Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government

ശബരിമല സ്വർണക്കൊള്ള; മറ്റൊരു അന്വേഷണം പ്രഖ്യാപിക്കാന്‍ സർക്കാരിനാകില്ല: മന്ത്രി മുരളീധരൻ

പാലക്കാട്: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ സർക്കാരിനു നേരിട്ട് ഇടപെടാൻ കഴിയില്ലെന്നും പ്രത്യേക അന്വേഷണസംഘത്തിനാണു പൂർണ അധികാരമെന്നും ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ.

ഇത്രയും പ്രമാദമായ കേസിൽ മറ്റൊരു അന്വേഷണം പ്രഖ്യാപിക്കാൻ കഴിയാത്തത് ഇതുകൊണ്ടാണെന്നും അദ്ദേഹം പാലക്കാട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു. എസ്ഐടിയുടെ കാര്യത്തിൽ സർക്കാർ ഇടപെട്ടാൽ അതു കോടതിയലക്ഷ്യമാകും.

നിയമവശങ്ങൾ പരിശോധിച്ച് മന്ത്രിസഭ ചർച്ചചെയ്ത് ഇക്കാര്യത്തിൽ ഉചിത തീരുമാനം കൈക്കൊള്ളും. ശബരിമല കൊള്ളക്കേസിൽ എസ്ഐടി ഇതുവരെ കുറ്റപത്രം പോലും നൽകിയിട്ടില്ല.

മെഡിക്കൽ സീറ്റിനു നാലുവർഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്നു സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഈ വർഷവും തുടർവർഷങ്ങളിലും ഈ ഫീസ് മാത്രമേ ഈടാക്കാൻ പാടുള്ളൂ.

നേരത്തേ അധികഫീസ് വാങ്ങിയതു സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. മുന്പ് ഈടാക്കിയ ഫീസ് തിരിച്ചുകൊടുക്കണമെന്ന നിലപാടാണു സർക്കാരിനുള്ള തെന്നും മുരളീധരൻ പറഞ്ഞു. 

Kerala

കള്ളാടിയിലെ ദുരന്തകാരണം കണ്ടെത്താൻ അഞ്ചംഗ സമിതിയെ രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം: കള്ളാടി തുരങ്കപാത നിർമാണത്തിനിടെ ഉണ്ടായ ദുരന്തത്തിന്‍റെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘത്തെ രൂപീകരിച്ച് സർക്കാർ. അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.

റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് ഡിപ്പാർട്ട്മെന്‍റ് സെക്രട്ടറി കൺവീനറായ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. ജിയോളജിസ്റ്റായ ഡോ. സി.പി. രാജേന്ദ്രൻ, എക്കോളജിസ്റ്റായ ഡോ. വിഷ്ണുദാസ്, എക്കോളജിസ്റ്റ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ഡോ. പി. പുകഴേന്തി ഐഎഫ്എസ്, പൊതുമരാമത്ത് സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

അപകടത്തിന്‍റെ കാരണത്തിലും കരാർ കമ്പനി നിബന്ധനകൾ ലംഘിച്ചോ എന്നതിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതിയിലും പരിശോധന നടക്കും. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ സമിതിക്ക് നിർദേശം നൽകി. വിദഗ്ധസംഘം നൽകുന്ന റിപ്പോർട്ട് തുരങ്കപാതയുടെ ഭാവിയിൽ നിർണായകമാകും.

National

ക്രൈസ്തവ സഭയുടെ ഭൂമിയിൽ ഓഡിറ്റിംഗ് പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: മഹാരാഷ്‌ട്രയിൽ വിവിധ ക്രൈസ്തവ സഭകളുടെയും മിഷനറി സംഘടനകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയെക്കുറിച്ച് സംസ്ഥാന വ്യാപകമായി ഓഡിറ്റിംഗ് നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

നിയമസഭയിൽ സംസ്ഥാന റവന്യൂ മന്ത്രി ചന്ദ്രശേഖർ ബാവൻകുലെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു മാസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ബ്രിട്ടിഷ് കാലം മുതൽ മിഷനറിമാരുടെ കൈവശമുള്ള ഭൂമിയും സ്വാതന്ത്ര്യാനന്തരം കൈമാറ്റം ചെയ്യപ്പെട്ട സ്വത്തും നിയമവിധേയമാണോയെന്നും പരിശോധിക്കും. നിയമവിരുദ്ധമായ കൈയേറ്റങ്ങളും വ്യാജ രേഖ ചമയ്ക്കലുകളും കണ്ടെത്തുകയാണ് ഇതിന്‍റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി അറിയിച്ചു.

റവന്യു ഡിവിഷണൽ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് ഓഡിറ്റിംഗ് നടത്തുക. നിയമപരമായ രേഖകളുള്ള സ്ഥാപനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ, നിയമങ്ങൾ ലംഘിക്കുകയോ വസ്‌തുതകൾ മറച്ചുവയ്ക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ സർക്കാർ ആ കേസുകൾ വിശദമായി പരിശോധിക്കുകയും ഭൂമി തിരിച്ചുപിടിക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

തങ്ങൾക്കെതിരേയുള്ള അതിക്രമങ്ങളിൽ സംരക്ഷണം തേടി ക്രൈസ്തവ സംഘടനകളുടെ പ്രതിനിധിസംഘം മുംബൈ പോലീസ് കമ്മീഷണറെ കണ്ടതിന് തൊട്ടുപിന്നാലെയാണ് സർക്കാരിന്‍റെ പുതിയ ഉത്തരവ് വരുന്നത്.

പ്രാർഥനായോഗങ്ങളിൽ തീവ്ര വലതുപക്ഷ സംഘടനകൾ തടസമുണ്ടാക്കുന്നുവെന്ന് കാണിച്ച് ‘മുംബൈ ഫോർ പീസ്’ എന്ന കൂട്ടായ്മയുടെ കീഴിൽ 25 സംഘടനകളാണു പോലീസിന് നിവേദനം നൽകിയത്. കൂടാതെ, ഈ വർഷം ആദ്യം സംസ്ഥാന സർക്കാർ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിനെതിരേയും ക്രൈസ്തവ സംഘടനകളും പ്രതിപക്ഷവും രംഗത്തുവന്നിരുന്നു.

ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ കീഴിലുള്ള നാസിക് ഡയോസിഷൻ ട്രസ്റ്റ് അസോസിയേഷൻ ലിമിറ്റഡ് എന്ന സംഘടനയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഭൂമിതർക്കം ബിജെപി എംഎൽഎ ദേവയാനി ഫരാന്ദെ നിയമസഭയിൽ ഉന്നയിച്ചതിനെത്തുടർന്നാണ് ക്രൈസ്തവസഭയുടെ ഭൂമിയിന്മേൽ ഓഡിറ്റ് നടത്താൻ സർക്കാർ തീരുമാനിച്ചത്.

