Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Begins

നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് തുടക്കം; സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുന്നു

നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ദിവസേന വന്നുപോകുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഉപകരിക്കുന്ന നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ നിർമിക്കാനുള്ള സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചു.

16 വർഷത്തെ കാത്തിരിപ്പിനാണ് ഇതോടെ അന്ത്യമാകുന്നത്. വിമാനത്താവളത്തിനു സമീപത്തെ ആവണങ്കോട് റോഡരികിലാണ് റെയിൽവേ സ്റ്റേഷൻ വരുന്നത്. റെയിൽവേ ഗതി ശക്തി വിഭാഗം അങ്കമാലി സുവിധ എന്‍റർപ്രൈസസിനാണ് നിർമാണ കരാർ . ആദ്യഘട്ടം ഒന്പത് മാസത്തിനകം പൂർത്തിയാക്കാനാണ് പദ്ധതി. ഇതിനു പത്തുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്ലാറ്റ്ഫോം നിർമിക്കേണ്ട ഭാഗം മണ്ണിട്ട് നിരപ്പാക്കിത്തുടങ്ങി. 600 മീറ്റർ വീതം നീളമുള്ള രണ്ട് പ്ലാറ്റ്ഫോമുകളാണ് ഉണ്ടാക്കുന്നത്. സ്റ്റേഷൻ ഓഫീസ് കെട്ടിടം, ഫൂട്ട് ഓവർ ബ്രിഡ്ജ്, പാർക്കിംഗ് സൗകര്യം, യാത്രക്കാർക്ക് ശീതീകരിച്ച വിശ്രമമുറി എന്നിവ ഉണ്ടാകും.

വിമാനത്താവള വികസനത്തിന്‍റെ ഭാഗമായി നേരത്തെ തയാറാക്കിയിട്ടുള്ള ജലപാതയും മെട്രോ റെയിലും യാഥാർഥ്യമായാൽ നെടുമ്പാശേരിയിൽ വ്യോമ-റെയിൽ -റോഡ് -ജലഗതാഗത സംവിധാനങ്ങൾ ഉണ്ടാകുമെന്നത് അപൂർവമായ വികസനത്തിന് വഴിതെളിക്കും.

2010ൽ റെയിൽവേ സഹമന്ത്രിയായിരുന്ന ഇ. അഹമ്മദ് നെടുമ്പാശേരി റെയിൽവേ സ്റ്റേഷന് തറക്കല്ലിട്ടിരുന്നു. തുടർനടപടികൾ വിവിധ കാരണങ്ങളാൽ തടസപ്പെട്ടു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇടപെട്ടാണ് പഴയ ഫയലുകൾ പുറത്തെടുത്തത്. കഴിഞ്ഞ നവംബറിൽ റെയിൽവേ ചീഫ് പ്രോജക്ട് മാനേജർ കർണന്‍റെ നേതൃത്വത്തിൽ വീണ്ടും ഇവിടെ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഇതേത്തുടർന്നാണ് ഏതാനും ദിവസങ്ങൾക്ക് മുന്പ് നിർമാണ ജോലികൾ സംബന്ധിച്ച പ്രാരംഭ നടപടികൾ വീണ്ടും സജീവമായത്.

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വന്നുപോകുന്ന ദീർഘദൂര-സമീപ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടുന്നതാണ് ഈ റെയിൽവേ സ്റ്റേഷൻ. റെയിൽവേ സ്റ്റേഷന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകൊടുക്കാമെന്ന് അന്നുതന്നെ വിമാനത്താവള അധികൃതർ ഉറപ്പു നൽകിയിരുന്നു.

