Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scholarship

പാണ്ഡിത്യം പ്രത്യയശാസ്ത്രത്തിന് അടിമപ്പെടുമ്പോൾ: ഡോ. കെ.എസ്. രാധാകൃഷ്ണന് ഈശോസഭയുടെ മറുപടി

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ നേതൃത്വത്തിൽ അരങ്ങേറിയ വിദ്യാർഥി പ്രക്ഷോഭങ്ങളെ പിന്തുണച്ചുകൊണ്ട് ഈശോസഭാ വൈദികനായ ഫാ. എം.കെ. ജോർജ് എഴുതിയ ലേഖനത്തെ വിമർശിച്ച് ഡോ. കെ.എസ്. രാധാകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ തികച്ചും ഖേദകരവും ദുരുദ്ദേശ്യപരവുമാണ്. ഈശോസഭയെയും ഫാ. എം.കെ. ജോർജിനെയും അധിക്ഷേപിക്കുന്നതിലൂടെ, തികഞ്ഞ ഒരു മനുഷ്യാവകാശ പ്രശ്നത്തെ മതപ്രശ്നമായി അവതരിപ്പിച്ച് സാമാന്യജനത്തെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്.

കേട്ടുകേൾവിയില്ലാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് ഒരു യുട്യൂബ് ചാനലിലൂടെ ഡോ. രാധാകൃഷ്ണൻ അഴിച്ചുവിട്ടത്. അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെയും എഫ്ബിഐ മുൻ മേധാവി ജെ. എഡ്ഗർ ഹൂവറുടെയും ബില്ലി ഗ്രഹാമിന്‍റെയുമൊക്കെ പേരുപറഞ്ഞ്, അന്താരാഷ്‌ട്ര ക്രൈസ്തവ മിഷനറിമാരുടെ നിർദേശപ്രകാരമാണ് ജന്തർ മന്തറിലെ സമരം നടക്കുന്നതെന്ന അദ്ദേഹത്തിന്‍റെ വാദം തികച്ചും പരിഹാസ്യമാണ്.

ഭാരതത്തെ ഒരു ക്രൈസ്തവ രാജ്യമാക്കി മാറ്റാനായി ഈശോസഭാംഗങ്ങൾ ലോകവ്യാപകമായി ശ്രമിക്കുന്നുവെന്നും അന്താരാഷ്‌ട്ര ഏജൻസികളിൽനിന്ന് പണം വാങ്ങി ജാർഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ തീവ്രവാദത്തിന് ഫണ്ട് ചെയ്യുന്നുവെന്നുമുള്ള അദ്ദേഹത്തിന്‍റെ ആരോപണങ്ങൾ അമ്പരപ്പുളവാക്കുന്നതാണ്.

തീവ്ര വലതുപക്ഷ നിലപാടുകളിൽ ഊന്നിയുള്ള ആർഎസ്എസ് പ്രത്യയശാസ്ത്ര ലെൻസിലൂടെയാണ് ഡോ. രാധാകൃഷ്ണൻ ഫാ. ജോർജിന്‍റെ ലേഖനത്തെ വിശകലനം ചെയ്യുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ക്രൈസ്തവസഭയോടും പ്രത്യേകിച്ച് ഈശോസഭയോടുമുള്ള അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ കാഴ്ചപ്പാടുകൾ അങ്ങേയറ്റം വികലമാണ്. ഇന്ത്യൻ ഭരണഘടനയുടെ ലിഖിതരൂപം തയാറാക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ഭരണഘടനാ രേഖകളിൽ ഒപ്പ് വയ്ക്കുകയും ചെയ്ത ഫാ. ജെറോം ഡിസൂസയെപ്പോലുള്ള ഈശോസഭാ വൈദികരുടെ സംഭാവനകളെ അദ്ദേഹം ബോധപൂർവം തമസ്കരിക്കുന്നു.

അർണോസ് പാതിരി, കോൺസ്റ്റന്‍റൈൻ ബെസ്കി, റോബർട്ട് ഡി നോബിലി, കാമിൽ ബുൽക്കെ തുടങ്ങിയ ഈശോ സഭക്കാർ ഭാരതീയ സംസ്കാരത്തിനും ഭാഷകൾക്കും ഈടുറ്റ സംഭാവനകൾ നൽകിയവരായിരുന്നു, രാജ്യദ്രോഹികളായിരുന്നില്ല.