ബ്രിട്ടീഷ് ഭരണകാലത്ത് സ്‌കൂളുകൾ, കോളജുകൾ, ആശുപത്രികൾ എന്നിവ സ്ഥാപിക്കുന്നതിനായി ക്രൈസ്തവസ്ഥാപനങ്ങൾക്കു നൽകിയ ഭൂമി യഥാർഥ ട്രസ്റ്റിമാരുടെ മരണശേഷം രേഖകളിൽ കൃത്രിമം കാണിച്ച് സ്വകാര്യ ബിൽഡർമാർക്ക് വാണിജ്യ ആവശ്യങ്ങൾക്കായി കൈമാറിയെന്നാണ് എംഎൽഎ ആരോപിച്ചത്.

നാസിക്കിലെ ഈ ഭൂമി ഇടപാട് ഏതാണ്ട് 5,000ത്തോളം കുടുംബങ്ങളെ ബാധിച്ചിട്ടുണ്ടെന്നും 1932നു മുന്പുള്ള ഔദ്യോഗിക ഭൂമിരേഖകൾ ഓഫീസുകളിൽനിന്നു കാണാതായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം, സർക്കാരിന്‍റെ നീക്കത്തിൽ സംശയമുണ്ടെന്നും ഇത് ക്രൈസ്തവസമൂഹത്തെ മാത്രം ലക്ഷ്യംവയ്ക്കുന്നുവെന്നും അസോസിയേഷൻ ഓഫ് കൺസേൺഡ് ക്രിസ്ത്യൻസ് സെക്രട്ടറി മെൽവിൻ ഫെർണാണ്ടസ് ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനു മുന്പും ശേഷവും മറ്റു പല മതവിഭാഗങ്ങൾക്കും ഇത്തരത്തിൽ ഭൂമി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ; സർക്കാർതല ചർച്ച പരാജയം

കൊച്ചി: കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ ഇന്ന് നടന്ന ചർച്ച പരാജയപ്പെട്ടു. ഈ മാസം 20 ന് വീണ്ടും ചർച്ച നടക്കും.

അടുത്ത ചർച്ച വരെ ജീവനക്കാർ വീട്ടിൽ ഇരിക്കട്ടെ എന്നാണ് കമ്പനി നിലപാടെന്നും ഇക്കാര്യത്തിൽ സർക്കാർ എതിർപ്പ് അറിയിച്ചെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.രാജ്യാന്തര തലത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചു വിടലിന് കാരണമായതെന്ന് കമ്പനിയുടെ ന്യായീകരണം.

മറ്റ് സംസ്ഥാനങ്ങളിലും പിരിച്ച് വിടൽ നടന്നെന്നും കമ്പനി ചർച്ചയിൽ വിശദീകരിച്ചു. ജീവനക്കാരുടെ അവകാശം സംരക്ഷിക്കാൻ സർക്കാർ ആദ്യം മുതൽ തന്നെ ഇടപെടൽ നടത്തിയെന്ന് തൊഴിൽമന്ത്രി പറഞ്ഞു.

കൂട്ട പിരിച്ച് വിടൽ അറിഞ്ഞപ്പോൾ തന്നെ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഇടപെടലുകൾ ഉണ്ടായി. സ്ഥാപനം കേരളത്തിൽ നിലനിർത്താൻ എന്ത് സഹായവും ചെയ്ത് നൽകാൻ സർക്കാർ തയാറാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

National

രാഷ്ട്രീയ പ്രവർത്തകർ വിദ്യാദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നത് വിലക്കി തമിഴ്നാട് സർക്കാർ

ചെന്നൈ: രാഷ്ട്രീയ പ്രവർത്തകർ വിദ്യാദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നത് വിലക്കി തമിഴ്നാട് സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിന് വേണ്ടിയുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉള്ളതല്ലെന്നും വിദ്യാഭ്യാസമന്ത്രി എ. രാജ്മോഹൻ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമേ സ്കൂളുകളിലേക്കും ക്ലാസ്മുറികളിലേക്കും പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും രാഷ്ട്രീയ പാർട്ടി പ്രവർത്തകർ സ്കൂളിലേക്ക് പ്രവേശിക്കാൻ പാടില്ലെന്നും സർക്കുലറിൽ നിർദേശിച്ചു.

ക്ലാസ്മുറികളിലും സ്കൂളുകളുടെ പരിസരത്തും രാഷ്ട്രീയ നേതാക്കളുടെ ജന്മദിനം ആഘോഷിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയതായി ഉത്തരവിലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയ സ്വാധീനത്തിൽനിന്ന് മുക്തമാക്കാൻ വേണ്ടി ലക്ഷ്യമിട്ടാണ് തീരുമാനമെന്നും ഉത്തരവിൽ അറിയിച്ചു.

സ്കൂൾ വിദ്യാർഥികളെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്ന് അകറ്റിനിർത്തുന്നതിനായി മുഴുവൻ രക്ഷകർത്താക്കളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയഭേദമന്യേ സഹകരിക്കണമെന്നും രാജ്മോഹൻ സർക്കുലറിൽ ആവശ്യപ്പെട്ടു.

Kerala

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ; 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടിത്തം തുടരുന്ന യുഎസ് കമ്പനി കോറോ ഹെൽത്തിന് തിരിച്ചടി. 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും പത്താം തീയതി നടക്കുന്ന ചർച്ചയിൽ പങ്കെടുക്കണമെന്നും കമ്പനി അധികൃതർക്കു ഹൈക്കോടതി നിർദേശം നൽകി.

തൊഴിൽ വകുപ്പ് ഇടപെടലിനെതിരെ ഹൈക്കോടതിയെ സമീപിച്ച കമ്പനിയോട് 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ചർച്ച വരെ ജീവനക്കാർ ജോലിയിൽ തുടരുമെന്നു തീരുമാനിക്കാൻ തൊഴിൽ വകുപ്പിന് പുതിയ ലേബർ കോഡ് പ്രകാരം അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനി സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപ്പിച്ചത്.

എന്നാൽ, നീക്കം സർക്കാരിന്‍റെ സമവായ ശ്രമത്തിന്‍റെ ഭാഗമായാണെന്നു വ്യക്തമാക്കിയ കോടതി പുതിയ ലേബർ കോഡിലെ വ്യവസ്ഥകൾ അനുസരിച്ച് അനുനയ ശ്രമം നടത്തണമെന്നും നിർദേശം നൽകി. അതേസമയം, പിരിച്ചുവിടൽ നടപടികളിൽ കടുംപിടിത്തം തുടരുകയാണ് കോറോ ഹെൽത്ത്. ജോലിക്ക് എത്തിയ ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്നാണ് കമ്പനി നൽകിയിരിക്കുന്ന നിർദേശം.

