Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Candidate List

തമിഴ്‌നാട് നിയമസഭാ പോരാട്ടം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത്; വിളവങ്കോട് മണ്ഡലത്തിൽ ടി.ടി. പ്രവീൺ മത്സരിക്കും

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ഔദ്യോഗികമായി പുറത്തിറക്കി. വിളവങ്കോട് മണ്ഡലത്തിൽ ടി.ടി. പ്രവീണിനെയാണ് പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സിഎസ്ഐ ദക്ഷിണ കേരള മഹായിട‌വക സെക്രട്ടറിയാണ് ടി.ടി. പ്രവീൺ.

മണ്ഡലത്തിൽ വർഷങ്ങളായി കോൺഗ്രസ് പ്രതിനിധിയായിരുന്ന വിജയധരണി ബിജെപിയിൽ ചേർന്നതോടെ ഉണ്ടായ വിടവ് നികത്താൻ ശക്തനായ ഒരു സ്ഥാനാർത്ഥി ആവശ്യമായിരുന്നു. വിജയധരണി ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ, സമുദായ വോട്ടുകൾ ബിജെപിയിലേക്ക് പോകാതെ തടയാൻ പ്രവീണിനെപ്പോലൊരാൾക്ക് സാധിക്കുമെന്ന് പാർട്ടി കരുതുന്നു.

കേരളത്തോടും തമിഴ്‌നാടിനോടും ഒരുപോലെ ബന്ധപ്പെട്ടു കിടക്കുന്ന മണ്ഡലമാണ് വിളവങ്കോട്. മലയാളം സംസാരിക്കുന്നവരും തമിഴ് സംസാരിക്കുന്നവരും ഇവിടെ ധാരാളമുണ്ട്. തിരുവനന്തപുരം ആസ്ഥാനമായുള്ള മഹായിടവകയുടെ സെക്രട്ടറിയെന്ന നിലയിൽ ഇരുഭാഷക്കാരോടും സംവദിക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് അതിർത്തി മേഖലകളിൽ ഗുണകരമാകും.

Kerala

മുഹമ്മദ് ഷിയാസിന് സീറ്റില്ല; സതീശൻ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി

ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി നിർണയം പൊട്ടിത്തെറിയിലേക്കെന്ന് സൂചന. തന്നെ പിന്തുണയ്ക്കുന്നവരെ വെട്ടി നിരത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയതായി റിപ്പോർട്ടുകളുണ്ട്.

കൊച്ചി സീറ്റ് മുഹമ്മദ് ഷിയാസിന് നൽകണമെന്ന് വി.ഡി.സതീശൻ ശക്തമായി വാദിക്കുകയാണ്. ദീപ്തി മേരി വർഗീസിനായി കെ.സി.വേണുഗോപാലും വാദിക്കുന്നുണ്ട്. നെടുമങ്ങാട് മീനാങ്കൽ കുമാറിനെ പരിഗണിക്കുന്നതിൽ നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചു.

അതേസമയം അരുവിക്കര ആവശ്യപ്പെട്ട് ശിവകുമാറും ശബരീനാഥനും ഉറച്ചുനിൽക്കുകയാണ്. അവശേഷിക്കുന്ന 37 സീറ്റുകളിലും ഇന്ന് തന്നെ പ്രഖ്യാപനം നടക്കും. അതേസമയം കെ.സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.

Kerala

കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥിപ്പട്ടിക; പത്തനംതിട്ടയിലും എറണാകുളത്തും ഭിന്നത രൂക്ഷം

തിരുവനന്തപുരം: പത്തനംതിട്ടയിലെയും എറണാകുളത്തെയും മണ്ഡലങ്ങളിലെ സ്ഥാനാർഥി തർക്കത്തെ തുടർന്നാണ് കോണ്‍ഗ്രസിന്‍റെ പൂർണ സ്ഥാനാർഥിപ്പട്ടിക വീണ്ടും വൈകുന്നത്. കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റി നിശ്ചയിച്ച സ്ഥാനാർഥികളുടെ വിജയസാധ്യതയും സമുദായ സമവാക്യങ്ങളും പരിഗണിക്കാത്തതിൽ ചില സംസ്ഥാന നേതാക്കൾ കടുത്ത എതിർപ്പ് ഉയർത്തിയ തോടെയാണ് പട്ടിക പ്രഖ്യാപനം നീളുന്നത്.

