽ നാല് പേർ കൊല്ലപ്പെട്ടു. 15 പേർക്കു പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു.
വെള്ളിയാഴ്ച രാത്രിയിൽ റഷ്യ 430 ഡ്രോണുകളും 68 മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ഈയാഴ്ച ആരംഭിക്കേണ്ടിയിരുന്ന സമാധാന ചർച്ച മാറ്റിവച്ചിരുന്നു.
ഇതേസമയം, റഷ്യയുടെ ദക്ഷിണ ക്രസ്നദോർ മേഖലയിലെ അഫിപ്സ്കി എണ്ണ ശുദ്ധീകരണശാലയും കവ്കാസ് തുറമുഖവും ആക്രമിച്ചതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എണ്ണശാലയ്ക്ക് തീപിടിച്ച് മൂന്നു പേർക്കു പരുക്കേറ്റതായി റഷ്യൻ അധികൃതർ പറഞ്ഞു.
International
കീവ്: കിഴക്കൻ യുക്രെയ്ൻ നഗരമായ സ്ലോവിയാൻസ്കിൽ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 14 വയസ്സുള്ള കുട്ടി ഉൾപ്പെടെ 16 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
യുക്രെയ്നിലെ മറ്റ് മൂന്നു നഗരങ്ങളിൽ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റു.
റഷ്യ വിക്ഷേപിച്ച 137 ഡ്രോണുകളിൽ 122 എണ്ണം വെടിവച്ചിട്ടതായും സൈന്യം അറിയിച്ചു.
International
അമ്മാൻ: ഇറേനിയൻ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയ്ക്കു സഹായവുമായി യുക്രെയ്ൻ രംഗത്തെത്തി.
പ്രാരംഭമായി ജോർദാനിലെ യുഎസ് സൈനിക താവളത്തിലേക്കാണ് യുക്രെയ്ൻ ഡ്രോൺ നിരീക്ഷണ സംവിധാനങ്ങളും ഡ്രോൺ വിദഗ്ധരെയും എത്തിച്ചിട്ടുള്ളത്.
ഗൾഫ് രാജ്യങ്ങളിലും ഇവ സജ്ജമാക്കും. ഡ്രോണുകളെ പ്രതിരോധിക്കാൻ യുക്രെയ്ന്റെ സഹായം അമേരിക്ക തേടിയിരുന്നു.
ഡ്രോണുകളുടെ നിർമാണത്തിലും അവയെ പ്രതിരോധിക്കുന്നതിലും യുക്രെയ്ൻ ഏറെ മുന്നിലാണ്. നാലുവർഷമായി തുടരുന്ന റഷ്യൻ ആക്രമണമാണ് യുക്രെയ്നെ ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കാൻ പ്രേരിപ്പിച്ചത്.
International
കീവ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ നേരിടാൻ സഹായവുമായി യുക്രെയ്ൻ രംഗത്ത്.
അമേരിക്കയുടെ അഭ്യർഥനപ്രകാരമാണു ഡ്രോൺ പ്രതിരോധത്തിലെ തങ്ങളുടെ വൈദഗ്ധ്യം ലഭ്യമാക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു.
കഴിഞ്ഞ നാലു വർഷമായി ഇറാൻ നിർമിത സാഹെദ് ഡ്രോണുകളാണ് യുക്രെയ്നെതിരേ റഷ്യ ഉപയോഗിക്കുന്നത്. ആയിരത്തിലേറെ ഡ്രോണുകൾ വരെ എത്തിയ ദിവസമുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും യുക്രെയ്ൻ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്.
ഈ ഡ്രോണുകൾതന്നെയാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും ലക്ഷ്യകേന്ദ്രങ്ങൾക്കുനേരേയും ഗൾഫ് രാജ്യങ്ങൾക്കുനേരേയും ഇറാൻ പ്രയോഗിക്കുന്നത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും യുദ്ധസാഹചര്യങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമങ്ങൾ പാലിക്കുന്ന ഒരു ലോകക്രമം അത്യാവശ്യമാണെന്നും സംഘർഷങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും മോദി പറഞ്ഞു.
ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ. ആഗോള പ്രതിസന്ധികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ഉടൻ നടപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ തുടരുമെന്നും മോദി കൂട്ടിച്ചേർത്തു.
International
ന്യൂയോർക്ക്: റഷ്യ-യുക്രെയ്ൻ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര പൊതുസഭയിൽ അവതരിപ്പിച്ച നിർണ്ണായക പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. റഷ്യൻ അധിനിവേശത്തിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് യുക്രെയ്ൻ ആണ് പ്രമേയം കൊണ്ടുവന്നത്.
193 അംഗങ്ങളുള്ള പൊതുസഭയിൽ നടന്ന വോട്ടെടുപ്പിൽ ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങൾ ഉറ്റുനോക്കിയിരുന്നു. 107 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ റഷ്യ ഉൾപ്പെടെ 12 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യ, ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുഎഇ തുടങ്ങി 51 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
യുക്രെയ്നിന്റെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്ന ആവശ്യമാണ് പ്രമേയം മുന്നോട്ടുവെച്ചത്. റഷ്യൻ സേന യുക്രെയ്നിൽ നിന്ന് പൂർണമായും ഉപാധികളില്ലാതെയും പിന്മാറണം. പിടിച്ചെടുത്ത പ്രദേശങ്ങൾ യുക്രെയ്നിന് തിരികെ നൽകണം. യുദ്ധത്തടവുകാരെയും നാടുകടത്തപ്പെട്ട കുട്ടികളെയും ഉടൻ കൈമാറണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രമേയം.
എന്നാൽ ഈ യുദ്ധത്തിൽ ഇന്ത്യ നിഷ്പക്ഷമല്ലെന്നും മറിച്ച് സമാധാനത്തിന്റെ പക്ഷത്താണെന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.തോക്കിൻമുനയിലൂടെയല്ല, മറിച്ച് നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്ന് ഇന്ത്യ ആവർത്തിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടിയെങ്കിലും, റഷ്യയുമായുള്ള തന്ത്രപരമായ ബന്ധവും സ്വതന്ത്ര വിദേശനയവും കണക്കിലെടുത്താണ് ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
International
കീവ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശം നാലാണ്ട് പിന്നിട്ടു. 2022 ഫെബ്രുവരി 24നാണ് യുക്രെയ്നെതിരേ റഷ്യ ആക്രമണം ആരംഭിച്ചത്. ഇരുഭാഗത്തുമായി സിവിലിയന്മാരടക്കം ലക്ഷക്കണക്കിനു പേർ കൊല്ലപ്പെട്ടു.
രണ്ടു ലക്ഷം റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് റഷ്യൻ മാധ്യമസ്ഥാപനമായ മീഡിയസോണ അറിയിച്ചത്. ബിബിസിക്കൊപ്പമാണ് മീഡിയസോണ വിവരശേഖരണം നടത്തിയത്. ആറായിരം സൈനികർ കൊല്ലപ്പെട്ടെന്നാണ് റഷ്യ പറയുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്രയധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടത്. ഇരുഭാഗത്തുമായി കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്ത സൈനികരുടെ എണ്ണം 20 ലക്ഷം ആയെന്നാണു റിപ്പോർട്ട്. യുക്രെയ്നെതിരേ പോരാടാൻ വിസമ്മതിച്ച ഒട്ടേറെ സൈനികരെ അധികൃതർ കൊലപ്പെടുത്തിയായി റഷ്യൻ സൈനികൻ വെളിപ്പെടുത്തി.
യുക്രെയ്നിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ ഡ്രോൺ ആക്രമണങ്ങളിൽ ഒട്ടേറെ സാധാരണക്കാർ കൊല്ലപ്പെട്ടു. യുക്രെയ്ന്റെ 20 ശതമാനം ഭൂമി റഷ്യ കൈവശപ്പെടുത്തിയിരിക്കുകയാണ്. യുക്രെയ്നിലെ വൈദ്യുതിവിതരണ ശൃംഖല റഷ്യൻ ആക്രമണത്തിൽ താറുമാറായി.