ജൂലൈ പത്തുവരെ പിരിച്ചുവിടൽ മരവിപ്പിച്ചെന്നു നേരത്തെ നടന്ന ചർച്ചയിൽ ധാരണയായിരുന്നു. ഈ ധാരണയിൽ നിന്നാണ് കോറോ ഹെൽത്ത് പിന്മാറിയത്. കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്തിരുന്ന എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുൻകൂട്ടി അറിയിപ്പും നൽകാതെ വെള്ളിയാഴ്ച കമ്പനി ജോലിയിൽനിന്ന് ഒഴിവാക്കിയത്.

Editorial

പ്രോജക്ട് സീറോ; രണ്ടാം ആഭ്യന്തര താണ്ഡവം?

ലഹരിവിരുദ്ധ കൊടുങ്കാറ്റായി മാറിയ തൂഫാനു പിന്നാലെ അഴിമതിയുടെ അടിവേരറക്കാൻ ‘പ്രോജക്ട് സീറോ’ എന്ന പേരിൽ ആഭ്യന്തരവകുപ്പ് വജ്രക്കോടാലി പണിയുന്നെന്ന വിവരം ആവേശകരമാണ്. തൂഫാന്‍റെ പ്രകടനമാണ് പ്രോജക്ട് സീറോയും വിജയിക്കുമെന്ന പ്രതീക്ഷ നൽകുന്നത്.

ലഹരിയുടെ അന്തർ സംസ്ഥാന-അന്തർദേശീയ പണ്ടകശാലകളെ തകർക്കുന്നതിൽ പരിമിതിയുണ്ടെങ്കിലും കേരളത്തിലെ നരകവ്യാപാരികളെ ആഭ്യന്തരവകുപ്പ് ഓടിച്ചിട്ടു പിടിക്കുന്നതു നാടു കാണുന്നുണ്ട്. വന്യജീവി ആക്രമണം തടയുന്നതിലും സുപ്രീംകോടതി സർവസ്വാതന്ത്ര്യം കൊടുത്തിട്ടും തെരുവുനായകളെ ഒതുക്കുന്നതിലും അന്പേ പരാജയപ്പെട്ട വകുപ്പുകൾക്ക്, തൂഫാന്‍റെ രുദ്രതാണ്ഡവവും പ്രോജക്ട് സീറോയുടെ വിളംബരവും ക്രിയാത്മക പ്രകോപനമായിരുന്നെങ്കിൽ!

അഴിമതിക്ക് ഒരാമുഖം പറയാം. ഒരു പഞ്ചായത്ത് ഓഫീസിൽ, വില്ലേജിൽ, പോലീസ് സ്റ്റേഷനിൽ, സർക്കാർ ആശുപത്രിയിൽ... ഒരിക്കലെങ്കിലും കൈക്കൂലി കൊടുക്കാത്ത പ്രായപൂർത്തിയായ ഇന്ത്യക്കാരനുണ്ടോ? ഉത്തരം പറയണ്ട, നാം നമ്മുടെ രാജ്യത്തെ തിരിച്ചറിഞ്ഞാൽ മതി. നമ്മുടെ ജീവിതം കെട്ടിപ്പടുക്കാൻ മാതാപിതാക്കളും അവരുടെ മാതാപിതാക്കളുമൊക്കെ എത്രയോ പേർക്കു കൈക്കൂലി കൊടുത്തിട്ടുണ്ടാകും.

മറ്റുള്ളവരുടെ അധ്വാനം ചൂഷണം ചെയ്യുന്ന എത്രയോ പരാന്നഭോജികൾ ഇന്നും നാണമില്ലാതെ ജീവിക്കുന്നു. അതൊക്കെ മാറ്റുമെന്നാണ് ‘പ്രോജക്‌ട്‌ സീറോ’ എന്ന പദ്ധതിയുമായെത്തിയ ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. പക്ഷേ, ഇതു വല്ലതും നടക്കുമോ എന്നായിരിക്കും ഏതൊരു മലയാളിയുടെയും ആത്മഗതം. കാരണം, നമുക്കതു ചിന്തിക്കാനാകില്ല. മറ്റൊന്ന്, അഴിമതിയെന്ന മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണ് സർക്കാർ ഓഫീസിലെ കൈക്കൂലി ഉൾപ്പെടുന്ന അഴിമതി.

ഭരിക്കുന്നവരുടെയും അവരുടെ പാർട്ടികളുടെയും അഴിമതി നമുക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമാണ്. ട്രാൻസ്പെരൻസി ഇന്‍റർനാഷണൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവിട്ട 2025ലെ അഴിമതിപ്പട്ടികയിലെ 182 രാജ്യങ്ങളിൽ ഇന്ത്യ 91-ാം സ്ഥാനത്താണ്. ഉദ്യോഗസ്ഥർ മാത്രമല്ല, ഭരണകൂടവും ചേർന്നാണ് രാജ്യത്തെ വികൃതമാക്കിയത്. നിരാശരാകുന്നില്ല. ഈ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനതല ലഹരിവേട്ട തുടരുന്ന കേരളത്തിന് അഴിമതിവേട്ടയിലും മാതൃകയാകാനാകും.

സർക്കാർ ഓഫീസുകളിലേതുൾപ്പെടെ അഴിമതി പൂർണമായും ഇല്ലാതാക്കുന്നതിനുള്ള പദ്ധതിയാണ് ‘പ്രോജക്‌ട്‌ സീറോ’. ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്ക് വീഡിയോ തെളിവുകളായി വിജിലൻസിന്‍റെ ഔദ്യോഗിക പോർട്ടലിൽ സമർപ്പിക്കാം. 5,000 രൂപ പാരിതോഷികം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്തുവിടില്ല. (ഈ ഒളികാമറ ഓപ്പറേഷനൊന്നും സാധാരണക്കാരെക്കൊണ്ട് പറ്റുന്ന കാര്യമല്ലെന്നതു വേറെ കാര്യം.) കേസിന്‍റെ തത്‌സ്ഥിതി അറിയാൻ ഏകജാലക ഓണ്‍ലൈൻ പോർട്ടൽ ഒരുക്കും.

അഴിമതിക്കാരായ ജീവനക്കാർക്കെതിരേ അന്വേഷണത്തിന് അനുമതി ലഭിക്കാൻ വൈകുന്നത് ഉൾപ്പെടെയുള്ള തടസങ്ങൾ നീക്കും. ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാൻ 100 ദിവസത്തെ പ്രത്യേക ക്ലിയറൻസ് ഡ്രൈവ് നടപ്പിലാക്കും. കൈക്കൂലിക്കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള സമയപരിധി ഒരു വർഷമെന്നത് ആറു മാസമാക്കിയിട്ടുണ്ട്. 24 വർഷത്തിനുശേഷം വിജിലൻസ് മാനുവൽ പരിഷ്കരിക്കുകയാണ്.

