Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pension

ക്ഷേമപെൻഷൻ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു : എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്തുവന്നിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കാൻ സർക്കാർ ബോധപൂർവം ശ്രമിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

ക്ഷേമപെൻഷൻ ഇനി മുതൽ വീട്ടിലെത്തിക്കില്ലെന്ന സർക്കാർ ഉത്തരവു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 62 ലക്ഷം പാവപ്പെട്ട മനുഷ്യരുടെ ആശാകേന്ദ്രമാണ് ക്ഷേമ പെൻഷൻ. സർക്കാർ തീരുമാനത്തിനെതിരെ പെൻഷൻ വാങ്ങുന്ന 62 ലക്ഷം ജനങ്ങളെയും അണിനിരത്തി വലിയ പ്രക്ഷോഭം സിപിഎം സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

കോണ്‍ഗ്രസും യുഡിഎഫും ക്ഷേമപെൻഷൻ നൽകുന്നതിന് എതിരായിരുന്നു. ക്ഷേമ പെൻഷൻ നടപ്പിലാക്കിയതും വർധിപ്പിച്ചതും ഇടതുസർക്കാരുകളാണ്. ഇപ്പോൾ ക്ഷേമ പെൻഷൻ ഇല്ലാതാക്കാനാണു യുഡിഎഫ് സർക്കാർ ശ്രമം നടത്തുന്നത്. ക്ഷേമപെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളെ എല്ലാം പങ്കെടുപ്പിച്ചു സമരം നടത്താനാണ് ആലോചിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

Kerala

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി;വേണ്ടപ്പെട്ടവരെ സിപിഎം ഗുണഭോക്താക്കളാക്കി: വി.ഡി. സതീശൻ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്‍റെ അവസാന കാലത്തു നടപ്പാക്കിയ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയിൽ സിപിഎമ്മിന്‍റെ ലോക്കൽ, ഏരിയാ കമ്മിറ്റികൾ വേണ്ടപ്പെട്ടവരെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.

പദ്ധതി കൃത്യമായല്ല നടപ്പാക്കിയത്. തെരഞ്ഞെടുപ്പു കാലത്ത് ധൃതിപിടിച്ചു തട്ടിക്കൂട്ടിയ പദ്ധതിയാണിത് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ സമിതിയുണ്ടായിരുന്നില്ല, ഫീൽഡ് തല പരിശോധന നടത്തിയില്ല.

തോന്നിയവർക്കാണ് പെൻഷൻ നൽകിയത്. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത് അടക്കം കൃത്യമായി പരിശോധിക്കാതെ പദ്ധതി തുടരുമോയെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പു കാലത്തു സ്ത്രീകളെ പറ്റിക്കാനായി കൊണ്ടുവന്ന പദ്ധതിയാണിത്.

സർക്കാരാണ് സ്ത്രീപക്ഷം. പ്രതിപക്ഷത്തിന് സ്ത്രീ വിരുദ്ധപക്ഷ നിലപാടാണ്. സ്ത്രീസുരക്ഷാ പദ്ധതി നിർത്തുന്നത് സ്ത്രീകളോടുള്ള സർക്കാരിന്‍റെ വെല്ലുവിളിയാണെന്നും 16 ലക്ഷം വീട്ടമ്മമാരുടെ കണ്ണീരു കാണാൻ സർക്കാർ ആഗ്രഹിക്കുന്നെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച എ.സി മൊയ്തീൻ പറഞ്ഞു.

കെ-സ്മാർട്ട് വഴി അപേക്ഷകരുടെ അർഹതാ പരിശോധന നടത്തി സുതാര്യമായാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതെന്നു പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചു. പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണിത്.

ആധാർ, പൊതുവിതരണ സന്പ്രദായം, പെൻഷൻ പോർട്ടലുകൾ എന്നിവയെല്ലാം വഴി അർഹത പരിശോധിച്ചു. തദ്ദേശസ്ഥാപനങ്ങൾ അംഗീകരിച്ച ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം നൽകിയത്.

നിലവിൽ 16 ലക്ഷം ഗുണഭോക്താക്കളുണ്ട്. അഞ്ചു ലക്ഷം അപേക്ഷ കെട്ടിക്കിടക്കുന്നു. അപേക്ഷയിൽ രാഷ്ട്രീയമില്ല. പാവപ്പെട്ട സ്ത്രീകളോട് അനാവശ്യമായ വീറും വാശിയും കാട്ടുകയാണ്. സർക്കാർ നിലപാട് മാറ്റുമെന്ന പ്രതീക്ഷയോടെ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

Leader Page

വിസ്മയ ബജറ്റിന് കാതോർത്ത് കേരളം; കർഷകർക്ക് പെൻഷൻ

കർഷകർക്കായി ഇന്ത്യയിലെതന്നെ മികച്ച ഒരു പദ്ധതിയായിരുന്നു കർഷക പെൻഷൻ പദ്ധതി. ഒന്നാം പിണറായി സർക്കാരിന്‍റെ അവസാന കാലയളവിലാണ് കർഷക പെൻഷൻ പദ്ധതി നടപ്പിലാക്കിയത്.

തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പ്രഖ്യാപിച്ച കർഷക പെൻഷൻ പദ്ധതി മന്ത്രിസഭ അംഗീകരിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 22 പേരെ ഉൾപ്പെടുത്തി കർഷക ക്ഷേമനിധി ബോർഡ് രൂപീകരിക്കുകയും ചെയ്തു. രണ്ടാം പിണറായി സർക്കാരിന്‍റെ കാലയളവിൽ കഴിഞ്ഞ 2021 ഡിസംബറിലാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. പദ്ധതിയുടെ തുടക്കത്തിൽ 20 ലക്ഷം അംഗങ്ങളെ ചേർക്കാൻ ശ്രമിച്ചെങ്കിലും ഇതുവരെ 20,000 അംഗങ്ങൾ പോലും ആയിട്ടില്ല.

