Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collide

Kannur

പെരിങ്ങാലയിൽ ബസും കാറും ഓട്ടോയും കൂട്ടിയിടിച്ചു; മൂന്നുപേർക്കു പരിക്ക്

ചെറുപുഴ: മലയോര ഹൈവേയിൽ പെരിങ്ങാല ഇറക്കത്തിൽ ബസും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. അപകടത്തിൽ മൂന്ന് പേർക്കു പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്നും വരികയായിരുന്ന തെക്കേടത്ത് ബസും മഞ്ഞക്കാട് ഭാഗത്തു നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയും, കാറുമാണ് കൂട്ടിയിടിച്ചത്.

ഓട്ടോറിക്ഷയെ മറികടന്ന് വന്ന കാറിലിടിക്കാതിരിക്കാൻ ബസ് ബ്രേക്കിടുകയും ബസ് നിരങ്ങി റോഡിന് കുറെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പിൻഭാഗം നിരങ്ങി വന്ന് കാറിലിടിക്കുകയും കാർ ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഓട്ടോ റിക്ഷാ ഡ്രൈവർ ചെറുപുഴ പാക്കഞ്ഞിക്കാട്ടെ സി.എ. സുഭാഷ് (52), ഭാര്യ സിന്ധു സുഭാഷ് (45), കാർ യാത്രികൻ വെള്ളോറയിലെ പുതിയാപറമ്പിൽ പി.ജെ. ജോസ് (83) എന്നിവർക്കാണ് പരിക്കേറ്റത്. സുഭാഷിനേയും ഭാര്യ സിന്ധുവിനേയും ചെറുപുഴ ലീഡർ ആൻഡ് പൾസ് ആശുപത്രിയിലും പി.ജെ. ജോസിനെ കരുവഞ്ചാൽ സെന്‍റ് സെബാസ്റ്റ്യൻസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബസിനും കാറിനും ഓട്ടോറിക്ഷയ്ക്കും കേടുപറ്റി. അപകടത്തെത്തുടർന്ന് ഏറെ നേരം മഞ്ഞക്കാട്-ആലക്കോട് റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ പ്രാപ്പോയിൽ പെരുവട്ടം രയറോം വഴി തിരിച്ചുവിടുകയായിരുന്നു. ആലക്കോട് പോലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾക്കും തുടർനടപടികൾക്കും നേതൃത്വം നൽകി. അപകടത്തിന് തൊട്ടുമുന്പ് ശക്തമായ മഴ പെയ്യുകയും വൈദ്യുതി നിലയ്ക്കുകയും ചെയ്തതിനാൽ വൻ അപകടം ഒഴിവായി. നിരവധി അപകടങ്ങളുണ്ടായ സ്ഥലമാണിത്.

Kerala

വടകരയിൽ ബസുകൾ കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: വടകര ഓർക്കേട്ടേരിയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 1.15ഓടെയാണ് അപകടമുണ്ടായത്.

മസാഫി, കൈലാസ് ബസുകളാണ് കൂട്ടിയിടിച്ചത്. ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് ദൃസാക്ഷികൾ പറഞ്ഞു.

അപകടത്തിൽ ബസുകളുടെ മുൻഭാഗം തകർന്നു. ഈ സമയം റോഡിലുണ്ടായിരുന്ന ഒരു കാറും അപകടത്തിൽപ്പെട്ടു. കാർ ബസിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്. ബസിലുണ്ടായിരുന്ന പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

International

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

വിയന്ന: തീരദേശ വിനോദസഞ്ചാര കേന്ദ്രമായ ഓസ്ട്രിയൻ ആൽപ്സ് പർവതനിരകൾക്ക് മുകളിൽ വച്ച് പാരാഗ്ലൈഡർ ചെറുവിമാനവുമായി കൂട്ടിയിടിച്ചു. സാബ്രീന എന്ന പാരാഗ്രൈഡർ ആണ് വിമാനവുമായി കൂട്ടിയിടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിച്ച സാബ്രീന, അടിയന്തര പാരച്യൂട്ട് ഉപയോഗിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു.

വിമാനത്തിന്‍റെ പ്രൊപ്പല്ലർ തട്ടി പാരാഗ്ലൈഡറിന്‍റെ വിംഗ്സ് രണ്ടായി കീറിപ്പോയി. വിമാനം ഇടിച്ചതിന്‍റെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട സാബ്രീന നിലവിളിച്ചുകൊണ്ട് വായുവിൽ കറങ്ങി താഴേക്ക് പതിക്കാൻ തുടങ്ങി. പ്രധാന പാരച്യൂട്ട് തകർന്നതിനെ തുടർന്ന്, തന്‍റെ പക്കലുള്ള റിസർവ് പാരച്യൂട്ട് തുറക്കുകയായിരുന്നു.

