Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SocialMediaViral

Special

എത്ര അടിച്ചാലും പൊട്ടാത്ത ബലൂൺ! പക്ഷേ പെൺകുട്ടിയുടെ ഒരൊറ്റ അമർത്തലിൽ തീർന്നു

എപ്പോഴും സജീവമായിരിക്കുന്ന സോഷ്യൽ മീഡിയയിൽ കൗതുകവും ചിരിയും ഉണർത്തുന്ന ദൃശ്യങ്ങൾക്ക് പഞ്ഞമുണ്ടാകാറില്ല. അത്തരത്തിൽ, കഴിഞ്ഞ വർഷം നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വീണ്ടും വൻതോതിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഒരു ബലൂൺ കച്ചവടക്കാരനും യുവതിയും തമ്മിലുള്ള രസകരമായ ഒരു കൂടിക്കാഴ്ചയാണ് ഈ വീഡിയോയിലുള്ളത്.

തന്‍റെ പക്കലുള്ള വലിയൊരു ബലൂൺ എത്ര അമർത്തിയാലും അടിച്ചാലും പൊട്ടില്ലെന്ന് കച്ചവടക്കാരൻ ഒരു പെൺകുട്ടിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഉള്ളിൽ ചെറിയ കളർ ബലൂണുകൾ നിറഞ്ഞ ആ വലിയ ബലൂണിൽ അയാൾ പലതവണ ബലം പ്രയോഗിച്ച് അടിച്ച് കാണിച്ചെങ്കിലും അതിന് ഒന്നും സംഭവിച്ചില്ല.

എന്നാൽ, കച്ചവടക്കാരന്‍റെ വാക്ക് കേട്ട് ആ പെൺകുട്ടി സ്വയം ഒന്ന് പരീക്ഷിക്കാൻ നോക്കിയതും ഒരൊറ്റ അമർത്തലിൽ ബലൂൺ പൊട്ടിത്തെറിക്കുകയായിരുന്നു. ആദ്യ ശ്രമത്തിൽ തന്നെ ബലൂൺ പൊട്ടിയത് കണ്ട് അമ്പരന്നുപോയ കച്ചവടക്കാരനും പെൺകുട്ടിയും പിന്നീട് ഒന്നിച്ച് പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്.

'അവൾ ഒരു സ്ത്രീയാണ്, അവൾക്ക് എന്തും സാധിക്കും' എന്ന രസകരമായ അടിക്കുറിപ്പോടെ പ്രചരിക്കുന്ന ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.

Viral

ബീച്ചിലിരുന്ന് 'ബിയറടിക്കുന്ന' കുരങ്ങന്മാർ

ഇൻഡോനേഷ്യയിലെ ലോംബോക്ക് ദ്വീപിൽ നിന്നുള്ള ഒരു വൈറൽ വീഡിയോ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വന്യജീവി സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്.

കടൽത്തീരത്തെ പാറക്കെട്ടിലിരുന്ന് രണ്ട് കുരങ്ങുകൾ ബിയർ കുപ്പികൾ കൈകാര്യം ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ക്ലെയർ ഹാൻസെൻ എന്ന സഞ്ചാരി പകർത്തിയ ഈ ദൃശ്യങ്ങൾ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് ആഗോള ശ്രദ്ധ നേടിയത്.

അതിലൊരു കുരങ്ങൻ കുപ്പി വായോട് അടുപ്പിച്ച് കുടിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെങ്കിലും, അതിൽ മദ്യം അവശേഷിച്ചിരുന്നോ എന്നത് വ്യക്തമല്ല.

തമാശ എന്നതിലുപരി വിനോദസഞ്ചാരികൾ തള്ളുന്ന മാലിന്യങ്ങൾ വന്യജീവികൾക്ക് എത്രത്തോളം അപകടമാണെന്നാണ് ഈ സംഭവം കാണിച്ചുതരുന്നത്. മനുഷ്യർ ഉപേക്ഷിക്കുന്ന വസ്തുക്കൾ കഴിച്ച് ശീലമാകുന്ന മൃഗങ്ങൾക്ക് ദോഷകരമായവ തിരിച്ചറിയാൻ കഴിയില്ലെന്നും ഇത് അവയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഈ ദൃശ്യങ്ങൾക്കെതിരെ ഉയരുന്നത്. മൃഗങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ സഞ്ചാരികൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു.

 

Viral

മാസിൽ കെജിഎഫിനെ തോൽപ്പിക്കും! നാല് നായ്ക്കളെ പൂട്ടി നാടൻ വണ്ടിയിൽ 'കുട്ടി സുൽത്താന്‍റെ' രാജകീയ സവാരി

‌ബിഹാറിൽ നിന്നുള്ള കൗതുകമുണർത്തുന്ന ഒരു കൊച്ചു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വിലകൂടിയ വാഹനങ്ങളോ ആഡംബരങ്ങളോ ഒന്നുമില്ലാതെ, തന്‍റെ പ്രിയപ്പെട്ട നാല് നായ്ക്കൾക്കൊപ്പം അതീവ ഗൗരവത്തോടെ സവാരി നടത്തുന്ന ഒരു കൊച്ചുമിടുക്കനാണ് ഈ ദൃശ്യങ്ങളിലെ താരം.

കുട്ടിയുടെ ഈ വേറിട്ട യാത്രാശൈലി കണ്ട് സോഷ്യൽ മീഡിയ ലോകം ഇവനെ 'കുട്ടി നവാബ്' എന്നാണ് വിശേഷിപ്പിക്കുന്നത്. കുട്ടിക്കാലത്തിന്‍റെ നിഷ്കളങ്കതയും വളർത്തുനായ്ക്കളോട് അവനുള്ള ആത്മബന്ധവും തനിമയോടെ ഒപ്പിയെടുക്കാൻ ഈ വീഡിയോയ്ക്ക് സാധിച്ചിട്ടുണ്ട്.

കെജിഎഫിലെ റോക്കിഭായിയുടെ തകർപ്പൻ പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടെ, പ്രതികൂലമായ കാലാവസ്ഥയിലെ ശക്തമായ കാറ്റിനെപ്പോലും വകവെക്കാതെ അതീവ ആത്മവിശ്വാസത്തോടെയാണ് ഈ കൊച്ചു സുൽത്താന്‍റെ വരവ്.

നായ്ക്കളെ മുന്നിൽ പൂട്ടി കാളവണ്ടിക്ക് സമാനമായ ഒരു നാടൻ വാഹനത്തിലാണ് കുട്ടി യാത്ര ചെയ്യുന്നത്. യാതൊരുവിധ ആർഭാടങ്ങളുമില്ലാതെ തന്‍റെ ചങ്ങാതിമാർക്കൊപ്പം അവൻ നടത്തുന്ന ഈ കുസൃതിയാത്ര ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.

ഭാവിയിൽ ഇവനൊരു സുൽത്താനായി മാറും എന്ന അടിക്കുറുപ്പോടെയാണ് ഈ ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നത്. പണത്തിന് വാങ്ങാൻ കഴിയാത്ത യഥാർഥ സന്തോഷം ഇതാണെന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം ആളുകളും കുറിക്കുന്നത്.

നാട്ടിൻപുറത്തെ പഴയകാല കളിക്കൂട്ടുകാരെയും നൊസ്റ്റാൾജിയയെയും ഓർമ്മിപ്പിക്കുന്ന ഈ സുന്ദര നിമിഷം കാണുന്ന ആരുടെയും മുഖത്ത് ഒരു ചെറുചിരി സമ്മാനിക്കും. നിലവിൽ സോഷ്യൽ മീഡിയയിൽ ഈ നാടൻ സവാരിയെക്കുറിച്ചുള്ള ചർച്ചകൾ തരംഗമായി തുടരുകയാണ്.

 

Viral

മണിക്കൂറിൽ 80 കി.മീ വേഗതയിൽ റോഡ് വൃത്തിയാക്കും! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ചൈനയുടെ അതിവേഗ സൂപ്പർ ട്രക്ക്

റോഡ് ശുചീകരണ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ചൈന പുറത്തിറക്കിയ അതിവേഗ റോഡ് സ്വീപ്പർ ട്രക്കിന്‍റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൻ തരംഗമായി മാറുന്നു.

വാഹനത്തിന്‍റെ അസാധാരണമായ വേഗതയും കാര്യക്ഷമതയും കണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് അത്ഭുതം പ്രകടിപ്പിക്കുന്നത്.

മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചുകൊണ്ട് ഹൈവേകളിലെയും പ്രധാന റോഡുകളിലെയും മണ്ണും പൊടിയും അവശിഷ്ടങ്ങളും ഈ അത്യാധുനിക വാഹനം നിമിഷനേരം കൊണ്ട് വൃത്തിയാക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

സാധാരണയായി റോഡ് വൃത്തിയാക്കുന്ന യന്ത്രങ്ങൾ സാവധാനം നീങ്ങുന്നത് വഴി വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. എന്നാൽ ഈ വാഹനം ഒട്ടും വേഗത കുറയ്ക്കാതെയും വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് ഒട്ടും തടസം സൃഷ്ടിക്കാതെയും ശുചീകരണ ജോലി കൃത്യമായി പൂർത്തിയാക്കുന്നു എന്നതാണ് ഇതിന്‍റെ പ്രധാന സവിശേഷത.

ഈ വീഡിയോ ഇന്ത്യയിലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിലും വലിയ രീതിയിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഇപ്പോഴും കണ്ടുവരുന്ന മന്ദഗതിയിലുള്ളതും പരമ്പരാഗതവുമായ ശുചീകരണ രീതികളുമായിട്ടാണ് ദൃശ്യങ്ങളെ പലരും താരതമ്യം ചെയ്യുന്നത്.

ചൈനയുടെ അടിസ്ഥാന സൗകര്യ വികസനത്തെയും സാങ്കേതിക മുന്നേറ്റത്തെയും പ്രശംസിക്കുന്നതിനൊപ്പം തന്നെ, ഇതുപോലെയുള്ള ആധുനിക യന്ത്രസാമഗ്രികൾ എപ്പോഴാണ് നമ്മുടെ രാജ്യത്തേക്ക് എത്തുക എന്ന ചോദ്യവും ഇന്ത്യൻ ജനങ്ങൾ ഉയർത്തുന്നുണ്ട്.

 

Viral

പകലന്തിയോളം പണി, രാത്രിയിൽ പ്ലാസ്റ്റിക് ചാക്കിലെ ഉറക്കം; മുംബൈയെ ഞെട്ടിച്ച് തൊഴിലാളികളുടെ ദുരിതക്കാഴ്ച

മുംബൈ മെട്രോപൊളിറ്റൻ റീജിയണിലെ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന കടുത്ത ജീവിതസാഹചര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ഒരു വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നു.

ഭയന്ദർ ഈസ്റ്റിലെ ഒരു തുറന്ന മൈതാനത്ത് പ്ലാസ്റ്റിക് ചാക്കുകൾ വിരിച്ച്, പുതപ്പുപോലുമില്ലാതെ രാത്രിയിൽ കൂട്ടത്തോടെ കിടന്നുറങ്ങുന്ന തൊഴിലാളികളുടെ ദൃശ്യങ്ങളാണ് ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്നത്.

അടച്ചുപൂട്ടിയ മുറികളിലെ കടുത്ത ഉഷ്ണവും നഗരത്തിലെ ഉയർന്ന ജീവിതച്ചെലവുമാണ് ഇവരെ തെരുവിൽ അഭയം തേടാൻ പ്രേരിപ്പിക്കുന്നത്. വീഡിയോ ചിത്രീകരിക്കുന്നയാൾ ഉറക്കത്തിൽ നിന്ന് വിളിച്ച് അന്വേഷിക്കുമ്പോൾ, മുറിക്കുള്ളിലെ അസഹനീയമായ ചൂട് കാരണമാണ് തങ്ങൾ ഒന്നര മാസമായി ഈ മൈതാനത്ത് കിടക്കുന്നതെന്ന് ഒരു തൊഴിലാളി വ്യക്തമാക്കുന്നുണ്ട്.

നിലവിലെ ഉഷ്ണതരംഗത്തിൽ മുറിക്കുള്ളിൽ കഴിയുന്നതിനേക്കാൾ ആശ്വാസം തുറസായ സ്ഥലത്താണെന്നും, പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് താമസസ്ഥലത്ത് പോയി കുളിയും ഭക്ഷണവും കഴിഞ്ഞ് തങ്ങൾ ജോലിക്ക് ഇറങ്ങുമെന്നും അദ്ദേഹം പറയുന്നു.

നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന ഈ ഉത്തർപ്രദേശ് സ്വദേശിക്ക് പ്രതിമാസം പതിനെണ്ണായിരം രൂപയാണ് വേതനം ലഭിക്കുന്നത്. മുംബൈ പോലുള്ള ഒരു വൻനഗരത്തിൽ ഈ തുക കൊണ്ട് ജീവിച്ചുപോവുക എന്നത് ഏറെ പ്രയാസകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇന്‍റർനെറ്റിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. കടുത്ത ചൂടിലും ദുരിതമനുഭവിക്കുന്ന തൊഴിലാളികളോട് ഒരു വിഭാഗം ആളുകൾ സഹതാപം പ്രകടിപ്പിക്കുമ്പോൾ, മറ്റൊരു വിഭാഗം കടുത്ത പ്രാദേശികവാദത്തോടെയും വിദ്വേഷത്തോടെയുമാണ് ഇതിനോട് പ്രതികരിക്കുന്നത്.

കുടിയേറ്റക്കാർ വന്ന് നഗരം വൃത്തികേടാക്കുകയാണെന്നും ഇവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ചിലർ കമന്‍റ് ചെയ്തപ്പോൾ, മുംബൈയിലെ അമിതമായ വീട്ടുവാടകയും ജീവിതച്ചെലവും സാധാരണക്കാരായ തൊഴിലാളികളെ എത്രത്തോളം ശ്വാസം മുട്ടിക്കുന്നുണ്ടെന്ന് ചിന്തിക്കണമെന്നാണ് മറ്റ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ കുടിയേറ്റം, സാധാരണക്കാരുടെ പാർപ്പിട പ്രശ്നങ്ങൾ, കുറഞ്ഞ വരുമാനക്കാരുടെ മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്ക് ഈ സംഭവം വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.

 

Viral

വൈഫൈയും ഐപാഡും ഫ്രീ ചോക്ലേറ്റും; ഏഴു തവണ ടെഡ്എക്സ് വേദിയിലെത്തിയ ഓട്ടോ ഡ്രൈവർ

ചെന്നൈ നഗരത്തിൽ ഷെയർ ഓട്ടോയിൽ യാത്ര ചെയ്ത ധരണി എന്ന യുവതിക്ക് ലഭിച്ച വേറിട്ടൊരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സാധാരണ വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി പത്രങ്ങൾ, മാസികകൾ, സിവിൽ സർവീസ് പഠന സാമഗ്രികൾ, വൈഫൈ, ഐപാഡ്, മിനി കൂളർ, കാപ്പി, ചോക്ലേറ്റുകൾ എന്നിവയെല്ലാം ഒരുക്കിയാണ് അണ്ണാദുരൈ എന്ന ഡ്രൈവർ തന്‍റെ ഓട്ടോറിക്ഷ വ്യത്യസ്തമാക്കിയത്.

ഏഴ് ഭാഷകൾ സംസാരിക്കുന്ന അദ്ദേഹം ഡോക്ടർമാർ, അധ്യാപകർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് തികച്ചും സൗജന്യമായാണ് യാത്രയൊരുക്കുന്നത്.

യാത്രാമധ്യേയാണ്, ബിസിനസ് മികവിനെക്കുറിച്ച് സംസാരിക്കാൻ ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികളും കലാലയങ്ങളും ക്ഷണിച്ച, ഏഴുതവണ ടെഡ്എക്സ് വേദികളിൽ സംസാരിച്ച വ്യക്തിയാണ് അണ്ണാദുരൈ എന്ന് ധരണി തിരിച്ചറിയുന്നത്.

അധ്യാപികയും ഡോക്ടറുമായ ധരണിയിൽ നിന്ന് യാത്രക്കൂലി വാങ്ങാൻ അദ്ദേഹം കൂട്ടാക്കിയില്ല. നാം ചെയ്യുന്ന തൊഴിലിന്‍റെ വലിപ്പത്തിലല്ല, അതിനോട് കാണിക്കുന്ന ആത്മാർഥതയിലാണ് ജീവിതവിജയമെന്ന് ഈ ചെന്നൈക്കാരന്‍റെ ജീവിതം തെളിയിക്കുന്നു.

 

Viral

അയൽവാസിയുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി; വയോധികൻ സിസിടിവിയിൽ കുടുങ്ങിയതോടെ ഫ്ലാറ്റിൽ വൻ പ്രതിഷേധം

ഒരു ഫ്ലാറ്റ് സമുച്ചയത്തിൽ വയോധികൻ അയൽവാസിയുടെ ബാൽക്കണിയിൽ അതിക്രമിച്ചു കയറി രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയ സംഭവം പ്രദേശവാസികൾക്കിടയിൽ കടുത്ത ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായിരിക്കുന്നു.

ഏറ്റവും സുരക്ഷിതമെന്ന് കരുതിയ സ്വന്തം വീടുകളിൽ പോലും സ്വകാര്യത നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവാണ് താമസക്കാരെ ചൊടിപ്പിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കെട്ടിടത്തിന് ചുറ്റും അസ്വാഭാവികമായ ചലനങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ആദ്യമൊക്കെ ആരും ഇത് ഗൗരവമായി എടുത്തിരുന്നില്ല.

എന്നാൽ ആരോ തങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന സംശയം ബലപ്പെട്ടതോടെയാണ് താമസക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് വയോധികൻ അയൽപക്കത്തെ ബാൽക്കണിക്ക് സമീപമെത്തി ഒളിഞ്ഞുനോക്കുന്നതും കൈവശമുള്ള ഫോൺ ഉപയോഗിച്ച് അനുവാദമില്ലാതെ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതുമായ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.

