Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lost

കാനറി തോറ്റതിവിടെ...

നോര്‍വെയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. മൂന്നാം മിനിറ്റില്‍ നോര്‍വെയുടെ പാട്രിക് ബെര്‍ഗിന്‍റെ ക്ലിനിക്കല്‍ ഫിനിഷിംഗ്. ബ്രസീല്‍ ഗോള്‍വലയുടെ വലത് മേല്‍ത്തട്ടില്‍ പന്ത് തുള്ളിക്കളിച്ചെങ്കിലും റഫറിയുടെ ഓഫ് സൈഡ് ഫ്‌ളാഗ് ഉയര്‍ന്നിരുന്നു. നോര്‍വെയുടെ അലക്‌സാണ്ടര്‍ സോര്‍ലോത്തായിരുന്നു ഓഫ് സൈഡില്‍ കുരുങ്ങിയത്.

എട്ടാം മിനിറ്റില്‍ ബ്രസീലിന്‍റെ റൈഡ് നോര്‍വെ ഗോള്‍ മുഖത്തേക്ക്. ബ്രൂണോ ഗിമാറാഷും ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും ചേര്‍ന്നു നയിച്ച ആക്രമണം മത്തേവൂസ് കുന്‍യയിലൂടെ പെനാല്‍റ്റി ബോക്‌സില്‍. എന്നാല്‍, കുന്‍യയെ നോര്‍വെ ഡിഫെന്‍ഡര്‍ ക്രിസ്റ്റഫര്‍ അജര്‍ വീഴ്ത്തി. റഫറി വിഎആര്‍ പരിശോധിച്ചു. ബ്രസീലിന് അനുകൂലമായി സ്‌പോട്ട് കിക്ക്.

ലീഡ് നേടാന്‍ ബ്രസീലിനു ലഭിച്ച സുവര്‍ണാവസരം. എന്നാല്‍, കിക്കെടുത്ത ബ്രൂണോ ഗിമാറാഷിനു പിഴച്ചു. ബ്രസീല്‍ താരത്തിന്‍റെ ബലഹീന കിക്ക്, നോര്‍വെ ഗോള്‍കീപ്പര്‍ ഓര്‍ജന്‍ നൈലാന്‍ഡ് ഇടത്തേക്കു ചാടി തട്ടിത്തെറിപ്പിച്ചു... 80,663 കാണികള്‍ നിറഞ്ഞ സ്റ്റേഡിയത്തിലെ ബ്രസീല്‍ ആരാധകരുടെ ശ്വാസം നിലച്ച നിമിഷം.

അതേസമയം, നോര്‍വീജിയന്‍ ആരാധകരുടെ ആഹ്ലാദത്തിമിര്‍പ്പ്... ആദ്യ 15 മിനിറ്റില്‍ 70 ശതമാനവും പന്തിന്‍റെ നിയന്ത്രണം നോര്‍വെയുടെ പക്കലായിരുന്നു എന്നതും ഈ പെനാല്‍റ്റി നഷ്ടത്തോടു ചേര്‍ത്തുവായിക്കണം.

വിനിസ്യൂസ് ജൂണിയര്‍ കളത്തില്‍ ഉണ്ടായിരുന്നെങ്കിലും ഗിമാറാഷ് പെനാല്‍റ്റി കിക്ക് എടുത്തതിനെതിരേ വിമര്‍ശനമുയര്‍ന്നു. എന്നാല്‍, മത്സരശേഷം മുഖ്യപരിശീലകന്‍ ആഞ്ചെലോട്ടി പറഞ്ഞത് ഇങ്ങനെ: “നെയ്മര്‍, റാഫീഞ്ഞ എന്നിവര്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇല്ലാതിരുന്നതിനാല്‍ പെനാല്‍റ്റി എടുക്കാനുള്ള മൂന്നാമത്തെ ചോയിസായിരുന്ന ഗിമാറാഷ് സ്‌പോട്ട് കിക്ക് എടുക്കുകയായിരുന്നു”.

