Kerala
കോഴിക്കോട്: വടകര ഓർക്കേട്ടേരിയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 1.15ഓടെയാണ് അപകടമുണ്ടായത്.
മസാഫി, കൈലാസ് ബസുകളാണ് കൂട്ടിയിടിച്ചത്. ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് ദൃസാക്ഷികൾ പറഞ്ഞു.
അപകടത്തിൽ ബസുകളുടെ മുൻഭാഗം തകർന്നു. ഈ സമയം റോഡിലുണ്ടായിരുന്ന ഒരു കാറും അപകടത്തിൽപ്പെട്ടു. കാർ ബസിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്. ബസിലുണ്ടായിരുന്ന പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
District News
കേച്ചേരി: മഴുവഞ്ചേരി സെന്ററിൽ ഇന്നലെ വൈകുന്നേരം അഞ്ചിന് ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കുപറ്റിയ ബൈക്ക് യാത്രികൻ കൈപ്പറമ്പ് സ്വദേശി പുഴങ്ങരയില്ലത്ത് വീട്ടിൽ മോനു മകൻ ഹനീഫ(51)നെ കേച്ചേരി ആകട്സ് പ്രവർത്തകർ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
International
വിയന്ന: തീരദേശ വിനോദസഞ്ചാര കേന്ദ്രമായ ഓസ്ട്രിയൻ ആൽപ്സ് പർവതനിരകൾക്ക് മുകളിൽ വച്ച് പാരാഗ്ലൈഡർ ചെറുവിമാനവുമായി കൂട്ടിയിടിച്ചു. സാബ്രീന എന്ന പാരാഗ്രൈഡർ ആണ് വിമാനവുമായി കൂട്ടിയിടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിച്ച സാബ്രീന, അടിയന്തര പാരച്യൂട്ട് ഉപയോഗിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു.
വിമാനത്തിന്റെ പ്രൊപ്പല്ലർ തട്ടി പാരാഗ്ലൈഡറിന്റെ വിംഗ്സ് രണ്ടായി കീറിപ്പോയി. വിമാനം ഇടിച്ചതിന്റെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട സാബ്രീന നിലവിളിച്ചുകൊണ്ട് വായുവിൽ കറങ്ങി താഴേക്ക് പതിക്കാൻ തുടങ്ങി. പ്രധാന പാരച്യൂട്ട് തകർന്നതിനെ തുടർന്ന്, തന്റെ പക്കലുള്ള റിസർവ് പാരച്യൂട്ട് തുറക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ഓസ്ട്രിയൻ പോലീസ് ഹെലികോപ്റ്ററിൽ സ്ഥലത്തെത്തി സാബ്രീനയെ രക്ഷപ്പെടുത്തി, അടിയന്തര വൈദ്യപരിശോധനക്കായി പ്രാദേശിക വിമാനത്താവളത്തിൽ എത്തിച്ചു. പെട്ടെന്നുണ്ടായ സംഭവമായതിനാൽ കൂട്ടിയിടി ഒഴിവാക്കാൻ കഴിഞ്ഞില്ലെന്ന് വിമാനത്തിന്റെ പൈലറ്റ് പോലീസിനോട് പറഞ്ഞു. പൈലറ്റും സാബ്രീനയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്രയിലെ മുളുണ്ടിൽ ഐരോളി പാലത്തിന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചെന്പൂർ സ്വദേശി മിത്തൽ പാട്ടീൽ (32) ആണ് മരിച്ചത്. അപകടത്തിന് ശേഷം ഓട്ടോ ഡ്രൈവർ വാഹനം നിർത്താതെ പോയി.