ഈ ദൃശ്യങ്ങൾ ഫ്ലാറ്റിലെ താമസക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചതോടെ സംഭവം വലിയ ചർച്ചയായി മാറി.

ഇത്തരം പ്രവണതകൾ അയൽവാസികൾ തമ്മിലുള്ള വിശ്വാസ്യത തകർക്കുമെന്നും കോളനികളിലെ സമാധാനാന്തരീക്ഷം നശിപ്പിക്കുമെന്നും റസിഡന്‍റ്സ് ഭാരവാഹികൾ ആശങ്കപ്പെടുന്നുണ്ട്.

ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കൗതുകകരവും വിമർശനാത്മകവുമായ പ്രതികരണങ്ങളാണ് ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

പ്രശസ്തിക്ക് വേണ്ടി ആളുകൾ എന്തും ചെയ്യുന്ന കാലമാണിതെന്നും പ്രായത്തിന്‍റേതായ വിവേകം കാണിക്കാമായിരുന്നു എന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്.

ബാൽക്കണിയിലൂടെയുള്ള ഈ സാഹസം വഴി അല്പമൊന്ന് കാലുതെറ്റിയിരുന്നെങ്കിൽ വയോധികൻ നേരെ യമപുരിയിൽ എത്തുമായിരുന്നു എന്ന് മറ്റൊരാൾ കുറിച്ചപ്പോൾ, കോളനിയിൽ എവിടെ വഴക്കുണ്ടായാലും ക്യാമറയുമായി ഇറങ്ങുന്ന തന്‍റെ അയൽക്കാരിയുടെ അതേ സ്വഭാവമാണ് ഈ ചാച്ചനെന്ന് പരിഹസിച്ചവരും കുറവല്ല.

എന്തായാലും റസിഡൻഷ്യൽ മേഖലകളിലെ സുരക്ഷയെയും വ്യക്തിസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് ഈ സംഭവം വഴിതുറന്നിരിക്കുകയാണ്.

Viral

"ഞാൻ തിരിച്ചു തല്ലിയാൽ കുറ്റക്കാരൻ ഞാനാകും": ഭാര്യയുടെ നടുറോഡിലെ ക്രൂരമർദ്ദനത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്

മധ്യപ്രദേശിലെ ഛത്തർപൂരിൽ ദമ്പതികൾ തമ്മിലുണ്ടായ വ്യക്തിപരമായ തർക്കം ഒടുവിൽ പൊതുജന മധ്യത്തിൽ വലിയൊരു തെരുവ് നാടകമായി കലാശിച്ചു.

മഹോബ റോഡിലെ ആർടിഓ ഓഫീസിന് മുന്നിൽ വെച്ച് ഭർത്താവിനെ ഭാര്യ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

നിസാര കാര്യത്തെച്ചൊല്ലി ആരംഭിച്ച തർക്കം പെട്ടെന്ന് കൈയാങ്കളിയിലേക്ക് മാറുകയായിരുന്നു. ഭാര്യ ഭർത്താവിന്‍റെ ഇരു കൈകളും ബലമായി പിടിച്ചുവെച്ച് തുടരെത്തുടരെ മുഖത്തടിക്കുന്നതും അസഭ്യം പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.

ഈ സമയം വലിയൊരു ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയെങ്കിലും ആരും ദമ്പതികളെ പിടിച്ചുമാറ്റാൻ തയ്യാറായില്ല. പകരം പലരും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്യാനാണ് താല്പര്യം കാണിച്ചത്.

ഭാര്യയുടെ മർദ്ദനമേൽക്കുമ്പോഴും സ്വയം പ്രതിരോധിക്കാൻ മാത്രമാണ് ഭർത്താവ് ശ്രമിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നുണ്ട്. ഇതിനിടയിൽ ജനങ്ങളോട് തനിക്ക് തിരിച്ച് പ്രതികരിക്കാൻ കഴിയാത്തതിലെ നിസഹായാവസ്ഥ ഭർത്താവ് കരഞ്ഞുകൊണ്ട് വിവരിക്കുന്നുണ്ടായിരുന്നു.

താൻ തിരിച്ച് കൈവെച്ചാൽ സമൂഹം മുഴുവൻ തന്നെ കുറ്റപ്പെടുത്തുമെന്നും ഒടുവിൽ പോലീസ് തന്നെ ജയിലിലടയ്ക്കുമെന്നുമാണ് അയാൾ നിലവിളിച്ചുകൊണ്ട് ചുറ്റുമുള്ളവരോട് പറഞ്ഞത്.

നടുറോഡിലെ ഈ സംഘർഷം പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കിനും കാരണമായി. ഒടുവിൽ വിവരമറിഞ്ഞ് ട്രാഫിക് പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. പൊതുവഴിയിൽ വെച്ച് പ്രശ്നങ്ങളുണ്ടാക്കരുതെന്ന് പോലീസ് സ്ത്രീക്ക് കർശന മുന്നറിയിപ്പ് നൽകി.

പോലീസിന്‍റെ ഇടപെടലിന് ശേഷവും ദേഷ്യം അടങ്ങാത്ത സ്ത്രീ ഒടുവിൽ ഭർത്താവിനെയും കൂട്ടി സംഭവസ്ഥലത്തുനിന്ന് മടങ്ങുകയായിരുന്നു. ആഗ്രയിൽ നിന്നും ഛത്തർപൂരിലേക്ക് ജോലി ആവശ്യത്തിനായി എത്തിയ ദേവ് ചൗരസ്യ, സുമൻ ചൗരസ്യ എന്നീ ദമ്പതികളാണ് സംഭവത്തിലുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മാതാപിതാക്കളുടെ ഈ പൊതുമധ്യത്തിലെ വഴക്കിന് സാക്ഷിയാകേണ്ടി വന്നത് ഇവരുടെ കൂടെയുണ്ടായിരുന്ന പിഞ്ചുകുഞ്ഞായിരുന്നു എന്നത് ഏറെ സങ്കടകരമായ കാഴ്ചയായി.

Viral

ലൈറ്റ് ഓഫ് ചെയ്തു, ഫോണിൽ ഫ്ലാഷ് ഓണാക്കി; ലക്ഷക്കണക്കിന് പ്രാണികളെ കടയ്ക്ക് പുറത്താക്കിയ യുവാവിന്‍റെ മാസ് ട്രിക്ക്

ഒരു വലിയ കൂട്ടം പറക്കുന്ന പ്രാണികളെ തുരത്താൻ ഒരു യുവാവ് കണ്ടെത്തിയ ലളിതവും എന്നാൽ അതീവ ബുദ്ധിപരവുമായ മാർഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുകയാണ്.

ഒരു കടയുടെ വെളിച്ചത്തിന് ചുറ്റും ലക്ഷക്കണക്കിന് ഈയാംപാറ്റകളും പ്രാണികളും വട്ടമിട്ട് പറന്ന്, ആർക്കും നിൽക്കാൻ കഴിയാത്ത വിധം അസഹനീയമായ അന്തരീക്ഷം സൃഷ്ടിക്കുന്നിടത്താണ് ഈ ദൃശ്യങ്ങൾ ആരംഭിക്കുന്നത്.

അവിടെയുണ്ടായിരുന്ന പ്രധാന ലൈറ്റ് പെട്ടെന്ന് ഓഫ് ചെയ്ത യുവാവ്, ഉടൻ തന്നെ തന്‍റെ മൊബൈൽ ഫോണിലെ ഫ്ലാഷ്‌ലൈറ്റ് ഓൺ ചെയ്യുകയായിരുന്നു. വലിയ വെളിച്ചം നഷ്ടപ്പെട്ടതോടെ പ്രാണിക്കൂട്ടം ഒന്നടങ്കം ഈ ചെറിയ ഫോൺ വെളിച്ചത്തിന് ചുറ്റുമായി ഒത്തുകൂടി.

ഇതിനുശേഷം ഫോൺ വെളിച്ചവും കാണിച്ച് യുവാവ് സാവധാനം കടയ്ക്ക് പുറത്തേക്ക് നടക്കാൻ തുടങ്ങി. പ്രാണികളെ മുഴുവൻ തന്‍റെ പിന്നാലെ ആകർഷിച്ച് കൊണ്ടുപോകുന്നതിൽ അദ്ദേഹം പൂർണമായും വിജയിച്ചു.

ഒടുവിൽ റോഡരികിലെ ഒരു സ്ട്രീറ്റ് ലൈറ്റിന് സമീപം എത്തിയപ്പോൾ യുവാവ് തന്‍റെ ഫോണിലെ ടോർച്ച് ലൈറ്റ് ഓഫ് ചെയ്യുകയും, പെട്ടെന്ന് തന്നെ പ്രാണിക്കൂട്ടം തൊട്ടടുത്തുള്ള വലിയ സ്ട്രീറ്റ് ലൈറ്റിലേക്ക് ചേക്കേറുകയും ചെയ്തു.

കീടനാശിനികളോ മറ്റു പ്രതിവിധികളോ ഒന്നും ഉപയോഗിക്കാതെ പ്രാണികളുടെ ശാസ്ത്രീയമായ സ്വഭാവത്തെ മാത്രം മുൻനിർത്തി ചെയ്ത ഈ തന്ത്രം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. മികച്ചൊരു 'ദേശീ ഹാക്ക്' എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.

ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾക്ക് പോലും നമ്മുടെ കയ്യിലുള്ള ലളിതമായ മാർഗങ്ങളിലൂടെ പരിഹാരം കണ്ടെത്താനാകുമെന്ന് തെളിയിച്ച യുവാവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.

Viral

സെൻസസ് പരിശീലന വേദിയിൽ അറ്റൻഡൻസ് രേഖപ്പെടുത്താൻ കുരങ്ങനുമെത്തി!

ഗുജറാത്തിൽ സെൻസസ് മുന്നൊരുക്കങ്ങൾക്കായി സംഘടിപ്പിച്ച ഔദ്യോഗിക പരിശീലന ക്യാമ്പിൽ അപ്രതീക്ഷിതമായി എത്തിയ ഒരു കുരങ്ങൻ ജീവനക്കാരെ ഒരേസമയം അമ്പരപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു.

അധ്യാപകരും സർക്കാർ ജീവനക്കാരും ഉൾപ്പെടെയുള്ളവർ ക്ലാസിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഹാളിനുള്ളിലേക്ക് ഒരു കുരങ്ങൻ കടന്നുവന്നത്. തിങ്ങിനിറഞ്ഞ സദസിലേക്ക് ഒട്ടും ഭയമില്ലാതെ നടന്നുനീങ്ങിയ കുരങ്ങൻ, അവിടെയുണ്ടായിരുന്ന കസേരകളിലൊന്നിൽ ഇരിപ്പുറപ്പിച്ചു.

പെട്ടെന്നുള്ള ചലനങ്ങൾ കുരങ്ങനെ പ്രകോപിപ്പിച്ചേക്കാമെന്നതിനാൽ ഭയം ഉള്ളിലൊതുക്കി ഒട്ടും അനങ്ങാതെ ഇരിക്കാൻ ജീവനക്കാർ ശ്രദ്ധിച്ചു. ഗൗരവമേറിയ ഔദ്യോഗിക അന്തരീക്ഷം പെട്ടെന്ന് തന്നെ കൗതുകവും നേരിയ ആശങ്കയും നിറഞ്ഞ ഒന്നായി മാറുകയും സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും ചെയ്തു.

കുരങ്ങന്‍റെ സാന്നിധ്യം സൃഷ്ടിച്ച നിശബ്ദതയ്ക്കിടയിൽ മൈക്കിലൂടെ സംസാരിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥൻ നടത്തിയ ഒരു പരാമർശം ഹാളിൽ വലിയ ചിരിക്ക് വഴിവെച്ചു.

വീടുകൾ കയറിയിറങ്ങി വിവരങ്ങൾ ശേഖരിക്കുന്ന സമയത്ത് തെരുവ് നായകളിൽ നിന്നും കുരങ്ങുകളിൽ നിന്നും ഇതിലും വലിയ അനുഭവങ്ങൾ നേരിടേണ്ടി വരുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ തമാശ രൂപേണയുള്ള മുന്നറിയിപ്പ്.

പിന്നീട് പരിഭ്രാന്തി സൃഷ്ടിച്ച് ആളുകൾ ഒന്നിച്ച് ഓടുന്നത് ഒഴിവാക്കാനായി, ഹാളിന്‍റെ പിൻഭാഗത്തെ വരികളിലുള്ളവരോട് ആദ്യം പതുക്കെ പുറത്തേക്ക് പോകാൻ നിർദ്ദേശിച്ച് കൃത്യമായ പ്ലാനിങ്ങോടെ ഹാൾ മുഴുവനായും ഒഴിപ്പിച്ചു.

ആളുകൾ ഓരോരുത്തരായി പുറത്തേക്ക് പോകുമ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ കസേരയിൽ തന്നെ തുടരുകയായിരുന്നു ഈ അതിഥി.

സാമൂഹിക മാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ, കുരങ്ങനെ കണ്ട് ഭയന്നോടാതെ തികഞ്ഞ സംയമനത്തോടെ സാഹചര്യത്തെ നേരിട്ട ജീവനക്കാരുടെ നടപടിയെ നിരവധിയാളുകൾ അഭിനന്ദിച്ചു.

Viral

ഹോൺ അടിച്ചിട്ടും മാറിയില്ല; ഒരിറ്റ് ദാഹജലത്തിനായി ബസ് തടഞ്ഞുനിർത്തി യാചിച്ച് വന്യമൃഗങ്ങൾ!

മഹാരാഷ്ട്രയിലെ വിദർഭയിലുണ്ടായ കടുത്ത വേനൽച്ചൂടിൽ ദാഹിച്ചുപൊരിഞ്ഞ് ഒരിറ്റ് വെള്ളത്തിനായി ഒരു കൂട്ടം കുരങ്ങുകൾ എംഎസ്ആർടിസി ബസ് തടഞ്ഞുനിർത്തിയ സംഭവം ജനങ്ങളുടെ കണ്ണ് നിറയിക്കുന്നു.

യവത്മാൽ ജില്ലയിലെ ഖണ്ഡാല ഘട്ടിലൂടെ കടന്നുപോയ ബസിന് മുന്നിലേക്ക് ഒരു കുരങ്ങൻ പെട്ടെന്ന് ചാടിവീഴുകയായിരുന്നു. വണ്ടി ഹോൺ അടിച്ചിട്ടും മാറാൻ കൂട്ടാക്കാതിരുന്ന മൃഗത്തെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് കടുത്ത ചൂടിൽ നിർജ്ജലീകരണം സംഭവിച്ച് അത് പൂർണമായി തളർന്നിരിക്കുകയാണെന്ന് യാത്രക്കാർക്ക് മനസിലായത്.

തുടർന്ന് ഒരു യാത്രക്കാരൻ ജനലിലൂടെ കുപ്പിവെള്ളം നീട്ടിയപ്പോൾ അത് വാങ്ങി കുരങ്ങൻ ആർത്തിയോടെ കുടിക്കാൻ തുടങ്ങി. ഇതോടെ കാട്ടിനുള്ളിൽ മറഞ്ഞുനിന്നിരുന്ന മറ്റ് കുരങ്ങുകളും കൂട്ടത്തോടെ ഓടിയെത്തി ബസിന് ചുറ്റും കൂടുകയും യാത്രക്കാർ നൽകിയ വെള്ളത്തിനായി പരിഭ്രാന്തിയോടെ കാത്തുനിൽക്കുകയും ചെയ്തു.

ബസിലുണ്ടായിരുന്നവർ പകർത്തിയ ഈ ഹൃദയഭേദകമായ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വന്യമൃഗങ്ങൾക്കായി കാടുകളിൽ കുടിവെള്ള സൌകര്യം ഒരുക്കുന്നതിൽ വനംവകുപ്പിന് വീഴ്ച പറ്റിയെന്ന തരത്തിൽ വലിയ വിമർശനങ്ങളാണ് ഈ സംഭവത്തോടെ ഉയരുന്നത്.

 

Viral

കൈവിട്ട കളിക്ക് പുഞ്ചിരിയോടെ പോസ് ചെയ്ത് യുവാവ്

ലക്നോവിലെ തിരക്കേറിയ ഗോമതി നഗറിൽ സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഭീഷണിയാകും വിധം സ്കൂട്ടറിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കനത്ത ജനരോഷത്തിന് കാരണമാകുന്നു.

സാധാരണ രീതിയിൽ വണ്ടിയോടിക്കുന്നതിന് പകരം, കൈകളും കാലുകളും മടക്കിവെച്ച് കസേരയിൽ ഇരിക്കുന്നതുപോലെയായിരുന്നു ഇയാളുടെ യാത്ര.

തൊട്ടടുത്തുണ്ടായിരുന്ന യാത്രക്കാരൻ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നത് കണ്ടിട്ടും പുഞ്ചിരിയോടെ ക്യാമറയ്ക്ക് നേരെ കൈവീശിക്കാണിക്കാനും ഇയാൾ മടിച്ചില്ല.

ആക്സിലറേറ്റർ കൈകൊണ്ട് നിയന്ത്രിക്കാതെ തന്നെ മുന്നോട്ട് പോകാൻ സാധിക്കുന്ന ഒരു ഇലക്ട്രിക് സ്കൂട്ടറാണ് നിയമലംഘനത്തിനായി ഇയാൾ ഉപയോഗിച്ചത്.

ഹെൽമറ്റ് ധരിക്കാതെ അപകടകരമായ രീതിയിൽ വണ്ടിയോടിച്ചതിന് പുറമെ, ഈ വാഹനത്തിന് നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു എന്നതും കുറ്റത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.