തൃശൂർ പ്രധാനപ്പെട്ട ഓഫീസും കോഴിക്കോടും തിരുവനന്തപുരവും റീജണൽ ഓഫീസുമായിട്ടായിരുന്നു കർഷക ക്ഷേമനിധി ബോർഡിന്‍റെ പ്രവർത്തനം.

കഴിഞ്ഞ അഞ്ചുവർഷമായി ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ക്ഷേമനിധി ബോർഡിന്‍റെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കാത്തതിനാൽ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾക്കും തീരുമാനമായില്ല. പദ്ധതി തുടങ്ങിയപ്പോൾത്തന്നെ പെൻഷൻ തുകയുടെ പരിധിയും ആനുകൂല്യങ്ങളുടെ രീതിയും അടങ്ങുന്ന ഫയൽ തയാറാക്കിയിരുന്നു.

അഞ്ചുവർഷം കഴിയാറായിട്ടും ഇടതു സർക്കാരിലെ ധനവകുപ്പ് പദ്ധതിയുടെ ഫയലിൽ ഒപ്പിടുകയോ കാബിനറ്റിൽ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല. 2021 ൽ അംശാദായം അടച്ചു തുടങ്ങിയവർക്ക് 2027 ജനുവരിയിൽ പെൻഷൻ വിതരണം ചെയ്യേണ്ടതാണ്. എന്നാൽ, കൊടുക്കേണ്ട തുകയെക്കുറിച്ചോ നല്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചോ ഇതുവരെയും ധാരണയായില്ല. ഈ ബജറ്റിൽ വ‍്യക്തതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

National

താത്കാലിക ജീവനക്കാരും പെൻഷന് അർഹർ: സുപ്രീംകോടതി

ന്യൂഡൽഹി: സർക്കാർ വകുപ്പുകളിൽ ദീർഘകാലമായി ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാർക്ക് അവരുടെ ജോലി ഔദ്യോഗികമായി സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കിൽപ്പോലും വിരമിക്കുന്പോൾ പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് സുപ്രീംകോടതി.

തൊഴിലുടമ നൽകുന്ന ഔദാര്യമല്ല പെൻഷനെന്നും മറിച്ച് ദീർഘകാലത്തെ സേവനത്തിലൂടെ ജീവനക്കാരൻ നേടിയെടുക്കുന്ന ഭരണഘടനാപരമായ അവകാശമാണതെന്നും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. താത്കാലിക ജീവനക്കാർക്കു പെൻഷൻ നൽകുന്നത് വലിയ സാന്പത്തികബാധ്യത വരുത്തുമെന്ന കേന്ദ്രസർക്കാരിന്‍റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

ഒരു സ്ഥാപനത്തിന്‍റെ സുഗമമായ നടത്തിപ്പിനായി ദീർഘകാലം സേവനം നൽകിയ ജീവനക്കാർക്കു കേവലം തസ്തികയുടെ അടിസ്ഥാനത്തിൽ സ്ഥിരം ജീവനക്കാർക്കു നൽകുന്ന ആനുകൂല്യങ്ങൾ നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ഒരേതരത്തിലുള്ള ചുമതലകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്ന ഒരുകൂട്ടം ജീവനക്കാർക്കു മാത്രം ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് തരംതിരിവുകൾക്ക് കാരണമാകുമെന്നും ഭരണഘടനാധാർമികതയ്ക്കു നിരക്കാത്തതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

തപാൽ വകുപ്പിൽ മൂന്നു പതിറ്റാണ്ടായി താത്കാലിക ജീവനക്കാരനായിരുന്ന, അന്തരിച്ച സൂരജ് സാഹി എന്ന ജീവനക്കാരന്‍റെ ഭാര്യ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

Kerala

യുഡിഎഫ് സർക്കാർ ചുമതലയേൽക്കും മുന്പ് ചീഫ് സെക്രട്ടറിയുടെ പെൻഷൻ ഉത്തരവിറക്കി

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ചുമതലയേൽക്കും മുന്പ് വിരമിക്കാനിരിക്കുന്ന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്‍റെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും മുൻകൂറായി ഉത്തരവായി ഇറക്കിയതിനെച്ചൊല്ലി വിവാദം.

ജൂണ്‍ 30നു വിരമിക്കാനിരിക്കുന്ന ചീഫ് സെക്രട്ടറിയുടെ പെൻഷൻ ആനുകൂല്യങ്ങൾ സംബന്ധിച്ച് ധന (പെൻഷൻ) വകുപ്പ് ഏപ്രിൽ 28നാണ് ഉത്തരവിറക്കിയത്.

അതേസമയം, അഖിലേന്ത്യാ സർവീസിലുള്ള ഉദ്യോഗസ്ഥർ വിരമിക്കുന്നതിനു മുന്നോടിയായി പുറത്തിറക്കുന്ന സാധാരണ നടപടി ഉത്തരവ് മാത്രമാണിതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പെൻഷൻ ആനുകൂല്യങ്ങൾ എത്രയെന്ന് അറിയിക്കൽ മാത്രമാണിത്.

ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നിടങ്ങളിൽ മറ്റ് ബാധ്യതകളില്ലെന്ന സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ വാങ്ങി നൽകണം. ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കണമെന്ന ചില ഓഡിറ്റ് നിർദേശങ്ങൾ പോലും ഇക്കൂട്ടത്തിൽ പരിഗണിക്കും. ഇത്തരം രേഖകളെല്ലാം അക്കൗണ്ടന്‍റ് ജനറൽ പരിശോധിച്ച ശേഷമാണ് പെൻഷൻ അനുവദിക്കുന്നത്.

