Movies
ആര്. മാധവനെ നായകനാക്കി കൃഷ്ണകുമാര്‍ രാമകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജി.ഡി.എന്‍ ഓഗസ്റ്റ് ഏഴിന് തിയറ്ററുകളിൽ. പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയന്, കനിഹ, ഷീല, കരുണാകരന്, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേന്, ജോണി വിജയ്, ജന്‍സണ്‍ ദിവാകര്‍, ബ്രിജിഡ സാഗ തുടങ്ങിയവരും അഭിനയിക്കുന്നു.
വര്‍ഗീസ് മൂലന്, വിജയ് മൂലന്, ആര്. മാധവന്, സരിത മാധവന് എന്നിവരാണു നിര്‍മാണം. സംഗീതം ഗോവിന്ദ് വസന്ത. പിആര്‍ഒ പി.ശിവപ്രസാദ്.
Movies
നടൻ ധനുഷും രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നവെന്ന അഭ്യൂഹം ശക്തമാകുന്നു. താരത്തിന്റെ പുതിയ പ്രസംഗമാണ് ഇതിനുള്ള സൂചനകൾ നൽകിയത്. രായൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങൾ താരത്തിന് നേരിടേണ്ടി വന്നിരുന്നു. പിന്നാലെയാണ് ഇതിന് മറുപടിയുമായെത്തിയ പ്രംസഗത്തിൽ ധനുഷ് പലകാര്യങ്ങളും പറഞ്ഞത്.
രായനേക്കാൾ യോഗ്യതയുള്ള മറ്റു ചിത്രങ്ങൾ ഉണ്ടായിരുന്നുവെന്ന ചില ആരാധകരുടെയും പ്രേക്ഷകരുടെയും അഭിപ്രായങ്ങളെയും നിരാശകളെയും താൻ പൂർണമായും ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘‘ഇപ്പോൾ അടുത്തിടെ രായൻ സിനിമയ്ക്ക് ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. ആ വർഷം ഈ സിനിമയേക്കാൾ യോഗ്യതയുള്ള പല ചിത്രങ്ങളും തീർച്ചയായും ഉണ്ടായിരുന്നു. ആ സിനിമകളുടെ ആരാധകർ അതിലുള്ള തങ്ങളുടെ നിരാശയും എതിർപ്പും പ്രകടിപ്പിച്ചു. അതിനെ ഞാൻ പൂർണമായും മാനിക്കുന്നു, തീർച്ചയായും ബഹുമാനിക്കുന്നു. ‘അത് ഒരു കനാകാലം’ റിലീസായ സമയം... അന്ന് ഞാൻ വളരെ ചെറിയൊരു പയ്യനാണ്. തീർച്ചയായും ഈ സിനിമയ്ക്ക് എനിക്ക് ദേശീയ അവാർഡ് ലഭിക്കുമെന്ന് പലരും പറഞ്ഞു.
ചെറിയ പയ്യനായതുകൊണ്ട് ഞാനും വലിയ ആഗ്രഹത്തോടെ കാത്തിരുന്നു, പക്ഷേ എനിക്ക് ലഭിച്ചില്ല. അതിനുശേഷം പുതുപ്പേട്ടൈ, ഇതിന് ഉറപ്പായും ദേശീയ അവാർഡ് കിട്ടുമെന്ന് എല്ലാവരും പറഞ്ഞു, നിങ്ങളും പറഞ്ഞു. പക്ഷെ അപ്പോഴും കിട്ടിയില്ല.
അതിനുശേഷം 'മൂന്ന്' (3), 'മയക്കം എന്നെ', 'മരിയാൻ', 'രാഞ്ജന', 'വടചെന്നൈ', 'കർണൻ', ഇത്രയും സിനിമകൾക്ക് ദേശീയ അവാർഡ് ലഭിക്കുമെന്ന് ഒരുപാട് പേർ സംസാരിച്ചു, ചർച്ച ചെയ്തു. പക്ഷേ കിട്ടിയില്ല, അതിനുള്ള സമയം ആയിരുന്നില്ല. ചില കാര്യങ്ങൾ നമ്മൾ എത്രതന്നെ പരിശ്രമിച്ചാലും സ്വന്തമാക്കാൻ കഴിയില്ല. അത് താനേ സംഭവിക്കണം, നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
ഇത്തവണ എന്തുകൊണ്ട് അത് സംഭവിച്ചു, എന്തുകൊണ്ട് ലഭിച്ചു? ആ സിനിമ എങ്ങനെയുമാകട്ടെ, പക്ഷേ ആ സിനിമയ്ക്ക് വേണ്ടിയുള്ള ഞങ്ങളുടെ അധ്വാനം സത്യസന്ധമായ അധ്വാനമായിരുന്നു. ഒരു തമിഴൻ എന്ന നിലയിൽ എനിക്ക് ഇനിയും രണ്ട് ദേശീയ അവാർഡുകൾ കൂടി ലഭിച്ചിട്ടുണ്ട്. അതിനെ തട്ടിത്തെറിപ്പിക്കരുത്, തട്ടി പ്രോത്സാഹിപ്പിക്കൂ.
‘എന്തിനാണ് ഈ സിനിമയ്ക്കൊക്കെ ദേശീയ അവാർഡ് കിട്ടിയത്’ എന്ന് സംസാരിക്കുന്ന ഇത്രയും പേരിൽ ഒരു 10 ശതമാനം എങ്കിലും, ‘ഇത്രയും നല്ല സിനിമകൾ ചെയ്തിട്ടും ഇവന് എന്തുകൊണ്ട് ദേശീയ അവാർഡ് കിട്ടിയില്ല’ എന്ന് സംസാരിച്ചിരുന്നെങ്കിൽ... ഇത്തരം സമയങ്ങളിൽ നമുക്ക് ചെറിയൊരു വിഷമമുണ്ടാകും. ഇങ്ങനെയുള്ള വെല്ലുവിളികളെ നമ്മൾ എങ്ങനെ നേരിടും? എന്തുകൊണ്ടാണ് നമുക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഓർക്കുമ്പോൾ മനസ്സ് അല്പം തളർന്നുപോകും. ആ സമയത്തൊക്കെ നമ്മൾ ചുറ്റുമുള്ളവരിൽ നിന്ന് തന്നെ പ്രചോദനം കണ്ടെത്തണം.