ചെറിയൊരു നിയന്ത്രണം തെറ്റിയാൽ പോലും വലിയൊരു ദുരന്തത്തിന് കാരണമാകുമായിരുന്ന ഈ പ്രകടനത്തിനെതിരെ മോട്ടോർ വാഹന വകുപ്പും ട്രാഫിക് പോലീസും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

പൊതുറോഡുകളിൽ ഇത്തരം അഭ്യാസങ്ങൾ നടത്തുന്നതും രജിസ്ട്രേഷൻ ഇല്ലാത്ത വാഹനം നിരത്തിലിറക്കുന്നതും നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സംഭവത്തിൽ നിലവിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Viral

ഉത്തരവാദിത്തങ്ങൾക്കിടയിലും മരിക്കാത്ത കായികസ്വപ്നങ്ങളുമായി ഒരു സാധാരണക്കാരൻ

ജീവിത സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം സ്വന്തം സ്വപ്നങ്ങൾ മാറ്റിവെക്കേണ്ടി വന്നിട്ടും, ഉള്ളിലെ കായികപ്രേമത്തെ കെടാതെ സൂക്ഷിക്കുന്ന ഒരു സാധാരണക്കാരന്‍റെ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു.

ഒരു ഓൺലൈൻ ഡെലിവറി ജീവനക്കാരൻ തന്‍റെ ജോലിത്തിരക്കുകൾക്കിടയിലും ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം പ്രകടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനിറയ്ക്കുന്നത്.

ഒരു വീടിന്‍റെ വരാന്തയിൽ ഓർഡർ നൽകാനെത്തിയ യുവാവ് അവിടെയിരുന്ന ക്രിക്കറ്റ് ബാറ്റ് കണ്ടു. ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ബാറ്റ് കയ്യിലെടുത്ത അദ്ദേഹം, പ്രൊഫഷണൽ താരങ്ങളെപ്പോലെ വായുവിൽ മനോഹരമായി ഷാഡോ ബാറ്റിങ് നടത്തി തന്‍റെ പഴയകാല ഓർമ്മകളിലേക്ക് തിരികെപ്പോയി.

ഒടുവിൽ ആ ബാറ്റിനെ നെഞ്ചോട് ചേർത്ത് ചുംബിച്ച ശേഷമാണ് അദ്ദേഹം അവിടെനിന്ന് മടങ്ങിയത്. കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങൾക്കായി സ്വന്തം കായികസ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന കോടിക്കണക്കിന് ഇന്ത്യൻ യുവാക്കളുടെ പ്രതിനിധിയാണ് ഈ ജീവനക്കാരനെന്ന് ദൃശ്യങ്ങൾ കണ്ടവർ കുറിക്കുന്നു.

സാഹചര്യങ്ങൾ മാറിയാലും ഉള്ളിലെ യഥാർഥ ആവേശം ഒരിക്കലും മരിക്കില്ലെന്ന് തെളിയിക്കുന്ന ഈ വീഡിയോ, ഇന്ത്യക്കാർക്ക് ക്രിക്കറ്റ് എന്നത് വെറുമൊരു വിനോദമല്ല, മറിച്ച് ശ്വാസം പോലെ കൂടെയുള്ള വികാരമാണെന്ന് ഒരിക്കൽക്കൂടി അടിവരയിടുന്നു.

 

Viral

റസ്റ്റോറന്‍റിൽ കാമുകിയോടൊപ്പം ഭക്ഷണം കഴിക്കാനെത്തി; ഒടുവിൽ വൻ തുകയുടെ ബില്ല് കണ്ടപ്പോൾ 'ദാദി മർ ഗയി' എന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞ് ഓടിരക്ഷപ്പെട്ട് യുവാവ്!

കാമുകിയോടൊപ്പം റസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവ് വൻ തുകയുടെ ബില്ല് കണ്ട് ഞെട്ടി രക്ഷപ്പെട്ട സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുകയാണ്. തുക കണ്ടയുടൻ പരിഭ്രാന്തനായ യുവാവ്, ബില്ലടയ്ക്കാതിരിക്കാൻ സിനിമകളെ വെല്ലുന്ന അടവ് പുറത്തെടുക്കുകയായിരുന്നു.

തൊട്ടടുത്ത നിമിഷം ഫോൺ വന്നതായി അഭിനയിച്ച് "ദാദി മർ ഗയി" (മുത്തശ്ശി മരിച്ചോ) എന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞ് ഇയാൾ റസ്റ്റോറന്‍റിൽ നിന്ന് മിന്നൽ വേഗത്തിൽ ഓടി രക്ഷപ്പെടുകയായിരുന്നു.

യുവാവിന്‍റെ ഈ അപ്രതീക്ഷിത നാടകവും പെട്ടെന്നുള്ള മരണവാർത്തയും റസ്റ്റോറന്‍റിൽ ഉണ്ടായിരുന്നവരെയും ജീവനക്കാരെയും ഒരുപോലെ അമ്പരപ്പിച്ചു.

സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇത് ഏറ്റെടുത്തു കഴിഞ്ഞു. പ്രണയത്തിലെ വൻ ചെലവുകളിൽ നിന്നും റസ്റ്റോറന്‍റ് ബില്ലുകളിൽ നിന്നും രക്ഷപ്പെടാനുള്ള "അവസാനത്തെ അടവ്" എന്നാണ് പലരും ഇതിനെ തമാശയായി വിശേഷിപ്പിക്കുന്നത്.

ബില്ല് മേശപ്പുറത്ത് എത്തിയ നിമിഷം തന്നെ യുവാവിന്‍റെ 'സർവൈവൽ ഇൻസ്റ്റിങ്ക്റ്റ്' ഉണർന്നു എന്നാണ് മറ്റ് ചിലരുടെ കമന്‍റുകൾ. നിലവിൽ വലിയ രീതിയിലുള്ള ട്രോളുകൾക്കും ചിരിക്കും വഴിവെച്ചുകൊണ്ട് ഈ വീഡിയോ ഇന്‍റർനെറ്റിൽ വൈറലായി തുടരുകയാണ്.

Viral

ഭക്തി മൂത്തപ്പോൾ നോട്ടുമഴ; ഗുജറാത്തിൽ ഗായകന് മേൽ കറൻസി മഴ പെയ്യിച്ച് ജനക്കൂട്ടം

ഗുജറാത്തിലെ ജുനാഗഢ് ജില്ലയിൽ നടന്ന ഒരു ആത്മീയ സംഗമത്തിനിടെ ഭക്തർ വേദിയിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ കറൻസി നോട്ടുകൾ വാരിയെറിഞ്ഞ സംഭവം ഇപ്പോൾ ദേശീയതലത്തിൽ ശ്രദ്ധ നേടുകയാണ്.

മാളിയ ഹാറ്റിനയിൽ സംഘടിപ്പിച്ച ഭഗവദ് ജ്ഞാൻ യജ്ഞത്തിന്‍റെ ഭാഗമായി നടന്ന പരമ്പരാഗത 'ഡായ്രോ' നാടോടി സംഗീത പരിപാടിക്കിടെയാണ് നാടകീയമായ ഈ രംഗങ്ങൾ അരങ്ങേറിയത്.

പ്രശസ്ത ഭജൻ ഗായകൻ കവിരാജ് ജിഗ്നേഷിന്‍റെ ഭക്തിഗാനങ്ങൾ മുറുകിയതോടെ ആവേശത്തിലായ ജനക്കൂട്ടം സ്റ്റേജിലേക്ക് പണം എറിയാൻ തുടങ്ങുകയായിരുന്നു.

ആദ്യഘട്ടത്തിൽ പ്രാർഥനാപൂർവ്വം ചെറിയ രീതിയിൽ നോട്ടുകൾ സമർപ്പിച്ചു തുടങ്ങിയ ഭക്തർ, പിന്നീട് വലിയ ചാക്കുകളിലും ബാഗുകളിലുമായി കൊണ്ടുവന്ന പണമാണ് വേദിയിലേക്ക് എറിഞ്ഞത്.

കലാകാരന്മാർക്ക് ചുറ്റും നോട്ടുകൂമ്പാരങ്ങൾ ഉയർന്നപ്പോഴും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സംഗീതവിരുന്ന് തടസമില്ലാതെ തുടർന്നു.

കഥപറച്ചിലും ഹാസ്യവും ആത്മീയ സംഗീതവും സമന്വയിക്കുന്ന ഗുജറാത്തിന്‍റെ പരമ്പരാഗത കലാരൂപമായ ഡായ്രോകളിൽ, കലാകാരന്മാരോടുള്ള ആദരസൂചകമായി കാണികൾ പണം സമർപ്പിക്കുന്നത് അവിടുത്തെ സാംസ്കാരിക രീതികളുടെ ഭാഗമാണ്.

പ്രശസ്ത ഫോക്ക് കലാകാരൻ മായാഭായ് അഹിറിന്‍റെ മകൻ ജയരാജ് അഹിർ ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്ത് പണം സമർപ്പിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ വലിയ ചർച്ചകൾക്ക് വഴിതുറന്ന പശ്ചാത്തലത്തിൽ, ഈ പണം വ്യക്തിപരമായ ലാഭത്തിനല്ല മറിച്ച് ഭാവിയിലെ ആത്മീയ പരിപാടികൾക്കും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായാണ് വിനിയോഗിക്കുകയെന്ന് സംഘാടകർ വ്യക്തമാക്കുകയും ചെയ്തു.

ഒരു വിഭാഗം ആളുകൾ ഇതിനെ ഭക്തിയുടെയും ദാനശീലത്തിന്‍റെയും ഉദാത്തമായ പ്രകടനമായി കാണുമ്പോൾ, ഇത്രയും വലിയ രീതിയിലുള്ള പണപ്രദർശനം ഒഴിവാക്കാമായിരുന്നു എന്നാണ് മറുവിഭാഗത്തിന്‍റെ വാദം.

എന്തുതന്നെയായാലും, സംഗീതവും വിശ്വാസവും ഒത്തുചേരുന്ന ഗുജറാത്തിന്‍റെ സവിശേഷമായ ആത്മീയ സംസ്കാരത്തിലേക്ക് വിരൽചൂണ്ടുന്ന ഒന്നായി ഈ സംഭവം മാറി.

 

Viral

ഇതാണ് യഥാർഥ ഡിസിപ്ലിൻ; അമേരിക്കൻ പ്രസിഡന്‍റിന്‍റെ വിമാനം തലക്ക് മുകളിലെത്തിയിട്ടും ഒരിഞ്ച് പോലും അനങ്ങാതെ സൈനികൻ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ദൃശ്യം ചൈനീസ് സൈനികന്‍റെ അച്ചടക്കത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വൺ തൊട്ടടുത്തുകൂടെ പോകുമ്പോഴും കണ്ണിമയ്ക്കാതെ, ഒരിഞ്ച് പോലും അനങ്ങാതെ നിൽക്കുന്ന ഒരു ചൈനീസ് സൈനിക ഉദ്യോഗസ്ഥനാണ് ഈ ദൃശ്യങ്ങളിലെ താരം.

വിമാനം വലിയ ശബ്ദത്തോടെ കടന്നുപോകുമ്പോൾ ചുറ്റുമുള്ളവരെല്ലാം അത്ഭുതത്തോടെ നോക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഈ ഉദ്യോഗസ്ഥൻ തന്‍റെ അച്ചടക്കത്തിൽ നിന്ന് അല്പം പോലും വ്യതിചലിക്കുന്നില്ല.

തികഞ്ഞ ഗൗരവത്തോടെയും ഏകാഗ്രതയോടെയും നിൽക്കുന്ന അദ്ദേഹത്തിന്‍റെ ഭാവം "അച്ചടക്കത്തിന്‍റെ അടുത്ത തലം" എന്നാണ് സൈബർ ലോകം വിശേഷിപ്പിക്കുന്നത്.

ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞ ഈ വീഡിയോ, സൈനികർ പരിശീലനത്തിലൂടെ നേടിയെടുക്കുന്ന മാനസിക കരുത്തിന്‍റെയും നിയന്ത്രണത്തിന്‍റെയും ഉത്തമ ഉദാഹരണമായി വിലയിരുത്തപ്പെടുന്നു.

പ്രൊഫഷണലിസത്തിന്‍റെ കാര്യത്തിൽ ഈ ഉദ്യോഗസ്ഥൻ മാതൃകയാണെന്നും "സീറോ റിയാക്ഷൻ ചലഞ്ച്" അദ്ദേഹം പൂർത്തിയാക്കിയിരിക്കുകയാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

Viral

പച്ച നിറം പൂശി വെള്ളരിക്ക വിറ്റ കച്ചവടക്കാർ റെയിൽവേ സുരക്ഷാ സേനയുടെ പിടിയിൽ

ബീഹാറിലെ കതിഹാർ റെയിൽവേ ജംഗ്ഷനിൽ യാത്രക്കാർക്ക് വിൽക്കാൻ വെച്ചിരുന്ന വെള്ളരിക്കകളിൽ കൃത്രിമ നിറം ചേർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ പരിഭ്രാന്തി പരത്തുന്നു.

പ്ലാറ്റ്‌ഫോമിൽ വിൽപനയ്‌ക്കായി എത്തിച്ച വെള്ളരിക്കകൾക്ക് ആകർഷകമായ പച്ചനിറം നൽകാൻ ചില കച്ചവടക്കാർ രാസവസ്തുക്കൾ പ്രയോഗിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

ഏഴ്, എട്ട് നമ്പർ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ളതെന്ന് കരുതപ്പെടുന്ന ഈ ദൃശ്യങ്ങളിൽ, വാടിയ വെള്ളരിക്കകളിൽ തീവ്രമായ പച്ചനിറമുള്ള ലായനി തേച്ചുപിടിപ്പിക്കുന്നത് വ്യക്തമായി കാണാം.

ഈ വീഡിയോ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ റെയിൽവേ സുരക്ഷാ സേന (ആർപിഎഫ്) സ്റ്റേഷനിൽ അടിയന്തര പരിശോധന നടത്തി. വീഡിയോ ദൃശ്യങ്ങൾ യാഥാർഥ്യമാണെന്ന് സ്ഥിരീകരിച്ച ആർപിഎഫ്, പ്ലാറ്റ്‌ഫോമുകളിൽ വിൽപന നടത്തിക്കൊണ്ടിരുന്ന ഒൻപത് വനിതാ കച്ചവടക്കാരെ കസ്റ്റഡിയിലെടുത്തു.

ഇവരിൽ നിന്നും രാസവസ്തുക്കൾ കലർത്തിയെന്ന് സംശയിക്കുന്ന വെള്ളരിക്കാ കുട്ടകൾ പിടിച്ചെടുക്കുകയും ചെയ്തു. യാത്രക്കാരുടെ ആരോഗ്യത്തിന് വലിയ ഭീഷണിയുയർത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.

റെയിൽവേ സ്റ്റേഷനുകളിൽ സാധാരണയായി വിൽക്കപ്പെടുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും ഗുണനിലവാരത്തെക്കുറിച്ച് ഈ സംഭവം വലിയ ചോദ്യചിഹ്നമാണ് ഉയർത്തുന്നത്.

തിരക്കേറിയ സ്റ്റേഷൻ പരിസരത്ത് ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് തടയാൻ കൃത്യമായ നിരീക്ഷണവും കർശനമായ പരിശോധനയും ഉറപ്പാക്കണമെന്ന ആവശ്യം യാത്രക്കാർക്കിടയിൽ ശക്തമായിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

 

Viral

ആകാശത്തെ ആവേശം നിമിഷങ്ങൾക്കുള്ളിൽ നിലവിളിയായി; ഗോവയിലെ പാരാസെയിലിംഗിനിടയിൽ കഴുത്തിൽ കയർ മുറുകി യുവതി

ഗോവയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നുള്ള സാഹസിക കാഴ്ചകൾ പലപ്പോഴും നമ്മെ വിസ്മയിപ്പിക്കാറുണ്ടെങ്കിലും, അമിതമായ ആവേശം എങ്ങനെ വലിയൊരു ദുരന്തത്തിന് കാരണമാകാമെന്ന് ഓർമ്മിപ്പിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റായ സുസ്മിത ഗൗരവ് പങ്കുവെച്ച അനുഭവം.

പാരാസെയിലിംഗിനിടയിൽ അപ്രതീക്ഷിതമായി കടലിൽ വീഴുകയും കഴുത്തിൽ കയർ മുറുകി ശ്വാസം പോലും നിലയ്ക്കുകയും ചെയ്ത ഭയാനകമായ നിമിഷങ്ങൾ സുസ്മിത ഇൻസ്റ്റാഗ്രാമിലൂടെയാണ് ലോകത്തെ അറിയിച്ചത്.

നിമിഷനേരത്തെ ആവേശം തന്‍റെ ജീവിതം തന്നെ തകർക്കുമായിരുന്നുവെന്നും, മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങളിൽ ഉണ്ടായ ഭയം വാക്കുകൾക്ക് അതീതമാണെന്നും അവർ കുറിക്കുന്നു.

കടലിലേക്ക് വീണപ്പോൾ കഴുത്തിൽ കുരുങ്ങിയ കയർ വലിയ ശ്വാസംമുട്ടലാണ് സുസ്മിതയ്ക്ക് ഉണ്ടാക്കിയത്. രക്ഷിക്കാനായി ആരെങ്കിലും എത്തുമോ എന്നറിയാത്ത അനിശ്ചിതത്വത്തിനിടയിൽ ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് താൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്ന് അവർ വിശ്വസിക്കുന്നു.

എന്നാൽ, സുസ്മിത അപകടത്തിൽപ്പെടുമ്പോൾ ചുറ്റുമുള്ളവർ ചിരിക്കുന്നതും വീഡിയോ എടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് സോഷ്യൽ മീഡിയയിൽ വലിയ രോഷത്തിന് കാരണമായിട്ടുണ്ട്.

ഇത്തരം സന്ദർഭങ്ങളിൽ സഹജീവികളോട് കാട്ടേണ്ട സാമാന്യ മര്യാദ പോലും പലരും മറന്നുപോകുന്നുവെന്ന തരത്തിലുള്ള കമന്‍റുകളാണ് ഈ വീഡിയോയ്ക്ക് താഴെ നിറയുന്നത്. ഇന്ത്യയിലെ വാട്ടർ സ്‌പോർട്‌സ് മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഈ വീഡിയോയ്ക്ക് പിന്നാലെ ഉയർന്നു കഴിഞ്ഞു.