National

ബംഗാളിൽ 35 മന്ത്രിമാരിൽ 22 പേരും തോറ്റു

ന്യൂഡൽഹി: കേരളത്തിലും പശ്ചിമബംഗാളിലും സർക്കാരുകളുടെ കനത്ത തോൽവിയിലും ചില സമാനതകളുണ്ട്. മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍റെയും മമത ബാനർജിയുടെയും ശൈലിയും ധാർഷ്ട്യവും ഏകാധിപത്യ രീതികളുമാണ് കേരളത്തിൽ യുഡിഎഫിനും ബംഗാളിൽ ബിജെപിക്കും വിസ്മയ വിജയം സമ്മാനിച്ചതെന്ന് എതിരാളികൾ പറയുന്നു.

കേരളത്തിൽ 19 മന്ത്രിമാരിൽ 13 പേരും തോറ്റന്പിയപ്പോൾ മുഖ്യമന്ത്രി വിജയൻ തോൽക്കാതെ രക്ഷപ്പെട്ടു. ബംഗാളിലാകട്ടെ മുഖ്യമന്ത്രി മമതയടക്കം മത്സരിച്ച 35 മന്ത്രിമാരിൽ 22 പേരും തോറ്റുതൊപ്പിയിട്ടു.

മുഖ്യമന്ത്രിക്കുപുറമെ ധനകാര്യം, വ്യവസായം, വൈദ്യുതി, വിദ്യാഭ്യാസം, ഗതാഗതം, സ്ത്രീ-ശിശു വികസനം, ഭവന നിർമാണം തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിമാർ ബിജെപി തരംഗത്തിൽ കടപുഴകി വീണു.

സ്വന്തം മണ്ഡലമായ ഭവാനിപുരിൽ പഴയ സഹപ്രവർത്തകനായ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് 15,105 വോട്ടുകളുടെ വ്യത്യാസത്തിലാണു മമത തോറ്റത്. സുവേന്ദുവിന് 73,917 വോട്ട് (53.02%) ലഭിച്ചപ്പോൾ മമതയ്ക്ക് 58,812 വോട്ടാണു (42.19%) ലഭിച്ചത്. സിപിഎമ്മിന്‍റെ ശ്രീജിബ് ബിശ്വാസിന് 3,556 വോട്ടും കോണ്‍ഗ്രസിന്‍റെ പ്രദീപ് പ്രസാദിന് വെറും 1,257 വോട്ടുമാണ് ഇവിടെ ലഭിച്ചത്.

2021ൽ മമതയെ മുഖ്യമന്ത്രിയായിരിക്കെ നന്ദിഗ്രാമിൽ 1,956 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയാണ് ഇത്തവണ ഭവാനിപുരിലും നന്ദിഗ്രാമിലും മത്സരിച്ച് രണ്ടിടത്തും ജയിച്ചത്. മമത സർക്കാരിലെ പഴയ മന്ത്രിയായിരുന്ന സുവേന്ദു 2020 ഡിസംബറിലാണു തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നത്.

നന്ദിഗ്രാമിൽ തോറ്റെങ്കിലും 2021ലെ ഉപതെരഞ്ഞെടുപ്പിൽ ഇതേ ഭവാനിപുരിൽനിന്നു 58,835 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചാണു മൂന്നാം തവണ മുഖ്യമന്ത്രിയായി മമത നിയമസഭയിലെത്തിയത്. 2026ലെ തെരഞ്ഞെടുപ്പിൽ ഇപ്പോൾ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെ 25,301 വോട്ടിനു പരാജയപ്പെടുത്തിയതും ഇതേ മണ്ഡലത്തിലായിരുന്നു.

Sports

ഇന്ത്യ ഫൈനലില്‍ തോറ്റു

മാലി: 2026 സാഫ് അണ്ടര്‍ 20 പുരുഷ ഫുട്‌ബോള്‍ ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ ഇന്ത്യക്കു തോല്‍വി.

നിശ്ചിത സമയത്ത് മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതോടെ വിധി നിര്‍ണയിക്കാന്‍ ഷൂട്ടൗട്ട് അരങ്ങേറി.

ഷൂട്ടൗട്ടില്‍ ബംഗ്ലാദേശ് 4-3ന്‍റെ ജയം സ്വന്തമാക്കി. ഋഷി, ഡോഡും എന്നിവരാണ് ഇന്ത്യയുടെ സ്‌പോട്ട് കിക്കുകള്‍ നഷ്ടപ്പെടുത്തിയത്.