ഇപ്പോൾ നമുക്കൊക്കെ നമ്മുടെ വീട്ടിൽ തന്നെ ഇൻസ്പിറേഷൻ ഉണ്ട്. എന്റെ മകൻ ലിംഗ ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാൻ അവന്റെ കൂടെ ഇരുന്ന് വിഡിയോ ഗെയിം കളിക്കുമായിരുന്നു. രണ്ട് ഗെയിം ഞാൻ ജയിക്കും, ഒരു ഗെയിം അവനെ ജയിക്കാൻ വിട്ടുകൊടുക്കും. അങ്ങനെ കുറച്ചുനാൾ പോയി. ഒരു ദിവസം ഞാൻ വിചാരിച്ചു, ‘ഇന്ന് കളിയിലുടനീളം ഞാൻ തന്നെ ജയിക്കും, അവൻ എന്താണ് ചെയ്യുന്നതെന്ന് നോക്കാം.’ അന്ന് ദിവസം മുഴുവൻ ഞാൻ ജയിച്ചുകൊണ്ടേയിരുന്നു, അവൻ തോറ്റുകൊണ്ടുമിരുന്നു. ഒരു ഘട്ടത്തിൽ എനിക്ക് ക്ഷീണമായി.
ഞാൻ പതുക്കെ എഴുന്നേറ്റ് ‘മതിപ്പാ, ബാക്കി നാളെ കളിക്കാം’ എന്ന് പറഞ്ഞു. ഉടനെ അവൻ ‘എവിടെ എഴുന്നേൽക്കുന്നു? അവിടെ ഇരിക്ക്’ എന്ന് പറഞ്ഞു. ‘എന്താ?’ എന്ന് ഞാൻ ചോദിച്ചപ്പോൾ, "ഞാൻ ഇതുവരെ ജയിച്ചില്ലല്ലോ!" എന്നായിരുന്നു അവന്റെ മറുപടി.
അത് കണ്ടപ്പോൾ എനിക്ക് മനസിലായി, എത്ര പ്രശ്നങ്ങൾ വന്നാലും എന്തൊക്കെ തടസ്സങ്ങൾ നമ്മളെ ബാധിച്ചാലും ജയിക്കുന്നത് വരെ പോരാടി നോക്കണം എന്ന് ഞാൻ അവനിൽ നിന്നാണ് പഠിച്ചത്!
നമ്മുടെ തല അജിത്ത് സർ പറഞ്ഞതുപോലെയാണ്: ‘നീ തോറ്റു എന്ന് നീ തന്നെ സമ്മതിക്കാത്തിടത്തോളം കാലം നിന്നെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല!’ ഇവിടെ ഇത്രയും പേർ ഒത്തുചേർന്നിരിക്കുകയാണ്. ഇത്രയധികം ആളുകൾക്ക് ഒരിടത്ത് ഒത്തുകൂടാൻ കഴിയുന്നുണ്ടല്ലോ, ആ ഐക്യത്തിന് ഒരു ശക്തിയുണ്ട്. ആ ശക്തിയെ നിങ്ങൾ പോസിറ്റീവായ വഴിയിൽ ഉപയോഗിക്കണം. ആ പവറിന് നിങ്ങൾ ഒരു നല്ല ലക്ഷ്യം നൽകണം. വെറുതെ കണ്ടുമുട്ടി, ഫോട്ടോ എടുത്തു, ഓഡിയോ ലോഞ്ച് കണ്ടു, ജന്മദിനത്തിന് കണ്ടു എന്ന് പറഞ്ഞു നിർത്തിപ്പോകാതെ, നിങ്ങളെല്ലാവരും ചേർന്ന് ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യണം.
നിങ്ങളുടെ നാടുകളിൽ, നിങ്ങളുടെ അയൽപക്കത്ത് ആർക്കൊക്കെ എന്തൊക്കെ സഹായങ്ങളാണ് വേണ്ടതെന്ന് മനസിലാക്കി നിങ്ങളെല്ലാവരും കൈകോർത്താൽ നിങ്ങൾക്ക് സാധിക്കും. നിങ്ങൾക്ക് കഴിയുന്ന നന്മകൾ അവരിലേക്ക് എത്തിക്കണം. നിങ്ങളെ ഓർത്ത് എനിക്ക് ഇനിയും ഒരുപാട് അഭിമാനം തോന്നണം. നിങ്ങൾ അത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇത്രയും പേർ, ഇത്രയും കുടുംബങ്ങൾ ഇവിടെ വന്നിട്ടുണ്ട്. എല്ലാവരും ഉത്തരവാദിത്തത്തോടെ, സുരക്ഷിതരായി വീട്ടിൽ തിരികെയെത്തണം. ബൈക്കിൽ ഫോളോ ചെയ്യരുത്, ഓവർടേക്ക് ചെയ്യരുത്, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കരുത്. "എന്തൊരു നല്ല പിള്ളേരാടാ ഇത്!" എന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കുന്ന രീതിയിൽ എനിക്ക് നല്ല പേര് നേടിത്തന്ന് വേണം നിങ്ങൾ മടങ്ങാൻ. ഭംഗിയായി, സമാധാനത്തോടെ സ്വന്തം വീടുകളിലേക്ക്, കുടുംബത്തിലേക്ക് മടങ്ങുക.
ഞങ്ങൾക്ക് സംരക്ഷണം നൽകിയ പൊലീസ് സുഹൃത്തുക്കൾക്കും ബൗൺസർമാർക്കും എന്റെ നന്ദി. ഈ ചടങ്ങ് ഇത്രയും മനോഹരമായി നടക്കാൻ രാപ്പകലില്ലാതെ അധ്വാനിച്ച എല്ലാവർക്കും നന്ദി. കോളജിൽ സ്ഥലം അനുവദിച്ചു തന്ന ഐശ്വര്യ ഗണേഷ് സാറിനും നന്ദി.
നിങ്ങളുടെ പിന്തുണയില്ലാതെ ഇത് നടക്കില്ലായിരുന്നു. അദ്ദേഹം ഇതിനായി പണം ഒന്നും വാങ്ങാതെയാണ് ഇതെല്ലാം ചെയ്തു തന്നത്. ഇവിടെ സേവനം ചെയ്ത ഡോക്ടർമാർക്കും നഴ്സുമാർക്കും എന്റെ നന്ദി. പ്രത്യേകിച്ച് എന്റെ കൺമണി രാജ, സുബ്രഹ്മണ്യം, ശിവ എന്നിവർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.