ഓട്ടോ ഡ്രൈവർ യു ടേൺ എടുക്കുന്നതിനിടെ മിത്തൽ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നു തെറിച്ചുവീണ മിത്തലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ മിത്തലിനെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായി. ഒളിവിൽ പോയ ഓട്ടോ ഡ്രൈവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
തലയാഴം: തലയാഴം എൻഎസ്എസ് സ്കൂളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് പൂജാരിക്ക് പരിക്കേറ്റു. പരിക്കേറ്റ ടിവിപുരം മോഴിക്കോട് ക്ഷേത്രത്തിലെ മേൽശാന്തി കൊതവറ മണിമലയിൽ എം.ഡി. മനുപ്രസാദി(40)നെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 9.30 ന് വൈക്കം ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് അപകടം. വെച്ചൂർ ഭാഗത്തുനിന്ന് വൈക്കത്തേക്ക് വന്ന കാറാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.
Kerala
കൊച്ചി: എരമല്ലൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആറു പേർക്ക് ഗുരുതര പരിക്ക്.
അപകടത്തിൽ 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് അപകടം നടന്നത്. ലോറിയിൽ ഇടിച്ച് ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
District News
ബദിയടുക്ക: നെല്ലിക്കട്ടയിൽ കാറും കർണാടക ആർടിസി ബസും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു.
നെല്ലിക്കട്ടയിലെ ഷംസുദീൻ പൈക്ക (68) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ സൽമാൻ ഫാരിസിനെ (22) ചെങ്കളയിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം. കാസർഗോഡ് നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്ന ബസാണ് കാറുമായി കൂട്ടിയിടിച്ചത്. മകനുമായി കാസർഗോഡ് റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഷംസുദീൻ. മകനായിരുന്നു കാർ ഓടിച്ചിരുന്നത്.
അപകടത്തിൽ പാടേ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഏറെക്കാലം സൗദി അറേബ്യയിൽ ജോലിചെയ്തിരുന്ന ഷംസുദീൻ ഏതാനും വർഷങ്ങൾക്കുമുമ്പാണ് നാട്ടിലെത്തി സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായത്. ഭാര്യ: റഹീമ. മറ്റു മക്കൾ: റാഷിദ്, അറഫാത്ത്, സഹദ്, ഫാത്തിമ.
District News
കാട്ടാക്കട: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയായിരുന്നു സംഭവം. ആര്യനാട് പള്ളിവേട്ട സ്വദേശി അതുൽ കൃ ഷണൻ (21 )ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
അമ്മ ആശയുമായി ബൈക്കിൽ വരുന്പോൾ കാട്ടാക്കട നക്രംചിറ കൊടും വളവിൽ പച്ചക്കറി കടയ്ക്ക് സമീപത്തുവച്ചായിരുന്നു അപകടം. എതിർ ദിശയിൽ നിന്നും വന്ന വാഹനത്തെ മറികടന്നു വന്ന ബൈക്ക് അതുൽ കൃഷ്ണയുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അമ്മയ്ക്കും നട്ടെല്ലിനും കൈ കാലിനും ഗുരുതരമായി പരിക്കേറ്റു. ഗോപനാണ് അതുൽ കൃ ഷണയുടെ പിതാവ്.
Kerala
പത്തനംതിട്ട: റാന്നിയിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒൻപത് പേർക്ക് ഗുരുതര പരിക്കേറ്റു.
വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
District News
നെയ്യാറ്റിന്‍കര : നിയന്ത്രണം തെറ്റിയ കാറും പിക്അപ്പ് ഓട്ടോയും കൂട്ടിയിടിച്ചു. കാല്‍നടക്കാരി അതിശയകരമായി രക്ഷപ്പെട്ടു.
ഒഴിവായതു വന്‍ ദുരന്തം. ഇന്നലെ രാവിലെ 11.30നു ബാലരാമപുരത്തിനു സമീപത്തായിരുന്നു അപകടം. വിഴിഞ്ഞത്തുനിന്നും ബാലരാമപുരത്തേയ്ക്കു വരികയായിരുന്ന കാർ എതിര്‍ദിശയിലെത്തിയ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിഞ്ഞു. കാര്‍ പാതയോരത്തെ നീതി ലാബിന്റെ മുന്‍വശത്ത് കയറിനിന്നു.