പുതിയ സർക്കാർ അധികാരമേൽക്കുന്നതിനൊപ്പം അടുത്ത മാസത്തോടെ പുതിയ ചീഫ് സെക്രട്ടറി നിയമനവുമുണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി തിരികെ എത്തിയാൽ അദ്ദേഹം ചീഫ് സെക്രട്ടറിയാകും. 1989 ബാച്ചുകാരനായ അദ്ദേഹം നിലവിൽ ഗ്രാമവികസന മന്ത്രാലയം സെക്രട്ടറിയാണ്. 2027 ജനുവരിവരെ അദ്ദേഹത്തിന് സേവന കാലാവധിയുണ്ട്.

സംസ്ഥാന ആഭ്യന്തര സെക്രട്ടറിയായ വിശ്വനാഥ് സിൻഹയാണ് പിന്നീട് പരിഗണനയിലുള്ളത്. 1991 ബാച്ചിലെ രചനാ ഷാ, 1992 ബാച്ചിലെ സഞ്ജീവ് കൗശിക് എന്നീ മുതിർന്ന ഉദ്യോഗസ്ഥരും കേന്ദ്ര ഡെപ്യൂട്ടേഷനിലുണ്ട്.

Kerala

പെന്‍ഷന്‍ വാഗ്ദാനം ചെയ്ത് സൈബര്‍തട്ടിപ്പ്; നഷ്‌ടമായത് 3.91 ലക്ഷം

കൊച്ചി: സംസ്ഥാനത്ത് വ്യാജ പെന്‍ഷന്‍ വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പില്‍ നഷ്ടമായത് 3.91 ലക്ഷം രൂപ. ഒരു കേസാണ് ഇതുസംബന്ധിച്ച് സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രമുഖ ബാങ്കുകളുടെ പേരില്‍ പെന്‍ഷന്‍ കാര്‍ഡ്, മന്ത്‌ലി പെന്‍ഷന്‍ സ്‌കീം, സീനിയര്‍ സിറ്റിസണ്‍ ബെനഫിറ്റ് കാര്‍ഡ് എന്നിവയുടെ വ്യാജ പരസ്യ ലിങ്കുകള്‍ പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ഇത്തരം പരസ്യങ്ങളില്‍ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നേരിട്ട് വാട്‌സ്ആപ് ചാറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടുന്നു. തുടര്‍ന്ന് തട്ടിപ്പുകാര്‍, ബന്ധപ്പെട്ട ബാങ്കിന്‍റെ കസ്റ്റമര്‍ കെയര്‍ അല്ലെങ്കില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ഫോണ്‍ കോളുകള്‍ വഴിയോ, വാട്‌സ്ആപ് സന്ദേശങ്ങള്‍ വഴിയോ ബന്ധപ്പെടും.

പെന്‍ഷന്‍ കാര്‍ഡ് ആക്ടിവേഷനു വേണ്ടി പെന്‍ഷന്‍ ഫോം എന്ന പേരില്‍ ഒരു ലിങ്ക് അയയ്ക്കുകയും അത് തുറന്ന് വിവരങ്ങള്‍ പുരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ലിങ്ക് തുറക്കുന്നതിനോടൊപ്പം തന്നെ മൊബൈല്‍ ഫോണില്‍ മാല്‍വെയര്‍ അടങ്ങിയ എപികെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നു.

ഈ മാല്‍വെയര്‍ ആപ്ലിക്കേഷന്‍ വഴി മൊബൈലിലെ ഒടിപി സന്ദേശങ്ങള്‍, ബാങ്കിംഗ് വിവരങ്ങള്‍, എസ്എംഎസ് വിവരങ്ങള്‍ എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭിക്കും. തുടര്‍ന്ന് ഉപഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും അവര്‍ അറിയാതെ തന്നെ സൈബര്‍ തട്ടിപ്പുകാര്‍ പണം പിന്‍വലിക്കും.

തട്ടിപ്പിൽ വീഴാതിരിക്കാൻ

സോഷ്യല്‍ മീഡിയയില്‍ കാണുന്ന ബാങ്ക്, പെന്‍ഷന്‍ ഓഫര്‍ ലിങ്കുകളുടെ വിശ്വാസ്യത ഉറപ്പാക്കണം.

വാട്‌സ്ആപ് വഴി ലഭിക്കുന്ന എപികെ ഫയലുകള്‍ ഒരിക്കലും ഇന്‍സ്റ്റാള്‍ ചെയ്യരുത്

ബാങ്കുകളുടെ പേരില്‍ വരുന്ന പെന്‍ഷന്‍ ഫോം, വെരിഫിക്കേഷന്‍ ലിങ്ക് തുടങ്ങിയ ലിങ്കുകളില്‍ ജാഗ്രത പാലിക്കണം

ഒടിപി, ബാങ്ക് വിവരങ്ങള്‍, കാര്‍ഡ് നമ്പര്‍, സിവിവി എന്നിവ ഒരിക്കലും പങ്കുവയ്ക്കരുത്

Install from Unknown Sourcse എന്ന ഓപ്ഷന്‍ മൊബൈലില്‍ ഓഫ് ചെയ്തിരിക്കണം

അടിയന്തര സമ്മര്‍ദം സൃഷ്ടിക്കുന്ന ഫോണ്‍ കോളുകളും സന്ദേശങ്ങളും വിശ്വസിക്കരുത്

സൈബര്‍ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറിലോ https://cybercrime. gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കുക.

Kerala

കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ആറുമാസത്തെ പെന്‍ഷന്‍ കുടിശിക അനുവദിക്കുന്നു

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കേരള കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡ് ആറു മാസത്തെ പെന്‍ഷന്‍ കുടിശികയും അംശാദായ റീഫണ്ടും അനുവദിക്കുന്നു. ഇന്നു കല്‍പ്പറ്റയില്‍ ചേര്‍ന്ന ബോര്‍ഡ് ഡയറക്ടര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം.

