എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്തുവന്നിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കാൻ സർക്കാർ ബോധപൂർവം ശ്രമിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ക്ഷേമപെൻഷൻ ഇനി മുതൽ വീട്ടിലെത്തിക്കില്ലെന്ന സർക്കാർ ഉത്തരവു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 62 ലക്ഷം പാവപ്പെട്ട മനുഷ്യരുടെ ആശാകേന്ദ്രമാണ് ക്ഷേമ പെൻഷൻ. സർക്കാർ തീരുമാനത്തിനെതിരെ പെൻഷൻ വാങ്ങുന്ന 62 ലക്ഷം ജനങ്ങളെയും അണിനിരത്തി വലിയ പ്രക്ഷോഭം സിപിഎം സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
കോണ്‍ഗ്രസും യുഡിഎഫും ക്ഷേമപെൻഷൻ നൽകുന്നതിന് എതിരായിരുന്നു. ക്ഷേമ പെൻഷൻ നടപ്പിലാക്കിയതും വർധിപ്പിച്ചതും ഇടതുസർക്കാരുകളാണ്. ഇപ്പോൾ ക്ഷേമ പെൻഷൻ ഇല്ലാതാക്കാനാണു യുഡിഎഫ് സർക്കാർ ശ്രമം നടത്തുന്നത്. ക്ഷേമപെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളെ എല്ലാം പങ്കെടുപ്പിച്ചു സമരം നടത്താനാണ് ആലോചിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
Tags : Government Pension MVGovindan Deepika DeepikaNewspaper BreakingNews NewsUpdate Headlines