Movies
തമന്നയുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍നിന്ന് അപ്രത്യക്ഷനായതിനെക്കുറിച്ചും വ്യക്തമാക്കി നടൻ വിജയ് വർമ. പ്രണയബന്ധം പൊതു ഇടത്തിലേക്കെത്തിയത് തന്റെ സ്വസ്ഥതയെയും സമാധാനത്തെയും ബാധിച്ചിരുന്നുവെന്നും ആളുകള്‍ പ്രത്യേക കണ്ണിലൂടെ തന്നെ നോക്കാന്‍ തുടങ്ങിയെന്നും വിജയ് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
എനിക്ക് അതില്‍ നിന്നൊരു മോചനം വേണ്ടിയിരുന്നു. കുറച്ചധികം സമാധാനവും സ്വസ്ഥതയും വേണമായിരുന്നു. ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുനില്ക്കണമായിരുന്നു. പക്ഷേ ഒന്നും എന്റെ നിയന്ത്രണത്തിലായിരുന്നില്ല. എന്റെ ജീവിതവും ഓരോ തീരുമാനവും അതിസൂക്ഷ്മമായി വിലയിരുത്തപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്തു.
എല്ലാ ദിവസവും ഞാൻ വാര്‍ത്തകളില്‍ നിറഞ്ഞു. ഇതെല്ലാം സഹിക്കാവുന്നതിനും അപ്പുറമായി. പ്രണയം പരസ്യപ്പെടുത്തിയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാന്‍ അപ്പോഴാണു തിരിച്ചറിഞ്ഞത്.
തമന്നയുമായുള്ള പ്രണയകാലത്തിനിടയില്‍ പുതിയ സിനിമകളൊന്നും ലഭിച്ചില്ല. ആളുകള്‍ക്ക് മറ്റു പലതും ചര്‍ച്ച ചെയ്യാനായിരുന്നു താത്പര്യം. കരിയറില്‍ അത്തരമൊരു കാലം മുന്‍പ് വന്നിട്ടില്ല. തന്റെ സ്വകാര്യത പൂര്‍ണമായും നഷ്ടപ്പെട്ടു. ഇതെന്നെ വല്ലാതെ ഉലച്ചു കളഞ്ഞു- വിജയ് വർമ പറഞ്ഞു.
2023 ലാണ് തമന്നയും വിജയ്യും തമ്മിൽ പ്രണയത്തിലായത്. കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് നടന് വിജയ് വര്‍മയുമായുണ്ടായിരുന്ന പ്രണയബന്ധം തമന്ന അവസാനിപ്പിച്ചത്. ഇരുവരുടെയും അടുത്ത സുഹൃത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷത്തോളം ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജിയുടെ ചിത്രീകരണത്തിനിടയിലാണ് വിജയ്യും തമന്നയും പ്രണയത്തിലായത്. അതേസമയം നിലവില്‍ ഫാത്തിമ സന ഷെയ്ഖുമായി പ്രണയത്തിലാണ് വിജയ് വർമ എന്നാണു പുറത്തുവരുന്ന പുതിയ വിവരം.
National
ചെന്നൈ: കോളിവുഡിലെ പ്രമുഖ നിർമാതാവ് എവിഎം ശരവണന് എന്ന ശരവണന് സൂര്യമണി അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. എവിഎം പ്രൊഡക്ഷന്സിന്റെയും എവിഎം സ്റ്റുഡിയോസിന്റെയും ഉടമയാണ്.
വടപളനി എവിഎം സ്റ്റുഡിയോയിലാണ് പൊതുദർശനം. മകന് എം.എസ്. ഗുഹനും ചലച്ചിത്ര നിർമാതാവാണ്.
എംജിആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽഹാസൻ, വിജയ്, സൂര്യ തുടങ്ങിയ സൂപ്പർതാരങ്ങളുടെ സിനിമകൾ എവിഎം ശരവണന് നിർമിച്ചിട്ടുണ്ട്. നാനും ഒരു പെണ്, സംസാരം അത് മിന്‍സാരം, ശിവാജി ദി ബോസ്, വേട്ടൈക്കാരന്‍, മിന്‍സാര കനവ്, ലീഡര്‍, അയന് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. 1986 ൽ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.