സെമിയില്‍ 5-0നു ഭൂട്ടാനെ കീഴടക്കിയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. നേപ്പാളിനെ (1-0) മറികടന്നായിരുന്നു ബംഗ്ലാദേശിന്‍റെ ഫൈനല്‍ പ്രവേശം.

2025ല്‍ ബംഗ്ലാദേശിനെ ഫൈനലില്‍ 4-3നു ഷൂട്ടൗട്ടില്‍ കീഴടക്കി ഇന്ത്യ കിരീടം നേടിയിരുന്നു. ഇന്ത്യയാണ് (നാല്) സാഫ് അണ്ടര്‍ 20 കിരീടം ഏറ്റവും കൂടുതല്‍ പ്രാവശ്യം സ്വന്തമാക്കിയത്.

Kerala

നഷ്‌ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി കൈമാറി റെയില്‍വേ പോലീസ്

കൊച്ചി: സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നഷ്‌ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ റെയില്‍വേ പോലീസ് കണ്ടെത്തി ഉടമകള്‍ക്കു തിരികെ നൽകി.

വിവിധയിടങ്ങളില്‍നിന്നായി കണ്ടെത്തിയ 40 ഫോണുകളാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കൈമാറിയത്. ഒരിക്കലും തിരിച്ചുകിട്ടില്ലെന്നു കരുതിയ മൊബൈല്‍ ഫോണുകള്‍ തിരികെ ലഭിച്ചപ്പോള്‍ പലരും വികാരഭരിതരായി.

കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പിനു കീഴിലെ സെന്‍ട്രല്‍ എക്യുപ്‌മെന്‍റ് ഐഡന്‍റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) മുഖേന 66 ഫോണുകളാണ് റെയില്‍വേ പോലീസ് കണ്ടെത്തിയത്.

ഒരാഴ്ച മുതല്‍ ഒരു വര്‍ഷം മുമ്പുവരെ പരാതിപ്പെട്ടവരുടെ ഫോണുകളും ബംഗളൂരുവില്‍നിന്നടക്കം ഉടമകളെയും ഇത്തരത്തില്‍ കണ്ടെത്തി. മറ്റു ഫോണുകള്‍ അടുത്ത ദിവസങ്ങളില്‍ കൈമാറും. എറണാകുളം സ്വദേശി ഡിജിന് ഫോണ്‍ കൈമാറി എസ്പി മുഹമ്മദ് നദിമുദീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

എറണാകുളം-20, കോട്ടയം-നാല്, ആലപ്പുഴ-അഞ്ച്, തിരുവനന്തപുരം-10, കോഴിക്കോട്-10, തൃശൂര്‍-11, ഷൊര്‍ണൂര്‍-അഞ്ച് എന്നിങ്ങനെയാണു കണ്ടെത്തിയ വിവിധ സ്റ്റേഷനുകളില്‍നിന്നുള്ള ഫോണുകളുടെ എണ്ണം.

സിഇഐആര്‍

സിഇഐആറില്‍ പരാതിപ്പെടുന്നതോടെ നഷ്‌ടപ്പെട്ട മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമാകും. പുതിയ സിം ഇട്ട് ഫോണ്‍ ഉപയോഗി9ക്കാന്‍ ശ്രമിക്കുന്നതോടെ സിം ഉടമയുടെ വിവരങ്ങളടക്കം പോലീസിനും പരാതിക്കാരനും മെസേജായി ലഭിക്കും. ഇതോടെ സിം ഉടമയെ കണ്ടെത്തി ഫോണ്‍ കസ്റ്റഡിയിലെടുക്കുകയാണു ചെയ്യുന്നത്.

