x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗാളിൽ 35 മന്ത്രിമാരിൽ 22 പേരും തോറ്റു


Published: May 6, 2026 03:08 AM IST | Updated: May 6, 2026 03:08 AM IST

ന്യൂഡൽഹി: കേരളത്തിലും പശ്ചിമബംഗാളിലും സർക്കാരുകളുടെ കനത്ത തോൽവിയിലും ചില സമാനതകളുണ്ട്. മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍റെയും മമത ബാനർജിയുടെയും ശൈലിയും ധാർഷ്ട്യവും ഏകാധിപത്യ രീതികളുമാണ് കേരളത്തിൽ യുഡിഎഫിനും ബംഗാളിൽ ബിജെപിക്കും വിസ്മയ വിജയം സമ്മാനിച്ചതെന്ന് എതിരാളികൾ പറയുന്നു.

കേരളത്തിൽ 19 മന്ത്രിമാരിൽ 13 പേരും തോറ്റന്പിയപ്പോൾ മുഖ്യമന്ത്രി വിജയൻ തോൽക്കാതെ രക്ഷപ്പെട്ടു. ബംഗാളിലാകട്ടെ മുഖ്യമന്ത്രി മമതയടക്കം മത്സരിച്ച 35 മന്ത്രിമാരിൽ 22 പേരും തോറ്റുതൊപ്പിയിട്ടു.

മുഖ്യമന്ത്രിക്കുപുറമെ ധനകാര്യം, വ്യവസായം, വൈദ്യുതി, വിദ്യാഭ്യാസം, ഗതാഗതം, സ്ത്രീ-ശിശു വികസനം, ഭവന നിർമാണം തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിമാർ ബിജെപി തരംഗത്തിൽ കടപുഴകി വീണു.

സ്വന്തം മണ്ഡലമായ ഭവാനിപുരിൽ പഴയ സഹപ്രവർത്തകനായ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് 15,105 വോട്ടുകളുടെ വ്യത്യാസത്തിലാണു മമത തോറ്റത്. സുവേന്ദുവിന് 73,917 വോട്ട് (53.02%) ലഭിച്ചപ്പോൾ മമതയ്ക്ക് 58,812 വോട്ടാണു (42.19%) ലഭിച്ചത്. സിപിഎമ്മിന്‍റെ ശ്രീജിബ് ബിശ്വാസിന് 3,556 വോട്ടും കോണ്‍ഗ്രസിന്‍റെ പ്രദീപ് പ്രസാദിന് വെറും 1,257 വോട്ടുമാണ് ഇവിടെ ലഭിച്ചത്.

2021ൽ മമതയെ മുഖ്യമന്ത്രിയായിരിക്കെ നന്ദിഗ്രാമിൽ 1,956 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയാണ് ഇത്തവണ ഭവാനിപുരിലും നന്ദിഗ്രാമിലും മത്സരിച്ച് രണ്ടിടത്തും ജയിച്ചത്. മമത സർക്കാരിലെ പഴയ മന്ത്രിയായിരുന്ന സുവേന്ദു 2020 ഡിസംബറിലാണു തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നത്.

നന്ദിഗ്രാമിൽ തോറ്റെങ്കിലും 2021ലെ ഉപതെരഞ്ഞെടുപ്പിൽ ഇതേ ഭവാനിപുരിൽനിന്നു 58,835 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചാണു മൂന്നാം തവണ മുഖ്യമന്ത്രിയായി മമത നിയമസഭയിലെത്തിയത്. 2026ലെ തെരഞ്ഞെടുപ്പിൽ ഇപ്പോൾ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെ 25,301 വോട്ടിനു പരാജയപ്പെടുത്തിയതും ഇതേ മണ്ഡലത്തിലായിരുന്നു.

ബംഗാളിൽ പരാജയപ്പെട്ട മന്ത്രിമാർ

1. മമത ബാനർജി (മുഖ്യമന്ത്രി) - ഭവാനിപുർ, 2. അരൂപ് ബിശ്വാസ് (ഭവനം, വൈദ്യുതി) - ടോളിഗഞ്ച്, 3. ബ്രത്യ ബസു (പൊതു, ഉന്നതവിദ്യാഭ്യാസം) - ഡം ഡം, 4. ചന്ദ്രിമ ഭട്ടാചാര്യ (ധനകാര്യം, പരിസ്ഥിതി, പ്രോഗ്രാം മോണിറ്ററിംഗ്) - ഡം ഡം ഉത്തർ, 5. ശശി പഞ്ച (വ്യവസായം, വാണിജ്യം, സംരംഭങ്ങൾ; സ്ത്രീകളും ശിശു വികസനവും സാമൂഹ്യക്ഷേമവും)- ശ്യാംപുക്കുർ, 6. സുജിത് ബോസ് (ഫയർ ആൻഡ് എമർജൻസി സർവീസസ്) - ബിധാനഗർ, 7. ഇന്ദ്രനിൽ സെൻ (സാങ്കേതിക വിദ്യാഭ്യാസം, പരിശീലനം, നൈപുണ്യ വികസനം; ടൂറിസം) - ചന്ദനഗർ, 8. ബേചരം മന്ന (കാർഷിക വിപണനം)- സിംഗൂർ, 9. സ്വപൻ ദേബ്നാഥ് (മൃഗവിഭവ വികസനം)- പുർബസ്തലി ദക്ഷിണ, 10. ബുലു ചിക് ബറൈക് (പിന്നാക്കവിഭാഗ ക്ഷേമം, ആദിവാസി വികസനം)- മാൽ, 11. പ്രദീപ് മസുംദാർ (സഹകരണം, പഞ്ചായത്തുകൾ, ഗ്രാമവികസനം)- ദുർഗാപുർ പുർബ, 12. ബിർബഹ ഹൻസ്ദ (വനങ്ങൾ, സ്വയംസഹായ സംഘം, സ്വയംതൊഴിൽ)- ബിൻപുർ, 13. മനസ് രഞ്ജൻ ഭുനിയ (ജലസേചനവും ജലപാതയും, ജലവിഭവ വികസനവും)- സബാംഗ്, 14. മോളോയ് ഘട്ടക് (തൊഴിൽ)- അസൻസോൾ ഉത്തർ, 15. സിദ്ദിഖുള്ള ചൗധരി (ബഹുജന വിദ്യാഭ്യാസ വിപുലീകരണവും ലൈബ്രറി സേവനങ്ങളും)- മോണ്ടേശ്വർ, 16. ഉദയൻ ഗുഹ (ഉത്തര ബംഗാൾ വികസനം)- ദിൻഹത, 17. സന്ധ്യാറാണി ടുഡു (പശ്ചിമഞ്ചൽ കാര്യങ്ങൾ)- മൻബസാർ, 18. ബങ്കിം ചന്ദ്ര ഹസ്ര (സുന്ദർബൻ അഫയേഴ്സ്)- സാഗർ, 19. ഉജ്ജൽ ബിശ്വാസ് (ശാസ്ത്ര- സാങ്കേതികവിദ്യ, ബയോ ടെക്നോളജി)- കൃഷ്ണനഗർ ദക്ഷിണ, 20. സ്നേഹസിസ് ചക്രവർത്തി (ഗതാഗതം) - ജങ്കിപാറ, 21. ശ്രീകാന്ത് മഹാതോ - സഹമന്ത്രി (ഉപഭോക്തൃകാര്യം)- സൽബോണി, 22. സത്യജിത് ബർമാൻ - സഹമന്ത്രി (സ്കൂൾ വിദ്യാഭ്യാസം) - ഹേംതാബാദ്.

Tags : Bengal lost

Recent News

Corehub Up