അതോടൊപ്പം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്കും വിമാനത്താവളത്തിൽനിന്നു റെയിൽവേ സ്റ്റേഷനിൽ പോകുന്ന യാത്രക്കാർക്കും സൗജന്യമായി യാത്രാസൗകര്യം ഒരുക്കാനും സിയാൽ സന്നദ്ധത അറിയിച്ചിരുന്നു.16 വർഷങ്ങളായി ഇത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. വന്ദേഭാരത്, രാജധാനി പ്രീമിയം ട്രെയിനുകൾക്കും ഐആർസിടിസി ടൂറിസ്റ്റ് പാക്കേജ് ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുമെന്ന പ്രതീക്ഷ ഏറെ ഗുണകരമാകും.

Kerala

സപ്ലൈകോ ഈസ്റ്റര്‍ - വിഷു ഫെയറുകള്‍ക്ക് നാളെ തുടക്കമാകും

തിരുവനന്തപുരം: സപ്ലൈകോ ഈസ്റ്റര്‍ - വിഷു ഫെയറുകള്‍ക്ക് നാളെ തുടക്കമാകും. ഏപ്രില്‍ 14 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള വിൽപ്പനശാലകളാണ് ഈസ്റ്റര്‍ - വിഷു ഫെയറുകളായി മാറുന്നത്.

വിഷുക്കൈനീട്ടം, 17 അവശ്യസാധനങ്ങള്‍ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് എന്നിവ സപ്ലൈകോ വിഷുവിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

സപ്ലൈകോ സൂപ്പര്‍ സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, സ്ഗിനേച്ചര്‍ മാര്‍ട്ടുകള്‍ എന്നിവിടങ്ങളിലാണ് ചന്ത പ്രവര്‍ത്തിക്കുക. കൂടാതെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും 13 ഇന സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ശബരി ഉത്പന്നങ്ങളും എഫ്എംസിജി ഉത്പന്നങ്ങളും പ്രത്യേക നിരക്കില്‍ ലഭ്യമാക്കും.

1250 രൂപയുടെ 16 സാധനങ്ങളാണ് പ്രത്യേക വിഷുക്കണി കിറ്റില്‍ ഉള്‍പ്പെടുത്തി 1001 രൂപയ്ക്ക് സപ്ലൈകോ നല്‍കുന്നത്. പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, ശര്‍ക്കര പൊടി, ശബരി (സേമിയ/പാലട) പായസം മിക്‌സ്, പായസക്കൂട്ട്, മില്‍മ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോള്‍ഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കന്‍ മസാല, ഗരം മസാല എന്നിവ അടങ്ങിയതാണ് കിറ്റ്. ദുഃഖ വെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ ചന്തകൾ പ്രവർത്തിക്കില്ല.

സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ ബങ്കുകളും എല്‍പിജി ഔട്ട്‌ലെറ്റുകളും ഒഴികെയുള്ള വിൽപ്പനശാലകളില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണ്‍ ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലും വിൽപ്പനശാലകളില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങിയാല്‍ കൂപ്പൺ തുക ഉപയോഗപ്പെടുത്താം.

National

സെൻസസിന് നാളെ തുടക്കം; ജാതി കണക്കെടുപ്പ് രണ്ടാം ഘട്ടത്തിൽ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയ്ക്ക് സെൽഫ് എന്യുമറേഷനോടെ നാളെ തുടക്കമാകും.

കർണാടക, ഒഡീഷ, ഗോവ, മിസോറം, സിക്കിം, ഡൽഹി, ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് നാളെ സെൽഫ് എന്യുമറേഷൻ ആരംഭിക്കുക. ഈ ദിവസങ്ങളിൽ ജനങ്ങൾക്ക് ഓണ്‍ലൈനായി സ്വയം സെൻസസ് വിവരങ്ങൾ സമർപ്പിക്കാം.

15 ദിവസത്തെ സെൽഫ് എന്യുമറേഷൻ നടപടിക്കുശേഷം സെൻസസിന്‍റെ ആദ്യഘട്ടമായ "ഹൗസ് ലിസ്റ്റിംഗ് ആൻഡ് ഹൗസിംഗ് സെൻസസ്’ 16 മുതൽ ഇവിടങ്ങളിൽ ആരംഭിക്കും. കേരളമുൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ സെൻസസ് നടപടികൾ വൈകിയാണ് ആരംഭിക്കുക.