District News

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ നൽകി

കേതമംഗലം: കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി നൽകി റവന്യൂ വകുപ്പ് ജീവനക്കാരി മാതൃകയായി. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും കഴിഞ്ഞ ഒന്പതിന് വൈകിട്ടാണ് ഒരു പവൻ തൂക്കമുള്ള സ്വർണ പാദസ്വരം കോതമംഗലം താലൂക്ക് ഓഫീസിലെ ജീവനക്കാരി കെ.കെ. സജിതയ്ക്ക് ലഭിച്ചത്. അപ്പോൾ തന്നെ മേലധികാരിയെ അറിയിക്കുകയും ചെയ്തു.

അതിനു ശേഷം നടത്തിയ അന്വേഷണത്തിൽ മിനി സിവിൽ സ്റ്റേഷനിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരി കെ.ഐ. നിജ യുടേതാണെന്ന് കണ്ടെത്തി. തുടർന്ന് താലൂക്ക് ഓഫീസിലെ ഹെഡ്ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസിൽദാർ കെ.എം. സുബൈറിന്‍റെ സാനിധ്യത്തിൽ സ്വർണാഭരണം ഉടമയ്ക്ക് നൽകുകയും ചെയ്തു

Kerala

പാലക്കാട്ട് ലോട്ടറിക്കടയിൽ മോഷണം; പണവും ലോട്ടറിയും നഷ്ടമായി

പാലക്കാട്: പട്ടാമ്പി ടൗണിൽ ലോട്ടറി കടയിൽ മോഷണം. പട്ടാമ്പി-ഗുരുവായൂർ റോഡിൽ റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷന് സമീപത്തെ സൗമ്യ ലോട്ടറി ഏജൻസിയുടെ ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്.‌

കടയിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകളും 10,000 രൂപയും നഷ്ടമായെന്നാണ് വിവരം. ഞായറാഴ്ചയാണ് സംഭവം.

ഞായറാഴ്ച രാവിലെ ജീവനക്കാരനെത്തി കട തുറക്കാൻ നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. പൂട്ട് പൊളിച്ചാണ് മോഷണം നടന്നത്.

ഉടമയുടെ പരാതിന്മേൽ പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Sports

ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ഗംഭീര ജയം; അണ്ടർ 19 ഏഷ്യ കപ്പ് കിരീടം പാക്കിസ്ഥാന്

ദുബായി: അണ്ടർ 19 ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി പാക്കിസ്ഥാൻ. ഫൈനലിൽ ഇന്ത്യയെ 191 റൺസിന് തോൽപ്പിച്ചാണ് പാക്കിസ്ഥാൻ കിരീടം സ്വന്തമാക്കിയത്.

പാക്കിസ്ഥാൻ ഉയർത്തിയ 348 റൺസ് പിന്തുടർന്ന ഇന്ത്യ 26.2 ഓവറിൽ 156 റൺസിൽ ഓൾഔട്ടായി. 36 റൺസെടുത്ത ദീപേഷ് ദേവേന്ദ്രൻ ആണ് ഇന്ത്യയുടെ ടോപ്സ്കോറർ. വൈഭവ് സൂര്യവൻഷി 26 റൺസെടുത്തു. മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാനായില്ല.

പാക്കിസ്ഥാന് വേണ്ടി നാല് വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയ അലി റാസയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. മുഹമ്മദ് സയ്യാം, അബ്ദുൾ ശുഭാൻ, ഹുസൈഫ അഹ്സാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 347 റൺസെടുത്തത്. വെടിക്കെട്ട് സെഞ്ചുറിയുമായി കളംവാണ ഓപ്പണർ സമീർ മിൻഹാസിന്‍റെ ഇന്നിംഗ്സാണ് പാക്കിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. 113 പന്തിൽ 17 ബൗണ്ടറികളും ഒമ്പതു സിക്സറുമുൾപ്പെടെ 172 റൺസാണ് സമീർ അടിച്ചുകൂട്ടിയത്.

അതേസമയം, അർധസെഞ്ചുറിയുമായി അഹമ്മദ് ഹുസൈൻ (56) മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്ന് മൂന്നാംവിക്കറ്റിൽ ഇതുവരെ 137 റൺസാണ് കൂട്ടിച്ചേർത്തത്. ഹംസ സഹൂർ (18), ഉസ്മാൻ ഖാൻ (35), ഫർഹാൻ യൂസഫ് (19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഇന്ത്യയ്ക്കു വേണ്ടി ദീപേഷ് ദേവേന്ദ്രൻ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഹെനിൽ പട്ടേലും ഖിലാൻ പട്ടേലും രണ്ടു വിക്കറ്റ് വീതവും കനിഷ്ക് ചൗഹാൻ ഒരു വിക്കറ്റും വീഴ്ത്തി.