ആറു സർവകലാശാലകളും 68 കോളജുകളും മുന്നൂറിലേറെ സ്കൂളുകളുമുള്ള ജെസ്യൂട്ട് വിദ്യാഭ്യാസ മേഖലയിൽനിന്ന് പഠിച്ചിറങ്ങിയവരാണ് മുൻരാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം, ശശി തരൂർ, അരുൺ ജെയ്റ്റ്‌ലി തുടങ്ങിയ പ്രഗല്ഭർ. തങ്ങൾ പഠിച്ച സ്ഥാപനങ്ങൾ രാജ്യത്തിന്‍റെ ജനാധിപത്യ സംവിധാനങ്ങളെ ശിഥിലമാക്കാൻ ശ്രമിച്ചവയായിരുന്നു എന്ന് ഇവരിൽ ആരെങ്കിലും പറയുമോ?

മുമ്പ് കത്തോലിക്കാസഭയുടെ നിരവധി വേദികളിൽ ഡോ. കെ.എസ്. രാധാകൃഷ്ണൻ പ്രസംഗിച്ചിട്ടുണ്ട്; സെമിനാരികളിൽ വിസിറ്റിംഗ് ലക്ചററുമായിരുന്നു. ഈശോസഭയിലെ പ്രഗല്ഭനായ തത്വചിന്തകൻ ഫാ. ജോൺ വട്ടങ്കിയുടെ ന്യായശാസ്ത്ര ഗവേഷണങ്ങളെ, ഹൈന്ദവ ചിന്തകരുടേതിനെക്കാൾ മികച്ചതെന്ന് പുകഴ്ത്തിയതും ഇതേ വ്യക്തിയാണ്. അന്ന് ക്രൈസ്തവികതയെ അനുകൂലിച്ച് സംസാരിച്ചിരുന്ന വ്യക്തിക്ക് പെട്ടെന്ന് ഇത്തരമൊരു മാറ്റം ഉണ്ടായതിനു കാരണം എന്തായിരിക്കാം?

ഫാ. എം.കെ. ജോർജിന്‍റെ സാമൂഹിക ദർശനങ്ങളെപ്പറ്റിയും നിലപാടുകളെപ്പറ്റിയും യാതൊരു ധാരണയുമില്ലാതെയാണ് ഡോ. രാധാകൃഷ്‌ണൻ വിമർശനങ്ങൾ നടത്തുന്നത്. തിരുവനന്തപുരം ലൊയോള കോളജ് പ്രിൻസിപ്പലായും ഈശോസഭാ കേരള പ്രൊവിൻഷ്യലായും ഉന്നത പദവി വഹിച്ച വ്യക്തി രാജ്യവിരുദ്ധതയുടെ വക്താവാണെന്ന് എപ്പോൾ മുതലാണ് ഡോ. രാധാകൃഷ്ണൻ തിരിച്ചറിഞ്ഞത്?

നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ ഭാവി ഇരുളടഞ്ഞ ആയിരക്കണക്കിന് വിദ്യാർഥികൾക്കും ജീവൻ വെടിഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭിക്കണമെന്ന ഉദാത്തമായ ലക്ഷ്യത്തോടെയാണ് അദ്ദേഹം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. അദ്ദേഹത്തെപ്പോലെ ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച വ്യക്തികളെ എല്ലാം ദേശവിരുദ്ധതയുടെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്നതിലെ യുക്തിഹീനത സാമാന്യബോധമുള്ള ഏവർക്കും മനസിലാകും.

നീതിക്കുവേണ്ടിയുള്ള പോരാട്ടം ഈശോസഭാംഗങ്ങളെ സംബന്ധിച്ചിടത്തോളം കേവലമൊരു ആഹ്വാനമല്ല, മറിച്ച് അതവരുടെ ജീവിതശൈലിയാണ്. ‘പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടിയുള്ള നിലപാട്’ (Option for the poor) അവരുടെ പ്രഖ്യാപിത മുൻഗണനയാണ്. വിദ്യാഭ്യാസത്തിലായാലും സാമൂഹികസേവനത്തിലായാലും ഈ പ്രതിബദ്ധത പ്രകടമാണ്. ഇത് മനസിലാക്കുന്നതിൽ ഡോ. രാധാകൃഷ്ണൻ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു.

ശാസ്ത്രീയ അടിത്തറയോ തെളിവുകളോ ഇല്ലാത്ത കപടശാസ്ത്രം (സ്യൂഡോ സയൻസ്) എങ്ങനെയാണോ ശാസ്ത്രമെന്ന വ്യാജേന സമൂഹത്തെ ഗ്രസിക്കുന്നത്, അതുപോലെതന്നെ, വസ്തുതാപരമായ യാതൊരു അടിത്തറയുമില്ലാത്ത ഇത്തരം ‘സ്യൂഡോ നിരീക്ഷണങ്ങളും നിലപാടുകളുമാണ്’ ജനാധിപത്യ പ്രക്രിയയെ തകർക്കുന്നത്. തികച്ചും അടിസ്ഥാനരഹിതവും എന്നാൽ, അപകടകരവുമായ ഇത്തരം അജൻഡകളെ, പൊതുസമൂഹം അത്യന്തം ഗൗരവത്തോടെതന്നെ സമീപിക്കേണ്ടതുണ്ട്.