പെന്‍ഷനും അംശാദായം റീഫണ്ടുമായി ഏകദേശം 400 കോടി രൂപയാണ് വിതരണം ചെയ്യുന്നതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ വി. ശശികുമാര്‍, ഡയറക്ടര്‍മാരായ കെ.പി. തമ്പി കണ്ണാടന്‍, മണ്ണാര്‍ രാമചന്ദ്രന്‍, സലിം തെന്നിലാപുരം, സി.പി. മുരളി, സെക്രട്ടറിയും അഡീഷണല്‍ ലേബര്‍ കമ്മീഷണറുമായ കെ.എം. സുനില്‍ എന്നിവര്‍ പറഞ്ഞു.

16 മാസത്തെ പെന്‍ഷന്‍ കുടിശികയില്‍ ആറു മാസത്തേത് വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വണ്‍ ടൈം അസിസ്റ്റന്‍സായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരള ചുമുട്ടുതൊഴിലാളി ബോര്‍ഡില്‍നിന്ന് 100 ഉം കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍നിന്ന് 50 ഉം കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് 185 ഉം കോടി രൂപ വായ്പയെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്.

ആറു മാസത്തെ പെന്‍ഷന്‍ കുടിശികയായി 9,600 രൂപ വീതം 4.5 ലക്ഷത്തില്‍പരം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ എത്തും. 40 കോടി രൂപയാണ് അംശാദായം റീഫണ്ടായി നല്‍കുന്നത്. ക്ഷേമനിധി അംഗങ്ങളില്‍ 60 വയസ് തികഞ്ഞവര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ് അംശാദായമായി അടച്ച തുക തിരികെ നല്‍കണമെന്ന ആവശ്യം.

ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതാണ് 16 മാസമായി പെന്‍ഷന്‍ വിതരണം മുടങ്ങാന്‍ കാരണമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഒരു മാസത്തെ പെന്‍ഷന്‍ വിതരണത്തിന് 65 കോടി രൂപയാണ് ആവശ്യം. സെസ് ഇനത്തിലും അംശാദായമായും ലഭിക്കുന്ന തുക പെന്‍ഷനും മറ്റാനുകൂല്യങ്ങളും മുടങ്ങാതെ വിതരണം ചെയ്യുന്നതിന് പര്യാപ്തമല്ല.

സെസ് പിരിവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയായതിനുശേഷമാണ് മാസം ഏകദേശം 50 കോടി രൂപ ബോര്‍ഡിന് ലഭിക്കാന്‍ തുടങ്ങിയത്. സെസ് ഇനത്തില്‍ എസ്റ്റിമേറ്റ് തുകയുടെ ഒരു ശതമാനമാണ് കെട്ടിടം ഉടമകളില്‍നിന്ന് ഈടാക്കുന്നത്. 10 ലക്ഷം രൂപയില്‍ കൂടുതല്‍ നിര്‍മാണച്ചെലവുള്ള കെട്ടിടങ്ങള്‍ക്കാണ് സെസ് ബാധകം.

ക്ഷേമനിധി ബോര്‍ഡിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ് ലേബര്‍ കോഡിലെ, 50 ലക്ഷം രൂപയില്‍ കൂടുതല്‍ നിര്‍മാണച്ചെലവുള്ള കെട്ടിട്ങള്‍ക്ക് സെസ് ചുമത്താനുള്ള വ്യവസ്ഥ. നിലവിലെ ബോര്‍ഡിന്‍റെ അവസാനത്തെ യോഗമാണ് ഇന്ന് ചേര്‍ന്നത്.

പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരിലെ ക്ഷേമ നിധി അംഗങ്ങളില്‍ 15 പേര്‍ക്ക് ആറ് ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്തു. നേരത്തേ 32 പേര്‍ക്ക് 15.35 ലക്ഷം രൂപ ആനുകൂല്യമായി നല്‍കിയിരുന്നു. ബോര്‍ഡ് അംഗങ്ങള്‍ ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചതായും ചെയര്‍മാന്‍ പറഞ്ഞു.

Kerala

അങ്കണവാടി പ്രവർത്തകരുടെ പെൻഷൻ അനുവദിക്കും

തിരുവനന്തപുരം: കേരള അങ്കണവാടി വർക്കേർസ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിൽ നിന്നും ക്ഷേമനിധി വിഹിതം അടക്കുന്നതിൽ മുടക്കം വന്നിട്ടുള്ളതും കുടിശിക അടച്ച് അംഗത്വം പുനരുജ്ജീവിപ്പിക്കാൻ കഴിയാത്തതുമായ 30 മുതൽ 40 വർഷം വരെ സേവനകാലയളവുള്ള അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ പെൻഷൻ അനുവദിക്കുന്നതിന് ഉത്തരവായതായി ആരോഗ്യമന്ത്രി വീണാ ജോർജ്.

2016 മുതൽ 2025 വരെ വിരമിച്ച അങ്കണവാടി പ്രവർത്തകരിൽ 2016ന് ശേഷം അനാരോഗ്യം ഉൾപ്പടെയുള്ള വിവിധ കാരണങ്ങളാൽ 500ൽപ്പരം അങ്കണവാടി പ്രവർത്തകർക്ക് പെൻഷൻ നഷ്ടമായിരുന്നു.

Kerala

ഈ മാസത്തെ ക്ഷേമ പെൻഷന് 1,050 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

62 ലക്ഷത്തോളം പേർക്കാണ് 2,000 രൂപവീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ടു തുക കൈമാറും.

ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാതു ബോർഡുകൾ വഴി വിതരണം ചെയ്യും.

8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതു കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിൽ കേന്ദ്ര വിഹിത ഇനത്തിലുള്ള 24.21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.

ഈ വിഹിതം കേന്ദ്ര സർക്കാരിന്‍റെ പിഎഫ്എംഎസ് സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു ക്രെഡിറ്റ് ചെയ്യും.

എന്നാൽ, ഇതും പലപ്പോഴും വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സർക്കാർ ഇതുവരെ 49,433.83 കോടി രൂപയാണ് ക്ഷേമ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തത്.