പത്തനംതിട്ട ജില്ലയിൽ ആകെയുള്ള അഞ്ചു സീറ്റിൽ നാലും കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. ഇതിൽ ചില പ്രത്യേക സമുദായങ്ങൾക്കു മികച്ച ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി അടുത്ത ബന്ധമുള്ള ചിലരെ ഉൾപ്പെടുത്തിയതാണ് തർക്കം രൂക്ഷമാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.

സമുദായ സമവാക്യങ്ങൾ കൃത്യമായി പാലിക്കുകയും സർവേയിൽ കണ്ടെത്തിയ ജയസാധ്യതയുള്ളവരെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്താൽ മാത്രമേ കോണ്‍ഗ്രസിന് ഭരണം പിടിക്കാൻ കഴിയുകയുള്ളൂവെന്ന നിലപാട് സംസ്ഥാന നേതൃത്വം കടുപ്പിച്ചതോടെയാണ് തർക്കമണ്ഡലങ്ങളിലെ പ്രഖ്യാപനം നീണ്ടതെന്നാണ് വിവരം.

എറണാകുളത്തെ ചില മണ്ഡലങ്ങളിലും തർക്കം രൂക്ഷമാണെന്നാണ് വിവരം. ഇവിടെയും സമുദായ സമവാക്യങ്ങൾ പാലിക്കപ്പെടണമെന്ന ആവശ്യമാണുയരുന്നത്.

കഴിഞ്ഞ രണ്ടു ദിവസം തുടർച്ചയായി ചർച്ച ചെയ്തിട്ടും ഇതിൽ ധാരണയുണ്ടാക്കാൻ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ പല മണ്ഡലങ്ങളിലും പേരുകളിൽ ധാരണയുണ്ടാക്കാനായില്ല. മറ്റു ജില്ലകളിലെ ചില മണ്ഡലങ്ങളിലെയും പട്ടിക ഒറ്റപ്പേരാക്കാൻ കഴിഞ്ഞിട്ടില്ല.

92 സീറ്റിലാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നത്. ഇതിൽ 55 സീറ്റ് മാത്രമാണ് പ്രഖ്യാപിക്കാനായത്. ഇനി 37 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിക്കാനുണ്ട്.

രണ്ടും മൂന്നും ഘട്ടമായി മാത്രമേ കോണ്‍ഗ്രസ് സ്ഥാനാർഥിപ്പട്ടിക പൂർത്തിയാകുകയുള്ളുവെന്നാണ് വിവരം. ഇന്നും നാളെയുമായിട്ടാകും ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനമെന്നാണു ലഭിക്കുന്ന വിവരം.

National

ആകാംക്ഷകൾക്ക് ഫുൾ സ്റ്റോപ്, ആദ്യ ഘ‌ട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്

ന്യൂഡൽഹി: ആകാംക്ഷകൾക്ക് വിരാമമി‌ട്ട് ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്.എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് മാർച്ച് 17-ന് പട്ടിക പ്രസിദ്ധീകരിച്ചത്. ആദ്യ ഘ‌ട്ട സ്ഥാനാർഥി പട്ടികയിൽ 55 പേരുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവി‌ട്ടത്.
പറവൂരിൽ വി.ഡി. സതീശൻ, ഹരിപ്പാട് രമേശ് ചെന്നിത്തല, വട്ടിയൂർക്കാവ് കെ. മുരളീധരൻ, പുതുപ്പള്ളി ചാണ്ടി ഉമ്മൻ, പാലക്കാട് രമേശ് പിഷാര‌‌ടി, മണലൂർ ടി.എൻ. പ്രതാപൻ, തൃത്താല വി.ടി. ബൽറാം, ചിറയിൻകീഴ് രമ്യ ഹരിദാസ്, കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ, മൂവാറ്റുപുഴ
മാത്യു കുഴൽനാടൻ എന്നിവരാണ് സ്ഥാനാർഥികൾ.