സംഭവമറിഞ്ഞ് ഓസ്ട്രിയൻ പോലീസ് ഹെലികോപ്റ്ററിൽ സ്ഥലത്തെത്തി സാബ്രീനയെ രക്ഷപ്പെടുത്തി, അടിയന്തര വൈദ്യപരിശോധനക്കായി പ്രാദേശിക വിമാനത്താവളത്തിൽ എത്തിച്ചു. പെട്ടെന്നുണ്ടായ സംഭവമായതിനാൽ കൂട്ടിയിടി ഒഴിവാക്കാൻ കഴിഞ്ഞില്ലെന്ന് വിമാനത്തിന്‍റെ പൈലറ്റ് പോലീസിനോട് പറഞ്ഞു. പൈലറ്റും സാബ്രീനയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു.

National

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ മുളുണ്ടിൽ ഐരോളി പാലത്തിന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചെന്പൂർ സ്വദേശി മിത്തൽ പാട്ടീൽ (32) ആണ് മരിച്ചത്. അപകടത്തിന് ശേഷം ഓട്ടോ ഡ്രൈവർ വാഹനം നിർത്താതെ പോയി.

ഓട്ടോ ഡ്രൈവർ യു ടേൺ എടുക്കുന്നതിനിടെ മിത്തൽ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നു തെറിച്ചുവീണ മിത്തലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

ഉടൻ തന്നെ മിത്തലിനെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായി. ഒളിവിൽ പോയ ഓട്ടോ ഡ്രൈവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

District News

കാറും ബൈക്കും കുട്ടിയിടിച്ചു; പൂജാരിക്കു പരിക്ക്

തലയാഴം: തലയാഴം എൻഎസ്എസ് സ്കൂളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് പൂജാരിക്ക് പരിക്കേറ്റു. പരിക്കേറ്റ ടിവിപുരം മോഴിക്കോട് ക്ഷേത്രത്തിലെ മേൽശാന്തി കൊതവറ മണിമലയിൽ എം.ഡി. മനുപ്രസാദി(40)നെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 9.30 ന് വൈക്കം ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് അപകടം. വെച്ചൂർ ഭാഗത്തുനിന്ന് വൈക്കത്തേക്ക് വന്ന കാറാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.

District News

കാറും കർണാടക ആർടിസി ബസും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു

ബദിയടുക്ക: നെല്ലിക്കട്ടയിൽ കാറും കർണാടക ആർടിസി ബസും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു.

നെല്ലിക്കട്ടയിലെ ഷംസുദീൻ പൈക്ക (68) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ സൽമാൻ ഫാരിസിനെ (22) ചെങ്കളയിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം. കാസർഗോഡ് നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്ന ബസാണ് കാറുമായി കൂട്ടിയിടിച്ചത്. മകനുമായി കാസർഗോഡ് റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഷംസുദീൻ. മകനായിരുന്നു കാർ ഓടിച്ചിരുന്നത്.

അപകടത്തിൽ പാടേ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഏറെക്കാലം സൗദി അറേബ്യയിൽ ജോലിചെയ്തിരുന്ന ഷംസുദീൻ ഏതാനും വർഷങ്ങൾക്കുമുമ്പാണ് നാട്ടിലെത്തി സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായത്. ഭാര്യ: റഹീമ. മറ്റു മക്കൾ: റാഷിദ്, അറഫാത്ത്, സഹദ്, ഫാത്തിമ.

District News

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാട്ടാക്കട: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയായിരുന്നു സംഭവം. ആര്യനാട് പള്ളിവേട്ട സ്വദേശി അതുൽ കൃ ഷണൻ (21 )ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

അമ്മ ആശയുമായി ബൈക്കിൽ വരുന്പോൾ കാട്ടാക്കട നക്രംചിറ കൊടും വളവിൽ പച്ചക്കറി കടയ്ക്ക് സമീപത്തുവച്ചായിരുന്നു അപകടം. എതിർ ദിശയിൽ നിന്നും വന്ന വാഹനത്തെ മറികടന്നു വന്ന ബൈക്ക് അതുൽ കൃഷ്ണയുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അമ്മയ്ക്കും നട്ടെല്ലിനും കൈ കാലിനും ഗുരുതരമായി പരിക്കേറ്റു. ഗോപനാണ് അതുൽ കൃ ഷണയുടെ പിതാവ്.

District News

കാറും ഓട്ടോയും കൂട്ടിയിടിച്ചു; കാല്‍നടയാത്രക്കാരി രക്ഷപ്പെട്ടു

നെയ്യാറ്റിന്‍കര : നിയന്ത്രണം തെറ്റിയ കാറും പിക്അപ്പ് ഓട്ടോയും കൂട്ടിയിടിച്ചു. കാല്‍നടക്കാരി അതിശയകരമായി രക്ഷപ്പെട്ടു.