റഷ്യയുടെ ആക്രമണത്തിൽ തകർന്നടിഞ്ഞ യുക്രെയ്ന്റെ പുനരുദ്ധാരണത്തിന് അടുത്ത ഒരു ദശകത്തിൽ 58,800 കോടി ഡോളർ വേണ്ടിവരുമെന്നാണ് ലോകബാങ്ക് യൂറോപ്യൻ കമ്മീഷൻ, യുഎൻ എന്നിവർ കണക്കാക്കുന്നത്.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം ദീർഘകാലമായി നടത്തുന്ന ശ്രമങ്ങൾക്കു കാര്യമായ ഫലമുണ്ടായിട്ടില്ല. യുക്രെയ്ന്റെ ഭൂമി റഷ്യക്കു വിട്ടുകൊടുക്കണം എന്ന നിർദേശത്തിലാണ് അഭിപ്രായവ്യത്യാസം തുടരുന്നത്. യൂറോപ്യൻ യൂണിയൻ യുക്രെയ്ന് പൂർണ പിന്തുണ നല്കുന്നു.
യുക്രെയ്ൻ ജനതയുടെ നാലു വർഷത്തെ ത്യാഗം വിസ്മരിച്ച് റഷ്യയുമായി സമാധാനക്കരാർ ഉണ്ടാക്കില്ലെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു. അധിനിവേശത്തിന്റെ നാലാം വാർഷികദിനമായ ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ദീർഘകാല സമാധാനമാണു യുക്രെയ്ൻ ആഗ്രഹിക്കുന്നതെങ്കിലും നാലു വർഷത്തെ യുക്രെയ്ൻ ജനതയുടെ പോരാട്ടം, ധൈര്യം എന്നിവയെ നിരാകരിക്കുന്നതു വഞ്ചനയ്ക്കു തുല്യമാണെന്ന് സമാധാനചർച്ചകളിൽ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ട്രംപ് യുക്രെയ്ൻ സന്ദർശിച്ച് യുക്രെയ്ൻ ജനതയുടെ ജീവിതവും ദുരിതവും നേരിട്ടു കാണണം. യുക്രെയ്ൻ ജനതയെ തകർക്കുക എന്നതടക്കം ഒരു ലക്ഷ്യവും പുടിനു നേടാൻ കഴിഞ്ഞിട്ടില്ലെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
വാർഷികത്തിന്റെ ഭാഗമായി യുക്രെയ്നിലെത്തിയ ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്, ലാത്വിയ പ്രധാനമന്ത്രി എവിക സിലിന, ഐസ്ലൻഡ് പ്രധാനമന്ത്രി ക്രിസ്ട്രം, നോർവേ പ്രധാനമന്ത്രി യോനസ് ഗാർ സ്റ്റോറ, ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ തുടങ്ങിയവർ കീവിലെ സെന്റ് സോഫിയ കത്തീഡ്രലിലെ അനുസ്മരണചടങ്ങിൽ പങ്കെടുത്തു.
International
ജനീവ: റഷ്യയും യുക്രെയ്നും അമേരിക്കയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ച പ്രതീക്ഷിച്ചതിലും മുന്‍പേ അവസാനിച്ചു.
ചൊവ്വാഴ്ച ചർച്ച ആറു മണിക്കൂർ നീണ്ടെങ്കിലും ഇന്നലെ രണ്ടു മണിക്കൂറിനുള്ളിൽ പിരിയുകയായിരുന്നു. ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ഇരുവിഭാഗവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ തുടരുന്നുവെന്നാണു പുറത്തുവരുന്ന സൂചന.
തുടർചർച്ചകൾ ഉടൻതന്നെ ഉണ്ടാകുമെന്ന് റഷ്യൻ സംഘത്തെ നയിക്കുന്ന വ്ലാദിമിർ മെഡിൻസ്കി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, ഇതിന്റെ തീയതിയും വേദിയും അദ്ദേഹം വ്യക്തമാക്കിയില്ല. വെടിനിർത്തൽ കരാറിന്റെ പ്രായോഗിക വശങ്ങളാണു ചർച്ച ചെയ്തതെന്ന് യുക്രെയ്ൻ സംഘത്തിന്റെ നേതാവ് റസ്കം ഉമാറോവും അറിയിച്ചു.
ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ അട്ടിമറിക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആരോപിച്ചു. റഷ്യ ചർച്ചകൾ വലിച്ചുനീട്ടുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ വിട്ടുവീഴ്ച ചെയ്യണമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നിലപാട് നീതിയുക്തമല്ലെന്നും സെലൻസ്കി പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: യുദ്ധക്കെടുതിയും ശീതകാലദുരിതവും പേറുന്ന യുക്രെയ്ൻ ജനതയ്ക്ക് സഹായമെത്തിച്ചു ലെയോ പതിനാലാമൻ മാർപാപ്പ. മാർപാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം മുഖേന 80 വൈദ്യുതി ജനറേറ്ററുകൾ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ രാജ്യത്തേക്ക് എത്തിച്ചു.
റോമിലെ യുക്രേനിയൻ പള്ളിയായ ഹാഗിയ സോഫിയ ബസിലിക്കയിൽനിന്ന് മൂന്നു കൂറ്റൻ ട്രക്കുകളിലാണ് സാധനങ്ങൾ അയച്ചത്. ഇവ തലസ്ഥാനമായ കീവ്, ഫാസ്റ്റിവ് നഗരങ്ങളിൽ എത്തിച്ചു. ഇവിടെനിന്നു ഇടവകകൾ മുഖേനയാണ് ദുരിതബാധിതർക്കു വിതരണം ചെയ്യുക.
ആന്റിബയോട്ടിക്കുകൾ, ആന്റി-ഇൻഫ്ലമേറ്ററികൾ, ആന്റിഹൈപ്പർടെൻസീവ് മരുന്നുകൾ, വിവിധ സാധനങ്ങൾ എന്നിവ നിറച്ച മറ്റൊരു ട്രക്കും ഏതാനും ദിവസങ്ങൾക്കുള്ളിൽ യുക്രെയ്നിലേക്ക് അയയ്ക്കുമെന്ന് മാർപാപ്പയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കർദിനാൾ കോൺറാഡ് ക്രാജേവ്സ്കി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയുടെ ബോംബാക്രമണത്തിൽ യുക്രെയ്നിലെ വിവിധ നഗരങ്ങളിൽ വൈദ്യുതിബന്ധം പാടെ നിലച്ചിരുന്നു. ഇതേത്തുടർന്ന് രാജ്യത്തെ ജനങ്ങള്‍ കടുത്ത ശൈത്യത്തില്‍ വലിയ ദുരിതമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വത്തിക്കാന്റെ ഇടപെടൽ.
തലസ്ഥാനമായ കീവിലും മറ്റ് യുക്രേനിയൻ നഗരങ്ങളിലും തുടരുന്ന റഷ്യൻ ബോംബാക്രമണങ്ങൾ അവിടുത്തെ ഊർജ അടിസ്ഥാനസൗകര്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി തടസപ്പെട്ടതോടെ അതിശൈത്യം ജനജീവിതത്തെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കുട്ടികളും വൃദ്ധരുമാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്.
റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം പലതവണ വത്തിക്കാനിൽനിന്ന് യുക്രെയ്നിലേക്ക് ദുരിതാശ്വാസസഹായം എത്തിച്ചിരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഡിസംബർ 28നും മൂന്നു ട്രക്കുകളിലായി ഭക്ഷ്യവസ്തുക്കളും മരുന്നുകളും മാർപാപ്പ യുക്രെയ്നിലേക്ക് അയച്ചിരുന്നു.
International
കീവ്: വടക്കുകിഴക്കൻ യുക്രെയ്നിലെ ഖാർകീവ് പ്രവിശ്യയിൽ റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ യുവാവും മൂന്നു പിഞ്ചുകുട്ടികളും കൊല്ലപ്പെട്ടു. ഗർഭിണിയായ ഭാര്യക്കു ഗുരുതരമായി പരിക്കേറ്റു. ഇവരുടെ വീടിനു നേർക്കായിരുന്നു ആക്രമണം. പൂർണമായി തകർന്ന വീട് കത്തിനശിച്ചു.