ഇരിക്കൂർ അഡ്വ. സജീവ് ജോസഫ്, ധർമ്മടം അബ്ദുൾ റഷീദ്, പേരാവൂർ അഡ്വ. സണ്ണി ജോസഫ്, മാനന്തവാടി ഉഷ വിജയൻ, സുൽത്താൻബത്തേരി ഐ.സി. ബാലകൃഷ്ണൻ, കൽപ്പറ്റ അഡ്വ. ടി. സിദ്ദിഖ്, നാദാപുരം കെ.എം. അഭിജിത്ത്, കൊയിലാണ്ടി അഡ്വ. കെ. പ്രവീൺ കുമാർ, എലത്തൂർ വിദ്യ ബാലകൃഷ്ണൻ, കോഴിക്കോട് നോർത്ത് അഡ്വ. കെ. ജയന്ത്, നിലമ്പൂർ ആര്യാടൻ ഷൗക്കത്ത്, വണ്ടൂർ എ.പി. അനിൽ കുമാർ, തവനൂർ വി.എസ്. ജോയ്, പൊന്നാനി നൗഷാദ് അലി, തൃശ്ശൂർ രാജൻ ജെ. പല്ലൻ, ചാലക്കുടി സനീഷ് കുമാർ ജോസഫ്, കൊടുങ്ങല്ലൂർ ഒ.ജെ. ജനീഷ്, തൃക്കാക്കര ഉമ തോമസ്, എറണാകുളം ടി.ജെ. വിനോദ്, ആലുവ അൻവർ സാദത്ത്, കുണ്ടറ പി.സി. വിഷ്ണുനാഥ്, കൊല്ലം അഡ്വ. ബിന്ദു കൃഷ്ണ, കരുനാഗപ്പള്ളി സി.ആർ. മഹേഷ്, കോവളം എം. വിൻസന്‍റ് എന്നിവരാണ് കോൺഗ്രസ് പട്ടികയിലെ മറ്റ് സ്ഥാനാർത്ഥികൾ.

Kerala

കോണ്‍ഗ്രസ് സ്ഥാനാർഥിപട്ടിക: ആദ‍്യഘട്ടം ഇന്ന്

ന്യൂഡൽഹി: കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്. ഡൽഹിയിൽ ഇന്നലെ രാത്രി വൈകി സ്കീനിംഗ് കമ്മിറ്റി പട്ടികയ്ക്ക് അംഗീകാരം നൽകി.

60 പേരുകൾക്കാണ് അംഗീകാരമായത് എന്നാണ് കരുതുന്നത്. ഇന്നു രാവിലെ കേന്ദ്ര ഇലക്‌ഷൻ കമ്മിറ്റി (സിഇസി) ചേർന്ന് ആദ്യഘട്ട പട്ടിക പ്രഖ്യാപിക്കും.

മാരത്തണ്‍ ചർച്ചയ്ക്കുശേഷമാണ് ഇന്നലെ രാത്രി വൈകി സ്കീനിംഗ് കമ്മിറ്റി ആദ‍്യഘട്ട പട്ടികയ്ക്ക അന്തിമ രൂപം നൽകിയത്. 19 സിറ്റിംഗ് എംഎൽഎമാരുടെ പേരുകളടക്കം 31 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും കഴിഞ്ഞദിവസം ചേർന്ന സിഇസി അംഗീകരിച്ചിരുന്നു.

തളിപ്പറന്പ്, അന്പലപ്പുഴ, പയ്യന്നൂർ തുടങ്ങി സിപിഎമ്മിൽനിന്ന് വിഘടിച്ചു നിൽക്കുന്ന നേതാക്കളെയടക്കം പരിഗണിച്ചുകൊണ്ടുള്ളതായിരിക്കും പട്ടിക.

National

ആസാം നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആംആദ്മി പാർട്ടി

 

 

ന്യൂഡൽഹി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആംആദ്മി പാർട്ടി. 14 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.

അച്യുത് ദാസ് നവോബോയിച്ചയിൽ ജനവിധി തേടും. പുലിൻ ഗൊഗോയ് ഗെർഗാവുൺ മണ്ഡനത്തിലാണ് മത്സരിക്കുക. ജർബോം കുടും ജോഹ്പുരിൽ മത്സരിക്കും. അനുരൂപ ദേകരാജ ഗോഹട്ടി സെൻട്രലിൽ നിന്നായിരിക്കും ജനവിധി തേടുക.

തപൻ ഗൊഗോയ്, രഞ്ജിത്ത് ബോറോ, പല്ലവ് സൈക്കിയ, ബറുൺ ബികാസ് ജാസ് എന്നിവരും ആദ്യഘട്ട പട്ടികയിലുണ്ട്. 126 മണ്ഡലങ്ങളാണ് ആസാമിലുള്ളത്.