District News

ആശ്വാസ് പെൻഷൻ വിതരണോദ്ഘാടനം നടത്തി

 

മതിലകം: പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് മുതിർന്ന എ ക്ലാസ് അംഗങ്ങൾക്ക് വർഷംതോറും നൽകിവരുന്ന ആശ്വാസ് പെൻഷൻ വിതരണോദ്ഘാടനം ബാങ്കിന്‍റെ കൂളിമുട്ടം ബ്രാഞ്ച് അങ്കണത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ ് ടി.കെ. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ്് ബേബി പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
ദേശീയ ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ കൂളിമുട്ടം കുടുംബാ രോഗ്യ കേന്ദ്രത്തിനെ മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്് സുമതി സുന്ദരൻ ആദരിച്ചു. എസ്എസ്എൽസി തുല്യതാ പരീക്ഷ പാസായ 70 വയസുതികഞ്ഞ ബാങ്കിന്‍റെ എ ക്ലാസ് അംഗങ്ങളായ പങ്കജ ഗോപിയെയും സുബൈദ മജീദിനെയും പഞ്ചായത്ത് വൈസ് പ്രസി ഡന്‍റ് പി.എം. ആൽഫ ആദരിച്ചു.
ബാങ്ക് വൈസ് പ്രസിഡന്‍റ് ഗീതാ പ്രസാദ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. കെ. റഫീഖ്, മതിലകം ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ബിനേഷ്, കൂളിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഇൻ ചാർജ് ഡോ. നമ്രത, ബാങ്ക് സെക്രട്ടറി ടി.സി. സിനി തുടങ്ങിയവർ പ്രസംഗിച്ചു.

Kerala

പെൻഷൻ, ശമ്പളപരിഷ്കരണം, വയോജനക്ഷേമം: വാരിക്കോരി പ്രഖ്യാപനങ്ങൾ, ലക്ഷ്യം തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ‍ നടത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിരവധി ക്ഷേമ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്. സാധാരണക്കാർക്കും സർക്കാർ ജോലിക്കാർക്കും ആനുകൂല്യങ്ങൾ നൽകുന്നതാണ് ബജറ്റ്.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും മുൻഗണന നൽകിയാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ്. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വലിയ നികുതി വർധനകൾ ഒന്നുംതന്നെ ഉണ്ടായില്ല.

ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, തീരദേശ വികസനം, കാർഷികം തുടങ്ങിയ മേഖലകളെ തഴുകിയാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. അങ്കണവാടി, ആശാ വര്‍ക്കര്‍മാരുടെ വേതനം കൂട്ടിയതു മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് വരെ കമ്മീഷൻ ഏർപ്പെടുത്തിയതാണ് പ്രധാന പ്രഖ്യാപനങ്ങൾ.

സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ കുടിശികയുള്ള മുഴുവൻ ഡിഎയും നൽകാനുള്ള തീരുമാനമാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. ആദ്യ ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം വിതരണംചെയ്യും. ബാക്കിയുള്ള കുടിശിക മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകും.

സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും ഇത് ഏപ്രിൽ ഒന്നിന് നടപ്പിൽ വരുത്തുമെന്നുമുള്ള സുപ്രധാന പ്രഖ്യാപനവുമുണ്ടായി.

അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിസെപ്പ് 2.0, കെ റെയിലിന് പകരമായി ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാത തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. കൂടാതെ, 12-ാം ക്ലാസ് വരെ പഠിക്കുന്ന സ്‌കൂൾ വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്.

വയോജനങ്ങളെ പ്രത്യേകം പരിഗണിച്ചുള്ള എൽഡേർലി ബജറ്റ് പ്രഖ്യാപിച്ച ധനമന്ത്രി 2026-27 വർഷത്തേക്ക് ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടിരൂപ വകയിരുത്തുമെന്ന് പ്രഖ്യാപിച്ചു. ക്ഷേമപെൻഷൻ കൂടാതെ പൊതുജനാരോഗ്യ മേഖലയിലും ഈ കാഴ്ചപ്പാട് മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങളാണ് ഉണ്ടായത്.

രാവിലെ ഒമ്പതോടെയാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. രണ്ടു മണിക്കൂറും 53 മിനിറ്റും ബജറ്റ് അവതരണം നീണ്ടുനിന്നു. തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചത്.

സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയും കേരളത്തെ അവഗണിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്‍റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്.

കേരളത്തിന്‍റെ വിഹിതം വെട്ടിക്കുറയ്ക്കുകയും റവന്യു ഗ്രാന്‍റ് വെട്ടിക്കുറയ്ക്കുകയും കടമെടുപ്പുപരിധി കുറയ്ക്കുകയും ചെയ്തതിലൂടെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കി.

വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും കേന്ദ്രം ചെയ്തു. ഈ വര്‍ഷം 17,000 കോടി രൂപ വെട്ടിക്കുറച്ചു. കേന്ദ്രത്തിന്‍റേത് കിഫ്ബി റദ്ദ് ചെയ്യുന്ന സമീപനമാണ്. തൊഴിലുറപ്പ് പദ്ധതി തുടരാന്‍ 2000 കോടി രൂപ അധികമായി വേണം. കേന്ദ്രത്തില്‍ നിന്നുള്ള ആനുകുല്യം വാങ്ങാന്‍ ഒത്തൊരുമയില്ലെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

* 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.

 * ഇഫക്ടീവ് മൂലധന ചെലവ് 30961.48 കോടി രൂപ

* റവന്യൂ കമ്മി 34,587 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം)

* ധനക്കമ്മി 55,420 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം)

* റവന്യൂ വരുമാനത്തില്‍ 45,889.49 കോടി രൂപയുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.

* തനത് നികുതി വരുമാനത്തില്‍ 10,271.51 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1595.05 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു.

* അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി

* അങ്കണവാടി ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനം 500 രൂപ ഉയര്‍ത്തി

* ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി

* പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി

* സ്കൂള്‍ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തില്‍ 25 രൂപ വര്‍ധിപ്പിച്ചു.

* സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി

* കരാര്‍/ദിവസവേതന ജീവനക്കാരുടെ പ്രതിദന വേതനത്തില്‍ 5 ശതമാനം വര്‍ധനവ് വരുത്തി

* പത്രപ്രവര്‍ത്തക പെന്‍ഷന്‍ പ്രതിമാസം 1500 രൂപ വര്‍ധിപ്പിച്ചു

* ലൈബ്രേറിയന്‍മാരുടെ പ്രതിമാസ അലവന്‍സില്‍ 1000 രൂപ വര്‍ധിപ്പിച്ചു

* കാന്‍സര്‍, ലെപ്രസി, എയ്ഡ്സ്, ക്ഷയ രോഗബാധിതരുടെ പ്രതിമാസ പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ചു.

* ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തില്‍ അഞ്ചുവര്‍ഷതത്വം പാലിക്കുക ഇടതുപക്ഷ സര്‍ക്കാരുകളുടെ നയം.

* 12-ാം ശമ്പള പരിഷ്കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു. 3 മാസത്തിനകം റിപ്പോര്‍ട്ട് വാങ്ങി സമയബന്ധിതമായി നടപ്പാക്കും.

* സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവശേഷിക്കുന്ന ഡിഎ, ഡിആർ ഗ‍ഡുക്കള്‍ പൂര്‍ണമായും നല്‍കും.

* ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം, അവശേഷിക്കുന്ന ഡിഎ, ഡി.ആര്‍ ഗഡുക്കള്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം.

* ഡിഎ, ഡിആര്‍ കുടിശിക ഘട്ടം ഘട്ടമായി കൊടുത്തുതീര്‍ക്കും. ആദ്യ ഗഡു ബജറ്റ് വര്‍ഷം നല്‍കും.

* സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്കീം പുനഃസ്ഥാപിക്കും.

* പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ ഒന്നു മുതല്‍.

* അഷ്വേര്‍ഡ് പെന്‍ഷനില്‍ അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം തുക പരമാവധി പെന്‍ഷന്‍ ഉറപ്പാക്കും.

* അഷ്വേര്‍ഡ് പെന്‍ഷനില്‍ ഡിആര്‍ അനുവദിക്കും.

* മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ സ്മരണ നിലനിര്‍ത്താന്‍ തിരുവനന്തപുരത്ത് വി.എസ്. സെന്‍റര്‍ സ്ഥാപിക്കുന്നതിന് 20 കോടി.

* കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് 10 കോടി

* ഇസ്‌ലാമിക പണ്ഡിതനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന ശൈഖ് സൈനുദീന്‍ മഖദൂം രണ്ടാമന്‍റെ പേരില്‍ പൊന്നാനിയില്‍ ചരിത്ര ഗവേഷണ സെന്‍റര്‍ സ്ഥാപിക്കാന്‍ മൂന്നുകോടി രൂപ.

* അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി

* കാവാരികുളം കണ്ടന്‍ കുമാരന്‍ പഠന കേന്ദ്രത്തിന് 1.5 കോടി

* മാര്‍ ഇവാനിയോസ് മ്യൂസിയത്തിന് 1.5 കോടി

* ജില്ലാ ആശുപത്രികളില്‍ മെനോപോസ് ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ മൂന്നു കോടി

* കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രചാരണവും വിതരണവും ലക്ഷ്യമിട്ട് മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.

* റോഡപകടത്തില്‍പ്പെടുന്നവര്‍ക്കായി ലൈഫ് സേവര്‍ പദ്ധതി. ആദ്യത്തെ അഞ്ചു ദിവസം പണരഹിത ചികിത്സ.

* അപൂര്‍വയിനം രോഗങ്ങള്‍ക്കുള്ള ചികിത്സാ പദ്ധതിയായ KARE-ല്‍ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗത്തിന് മരുന്ന് ലഭ്യമാക്കാന്‍ 30 കോടി.

* തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് വികസനത്തിന് 5217 കോടി രൂപയുടെ കിഫ്ബി പദ്ധതി.

* കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ പട്ടണങ്ങളില്‍ ബൈപാസുകള്‍. വിവിധ ജംഗ്ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗം.

* തിരുവനന്തപുരം – കാസര്‍ഗോഡ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (RRTS) പദ്ധതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി.

* ധനകാര്യ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന് കൊച്ചിയില്‍ ഫിനാന്‍സ് ടവര്‍ സ്ഥാപിക്കും.

* വില്‍പ്പനനികുതി ചെക്ക് പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ജിഎസ്ടി സമ്പ്രദായത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാക്കും.

* കാര്‍ഷിക, അനുബന്ധ മേഖലയ്ക്ക് 2071.95 കോടി.

* മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിക്ക് 3,720 കോടി

* മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിക്ക് 400 കോടി

* ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി 14,500 കോടി

* നികുതിദായകരെ ആദരിക്കാനും പുരസ്കാരം നല്‍കുന്നതിനും അഞ്ചു കോടി

* കേരളത്തിലെ എല്ലാ പൗരന്മാര്‍ക്കും നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്ന പദ്ധതിയ്ക്ക് 20 കോടി

* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ട് 3237 കോടിയും മെയിന്‍റനന്‍സ് ഫണ്ട് 4,316 കോടിയും പ്ലാന്‍ ഫണ്ട് 10,189 കോടിയും.

* പഞ്ചായത്ത് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിക്കും.

* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമനിധി രൂപീകരിക്കും.

* വിഴിഞ്ഞം തുറമുഖത്തുനിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ ചവറയില്‍ സ്ഥാപിക്കും. ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപങ്ങളും 50,000 കോടിയുടെ തൊഴിലവസരങ്ങളും സൃഷ്ടിക്കും.

* ക്രിട്ടിക്കല്‍ മിനറല്‍ മിഷന് 100 കോടി.