-പിആർ വിഭാഗം, കേരള ജെസ‍്യൂട്ട്സ്

NRI

കെഎച്ച്എൻഎ സ്കോളർഷിപ്പ് വിതരണോദ്ഘാടനം; നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു

 കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) ഈ വർഷത്തെ സ്കോളർഷിപ്പ് പദ്ധതിയുടെ വിതരണോദ്ഘാടനം മേയ് 31ന് സൂം മുഖേന ഭംഗിയായി നടന്നു.

കേരളത്തിലും അമേരിക്കയിലുമുള്ള നൂറുകണക്കിന് വിദ്യാർഥികളും ദാതാക്കളും പരിപാടിയിൽ പങ്കെടുത്തു. സ്കോളർഷിപ്പ് സമിതി സഹാധ്യക്ഷ ഡോ. തങ്കം അരവിന്ദിന്‍റെ ആമുഖ പ്രഭാഷണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്.

തുടർന്ന് ദിവ്യ ശർമ അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങൾ ആലപിച്ചു. ഡയറക്ടർ ബോർഡ് അംഗം അനഘ വാര്യർ അവതാരകയായി ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ആര്യ വൃന്ദ തുപ്പണ്ണിയുടെ സോപാന സംഗീത ശൈലിയിലുള്ള ഈശ്വരപ്രാർഥന ചടങ്ങിന് ഭക്തിനിറഞ്ഞ തുടക്കമായി. സ്വാഗത പ്രസംഗം നടത്തിയ കെഎച്ച്എൻഎ ട്രസ്റ്റി ബോർഡ് അധ്യക്ഷ വനജ നായർ, ഈ വർഷത്തെ സ്കോളർഷിപ്പ് വിതരണം കെഎച്ച്എൻഎയുടെ കാൽനൂറ്റാണ്ടിലേറെ നീളുന്ന സേവനയാത്രയിൽ ഏറെ പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞു.

അർഹരായ വിദ്യാർഥികൾക്ക് 25,000 രൂപ മുതൽ 40,000 രൂപ വരെ ധനസഹായം നൽകാൻ സമിതി തീരുമാനിച്ചതായി അവർ അറിയിച്ചു. അടുത്ത വർഷം കൂടുതൽ അർഹരായ വിദ്യാർഥികളെ കണ്ടെത്തി സാമ്പത്തിക സഹായവും മാർഗനിർദേശവും നൽകാൻ കെഎച്ച്എൻഎ ഒരുക്കമാണെന്നും അവർ കൂട്ടിച്ചേർത്തു.

അധ്യക്ഷ പ്രസംഗം നടത്തിയ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ, ഈ വിദ്യാഭ്യാസ സഹായ പദ്ധതിയുമായി മിനസോട്ടയിലെ Kerala Hindus of Minnesotaയും ടെക്സസിലെ ആനന്ദാശ്രമം ചാരിറ്റി ഫൗണ്ടേഷനും സഹകരിക്കാൻ തയാറായതായി അറിയിച്ചു.

പദ്ധതിയുടെ സുതാര്യതയും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളും മനസിലാക്കി മറ്റു ചില സംഘടനകളും കെഎച്ച്എൻഎ വഴി വിദ്യാഭ്യാസ സഹായം നൽകാൻ മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ സഹായത്തിനു പുറമേ, നാട്ടിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ട് പുതിയ സഹായനിധി രൂപീകരിക്കാനുള്ള നടപടികളും ആരംഭിക്കുമെന്ന് ടി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

കേരളത്തിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന കേരള കൺവെൻഷനിൽ വച്ച് ഈ സഹായധനം വിതരണം ചെയ്യാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

അനുഗ്രഹ പ്രഭാഷണം നടത്തിയ സ്വാമി ചിദാനന്ദ പുരി, കെഎച്ച്എൻഎയുടെ വിദ്യാഭ്യാസ സഹായ പദ്ധതിയെ പ്രശംസിക്കുകയും സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികളെ അഭിനന്ദിക്കുകയും ചെയ്തു.