Kerala

സ്ഥാനാർഥിപ്പട്ടിക പരിശോധിച്ച് സിപിഎം; ഉടൻ പ്രഖ്യാപനമില്ല

തിരുവനന്തപുരം: പാർട്ടി ജില്ലാ സെക്രട്ടേറിയറ്റുകൾ നൽകിയ സ്ഥാനാർഥിപ്പട്ടിക ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്തു. ജില്ലകളിൽ നിന്നും നൽകിയ പേരുകളിൽ മാറ്റമൊന്നും വരാനിടയില്ല.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ ധൃതിപിടിച്ചു സ്ഥാനാർഥികളെ തീരുമാനിക്കേണ്ടതില്ലെന്നാണു സമിതിയിൽ ഇന്നലെയുണ്ടായ അഭിപ്രായം. ജനറൽ സെക്രട്ടറി എം.എ.ബേബിയും സമിതിയിൽ പങ്കെടുത്തു. പാർട്ടിയുമായി തെറ്റിനിൽക്കുന്ന ജി.സുധാകരനുമായി ബന്ധപ്പെട്ടുള്ള ചർച്ചയൊന്നും സമിതിയിൽ ഉണ്ടായില്ല.

പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായില്ല. സ്വരാജിനെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കൾക്കു താത്പര്യമുണ്ട്.

എന്നാൽ അതുസംബന്ധിച്ചുള്ള ചർച്ചയൊന്നും സെക്രട്ടേറിയറ്റിലോ സംസ്ഥാന സമിതിയിലോ ഉണ്ടായില്ല. മുൻ മന്ത്രിയും നിലവിൽ എൽഎൽഎയുമായ എ.സി. മൊയ്തീൻ കുന്നംകുളത്തു മത്സരിക്കും. എന്നാൽ, മൊയ്തീൻ മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതായും വിവരമുണ്ട്.

മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മണലൂരിലും തൃപ്പൂണിത്തുറയിൽ കെ.എൻ. ഉണ്ണികൃഷ്ണനും സ്ഥാനാർഥികളാകും.

കോൺഗ്രസിൽനിന്നും സിപിഎമ്മിലേക്കു വന്ന പി. സരിനെ മത്സരിപ്പിക്കുന്ന കാര്യത്തിലും തീരുമാനമായില്ല. ചില ജില്ലകളിൽ മറ്റു പാർട്ടികളുടെ സ്ഥാനാർഥികളെക്കൂടി അറിഞ്ഞശേഷം പട്ടികയിൽ മാറ്റം വരാനും സാധ്യതയുണ്ട്.

National

തെരഞ്ഞെടുപ്പ് സമിതി യോഗം മാറ്റി വച്ചു; കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക വൈകും

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക വൈകുമെന്ന് സൂചന. പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ ഞായറാഴ്ച നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം മാറ്റി വച്ചു.

അടുത്തയാഴ്ചയോടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിടാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നീക്കം. പാലക്കാടും, തൃപ്പൂണിത്തുറയും ഒഴിച്ചുള്ള സിറ്റിംഗ് മണ്ഡലങ്ങള്‍, സംവരണ മണ്ഡലങ്ങള്‍, ധാരണയായ മറ്റ് മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലെ പ്രഖ്യാപനം നടത്താനായിരുന്നു നീക്കം.

ഇത് മുന്നില്‍ കണ്ടാണ് ഹൈക്കമാന്‍ഡ് നേതാക്കളും കേരളത്തില്‍ നിന്നുള്ള നേതാക്കളും അടങ്ങുന്ന തെരഞ്ഞെടുപ്പ് സമിതി ഞായറാഴ്ച യോഗം ചേരാന്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി പി.കെ.കുഞ്ഞാലിക്കുട്ടി ചർച്ച നടത്തും.

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: കൊച്ചി കോർപറേഷനിലേയ്ക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ചു

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിലേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ച് എൽഡിഎഫ്. 70 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

76 ഡിവിഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പൂണിത്തുറ, മട്ടാഞ്ചേരി, ഗിരിനഗർ, കടവന്ത്ര, പെരുമാനൂർ, പനമ്പള്ളി നഗർ എന്നീ ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും.