പിന്നെ നിങ്ങൾക്ക് നന്ദി പറയേണ്ടതുണ്ടോ? ഇനിയും ഇനിയും എന്നെ ഓടിച്ചുകൊണ്ടിരിക്കുന്ന നിങ്ങൾക്ക്... എന്റെ നെഞ്ചകം തൊട്ട നന്ദി!.’’ ധനുഷ് പറഞ്ഞു.
Movies
തെന്നിന്ത്യൻ താരം രവി മോഹൻ (ജയം രവി) വ്യക്തിപരമായ കാരണങ്ങളാൽ സിനിമയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. സിനിമയിൽനിന്നു മാത്രമല്ല, പൊതുവേദികളിൽനിന്നുപോലും താരം മാറിനിന്നു. എന്നാൽ, കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന ജെഎഫ്ഡബ്ല്യു പുരസ്കാര ചടങ്ങിൽ സിനിമയിൽനിന്നു വിട്ടുനിന്നതിൽ ആരാധകരോട് പരസ്യമായി മാപ്പ് ചോദിച്ചിരിക്കുകയാണ് താരം. വേദിയിൽ ഏറെ വികാരാധീനനായാണ് താരം സംസാരിച്ചത്. സിനിമയിൽനിന്ന് താത്കാലികമായി വിട്ടുനിൽക്കുമെന്ന തന്റെ മുൻ പ്രഖ്യാപനം തിരുത്തുകയാണെന്നും ശക്തമായി കാമറയുടെ മുന്നിലേക്കു തിരിച്ചെത്തുമെന്നും ജയം രവി വ്യക്തമാക്കി.
തന്റെ ജീവിതത്തിന്റെ പകുതിയും സിനിമയ്ക്കായി മാറ്റിവച്ചു. കുറച്ചുകാലമായി തുടരുന്ന വിവാഹമോചനക്കേസുകളും വ്യക്തിപരമായ പ്രതിസന്ധികളും കാരണം മാനസികമായി ഏറെ തളർന്ന ഘട്ടത്തിലാണ് സിനിമയിൽനിന്നു മാറിനിൽക്കാൻ താൻ തീരുമാനിച്ചത്. എന്നാൽ, ആ വൈകാരിക തീരുമാനം തന്നെ സ്നേഹിക്കുന്ന ഒട്ടേറെപ്പേരെ വേദനിപ്പിച്ചെന്നും അതിൽ തനിക്കു വലിയ ഖേദമുണ്ടെന്നും താരം തുറന്നുപറഞ്ഞു:
ഇന്നു നിങ്ങളുടെ എല്ലാവരുടെയും മുന്നിൽ ഞാൻ മുട്ടുകുത്തി മാപ്പ് ചോദിക്കുന്നു. സിനിമയെയോ, നിങ്ങളെയോ, എന്നെ സ്നേഹിക്കുന്ന ആരാധകരെയോ ഞാൻ ഇനി ഒരിക്കലും ചതിക്കില്ലെന്ന് ഞാൻ വാക്ക് നൽകുന്നു. ഞാൻ തീർച്ചയായും തിരിച്ചുവരും, യഥാർഥത്തിൽ ഞാൻ തിരിച്ചുവന്നുകഴിഞ്ഞു- ജയം രവി പറഞ്ഞു.
താൻ സിനിമ പൂർണമായി ഉപേക്ഷിക്കാൻ ആഗ്രഹിച്ച നിമിഷത്തിൽ കൂടെനിന്നത് സിനിമാ മേഖലയിലെ സഹപ്രവർത്തകരും ആരാധകരുമാണെന്ന് താരം വെളിപ്പെടുത്തി. സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവിന്റെ ഭാഗമായി വലിയ പ്രോജക്റ്റുകളാണ് രവി മോഹന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ആദ്യമായി സംവിധാനം ചെയ്യുന്ന ആൻ ഓർഡിനറി മാൻ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് താരം.
Movies
മുൻ ആർതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ സിനിമയിൽനിന്ന് വിട്ടുനിൽക്കുമെന്ന തീരുമാനത്തിൽ നിന്നും പിൻമാറി നടൻ രവി മോഹൻ.
തന്റെ തീരുമാനം പിൻവലിക്കണമെന്ന് സിനിമംഗത്തുള്ളവർ ആവശ്യപ്പെട്ടുവെന്നും തന്റെ ആ പ്രഖ്യാപനത്തിൽ ദുഃഖിതരായവരോടെല്ലാം ക്ഷമ ചോദിക്കുന്നതായും നടൻ പറഞ്ഞു.
എനിക്ക് ഈ വർഷം 46 വയസ് തികയുകയാണ്. എന്റെ ജീവിതത്തിന്റെ പകുതിയോളം അതായത് 23 വർഷവും ഞാൻ സിനിമയിലാണ് ചെലവഴിച്ചത്. എന്റെ ഒരു ചെറിയ തെറ്റ് നിങ്ങളെയെല്ലാം ഇത്രയധികം വേദനിപ്പിച്ചു എന്നത് നിർഭാഗ്യകരമാണ്.
അന്ന് അല്പം വികാരപരമായി സംസാരിച്ചു. സിനിമാരംഗത്തുനിന്നുള്ളവർ അതിന് ശേഷം എന്നെ സമീപിച്ചു. നിങ്ങൾ എന്തുപറഞ്ഞാലും അംഗീകരിക്കും. എന്നാൽ സിനിമയിൽനിന്ന് മാറി നിൽക്കുകയാണെന്ന് മാത്രം പറയരുത് എന്ന് ആവശ്യപ്പെട്ടു. അവരോടെല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു നടൻ പറഞ്ഞു.
ഇനി ഒരിക്കലും എന്റെ ആരാധകരെ നിരാശരാക്കില്ല. തീർച്ചയായും തിരിച്ചുവരും. നിങ്ങളുടെ സന്തോഷം, ദയ, ഔദാര്യം എന്നിവ ഒരു പൊന്നിയിൻ സെൽവൻ ആയോ കരാട്ടെ ബാബുവായോ ഞാൻ തിരികെ നൽകും. എനിക്ക് ആത്മവിശ്വാസം തന്നവർക്കുമുന്നിൽ നന്ദിയോടെ നമ്രശിരസ്കനാകുന്നു. രവി മോഹൻ കൂട്ടിച്ചേർത്തു.