മുഖ്യാതിഥിയായി പങ്കെടുത്ത ന്യൂയോർക്ക് സ്റ്റേറ്റ് ആക്ടിംഗ് ജസ്റ്റിസ് രാജു രാജേശ്വരി, കഠിനാധ്വാനവും വലിയ സ്വപ്നങ്ങളും ജീവിതവിജയത്തിലേക്കുള്ള വഴിയാണെന്ന് വിദ്യാർഥികളെ ഓർമിപ്പിച്ചു. ഒരു സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്ന് കുടിയേറ്റക്കാരിയായി അമേരിക്കയിലെത്തി, കഠിനാധ്വാനത്തിലൂടെയാണ് താൻ ഈ സ്ഥാനത്തെത്തിയതെന്നും അവർ പറഞ്ഞു.

തുടർന്ന് കേരള സർവകലാശാല ബയോഇൻഫർമാറ്റിക്സ് വിഭാഗം മുൻ മേധാവി പ്രഫ. ഡോ. അച്യുത് ശങ്കർ വിദ്യാർഥികൾക്കായി തൊഴിൽ മാർഗനിർദേശ പ്രഭാഷണം നടത്തി. വരാനിരിക്കുന്ന കാലഘട്ടം നിർമിതബുദ്ധിയുടെ എഐയുടെ യുഗമാണെന്നും അതിനായി വിദ്യാർഥികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

എൻജിനിയറിംഗിലും സംഗീതത്തിലും ഗവേഷണ ബിരുദമുള്ള അദ്ദേഹത്തിന്‍റെ പ്രഭാഷണം ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി.ഗുരുവായൂരപ്പൻ കോളേജ് സംസ്കൃത വിഭാഗം മുൻ മേധാവി ഡോ. ലക്ഷ്മി ശങ്കർ, ആനന്ദാശ്രമം ചാരിറ്റി ഫൗണ്ടേഷൻ പ്രസിഡന്‍റ് ഡോ. ജയ് കെ. രാമൻ, കെഎച്ച്എംഎൻ പ്രസിഡന്‍റ് നാരായണൻ നായർ, മുഖ്യമന്ത്രിയുടെയും കേരള ഗവർണറുടെയും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി പി. സുരേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.

സ്കോളർഷിപ്പ് സമിതി അധ്യക്ഷൻ രാഘവൻ നായർ വിതരണ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു. സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ തുടർന്നുള്ള സെമസ്റ്റർ പരീക്ഷാഫലങ്ങൾ ധനസഹായം നൽകിയവർക്ക് അയച്ചുകൊടുക്കണമെന്നും അദ്ദേഹം അറിയിച്ചു.

ആര്യ വൃന്ദയുടെ മനോഹരമായ കഥകളിപ്പദ ആലാപനവും സ്കോളർഷിപ്പ് സമിതി അംഗം ഡോ. ബിജു പിള്ളയുടെ കൃതജ്ഞതാ പ്രകടനവും പരിപാടിക്ക് സമാപനം കുറിച്ചു. ഏകദേശം രണ്ടു മണിക്കൂർ നീണ്ട ചടങ്ങ് പങ്കെടുത്തവരുടെ പ്രശംസ നേടി.

Education

സ്കോളർഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് നൽകിവരുന്ന എസ്എസ്എൽസി സ്കോളർഷിപ്പ്/ പഠന സഹായത്തിന് ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് ഒന്നു വരെ അപേക്ഷിക്കാം.

ബോർഡിൽ നിന്നും ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്/ ധനസഹായം നൽകിവരുന്ന വിവിധ കോഴ്സുകൾ ജൂൺ 1 മുതൽ ആരംഭിക്കുന്നില്ലെങ്കിൽ 2026 അധ്യയന വർഷത്തിൽ കോഴ്സ് തുടങ്ങിയ ദിവസം മുതൽ 45 ദിവസം വരെ അപേക്ഷ സ്വീകരിക്കും.

ഏതെങ്കിലും കോഴ്സുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെങ്കിൽ പത്രങ്ങളിൽ അറിയിപ്പു നൽകുന്ന തീയതി മുതൽ 45 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം.

Business

400 കോടിയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ബജാജ് ഓട്ടോ ഫൗണ്ടേഷന്‍

കൊച്ചി: ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ സിഎസ്ആര്‍ വിഭാഗമായ ബജാജ് ഓട്ടോ ഫൗണ്ടേഷന്‍ വനിതാ എന്‍ജിനിയര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി 400 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു.

മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്‌സ്, ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്‍റേഷന്‍, മെക്കാട്രോണിക്‌സ്, റോബോട്ടിക്‌സ് എന്നീ കോര്‍ എൻജിനിയറിംഗ് വിഷയങ്ങള്‍ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിനികള്‍ക്ക് പരമാവധി എട്ടു ലക്ഷം രൂപ വരെ ഇതുവഴി ലഭിക്കും.