34 വയസുള്ള പിതാവും രണ്ട് വയസുള്ള ഇരട്ട ആൺകുട്ടികളും ഒരു വയസുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ അമ്മയെ അവശിഷ്ടങ്ങൾക്കടിയിൽനിന്ന് രക്ഷാപ്രവർത്തകർ പുറത്തെടുക്കുകയായിരുന്നു. 35 ആഴ്ച ഗർഭിണിയായ യുവതി ഗുരുതരാവസ്ഥയിലാണ്. സ്ഫോടനത്തിൽ തലയ്ക്കു പരിക്കേറ്റ യുവതിക്കു പൊള്ളലേറ്റു. കേൾവിശക്തി നഷ്ടമായി.
ബോഹോദുഖീവ് പട്ടണത്തിലാണ് റഷ്യയുടെ ഡ്രോൺ ആക്രമണമുണ്ടായത്. ഇറേനിയൻ നിർമിത ഷാഹേദ് ഡ്രോണിന്റെ റഷ്യൻ പതിപ്പായ ഗെരാൻ-2 ആണ് ആക്രമണത്തിന് ഉപയോഗിച്ചത്. ബുധനാഴ്ച രാത്രി റഷ്യ 129 ലോംഗ് റേഞ്ച് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നു യുക്രെയ്ൻ വ്യോമസേന അറിയിച്ചു.
International
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ യുക്രെയ്നിൽ നാലു പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരിക്കേറ്റു. അമ്മയും പത്തു വയസുള്ള മകനും മരിച്ചവരിൽ ഉൾപ്പെടുന്നു.
ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണങ്ങളിൽ ഖാർകീവ്, ഒഡേസ, ചെർണിഹീവ് പ്രദേശങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. പടിഞ്ഞാറൻ യുക്രെയ്നിലെ വോളിൻ പ്രദേശത്ത് സബ്സ്റ്റേഷൻ തകർന്നതു മൂലം 80,000 പേർക്കു വൈദ്യുതി ഇല്ലാതായി.
International
കീവ്: യുക്രെയ്നിലെ നിപ്രോ നഗരത്തിൽ ഖനിത്തൊഴിലാളികളുമായ പോയ ബസിനു നേർക്ക് റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണു സംഭവം.
ഒട്ടേറെ പേർക്കു പരിക്കേറ്റു. യുക്രെയ്നിലെ ഏറ്റവും വലിയ സ്വകാര്യ ഊർജ കന്പനിയായ ഡിടിഇകെയുടെ ബസിനു നേർക്കാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച 90 ഡ്രോൺ ആക്രമണങ്ങളാണ് യുക്രെയ്നിലുടനീളം റഷ്യ നടത്തിയത്.
International
കീവ്: അബുദാബിയിൽ ത്രികക്ഷി സമാധാനചർച്ച ആരംഭിച്ച് മണിക്കൂറുകൾക്കകം റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ യുക്രെയ്നിലെ 12 ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി. വൈദ്യുതി ശൃംഖലയ്ക്കു പുറമേ താപവിതരണ സംവിധാനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരാൾ കൊല്ലപ്പെടുകയും 23 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
21 മിസൈലുകളും 375 ഡ്രോണുകളുമാണു റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു. തലസ്ഥാനമായ കീവിൽ എട്ടും ചെർണിഹീവ് പ്രദേശത്ത് നാലും ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.
കീവിലെ കേന്ദ്രീകൃത താപവിതരണ സംവിധാനത്തിൽ വലിയ കേടുപാടുണ്ടായി. മൈനസ് പത്ത് ഡിഗ്രി സെൽഷസ് തണുപ്പ് നേരിടുന്ന കീവ് നിവാസികൾ പ്രതിസന്ധി നേരിടുന്നതായി നഗരസഭാ വൃത്തങ്ങൾ പറഞ്ഞു.
ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് റഷ്യ-അമേരിക്ക-യുക്രെയ്ൻ ആദ്യ ത്രികക്ഷി ചർച്ച അബുദാബിയിൽ ഇന്നലെയും തുടർന്നു. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച ചർച്ചയിൽ ചെറിയ പുരോഗതി ഉണ്ടെങ്കിലും ഭൂമിതർക്കം അടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ റഷ്യയും യുക്രെയ്നും തയാറല്ല.