വിനോദസഞ്ചാരത്തിന് പോകുന്നവർ കേവലം കൗതുകത്തിന് വേണ്ടി മാത്രം ഇത്തരം സാഹസികതകളിൽ ഏർപ്പെടരുതെന്നും, സംഘാടകർ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഇത്തരം വിനോദങ്ങൾ തിരഞ്ഞെടുക്കാവൂ എന്നും സുസ്മിത തന്‍റെ അനുഭവത്തിലൂടെ മുന്നറിയിപ്പ് നൽകുന്നു. വൈറലായ ഈ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.

Viral

"ക്ലീനിംഗ് ചാർജ് തരുന്നുണ്ടല്ലോ!"; ഇന്ത്യയിലെ ഹോംസ്റ്റേകൾ നേരിടുന്ന 'അതിഥി' ശാപം!

ഇന്ത്യയിലെ ടൂറിസം മേഖലയിൽ ഏറെ സാധ്യതകളുള്ള ബിസിനസ് സംരംഭമാണ് ഹോംസ്റ്റേകൾ എങ്കിലും, ഇവിടുത്തെ സാമൂഹിക സാഹചര്യത്തിൽ ഒരു എയർബിഎൻബി ഉടമയാകുക എന്നത് അത്ര ലളിതമല്ലെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ദൃശ്യം.

ഒരു അതിഥി സംഘം തങ്ങിപ്പോയ തന്‍റെ പ്രോപ്പർട്ടിയുടെ ദയനീയാവസ്ഥ കണ്ട് തകർന്നുപോയ ഒരു ഉടമയുടെ സങ്കടമാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്.

വീടിനുള്ളിൽ അങ്ങോളമിങ്ങോളം മാലിന്യങ്ങൾ വലിച്ചെറിഞ്ഞും, സോഫയിലും വിരിപ്പുകളിലും കറകളാക്കിയും, അസഹനീയമായ ദുർഗന്ധം പടർത്തിയും തീർത്തും ഉപയോഗശൂന്യമായ നിലയിലായിരുന്നു ആ വീട്.

എന്നാൽ ഈ ക്രൂരതയേക്കാൾ ഉപരിയായി പ്രബുദ്ധരായ മനുഷ്യരെ ഞെട്ടിച്ചത് ആ അതിഥികളുടെ മറുപടിയാണ്. തങ്ങൾ വരുത്തിവെച്ച നാശനഷ്ടങ്ങളിൽ കുറ്റബോധം തോന്നുന്നതിന് പകരം, "ഞങ്ങൾ ഇതിനുള്ള ക്ലീനിംഗ് ചാർജ് നൽകുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ഇത്ര വലിയ നാടകം?" എന്നായിരുന്നു അവരുടെ ചോദ്യം.

പണം നൽകുന്നുണ്ട് എന്ന ഒരൊറ്റ കാരണത്താൽ മറ്റൊരാളുടെ അധ്വാനത്തെയും സ്വത്തിനെയും എങ്ങനെയും നശിപ്പിക്കാമെന്ന ഈ ചിന്താഗതി ഇന്ത്യൻ സഞ്ചാരികൾക്കിടയിലെ വലിയൊരു വിഭാഗത്തിന്‍റെ മനോഭാവത്തെയാണ് തുറന്നുകാട്ടുന്നത്.

ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ സമ്മിശ്രമായ പ്രതികരണങ്ങളാണ് വരുന്നത്. ഇതേ ആളുകൾ തന്നെ വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ നിയമങ്ങൾ പാലിക്കാൻ കാണിക്കുന്ന ജാഗ്രത സ്വന്തം നാട്ടിൽ കാണിക്കാത്തത് നിയമവ്യവസ്ഥയോടുള്ള ഭയമില്ലായ്മ കൊണ്ടാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

വെറും നിസാരമായ തുക വാടക നൽകി ലക്ഷങ്ങൾ വിലമതിക്കുന്ന ഫർണിച്ചറുകൾക്കും ഇന്‍റീരിയറിനും കേടുപാടുകൾ വരുത്തുന്ന ഇത്തരം 'അതിഥികൾ' ഹോംസ്റ്റേ ബിസിനസ് ചെയ്യുന്നവർക്ക് വലിയൊരു വെല്ലുവിളിയാണ്.

കുറഞ്ഞ പക്ഷം പാലിക്കേണ്ട പൊതുമര്യാദ പോലും വിസ്മരിക്കപ്പെടുന്ന ഈ സാഹചര്യം ഇന്ത്യയിലെ ടൂറിസം മേഖല നേരിടുന്ന സാംസ്കാരികമായ വെല്ലുവിളിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മറ്റൊരാളുടെ വസ്തുവിനെ സ്വന്തം വസ്തുവിനെപ്പോലെ കാണാനുള്ള പക്വത നമ്മുടെ സഞ്ചാരികളിൽ എന്നാണ് ഉണ്ടാവുക എന്ന ഗൗരവകരമായ ചോദ്യം ബാക്കിയാക്കിയാണ് ഈ വാർത്ത വൈറലാകുന്നത്.

 

Viral

മണാലിക്ക് ഒൻപത്, ഡൽഹിക്ക് രണ്ട് മാർക്ക് പോലും കൂടുതൽ; ഇന്ത്യൻ നഗരങ്ങളിലെ സുരക്ഷയെക്കുറിച്ച് റഷ്യൻ സുന്ദരിയുടെ വെളിപ്പെടുത്തൽ

ഇന്ത്യയിലെ സ്ത്രീസുരക്ഷ എന്ന വിഷയം എന്നും വലിയ ചർച്ചകൾക്ക് വഴിയൊരുക്കാറുണ്ട്. എന്നാൽ ഒരു വിദേശ വനിതയ്ക്ക് നമ്മുടെ രാജ്യത്തെ നഗരങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന അന്വേഷണം ചെന്നെത്തുന്നത് ഞെട്ടിക്കുന്നതും അതേസമയം ചിന്തിപ്പിക്കുന്നതുമായ ചില വസ്തുതകളിലേക്കാണ്.

അടുത്തിടെ ഇന്ത്യ സന്ദർശിച്ച അലീസ എന്ന റഷ്യൻ യുവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച തന്‍റെ യാത്രാനുഭവങ്ങൾ ഇപ്പോൾ ഇന്‍റർനെറ്റിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. താൻ സന്ദർശിച്ച ഓരോ ഇന്ത്യൻ നഗരത്തിലും തനിക്ക് അനുഭവപ്പെട്ട സുരക്ഷയുടെ തോത് 10 ൽ എത്രയാണെന്ന് അവർ ഈ വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

സാംസ്‌കാരിക പൈതൃകം കൊണ്ടും പ്രകൃതിഭംഗി കൊണ്ടും സഞ്ചാരികളെ ആകർഷിക്കുന്ന ഹിമാചൽ പ്രദേശിലെ മണാലിയും ഉത്തരാഖണ്ഡിലെ ഋഷികേശുമാണ് ഈ പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്.

ഈ രണ്ട് സ്ഥലങ്ങൾക്കും 10 ൽ ഒൻപത് മാർക്കാണ് അവർ നൽകിയത്. വിനോദസഞ്ചാരികൾക്ക് ഏറ്റവും ആശ്വാസകരമായ അന്തരീക്ഷം ഒരുക്കുന്നതിൽ ഈ നഗരങ്ങൾ വിജയിച്ചുവെന്ന് അവരുടെ റേറ്റിംഗ് സൂചിപ്പിക്കുന്നു.

രാജസ്ഥാനിലെ ജയ്പൂരും ജോധ്പൂരും അതുപോലെ കടൽത്തീരങ്ങൾ കൊണ്ട് സമ്പന്നമായ ഗോവയും എട്ടിലും ഏഴിലും എത്തിനിൽക്കുമ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയുടെയും താജ്മഹലിന്‍റെ നഗരമായ ആഗ്രയുടെയും അവസ്ഥ പരിതാപകരമാണ്.

ഡൽഹിക്ക് വെറും രണ്ട് മാർക്ക് മാത്രമാണ് യുവതി നൽകിയിരിക്കുന്നത്. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ആഗ്രയ്ക്ക് ലഭിച്ചതാകട്ടെ വെറും മൂന്ന് മാർക്കും. വീഡിയോ വൈറലായതോടെ ഇന്ത്യക്കാരടക്കമുള്ള ലക്ഷക്കണക്കിന് ആളുകളാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.

ഡൽഹിക്ക് നൽകിയ രണ്ട് മാർക്ക് പോലും കൂടുതലാണെന്നും അവിടുത്തെ സുരക്ഷാ സാഹചര്യം പരിഗണിക്കുമ്പോൾ അത് നെഗറ്റീവ് മാർക്കിലേക്ക് പോകേണ്ടതാണെന്നും പലരും കുറിച്ചു.

വിദേശികൾക്ക് മാത്രമല്ല, സ്വദേശികളായ സ്ത്രീകൾക്ക് പോലും ഡൽഹി സുരക്ഷിതമല്ലെന്ന യാഥാർഥ്യം സോഷ്യൽ മീഡിയ ഉപയോക്താക്കൾ വേദനയോടെ പങ്കുവെക്കുന്നുണ്ട്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നെങ്കിൽ അവിടെ സ്ത്രീകൾക്ക് പരിപൂർണ സുരക്ഷ ലഭിക്കുമായിരുന്നു എന്ന അഭിപ്രായവും ഇതിനോടൊപ്പം ഉയരുന്നുണ്ട്.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും സ്ത്രീകൾ നേരിടുന്ന അസ്വസ്ഥതകളെക്കുറിച്ചും വിദേശ സഞ്ചാരിയുടെ ഈ തുറന്നുപറച്ചിൽ വലിയൊരു ചർച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്.

 

Viral

നെയ്യൊഴുക്കിയാൽ പുണ്യം കിട്ടുമോ?;ഗംഗാ നദിയിൽ ടൺ കണക്കിന് നെയ്യൊഴുക്കി ഭക്തർ

വിശ്വാസത്തിന്‍റെ പേരിൽ ഗംഗാ നദിയിൽ ടൺ കണക്കിന് നെയ്യ് ഒഴുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ വലിയ രീതിയിലുള്ള സംവാദങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പുണ്യകർമ്മമെന്ന് അവകാശപ്പെട്ട് ഏകദേശം 165 ലിറ്ററിലധികം നെയ്യാണ് ഭക്തർ നദിയിലേക്ക് ഒഴുക്കിയത്.

നദീതീരത്ത് വെച്ച് ആരംഭിച്ച ഈ ചടങ്ങ് പിന്നീട് ബോട്ടുമാർഗം നടുക്കടലിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. കാനുകളിൽ കരുതിയിരുന്ന നെയ്യ് ഒന്നിനുപുറകെ ഒന്നായി നദിയിലേക്ക് ഒഴിക്കുമ്പോൾ വെള്ളത്തിന് മുകളിൽ കട്ടിയുള്ള പാടപോലെ അത് പടരുന്നത് വീഡിയോയിൽ ദൃശ്യമാണ്.

ഭക്തിയുടെ പേരിൽ നടക്കുന്ന ഇത്തരം പ്രവർത്തികൾ പവിത്രമായ ഗംഗയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. വെള്ളത്തേക്കാൾ സാന്ദ്രത കുറഞ്ഞ നെയ്യ് ഉപരിതലത്തിൽ ഒരു പാളിയായി നിലകൊള്ളുന്നത് വായുവും ജലവും തമ്മിലുള്ള സമ്പർക്കം തടസപ്പെടുത്താൻ കാരണമാകും.

ഇത് വെള്ളത്തിലെ ഓക്സിജന്‍റെ അളവ് ഗണ്യമായി കുറയ്ക്കുകയും മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജലജീവികളുടെ ജീവന് ഭീഷണിയാകുകയും ചെയ്യുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മാലിന്യനിർമ്മാർജ്ജനത്തിനും നദീസംരക്ഷണത്തിനുമായി കോടികൾ ചെലവഴിക്കുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ തിരിച്ചടിയാണെന്ന് വിമർശകർ പറയുന്നു.

വ്യവസായ ശാലകളിൽ നിന്നുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക്കും കൊണ്ട് ഇതിനകം തന്നെ വീർപ്പുമുട്ടുന്ന ഗംഗയിലേക്ക് ആചാരങ്ങളുടെ പേരിൽ ജൈവവസ്തുക്കൾ അമിതമായി തള്ളുന്നത് നദിയുടെ സ്വാഭാവികത നശിപ്പിക്കുന്നു.

ഭക്തിയും വിശ്വാസവും പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടാവണമെന്നും, അറിവില്ലായ്മ മൂലം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ വലിയ പാരിസ്ഥിതിക ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നുമുള്ള ചർച്ചകളാണ് ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ സജീവമായിരിക്കുന്നത്.

 

Viral

സ്റ്റീരിയോടൈപ്പുകൾക്ക് വിട; മകളുടെ ജനനം വിപ്ലവകരമായി ആഘോഷിക്കുന്ന ഇന്ത്യ

ഇന്ത്യയിൽ ലിംഗസമത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ മാനങ്ങൾ കൈവരുന്ന ഈ കാലഘട്ടത്തിൽ, ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുള്ള ഒരു കുടുംബം തങ്ങളുടെ പെൺകുഞ്ഞിന്‍റെ ജനനം ആഘോഷമാക്കിയ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്.

പെൺകുട്ടികളുടെ ജനനം ഇന്നും ചിലയിടങ്ങളിൽ നിശബ്ദമായി കടന്നുപോകുമ്പോൾ, ഈ കുടുംബം അത് പരസ്യമായി തെരുവിലിറങ്ങി ആഘോഷിക്കാൻ തീരുമാനിച്ചത് വലിയൊരു സാമൂഹിക മാറ്റത്തിന്‍റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

പിങ്ക് ബലൂണുകളാൽ അലങ്കരിച്ച കാറിന് പിന്നിൽ തങ്ങൾക്ക് ഒരു മകൾ ജനിച്ചിരിക്കുന്നു എന്ന സന്ദേശം അഭിമാനത്തോടെ എഴുതിവെച്ച് നഗരത്തിലൂടെ യാത്ര ചെയ്ത ഇവരുടെ രീതി കണ്ടുനിന്നവരിലും കൗതുകവും ആദരവും ഉളവാക്കി. ആഡംബര പൂർണമായ ചടങ്ങുകൾക്ക് പകരം ലളിതവും എന്നാൽ അർത്ഥവത്തുമായ ഈ പ്രവർത്തിയെ വഴിയാത്രക്കാർ ചിരിച്ചുകൊണ്ടും കൈവീശിയും പ്രോത്സാഹിപ്പിച്ചു.

പഴയകാല ചിന്താഗതികൾ അനുസരിച്ച് പെൺകുഞ്ഞുങ്ങളുടെ ജനനം പലപ്പോഴും സാമൂഹികമായ സമ്മർദ്ദങ്ങൾക്കും വിവേചനങ്ങൾക്കും കാരണമായിരുന്നുവെങ്കിൽ, ഇന്നത്തെ തലമുറ ആ കാഴ്ചപ്പാടുകളെ പൂർണമായും തിരുത്തിക്കുറിക്കുകയാണ്.

മികച്ച വിദ്യാഭ്യാസം, ലിംഗവിവേചനത്തിനെതിരെയുള്ള ബോധവൽക്കരണം, വിവിധ തൊഴിൽ മേഖലകളിൽ സ്ത്രീകൾ കൈവരിക്കുന്ന സമാനതകളില്ലാത്ത നേട്ടങ്ങൾ എന്നിവയെല്ലാം സമൂഹത്തിന്‍റെ കാഴ്ചപ്പാടിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

ആൺകുട്ടികൾക്ക് മാത്രം നൽകിയിരുന്ന പരിഗണനയും ആവേശവും പെൺമക്കൾക്കും തുല്യമായി നൽകേണ്ടതാണെന്ന വലിയ പാഠമാണ് ഈ കൊച്ചു ആഘോഷത്തിലൂടെ ഡെറാഡൂണിലെ ആ കുടുംബം പകർന്നുനൽകുന്നത്.വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ഒഴുകിയെത്തുന്നത്.

ഇത്തരം ലളിതമായ പ്രവൃത്തികൾക്ക് സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നും വിവേചനത്തിന്‍റെ വേരുകൾ അറുത്തുമാറ്റാൻ ഓരോ വീടുകളിൽ നിന്നും ഇത്തരം മാറ്റങ്ങൾ തുടങ്ങണമെന്നും പലരും അഭിപ്രായപ്പെട്ടു. വലിയ പണച്ചെലവില്ലാതെ തന്നെ ലോകത്തിന് മുന്നിൽ ഒരു വലിയ സന്ദേശം എത്തിക്കാൻ കഴിയുമെന്ന് ഈ കുടുംബം തെളിയിച്ചു.

മക്കളെ വളർത്തുന്നതിൽ ലിംഗവ്യത്യാസമില്ലാതെ അഭിമാനം കൊള്ളുന്ന ഒരു തലമുറയുടെ പ്രതീകമായി ഈ വാർത്ത മാറുമ്പോൾ, അത് വരാനിരിക്കുന്ന ഒരുപാട് പെൺകുട്ടികൾക്ക് തുറന്നതും നീതിപൂർവ്വവുമായ ഒരു ലോകം വാഗ്ദാനം ചെയ്യുന്നു. വ്യക്തിപരമായ സന്തോഷത്തെ ഒരു സാമൂഹിക സന്ദേശമാക്കി മാറ്റുന്നതിലൂടെ വലിയൊരു വിപ്ലവത്തിന് തന്നെയാണ് ഇവർ തുടക്കമിട്ടിരിക്കുന്നത്.