ഐഐടി, എന്‍ഐടി, ഐഐഐടി ഉള്‍പ്പെടെ രാജ്യത്തെ 40 പ്രമുഖ എന്‍ജിനിയറിംഗ് സ്ഥാപനങ്ങളിലെ വിദ്യാർഥിനികള്‍ക്കു പ്രയോജനം ലഭിക്കും.

Kerala

കോളജ് വിദ്യാർഥിനികൾക്കുള്ള ആയിരം രൂപ സ്കോളർഷിപ്പ് ഈ അധ്യയന വർഷം തന്നെ നടപ്പാക്കും: മന്ത്രി റോജി.എം. ജോൺ

തിരുവനന്തപുരം: കോളജ് വിദ്യാർഥിനികൾക്കുള്ള ആയിരം രൂപ സ്കോളർഷിപ്പ് ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം. ജോൺ . പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണ്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രസ്താവന. എഐ ഐശ്ചിക വിഷയമായി പഠിക്കാൻ സാധിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മറ്റു വിഷയങ്ങളുടെ മാനദണ്ഡങ്ങൾ മാറ്റുന്നത് ആലോചനയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ബിരുദ തലം വരെ സൗജന്യ വിദ്യാഭ്യാസം നൽകും. സർവകലാശാലകളുടെ ദൈനംദിന പ്രവൃത്തികളിൽ ഗവർണർ ഇടപെട്ടു തുടങ്ങുന്നത് ഇടത് സർക്കാരിന്‍റെ കാലത്താണെന്ന് റോജി.എം. ജോൺ പറഞ്ഞു. കാവിവൽക്കരണം ഒരു മേഖലയിലും യുഡിഎഫ് സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Education

സ്‌കോളര്‍ഷിപ്പ്: വിദ്യാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു

കൊച്ചി: 2025-26 വര്‍ഷത്തെ ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു.

കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്‌ട്ര, ഗുജറാത്ത്, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള ഭിന്നശേഷിക്കാരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നത്. ഈ വര്‍ഷം 500 വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി.

എംബിബിഎസ്, ബിഇ/ ബിടെക്/ ബിആര്‍ക്ക്, ബിഎസ്‌സി നഴ്‌സിംഗ്, ബിഎസ്‌സി അഗ്രികള്‍ച്ചര്‍, ബിഡിഎസ്, ബിവിഎസ്‌സി, എംബിഎ/ പിജിഡിഎം എന്നീ കോഴ്‌സുകളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണു സ്‌കോളര്‍ഷിപ്പ് നൽകുന്നത്.

Kerala

ഡോ. അഭിജിത് ജോസിന് മേരി ക്യൂറി സ്കോളർഷിപ്

കോഴിക്കോട്: യൂറോപ്യൻ യൂണിയന്‍റെ മേരി ക്യൂറി ഡോക്ടറൽ പ്രോഗ്രാമിലേക്ക് മലയാളി ഗവേഷകൻ.

കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴ മാലിക്കൽ കുടുംബാംഗമായ ഡോ. അഭിജിത്ത് ജോസ് യൂറോപ്യൻ യൂണിയന്‍റെ മേരി സ്ക്ലൊഡോവ്സ്ക - ക്യൂറി ആക‌്ഷൻസ് (എം എസ് സി എ) പദ്ധതിയുടെ ഭാഗമായി ഹൊറൈസൺ യൂറോപ് ഹോമേജ് പ്രോജക്ടിനു കീഴിലുള്ള ഡോക്ടറൽ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1.5 കോടി രൂപയുടെ ഗവേഷണ സ്കോളർഷിപ്പോടെയാണ് ഈ നേട്ടം.

ഇറ്റലിയിലെ യൂണിവേഴ്സിറ്റാ പൊളിടെക്നിക ദെല്ലെ മാർക്കെ സർവകലാശാലയിൽ ഇക്കണോമിക്സിൽ പിഎച്ച്ഡി പഠനം നടത്താനാണ് അവസരം ലഭിച്ചത്.

ഹെൽത്തി ഏജിംഗ് മേഖലയെ ആസ്പദമാക്കിയുള്ള ഹോമേജ് അന്താരാഷ്ട്ര ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ്. ഡൽഹിയിലെ ലോകാരോഗ്യ സംഘടനയുടെ ഹെൽത്തി ഏജിംഗ് വിഭാഗത്തിൽ ടെക്നിക്കൽ ഓഫീസറായി സേവനമനുഷ്ഠിക്കുകയാണ് ഡോ. അഭിജിത്ത് ജോസ്.