നിർമാതാവ് സുജാത വിജയകുമാറിന്റെ മകളായ ആർതിയെ 2009-ലാണ് രവി വിവാഹം കഴിച്ചത്. 15 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2024-ൽ ഇവർ പിരിഞ്ഞതായി പ്രഖ്യാപിച്ചു. പിന്നാലെ, ഗായിക കെനീഷ ഫ്രാൻസിസുമായി ചേർത്ത് രവിയുടെ പേരിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
Movies
ധീരൻ അധികാരം ഒൻട്ര്, തുനിവ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എച്ച്. വിനോദ് പുതിയ റോളിലേക്ക്. ദളപതി വിജയ് നായകനായ ജനനായകൻ റിലീസിന് ഒരുങ്ങുന്ന വേളയിൽ കോളിവുഡിൽനിന്ന് മറ്റൊരു പ്രഖ്യാപനമാണ് പുറത്തുവന്നത്. ഇത്തവണ സംവിധായകനായല്ല, നിർമാതാവായാണ് വിനോദിന്റെ വരവ്. വിനോദ് പുതുതായി ആരംഭിച്ച ആസ്പയർ ഉബുണ്ടു ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രൊഡക്ഷൻ ബാനറിന്റെ ആദ്യ ചിത്രമായ ആൾമോസ്റ്റ് നല്ലവൻ - പൂജ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു. പാഷൻ സ്റ്റുഡിയോസിന്റെ സുധൻ സുന്ദരവും സഹനിർമാതാവാണ്.
ബിഗ് ബോസ് തമിഴ് സീസൺ 5 ജേതാവും നടനുമായ രാജു ജയമോഹൻ ആദ്യമായി കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ നായകനാകുന്നതും രാജു തന്നെയാണ്. ഡിജിറ്റൽ യുഗത്തിൽ മനുഷ്യന്റെ നന്മയും തിന്മയും കലർന്ന സ്വഭാവങ്ങളെ ഡാർക്ക് കോമഡിയിലൂടെ അവതരിപ്പിക്കുന്ന ഫാമിലി എന്റർടെയ്നർ ആയിരിക്കും ചിത്രം.
സാർപട്ട പരമ്പര, രായൻ, അടുത്തിടെ പുറത്തിറങ്ങിയ മലയാളചിത്രം കാട്ടാളൻ എന്നിവയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ തെന്നിന്ത്യൻ താരം ദുഷാര വിജയനാണ് ചിത്രത്തിലെ നായിക. ഇന്ത്യൻ സിനിമയിലെ മുതിർന്ന താരം സത്യരാജ് ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇമ്മൻ അണ്ണാച്ചി, താമരൈ സെൽവി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ.
Movies
കുന്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ, ബേബിമോളായി വന്ന് മലയാളികളുടെ മനം കവർന്ന യുവതാരമാണ് അന്ന ബെൻ. തുടർന്ന് ഹെലൻ, കപ്പേള, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പിന്നീട് തെലുങ്കിലും തമിഴിലും മികച്ച പ്രോജക്ടുകൾ. കൊട്ടുക്കാളി (2024) യിലുടെ തമിഴകത്തും താരം ചുവടുറപ്പിച്ചു. കണ്ണുകൾ കൊണ്ട് സംസാരിച്ച കൊട്ടുക്കാളിയിലെ ആ പെൺകുട്ടിയിൽ നിന്നും പുതിയ ചിത്രമായ കോൺ സിറ്റിയിലെ മിത്രയിലേക്ക് എത്തുമ്പോൾ കരിയറിലെ പുതിയ അധ്യായത്തിലേക്കാണ് താരം ചുവടുവയ്ക്കുന്നത്. പക്കാ കോമഡി എന്റർടെയ്നർ ചിത്രമായ കോൺ സിറ്റിയിൽ മുഴുനീളെ കഥാപാത്രമായാണ് താരം എത്തുന്നത്. ആദ്യമായി കോമഡി ചെയ്യുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങൾ അന്ന ഒരു ദേശീയ മാധ്യമത്തോടു പങ്കുവച്ചിരുന്നു.
തീവ്രതയുള്ള കഥാപാത്രങ്ങളിൽ നിന്നു വ്യത്യസ്തമായ കോമഡിയിലേക്കുള്ള മാറ്റമാണ് കോൺ സിറ്റി-എന്ന് അന്ന ബെൻ പറഞ്ഞു. തന്റെ മുൻകാല കഥാപാത്രങ്ങളെല്ലാം ഗൗരവമുള്ളതായിരന്നു. എങ്കിലും അവയുടെ ചിത്രീകരണം താൻ ആസ്വദിച്ചിരുന്നു. കോൺ സിറ്റി തന്റെ കരിയർ തന്നെ മാറ്റുമെന്നും ഇതൊരു പക്കാ ഹ്യൂമർ ചിത്രമാണെന്നും താരം വ്യക്തമാക്കി. ചിത്രത്തിൽ അർജുൻ ദാസിനൊപ്പം വിവിധതരം തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്ന മിത്ര എന്ന കഥാപാത്രമായാണ് അന്ന എത്തുന്നത്. യോഗി ബാബു, വി.ടി.വി ഗണേഷ്, രമേഷ് തിലക്, ഇമ്മൻ അണ്ണാച്ചി, വടിവുക്കരസി തുടങ്ങിയ വൻ കോമഡി നിരയാണ് ചിത്രത്തിലുള്ളത്. ഷൂട്ടിംഗ് സെറ്റിൽ ഇവരുടെ തമാശകൾ കണ്ട് ചിരി അടക്കാൻ താൻ പാടുപെട്ടെന്നും താരം പറഞ്ഞു.
Movies
അപ്രതീക്ഷിതമായിരുന്നു ആ വിയോഗം... തമിഴകത്തിന്റെ നായക സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച, വലിയ ആക്ഷൻ രംഗങ്ങളോ അമാനുഷിക പരിവേഷങ്ങളോ ഇല്ലാതെ, കണ്ണട ധരിച്ച സാധാരണക്കാരനായ ഒരു നായകൻ, കെ. ഭാഗ്യരാജ് ഇനി നമ്മോടൊപ്പമില്ല. അദ്ദേഹത്തെ ദൃശ്യഭാഷയുടെ ഹരിശ്രീ എഴുതിച്ച ഗുരുനാഥൻ ഭാരതിരാജയുടെ മരണത്തിനു തൊട്ടുപിന്നാലെ സംഭവിച്ച വിടപറയൽ, അക്ഷരാർഥത്തിൽ എല്ലാവരെയും ഞെട്ടിക്കുന്നതായി. ഇന്നത്തെ ഈറോഡ് ജില്ലയിലെ ഗോപിച്ചെട്ടിപാളയത്തെ നാട്ടുന്പുറത്തു ജനിച്ചുവളർന്ന കൃഷ്ണസാമി ഭാഗ്യരാജ് എന്ന യുവാവ് കോടന്പാക്കത്തെത്തുന്നത് സാധാരണക്കാരുടെ കഥകളുമായാണ്.