അഴിമതിക്കാരായ നേതാക്കളെയും വെറുതേ വിടില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. അതു കൈ പൊള്ളിക്കുന്ന പണിയാണ്. രാജ്യത്ത് ഇന്നുവരെ സാധ്യമായിട്ടില്ലാത്തത്. സർക്കാരിന് അനഭിമതരായവരുടെ അഴിമതി മാത്രം അന്വേഷിക്കുകയും മറ്റുള്ളവരുടെ വാഷിംഗ് മെഷീനാകുകയും ചെയ്യുന്ന കുപ്രസിദ്ധ മാതൃകയെക്കുറിച്ചല്ല പറഞ്ഞത്. അന്വേഷണ ഏജൻസികൾ രാഷ്‌ട്രീയ ഉപകരണമായതോടെ ലോക അഴിമതിപ്പട്ടികയിൽ ഇന്ത്യക്കു തറ ടിക്കറ്റെടുക്കേണ്ടിവന്ന കഥയാണത്. അഴിമതി അർബുദമാണെന്ന പഴമൊഴി പണ്ടേയുണ്ട്.

പക്ഷേ, അത് ജനാധിപത്യത്തിൽ പൗരനുള്ള വിശ്വാസത്തെയും നവീകരണത്തിനും സർഗാത്മകതയ്ക്കുമുള്ള സഹജാവബോധത്തെയും കാർന്നുതിന്നുന്നുവെന്ന് കൂട്ടിച്ചേർത്തത് അമേരിക്കൻ പ്രസിഡന്‍റായിരുന്ന ജോ ബൈഡനാണ്. 2015ൽ അർബുദ ബാധിതനായ മകന്‍റെ ചികിത്സയ്ക്കുവേണ്ടി വീടു വിൽക്കാനൊരുങ്ങിയ അമേരിക്കൻ വൈസ് പ്രസിഡന്‍റാണ് ബൈഡൻ. വിവരമറിഞ്ഞ പ്രസിഡന്‍റ് ഒബാമ അതു തടഞ്ഞുകൊണ്ട് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. ഇന്ത്യയിൽ അധികാരസ്ഥാനത്തുള്ള എത്ര പേർക്ക് ഇങ്ങനെ ചികിത്സയ്ക്കു കിടപ്പാടം വിൽക്കേണ്ടിവരും?

അഴിമതിവിരുദ്ധ വായാടികളായ ഭരണകർത്താക്കളുടെ സഹായത്താൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഡീപ് സ്റ്റേറ്റ് ആയി മാറിയ ചങ്ങാത്ത മുതലാളിമാരെയൊന്നും തൊടാനാകില്ല. പെട്രോളും എഥനോളുംപോലെ, അത്തരം ഭരണകൂട കലർപ്പുകളെ തിരിച്ചറിയാനുമാകില്ല. മനുഷ്യരെ കൊള്ളയടിച്ചു പാപ്പരാക്കിയവർ ദൈവങ്ങൾക്കു നേരേ തിരിഞ്ഞ കാലത്ത്, നമുക്ക് ഈ ഉദ്യോഗസ്ഥതല അഴിമതി നിർമാർജനംപോലും വലിയ കാര്യമാണ്.

എന്താണ് ആഭ്യന്തര മന്ത്രി പറഞ്ഞുവരുന്നത്; കൈക്കൂലി വാങ്ങുന്ന പോലീസുകാരും വില്ലേജ് ഓഫിസർമാരും പഞ്ചായത്ത്-കളക‌്ടറേറ്റ്-സെക്രട്ടേറിയറ്റ് ജീവനക്കാരും ഡോക‌്ടർമാരും പൊതുമരാമത്ത് എൻജിനിയർമാരും പിൻവാതിൽ തുറന്നിടുന്ന സർവകലാശാല ഉദ്യോഗസ്ഥരും പിഎസ്‌സി അണിയറക്കാരുമൊന്നും ഇനിയുണ്ടാകില്ലെന്നു തന്നെയാണോ?

ആഭ്യന്തരവകുപ്പ് ജനാധിപത്യത്തിന്‍റെ ആത്മീയവകുപ്പാകട്ടേ. പ്രോജക്ട് സീറോ അഴിമതിക്കുമേലുള്ള ചുടലനൃത്തമാകട്ടേ! അഴിമതിക്കാരേ, അപരന്‍റെ നെറ്റിയിലെ വിയർപ്പുണങ്ങാത്ത നിങ്ങളുടെ കൈകൾ കഴുകുക; തലകുനിച്ചുനിൽക്കാനിടയുള്ള നിങ്ങളുടെ മക്കളെയും മറ്റു കുടുംബാംഗങ്ങളെയും ഓർത്തെങ്കിലും.

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ഓരോ മലയാളിക്കും താത്പര്യമുണ്ട്: കെ.കെ. രാഗേഷ്

കണ്ണൂർ: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക്‌ മാത്രമല്ല ഓരോ മലയാളിക്കും താത്പര്യമുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. കേരളത്തിന്‍റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണിതെന്നും കെ.കെ. രാഗേഷ് പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറിക്ക്‌ എന്താണ്‌ വിഴിഞ്ഞത്ത് കാര്യം എന്ന നിലയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ.കെ. രാഗേഷ് മറുപടിയുമായി രംഗത്തെത്തിയത്.

അസഹിഷ്ണുത കാണിച്ചാൽ മുഖ്യമന്ത്രിയോട് തിരിച്ചും ചോദ്യങ്ങളുണ്ടാകുമെന്നും ചോദ്യം ചോദിക്കുമ്പോൾ പൊതുപ്രവർത്തകരെ വിരട്ടി നിർത്താൻ നോക്കരുതെന്നും കെ.കെ. രാഗേഷ് അഭിപ്രായപ്പെട്ടു.

ചോദ്യം ഉയരുമ്പോഴുള്ള അസ്വസ്ഥത കണ്ടാൽ മുഖ്യമന്ത്രി പ്രതിരോധത്തിലാണെന്ന് മനസിലാകും. ഇനിയും ചോദ്യങ്ങൾ ഉയരുമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.

 

Kerala

സര്‍ക്കാരിനോട് ഹൈക്കോടതി; നടപ്പാത കൈയേറുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടികളില്ലേ?

കൊച്ചി: നടപ്പാതകള്‍ തടസപ്പെടുത്തുന്നതു തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാറുണ്ടോയെന്നു ഹൈക്കോടതി.

നടപ്പാതകളടക്കം ഗതാഗതസൗകര്യങ്ങള്‍ തടസപ്പെടുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

നടപ്പാത തടസപ്പെടുത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുവെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ കോടതി വാക്കാല്‍ ആരാഞ്ഞത്.

Kerala

കശുവണ്ടി അഴിമതിക്കേസ്; പുതുക്കിയ സർക്കാർ ഉത്തരവ് കോടതിയില്‍

കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി.

ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കാനുള്ള അവകാശം നിലനിര്‍ത്തി വ്യവസായ സെക്രട്ടറി കെ. ബിജു പുറപ്പെടുവിച്ച പുതിയ ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. വിഷയം ഇന്ന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ പരിഗണിക്കും.

ഇക്കഴിഞ്ഞ രണ്ടിനു വിഷയം ഹൈക്കോടതി പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചെന്നും ഉത്തരവില്‍ വ്യക്തത വരുത്തേണ്ടതിനാല്‍ സാവകാശം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വിഷയം ഇന്നു പരിഗണിക്കാന്‍ മാറ്റിയത്.

Kerala

അധിക പെന്‍ഷന്‍ തിരികെ പിടിക്കും; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരില്‍നിന്ന് 18% പലിശ ഈടാക്കും

കോഴിക്കോട്: പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും മുന്‍ സാമ്പത്തികവര്‍ഷങ്ങളില്‍ തെറ്റായ രീതിയില്‍ അധികമായി നല്‍കിയ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തിരികെ പിടിക്കാന്‍ സര്‍ക്കാര്‍.

മുന്‍ സാമ്പത്തികവര്‍ഷങ്ങളില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തെറ്റായി നല്‍കിയിട്ടുണ്ടോയെന്ന് ട്രഷറി ഓഡിറ്റ് വിഭാഗം നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ത്തന്നെ പരിശോധിക്കണമെന്നു ധനവകുപ്പ് നിര്‍ദേശം നല്‍കി.

ഓരോ ട്രഷറിയിലെയും ആഭ്യന്തര ഓഡിറ്റ് പരിശോധനാ കാലയളവ് പരമാവധി രണ്ടു വര്‍ഷത്തിനുള്ളില്‍ നടത്തണമെന്നും ട്രഷറി ഡയറക്‌ടര്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. പെന്‍ഷന്‍ പരിഷ്‌കരണ സമയത്ത് അടിസ്ഥാന പെന്‍ഷന്‍ തെറ്റായി രേഖപ്പെടുത്തിയതുമൂലം ഉണ്ടായ അധികതുക കാലതാമസമില്ലാതെ തിരികെ ഈടാക്കാന്‍ ട്രഷറി ഡയറക്‌ടര്‍ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരില്‍നിന്നു സര്‍ക്കാരിനുണ്ടായ നഷ്‌ടത്തിന് 18 ശതമാനം പലിശ ഈടാക്കാനും കര്‍ശന നിര്‍ദേശമുണ്ട്.

അധികമായി നല്‍കിയ തുക കണ്ടെത്തി അതു തിട്ടപ്പെടുത്തി പെന്‍ഷന്‍കാരെ അറിയിക്കണം. പെന്‍ഷന്‍കാര്‍ക്കു ലഭ്യമാകാന്‍ മറ്റു കുടിശിക ഉണ്ടെങ്കില്‍ അതു കുറവുചെയ്ത് ബാക്കി തുക ഒറ്റത്തവണയായി അടപ്പിക്കാന്‍ ട്രഷറി അധികൃതര്‍ നടപടി സ്വീകരിക്കണം.

ഒറ്റത്തവണയായി അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്ക് പ്രായം, ആരോഗ്യ-സാമ്പത്തിക സ്ഥിതി എന്നിവ പരിഗണിച്ച് പരമാവധി 36 പ്രതിമാസ തവണകളായി അടയ്ക്കാന്‍ ട്രഷറി ഓഫീസര്‍ക്ക് അനുമതി നല്‍കാം. ഈ തവണകള്‍ നിശ്ചയിച്ചതിനെതിരേയുള്ള അപ്പീലുകള്‍ ട്രഷറി ഡയറക്‌ടര്‍ പരിശോധിക്കും.

അപ്പീല്‍ പരിഗണിക്കുമ്പോള്‍ സാഹചര്യം വിലയിരുത്തി തവണകള്‍ പരമാവധി 60 മാസം വരെയായി പുതുക്കി നിശ്ചയിക്കാനും ട്രഷറി ഡയറക്‌ടര്‍ക്ക് അധികാരമുണ്ട്.
ട്രഷറി ഡയറക്‌ടര്‍ നിശ്ചയിക്കുന്ന തവണകളില്‍ ആക്ഷേപമുണ്ടെങ്കില്‍ സര്‍ക്കാരിന് അപ്പീല്‍ നല്‍കാം.

Kerala

ഒരു ഗവ. പ്ലീഡര്‍കൂടി രാജിവച്ചു

കൊച്ചി: ഹൈക്കോടതിയില്‍ ഒരു ഗവ. പ്ലീഡര്‍കൂടി രാജിവച്ചു. സീനിയര്‍ ഗവ. പ്ലീഡറായി നിയമിക്കപ്പെട്ട എം.വി. ബിപിനാണു രാജിവച്ചത്. ഇദ്ദേഹത്തിന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസില്‍നിന്നടക്കം ആരോപണമുയര്‍ന്നിരുന്നു. 

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിനുവേണ്ടി കോടതിയില്‍ ഹാജരായ കെ.ബി. പ്രദീപിനെ ദേവസ്വം സ്‌പെഷല്‍ ഗവ. പ്ലീഡറായി നിയമിച്ചത് വിവാദമായതിനെത്തുടര്‍ന്ന് നേരത്തേ രാജിവച്ചിരുന്നു.

സിപിഐ ലോക്കല്‍ നേതാവാണെന്ന ആരോപണത്തെത്തുടര്‍ന്ന് സീനിയര്‍ ഗവ. പ്ലീഡറായി നിയമിക്കപ്പെട്ട പി. ദീപ്തിയും നേരത്തേ രാജിവച്ചു. മൂവരുടെയും രാജി സ്വീകരിച്ച് ഗവ. പ്ലീഡര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കി കഴിഞ്ഞ ഒന്നിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

Kerala

സർക്കാർ ജീവനക്കാർക്ക് രണ്ടു ശതമാനം ഡിഎ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് യുഡിഎഫ് സർക്കാരിന്‍റെ ഓണസമ്മാനം. രണ്ടു ശതമാനം ക്ഷാമബത്ത ഓഗസ്റ്റിൽ അനുവദിക്കും. ഓഗസ്റ്റ് മാസത്തെ ശന്പളത്തിനൊപ്പം ഉയർന്ന തുക ലഭിക്കും. ഓഗസ്റ്റ് അവസാന ആഴ്ച ഓണമായതിനാൽ ആ മാസത്തെ ശന്പളം നേരത്തെ നൽകേണ്ടിവരും.

ഒരു ഗഡു ഡിഎ നൽകാൻ 60 കോടിയോളം രൂപ അധികമായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഈ വർഷം ആദ്യം ലഭിക്കേണ്ട ജീവനക്കാരുടെ ഒരു ഗഡു ഡിഎ കുടിശികയാണ്. ഇതാണ് ഓഗസ്റ്റിൽ നൽകുക. ക്ഷാമബത്തയ്ക്കൊപ്പം പെൻഷൻകാർക്ക് ക്ഷാമാശ്വാസവും ലഭിക്കും.