രാജ്യത്തുനീളമുള്ള സെൻസസ് നടപടികളുടെ വിശദാംശങ്ങൾ കേന്ദ്ര സെൻസസ് കമ്മീഷണറും രജിസ്ട്രാർ ജനറലുമായ മൃത്യുഞ്ജയ് കുമാർ നാരായണ്‍ ഡൽഹിയിൽ വാർത്താസമ്മേളനം വിളിച്ചുചേർത്താണ് വിശദീകരിച്ചത്. മുന്പ് പ്രഖ്യാപിച്ചിട്ടുള്ളതുപോലെതന്നെ ജാതി കണക്കെടുപ്പ് സെൻസസ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തിലുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

ജാതി കണക്കെടുപ്പിനുള്ള മാനദണ്ഡങ്ങൾ ഇതുവരെ അന്തിമമായിട്ടില്ലെങ്കിലും രണ്ടാം ഘട്ടത്തിലെ ചോദ്യങ്ങളെ സംബന്ധിച്ച് അടുത്ത മാസങ്ങളിൽ വിജ്ഞാപനമിറക്കും. മതത്തെ സംബന്ധിച്ചുള്ള വിവരങ്ങളുടെ കണക്കെടുപ്പുകളും രണ്ടാം ഘട്ടത്തിലാണുണ്ടാകുക.

District News

ഹോം വോട്ട് തുടങ്ങി; ആദ്യദിനത്തില്‍ 1864 പേര്‍ വോട്ട് ചെയ്തു

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹോം വോട്ടിംഗിന്‍റെ ആദ്യദിനമായ ഇന്നലെ ജില്ലയില്‍ 1864 പേര്‍ വോട്ട് രേഖപ്പെടുത്തി.

85ന് വയസിന് മുകളിലുള്ള 9341 പേര്‍ക്കും ഭിന്നശേഷിക്കാരായ 1866 പേര്‍ക്കുമാണ് ജില്ലയില്‍ ഹോം വോട്ടുള്ളത്. അഞ്ച് പേരടങ്ങുന്ന 157 സംഘമാണ് ഹോം വോട്ടിംഗ് നിയന്ത്രിക്കുന്നത്. രണ്ട് പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, പോലീസ് എന്നിവരാണ് സംഘത്തിലുള്ളത്. ഏപ്രില്‍ അഞ്ച് വരെ ഹോം വോട്ട് ചെയ്യാം.

District News

മണ്ഡലപര്യടനം ആരംഭിച്ച് വിശ്വനാഥൻ

സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് എൽഡിഎഫ് തുടക്കമിട്ടു.

സ്ഥാനാർഥി എം.എസ്. വിശ്വനാഥൻ ബത്തേരി നഗരത്തിൽ പര്യടനം നടത്തി. വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കുകയും തൊഴിലാളികളുമായും വ്യാപാരികളുമായും സംവദിക്കുകയും ചെയ്തു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ബത്തേരി നഗരത്തിൽ പര്യടനം നടത്തിയ അദ്ദേഹം ഇന്നലെ ബത്തേരിയിലെയും മീനങ്ങാടിയിലെയും വിവിധ സ്ഥാപനങ്ങളും കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഇടങ്ങളും സന്ദർശിച്ചു.


കാർഷിക, ആദിവാസി മേഖലകളും വ്യവസായ കേന്ദ്രങ്ങളും ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ എത്തി തൊഴിലാളികളും വ്യാപാരികളും ഉൾപ്പെടുന്ന വിഭാഗങ്ങളുമായി ആശയവിനിമയം നടത്തി.