അപകടം നടന്ന സമയത്ത് റോഡരികിലുണ്ടായിരുന്ന കാല്‍നടയാത്രക്കാരിയുടെ അരികിലൂടെയാണ് കാര്‍ പാഞ്ഞുപോയത്. യാത്രക്കാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നു നാട്ടുകാര്‍ പറഞ്ഞു. കാറിന്റെ മുന്‍വശം തകര്‍ന്നു. കാറിലും ഓട്ടോയിലുമുണ്ടായിരുന്നവര്ക്ക് നിസാരപരിക്കേറ്റു. അപകടം നടന്ന സമയത്ത് മറ്റു വാഹനങ്ങള്‍ വരാതിരുന്നതും ലാബിന്റെ മുന്നില്‍ കാര്‍ നിശ്ചലമായി നിന്നതുമെല്ലാം ഭാഗ്യമായെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.
National
ഡെറാഡൂൺ: ഉത്താരാഖണ്ഡിലെ ചാമോലി ജില്ലയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 60പേർക്കു പരിക്കേറ്റു.
പിപൽകോടി തുരങ്കത്തിനുള്ളിൽ വച്ച് ചൊവ്വാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. സംഭവ സമയം ലോക്കോ ട്രെയിനിൽ 109 പേരുണ്ടായിരുന്നു. പരിക്കേറ്റ 60 പേരിൽ 10 പേരെ ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
വിഷ്ണുഗഡ്-പിപൽകോടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി തുരങ്കത്തിലേക്കു പോയ ലോക്കോ ട്രെയിനും ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിൽ 444 മെഗാവാട്ട് ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയാണിത്.
ജലവൈദ്യുത പദ്ധതിക്കായുള്ള നിർമാണ സാമഗ്രികളുമായി പോയതായിരുന്നു ഗുഡ്സ് ട്രെയിൻ. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കങ്ങളിലൂടെ തൊഴിലാളികളെയും ഭാരമേറിയ നിർമാണ വസ്തുക്കൾ, പാറ തുടങ്ങിയവ മാറ്റുന്നതിനായി ട്രെയിനുകൾ ഉപയോഗിക്കുന്ന പതിവുണ്ട്.
District News
പേരൂര്‍ക്കട: എംസി റോഡില്‍ പാണന്വിളയ്ക്കും നാലാഞ്ചിറയ് ക്കും ഇടയ്ക്കുണ്ടായ വാഹനാപകടത്തില്‍ റിട്ട. കേണലിനു ഗുരുതരമായി പരിക്കേറ്റു.
ഇദ്ദേഹത്തെ തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. തൈക്കാട് സ്വദേശി കേണല്‍ സന്തോഷ്കുമാറിനാണു വാരിയെല്ലുകള്‍ ഒടിഞ്ഞു ഗുരുതര പരിക്കേറ്റത്.
മണ്ണന്തല ഭാഗത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്കു വരികയായിരുന്നു കേണലും കുടുംബവും. എറണാകുളത്ത് ഒരു സ്വകാര്യ ആവശ്യത്തിനുപോയശേഷമുള്ള മടക്കയാത്രയായിരുന്നു ഇത്. സംഭവസ്ഥലത്ത് എതിര്‍ദിശയില്‍ വരികയായിരുന്ന മാരുതി ഈക്കോയുമായാണ് കാര്‍ കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കറങ്ങിത്തിരിഞ്ഞ ഈക്കോ കാര്‍ പിറകേവരികയായിരുന്ന ഒരു സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടു. ഇരുവര്‍ക്കും നിസാര പരിക്കേറ്റു. കേണല്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നു മണ്ണന്തല പോലീസ് പറഞ്ഞു. അപകടത്തില്‍ ഹോണ്ട കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പോലീസ് എത്തി റിക്കവറി വാഹനം ഉപയോഗിച്ച് വാഹനങ്ങള്‍ സംഭവസ്ഥലത്തുനിന്നു നീക്കി.