ക്ഷാമബത്തയ്ക്ക് മുൻകാല പ്രാബല്യം നൽകണോ എന്ന കാര്യം സംസ്ഥാനത്തിന്‍റെ സാന്പത്തികനില പരിശോധിച്ച ശേഷം ധനവകുപ്പ് തീരുമാനമെടുക്കും. അതിനാൽ, മുൻകാല പ്രാബല്യമുണ്ടാകുമോ എന്ന കാര്യം പിന്നീടു മാത്രമേ വ്യക്തമാകൂ.

ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും സമയത്തു കൊടുത്തുതീർക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു.

Kerala

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍: സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ല, നഷ്ടപരിഹാരം നല്‍കി

കൊച്ചി: മുന്നറിയിപ്പില്ലാതെയുള്ള കൂട്ടപ്പിരിച്ചു വിടല്‍ നടപടിയില്‍ സര്‍ക്കാരുമായി സഹകരിക്കാതെ യുഎസ് ആസ്ഥാനമായ മെഡിക്കല്‍ കോഡിംഗ് കമ്പനി കോറോ ഹെല്‍ത്ത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധ്യമല്ല എന്ന നിലപാടിലാണ് കമ്പനി.

വെള്ളിയാഴ്ച പിരിച്ചുവിട്ട ജീവനക്കാരുടെ അക്കൗണ്ടിലേക്ക് കമ്പനി മൂന്നു മാസത്തെ നഷ്ടപരിഹാരത്തുക നിക്ഷേപിച്ചു. തിങ്കളാഴ്ച വരെ പിരിച്ചുവിടല്‍ നടപടി മരവിപ്പിക്കാന്‍ ധാരണയില്‍ എത്തിയതിന് പിന്നാലെയാണ് അത് മറികടന്നുള്ള നീക്കം.

വെള്ളിയാഴ്ച രാവിലെ ജോലിക്ക് എത്തിയപ്പോഴാണ് പിരിച്ചു വിട്ട വിവരം ജീവനക്കാരെ അറിയിച്ചത്. പിരിച്ചുവിടുന്നവരുടെ പേരുകള്‍ ഓഫീസിലെ സ്പീക്കര്‍ വഴി അനൗണ്‍സ് ചെയ്യുകയായിരുന്നു. ഇതാണ് നിങ്ങളുടെ അവസാന ദിവസം, എല്ലാവര്‍ക്കും റിലീവിംഗ് ആണെന്നായിരുന്നു എച്ച്ആര്‍ വിഭാഗത്തില്‍ നിന്നുള്ള സന്ദേശം.

തുടര്‍ന്ന് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കി ഉടന്‍ തന്നെ ഓഫീസില്‍ നിന്ന് പുറത്തുപോകാന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. സംഭവം വിവാദമായതോടെ ഉമാ തോമസ് എംഎല്‍എ വിഷയത്തില്‍ ഇടപെട്ട് വിവരങ്ങള്‍ തൊഴില്‍മന്ത്രിയെ അറിയിക്കുകയും ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതോടെ പിരിച്ചു വിടല്‍ നടപടി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.

കോറോ ഹെല്‍ത്തിന്‍റെ കൊച്ചി ഓഫീസില്‍ 500 ജീവനക്കാരും കോഴിക്കോട് 300 ഓളം ജീവനക്കാരുമാണ് ജോലി ചെയ്യുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്നാണ് മന്ത്രി ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത്രയും പേരെ പിരിച്ചുവിടുന്നതിന് പുതിയ ലേബര്‍ കോഡ് അനുസരിച്ച് അവകാശമുണ്ടെന്നാണ് കമ്പനി അധികൃതര്‍ പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം: സര്‍ക്കാര്‍ നിയമോപദേശം തേടും, വിദഗ്ധ പരിശോധനയ്ക്കും ചര്‍ച്ചകള്‍ക്കും ശേഷം അന്തിമ തീരുമാനം

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം, സര്‍ക്കാര്‍ നിയമോപദേശം തേടും. വിദഗ്ധ പരിശോധനയ്ക്കും ചര്‍ച്ചകള്‍ക്കും ശേഷമായിരിക്കും ഓഹരിക്കൈമാറ്റകാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.

അദാനി ഗ്രൂപ്പിന്‍റെ 49 ശതമാനം ഓഹരികള്‍ വിദേശ കമ്പനിയായ എംഎസ് സി ക്ക് നല്‍കുന്ന വിഷയത്തില്‍ അദാനിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് അദാനി സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുന്നുവെന്ന വിമര്‍ശനമാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആരോപിക്കുന്നത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അദാനി സൂപ്പര്‍ പവറായി പെരുമാറുന്നത് പോലെ കേരളത്തില്‍ അതിന് അനുവദിക്കില്ലെന്നും കടുത്ത നടപടി വേണമെന്നുമാണ് കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയതലത്തില്‍ അദാനിക്കെതിരെയുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും രാഹുല്‍ ഗാന്ധിയും.

കേരളത്തില്‍ അദാനിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാല്‍ അത് ഹൈക്കമാന്‍ഡിന്‍റെ നിലപാടുകള്‍ക്ക് പ്രസക്തിയില്ലാതാക്കുന്ന അവസ്ഥയിലെത്തിക്കുമെന്ന് ഒരു വിഭാഗം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്.

വിഴിഞ്ഞത്തെ അദാനിയുടെ ഓഹരികള്‍ എംഎസ് സി ഗ്രൂപ്പിന് കൈമാറുന്നത് അനുവദിച്ചാല്‍ ആഭ്യന്തര സുരക്ഷയെയും കേരളത്തിന്‍റെ താത്പ്പര്യത്തെയും ബാധിക്കുമെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.

അദാനി ഗ്രൂപ്പിന്‍റെ ഓഹരി ക്കൈമാറ്റം സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നുള്ള അതൃപ്തി മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കമാന്‍ഡിന് ഉള്‍പ്പെടെ ഓഹരിക്കൈമാറ്റത്തിന്‍റെ കാര്യത്തില്‍ വിയോജിപ്പ് നിലനില്‍ക്കുന്നതിനാലാണ് സര്‍ക്കാര്‍ നിയമോപദേശം തേടുന്നത്. നിയമപരമായ തീരുമാനവും രാഷ്ട്രീയ തീരുമാനവും ഇക്കാര്യത്തില്‍ ആവശ്യമായതിനാല്‍ അന്തിമ തീരുമാനം വൈകാനാണ് സാധ്യത്.