സംവിധായകനായും തിരക്കഥാകൃത്തായും നടനായും നിർമാതാവായും ജനസേവകനായും അരനൂറ്റാണ്ടിലേറെ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ജീവിതം കഠിനാദ്ധ്വാനത്തിന്റെയും വിജയങ്ങളുടെയും വീഴ്ചകളുടെയും നഷ്ടപ്പെടലുകളുടെയും വീണ്ടെടുക്കലുകളുടെയും മഹായാനമാണ്. ചലച്ചിത്രവിജ്ഞാനകോശമാണ് അദ്ദേഹമെന്ന് ശിഷ്യന്മാർ പറയാറുണ്ട്. അദ്ദേഹത്തിനു വശമില്ലാത്ത സിനിമയിലെ ഒരു മേഖലയും ഉണ്ടായിരുന്നില്ല. ആ സന്പത്താണ് ഭാഗ്യരാജിനെ ഹിറ്റുകളുടെ ചക്രവർത്തിയാക്കി മാറ്റിയത്.
Movies
ഹിറ്റ് മേക്കർ ചിദംബരത്തിന്റെ ‘ബാലൻ ദി ബോയ്’ എന്ന ചിത്രത്തെ പ്രശംസിച്ച് നടി ജ്യോതിക. ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് സിനിമയെയും അതിന്റെ പിന്നണി പ്രവർത്തകരെയും അഭിനന്ദിച്ച് ജ്യോതിക രംഗത്തെത്തിയത്. ഇതൊരു മാസ്റ്റർപീസ് ചിത്രമാണെന്നും തിയറ്ററിൽ ചിത്രം കാണണമെന്നും താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു.
ഒരു കുട്ടിയുടെയും അവന്റെ ജീവിത സാഹചര്യങ്ങളുടെയും കഥ പറയുന്ന സിനിമ വൈകാരികമായി ഏറെ സ്പർശിക്കുന്ന ഒന്നാണെന്ന് ജ്യോതിക പറഞ്ഞു. മനുഷ്യബന്ധങ്ങളുടെ ആഴവും ഒരു കുട്ടിയുടെ ലോകവും മനോഹരമായി ദൃശ്യവത്കരിക്കാൻ ചിദംബരത്തിനു സാധിച്ചിട്ടുണ്ട്. സിനിമയുടെ ഓരോ ഫ്രെയിമും കഥാപാത്രങ്ങളുടെ പ്രകടനവും പ്രേക്ഷകരെ സിനിമയോട് കൂടുതൽ അടുപ്പിക്കുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.
കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരത്തിന്റെ പ്രകടനത്തെ ജ്യോതിക പ്രത്യേകം എടുത്തുപറഞ്ഞു. ഇത്രയും സ്വാഭാവികമായ അഭിനയം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നും, സിനിമ കഴിഞ്ഞാലും ആ കുട്ടിയുടെ മുഖം മനസിൽനിന്നു മാഞ്ഞുപോകില്ലെന്നും താരം കുറിച്ചു.
തുടർച്ചയായ വിജയങ്ങൾക്കുശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ ദി ബോയ്’ (തമിഴ് പതിപ്പ്) ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് കോളിവുഡ് വിലയിരുത്തുന്നത്. ഇത്തരം സിനിമകൾ ഇൻഡസ്ട്രിക്ക് കരുത്താണെന്ന് പറഞ്ഞാണ് ജ്യോതിക തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Movies
എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ "വാരണാസി'യുടെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ. ചിത്രത്തിലെ ഒരു ഷോട്ടിനായി തൊണ്ണൂറിലധികം ടേക്കുകൾ എടുക്കേണ്ടി വന്നതായി പൃഥ്വിരാജ് വെളിപ്പെടുത്തി. ഒരു സിനിമാ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് രാജമൗലിയുടെ മേക്കിംഗ് ശൈലിയെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.
താനും മഹേഷ് ബാബുവും ഉൾപ്പെട്ട ഒരു സീൻ പുലർച്ചെ മുതലാണ് ചിത്രീകരിക്കാൻ തുടങ്ങിയത്. ഏതാണ്ട് 90-ലേറെ ടേക്കുകൾ വരെ അതിനായി വേണ്ടി വന്നു. വൈകുന്നേരം ഏഴുമണി വരെ ചിത്രീകരണം നീണ്ടിട്ടും രാജമൗലി തൃപ്തനായിരുന്നില്ല. ഒടുവിൽ അടുത്ത ദിവസവും ഇതേ ഷോട്ടിനായി തങ്ങൾക്കു വരേണ്ടി വന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു തുറന്നു പറഞ്ഞു.
Movies
തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച് മുഖ്യമന്ത്രി കസേരയിലേക്ക് വിജയ് നടത്തിയ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. കല്ലും മുള്ളും നിറഞ്ഞ കഠിനയാത്രയെ ഏറ്റവും അടുത്തറിഞ്ഞ വ്യക്തിയാണ് അദ്ദേഹത്തിന്റെ അമ്മ ശോഭ ചന്ദ്രശേഖര്‍. വിജയ്യുടെ അമ്പത്തിരണ്ടാം ജന്മദിനത്തില്, മകന് രാഷ്ട്രീയത്തിലേക്കു ചുവടുവച്ചപ്പോഴുണ്ടായ പ്രതിസന്ധികളെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും അവര്‍ മനസുതുറക്കുകയാണ്.
Movies
മഞ്ഞുമ്മല്‍ ബോയ്സ് എന്ന ഒറ്റച്ചിത്രം കൊണ്ട് ഇന്ത്യന്‍ ചലച്ചിത്രലോകത്തിന്റെശ്രദ്ധാകേന്ദ്രമായി മാറിയ സംവിധായകനാണ് ചിദംബരം. ചിത്രത്തില്‍ കമല്‍ ഹാസന്റെ "ഗുണാ' സിനിമയിലെ "കണ്മണി അന്‍പോട്' എന്ന ഗാനം ചിദംബരം തന്റെ ചിത്രത്തില്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് ഇളയരാജ നിയമനടപടികള്ക്കൊരുങ്ങിയെങ്കിലും കമല്ഹാസന് അഭിപ്രായമൊന്നും പറഞ്ഞില്ല. ഇപ്പോഴിതാ കമല്‍ഹാസനുമായുള്ള കൂടിക്കാഴ്ചയ്ക്കിടയില്‍ തനിക്കുണ്ടായ ഒരു അപൂര്വഭാഗ്യത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ചിദംബരം.