 

 

 

 

 

Kerala

വടക്കഞ്ചേരി പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി; സ്വതന്ത്രന്‍റെ പിന്തുണ യുഡിഎഫിന്

പാലക്കാട്: സിപിഎമ്മിന് വീണ്ടും തിരിച്ചടി. 30 വര്‍ഷം ഭരിച്ച വടക്കഞ്ചേരി പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായി കൈകോർത്താണ് കോൺഗ്രസ് പഞ്ചായത്ത് തിരിച്ച് പിടിച്ചെടുത്തത്.

പാർട്ടി നടപടി നേരിട്ട് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പ്രസാദിനെ പഞ്ചായത്ത് പ്രസിഡന്‍റാക്കും.30 വർഷത്തിന് ശേഷമാണ് വടക്കഞ്ചേരി പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുന്നത്. വടക്കഞ്ചേരി 17-ാം വാർഡ് പ്രധാനിയിൽ നിന്ന് 182 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രസാദ് ജയിച്ചത്.

പഞ്ചായത്തിലുള്ള 22 സീറ്റിൽ യുഡിഎഫിനും എൽഡിഎഫിനും ഒമ്പത് വീതം സീറ്റ് വീതമാണ് ലഭിച്ചത്. സ്വതന്ത്രനായ പ്രസാദ്, എൻഡിഎ മൂന്ന് എന്നിങ്ങനെയാണ് മറ്റ് സീറ്റ് നില. ഇതോടെയാണ് പ്രസാദിനെ ഒപ്പം കൂട്ടാൻ കോൺഗ്രസ് തീരുമാനിച്ചത്.

ബിജെപി മൂന്ന് വാർഡുകളിൽ വിജയിച്ചെങ്കിലും ഇരുപക്ഷത്തെയും പിന്തുണയ്ക്കില്ല. സിപിഎമ്മിൽ നിന്നും നടപടി നേരിട്ടവരുടെ കൂട്ടായ്മ വോയ്സ് ഓഫ് വടക്കഞ്ചേരിയുടെ പേരിലാണ് പ്രസാദ് മത്സരിച്ചത്. 182 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പ്രസാദ് വിജയിച്ചത്. 2015-20 കാലഘട്ടത്തിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ച് പഞ്ചായത്തംഗവുമായിരുന്നു പ്രസാദ്.

Kerala

കുന്നംകുളം പോലീസ് കസ്റ്റഡി മർദനത്തിനിരയായ വി.എസ്. സുജിത് പരാജയപ്പെട്ടു

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച യൂത്ത് കോൺഗ്രസ് നേതാവ് വി.എ.സുജിത് പരാജയപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി ബിബിൻ കണ്ണൻ ആണ് ഇവിടെ വിജയിച്ചത്. യൂത്ത്കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്‍റ് ആണ് സുജിത്.

കുന്നംകുളം പോലീസ് കസ്റ്റഡി മർദനം പുറത്തുവന്നതിലൂടെ സുജിത് വാർത്തകളിൽ ഇടം നേടിയിരുന്നു. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം.

വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പോലീസിനോട് സുജിത്ത് വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ കുന്നംകുളം എസ്ഐ നുഹ്മാൻ, സുജിത്തിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചുവെന്നാണ് ആരോപണം.

മദ്യപിച്ച് പ്രശ്നമുണ്ടാക്കി, പോലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്ന വ്യാജക്കുറ്റങ്ങൾ ചുമത്തി സുജിത്തിനെ ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.

Kerala

തീവ്രത തിരിച്ചടിച്ചു; പന്തളം നഗരസഭയിൽ സിപിഎം നേതാവ് ലസിത നായർ തോറ്റു

പത്തനംതിട്ട: സിപിഎം വനിതാ നേതാവ് ലസിത നായർ പന്തളം നഗരസഭയിലെ എട്ടാം വാർഡിൽ തോറ്റു. "തീവ്രത' പരാമർശം നടത്തിയ നേതാവാണ് ലസിത നായർ.