റിട്ട. മർച്ചന്‍റ് നേവി ഓഫീസർ എം.എസ്. ജോസിന്‍റെയും റിട്ട. ഹെഡ്മിസ്ട്രസ് വി.എൽ. മേരിയുടെയും മകനാണ് അഭിജിത്ത്. ഭാര്യ ചിഞ്ചു അബ്രഹാം ടിസിഎസ് കൊച്ചിയിൽ സോഫ്റ്റ്‌വേർ എൻജിനിയറും ഐഐടി ഖരഗ്പുരിൽ ഡാറ്റാ സയൻസ് വിഭാഗത്തിൽ ഗവേഷകയുമാണ്.

Education

എംബിഎ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്

കൊച്ചി: എംബിഎ വിദ്യാർഥികൾക്ക് വാഗമൺ ഡിസി സ്കൂൾ ഓഫ്‌ മാനേജ്മെന്‍റ് ആൻഡ് ടെക്നോളജി സ്കോളർഷിപ്പ് നൽകും.

മെറിറ്റടിസ്ഥാനത്തിൽ നൂറു ശതമാനം വരെ ട്യൂഷൻ ഫീസ് ഇളവുൾപ്പെടെയാണ് ഒരു കോടിയോളം രൂപയുടെ സ്‌കോളർഷിപ്പ്. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പ് നൽകുക.

കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും അവസാനവർഷ ഫലം കാത്തിരിക്കുന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഫോൺ- 72900 92218, 7599 03149.

Education

സ്കോളർഷിപ്പ്

കൊച്ചി: ആമസോൺ ഫ്യൂച്ചർ എൻജിനിയർ പദ്ധതിയുടെ ഭാഗമായി 500 പുതിയ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു.

താഴ്ന്ന വരുമാനമുള്ള എൻജിനിയറിംഗ് വിദ്യാർഥിനികൾക്ക് നാലു വർഷത്തേക്ക് രണ്ടു ലക്ഷം രൂപ സാമ്പത്തികസഹായം, മെന്‍റർഷിപ്പ്, സാങ്കേതിക പരിശീലനം എന്നിവ ലഭിക്കും. പദ്ധതിയുടെ തുടർച്ചയായി ആകെ 2,200 പേർക്ക് സ്കോളർഷിപ്പ് നൽകും.

Education

സിഎം റിസർച്ചർ സ്കോളർഷിപ്പ്: താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സി.എം. റിസർച്ചർ സ്‌കോളർഷിപ്പിന് അർഹരായ 2023 ലെ 50 ഗവേഷണ വിദ്യാർഥികളുടെയും 2024 ലെ 81 ഗവേഷണ വിദ്യാർഥികളുടെയും 2025 ലെ 8 ഗവേഷണ വിദ്യാർഥികളുടെയും താത്കാലിക ലിസ്റ്റ് (Provisional List) കോളജ് വിദ്യഭ്യാസ വകുപ്പിന്‍റെ collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.

നിശ്ചിത സമയ പരിധിക്കുള്ളിൽ കോളജ് മുഖേന അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ബാങ്ക് അക്കൗണ്ട് നമ്പർ, IFSC Code, സെന്‍റർ പേര്, പി.ജി. മാർക്ക്, ആധാർ നമ്പർ എന്നിവ കൃത്യമാണോ എന്നും പരിശോധിച്ചു ഉറപ്പു വരുത്തണം. പരാതി സമർപ്പിക്കാനും തെറ്റ് തിരുത്തലിനും [email protected] / 9447096580, 9188900228

Education

ഐഎഎസ് പരിശീലനത്തിന് സർവോദയ സ്കോളർഷിപ്പ്

തിരുവനന്തപുരം: ഗ്രാമനികേതൻ - കെയർ, എൻഎസ്എസ് സ്റ്റേറ്റ് സെൽ എന്നിവ സംയുക്തമായി നടത്തുന്ന സൗജന്യ ഐഎഎസ് പരിശീലനത്തിനുള്ള സർവോദയ സ്കോളർഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡിഗ്രി കഴിഞ്ഞവർക്കും ഡിഗ്രി അവസാന വർഷം വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഈ മാസം 29 ന് ഓണ്‍ലൈൻ ആയാണ് സ്കോളർഷിപ്പ് പരീക്ഷ. വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.. കൂടുതൽ വിവരങ്ങൾക്ക് 9895269700.