Viral

ടാങ്കിൽ 'സ്ഥലം' ഉണ്ടാക്കാൻ വണ്ടി കുലുക്കൽ; ഏഴ് ലിറ്റർ അധികം കൊള്ളിക്കാൻ യുവാവിന്‍റെ വിചിത്ര വിദ്യ

പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ ഇന്ധന ലഭ്യതയെ ബാധിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമായതോടെ, പെട്രോൾ പമ്പുകളിൽ അസാധാരണമായ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇതിനിടയിലാണ് ഇന്ധനം നിറയ്ക്കുന്നതിനായി ഒരു വ്യക്തി നടത്തിയ തികച്ചും വിചിത്രമായ മാർഗം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. വരാനിരിക്കുന്ന ദിവസങ്ങളിൽ ഡീസൽ ക്ഷാമം ഉണ്ടായേക്കുമെന്ന ഭയത്താൽ തന്‍റെ വാഹനത്തിന്‍റെ ടാങ്കിൽ പരമാവധി ഇന്ധനം കൊള്ളിക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ.

ഒരു വാർത്താ ചാനൽ റിപ്പോർട്ടർ പമ്പിലെ തിരക്കിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ടാങ്കിൽ ഇന്ധനം നിറയ്ക്കുമ്പോൾ വാഹനം ആഞ്ഞു കുലുക്കുകയും അതിനു മുകളിൽ കയറി ചാടുകയും ചെയ്യുന്ന ഒരാൾ ക്യാമറയിൽ പതിഞ്ഞത്. ഇയാളുടെ ഈ പ്രവൃത്തി കണ്ട് അത്ഭുതപ്പെട്ട മാധ്യമപ്രവർത്തക കാരണം തിരക്കിയപ്പോൾ ലഭിച്ച മറുപടി ഏറെ രസകരമായിരുന്നു.

വാഹനം ഇങ്ങനെ കുലുക്കുമ്പോൾ ടാങ്കിനുള്ളിലെ ഇന്ധനം താഴ്ന്നുപോകുമെന്നും കുമിളകൾ മാറുന്നതിലൂടെ ഏഴ് മുതൽ എട്ട് ലിറ്റർ വരെ അധികം ഡീസൽ നിറയ്ക്കാൻ സാധിക്കുമെന്നുമായിരുന്നു ഇയാളുടെ ആത്മവിശ്വാസത്തോടെയുള്ള അവകാശവാദം. പെട്രോൾ പമ്പ് ജീവനക്കാരൻ ഇന്ധനം നിറയ്ക്കുന്നത് തുടരുമ്പോഴും തന്‍റെ വിചിത്രമായ പരീക്ഷണം തുടരുകയായിരുന്നു ഇയാൾ.

ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. പണ്ട് കാലത്ത് ദൂരദർശൻ കിട്ടാനായി ആന്‍റിന തിരിക്കുന്നതുപോലെയും ടിവിയിൽ അടിക്കുന്നതുപോലെയുമുള്ള അന്ധവിശ്വാസമാണിതെന്ന് പലരും പരിഹസിക്കുമ്പോൾ, ഇതിന് പിന്നിലെ അപകടങ്ങളെക്കുറിച്ച് വാഹന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ആധുനിക വാഹനങ്ങളിലെ ഇന്ധന ടാങ്കുകൾ ഇന്ധനം നിറയ്ക്കുമ്പോൾ അതിനുള്ളിലെ വായു തനിയെ പുറന്തള്ളുന്ന തരത്തിലുള്ള വിപുലമായ വെന്‍റിലേഷൻ സംവിധാനങ്ങളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ വാഹനം കുലുക്കുന്നത് കൊണ്ട് ടാങ്കിന്‍റെ ഉൾക്കൊള്ളാനുള്ള ശേഷിയിൽ യാതൊരു മാറ്റവും സംഭവിക്കില്ല.

മാത്രമല്ല, ടാങ്കിന്‍റെ നിശ്ചിത ശേഷിയേക്കാൾ കൂടുതൽ ഇന്ധനം നിർബന്ധപൂർവ്വം നിറയ്ക്കാൻ ശ്രമിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുക. ഇത് വാഹനത്തിന്‍റെ എമിഷൻ കൺട്രോൾ സംവിധാനത്തെയും വേപ്പർ റിക്കവറി സിസ്റ്റത്തെയും തകരാറിലാക്കാൻ സാധ്യതയുണ്ട്.

കൂടാതെ, അമിതമായി ഇന്ധനം നിറയ്ക്കുന്നത് പുറത്തേക്ക് ഒഴുകാനും അത് തീപിടുത്തം പോലുള്ള വലിയ അപകടങ്ങളിലേക്ക് നയിക്കാനും കാരണമായേക്കാം. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന വിതരണം തടസപ്പെടുമെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ വീഴരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്.

 

Viral

ഇന്ത്യയിൽ പുരുഷന്മാരുടെ ശല്യം സഹിക്കാനാവുന്നില്ല; രാജ്യം വിടാനൊരുങ്ങി സോളോ ട്രാവലർ

ഇന്ത്യൻ പുരുഷന്മാരിൽ നിന്ന് നേരിടേണ്ടി വന്ന അങ്ങേയറ്റം വിചിത്രവും ഭയപ്പെടുത്തുന്നതുമായ അനുഭവങ്ങളെത്തുടർന്ന് സ്വന്തം നാടിനോട് തന്നെ വെറുപ്പ് തോന്നിത്തുടങ്ങിയ ഒരു യുവതിയുടെ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ഗോവയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു ഗുജറാത്തി വനിതയാണ്, താൻ നേരിട്ട ദുരനുഭവങ്ങൾ വിവരിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തെത്തിയത്. ഇന്ത്യയിലെ പുരുഷന്മാർ സ്ത്രീകളോട് പെരുമാറുന്ന രീതി അങ്ങേയറ്റം മോശമാണെന്നും പലപ്പോഴും ശല്യപ്പെടുത്തലുകളെ ഒരു സംസ്കാരത്തിന്‍റെ ഭാഗമെന്നോണം അവർ ആഘോഷിക്കുകയാണെന്നും യുവതി കുറ്റപ്പെടുത്തുന്നു.

യാത്രയ്ക്കിടെ നേരിട്ട പല സംഭവങ്ങളും വിവരിക്കവേ, ചില ടാക്സി ഡ്രൈവർമാർ തന്നെ ഇടിച്ചുതെറിപ്പിക്കുമെന്ന വണ്ണം വാഹനമോടിച്ചു വരികയും താൻ ഭയപ്പെടുന്നത് കണ്ട് അത് ആസ്വദിച്ചു ചിരിക്കുകയും ചെയ്യുന്ന ക്രൂരവിനോദത്തെക്കുറിച്ച് അവർ പറയുന്നു.

ഇതിനുപുറമെ, പൊതുവഴിയിൽ വെച്ച് അപരിചിതർ മോശമായ അർഥത്തിൽ മസാജ് പാർലറുകളെക്കുറിച്ച് ചോദിക്കുന്നതും ചെവിയിൽ അശ്ലീലം പറയുന്നതും പോലുള്ള സംഭവങ്ങൾ നിത്യേനയെന്നോണം സംഭവിക്കുന്നു.

മുംബൈ ഒരുപക്ഷേ ഇത്തരം കാര്യങ്ങളിൽ ഒരു അപവാദമായിരിക്കാം, എന്നാൽ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ പുരുഷന്മാർ സ്ത്രീകളെ വെറുമൊരു വസ്തുവായി കാണുകയും അവരെ ശല്യം ചെയ്യുന്നത് തങ്ങളുടെ അധികാരമായി കരുതുകയും ചെയ്യുന്നുവെന്ന് അവർ തന്‍റെ പോസ്റ്റിൽ ആരോപിക്കുന്നു.

പരിചയപ്പെടുന്നതിന് മുൻപ് തന്നെ സ്ത്രീകളുടെ മേൽ അനാവശ്യമായ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്ന പുരുഷന്മാരുടെ അഹങ്കാരത്തിന് പിന്നിൽ പോലീസിന്‍റെയും നിയമവ്യവസ്ഥയുടെയും അനാസ്ഥയുണ്ടെന്ന് ഈ സഞ്ചാരി വിശ്വസിക്കുന്നു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കാര്യമായ നടപടികൾ ഉണ്ടാകില്ലെന്ന ഉറപ്പാണ് പലരെയും ഇത്തരം പ്രവൃത്തികൾക്ക് പ്രേരിപ്പിക്കുന്നത്. ഇതിഹാസത്തിലെ ദ്രൗപതിയെപ്പോലെ, ഭയാനകമായ നോട്ടവുമായി ഒരു പുരുഷൻ തങ്ങളെ ലക്ഷ്യമാക്കി വരുമ്പോൾ ദൈവത്തോട് പ്രാർഥിക്കാൻ മാത്രമേ സ്ത്രീകൾക്ക് കഴിയുന്നുള്ളൂവെന്നും എന്നാൽ ആ ദൈവവും ഒരു പുരുഷനാണെന്ന യാഥാർഥ്യം ബാക്കിയാവുന്നുവെന്നും യുവതി വേദനയോടെ കുറിക്കുന്നു.

ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലാവുകയും സമ്മിശ്രമായ പ്രതികരണങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. സ്ത്രീകളുടെ അവകാശങ്ങൾക്കായി ഒരു വലിയ സാമൂഹിക വിപ്ലവം രാജ്യത്ത് അനിവാര്യമാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ഭക്തിക്ക് പ്രാധാന്യം നൽകുന്ന ഒരു രാജ്യത്ത് സ്ത്രീകളോടുള്ള ഈ മനോഭാവം വൈരുദ്ധ്യമാണെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടി.

സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്ന ഒരു സ്ത്രീയെ പരിഹസിക്കാനും ആക്ഷേപിക്കാനും മുതിരുന്നവരുടെ മനോഭാവം തന്നെ അവർ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണെന്ന് പിന്തുണച്ചവർ പറയുന്നു.

 

Viral

എപ്സ്റ്റീൻ മരിച്ചിട്ടില്ലെന്ന പ്രചാരണം വ്യാജം; വൈറൽ വീഡിയോയിലെ ആൾ വെളിപ്പെടുത്തലുമായി രംഗത്ത്

സോഷ്യൽ മീഡിയയിൽ പടരുന്ന വ്യാജ വാർത്തകളുടെയും ഗൂഢാലോചന സിദ്ധാന്തങ്ങളുടെയും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് അന്തരിച്ച ജെഫ്രി എപ്സ്റ്റീനെ സംബന്ധിച്ച പുതിയ വിവാദം.

വർഷങ്ങൾക്ക് മുമ്പ് ജയിലിൽ വച്ച് മരണപ്പെട്ട എപ്സ്റ്റീൻ ഇപ്പോഴും ജീവനോടെയുണ്ടെന്ന തരത്തിൽ ഒരു വീഡിയോ ക്ലിപ്പ് ഇന്‍റർനെറ്റിൽ വൻതോതിൽ പ്രചരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഫ്ലോറിഡയിലെ ഒരു ഹൈവേയിലൂടെ തുറന്ന കാറിൽ സൺഗ്ലാസും തൊപ്പിയും ധരിച്ച് യാത്ര ചെയ്യുന്ന ഒരാളുടെ ദൃശ്യങ്ങളാണ് എപ്സ്റ്റീന്‍റേതെന്ന പേരിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കുവെച്ചത്.

വീഡിയോ പകർത്തിയ ആൾ 'എപ്സ്റ്റീൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്' എന്ന് ആവേശത്തോടെ വിളിച്ചുപറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇത് വിശ്വസിച്ച് ലോകമെമ്പാടുമുള്ള ആളുകൾ ഈ വീഡിയോ ഷെയർ ചെയ്യുകയും വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തു.

എന്നാൽ ഈ പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ചുകൊണ്ട് വീഡിയോയിലെ യഥാർഥ വ്യക്തി തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

ഫ്ലോറിഡ സ്വദേശിയായ പാം ബീച്ച് പീറ്റ് എന്നറിയപ്പെടുന്ന വ്യക്തിയാണ് ആ ദൃശ്യങ്ങളിലുള്ളത്. രൂപസാദൃശ്യം കൊണ്ട് മാത്രം താൻ ഇത്തരമൊരു വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കുറച്ചു സമയത്തേക്ക് തന്‍റെ ഫോൺ ഉപയോഗിക്കാതിരുന്ന പീറ്റ്, പിന്നീട് നോക്കിയപ്പോൾ ആയിരക്കണക്കിന് നോട്ടിഫിക്കേഷനുകൾ കണ്ട് അമ്പരന്നുപോയി.

തന്നെ ആരോ രഹസ്യമായി ചിത്രീകരിച്ചതാണെന്നും തനിക്ക് ജെഫ്രി എപ്സ്റ്റീനുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ലോകത്തെ അറിയിച്ചു.

ഇതോടെ ദിവസങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. 2019-ൽ ലൈംഗിക പീഡനക്കേസുകളിൽ വിചാരണ കാത്തിരിക്കെ ന്യൂയോർക്കിലെ ജയിൽ സെല്ലിലാണ് എപ്സ്റ്റീൻ മരിച്ചത്.

അദ്ദേഹത്തിന്‍റെ മരണത്തിൽ ഇന്നും പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട് എന്നതാണ് ഇത്തരം വീഡിയോകൾ ഇത്ര വേഗത്തിൽ പ്രചരിക്കാൻ കാരണം.

യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം ദൃശ്യങ്ങൾ പോലും നിമിഷങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നത് സോഷ്യൽ മീഡിയയുടെ സ്വാധീനത്തെയും അതിലൂടെ പടരുന്ന തെറ്റായ വിവരങ്ങളുടെ അപകടസാധ്യതയെയുമാണ് ചൂണ്ടിക്കാട്ടുന്നത്.

 

Viral

'നോ സ്‌മോക്കിംഗ്, നോ ഇന്ത്യൻ!'; വിയറ്റ്‌നാമിൽ ഇന്ത്യൻ സഞ്ചാരികൾക്ക് റെസ്റ്റോറന്‍റുകളിൽ വിലക്ക്

അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ വിദേശരാജ്യങ്ങളിൽ ഇന്ത്യൻ സഞ്ചാരികൾ നേരിടുന്ന വംശീയ വിവേചനത്തെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

വിയറ്റ്‌നാമിലേക്ക് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ രണ്ട് യുവാക്കൾ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ വിവരിച്ചുകൊണ്ടാണ് ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തെത്തിയത്.

ഇന്ത്യൻ പൗരന്മാരാണ് എന്ന ഒറ്റക്കാരണത്താൽ നഗരത്തിലെ പല പ്രമുഖ റെസ്റ്റോറന്‍റുകളും തങ്ങൾക്ക് പ്രവേശനം നിഷേധിച്ചുവെന്നാണ് യുവാക്കളുടെ പ്രധാന ആരോപണം.

തങ്ങളോടൊപ്പം സ്ത്രീകളുണ്ടായിരുന്നിട്ടും യാതൊരു പരിഗണനയും നൽകാതെ അധികൃതർ തങ്ങളെ പുറത്താക്കുകയായിരുന്നുവെന്ന് വീഡിയോയിൽ ഇവർ വ്യക്തമാക്കുന്നു.

ഈ വീഡിയോയിലെ ഏറ്റവും വിവാദപരമായ ഭാഗം ഒരു റെസ്റ്റോറന്‍റിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡാണ്. പുകവലി നിരോധിച്ചതിനൊപ്പം ഇന്ത്യക്കാർക്കും അവിടെ പ്രവേശനമില്ലെന്ന് വ്യക്തമാക്കുന്ന വാചകങ്ങൾ ആ ബോർഡിൽ ദൃശ്യമായിരുന്നു.

വളരെ മാന്യമായ രീതിയിൽ പെരുമാറിയിട്ടും തങ്ങളെ കുറ്റവാളികളെപ്പോലെ മാറ്റിനിർത്തിയത് വലിയ മാനസികവിഷമമുണ്ടാക്കിയെന്നും തങ്ങളുടെ സ്വപ്നയാത്ര ഇതോടെ കയ്പ്പേറിയ അനുഭവമായി മാറിയെന്നും യുവാക്കൾ പറയുന്നു.

വിദ്വേഷം പ്രചരിപ്പിക്കാനല്ല മറിച്ച് തങ്ങൾ നേരിട്ട നീതികേടിനെക്കുറിച്ച് ലോകത്തെ ബോധവാന്മാരാക്കാനാണ് ഈ വീഡിയോ പങ്കുവെക്കുന്നതെന്ന് ഇവർ ഇൻസ്റ്റാഗ്രാം കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനവും പ്രശസ്തിയും വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും ചില വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാരോടുള്ള മുൻവിധികൾ നിലനിൽക്കുന്നു എന്ന യാഥാർഥ്യമാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്.

വീഡിയോ വൈറലായതോടെ സൈബർ ലോകത്ത് വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഈ സംഭവം തികഞ്ഞ വംശീയതയാണെന്നും ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും ഒരു വിഭാഗം വാദിക്കുന്നു.

എന്നാൽ മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത് വിദേശങ്ങളിൽ ചില ഇന്ത്യൻ വിനോദസഞ്ചാരികൾ നടത്തുന്ന മോശം പെരുമാറ്റവും അച്ചടക്കമില്ലായ്മയുമാണ് ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് അവിടുത്തെ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നത് എന്നാണ്.

സഞ്ചാരികൾ പുലർത്തേണ്ട അന്താരാഷ്ട്ര നിലവാരത്തിലുള്ള പെരുമാറ്റരീതികളെക്കുറിച്ചും മറ്റു രാജ്യങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ഈ സംഭവം വലിയൊരു ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്.