റഷ്യൻ സേന പിടിച്ചെടുത്ത ഇരുപതു ശതമാനത്തോളം ഭൂമിയിലുള്ള അവകാശം ഉപേക്ഷിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ യുക്രെയ്ൻ തയാറല്ല. ഭൂമിതർക്കം പരിഹരിക്കാതെ ശാശ്വത സമാധാനം ഉണ്ടാകില്ലെന്നു റഷ്യ ചർച്ചയ്ക്കു മുന്‍പേ വ്യക്തമാക്കിയിരുന്നു.
റഷ്യൻ മിലിട്ടറി ഇന്റലിജൻസ് സംഘടനയായ ജിആർയുവിന്റെ ഡയറക്ടർ അഡ്മിറൽ ഇഗോർ കോസ്റ്റ്യൂക്കോവ് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യുക്രെയ്നിലെ ഇന്റലിജൻസ് മേധാവി കിറിലോ ബുഡാനോവ്, ദേശീയ സുരക്ഷാ സമിതി മേധാവി റസ്തം ഉമറോവ് എന്നിവരാണു ത്രികക്ഷി ചർച്ചയ്ക്കു നേതൃത്വം നല്‍കുന്നത്.
International
ദാവോസ്: യുക്രെയ്ൻ - റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവച്ച പദ്ധതിയിൽ അഭിപ്രായ ഐക്യമുണ്ടാക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ ഇന്ന് വീണ്ടും ചർച്ച ആരംഭിക്കും. രണ്ടു ദിവസങ്ങളിലായി യുഎഇയിൽ നടക്കുന്ന ചർച്ചയിൽ യുക്രെയ്ൻ, യുഎസ്, റഷ്യ
രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
ദാവോസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും സെലെൻസ്കി കൂടിക്കാഴ്ച നടത്തി. സമാധാനം പുനസ്ഥാപിക്കുന്നതിന് റഷ്യ വിട്ടുവീഴ്ച ചെയ്യണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള രേഖകൾ ഏകദേശം തയാറാണ്.
യുഎസ് - യുക്രെയ്ൻ പ്രതിനിധികൾ നിരന്തരം ചർച്ച നടത്തുന്നുണ്ടെന്നും സെലെൻസ്കി പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് സെലെൻസ്കിയുടെ പ്രഖ്യാപനം.
International
ബ്രസൽസ്: യുക്രെയ്ന് യൂറോപ്യൻ യൂണിയനിൽ (ഇയു) അതിവേഗ അംഗത്വം നൽകുന്നതിൽ ആലോചന. പൂർണ അംഗത്വം വർഷങ്ങൾ നീണ്ട പ്രക്രിയ ആയതിനാൽ യുക്രെയ്ന്റെ കാര്യത്തിൽ പ്രത്യേകമായി പരിമിത അംഗത്വം അനുവദിക്കാനാണ് നീക്കം.
റഷ്യ-യുക്രെയ്ൻ സമാധാനകരാറിന്റെ ഭാഗമായിട്ടാണ് ഈ ആലോചന. യുദ്ധാനന്തരം സാന്പത്തിക സ്ഥിരത ഉറപ്പാക്കാൻ ഇയു അംഗത്വം വേണമെന്ന് യുക്രെയ്ൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്ക മുന്നോട്ടു വച്ചിരിക്കുന്ന സമാധാന കരാറിൽ ഇക്കാര്യവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. 2027ൽ യുക്രെയ്ന് ഇയു അംഗത്വം നല്‍കണമെന്നാണ് നിർദേശം. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇക്കാര്യത്തിൽ ചർച്ച നടത്തുന്നുണ്ട്.
സാധാരണ നിലയിൽ ഒരു രാജ്യത്തിന് അംഗത്വം ലഭിക്കാൻ യൂറോപ്യൻ യൂണിയൻ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതിന് വർഷങ്ങൾ എടുക്കും.
International
കീവ്: യുക്രെയ്നിൽ പ്രസിഡന്റ് സെലൻസ്കി ഊർജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുക്രെയ്നിലെ ഊർജസംവിധാനങ്ങളെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണിത്.