ഓഹരിക്കൈമാറ്റത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ അപേക്ഷ മുഖ്യമന്ത്രി വി.ഡി.സതീശന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവര്‍ കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ഈ സമിതിയുടെ റിപ്പോര്‍ട്ട് കൂടി സര്‍ക്കാര്‍ പരിഗണിക്കും. ധനകാര്യവകുപ്പ് സെക്രട്ടറി, തുറമുഖ വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോസ്ഥര്‍ സമിതിയിലുണ്ട്.

അതേസമയം, അദാനിയുടെ ഓഹരിക്കൈമാറ്റം അനുവദിക്കരുതെന്ന നിലപാടിലാണ് പ്രതിപക്ഷം. സര്‍ക്കാര്‍ അദാനിയുമായി ഒത്തുകളിയ്ക്കുന്നുവെന്ന വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. ഓഹരിക്കൈമാറ്റം സംബന്ധിച്ച് അദാനി ഗ്രൂപ്പ് സെബിയെ നേരത്തെ അറിയിച്ചിരുന്നുവെന്നതിന്‍റെ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ അദാനി ഗ്രൂപ്പ് നടത്തുന്ന നടപടികള്‍ അംഗീകരിച്ചാല്‍ കേരളത്തിന്‍റെ താത്പര്യങ്ങള്‍ ബലികഴിക്കപ്പെടുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയായിരിക്കും സ്വീകരിക്കുന്നത്.

Kerala

ഓപ്പറേഷന്‍ തൂഫാന്‍: രമേശ് ചെന്നിത്തല ഇന്ന് പെരുമ്പാവൂരില്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ കാമ്പയിനായ 'ഓപ്പറേഷന്‍ തൂഫാന്‍: ദ നാര്‍ക്കോ ഹണ്ട്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് പെരുമ്പാവൂരില്‍ എത്തും. നാട്ടുകാരും വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ജനസഭയ്ക്ക് ശേഷം ഭായി കോളനിയിലെത്തി അന്യസംസ്ഥാന തൊഴിലാളികളുമായി മന്ത്രി നേരിട്ട് സംസാരിക്കും.

ഓപ്പറേഷന്‍ തൂഫാന്‍ ഒരു മാസം പിന്നിടുമ്പോള്‍ ലഹരിക്കെതിരെ ഉണര്‍ന്ന് പെരുമ്പാവൂര്‍ എന്ന പ്രഖ്യാപനവുമായി തൂഫാന്‍ ജാഗരണ്‍ ജനകീയ പ്രതിരോധത്തിന് തുടക്കമിടും. ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്ന് ലഹരിവിരുദ്ധ ബഹുജന റാലി ആരംഭിക്കും. തൂഫാന്‍ പതാക ഉയര്‍ത്തി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും.

തുടര്‍ന്ന് വ്യവസായികളും സര്‍വകക്ഷികളുമായി സംവദിക്കും. പിന്നാലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ നേരിട്ടെത്തി സംസാരിക്കും. ബെന്നി ബഹനാന്‍ എംപി, മനോജ് മൂത്തേടന്‍ എംഎല്‍എ, വി.പി. സജീന്ദ്രന്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.എന്‍. സംഗീത തുടങ്ങിയവരും പോലീസ് ഉദ്യോഗസ്ഥരും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരും പരിപാടികളില്‍ പങ്കെടുക്കും.

അതേസമയം, 'മിനി ഇന്ത്യയെ ലഹരിമുക്തമാക്കാനുള്ള ഈ വലിയ മുന്നേറ്റത്തില്‍ സാധിക്കുന്നവരെല്ലാം പങ്കെടുക്കണ'മെന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റും രമേശ് ചെന്നിത്തല പങ്കുവച്ചിട്ടുണ്ട്.

Kerala

കശുവണ്ടി ഇറക്കുമതി അഴിമതി;പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാമെന്ന് സർക്കാർ

കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി നൽകിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റും കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷ് എന്നിവരാണു കേസിൽ വിചാരണ നേരിടേണ്ടിവരിക.

കടകംപള്ളി മനോജ് നൽകിയ ഹർജിയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെതിരേയെടുത്ത കോടതിയലക്ഷ്യ നടപടി പരിഗണിക്കവേയാണു സർക്കാർ ഇക്കാര്യം അറിയിച്ചത്. ഉത്തരവിന്‍റെ പകർപ്പ് ഹാജരാക്കാൻ ജസ്റ്റീസ് എ. ബദറുദ്ദീൻ നിർദേശിച്ചു. ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.

തങ്ങൾക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നേരത്തേ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇവരെ വിചാരണ ചെയ്യാൻ 2020ൽ സിബിഐ വ്യവസായ വകുപ്പിന്‍റെ അനുമതി തേടിയിരുന്നെങ്കിലും കഴിഞ്ഞ സർക്കാർ നൽകിയില്ല. തുടർന്ന് കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ‌

പിന്നീട് തീരുമാനം പുനഃപരിശോധിക്കാൻ രണ്ടുതവണ കോടതി നിർദേശിച്ചിട്ടും അനുമതി നൽകിയില്ല. തുടർന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടിയുണ്ടായത്.

വിചാരണയില്‍ സത്യം തെളിയുമെന്ന് ചന്ദ്രശേഖരന്‍

തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസില്‍ വിചാരണ ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ഐഎന്‍ടിയുസി പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ രംഗത്ത്. തട്ടിപ്പ് നടന്നതായി പറയുന്ന 10 വര്‍ഷത്തില്‍ താന്‍ ചെയര്‍മാനായത് മൂന്ന് വര്‍ഷം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

കോര്‍പറേഷനിലെ തീരുമാനങ്ങള്‍ എല്ലാം ബോര്‍ഡ് കൂട്ടായി എടുത്തതാണ്. പരാതിക്കാരന് സ്വാര്‍ഥ താത്പര്യമുണ്ടായിരിക്കാം.

പുതിയ യൂണിയന്‍ ഉണ്ടാക്കാനുള്ള നീക്കം തടഞ്ഞതാണ് വൈരാഗ്യ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോടികളുടെ അഴിമതി

2006 മുതൽ 2015 വരെയുള്ള കാലയളവിലെ തോട്ടണ്ടി ഇറക്കുമതിയിലടക്കം കോർപറേഷനിൽ കോടികളുടെ അഴിമതി നടന്നതായാണു കേസ്.

2006 മുതൽ 2011 വരെ ചെയർമാനായിരുന്ന ഇ. കാസിം, ജെ.എം.ജെ എന്ന സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരനായ ജയ്‌മോൻ ജോസഫ് എന്നിവരാണ് മറ്റു പ്രതികൾ. കാസിം മരിച്ചതിനാൽ കേസിൽനിന്ന് ഒഴിവാക്കി.