 

Viral

35 സെക്കൻഡ് വീഡിയോ, 32 സെക്കൻഡ് ചുംബനം; ഹോമകുണ്ഡത്തിന് മുന്നിലെ ആ ചുംബനം വിവാദമാകുന്നു

ബംഗാളി വിവാഹ വസ്ത്രങ്ങളണിഞ്ഞ നവദമ്പതികൾ പവിത്രമായ വിവാഹ മണ്ഡപത്തിലിരുന്ന് പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സൈബർ ലോകത്ത് വലിയ വാദപ്രതിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഏതാണ്ട് 32 സെക്കൻഡോളം ദമ്പതികൾ ദീർഘമായി ചുംബിക്കുന്നത് കാണാം. പൂക്കൾ വിതറിയ മണ്ഡപത്തിൽ ഹോമകുണ്ഡത്തിന് സമീപമിരുന്നാണ് വധൂവരന്മാരുടെ ഈ പ്രകടനം.

ചുവന്ന കുർത്തയണിഞ്ഞ വരനും ആഭരണങ്ങളും മാംഗ് ടിക്കയും അണിഞ്ഞ് പരമ്പരാഗത വധുവിന്‍റെ വേഷത്തിലുള്ള യുവതിയും ഒരു സിനിമയിലെന്നപോലെ ഈ നിമിഷം ആസ്വദിക്കുമ്പോൾ സമീപത്തുതന്നെ ക്യാമറാമാൻ ഇവരുടെ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ വ്യക്തമാണ്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ ഒരു യഥാർഥ വിവാഹ ചടങ്ങിലേതാണോ അതോ ഏതെങ്കിലും വെബ് സീരീസിന്‍റെ ഭാഗമായി ചിത്രീകരിച്ചതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

വിവാഹത്തിന്‍റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന പ്രവർത്തിയാണ് ഇതെന്നും പാശ്ചാത്യ രാജ്യങ്ങളിൽ പോലും വിവാഹശേഷം ലളിതമായ ചുംബനങ്ങൾ മാത്രമാണ് പതിവെന്നും ഒരു വിഭാഗം വിമർശിക്കുമ്പോൾ, പ്രണയവും അടുപ്പവും പരസ്യമായി പ്രകടിപ്പിക്കുന്നതിനെ എന്തിനാണ് ഭയക്കുന്നത് എന്നാണ് ഇതിനെ അനുകൂലിക്കുന്നവർ ചോദിക്കുന്നത്.

നമ്മുടെ പുരാതന ഗ്രന്ഥങ്ങളിൽ പോലും ശാരീരിക ബന്ധങ്ങളെയും പ്രണയത്തെയും കുറിച്ച് പരാമർശമുണ്ടെന്നും അതിനാൽ അഗ്നിദേവന്‍റെ സാന്നിധ്യത്തിൽ സ്നേഹം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും ദമ്പതികളെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.

പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികതയോ ഇത് എവിടെ നടന്നതാണെന്നോ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നിലവിൽ ലഭ്യമല്ല. എങ്കിലും എക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ ദൃശ്യങ്ങൾ ഇതിനോടകം കണ്ടത്.

തീവ്രമായ സ്നേഹപ്രകടനത്തെ ചിലർ ലസ്റ്റ് അഥവാ കാമം എന്ന് വിശേഷിപ്പിക്കുമ്പോൾ, മറ്റു ചിലർ ഇതിനെ വ്യക്തിസ്വാതന്ത്ര്യമായും പ്രണയത്തിന്‍റെ ആഘോഷമായും കാണുന്നു.

ഒളിഞ്ഞുനോട്ടക്കാരുടെ കണ്ണട മാറ്റിയാൽ ഇതിൽ തെറ്റൊന്നും കാണാൻ കഴിയില്ലെന്നാണ് അനുകൂലിക്കുന്നവരുടെ പക്ഷം.

 

Viral

ദ്വാരകയിൽ പരസ്യമായി ചുംബിച്ച യുവതീ യുവാക്കളെ ചോദ്യം ചെയ്ത് യുവതി

ഡൽഹിയിലെ ദ്വാരക സെക്ടർ 19-ലെ ഒരു പൊതു പാർക്കിൽ അടുത്തിടെ നടന്ന ഒരു സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ ഇന്‍റർനെറ്റിൽ വലിയ രീതിയിലുള്ള സംവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

പാർക്കിൽ സമയം ചിലവഴിക്കാനെത്തിയ യുവതീ യുവാക്കൾ പരസ്യമായി ചുംബിച്ചതാണ് തർക്കങ്ങൾക്ക് ആധാരമായത്. അവിടെയുണ്ടായിരുന്ന പ്രീതി ശർമ്മ എന്ന സ്ത്രീ ഈ പ്രവൃത്തിയെ ശക്തമായി ചോദ്യം ചെയ്യുകയും ഇത് കുട്ടികളും കുടുംബങ്ങളും എത്തുന്ന ഇടമാണെന്ന് അവരെ ഓർമ്മിപ്പിക്കുകയും ചെയ്തു.

മുതിർന്നവരുടെ ഇത്തരം പെരുമാറ്റങ്ങൾ പാർക്കിൽ കളിക്കാനെത്തുന്ന കൊച്ചു കുട്ടികളിൽ മോശം സ്വാധീനം ചെലുത്തുമെന്നായിരുന്നു പ്രീതിയുടെ പ്രധാന വാദം.

പൊതുവിടങ്ങളിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് അവരെ ഉപദേശിച്ച പ്രീതി, സ്വകാര്യത ആവശ്യമുള്ളവർ അതിനായി മറ്റ് സ്ഥലങ്ങൾ കണ്ടെത്തണമെന്നും തുറന്നടിച്ചു.

പ്രീതിയുടെ വാക്കുകൾ കേട്ട ദമ്പതികൾ പിന്നീട് മറുപടിയൊന്നും പറയാതെ അവിടെനിന്നും വേഗത്തിൽ മടങ്ങിപ്പോകുകയായിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിൽ ചേരിതിരിഞ്ഞുള്ള അഭിപ്രായപ്രകടനങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

പ്രീതി ശർമ്മയുടേത് അനാവശ്യമായ ഇടപെടലാണെന്നും വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഒരു വിഭാഗം വാദിക്കുമ്പോൾ, പൊതുസ്ഥലങ്ങളിലെ മാന്യത നിലനിർത്താൻ ഇത്തരം ഇടപെടലുകൾ അത്യാവശ്യമാണെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു.

സദാചാരവും വ്യക്തിസ്വാതന്ത്ര്യവും തമ്മിലുള്ള നേർത്ത അതിർവരമ്പുകളെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് ഈ സംഭവം വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.

Viral

നടുറോഡിൽ മാലിന്യം വലിച്ചെറിഞ്ഞ ഡ്രൈവർക്ക് കിട്ടിയത് എട്ടിന്‍റെ പണി

ഡൽഹിയിലെ തിരക്കേറിയ ഒരു തെരുവിൽ കാറിലിരുന്ന് റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ ഡ്രൈവറുടെ നടപടി സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുകയാണ്.

ഒരു മെട്രോ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന കാറിലിരുന്ന വ്യക്തി, താൻ കഴിച്ച ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും ഒട്ടും കൂസലില്ലാതെ പൊതുനിരത്തിലേക്ക് തള്ളുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

നഗരശുചിത്വത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായ കാലത്തും ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പെരുമാറ്റം വലിയ വിമർശനങ്ങൾക്ക് കാരണമായി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ഒരു വഴിയാത്രക്കാരൻ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു.

കാർ ഓടിച്ചിരുന്ന വ്യക്തിയുടെ അടുത്തേക്ക് ചെന്ന്, എറിഞ്ഞുകളഞ്ഞ മാലിന്യങ്ങൾ തിരികെ എടുക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നത് വീഡിയോയിൽ കേൾക്കാം.

ഹിന്ദിയിൽ സംസാരിക്കുന്ന ഇദ്ദേഹം, ഇത്തരത്തിലുള്ള പ്രവൃത്തികൾ നഗരത്തെ എത്രത്തോളം മലിനമാക്കുന്നുണ്ടെന്ന് ഡ്രൈവറെ ഓർമ്മിപ്പിക്കുന്നുണ്ട്. എന്നാൽ തെറ്റ് തിരുത്താൻ തയ്യാറാകാതെ ഡ്രൈവർ തർക്കിക്കാൻ മുതിർന്നതോടെ അന്തരീക്ഷം കൂടുതൽ വഷളായി.

പോലീസിനെ വിവരമറിയിക്കുമെന്നും നിയമപരമായ നടപടികൾ നേരിടേണ്ടി വരുമെന്നും ദൃശ്യങ്ങൾ പകർത്തിയ വ്യക്തി കർശനമായ മുന്നറിയിപ്പ് നൽകി.

കാറിന്‍റെ രജിസ്‌ട്രേഷൻ നമ്പർ വ്യക്തമായി കാണാവുന്ന ഈ വീഡിയോ ഇന്‍റർനെറ്റിൽ വ്യാപകമായി പ്രചരിച്ചതോടെ അധികൃതർക്കും ഇടപെടേണ്ടി വന്നു. സോഷ്യൽ മീഡിയയിലെ പരാതികൾ ശ്രദ്ധയിൽപ്പെട്ട ഡൽഹി ട്രാഫിക് പോലീസ് വിഷയത്തിൽ ഉടനടി പ്രതികരിച്ചു.

സംഭവം ഗൗരവകരമാണെന്നും ബന്ധപ്പെട്ട ട്രാഫിക് ഇൻസ്പെക്ടറോട് അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പൗരബോധമില്ലാത്ത ഇത്തരം പ്രവൃത്തികൾക്കെതിരെ കർശനമായ പിഴ ഈടാക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പൊതുവായ ആവശ്യം.

Viral

ആഡംബര ലുക്ക്, എസി കാറിൽ രാജകീയ യാത്ര; പക്ഷേ പണം ചോദിച്ചപ്പോൾ 'കയ്യിലില്ല'

എസി ക്യാബിൽ സുഖകരമായി യാത്ര ചെയ്ത ശേഷം ഡ്രൈവർക്ക് പണം നൽകാതെ കബളിപ്പിക്കാൻ ശ്രമിച്ച ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.

ഏകദേശം 600 രൂപയോളം യാത്രക്കൂലി വരുന്ന ദൂരത്തേക്കാണ് യുവതി ടാക്സി വിളിച്ചത്. കൃത്യസമയത്ത് തന്നെ ഡ്രൈവർ യുവതിയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്തു.

യാത്രയിലുടനീളം എസി പ്രവർത്തിപ്പിച്ചിരുന്നതിനാൽ സുഖകരമായ ഒരു യാത്രയാണ് യുവതിക്ക് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ലക്ഷ്യസ്ഥാനത്തെത്തി പണം ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

തനിക്ക് പണം നൽകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു യുവതി. ഡ്രൈവർ വിനയത്തോടെ തന്‍റെ ജോലിക്ക് അർഹമായ കൂലി ചോദിച്ചുവെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് അവർ ഒഴിഞ്ഞുമാറുകയായിരുന്നു.

പണം നൽകാൻ തയ്യാറാകാതെ അവിടെനിന്ന് നടന്നുപോകാൻ ശ്രമിച്ച യുവതിയുടെ ദൃശ്യങ്ങൾ ഡ്രൈവർ തന്നെ പകർത്തി പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

തന്‍റെ ഉപജീവനമാർഗമായ ടാക്സി സർവീസിൽ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടാണ് കുടുംബം പുലർത്തുന്നതെന്നും, ഇന്ധനച്ചെലവും കമ്പനി കമ്മീഷനും കഴിഞ്ഞാൽ തനിക്ക് ലഭിക്കുന്നത് തുച്ഛമായ ലാഭമാണെന്നും ഡ്രൈവർ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

ആഡംബര വസ്ത്രങ്ങളും വിലകൂടിയ ആഭരണങ്ങളും ധരിച്ച് യാത്ര ചെയ്ത ഒരു വ്യക്തി, കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ഒരു പാവപ്പെട്ട ഡ്രൈവറുടെ പണം നൽകാതെ വഞ്ചിക്കാൻ ശ്രമിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ അമർഷമാണ് ഉയരുന്നത്.

ഇത്തരം പെരുമാറ്റങ്ങൾ സ്ത്രീ യാത്രക്കാരെ സംശയദൃഷ്ടിയോടെ കാണാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കുമെന്നും അത് അത്യാവശ്യ ഘട്ടങ്ങളിൽ യാത്ര ചെയ്യുന്ന മറ്റ് സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പലരും അഭിപ്രായപ്പെട്ടു.

സാധാരണക്കാരായവരോട് കാണിക്കേണ്ട മിനിമം മര്യാദ പോലും ഇത്തരം ആളുകൾ മറന്നുപോകുന്നത് ഖേദകരമാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും പക്ഷം. ഡ്രൈവറെ കബളിപ്പിക്കാൻ ശ്രമിച്ച ഇവർക്കെതിരെ നിയമപരമായ നടപടികൾ വേണമെന്ന ആവശ്യവും ഇപ്പോൾ ശക്തമായിട്ടുണ്ട്.

 

Viral

"നിന്‍റെ ശവം ഞാൻ ഈ കാറിൽ കയറ്റി അയക്കും!"; ഹോൺ അടിച്ചതിന് ടാക്സി ഡ്രൈവർക്ക് നേരെ വധഭീഷണി

ഡൽഹിക്ക് സമീപമുള്ള എൻസിആർ മേഖലയിൽ നിന്നുള്ള നടുക്കുന്ന റോഡ് റെയ്ജ് ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഗതാഗതത്തിനിടയിൽ ഹോൺ അടിച്ചിട്ടും സൈഡ് കൊടുത്തില്ലെന്ന നിസാര കാരണത്താലാണ് യുവാവ് നടുറോഡിൽ അക്രമാസക്തനായത്.

ടാക്സി ഡ്രൈവറെ തടഞ്ഞുനിർത്തിയ ഇയാൾ ഡ്രൈവറുടെ കോളറിൽ പിടിച്ച് വലിക്കുകയും ക്രൂരമായി അസഭ്യം പറയുകയും ചെയ്യുന്നതാണ് വൈറലായ വീഡിയോയിലുള്ളത്. തർക്കത്തിനിടയിൽ യുവാവ് നടത്തിയ ഭീഷണിപ്പെടുത്തലുകൾ അങ്ങേയറ്റം ഭയാനകമാണ്.

തന്‍റെ ഗ്രാമത്തിലേക്ക് വരാൻ ഡ്രൈവറെ വെല്ലുവിളിക്കുന്ന ഇയാൾ, ഡ്രൈവർ മറുപടി പറയാൻ ശ്രമിച്ചപ്പോൾ "ഈ കാറിൽ നിന്‍റെ ശവമായിരിക്കും ഞാൻ കയറ്റി അയക്കുക" എന്ന് പരസ്യമായി വധഭീഷണി മുഴക്കി.

കണ്ടുനിന്നവർ തടയാൻ ശ്രമിക്കാതെ കാഴ്ചക്കാരായി നിന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. "മിസ്റ്റർ ത്യാഗി" എന്ന എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട ഈ ദൃശ്യങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

എന്നാൽ ഇയാളുടെ സംസാരിക്കുന്ന രീതിയും ശൈലിയും ശ്രദ്ധിച്ച സോഷ്യൽ മീഡിയ ഉപയോക്താക്കൾ, ഇയാൾ ഡൽഹി സ്വദേശിയാകാൻ സാധ്യതയില്ലെന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളായിരിക്കാമെന്നും അഭിപ്രായപ്പെടുന്നുണ്ട്.

സംഭവത്തിന്‍റെ കൃത്യമായ സ്ഥലം എവിടെയാണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. നിലവിൽ അക്രമം നടത്തിയ വ്യക്തിക്കെതിരെ പോലീസ് കേസെടുത്തതായി റിപ്പോർട്ടുകളില്ലെങ്കിലും, വീഡിയോ വൈറലായതോടെ ഇയാൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

Viral

യാത്രക്കാരുടെ മേൽ വെള്ളം ചീറ്റി യുവാവിന്‍റെ ക്രൂരവിനോദം; സോഷ്യൽ മീഡിയയിൽ കത്തുന്ന പ്രതിഷേധം

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ യാത്രക്കാർക്ക് നേരെ റെയിൽവേ ട്രാക്കിൽ നിന്നുകൊണ്ട് ഒരാൾ ഹോസ് ഉപയോഗിച്ച് വെള്ളം ചീറ്റുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള രോഷത്തിന് കാരണമായിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമിൽ പ്രചരിക്കുന്ന ഈ വീഡിയോയിൽ, തോളിൽ ഒരു ബാഗ് തൂക്കിയ യുവാവ് ട്രാക്കുകൾക്കിടയിലുള്ള പൈപ്പിൽ നിന്നും വെള്ളം ചീറ്റുന്നതാണ് കാണുന്നത്.

ട്രെയിനിന്‍റെ വാതിൽക്കൽ നിൽക്കുന്ന യാത്രക്കാരെ കൃത്യമായി ലക്ഷ്യം വെച്ചാണ് ഇയാൾ ഈ അതിക്രമം കാണിക്കുന്നത്. ട്രെയിനിന്‍റെ വേഗതയും വെള്ളത്തിന്‍റെ ശക്തിയും കാരണം സെക്കന്‍റുകൾക്കുള്ളിൽ യാത്രക്കാർ പൂർണമായും നനഞ്ഞു കുതിരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഈ സംഭവം എവിടെയാണ് നടന്നതെന്നോ ഇതിന് പിന്നിലുള്ള വ്യക്തി ആരാണെന്നോ ഉള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും റെയിൽവേ സുരക്ഷാ സേനയുടെ വീഴ്ചയെക്കുറിച്ച് വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ നിരവധി ആളുകളാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. മറ്റുള്ളവരെ ഉപദ്രവിക്കുന്നതിലൂടെ എന്ത് സന്തോഷമാണ് ഇത്തരക്കാർക്ക് ലഭിക്കുന്നതെന്നും നിയമത്തോടുള്ള ഭയമില്ലായ്മയാണ് ഇത്തരം പ്രവർത്തികൾക്ക് കാരണമെന്നും പലരും അഭിപ്രായപ്പെട്ടു.