ഒഴിവായതു വന്‍ ദുരന്തം. ഇന്നലെ രാവിലെ 11.30നു ബാലരാമപുരത്തിനു സമീപത്തായിരുന്നു അപകടം. വിഴിഞ്ഞത്തുനിന്നും ബാലരാമപുരത്തേയ്ക്കു വരികയായിരുന്ന കാർ എതിര്‍ദിശയിലെത്തിയ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിഞ്ഞു. കാര്‍ പാതയോരത്തെ നീതി ലാബിന്‍റെ മുന്‍വശത്ത് കയറിനിന്നു.

അപകടം നടന്ന സമയത്ത് റോഡരികിലുണ്ടായിരുന്ന കാല്‍നടയാത്രക്കാരിയുടെ അരികിലൂടെയാണ് കാര്‍ പാഞ്ഞുപോയത്. യാത്രക്കാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നു നാട്ടുകാര്‍ പറഞ്ഞു. കാറിന്‍റെ മുന്‍വശം തകര്‍ന്നു. കാറിലും ഓട്ടോയിലുമുണ്ടായിരുന്നവര്‍ക്ക് നിസാരപരിക്കേറ്റു. അപകടം നടന്ന സമയത്ത് മറ്റു വാഹനങ്ങള്‍ വരാതിരുന്നതും ലാബിന്‍റെ മുന്നില്‍ കാര്‍ നിശ്ചലമായി നിന്നതുമെല്ലാം ഭാഗ്യമായെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.

National

ഉത്താരാഖണ്ഡിൽ ട്രെയിനുകൾ കൂ‌ട്ടിയിടിച്ച് 60 പേർക്ക് പരിക്ക്

ഡെറാഡൂൺ: ഉത്താരാഖണ്ഡിലെ ചാമോലി ജില്ലയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 60പേർക്കു പരിക്കേറ്റു.

പിപൽകോടി തുരങ്കത്തിനുള്ളിൽ വച്ച് ചൊവ്വാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. സംഭവ സമയം ലോക്കോ ട്രെയിനിൽ 109 പേരുണ്ടായിരുന്നു. പരിക്കേറ്റ 60 പേരിൽ 10 പേരെ ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

വിഷ്ണുഗഡ്-പിപൽകോടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി തുരങ്കത്തിലേക്കു പോയ ലോക്കോ ട്രെയിനും ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിൽ 444 മെഗാവാട്ട് ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയാണിത്.

ജലവൈദ്യുത പദ്ധതിക്കായുള്ള നിർമാണ സാമഗ്രികളുമായി പോയതായിരുന്നു ഗുഡ്സ് ട്രെയിൻ. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കങ്ങളിലൂടെ തൊഴിലാളികളെയും ഭാരമേറിയ നിർമാണ വസ്തുക്കൾ, പാറ തുടങ്ങിയവ മാറ്റുന്നതിനായി ട്രെയിനുകൾ ഉപയോഗിക്കുന്ന പതിവുണ്ട്.

District News

എംസി റോഡില്‍ മൂന്നുവാഹനങ്ങള്‍ കൂട്ടിയിടിച്ചു; റിട്ട. കേണലിനു പരിക്കേറ്റു

പേരൂര്‍ക്കട: എംസി റോഡില്‍ പാണന്‍വിളയ്ക്കും നാലാഞ്ചിറയ് ക്കും ഇടയ്ക്കുണ്ടായ വാഹനാപകടത്തില്‍ റിട്ട. കേണലിനു ഗുരുതരമായി പരിക്കേറ്റു.


ഇദ്ദേഹത്തെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. തൈക്കാട് സ്വദേശി കേണല്‍ സന്തോഷ്‌കുമാറിനാണു വാരിയെല്ലുകള്‍ ഒടിഞ്ഞു ഗുരുതര പരിക്കേറ്റത്.

മണ്ണന്തല ഭാഗത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്കു വരികയായിരുന്നു കേണലും കുടുംബവും. എറണാകുളത്ത് ഒരു സ്വകാര്യ ആവശ്യത്തിനുപോയശേഷമുള്ള മടക്കയാത്രയായിരുന്നു ഇത്. സംഭവസ്ഥലത്ത് എതിര്‍ദിശയില്‍ വരികയായിരുന്ന മാരുതി ഈക്കോയുമായാണ് കാര്‍ കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ കറങ്ങിത്തിരിഞ്ഞ ഈക്കോ കാര്‍ പിറകേവരികയായിരുന്ന ഒരു സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടു. ഇരുവര്‍ക്കും നിസാര പരിക്കേറ്റു. കേണല്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നു മണ്ണന്തല പോലീസ് പറഞ്ഞു. അപകടത്തില്‍ ഹോണ്ട കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പോലീസ് എത്തി റിക്കവറി വാഹനം ഉപയോഗിച്ച് വാഹനങ്ങള്‍ സംഭവസ്ഥലത്തുനിന്നു നീക്കി.

Latest News

Corehub Up