കമല്‍ഹാസന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയായ, എന്നാല്‍ പാതിവഴിയില്‍ മുടങ്ങിപ്പോയ "മരുതനായകം' എന്ന ചിത്രത്തിന്റെ റീമാസ്റ്റര്‍ ചെയ്ത 4കെ പതിപ്പ് കമല്‍ ഹാസനൊപ്പം തിയേറ്റര്‍ സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞെന്നാണ് ചിദംബരം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു സിനിമാ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് താരം ഈ അനുഭവം പങ്കുവച്ചത്.
ചിത്രത്തിന്റെ ഏകദേശം 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങളാണ് കമല്‍ ഹാസനൊപ്പം ചിദംബരം കണ്ടത്. തീര്‍ത്തും ഗംഭീരമായ അനുഭവമായിരുന്നു അതെന്ന് ചിദംബരം പറഞ്ഞു.
നിലവില്‍ മരുതനായകത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും, അതിനേക്കാള്‍ കൂടുതല്‍ ഉള്ളടക്കമുള്ളതാണ് പുതിയ പതിപ്പ്. സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് 4കെ പതിപ്പ് എഡിറ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
1997-ല്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി മുഖ്യാതിഥിയായി പങ്കെടുത്ത വന്‍ ചടങ്ങിലായിരുന്നു "മരുതനായകം' പ്രഖ്യാപിച്ചത്. പ്രശസ്ത എഴുത്തുകാരന് സുജാതയ്ക്കൊപ്പം കമല്‍ ഹാസന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. അക്കാലത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ (ഏകദേശം 80 കോടി ബജറ്റ്) പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ചിത്രീകരണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
സമീപകാലത്ത് ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ "മരുതനായകം' പുനരുജീവിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് കമല്ഹാസന് വ്യക്തമാക്കിയിരുന്നു. നേരത്തെ, സംവിധായകന് ലോകേഷ് കനകരാജും മരുതനായകത്തിന്റെ ദൃശ്യങ്ങള്‍ കമല്‍ ഹാസനൊപ്പം കണ്ട അനുഭവം പങ്കുവച്ചിരുന്നു.
Movies
കോയമ്പത്തൂരിലെ 'കാര' എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിൽ ആരാധകരോട് താരം ധനുഷ് കാണിച്ച പെരുമാറ്റം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
താരത്തെ കാണാനായി എയർപോർട്ട് മുതൽ പരിപാടി നടക്കുന്ന വേദി വരെ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. ചടങ്ങിനിടെ ഒരു ആരാധിക പെട്ടെന്ന് ധനുഷിന് മുന്നിൽ മുട്ടുകുത്തി നിന്ന് കൈകൂപ്പി ആരാധന പ്രകടിപ്പിച്ചു.
ഇതുകണ്ട് വളരെ ശാന്തനായി താരം ആ ആരാധികയെ ഉടൻ തന്നെ എഴുന്നേൽക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് അവരോടൊപ്പം നിന്ന് സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, അഭിനന്ദനപ്രവാഹമാണ് എത്തുന്നത്. അതേസമയം, പ്രിയതാരങ്ങളോട് കാണിക്കുന്ന ഇത്തരത്തിലുള്ള അമിതമായ ആരാധനാപ്രകടനങ്ങൾക്കെതിരെയും സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.
തന്റെ കരിയറിലെ സുപ്രധാന ചിത്രമായ 'പൊല്ലാതവനെ' കുറിച്ചുള്ള ഓർമ്മകളും ധനുഷ് വേദിയിൽ പങ്കുവെച്ചു. തന്റെ ശരീരപ്രകൃതിയെ കളിയാക്കിയിരുന്നവർക്കിടയിൽ ആദ്യമായി സിക്സ് പാക്ക് രൂപത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ലഭിച്ച കയ്യടികൾ നൽകിയ ആത്മവിശ്വാസം താരം ഓർത്തെടുത്തു.
കഠിനമായ സാഹചര്യങ്ങളിലും സ്വന്തം കഴിവുകളിൽ വിശ്വസിച്ച് മുന്നേറാൻ താരം യുവതലമുറയോട് പറയുകയും ചെയ്തു.
Movies
വിവാഹമോചനം, നടി തൃഷയുമായുള്ള ബന്ധം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറും ടിവികെ തലവനുമായ വിജയ്.
വ്യക്തിജീവിതത്തിലെ അസ്വാരസ്യങ്ങളും വിവാഹമോചന വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പുകയുമ്പോള്‍, പതിവ് ശൈലിയില്‍ ശാന്തനായി, അതേസമയം ഉറച്ചവാക്കുകളുമായി ഇളയദളപതി രംഗത്തെത്തി.
ടിവികെയുടെ വനിതാദിനാഘോഷത്തിലായിരുന്നു ആരാധകരെ ആവേശഭരിതരാക്കിയ പ്രസംഗം. തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്ന അണികളോടായിരുന്നു വിജയ്യുടെ വൈകാരികമായ പ്രതികരണം.
ചില ചര്‍ച്ചകള്‍ നടക്കുന്നത് ഞാന്‍ അറിയുന്നുണ്ട്. അതിനുവേണ്ടി നിങ്ങള്‍ വാദിക്കുന്നതും വേദനിക്കുന്നതും കാണുമ്പോള്‍ എനിക്ക് വിഷമമുണ്ട്. അതൊന്നും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതില്ല.
എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഞാന്‍ നോക്കിക്കൊള്ളാം. നമുക്ക് മുന്നില്‍ ജനങ്ങളുടെ വലിയ പ്രശ്നങ്ങളുണ്ട്, അതില്‍ ശ്രദ്ധിക്കാം. ആത്മവിശ്വാസം കൈവിടരുത്, നല്ലതു മാത്രമേ സംഭവിക്കൂ...' - വിജയ് പറഞ്ഞു.
വിവാഹമോചനത്തെയോ, തൃഷയുമായി ബന്ധപ്പെടുത്തി വരുന്ന ഗോസിപ്പുകളെയോ നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും തന്നെ വളയുന്ന വിവാദങ്ങള്‍ക്കുള്ള കൃത്യമായ മറുപടി ആയിരുന്നു വിജയ്യുടെ വാക്കുകള്‍.