യാത്രക്കാരുടെ സുരക്ഷയെപ്പോലും പരിഗണിക്കാതെ വെള്ളം പാഴാക്കിക്കൊണ്ടുള്ള ഈ പ്രവൃത്തിക്കെതിരെ കർശന നടപടി വേണമെന്നാണ് ഭൂരിഭാഗം ആളുകളുടെയും ആവശ്യം.

ചിലർ ഇതിനെ പരിഹാസരൂപേണ വിമർശിക്കുമ്പോൾ മറ്റു ചിലർ ഈ ക്രൂരതയ്ക്ക് പിന്നിലെ മാനസികാവസ്ഥയെയാണ് ചോദ്യം ചെയ്യുന്നത്.

 

Viral

കല്ല്യാണപ്പന്തലിൽ നോട്ടുമഴ; സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു 'ഗ്രാൻഡ് ക്യാഷ് പാർട്ടി'

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത് ഒരു പഞ്ചാബി വിവാഹത്തിലെ ആഡംബരക്കാഴ്ചകളാണ്. വധുവിനും വരനും ചുറ്റും നോട്ടുകൾ മഴപോലെ പെയ്യിക്കുന്ന വീഡിയോകൾ എക്സിലും ഇൻസ്റ്റാഗ്രാമിലും അതിവേഗം പ്രചരിച്ചതോടെയാണ് സംഭവം പൊതുശ്രദ്ധയാകർഷിച്ചത്.

വിവാഹവേദിയുടെ നടുവിൽ നിൽക്കുന്ന വധുവിനെ വരൻ നോട്ടുകെട്ടുകൾ കൊണ്ട് മൂടുന്നതും, പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വലിയ തോതിൽ പണം വായുവിലേക്ക് വലിച്ചെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ആകാശത്തുനിന്ന് നോട്ടുകൾ നിരന്തരം വർഷിക്കുന്ന ഈ കാഴ്ച ഒരു സിനിമയിലെ രംഗം പോലെ അവിശ്വസനീയമായാണ് പലർക്കും തോന്നിയത്.

വിവാഹത്തിനിടെ ഏകദേശം എട്ടരക്കോടി രൂപയാണ് ഇത്തരത്തിൽ ആഘോഷത്തിനായി വിതറിയതെന്ന തരത്തിലായിരുന്നു ആദ്യഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ നടന്നത്.

'ഗ്രാൻഡ് ക്യാഷ് പാർട്ടി' എന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിച്ച ഈ വീഡിയോ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും വഴിവെച്ചു. എന്നാൽ വാർത്തകൾ അതിശയോക്തിപരമാണെന്ന് ചൂണ്ടിക്കാട്ടി വരന്‍റെ കുടുംബം തന്നെ പിന്നീട് രംഗത്തെത്തി.

ഓസ്‌ട്രേലിയയിൽ ട്രക്ക് ബിസിനസ് നടത്തുന്ന തന്‍റെ സഹോദരന്‍റെ വിവാഹം ഫെബ്രുവരി 14-നായിരുന്നു നടന്നതെന്നും, ഏകദേശം രണ്ട് ലക്ഷം രൂപയോളമാണ് ആഘോഷങ്ങളുടെ ഭാഗമായി വിതറിയതെന്നും വരന്‍റെ സഹോദരനായ സിക്കന്ദർ സിംഗ് വ്യക്തമാക്കി.

ഇത്രയധികം തുക വിതറി എന്നത് സോഷ്യൽ മീഡിയ പറഞ്ഞുണ്ടാക്കിയ തെറ്റായ വിവരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇന്‍റർനെറ്റ് ലോകം രണ്ട് ചേരികളായി തിരിഞ്ഞിരിക്കുകയാണ്.

പണം ഇത്തരത്തിൽ പ്രദർശിപ്പിക്കുന്നത് ആഡംബരത്തിന്‍റെ അതിപ്രസരമാണെന്നും ഇത് പണത്തോടുള്ള അനാദരവാണെന്നും പലരും അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരെ സഹായിക്കാൻ ഈ തുക ഉപയോഗിക്കാമായിരുന്നു എന്ന തരത്തിലുള്ള വിമർശനങ്ങളും ശക്തമാണ്.

എന്നാൽ ഒരാൾ സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ച പണം ഏത് രീതിയിൽ ചിലവാക്കണമെന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് വാദിക്കുന്നവരും കുറവല്ല.

പണം കൊണ്ട് അഭിമാനമോ അന്തസോ വാങ്ങാൻ കഴിയില്ലെന്ന രൂക്ഷമായ കമന്‍റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. എന്തായാലും ആഡംബരത്തിന്‍റെ അതിരുകളെക്കുറിച്ചുള്ള പുതിയൊരു സംവാദത്തിന് ഈ പഞ്ചാബി വിവാഹം തുടക്കമിട്ടിരിക്കുകയാണ്.

Viral

യാത്രയയപ്പ് വേദനയായി, പക്ഷേ അനിയൻ തളർന്നില്ല; പെങ്ങളുടെ വണ്ടിക്ക് പിന്നാലെ 70 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഒരു അനിയൻ

സഹോദരസ്നേഹത്തിന്‍റെ തീവ്രത വെളിപ്പെടുത്തുന്ന ഹൃദയസ്പർശിയായ ഒരു ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ബിഹാറിലെ പൂർണിയ ജില്ലയിലുള്ള ചമ്പാ നഗറിൽ നിന്നും പുറത്തുവന്ന ഈ വീഡിയോ, വിവാഹം കഴിഞ്ഞ് ഭർത്തൃഗൃഹത്തിലേക്ക് യാത്രയാകുന്ന സഹോദരിയെ പിരിയാൻ കഴിയാതെ ഒപ്പം കൂടിയ ഒരു അനിയന്‍റെ നിശ്ചയദാർഢ്യത്തിന്‍റെ കഥയാണ് പറയുന്നത്.

വിവാഹാനന്തരമുള്ള വിടവാങ്ങൽ ചടങ്ങായ 'വിദായി'ക്ക് ശേഷം വധുവും സംഘവും വാഹനത്തിൽ കയറി പുറപ്പെട്ടപ്പോൾ, ആ വാഹനത്തിൽ തനിക്ക് ഇടമില്ലെന്ന് മനസിലാക്കിയിട്ടും മനംമടുക്കാതെ തന്‍റെ സൈക്കിളിൽ അവരെ പിന്തുടരാൻ ഈ ബാലൻ തീരുമാനിക്കുകയായിരുന്നു.

ഏകദേശം 70 കിലോമീറ്റർ ദൂരമാണ് തന്‍റെ പ്രിയപ്പെട്ട ചേച്ചി സഞ്ചരിച്ച വാഹനത്തിന് പിന്നാലെ ഈ കൊച്ചുസഹോദരൻ സൈക്കിൾ ചവിട്ടിയത്. ബിഹാറിലെ പരമ്പരാഗതമായ 'ലോക്ന' ചടങ്ങിന്‍റെ ഭാഗമായിട്ടായിരുന്നു ഈ യാത്ര.

വരന്‍റെ വീട്ടിലെത്തി വിവാഹബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്ന സുപ്രധാനമായ ഈ ചടങ്ങിൽ സഹോദരന്‍റെ സാന്നിധ്യം അനിവാര്യമാണ്.

എന്നാൽ വാഹന സൗകര്യത്തിന്‍റെ കുറവ് മൂലം മറ്റുള്ളവർ അവനെ അവഗണിച്ചപ്പോൾ, തന്‍റെ സ്നേഹം തെളിയിക്കാൻ അവൻ സൈക്കിളിനെ ആശ്രയിക്കുകയായിരുന്നു.

ഇന്‍റർനെറ്റിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നിരവധി പേരാണ് വൈകാരികമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. സ്വന്തം സഹോദരങ്ങളെ ഓർത്തുപോകുന്നുവെന്നും ഇതാണ് പവിത്രമായ ബന്ധമെന്നും പലരും കുറിച്ചു. എന്നാൽ ഇതിനോടൊപ്പം തന്നെ കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്.

ഒരാൾക്ക് കൂടി ഇരിക്കാൻ പാകത്തിൽ ഒരു സീറ്റ് പോലും ക്രമീകരിക്കാൻ കഴിയാത്ത വരന്‍റെ വീട്ടുകാരുടെ നടപടി തികച്ചും ക്രൂരമാണെന്നും സ്നേഹത്തിന്‍റെ പേരിൽ ഒരു കുട്ടിയെ ഇത്രയും ദൂരം കഷ്ടപ്പെടുത്തിയത് ശരിയായില്ലെന്നും ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നു.

എങ്കിലും എല്ലാ തടസങ്ങളെയും മറികടന്ന് തന്‍റെ സഹോദരിയോടുള്ള കരുതൽ പ്രകടിപ്പിച്ച ആ അനിയൻ ഇന്ന് സോഷ്യൽ മീഡിയയിലെ താരം തന്നെയാണ്.

Viral

റെയിൽവേ തൂണിലെ പ്ലഗ് പോയിന്‍റിൽ ഫോൺ ചാർജ് ചെയ്യാൻ യുവാവിന്‍റെ സാഹസികത

മുംബൈയിലെ ബോറിവലി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കൗതുകകരവും എന്നാൽ അത്യന്തം അപകടകരവുമായ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

തന്‍റെ മൊബൈലിലെ ചാർജ് തീരാറായപ്പോൾ പരിഭ്രാന്തനായ ഒരു യാത്രക്കാരൻ റെയിൽവേ പ്ലാറ്റ്‌ഫോമിലെ ഉയരമേറിയ ഇരുമ്പ് തൂണിലേക്ക് വലിഞ്ഞുകയറി ഫോൺ ചാർജ് ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

പ്ലാറ്റ്‌ഫോമിലെ സാധാരണ ചാർജിംഗ് പോയിന്‍റുകൾക്ക് പകരം സ്റ്റേഷന്‍റെ പേരെഴുതിയ കൂറ്റൻ തൂണിന് മുകളിലെ സോക്കറ്റാണ് ഇയാൾ ലക്ഷ്യം വെച്ചത്.

ഒരു ഏണിയിൽ കയറുന്ന ലാഘവത്തോടെ തൂണിലെ കമ്പികളിൽ ചവിട്ടി മുകളിലെത്തിയ ഇയാൾ, അതീവ ജാഗ്രതയോടെ ചാർജർ പ്ലഗ് ചെയ്യുന്നതും ഫോണിൽ ചാർജ് കയറുന്നുണ്ടോ എന്ന് പരിശോധിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

വൈദ്യുത ലൈനുകൾക്ക് സമീപമുള്ള ഇത്തരം തൂണുകളിൽ കയറുന്നത് ജീവന് തന്നെ ഭീഷണിയാണെന്നിരിക്കെയാണ് യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ ഈ യുവാവ് ഇത്തരമൊരു സാഹസത്തിന് മുതിർന്നത്.

ഫെബ്രുവരി അഞ്ചിന് പങ്കുവെക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

പവർ ബാങ്ക് എന്ന സൗകര്യം നിലവിലുള്ളപ്പോൾ എന്തിനാണ് ഇത്രയും വലിയ റിസ്ക് എടുക്കുന്നത് എന്ന് ചിലർ പരിഹസിക്കുമ്പോൾ, ഇതൊരു എഐ നിർമ്മിത വീഡിയോ ആയിരിക്കാമെന്നാണ് മറ്റു ചിലരുടെ വാദം.

എന്നാൽ തിരക്കേറിയ സ്റ്റേഷനുകളിൽ ചാർജിംഗ് പോയിന്‍റുകൾ ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് ഇത്തരം പ്രവർത്തികളിലേക്ക് ആളുകളെ നയിക്കുന്നതെന്ന ഗൗരവകരമായ നിരീക്ഷണങ്ങളും ഉയരുന്നുണ്ട്.

ഇത്തരത്തിൽ അപകടകരമായ രീതിയിൽ ഫോൺ ചാർജ് ചെയ്യുന്ന സംഭവങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ, റെയിൽവേയുടെ സേവന നിലവാരം മെച്ചപ്പെട്ടതിന്‍റെ മറ്റൊരു വാർത്തയും ഇതോടൊപ്പം ശ്രദ്ധ നേടുന്നുണ്ട്.

ടെൻ ജാം എക്സ്പ്രസിൽ യാത്ര ചെയ്ത ഒരു യുവാവ് തന്‍റെ സീറ്റിന് സമീപത്തെ ചാർജിംഗ് പോയിന്‍റ് പ്രവർത്തിക്കാത്തതിനെ തുടർന്ന് റെയിൽവേ ഹെൽപ് ലൈനിൽ സഹായം അഭ്യർഥിച്ചിരുന്നു.

പരാതി നൽകി കൃത്യം 15 മിനിറ്റിനുള്ളിൽ തന്നെ റെയിൽവേ ജീവനക്കാരെത്തി തകരാർ പരിഹരിച്ച സംഭവം യാത്രക്കാർക്കിടയിൽ വലിയ ആത്മവിശ്വാസമാണ് നൽകിയത്.

കൃത്യസമയത്ത് പരാതിപ്പെടാൻ തയ്യാറായാൽ റെയിൽവേയിൽ നിന്ന് വേഗത്തിലുള്ള സേവനം ലഭിക്കുമെന്നിരിക്കെ, ബോറിവലി സ്റ്റേഷനിൽ കണ്ടതുപോലുള്ള ജീവൻ പണയപ്പെടുത്തിയുള്ള സാഹസങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണെന്ന് അധികൃതരും ഓർമ്മിപ്പിക്കുന്നു.

Viral

ഓൺലൈൻ ഫുഡ് ഓർഡർ ചെയ്യുന്ന യാത്രക്കാർ ഈ വീഡിയോ ഒന്ന് കാണൂ: അനന്തപൂർ റെയിൽവേ സ്റ്റേഷനിൽ നടുക്കുന്ന അപകടം

ആന്ധ്രാപ്രദേശിലെ അനന്തപൂർ റെയിൽവേ സ്റ്റേഷനിൽ അടുത്തിടെ നടന്ന ഒരു സംഭവം ഗിഗ് തൊഴിലാളികൾ നേരിടുന്ന തൊഴിൽപരമായ വെല്ലുവിളികളെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്.

പ്രശാന്തി എക്സ്പ്രസിലെ യാത്രക്കാരന് ഭക്ഷണം എത്തിച്ചു നൽകുന്നതിനിടെ സ്വിഗി ഡെലിവറി ഏജന്‍റ്, ചലിക്കുന്ന ട്രെയിനിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഒന്നാം ക്ലാസ് എസി കോച്ചിലെ യാത്രക്കാരന് ഓർഡർ നൽകി തിരികെ ഇറങ്ങാൻ ശ്രമിക്കവെയാണ് ഈ അപകടം സംഭവിച്ചത്. സ്റ്റേഷനിൽ ട്രെയിൻ നിർത്തിയത് വെറും രണ്ട് മിനിറ്റിൽ താഴെ മാത്രമായിരുന്നുവെന്നും, ഇതിനുള്ളിൽ ഭക്ഷണം സീറ്റിലെത്തിച്ച് തിരിച്ചിറങ്ങാനുള്ള ശ്രമമാണ് അപകടത്തിൽ കലാശിച്ചതെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു.

ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ പ്ലാറ്റ്‌ഫോമിലെ സുരക്ഷാ സംവിധാനങ്ങളെയും ഡെലിവറി ആപ്പുകളുടെ പ്രവർത്തന രീതിയെയും ചോദ്യം ചെയ്യുന്നതാണ്.

ഇതൊരു യാദൃശ്ചികമായ അപകടമായി കാണാനാവില്ലെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലുണ്ടായ പരാജയമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി.

തങ്ങളുടെ പങ്കാളികളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം ഡെലിവറികൾ ഒഴിവാക്കാൻ കമ്പനികൾ കർശനമായ മാർഗനിർദ്ദേശങ്ങൾ കൊണ്ടുവരണമെന്നാണ് പൊതുവെയുള്ള ആവശ്യം.

ഭക്ഷണം ഓർഡർ ചെയ്യുന്ന യാത്രക്കാർ ഡെലിവറി ഏജന്‍റുമാരെ ട്രെയിനിനുള്ളിലേക്ക് വിളിക്കാതെ, പ്ലാറ്റ്‌ഫോമിലോ വാതിലിന് സമീപമോ വന്ന് ഭക്ഷണം കൈപ്പറ്റുന്ന മാതൃക പിന്തുടരണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെടുന്നുണ്ട്.

വിഷയം വിവാദമായതോടെ പ്രതികരണവുമായി സ്വിഗി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട യുവാവ് നിലവിൽ സുരക്ഷിതനാണെന്നും അദ്ദേഹത്തിന് പരിക്കുകളില്ലെന്നും കമ്പനി അറിയിച്ചു.

ചലിക്കുന്ന ട്രെയിനുകളിൽ കയറുന്നതോ ഇറങ്ങുന്നതോ ആയ രീതിയിലുള്ള പ്രവർത്തനങ്ങളെ കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും, ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ഡെലിവറി പങ്കാളികൾക്ക് കൂടുതൽ സുരക്ഷാ പരിശീലനങ്ങൾ നൽകുമെന്നും സ്വിഗി വ്യക്തമാക്കി.

എങ്കിലും, കൃത്യസമയത്ത് ഭക്ഷണം എത്തിക്കാനുള്ള സമ്മർദ്ദവും യാത്രക്കാരുടെ ആവശ്യങ്ങളും ഇത്തരം അപകടകരമായ സാഹചര്യങ്ങളിലേക്ക് തൊഴിലാളികളെ തള്ളിവിടുന്നു എന്ന വസ്തുത ഈ സംഭവം വീണ്ടും അടിവരയിടുന്നു.

Viral

യു-ടേൺ പാളിപ്പോയോ?: കാലിഫോർണിയൻ ഹൈവേയിൽ ട്രക്ക് കുടുങ്ങി

കാലിഫോർണിയയിലെ തിരക്കേറിയ ഹൈവേയിൽ വിചിത്രമായ രീതിയിൽ കുടുങ്ങിക്കിടക്കുന്ന ഒരു ട്രക്കിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.

