പ്രതീകാത്മക ചിത്രം
തൃശൂർ: ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുന്ന ക്രിമിനൽ കേസുകളിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കായി കേരള പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതിന്‍റെ ഭാഗമായി ഒളിവില്‍ കഴിഞ്ഞിരുന്ന അര്‍ജുന്‍റെ സഹോദരന്‍ അഖിലിനെ തൃശൂർ വടക്കുന്നാഥ ക്ഷേത്രപരിസരത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അര്‍ജുന്‍റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ തൃശൂര്‍ നഗര പരിധിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് ഈ പ്രദേശത്ത് വ്യാപക പരിശോധന ആരംഭിച്ചത്.
അന്വേഷണത്തിനിടയില്‍ അര്‍ജുന്‍ സഞ്ചരിച്ച വാഹനം പാലിയേക്കര ടോള്‍പ്ലാസ കടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒളിവില്‍ പോകാന്‍ പ്രതിക്ക് സഹായം നല്‍കിയ മറ്റ് രണ്ടുപേരെക്കൂടി പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഊന്നുകൽ പോലീസ് ഇൻസ്പെക്ടർ ബി.എസ്. ആദർശിന് ഇന്‍സ്റ്റഗ്രാം വഴി ഭീഷണി സന്ദേശം അയച്ച സംഭവത്തിലാണ് അർജുൻ ആയങ്കിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് ശക്തമാക്കിയിരിക്കുകയാണ്.
Tags : ArjunAyankis Custody Police Deepika DeepikaNewspaper BreakingNews NewsUpdate Headlines