58 സീറ്റുകളിൽ സിപിഎം മത്സരിക്കും. ആറ് സീറ്റുകളിൽ സിപിഐയും ഓരോ സീറ്റുകളിൽ വീതം കേരള കോൺഗ്രസ് എമ്മും എൻസിപിയും മത്സരിക്കും. കൽവത്തി, ഐലന്‍റ് നോർത്ത് ഡിവിഷനുകളിൽ ഇടത് സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കും. ജനതാദൾ-എസ് രണ്ട് ഡിവിഷനുകളിലും മത്സരിക്കും.

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് കോർപറേഷനിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

തിരുവനന്തപുരം: കോഴിക്കോട് കോര്‍പറേഷനിലെ സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ച് ബിജെപി. 45 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പാര്‍ട്ടി പുറത്തുവിട്ടിരിക്കുന്നത്. വനിത സംവരണ വാര്‍ഡുകള്‍ ഉള്‍പ്പെടെ 28 വാര്‍ഡുകളിലാണ് വനിതകള്‍ മത്സരിക്കും.

മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയും നിലവിലെ കൗണ്‍സിലറുമായ നവ്യ ഹരിദാസ് ഇത്തവണയും കാരപ്പറമ്പ് വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്. നിലവില്‍ ഏഴ് കൗണ്‍സിലര്‍മാരാണ് ബിജെപിക്ക് കോഴിക്കോട് ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 22 ഇടങ്ങളില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

2015ലും 2020ലും ബിജെപി ഏഴ് സീറ്റുകള്‍ വീതമായിരുന്നു സ്വന്തമാക്കിയിരുന്നത്. എന്നാല്‍ 2015ല്‍ ഏഴിടത്ത് രണ്ടാം സ്ഥാനം നേടിയത് 2020 ആയപ്പോഴേക്കും 22 ഇടത്തേക്ക് വ്യാപിപിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ഈ മികവ് നിലനിര്‍ത്തിക്കൊണ്ട് ഇത്തവണ 20-ല്‍ കുറയാത്ത സീറ്റുകള്‍ പിടിച്ചെടുക്കാനാവുമെന്നാണ് പാര്‍ട്ടി കരുതുന്നത്.

District News

ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി കോൺഗ്രസ്

തൃശൂർ: തെരഞ്ഞെടുപ്പ് പ്രഖ്യാപനദിവസംതന്നെ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി കോൺഗ്രസ്. കോർപറേഷനിലെ 24 ഡിവിഷനുകളിലെയും ജില്ലാ പഞ്ചായത്തിലെ 13 ഡിവിഷനുകളിലെയും സ്ഥാനാർഥികളെയാണ് ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. ബാക്കിയുള്ള ഡിവിഷനുകളിലെയും മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളെയും താമസിയാതെ പ്രഖ്യാപിക്കും.

കോര്‍പറേഷന്‍ സ്ഥാനാര്‍ഥികൾ

(വാർഡ്, കാറ്റഗറി, സ്ഥാനാർഥികളുടെ പേര് ക്രമത്തിൽ)
1 പൂങ്കുന്നം- ജനറല്‍- ശ്രീകുമാര്‍ മങ്ങാട്ട്, 3 പാട്ടുരായ്ക്കല്‍- ജനറല്‍- ജോണ്‍ ഡാനിയല്‍, 5 പെരിങ്ങാവ്- വനിത- ശാരി കിഷോര്‍കുമാര്‍, 6 രാമവര്‍മപുരം- ജനറല്‍- എം.സി. ഗ്രേസി, 7 കുറ്റുമുക്ക്- ജനറല്‍-ഷിബു പൊറുത്തൂര്‍, 8 വില്ലടം- വനിത- ബീന സെബാസ്റ്റ്യന്‍, 9 ചേറൂര്‍- ജനറല്‍- അഡ്വ. വില്ലി ജിജോ, 10 ഗാന്ധിനഗര്‍- വനിത- അഡ്വ. സുബി ബാബു, 11 മുക്കാട്ടുകര- ജനറല്‍- ശ്യാമള മുരളീധരന്‍, 14 മണ്ണുത്തി- ജനറല്‍- എ.യു. മുത്തു, 15 ഒല്ലൂക്കര- ജനറല്‍- കെ. ഗോപാലകൃഷ്ണന്‍, 17 കുട്ടനെല്ലൂര്‍- ജനറല്‍ എസ്‌സി- ഹരീഷ് മോഹന്‍, 29 എടക്കുന്നി- വനിത- രശ്മി ഉണ്ണികൃഷ്ണന്‍, 30 തൈക്കാട്ടുശേരി - വനിത - മോളി ഫ്രാന്‍ സിസ്, 32 ചിയ്യാരം - വനിത - ബിന്ദു ജോജു, 37 തിരുവമ്പാടി- വനിത - അഡ്വ. സുനിത മേനോന്‍, 38 കോട്ടപ്പുറം - ജനറല്‍ - കെ. ഗിരീഷ്‌കുമാര്‍, 42 കൂര്‍ക്കഞ്ചേരി - വനിത - സി.എം. അമ്പിളി, 44 പനമുക്ക്- വനിത- ഷീന ചന്ദ്രന്‍, 47 ലാലൂർ - വനിത - ലാലി ജെയിംസ്, 49 കാനാട്ടുകര - വനിത - ലീല പ്രഹ്ലാനന്ദന്‍, 50 അയ്യന്തോള്‍ - വനിത - വത്സല ബാബുരാജ്, 51 സിവില്‍ സ്റ്റേഷൻ - ജനറല്‍- എ. പ്രസാദ്, 56 പുതൂര്‍ക്കര- ജനറല്‍ - മേഫി ഡെല്‍സണ്‍.

ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികള്‍

(വാർഡ്, കാറ്റഗറി, സ്ഥാനാർഥികളുടെ പേര് ക്രമത്തിൽ)
2 കാട്ടകാമ്പാല്‍ - ജനറല്‍ - മണികണ്ഠന്‍ കാട്ടകാമ്പാൽ, 4 എരുമപ്പെട്ടി - വനിത - റീന വര്‍ഗീസ്, 5 വള്ളത്തോള്‍ നഗര്‍ - വനിത - മായ ഉദയന്‍, 6 തിരുവില്വാമല - ജനറല്‍ - എം.പി. അനീഷ്, 7 ചേലക്കര - വനിത - താര ഉണ്ണികൃഷ്ണന്‍, 12 ആമ്പല്ലൂര്‍ - വനിത - ഷീജ ആന്‍റോ, 16 ആളൂര്‍ - പട്ടികജാതി വനിത - കാവ്യ രഞ്ജിത്ത്, 19 പറപ്പൂക്കര - വനിത - ഷീല ഹരിദാസ്, 24 തൃപ്രയാർ - ജനറല്‍ - അനില്‍ പുളിക്കൽ, 25 ചേര്‍പ്പ് - പട്ടികജാതി ജനറല്‍ - സി.കെ. വിനോദ്, 26 താന്ന്യം - ജനറല്‍ - ഷൈജു സായ്‌റാം, 27 അന്തിക്കാട് - വനിത - അഡ്വ. റിയ പോള്‍, 28 തളിക്കുളം - വനിത - അഡ്വ. എ.ടി. നേന.

National

ബിഹാർ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തുവിട്ട് എൽജെപി-രാംവിലാസ്

പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തുവിട്ട് എൽജെപി-രാംവിലാസ്. 15 പേരുടെ പട്ടികയാണ് എൽജെപി ഇന്ന് പുറത്തുവിട്ടത്.

ബുധനാഴ്ച 14 പേരുടെ ആദ്യപട്ടിക എൽജെപി-രാംവിലാസ്. ഇതോടെ എൽജെപിയുടെ സ്ഥാനാർഥി നിർണയം പൂർത്തിയായി. ആകെ 29 മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്.

നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ‌ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.

National

ബിഹാർ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തുവിട്ട് ജെഡി-യു

പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തുവിട്ട് ജെഡി-യു. 44 പേരുടെ പട്ടികയാണ് ഇന്ന് പുറത്തുവിട്ടത്.

മന്ത്രിമാരായ ഷെയ്‌ല മണ്ഡൽ, വിജേന്ദ്ര പ്രസാദ് യാദവ്, ലേഷി സിംഗ്, ജയന്ത് രാജ് എന്നിവരെല്ലാം രണ്ടാം പട്ടികയിലുണ്ട്. ബുധനാഴ്ച 57 പേരുടെ ആദ്യപട്ടിക ജെഡി-യു പുറത്തുവിട്ടിരുന്നു.

ഇതോടെ ജെഡി-യുവിന്‍റെ സ്ഥാനാർഥി നിർണയും പൂർത്തിയായി. ആകെ 101 മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്.

നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ‌ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.

Latest News

Corehub Up