പാതയുടെ നടുവിൽ ഗതാഗതം തടസപ്പെടുത്തുന്ന വിധം, വണ്ടിയുടെ മുൻഭാഗം വശത്തേക്ക് തിരിഞ്ഞുനിൽക്കുന്ന നിലയിലാണ് ട്രക്ക് ദൃശ്യങ്ങളിലുള്ളത്. ഈ സമയം വണ്ടിയിൽ നിന്നും തലപ്പാവ് ധരിച്ച ഡ്രൈവർ പുറത്തിറങ്ങി പിന്നിലേക്ക് നടന്നുപോകുന്നത് വീഡിയോയിൽ കാണാം.

അവിടെ പാർക്ക് ചെയ്യാൻ കഴിയില്ലെന്ന് ദൃശ്യങ്ങൾ പകർത്തുന്ന വ്യക്തി പരിഹസിച്ചുകൊണ്ട് സംസാരിക്കുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. ഹൈവേയിൽ വച്ച് നിയമവിരുദ്ധമായി വണ്ടി തിരിക്കാൻ ശ്രമിച്ചതാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണമായതെന്ന തരത്തിലുള്ള വിമർശനങ്ങൾ ഓൺലൈനിൽ ശക്തമാണ്.

എന്നാൽ വണ്ടിക്ക് പെട്ടെന്നുണ്ടായ സാങ്കേതിക തകരാറാണോ അതോ മറ്റെന്തെങ്കിലും സാഹചര്യമാണോ ഇതിന് പിന്നിലെന്ന് ഇപ്പോഴും വ്യക്തമല്ല. അധികൃതർ ഈ വിഷയത്തിൽ ഇതുവരെ വിശദീകരണം നൽകാത്തതിനാൽ ഇന്‍റർനെറ്റിൽ പലവിധത്തിലുള്ള ഊഹാപോഹങ്ങൾ പടരുന്നുണ്ട്.

കൃത്യമായ വിവരങ്ങൾ പുറത്തുവരുന്നതിന് മുൻപേ ഡ്രൈവർക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ഈ വീഡിയോയുടെ പേരിൽ നടക്കുന്നുണ്ട്.

Viral

പണം നൽകില്ലെന്ന് യാത്രക്കാരി; മദ്യപിച്ചും പുകവലിച്ചും ബുദ്ധിമുട്ടിച്ചെന്ന് ഡ്രൈവർ: സോഷ്യൽ മീഡിയയിൽ പുകയുന്ന തർക്കം

ടാക്സി യാത്രക്കിടെ യാത്രക്കാരിയും ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

സേവനം ഉപയോഗപ്പെടുത്തിയ ശേഷം പണം നൽകാൻ വിസമ്മതിക്കുന്ന യാത്രക്കാരിയോട് ഡ്രൈവർ തന്‍റെ കൂലി ആവശ്യപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

തനിക്ക് അർഹതപ്പെട്ട പണം നൽകണമെന്ന് ഡ്രൈവർ ആവർത്തിച്ചു ആവശ്യപ്പെടുമ്പോഴും ഒരു രൂപ പോലും നൽകില്ലെന്ന നിലപാടിലായിരുന്നു യുവതി.

ഡ്രൈവറുടെ വാദങ്ങൾ അനുസരിച്ച്, യാത്രയ്ക്കിടയിൽ യുവതി കാറിനുള്ളിലിരുന്ന് പുകവലിക്കുകയും മദ്യം വാങ്ങാനായി വാഹനം വഴിയിൽ നിർത്താൻ നിർബന്ധിക്കുകയും ചെയ്തു.

കൂടാതെ ദീർഘനേരം തന്നെ കാത്തുനിർത്തിച്ച് സമയം കളഞ്ഞതായും ഡ്രൈവർ ആരോപിക്കുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങളെയെല്ലാം പുച്ഛിച്ചു തള്ളുന്ന രീതിയിലാണ് യുവതി പെരുമാറുന്നത്.

സംഭവം വല്ലാതെ വഷളായതോടെ ഡ്രൈവർ നിയന്ത്രണം വിട്ട് സംസാരിക്കുന്നതും വീഡിയോയിൽ കേൾക്കാം. തർക്കം രൂക്ഷമായതോടെ അവിടെയുണ്ടായിരുന്ന ഒരാളോട് യുവതി തന്‍റെ ഭാഗം വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അതിന് മുൻപേ വീഡിയോ അവസാനിക്കുകയാണ്.

ഈ അപൂർണത തന്നെയാണ് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമായത്.

യുവതിയുടെ പെരുമാറ്റം വളരെ മോശമാണെന്നും അധ്വാനിക്കുന്നവന്‍റെ പണം നൽകാതിരിക്കുന്നത് അനീതിയാണെന്നും ഒരു വിഭാഗം വാദിക്കുമ്പോൾ, വീഡിയോയിൽ കാണുന്ന കാര്യങ്ങൾ മാത്രം വെച്ച് ഒരാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു.

 പലപ്പോഴും ഡ്രൈവർമാർ അമിത കൂലി ആവശ്യപ്പെടാറുണ്ടെന്നും അത്തരത്തിലുള്ള എന്തെങ്കിലും പ്രശ്നമാണോ യുവതിയെ ചൊടിപ്പിച്ചതെന്ന് വ്യക്തമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.

വീഡിയോയിലെ ഡ്രൈവറുടെ ഭാഷാപ്രയോഗങ്ങൾ അല്പം കടുപ്പമേറിയതായതിനാൽ പലയിടത്തും ഇത് സെൻസർ ചെയ്താണ് പ്രചരിക്കുന്നത്.

എന്നിരുന്നാലും, വീഡിയോയുടെ വിശ്വാസ്യതയോ ഡ്രൈവർ ഉന്നയിച്ച ആരോപണങ്ങളിലെ സത്യമോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഒരു വശത്തെ വിവരങ്ങൾ മാത്രം ലഭ്യമായ സാഹചര്യത്തിൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന കാര്യത്തിൽ ഇന്‍റർനെറ്റ് ലോകം ഇപ്പോഴും രണ്ട് തട്ടിലാണ്.

Viral

ഇഞ്ചിക്ക് തക്കാളി സോസ്, ചായയിൽ പഴം; മുംബൈ ട്രെയിനിലെ ഈ കാഴ്ച കണ്ടാൽ ആരും പകച്ചുപോകും

മുംബൈ ലോക്കൽ ട്രെയിനുകൾ പലപ്പോഴും അപ്രതീക്ഷിത കാഴ്ചകളുടെ വേദിയാകാറുണ്ട്. എന്നാൽ തിരക്കേറിയ ട്രെയിനിനുള്ളിൽ സഹയാത്രികരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് ഒരു യുവാവ് നടത്തിയ വിചിത്രമായ ഭക്ഷണ പരീക്ഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം.

കണ്ടന്‍റ് ക്രിയേറ്ററായ പ്രണയ് ജോഷി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം കോടിക്കണക്കിന് ആളുകളാണ് കണ്ടത്. ആരെയും ഞെട്ടിക്കുന്ന തരത്തിൽ പച്ച ഇഞ്ചിയിൽ തക്കാളി സോസ് ഒഴിച്ച് ആസ്വദിച്ചു കഴിച്ചുകൊണ്ടാണ് പ്രണയ് തന്‍റെ പ്രകടനം തുടങ്ങുന്നത്.

ഇഞ്ചിയുടെ എരിവും സോസിന്‍റെ പുളിയും ചേർന്നുള്ള ഈ കോമ്പിനേഷൻ കണ്ട് അടുത്തുണ്ടായിരുന്ന യാത്രക്കാർക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇഞ്ചിയും സോസും കഴിച്ച് ഒരു 'വൗ' കൂടി പറഞ്ഞതോടെ ചുറ്റുമുള്ളവരുടെ അമ്പരപ്പ് ഇരട്ടിയായി.

തൊട്ടുപിന്നാലെ ചൂടുള്ള ചായയിൽ പഴം മുക്കി കഴിക്കുന്ന യുവാവിന്‍റെ രീതി കണ്ട് തൊട്ടടുത്തിരുന്ന യാത്രക്കാരൻ വാ പൊളിച്ചു നോക്കി നിൽക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. പരീക്ഷണങ്ങൾ അവിടെയും അവസാനിച്ചില്ല.

പാകം ചെയ്യാത്ത ഒരു വലിയ കാബേജ് കടിച്ചു തിന്നുകയും പിന്നാലെ പച്ച വഴുതനങ്ങ യാതൊരു മടിയും കൂടാതെ കഴിക്കുകയും ചെയ്തതോടെ യാത്രക്കാർ പലരും ഇയാളോട് കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി.

താൻ തക്കാളി മാത്രമേ പച്ചയ്ക്ക് കഴിക്കാറുള്ളൂ എന്ന് ഒരു യാത്രക്കാരൻ പറയുമ്പോൾ, പച്ചക്കറികൾ വേവിക്കാതെ കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്ന മറുപടിയാണ് പ്രണയ് നൽകുന്നത്.

സാധാരണയായി കാരറ്റും വെള്ളരിക്കയുമൊക്കെ പച്ചയ്ക്ക് കഴിക്കാറുണ്ടെങ്കിലും വഴുതനങ്ങയും ഇഞ്ചിയുമൊക്കെ ഇത്തരത്തിൽ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് പോഷകാഹാര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

എങ്കിലും പ്രണയിന്‍റെ മുഖത്തെ ആത്മവിശ്വാസവും സഹയാത്രികരുടെ നിസഹായാവസ്ഥ കലർന്ന ഭാവങ്ങളുമാണ് വീഡിയോ ഇത്രയധികം വൈറലാക്കിയത്.

മുപ്പത്തിമൂന്ന് മില്യണിലധികം കാഴ്ചക്കാരുള്ള ഈ വീഡിയോയ്ക്ക് താഴെ 'ഈ മനുഷ്യന് ഒട്ടും സോഷ്യൽ ആങ്സൈറ്റി ഇല്ലേ' എന്നും 'തിരക്കേറിയ ട്രെയിനിൽ എങ്ങനെ ഇത്രയും സൗകര്യമായി സീറ്റ് കിട്ടി' എന്നുമുള്ള രസകരമായ കമന്‍റുകൾ നിറയുകയാണ്.

വിചിത്രമായ ഈ ഭക്ഷണ ശീലത്തേക്കാൾ ട്രെയിനിലെ സഹയാത്രികരുടെ നിശബ്ദമായ പ്രതികരണങ്ങളാണ് കാഴ്ചക്കാരെ കൂടുതൽ ചിരിപ്പിക്കുന്നത്.

Viral

മധ്യപ്രദേശിൽ നിന്നൊരു അത്ഭുത കാഴ്ച: മൂർഖൻ പാമ്പിനോട് കുശലം പറഞ്ഞ് ഒരു മനുഷ്യൻ

മധ്യപ്രദേശിലെ ഛത്തർപൂരിൽ നിന്ന് പുറത്തുവന്ന ഹൃദയസ്പർശിയായ ഒരു ദൃശ്യം വന്യജീവി സ്നേഹത്തിന്‍റെയും അസാധാരണമായ ധൈര്യത്തിന്‍റെയും പുതിയൊരു കഥയാണ് ലോകത്തിന് മുന്നിൽ തുറന്നു കാട്ടുന്നത്.

മിക്കവരും പാമ്പുകളെ കാണുമ്പോൾ ഭയന്നോടാൻ ശ്രമിക്കുമ്പോൾ, ഇവിടെയൊരു മനുഷ്യൻ കൊടുംവിഷമുള്ള മൂർഖൻ പാമ്പിനോട് സുഹൃത്തിനോടെന്ന പോലെ സംസാരിക്കുന്ന കാഴ്ചയാണ് ഏവരെയും അമ്പരപ്പിക്കുന്നത്.

ശൈത്യകാലത്തെ തണുപ്പകറ്റാൻ കനൽ കൂട്ടി തീ കായുന്നതിനിടയിലാണ് ഇത്തരമൊരു അപൂർവ്വ സംഭാഷണം അരങ്ങേറിയത്. റോഡരികിൽ അപകടാവസ്ഥയിൽ കണ്ട പാമ്പിനെ രക്ഷപ്പെടുത്തിയ ശേഷം, അതിനെ സുരക്ഷിതമായി ഇരുത്തി വിശേഷങ്ങൾ ചോദിക്കുകയായിരുന്നു ഇദ്ദേഹം.

തീയുടെ ചൂടേറ്റ് ശാന്തനായി പത്തി വിടർത്തിയിരിക്കുന്ന പാമ്പിനോട്, 'നിനക്ക് എന്തെങ്കിലും പ്രയാസമുണ്ടോ?' എന്നും 'ശാന്തനായി ഇരുന്ന് ഈ ചൂട് ആസ്വദിക്കൂ' എന്നും അദ്ദേഹം സ്നേഹപൂർവ്വം പറയുന്നത് സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോയിൽ കേൾക്കാം.

തന്നെ ഉപദ്രവിക്കരുതെന്ന് പാമ്പിനോട് അദ്ദേഹം തമാശരൂപേണ അഭ്യർഥിക്കുന്നുമുണ്ട്. ഏറ്റവും രസകരമായ കാര്യം, ഇദ്ദേഹത്തിന്‍റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുന്നതുപോലെ പാമ്പ് അതിന്‍റെ പത്തി ആട്ടുകയും തികഞ്ഞ ശാന്തത പാലിക്കുകയും ചെയ്യുന്നു എന്നതാണ്.

വന്യജീവികളെ ഭയത്തോടെയല്ല, മറിച്ച് സഹാനുഭൂതിയോടെ സമീപിച്ചാൽ അവയും ഇത്തരത്തിൽ പ്രതികരിക്കുമെന്ന തരത്തിലുള്ള ചർച്ചകളാണ് ഈ വീഡിയോയ്ക്ക് താഴെ നിറയുന്നത്.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇണക്കത്തിന്‍റെ പ്രതീകമായി ഈ വിചിത്രവും എന്നാൽ കൗതുകകരവുമായ സൗഹൃദ നിമിഷം മാറിയിരിക്കുകയാണ്.

Viral

മാതൃത്വത്തിന് നിറമുണ്ടോ? ആഗ്രയിലെ വൈറൽ വീഡിയോയുടെ യാഥാർഥ്യം പുറത്ത്

ആഗ്രയിലെ തിരക്കേറിയ സറഫാ ബസാർ തെരുവുകളിൽ കുഞ്ഞിനെയുമെടുത്ത് ഭിക്ഷാടനം നടത്തുന്ന ഒരു യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത് വലിയ തോതിലുള്ള ചർച്ചകൾക്കും ആശങ്കകൾക്കും വഴിതെളിച്ചു.

കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ നമക് കി മണ്ഡി എന്ന സ്ഥലത്തുനിന്നുള്ള ഈ ദൃശ്യങ്ങളിൽ, തന്നേക്കാൾ വെളുത്ത നിറമുള്ള കുഞ്ഞിനെ എടുത്തുനിൽക്കുന്ന യുവതിയെ കണ്ടതാണ് നാട്ടുകാരിലും വ്യാപാരികളിലും സംശയമുണർത്തിയത്.

വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ ഭക്ഷണം തേടി നടന്ന യുവതിയോട് ചിലർ കുഞ്ഞിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അവർ പരിഭ്രാന്തയാകുകയും അവിടെനിന്ന് വേഗത്തിൽ മാറാൻ ശ്രമിക്കുകയും ചെയ്തു.

ഇതോടെ കുട്ടി മോഷ്ടിക്കപ്പെട്ടതാകാം എന്ന നിഗമനത്തിൽ വ്യാപാരികൾ ദൃശ്യങ്ങൾ പകർത്തി ഇന്‍റർനെറ്റിൽ പങ്കുവെക്കുകയായിരുന്നു. സംഭവം ഗൗരവമായതോടെ പോലീസ് ഇടപെടണമെന്നും കുട്ടിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഒട്ടേറെപ്പേർ രംഗത്തെത്തി.

ഭിക്ഷാടന മാഫിയയുടെ ഇടപെടലാണോ ഇതെന്ന് സമൂഹമാധ്യമ ഉപയോക്താക്കൾ സംശയം പ്രകടിപ്പിച്ചതോടെ അമർ ഉജാല ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുകയും ഭരണകൂടം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

തുടർന്ന് നടത്തിയ പോലീസ് പരിശോധനയിൽ യുവതിയെയും കുടുംബത്തെയും കുറിച്ചുള്ള യഥാർഥ വിവരങ്ങൾ പുറത്തുവന്നു. ആഗ്രയിലെ എസ്എൻ മെഡിക്കൽ കോളേജിന് സമീപമുള്ള വീട്ടിലാണ് ഇവർ താമസിക്കുന്നതെന്ന് കണ്ടെത്തി.

ഭർത്താവ് ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളിയാണെന്നും ഇവർക്ക് നാല് കുട്ടികളുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു. കൂടുതൽ വ്യക്തതയ്ക്കായി കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ പോലീസ് യുവതിയോട് ആവശ്യപ്പെട്ടു.

ഇതനുസരിച്ച് അവർ ഹാജരാക്കിയ രേഖകൾ പരിശോധിച്ചപ്പോൾ കുട്ടി അവരുടേത് തന്നെയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു.

കുട്ടിക്കടത്ത് എന്ന തരത്തിൽ പടർന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ടതോടെ അധികൃതർ നടപടികൾ അവസാനിപ്പിക്കുകയും യുവതിയെ വീട്ടിലേക്ക് പോകാൻ അനുവദിക്കുകയും ചെയ്തു.

കേവലം കാഴ്ചയിലുള്ള വ്യത്യാസത്തിന്‍റെ പേരിൽ ഉടലെടുത്ത ഒരു തെറ്റിദ്ധാരണയായിരുന്നു ഈ സംഭവമെന്ന് ഇതോടെ വ്യക്തമായി.

Latest News

Corehub Up