ശൈത്യം രൂക്ഷമായിരിക്കുന്നതിനിടെ വൈദ്യുതി, താപ വിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ടാണു റഷ്യയുടെ ആക്രമണം.
കഴിഞ്ഞയാഴ്ചത്തെ ആക്രമണത്തിനു പിന്നാലെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ 70 ശതമാനം പ്രദേശത്തും വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു.
International
കീവ്: യുക്രെയ്നിനു നേരേ നൂറുകണക്കിനു ഡ്രോണുകളും നിരവധി മിസൈലുകൾ തൊടുത്ത് റഷ്യ. രാത്രിയിലുണ്ടായ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരിക്കേറ്റു.
കീവിലെ അപ്പാർട്ട്മെന്റുകൾക്ക് നാശനഷ്ടങ്ങളുണ്ടായി. ഇവിടെയുള്ള ഖത്തർ എംബസിക്കും കേടുപാടുകളുണ്ട്. ശബ്ദത്തിന്റെ വേഗത്തേക്കാൾ പത്ത് മടങ്ങ് വേഗമുള്ള പുതിയ ഒറെഷ്നിക് ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ചായിരുന്നു ആക്രമണം.
കഴിഞ്ഞ മാസം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്കു നേരേ യുക്രെയ്ൻ നടത്തിയ ആക്രമണത്തിനു പകരമാണിതെന്നും റഷ്യയുടെ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. അതേസമയം, ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ലെന്ന് യുക്രെയ്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പറയുന്നു.
ലീവ് മേഖലയിലെ ഭൂഗർഭ പ്രകൃതിവാതക ടാങ്കിനെയാണ് റഷ്യ ലക്ഷ്യംവച്ചതെന്ന നിഗമനത്തിലാണ് മാധ്യമങ്ങൾ. വിദേശ സൈനികസഹായം കടന്നുപോകുന്നത് ഇതുവഴിയാണെന്നും കരുതപ്പെടുന്നു. യുക്രെയ്നിന് സൈനിക സഹായം നൽകുന്ന രാജ്യങ്ങളെ ഭയപ്പെടുത്താൻ 2024ലും ഒറെഷ്നിക് മിസൈൽ റഷ്യ പ്രയോഗിച്ചിരുന്നു.
International
കീവ്: തെക്കൻ യുക്രെയ്നിലെ നിപ്രോപെട്രോവിസ്ക്, സാപ്പോറിഷ്യ പ്രദേശങ്ങളിൽ റഷ്യ നടത്തിയ ആക്രമണത്തിൽ വൻ നാശം. വൈദ്യുതി വിതരണസംവിധാനങ്ങൾ തകർന്നു.
ഇരു പ്രദേശങ്ങളും ഏതാണ്ടു പൂർണമായി ഇരുട്ടിലായി. ജലവിതരണവും ഇന്റർനെറ്റും തകരാറിലായി. നിപ്രോയിലെ ആശുപത്രികൾ ജനറേറ്ററുകൾ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്.
International
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതി ലക്ഷ്യമാക്കി യുക്രെയ്ൻ ആക്രമണം നടത്തിയെന്ന ആരോപണവുമായി റഷ്യ. പുടിന്റെ നോവ്ഗൊറോദ് മേഖലയിലെ ഔദ്യോഗിക വസതി ലക്ഷ്യമിട്ടാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് റഷ്യ വ്യക്തമാക്കി.
പിന്നാലെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജെയ് ലാവ്റോവ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്- സെലൻസ്കി കൂടിക്കാഴ്ച നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് റഷ്യ ആരോപണവുമായി രംഗത്തെത്തിയത്.
യുക്രെയ്ന്റെ ഡ്രോൺ ആക്രമണം റഷ്യൻ സേന പ്രതിരോധിച്ചതായും ലാവ്റോവ് അറിയിച്ചു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങളിൽ നിന്ന് പിന്മാറില്ല. പക്ഷേ ഇനി വിട്ടുവീഴ്കൾ ഉണ്ടാവില്ല എന്നും സെർജെയ് ലാവറോവ് കൂട്ടിച്ചേർത്തു.