* പ്രതിരോധ ഇടനാഴിയ്ക്ക് 50 കോടി

* പി.പി.പി മാതൃകയില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റ് സാങ്കേതികവിദ്യകളും ചേര്‍ന്ന സൈബര്‍ വാലിയ്ക്ക് 30 കോടി.

* തൊഴില്‍ പരിശീലനത്തിനും നൈപുണി സമ്പാദനത്തിനും ആഗോള സ്കൂളിന് 10 കോടി.

* വര്‍ക്ക് നിയര്‍ ഹോം വ്യാപിപ്പിക്കുന്നതിന് 150 കോടി.

* ഗോത്ര മേഖലകളിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി 60 കോടി ചെലവില്‍ സ്പെഷല്‍ എന്‍‌റിച്ച്മെന്‍റ് പദ്ധതിക്ക് 60 കോടി.

* ഗിഗ് തൊഴിലാളികള്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഗിഗ് ഹബ് – 20 കോടി.

* പഴയ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ പൊളിച്ച് ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ് 40,000 രൂപ.

* ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിനായുള്ള വായ്പകള്‍ക്ക് 2% പലിശയിളവ്

* ഓട്ടോ സ്റ്റാന്‍ഡുകളില്‍ സോളാര്‍ അധിഷ്ഠിത ചാര്‍ജിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന‍് 20 കോടി.

* തൊഴിലുറപ്പ് പദ്ധതിയ്ക്കായി മുന്‍വര്‍ഷത്തില്‍ നിന്നും അധികമായി 1000 കോടി.

* റിട്ടയര്‍മെന്‍റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും സര്‍ക്കാര്‍ സബ്സിഡി. ഇതിനായി 30 കോടി.

* വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന മുതിര്‍ന്ന വ്യക്തികള്‍ക്ക് ഓണ്‍ കോള്‍ വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും. ഇതിനായി 10 കോടി.

* അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് 20 ലക്ഷമായി ഉയര്‍ത്തും.

* ഒന്നു മുതല്‍ 12-ാം ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാർഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് 15 കോടി.

* കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ മാനദണ്ഡ‍ങ്ങളുടെ പരിധിക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി – 50 കോടി.

* കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപുലമായ പ്രചാരവും വിതരണവും ലക്ഷ്യമിട്ടുള്ള മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.

* സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് (CDS)-നെ രാജ്യത്തെ മുന്‍നിര മികവിന്‍റെ കേന്ദ്രമാക്കി മാറ്റുന്നതിന് 10 കോടി

* കേരള കലാകേന്ദ്രം സ്ഥിരം വേദികള്‍ സ്ഥാപിക്കാന്‍ 10 കോടി

Kerala

കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കും

തിരുവനന്തപുരം: മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്‍റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സർക്കാരിന്‍റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ നീക്കാനുള്ള പ്രത്യേക പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.

അവിവാഹിതരായ 50 വയസിൽ കൂടുതൽ പ്രായമുള്ളതും ശമ്പളം, പെൻഷൻ, സർക്കാരിന്‍റെ മറ്റാനുകൂല്യങ്ങൾ എന്നിവ ലഭിക്കാത്തതുമായ മേൽ വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ പ്രത്യേക വിഭാഗമായി കണക്കാക്കും.

ഇവർക്ക് 2001 മാർച്ച് 31ലെ ഉത്തരവ് പ്രകാരം അനുവദിച്ച പെൻഷൻ അനുവദിക്കുന്നതിന് പൊതുവിൽ നിർബന്ധമാക്കിയ വരുമാന സർട്ടിഫിക്കറ്റ്, അവിവാഹിത സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി നൽകും. പകരം പ്രത്യേക അപേക്ഷ ഫോറം അംഗീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

National

പുനര്‍വിവാഹം ചെയ്താലും പെന്‍ഷന് അര്‍ഹത; സിആര്‍പിഎഫ് ജവാന്‍റെ വിധവയ്ക്ക് അനുകൂലമായി ഡല്‍ഹി ഹൈക്കോടതി വിധി

ന്യൂഡല്‍ഹി: മരിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ വിധവകള്‍ പുനര്‍വിവാഹം ചെയ്താലും അവര്‍ക്ക് കുടുംബ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. കേന്ദ്ര റിസര്‍വ് പോലീസ് സേനയിലെ അന്തരിച്ച ജവാന്‍റെ വിധവയ്ക്ക് പെന്‍ഷന്‍ നല്‍കാനുള്ള ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഡൽഹി ഹൈക്കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.

1972ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് പെന്‍ഷന്‍ ചട്ടങ്ങളിലെ 54ാം വകുപ്പിന്‍റെ ഭരണഘടനാപരമായ സാധുത കോടതി ശരിവെച്ചു. കുട്ടികളില്ലാത്ത വിധവകള്‍ പുനര്‍വിവാഹം ചെയ്താലും അവര്‍ക്ക് മറ്റ് വരുമാനമാര്‍ഗങ്ങള്‍ ഇല്ലെങ്കില്‍ പെന്‍ഷന്‍ നല്‍കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കി.

ജവാന്‍റെ മരണശേഷം പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരുന്ന വിധവ പുനര്‍വിവാഹം ചെയ്തതോടെ, പെന്‍ഷന്‍ തങ്ങള്‍ക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജവാന്‍റെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. വിധവയ്ക്ക് പെന്‍ഷന്‍ നല്‍കുന്നത് വിവേചനപരമാണെന്ന ഇവരുടെ വാദം കോടതി തള്ളി.

നിയമപ്രകാരം പെന്‍ഷന്‍ ലഭിക്കുന്നതില്‍ ആദ്യ മുന്‍ഗണന വിധവയ്‌ക്കോ കുട്ടികള്‍ക്കോ ആണ്. ഇവര്‍ ഇല്ലാത്ത പക്ഷം മാത്രമേ മാതാപിതാക്കള്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാവുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി.