വിജയ് വേദിയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും നിയമപോരാട്ടം മുറുകുകയാണ്. ഭാര്യ സംഗീത ചെങ്കല്‍പേട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്തുവന്നതും തൃഷയോടൊപ്പം വിവാഹവിരുന്നില്‍ പങ്കെടുത്തതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ വിജയ്യുടെ വീട്ടില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് സംഗീതയുടെ പ്രധാന ആവശ്യം. ബ്രിട്ടീഷ് പൗരത്വമുള്ള തനിക്ക് ചെന്നൈയില്‍ മറ്റ് അഭയസ്ഥാനമില്ലെന്ന് അവര്‍ കോടതിയെ അറിയിച്ചു.
സമാധാനപരമായ വേര്‍പിരിയലിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും കോടതിയെ സമീപിച്ചാല്‍ വീട്ടില്‍നിന്ന് പുറത്താക്കുമെന്ന് അഭിഭാഷകന് മുഖേന വിജയ് ഭീഷണിപ്പെടുത്തിയതായും സംഗീത ആരോപിക്കുന്നു.
സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലേക്കുള്ള വിജയ്യുടെ ചുവടുമാറ്റത്തിനിടയില്‍ ഈ വിവാദങ്ങള്‍ വലിയ തിരിച്ചടിയാകുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. എന്നാല്‍, തന്റെ വ്യക്തിപരമായ പ്രശ്നങ്ങള്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്നാണ് വിജയ് പറയുന്നത്.
Movies
സിനിമാ താരങ്ങളുടെ ലക്ഷ്വറി ആവശ്യങ്ങൾ കാരണം സഹികെട്ടിരിക്കുകയാണ് രാജ്യത്തെ പല നിർമാതാക്കളും ഇവന്റ് മാനേജർമാരും. ഒരു താരത്തെ കൊണ്ടുവന്നാൽ താരത്തിന്റെ പ്രതിഫലം, യാത്രാച്ചെലവ്, താമസ സൗകര്യം എന്നിവയ്ക്കു പുറമെ താരത്തിനൊപ്പം വരുന്ന സ്റ്റാഫുകളുടെയും ചെലവ് വഹിക്കേണ്ട സാഹചര്യമാണിപ്പോൾ.
വലിയ തോതിൽ പണം ചെലവഴിക്കുമ്പോഴും ഈ ചെലവാക്കുന്ന പണം തിരികെയെത്തിക്കാനുള്ള ബോക്സ് ഓഫീസ് മൂല്യം പല താരങ്ങൾക്കുമില്ലെന്നും അഭിപ്രായങ്ങളുണ്ട്.
തെന്നിന്ത്യൻ സിനിമാതാരങ്ങളും ഇതിൽ പിന്നിലല്ല. നടി നയൻതാരയ്ക്കാണ് പലപ്പോഴും ഇക്കാര്യത്തിൽ വിമർശനങ്ങൾ നേരിടേണ്ടി വരാറ്. സൂപ്പർതാര പദവിയുള്ള നായികയാണ് നയൻതാര. വലിയ നിബന്ധനകൾ പലപ്പോഴും നയൻതാരയ്ക്കുണ്ട്. നയൻതാരയുടെ കാരവാനുകളെക്കുറിച്ചുള്ള റിപ്പോർട്ടാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അമ്മയായ ശേഷം അഭിനയിക്കുന്ന സെറ്റുകളിൽ തനിക്ക് രണ്ട് കാരവൻ വേണമെന്ന് നയൻതാരയ്ക്ക് പ്രത്യേക നിബന്ധനയുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു. മക്കൾക്കും അവരെ നോക്കുന്ന ആയമാർക്കും വേണ്ടിയാണ് ഒരു കാരവാൻ. ഒരു സിനിമയിൽ ഒപ്പ് വയ്ക്കുമ്പോൾ തന്നെ തനിക്ക് ലഭിക്കുന്ന കാരവനിൽ വേണ്ട സൗകര്യങ്ങളെക്കുറിച്ച് നടി കരാറിൽ വ്യക്തമാക്കുമെന്നാണ് റിപ്പോർട്ട്.
ഏത് ബ്രാൻഡിന്റെ മിനറൽ വാട്ടർ ആണ് വേണ്ടതെന്നു പോലും പരാമർശിക്കും. എല്ലാ വിധ സൗകര്യങ്ങളുമുള്ള വീടു പോലെ തന്നെയുള്ള കാരവനുകളാണ് നയൻതാരയ്ക്കു ലഭിക്കുക.
ബോളിവുഡിൽ നടൻ രൺവീർ സിംഗ്, നടി ദീപിക പദുകോൺ തുടങ്ങിയവരാണ് ഇത്തരം നിബന്ധന കാരണം വിമർശനങ്ങൾ നേരിടുന്നത്.
കൽക്കി, സ്പിരിറ്റ് എന്നീ രണ്ട് സിനിമകളിൽ നിന്ന് ദീപിക പദുകോൺ പുറത്തായിരുന്നു. നടിയുടെ നിബന്ധനകളാണ് ഇതിനു കാരണമായി പറയുന്നത്.
Movies
തമിഴ്നാട്ടിലും ആരാധകരെ കൈയിലെടുക്കാൻ ബേസിൽ ജോസഫ്. വിഘ്നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന രാവഡി എന്ന ചിത്രത്തിലെ ബേസിലിന്റെ ക്യാരക്റ്റർ ഇന്‍ട്രോ പുറത്തുവന്നു.
ഒരു മുഴുനീള കോളജ് എന്റർടെയ്നർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ക്യാരക്റ്റർ ടീസർ നൽകുന്ന സൂചനകൾ. മാസ് ഗെറ്റപ്പിലാണ് ബേസില്‍ ചിത്രത്തിലെത്തുന്നത്.
ക്യാരക്റ്റർ റിവീൽ വിഡിയോയിൽ ഏറ്റവും ഒടുവിലായാണ് ബേസിലെത്തുന്നത്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ദ്വിഭാഷാ ചിത്രമാണിത്. വിഡിയോയുടെ കമന്റ് ബോക്സ് നിറയെ ബേസിൽ ഫാൻസിന്റേ ബഹളമാണ്.
Movies
ഇൻസ്റ്റഗ്രാം ഫീഡുകളെ ത്രസിപ്പിക്കുന്ന ചിത്രമായിരുന്നു നയൻതാര ഏറ്റവും അവസാനമായി പങ്കുവച്ച പോസ്റ്റ്. നയൻതാരയും തൃഷയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളാണ് അതെങ്കിലും അതിന്റെ പിന്നിലെ കഥകൾ വർഷങ്ങൾ നീണ്ട പിണക്കത്തിന്റെ അവസാനം കൂടിയാണ്.
