x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

11 വർഷത്തിനിടെ കടലെടുത്തത് 469 ജീവൻ

പ്രദീപ് ചാത്തന്നൂര്‍
Published: August 10, 2026 02:22 AM IST | Updated: August 10, 2026 02:22 AM IST

മുതലപ്പൊഴി

ചാത്തന്നൂര്‍: കേരള തീരത്ത്‌നിന്നു കടലില്‍ പോയി കഴിഞ്ഞ 11 വര്‍ഷത്തിനിടെ അപകടങ്ങളില്‍പ്പെട്ട് മരണമടഞ്ഞത് 469 മത്സ്യത്തൊഴിലാളികള്‍. കടലില്‍ കാണാതായത് 160 മത്സ്യ ത്തൊഴിലാളികളെയാണ്.

10 ദിവസംമുമ്പ് കടലില്‍ കാണാതായ മുതലപ്പൊഴിയിലെ രണ്ട് മത്സ്യത്തൊഴിലാളികളുടെയും ചവറ പുത്തന്‍ തുറയില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെയും കണക്കുകള്‍ കാണാതായവരുടെ പട്ടികയില്‍പ്പെട്ടിട്ടില്ല. ഇവര്‍ക്ക് വേണ്ടി നാവികസേന കടലില്‍ പരിശോധന നടത്തിവരികയാണ്.

ഉപജീവനത്തിനായി കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികള്‍പല കാരണങ്ങളാല്‍ അപകടത്തില്‍പ്പെടുകയും മരണമടയുകയോ കാണാതാവുകയോ ചെയ്യുന്നുണ്ട്. കാണാതാവുന്ന വരെക്കുറിച്ചുള്ള അന്വേഷണം ഒരുഘട്ടം കഴിയുമ്പോള്‍ നിലയ്ക്കുകയാണ് സാധാരണ പതിവ്. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തിലോ ഫിഷറിസ് വകുപ്പില്‍നിന്നോ കാര്യമായ സഹായമൊന്നും ലഭിക്കാറില്ലെന്ന് മത്സ്യതൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.

അടുത്തിടെ കടലില്‍ രണ്ടിടങ്ങളില്‍നിന്നു കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ കാര്യക്ഷമമല്ലെന്നാരോപിച്ച് തീരദേശത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂറിന്‍റെ ഓഫീസില്‍നിന്ന് കണക്കുകള്‍ പുറത്തുവന്നത്.

2015-16 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ കേരള മറൈന്‍ ഫിഷിംഗ് റെഗുലേഷന്‍ എന്‍ഫോഴ്‌സസ്‌മെന്‍റിന്‍റെ കീഴില്‍ 23,000 പട്രോളിംഗ് പ്രവര്‍ത്തനങ്ങളും 5,072 രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുകയും 47,773 മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയും ചെയ്തിട്ടുണ്ട് 2017-18 വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 79 പേര്‍. തൊട്ടുപിന്നാലെ 2025-26-ല്‍ 55 പേരും 2023-24-ല്‍ 54 പേരും മരിച്ചു. കാണാതായവരുടെ എണ്ണത്തിലും 2017-18-ല്‍ ആണ് ഏറ്റവും ഉയര്‍ന്ന കണക്ക് രേഖപ്പെടുത്തിയത്. 29 പേര്‍. ഈ വര്‍ഷം 55 പേര്‍ മരണപ്പെടുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

ജൂലൈ 31ന് കൊല്ലം ചവറ പുത്തന്‍തുറയ്ക്ക് സമീപം വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണ (26)യ്ക്കായും വിഴിഞ്ഞം മുതലപ്പൊഴിയില്‍ മറിഞ്ഞ വള്ളത്തില്‍ നിന്ന് കാണാതായ പുല്ലുവിള സ്വദേശി ജോണി (54)നായും ഒപ്പമുണ്ടായിരുന്ന ഷിജിന്‍ എന്ന ആള്‍ക്കായും തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tags : Lives Lost Fisherman Sea Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up