ഗ്രാമീണ ടൂറിസത്തിന് സാധ്യതയുള്ള നെല്ലാറച്ചാൽ പ്രദേശവും കാർബണ്‍ ന്യൂട്രൽ പഞ്ചായത്ത് പദ്ധതിയിലൂടെ ശ്രദ്ധേയമായ മീനങ്ങാടി പഞ്ചായത്തിലെ കാർഷിക മേഖലയും സ്ഥാനാർഥി സന്ദർശിച്ചു. വിവിധ മേഖലകളിലെ വിദഗ്ദ്ധരുമായും പ്രാദേശിക വ്യക്തികളുമായും ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവച്ചു. രാത്രികാല ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട് വ്യാപാരി സമൂഹവും കർഷകരും നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രാഥമിക കൂടിക്കാഴ്ചകൾ നടത്തി.


ഇന്ന് മണ്ഡലത്തിലെ 16 കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ആദ്യഘട്ട മണ്ഡലപര്യടനം റോഡ് ഷോ രൂപത്തിൽ സംഘടിപ്പിക്കും. രാവിലെ 8.30ന് മൂലങ്കാവിൽ നിന്ന് ആരംഭിക്കുന്ന പര്യടനം വൈകുന്നേരം ആറോടെ ബത്തേരിയിൽ സമാപിക്കും. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ നേരിൽ കാണുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നത്.

Kerala

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് x യു. ഷറഫലി പ്രചാരണത്തിന് തുടക്കം

നിലന്പൂർ: സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും സിറ്റിംഗ് എംഎൽഎ ആര്യാടൻ ഷൗക്കത്തും മുൻ ദേശീയ ഫുട്ബോൾ താരവും സ്പോർട്സ് കൗണ്‍സിൽ അധ്യക്ഷനുമായ യു. ഷറഫലിയും നിലന്പൂർ മണ്ഡലത്തിൽ അനൗദ്യാഗിക പ്രചാരണം തുടങ്ങി.

ആര്യാടൻ ഷൗക്കത്തിനുതന്നെ കോണ്‍ഗ്രസ് സീറ്റ് ഉറപ്പിച്ചതോടെ എൽഡിഎഫ് യു. ഷറഫലിയെ രംഗത്തിറക്കി പുതിയ പരീക്ഷണത്തിന് തീരുമാനിക്കുകയായിരുന്നു.

എൻഡിഎ സ്ഥാനാർഥി ക്രൈസ്തവ വിഭാഗത്തിൽനിന്നാകുമെന്നാണ് സൂചന. മലപ്പുറം ജില്ലയിൽ യുഡിഎഫും എൽഡിഎഫും ക്രൈസ്തവ വിഭാഗത്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണന നൽകാത്ത സാഹചര്യത്തിൽ നിലന്പൂരിൽ ക്രൈസ്തവ വിഭാഗത്തിൽനിന്ന് പ്രമുഖനെ സ്ഥാനാർഥിയാക്കാനാണ് എൻഡിഎ നീക്കം.

ആര്യാടൻ മുഹമ്മദിനെതിരേ 1996ലും 2011ലും കടുത്ത പോരാട്ടം കാഴ്ചവച്ച പ്രഫ. എം. തോമസ് മാത്യു സ്ഥാനാർഥിയാകുമെന്ന സൂചനയാണ് എൽഡിഎഫ് കേന്ദ്രങ്ങൾ നൽകിയിരുന്നത്. എന്നാൽ പ്രാദേശിക നേതൃത്വങ്ങളെ ഞെട്ടിച്ചാണ് ഷറഫലിയുടെ സ്ഥാനാർഥിത്വം. എം. തോമസ് മാത്യുവുമായി ഏതാനും ദിവസങ്ങൾക്ക് മുന്പ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ചർച്ച നടത്തിയിരുന്നു.

സ്ഥാനാർഥിയാകാൻ മൂന്ന് ആവശ്യങ്ങൾ തോമസ് മാത്യു ഉന്നയിച്ചു. ഇതോടെയാണ് ഷറഫലിക്ക് സാധ്യത തെളിഞ്ഞത്. അതേസമയം രാഷ്‌ട്രീയ പോരാട്ട വേദിയായ നിലന്പൂരിൽ രാഷ്‌ട്രീയ രംഗത്ത് മുൻപരിചയമില്ലാത്ത ഷറഫലിയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിൽ വലിയ പ്രതിഷേധം താഴെതട്ടിലുള്ള നേതാക്കളിലും പ്രവർത്തകരിലുമുണ്ട്. കായിക താരങ്ങൾക്കുള്ള അംഗീകാരമാണ് തന്‍റെ സ്ഥാനാർഥിത്വമെന്നാണ് യു. ഷറഫലിയുടെ പ്രതികരണം.