Kerala

പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണം: കെഎസ്എസ്പിഎ സംസ്ഥാന സമ്മേളനം

കണ്ണൂർ: പെൻഷൻ പരിഷ്കരണ നടപടികൾ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാതെ ഉടൻ പരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്നു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

കഴിഞ്ഞ പിണറായി സർക്കാരിന്‍റെ കാലത്ത് പ്രഖ്യാപിച്ച പെൻഷൻ പരിഷ്കരണ ക്ഷാമാശ്വാസ കുടിശികകൾ അടിയന്തരമായി വിതരണം ചെയ്യുക, ക്ഷാമാശ്വാസം അനുവദിക്കുമ്പോൾ മുൻകാല പ്രാബല്യം അനുവദിക്കുക, മെഡിസെപ്പ് തുടർപദ്ധതിയിൽ ഒപിയും ഓപ്ഷനും ഉറപ്പു വരുത്തുക, വർധിപ്പിച്ച പ്രീമിയം തുക സർക്കാർതന്നെ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുക, പെൻഷൻകാരുടെ സർവീസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേകമായി പെൻഷൻ വകുപ്പ് രൂപവത്കരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.

മൂന്നു ദിവസങ്ങളിലായി നടന്നുവന്ന സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന കൗൺസിൽ കെപിസിസി ട്രഷറർ വി.എ. നാരായണൻ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ സംസ്ഥാന ട്രഷറർ പി. ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.

ഫെബ്രുവരി മൂന്നിന് എറണാകുളത്ത് നടക്കുന്ന പുതിയ കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.

District News

സ്ത്രീസുരക്ഷാ പെൻഷൻ: മുദ്രപത്രത്തിനായി തിരക്ക്

തേഞ്ഞിപ്പലം: പ്രതിമാസം 1000 രൂപ ലഭിക്കുന്ന സ്ത്രീസുരക്ഷാ പെൻഷന് അപേക്ഷിക്കാൻ പ്രായം തെളിയിക്കുന്ന രേഖയില്ലാത്തവർക്ക് പെടാപ്പാട്. പ്രായം തെളിയിക്കാനുള്ള രേഖകൾ ഇല്ലാത്തവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ 100 രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ് മൂലം നൽകണം.

എങ്കിലേ മെഡിക്കൽ ഓഫീസർമാർ സർട്ടിഫിക്കറ്റ് നൽകൂ. ഒൗദ്യോഗിക വിദ്യാഭ്യാസം നിർവഹിച്ചിട്ടില്ലെന്നും പ്രായം തെളിയിക്കാൻ മറ്റ് രേഖകൾ കൈവശമില്ലെന്നുമുള്ള സത്യപ്രസ്താവന 100 രൂപയുടെ മുദ്രപത്രത്തിലാണ് നൽകേണ്ടത്.

ഇതിനാൽ വെണ്ടർ ഓഫീസുകളിൽ ഏതാനും ദിവസങ്ങളായി ജനത്തിരക്കാണ്. മെഡിക്കൽ സർട്ടിഫിക്കറ്റിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീകൾ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയുമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുന്പാണ് പ്രതിമാസം 1,000 രൂപ ലഭിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ ബിപിഎൽ കുടുംബങ്ങളിലെ 35നും 60 നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ഈ പെൻഷന് അർഹത. എന്നാൽ പലർക്കും പെൻഷന് അപേക്ഷിക്കേണ്ടത് സംബന്ധിച്ച് ക്യത്യമായ അറിവില്ലാത്തതിനാൽ പലരും ബുദ്ധിമുട്ടുകയാണ്.
മുദ്രപത്രം വേഗത്തിൽ ലഭ്യമാക്കാൻ വേണ്ടത്ര വെണ്ടർമാർ ഇല്ലാത്തതും ജനങ്ങളെ ബാധിച്ചിട്ടുണ്ട്.

District News

കാണാതായ ജീവനക്കാരന്‍റെ ഭാര്യക്കു പെൻഷൻ

തൃശൂർ: ഓഫീസിലെ സാന്പത്തികതിരിമറിയെത്തുടർന്ന് വാട്ടർ അഥോറിറ്റിയിൽ പ്യൂണായി ജോലിചെയ്തിരുന്നയാളെ 1990 ഡിസംബർ മുതൽ കാണാതായ സംഭവത്തിൽ ജീവനക്കാരന്‍റെ ഭാര്യക്കു കുടുംബ പെൻഷൻ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീതയുടെ ഇടപെടലിന്‍റെ അടിസ്ഥാനത്തിലാണു നടപടി.


സർക്കാർ തീരുമാനം വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ കമ്മീഷനെ അറിയിച്ചു. ജീവനക്കാരൻ അപഹരിച്ച 46,359 രൂപ സർക്കാർ എഴുതിത്തള്ളിയതായി റിപ്പോർട്ടിൽ പറഞ്ഞു.


സ്വഭാവദൂഷ്യത്തിനു സർവീസിൽനിന്നു പുറത്തായതിനാൽ ആനുകൂല്യങ്ങൾ നൽകാൻ കഴിയില്ലെന്നായിരുന്നു വാട്ടർ അഥോറിറ്റിയുടെ നിലപാട്.

Kerala

ക്രിസ്മസ്-പുതുവത്സരം; ക്ഷേമ പെൻഷൻ നേരത്തെ നൽകും

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക.

ഇതിനായി 1045 കോടി രൂപ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്.

ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം.

Kerala

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍; 62 ലക്ഷം പേര്‍ക്ക് വിതരണം ചെയ്യും

തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേര്‍ക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷനെത്തും. ഓണത്തിന് രണ്ടു മാസത്തെ പെന്‍ഷന്‍ 3200 രൂപ വീതം വിതരണം ചെയ്തിരുന്നു.

8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അനുവദിച്ചു. ഈ വിഹിതം കേന്ദ്രസര്‍ക്കാരിന്‍റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യേണ്ടത്.

Latest News

Corehub Up