ഇരുവരും അത്രനല്ല സൗഹൃദത്തിലല്ല എന്നത് കോളിവുഡിലെ സംസാരവിഷയങ്ങളിലൊന്നായിരുന്നു. ഇതിനെല്ലാം മറുപടിയാണ് നയൻതാര നൽകിയിരിക്കുന്നത്. തൃഷയ്ക്കൊപ്പം സൂര്യാസ്തമയം ആസ്വദിക്കുന്ന നയനെ ചിത്രങ്ങളിൽ കാണാം.
നേരിൽ കണ്ടാൽ പോലും മുഖം തിരിക്കുന്ന വിധത്തിലുള്ള ശത്രുക്കളായിരുന്നു ഇവരെന്നാണ് ഇൻഡസ്ട്രിയിൽ നിറഞ്ഞുനിന്നിരുന്ന സംസാരം. വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത ഒരു ചിത്രത്തിൽ നയനൊപ്പം തൃഷയെ ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രത്തില്‍ നിന്നും അവസാന നിമിഷം തൃഷ പിന്മാറിയിരുന്നു. പിന്നീട് ആ വേഷം സമാന്ത ചെയ്തു.
2000കളുടെ അവസാനത്തിൽ, നയൻതാര- തൃഷ ശത്രുത ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ വിജയ് ടിവിക്ക് നൽകിയ അഭിമുഖത്തിലും തൃഷയുമായി താനത്ര സുഖത്തിൽ അല്ലെന്ന് നയൻതാര പറയാതെ പറയുന്നുണ്ട്.
തൃഷ, ശ്രിയ ശരൺ തുടങ്ങിയ സമപ്രായക്കാരുമായുള്ള സൗഹൃദത്തെക്കുറിച്ച് ചോദിച്ചപ്പോൾ നയൻതാര പറഞ്ഞതിങ്ങനെ ‘‘ഫ്രണ്ട്സ് എന്നത് അലക്ഷ്യമായി ഉപയോഗിക്കാൻ പറ്റുന്ന ഒരു വലിയ വാക്കാണ്. ഞാൻ തൃഷയുമായി സൗഹൃദത്തിലല്ല.
Movies
തമന്നയുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍നിന്ന് അപ്രത്യക്ഷനായതിനെക്കുറിച്ചും വ്യക്തമാക്കി നടൻ വിജയ് വർമ. പ്രണയബന്ധം പൊതു ഇടത്തിലേക്കെത്തിയത് തന്റെ സ്വസ്ഥതയെയും സമാധാനത്തെയും ബാധിച്ചിരുന്നുവെന്നും ആളുകള്‍ പ്രത്യേക കണ്ണിലൂടെ തന്നെ നോക്കാന്‍ തുടങ്ങിയെന്നും വിജയ് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
എനിക്ക് അതില്‍ നിന്നൊരു മോചനം വേണ്ടിയിരുന്നു. കുറച്ചധികം സമാധാനവും സ്വസ്ഥതയും വേണമായിരുന്നു. ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുനില്ക്കണമായിരുന്നു. പക്ഷേ ഒന്നും എന്റെ നിയന്ത്രണത്തിലായിരുന്നില്ല. എന്റെ ജീവിതവും ഓരോ തീരുമാനവും അതിസൂക്ഷ്മമായി വിലയിരുത്തപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്തു.
എല്ലാ ദിവസവും ഞാൻ വാര്‍ത്തകളില്‍ നിറഞ്ഞു. ഇതെല്ലാം സഹിക്കാവുന്നതിനും അപ്പുറമായി. പ്രണയം പരസ്യപ്പെടുത്തിയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാന്‍ അപ്പോഴാണു തിരിച്ചറിഞ്ഞത്.
തമന്നയുമായുള്ള പ്രണയകാലത്തിനിടയില്‍ പുതിയ സിനിമകളൊന്നും ലഭിച്ചില്ല. ആളുകള്‍ക്ക് മറ്റു പലതും ചര്‍ച്ച ചെയ്യാനായിരുന്നു താത്പര്യം. കരിയറില്‍ അത്തരമൊരു കാലം മുന്‍പ് വന്നിട്ടില്ല. തന്റെ സ്വകാര്യത പൂര്‍ണമായും നഷ്ടപ്പെട്ടു. ഇതെന്നെ വല്ലാതെ ഉലച്ചു കളഞ്ഞു- വിജയ് വർമ പറഞ്ഞു.
2023 ലാണ് തമന്നയും വിജയ്യും തമ്മിൽ പ്രണയത്തിലായത്. കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് നടന് വിജയ് വര്‍മയുമായുണ്ടായിരുന്ന പ്രണയബന്ധം തമന്ന അവസാനിപ്പിച്ചത്. ഇരുവരുടെയും അടുത്ത സുഹൃത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷത്തോളം ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജിയുടെ ചിത്രീകരണത്തിനിടയിലാണ് വിജയ്യും തമന്നയും പ്രണയത്തിലായത്. അതേസമയം നിലവില്‍ ഫാത്തിമ സന ഷെയ്ഖുമായി പ്രണയത്തിലാണ് വിജയ് വർമ എന്നാണു പുറത്തുവരുന്ന പുതിയ വിവരം.
National
ചെന്നൈ: കോളിവുഡിലെ പ്രമുഖ നിർമാതാവ് എവിഎം ശരവണന് എന്ന ശരവണന് സൂര്യമണി അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. എവിഎം പ്രൊഡക്ഷന്സിന്റെയും എവിഎം സ്റ്റുഡിയോസിന്റെയും ഉടമയാണ്.
വടപളനി എവിഎം സ്റ്റുഡിയോയിലാണ് പൊതുദർശനം. മകന് എം.എസ്. ഗുഹനും ചലച്ചിത്ര നിർമാതാവാണ്.
എംജിആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽഹാസൻ, വിജയ്, സൂര്യ തുടങ്ങിയ സൂപ്പർതാരങ്ങളുടെ സിനിമകൾ എവിഎം ശരവണന് നിർമിച്ചിട്ടുണ്ട്. നാനും ഒരു പെണ്, സംസാരം അത് മിന്‍സാരം, ശിവാജി ദി ബോസ്, വേട്ടൈക്കാരന്‍, മിന്‍സാര കനവ്, ലീഡര്‍, അയന് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. 1986 ൽ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.