ഒരു കായികതാരം നിയമസഭയിലേക്ക് മത്സരിക്കുന്നത് ആദ്യമാണെന്നും യു. ഷറഫലി പറയുന്നു. നാളെ ഷറഫലി മണ്ഡലത്തിൽ പ്രമുഖ വ്യക്തികളെ നേരിൽകണ്ട് അനൗദ്യോഗിക പ്രചാരണം ആരംഭിക്കും. നിലന്പൂരിലെ സിപിഎം ഓഫീസിൽ എത്തി ഷറഫലി ജില്ലാ സെക്രട്ടറി വി.പി. അനിൽ, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ എന്നിവരുടെ സാന്നിധ്യത്തിൽ നിലന്പൂർ, എടക്കര ഏരിയാ സെക്രട്ടറിമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് ഉറപ്പായതോടെ ആര്യാടൻ ഷൗക്കത്ത് ഏതാനും ദിവസങ്ങളായി മണ്ഡലത്തിലെ പൗരപ്രമുഖരെ നേരിൽകണ്ട് പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയിക്ക് മണ്ഡലം നിശ്ചയിക്കാനാകാത്തതിനാൽ അദ്ദേഹത്തിന്‍റെ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലാണെന്നാണ് വിവരം. ഇക്കുറി നിലന്പൂരിൽ റിക്കാർഡ് ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിൽ ഒരു പഞ്ചായത്തിൽപോലും ഭരണമില്ലാത്ത അവസ്ഥയിലാണ് എൽഡിഎഫ്.

മണ്ഡലത്തിൽ നിക്ഷ്പക്ഷ വോട്ടുകൾ യു. ഷറഫലിക്ക് എത്രകണ്ട് നേടാനാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

District News

പഴയങ്ങാടിയിൽ ആധുനിക മത്സ്യമാർക്കറ്റ്; പഴയ മാർക്കറ്റ് പൊളിക്കൽ തുടങ്ങി

പഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ പഴയങ്ങാടിയിൽ ആധുനിക മത്സ്യ മാർക്കറ്റ് നിർമിക്കുന്നതിനായി പഴയ മാർക്കറ്റ് പൊളിക്കൽ പ്രവൃത്തി ആരംഭിച്ചു. മത്സ്യമാർക്കറ്റ് നിർമാണോദ്ഘാടനം എം.വിജിൻ എംഎൽഎ കഴിഞ്ഞദിവസം നിർവഹിച്ചിരുന്നു.

സംസ്ഥാന സർക്കാർ കിഫ്ബി മുഖേന അനുവദിച്ച 1.42 കോടി രൂപ ചെലവിലാണ് പുതിയ മാർക്കറ്റ് നിർമിക്കുന്നത്. 91 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിൽ ഏഴു മത്സ്യവിപണന കൗണ്ടറുകൾ, കട്ടിംഗ് ടേബിൾ, മത്സ്യം വില്പന പ്ലാറ്റ്ഫോം എന്നീ സൗകര്യങ്ങളോടു കൂടിയ ഒരു ഹാൾ എന്നിവയോട് കൂടിയാണ് ആധുനിക മാർക്കറ്റ് നിർമിക്കുന്നത്.

46.41 ചതുരശ്രമീറ്റർ വിസ്‌തൃതിയുള്ള രണ്ടാമത്തെ കെട്ടിടത്തിൽ പച്ചക്കറി, ഇറച്ചി കച്ചവടത്തിനായിയുള്ള കടമുറികൾ, ഫ്രീസർ മുറി, ഇലക്‌ട്രിക്കൽ മുറി, ടോയ്‌ലറ്റ് സൗകര്യം എന്നിവയും ഒരുക്കും.