Business

കാബെല്‍ സ്റ്റാര്‍ സീസണ്‍ 4 വിജയികളെ പ്രഖ്യാപിച്ചു

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഉപഭോക്തൃ ഇലക്ട്രിക്കല്‍, വയര്‍, കേബിള്‍ നിര്‍മാതാക്കളായ ആര്‍ആര്‍ കാബെല്‍ 2025ലെ എസ്എസ്എല്‍സി പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയ ഇലക്ട്രീഷ്യന്‍മാരുടെ കുട്ടികള്‍ക്കായി രൂപകല്പന ചെയ്ത കാബെല്‍ സ്റ്റാര്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിലെ വിജയികളെ പ്രഖ്യാപിച്ചു.

കൊച്ചിയില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഈ വര്‍ഷത്തെ വിജയികള്‍ക്കുപുറമെ കാബെല്‍ സ്റ്റാര്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം സീസണ്‍ 2ലെ മികച്ച വിദ്യാര്‍ഥികളെ ആദരിക്കുകയും ലാപ്‌ടോപ്പുകള്‍ നല്‍കുകയും ചെയ്തു.

കാബെല്‍ സ്റ്റാര്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന്‍റെ നാലാം സീസണില്‍ രാജ്യവ്യാപകമായി 1,000ഓളം വിജയികളില്‍ കൊച്ചിയില്‍നിന്നുള്ള 54 വിജയികളെയാണ് ചടങ്ങില്‍ ആദരിച്ചത്.

Education

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനനിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിംഗ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചറൽ സയൻസ്/ സോഷ്യൽ സയൻസ/ നിയമം/ മാനേജ്മെന്‍റ്/ കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഉപരിപഠനം (PG/PhD കോഴ്സുകൾക്ക് മാത്രം) നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് അനുവദിക്കുന്ന ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.

കുടുംബ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ അധികമാകരുത്. www.egrantz.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. മാനദണ്ഡങ്ങളും നിർദേശങ്ങളും അടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.

അവസാന തീയതി ഫെബ്രുവരി അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്‍റെ ഡയറക്ടറേറ്റിൽ ബന്ധപ്പെടണം. ഫോൺ: 0471 2727379.

Education

റിന്യൂവൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥിനികൾക്ക് (മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ  സ്്്റ്റൈപെൻഡ് പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

മുൻ വർഷങ്ങളിൽ ഈ സ്‌കീം പ്രകാരം സ്‌കോളർഷിപ്പ് ലഭിച്ചവരും ഈ അധ്യയന വർഷം (യഥാക്രമം രണ്ടാം വർഷം, മൂന്നാം വർഷം, നാലാം വർഷം) കോഴ്‌സ് തുടരുന്നവരുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ/സർവകലാശാല അംഗീകൃത ഹോസ്റ്റലുകളിൽ എന്നിവിടങ്ങളിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥിനികൾ സ്ഥാപന മേധാവിയുടെ സർട്ടിഫിക്കറ്റ് സഹിതം ഹോസ്റ്റൽ സ്‌റ്റൈപ്പന്‍റിനായി അപേക്ഷിക്കാം. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ്.

അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ്‌ കൊമേഴ്‌സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. ww.mwdscholarship.kerala.in എന്ന വെബ് സൈറ്റിലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 9.

ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദിഷ്ട രേഖകൾ അപ്‌ലോഡ്‌ ചെയ്ത് പ്രിന്‍റൗട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ സ്ഥാപനമേധാവിയ്ക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471 2300524.

Education

ഫീസ് റീ ഇംബേഴ്‌സ്‌മെന്‍റ് സ്‌കീം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സർക്കാർ അംഗീകൃത പ്രൈവറ്റ് ഐടിഐകളിൽ ഒന്ന്/രണ്ട് വർഷത്തെ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി ഫീസ് റീ ഇംബേഴ്‌സ്‌മെന്‍റ് ചെയ്ത് നൽകുന്നതിലേക്കായി കേരള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാ ക്രിസ്ത്യൻ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്.

ന്യൂനപക്ഷ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്‍റെയും മാർക്കിന്‍റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്.

അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.mwdscholarship.kerala.gov.in എന്ന വെബ് സൈറ്റിലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 9. കൂടുതൽ വിവരങ്ങൾക്ക്: 0471 2300523, 0471 2300524.

Education

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: ചാർട്ടേർഡ് അക്കൗണ്ടൻസി/കോസ്റ്റ് ആൻഡ് മാനേജ്‌മെന്‍റ് അക്കൗണ്ടിംഗ്/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകുന്നതിലേക്കായി കേരള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാ മതവിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്.

അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.mwdscholarship.kerala.gov.in - എന്ന വെബ് സൈറ്റിലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 9. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദിഷ്ട രേഖകൾ അപ്‌ലോഡ്‌ ചെയ്ത് പ്രിന്‍റൗട്ടും അനുബന്ധ രേഖകളും ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍റെ നാലാം നില, തിരുവനതപുരം -33 എന്ന മേൽവിലാസത്തിൽ ജനുവരി 24 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 -2300523, 0471 -2300524.