നഗരസഭാ പ്രതിപക്ഷ നേതാവായിരുന്നു ലസിത നായർ. രാഹുൽ മാങ്കൂട്ടത്തിലിന്‍റേത് അതിതീവ്രപീഡനമെന്നും മുകേഷ് എംഎൽഎയുടെ തീവ്രത കുറഞ്ഞ പീഡനം എന്നായിരുന്നു വിവാദ പരാമർശം.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കേസും മുകേഷിന്‍റെ കേസും രണ്ട് പശ്ചാത്തലത്തിലുള്ളതാണ് എന്നായിരുന്നു ലസിത നായരുടെ പ്രസ്താവന. രാഹുലിന്‍റേത് അതിതീവ്രമായ പീഡനവും മുകേഷിന്‍റേത് തീവ്രത കുറഞ്ഞതുമാണ്.

മുകേഷിന്‍റേത് പീഡനമാണെന്ന് സിപിഎം അംഗീകരിച്ചിട്ടില്ലെന്നും ആയിരുന്നു ലസിതയുടെ വിവാദ പരാമര്‍ശം. മുകേഷിന് എതിരെ കോടതിയുടെ ശിക്ഷാനടപടികൾ ഒന്നും ഉണ്ടായിട്ടില്ല. വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതുകൊണ്ടാണ് മുകേഷ് പുറത്തുനിൽക്കുന്നത്. രണ്ടും രണ്ട് പശ്ചാത്തലത്തിലുള്ളത് ആണെന്നാണ് ലസിത പറഞ്ഞത്.

Kerala

കട്ടപ്പന നഗരഭയിൽ ഇ.എം. ആഗസ്‌തി പരാജയപ്പെട്ടു

ഇടുക്കി: കട്ടപ്പന നഗരഭയിൽ മത്സരിച്ച എഐസിസി അംഗവും മുൻ എംഎൽഎയുമായ ഇ.എം. അഗസ്തി പരാജയപ്പെട്ടു.

മൂന്ന് തവണ എംഎൽഎ, ജില്ലാ ബാങ്ക് പ്രസിഡന്‍റ്. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്‍റ് തുടങ്ങിയ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള കോൺഗ്രസിന്‍റെ മുതിർന്ന നേതാവാണ് ഇം.എം. അഗസ്തി.

കട്ടപ്പന നഗരസഭ 22-ാം വാർഡ് ഇരുപതേക്കറിലാണ് അഗസ്തി മത്സരിച്ചത്. ഇടതുപക്ഷ സ്ഥാനാർഥി സി.ആർ. മുരളി 60 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വാർഡ് പിടിച്ചെടുത്തത്. സിപിഎം ലോക്കൽ സെക്രട്ടറിയാണ് സി.ആർ. മുരളി.

Kerala

അടൂരിൽ രാഹുലിന്‍റെ വിശ്വസ്തൻ ഫെനി നൈനാൻ തോറ്റു

പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്തൻ ഫെനി നൈനാൻ തോറ്റു. അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഫെനി നൈനാൻ. ഇവിടെ ബിജെപി സീറ്റ് നിലനിർത്തി.

ഫെനി നൈനാൻ മൂന്നാം സ്ഥാനത്താണ്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസിൽ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.

പത്തനംതിട്ട നഗരസഭ പതിനാറാം വാർഡിൽ 248 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിമതൻ ബിബിൻ ബേബി വിജയിച്ചു. കോൺഗ്രസ് പ്രതിപക്ഷനേതാവ് ജാസിം കുട്ടിയെ ആണ് തോൽപ്പിച്ചത്. അതേ സമയം, രാഹുലിന്‍റെ മറ്റൊരു വിശ്വസ്തൻ ജയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്തൻ റിനോ പി രാജൻ 240 വോട്ടിന് ഏറത്തു പഞ്ചായത്ത് ആറാം വാർഡിൽ നിന്നാണ് വിജയിച്ചത്.

Latest News

Corehub Up