District News

ഹജ്ജ് വാക്‌സിനേഷന്‍ ആരംഭിച്ചു

പത്തനംതിട്ട: ജില്ലയിലെ ഹജ്ജ് വാക്‌സിനേഷന്‍ ഉദ്ഘാടനം ജനറല്‍ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി നിര്‍വഹിച്ചു.


പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനീഷ് വരിക്കണ്ണാമല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജീവന്‍ നായര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷാനി അഞ്ജു എന്നിവര്‍ പങ്കെടുത്തു.

District News

അക്വില ഫിനാൻസിന്‍റെ പുതിയ ശാഖ ചേർത്തലയിൽ പ്രവർത്തനമാരംഭിച്ചു

തൃശൂർ: അയ്യന്തോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനമായ അക്വില ഫിനാൻസ് ലിമിറ്റഡിന്‍റെ പുതിയ ശാഖ ആലപ്പുഴ ചേർത്തലയിൽ പ്രവർത്തനമാരംഭിച്ചു. സ്ഥാപനത്തിന്‍റെ മാനേജിംഗ് ഡയറക്ടർ ജയകുമാർ പുത്തിരത്ത് അധ്യക്ഷത വഹിച്ചു. ചേർത്തല മുനിസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സണ്‍ എൻ.എൽ. വത്സലകുമാരി ഉദ്ഘാടനം നിർവഹിച്ചു. ചേർത്തല മുനിസിപ്പൽ കൗണ്‍സിലർ ബീന അജി, ചേർത്തല മർച്ചന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് കെ.വി സാബുലാൽ എന്നിവർ ആശംസകൾ അറിയിച്ചു.


ഡയറക്ടർ കെ.ആർ.ദിവ്യ, ഡിജിഎം മോഹനദാസ്, എജിഎം പ്രമീദ് പ്രഭാകർ, ബിസിനസ് ഹെഡ് ലിന്‍റോ തോമസ്, സീനിയർ മാനേജർ അഡ്മിനിസ്ട്രേഷൻ വി. അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

District News

മുളവനയിൽ തണ്ണിമത്തൻ കൃഷി ആരംഭിച്ചു

കുണ്ടറ : കുണ്ടറ ഗ്രാമപഞ്ചായത്ത് സിഡിഎസിന്‍റെ അഭിമുഖ്യത്തിൽ മുളവന ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന തിരുവാതിര ജെഎൽജി യൂണിറ്റ് തണ്ണിമത്തൻ കൃഷി ആരംഭിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം ജോൺ ഡാനിയേൽ തൈ നടീൽ ഉദ്ഘാടനം നിർവഹിച്ചു.


വാർഡ് മെമ്പർ സരിനി അനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.സതീഷ് കുമാർ, കീർത്തി രാധാകൃഷ്ണൻ, മഹിളാമണി, സിഡിഎസ് ചെയർപേഴ്സൺ റഷീദബിവി, കൃഷി ഓഫീസർ ബിനിഷ, കൃഷി അസിസ്റ്റന്‍റ് ലിജ, സി.സൗമ്യ, എഡിഎസ് ചെയർ പേഴ്സൺ ഗ്രേസി ഷാജി, തിരുവാതിര ജെഎൽ ജി യൂണിറ്റ് അംഗങ്ങളായാ ഒ.ഗീത, കെ.ശാന്ത, രമണി വിശ്വനാഥൻ, കുഞ്ഞുമോൾ തമ്പി എന്നിവർ പ്രസം ഗിച്ചു.

Sports

സംസ്ഥാന ഭാരോദ്വഹനം:ചാമ്പ്യന്‍ഷിപ്പിനു തുടക്കം

തൃശൂര്‍: സംസ്ഥാന ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പിനു തുടക്കമായി. തൃശൂര്‍ വി.കെ.എന്‍. മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ടു ദിനങ്ങളിലായി അരങ്ങേറുന്ന ചാമ്പ്യന്‍ഷിപ്പില്‍ 500ലധികം താരങ്ങള്‍ പങ്കെടുക്കും.

ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം തെരഞ്ഞെടുപ്പ് ഇവിടുത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടക്കുക.

Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്‍റെ അപ്പീൽ നടപടികൾ തുടങ്ങി. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്.

കേസിലെ അപ്പീൽ സാധ്യതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയറാക്കി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് ഇന്ന് റിപ്പോർട്ട് കൈമാറും. വിചാരണക്കോടതി ഉത്തരവ് പരിഗണിച്ച് അപ്പീൽ തയാറാക്കുന്ന നടപടികളും തുടങ്ങി. ഈയാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം.

കേസില്‍ വിധി പ്രസ്താവിക്കുന്നതിന് മുന്‍പ് വിധിയുടെ വിശദാംശങ്ങള്‍ ചോര്‍ന്നെന്ന ഊമ കത്തിനെ കുറിച്ച് ‍അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡിജിപിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്. നേരത്തെ ഈ കത്ത് കിട്ടിയതില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്‍റ് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു.

എന്നാല്‍ അതില്‍ അഭിഭാഷക അസോസിയേഷനുള്ളില്‍ തന്നെ ഭിന്നാഭിപ്രായമുയര്‍ന്നിരുന്നു. കേസില്‍ ഒന്ന് മുതല്‍ ആറ് വരെ പ്രതികളെ ശിക്ഷിക്കുമെന്നും മറ്റുള്ളവരെ വെറുതെവിടുമെന്നും വിധി എഴുതിയ ശേഷം ദിലീപിന്‍റെ അടുത്ത സുഹൃത്തിന് കാണിച്ചു എന്നുമെല്ലാമായിരുന്നു ആരോപണം.

ദീലിപിന്‍റെ ക്വട്ടേഷനെന്ന വാദം സ്ഥാപിക്കാൻ പ്രോസിക്യൂഷന് ഒരു ഘട്ടത്തിലും കഴിഞ്ഞില്ലെന്നാണ് വിധിന്യായത്തില്‍ ചൂണ്ടാക്കാട്ടുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി നഗ്ന ദൃശ്യങ്ങൾ പകർത്തി ബ്ലാക് മെയിൽ ചെയ്ത് പണം കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് ആദ്യ ഘട്ട കുറ്റപത്രത്തിലുള്ളത്.

National

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു; അനുയായിക്ക് ഗുരുതര പരിക്ക്

കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. തൃണമൂലിന്‍റെ ഗ്രാമ പഞ്ചായത്ത് മെംബറായ ബാബു മോണ്ടലാണ് മരിച്ചത്. സംപുയ്പര-ബസുകാതി ഗ്രാമ പഞ്ചായത്തിലെ മെംബറാണ് ബാബു മോണ്ടൽ.

ബാബുവിന്‍റെ അനുയായി അനുപം റാണയ്ക്ക് വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ നോർത്ത് ഹൗറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബാബു മോണ്ടലും അനുപമും ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. നിശ്ചിന്ത-ബുറോ ഷിബ്ടാള പ്രദേശത്ത് വച്ച് രണ്ട് ബൈക്കുകളിലായെത്തിയ അക്രമികൾ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു.

വെടിവയ്പ്പിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. എന്നാൽ ബാബു വൈകാതെ മരിച്ചു. അനുപം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

തൃണമൂൽ നേതാക്കളെ വെയിവച്ചതിന് ശേഷം അക്രമികൾ കടന്നുകളഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി ഹൗറ പോലീസ് കമ്മീഷ്ണർ പ്രവീൺ ത്രിപാദി അറിയിച്ചു. അന്വേഷണം ഊർജിതമായ നടക്കുന്നുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പ്രവീൺ ത്രിപാദി പറഞ്ഞു.

 

 

Latest News

Corehub Up