Education

എ.പി.ജെ. അബ്ദുൽ കലാം സ്‌കോളർഷിപ്പ്

തിരുവനന്തപുരം: സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥിനികൾക്ക് (മുസ്‌ലിം, ക്രിസ്ത്യൻ എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തിക വർഷം നൽകുന്നതിലേക്കായി എ.പി.ജെ. അബ്ദുൽ കലാം സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥിനികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. 6,000 രൂപയാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും. രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്‌കോളർഷിപ്പിനായി പരിഗണിക്കും. ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ. കഴിഞ്ഞ വർഷം സ്‌കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.

30 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും സ്‌കോളർഷിപ്പിന് പരിഗണിക്കും. ന്യൂനപക്ഷ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്‍റെയും മാർക്കിന്‍റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ്‌ കൊമേഴ്‌സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റിലെ സ്‌കോളർഷിപ്പ് മെന്യു ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി: ഒന്പത്. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദിഷ്ട രേഖകൾ അപ്‌ലോഡ്‌ ചെയ്ത് പ്രിന്‍റൗട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300523, 0471 2300524, 0471-2302090.

NRI

ഡിഎംസിഐയുടെ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ഡല്‍ഹിയില്‍ ആരംഭിച്ച ഡിസ്ട്രസ് മാനേജ്‌മെന്‍റ് കലക്ടീവ് ഇന്ത്യയുടെ (ഡിഎംസിഐ) ആഭിമുഖ്യത്തില്‍ ഡല്‍ഹി സര്‍വകലാശാലകളിലെ ഉന്നത വിദ്യാഭ്യാസം തേടുന്ന 100 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.

കോൺസ്റ്റിറ്റ്യൂഷൻ ക്ലബില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ് മുഖ്യാതിഥിയായിരുന്നു. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഒഡീഷ പ്രിന്‍സിപ്പാൾ അക്കൗണ്ടന്‍റ് ജനറല്‍ സുബു റഹ്‌മാന്‍, ബാബു പണിക്കര്‍, ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് കെ. രഘുനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന മൈത്രി സംഘടനയാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്. കുട്ടികളുടെ വികസനം, സംരക്ഷണം, സ്ത്രീ ശാക്തീകരണം തുടങ്ങിയവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് ദീപാലയ സിഇഒ അഡ്വ. ഡോ. കെ.സി. ജോര്‍ജ് അടക്കം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.

അഡ്വ. മനോജ് ജോര്‍ജ്, അഡ്വ. ദീപക് പ്രകാശ്, ജോബി ജോര്‍ജ്, ജോസഫ് കൂവക്കല്‍, മിനി ജോര്‍ജ്, മാനുവല്‍ മെഴുകനാല്‍, ഷേര്‍ലി രാജന്‍, സുധീര്‍നാഥ്, പി.ആര്‍. നാഥ്, ഡെലോണി മാനുവല്‍, ടി.ഒ. തോമസ് തുടങ്ങിയവരെയും സമ്മേളനത്തില്‍ അനുമോദിച്ചു.

NRI

യുകെയിൽ മലയാളിക്ക് 34 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്

കൊച്ചി: യുകെയിലെ ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഭൗതികശാസ്ത്ര അധ്യാപന പരിശീലനത്തിന് മലയാളി വിദ്യാർഥിനിക്ക് 34 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്. കാലടി കാഞ്ഞൂർ സ്വദേശിനി പ്രെയ്സിമോൾക്കാണു സ്കോളർഷിപ്പ് ലഭിച്ചത്.

യൂണിവേഴ്സിറ്റിയുടെ പിജിസിഇ ഭൗതികശാസ്ത്ര പരിപോഷണ പദ്ധതിയുടെ ഭാഗമായുള്ള സ്കോളർഷിപ്പ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവ്, പ്രവർത്തനപരിചയം, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണു ലഭിച്ചത്.

കാലടിയിലെ സ്മാർട്ട് സ്റ്റഡി എബ്രോഡാണ് സ്കോളർഷിപ്പിനും പരിശീലനത്തിനുമുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്. എംജി യൂണിവേഴ്സിറ്റി ബാസ്കറ്റ് ബോൾ, നെറ്റ് ബോൾ ടീമംഗമായിരുന്ന പ്രെയ്സി കാഞ്ഞൂർ സഹകരണ നീതി സൂപ്പർ മാർക്കറ്റ് മാനേജരായ കോളരിക്കൽ അജീഷിന്‍റെ ഭാര്യയാണ്.

Latest News

Corehub Up