Kerala

അർഹരായവർക്ക് പട്ടയം നൽകുന്നതിന് സർക്കാർ മുൻഗണന നൽകും: മന്ത്രി എ.പി. അനിൽകുമാർ

തിരുവനന്തപുരം: ഏറ്റവും അർഹരായവർക്ക് പട്ടയം നൽകുന്നതിന് സർക്കാർ മുൻഗണന നൽകുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

രണ്ടാം ഭൂപരിഷ്കരണ നിയമം ഈ സർക്കാർ ഏറ്റവും ശക്തമായി നടപ്പിലാക്കും. ഇതിന്‍റെ ഭാഗമായി ഒന്നാം ഭൂപരിഷ്കരണത്തിന്‍റെ ഗുണഫലം ലഭിക്കാത്ത ആളുകൾക്ക് പുതിയ നിയമത്തിന്‍റെ ഗുണം ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തും.

വ്യവസായ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങളും ഭൂമിയുടെ കാര്യത്തിൽ ഉണ്ടാവുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. സർക്കാർ ഭൂമി കൈയേറുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. കൈയേറ്റം ബോധ്യപ്പെട്ടാലും മുഖം തിരിഞ്ഞു നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരേയും കർശന നടപടി സ്വീകരിക്കും.

ഇതോടൊപ്പം ഭൂമിയുടെ ന്യായവിലയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കും. ന്യായവില ഏകീകരണവുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ സ്വീകരിക്കും. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ ന്യായമായവ ഏറ്റവും വേഗം തീർപ്പാക്കും.

പത്ത് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കാൻ ആദ്യ ഘട്ടത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Kerala

ഡിഎംഒമാരുടെ ഒഴിവുകൾ നികത്തി സർക്കാർ; അഞ്ച് ജില്ലകളിൽ നിയമനം

തിരുവനന്തപുരം: വിവിധ ജില്ലകളിലെ മെഡിക്കൽ ഓഫീസർമാരുടെ (ഡിഎംഒ) ഒഴിവുകൾ നികത്തി സംസ്ഥാന സർക്കാർ. ഡിഎംഒമാരുടെ ഒഴിവ് ഉണ്ടായിരുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് നിയമനം.

കോഴിക്കോട് ഡോ. എൽ.ടി. സരിതകുമാരിയെ ആണ് ഡിഎംഒയായി നിയമിച്ചത്. ഡോ.ആർ. വിവേക് കുമാർ ആണ് കണ്ണൂർ ഡിഎംഒ. പകർച്ചവ്യാധി ഭീഷണി തുടരുന്നതിനിടെ ജില്ലകളിൽ ഡിഎംഒമാർ ഇല്ലാത്തതിൽ വിമർശനം ഉയർന്നിരുന്നു.

കാസർഗോഡ്: ഡോ. കെ.ടി. രേഖ, മലപ്പുറം: ഡോ.വി. വിനോദ്, ഇടുക്കി: ഡോ. ഐപ്പ് ജോസഫ് എന്നിവരെയാണ് നിയമിച്ചത്.

Kerala

വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് ; ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഇളവുമായി യുഡിഎഫ് സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു.

ജൂലൈ ഒന്നിന് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ബിൽ പാസായാലും വില്പനക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിന്‍റെ അവകാശവാദം.പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിന്‍റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു.

ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്.

നികുതി ഘടന ഉടൻ മാറ്റേണ്ടെന്ന അഭിപ്രായമാണ് നിലവിൽ മുഖ്യമന്ത്രി വി.ഡി. സതീശനുള്ളത്. വിവാദം അവസാനിപ്പിച്ചുവെന്ന നിലപാടിലാണ് എതിർപ്പ് ഉയർത്തിയിരുന്ന എക്സൈസ് മന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ.

അതിനിടെ, വിവാദ മദ്യനയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി.എം. സുധീരൻ തുറന്നടിക്കുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറച്ചത് പിൻവലിക്കണമെന്നും ധനബില്ലിൽ നികുതി ഘടന പാടില്ലെന്നും സുധീരൻ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു.

Kerala

ബാറുകൾ വാരിക്കോരി നൽകിയത് പിണറായി സർക്കാർ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന നാളുകളിലും ബാർ ലൈസൻസുകൾ വാരിക്കോരി നൽകിയതായി രേഖകൾ. അവസാന 72 ദിവസം മാത്രം 22 മദ്യശാലകൾക്കാണ് അന്നത്തെ എക്സൈസ് വകുപ്പ് അനുമതി നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാർച്ച് 15നു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ 10 മദ്യശാലകളുടെ ലൈസൻസാണ് കൂട്ടത്തോടെ വിതരണം ചെയ്തതെന്നു രേഖകൾ വ്യക്തമാക്കുന്നു.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 21 ബാറുകൾക്കും ഒരു ബിയർ- വൈൻ പാർലറിനുമാണ് ലൈസൻസ് നൽകിയത്. ആലപ്പുഴ. കോട്ടയം, പാലക്കാട്, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളിലായാണു തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് പുതിയ മദ്യവിൽപന ശാലകൾ എത്തിയത്.

മാർച്ച് അഞ്ചു മുതൽ 15 വരെയുള്ള തീയതികളിലായിരുന്നു ഇതിൽ ഭൂരിഭാഗം ബാറുകളുടെയും ലൈസൻസ് വിതരണം ചെയ്തത്. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെത്തുടർന്ന് മൂന്നു മദ്യശാലകളുടെ ലൈസൻസ് വിതരണം നടത്തുന്നതു നിർത്തിവച്ചിരുന്നു. ജനുവരിയിൽ ഒൻപത് ബാർ ലൈസൻസുകളും ഫെബ്രുവരിയിൽ മൂന്നു ബാറുകളുടെ ലൈസൻസുകളുമാണ് വിതരണം നടത്തിയതായാണ് രേഖകൾ.

സംസ്ഥാനത്താകെ ഇപ്പോൾ 903 ബാറുകളാണ് നിലവിലുള്ളത്. കൂടാതെ 222 ബിയർ- വൈൻ പാർലറുകളുമുണ്ട്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുന്പോൾ സംസ്ഥാനത്ത് പഞ്ചനക്ഷത്ര പദവിക്കു മുകളിലുള്ള 29 ബാറുകൾ മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. നിലവാരമില്ലാത്ത ബാറുകൾ അടച്ചുപൂട്ടാൻ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചതിനു പിന്നാലെ കോണ്‍ഗ്രസിലുണ്ടായ തർക്കങ്ങളാണ് പഞ്ചനക്ഷത്ര പദവിക്കു താഴെയുള്ള ബാറുകളുടെ അടച്ചുപൂട്ടലിൽ കലാശിച്ചത്.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ബാറുകൾ നിലവിലുള്ളത്-211 എണ്ണം. തൃശൂരിൽ 116 ബാറുകളുണ്ട്. കാസർഗോഡ് ജില്ലയിലാണ് കുറവ് ബാറുകളുള്ളത്-11 എണ്ണം മാത്രം. 512 ത്രീസ്റ്റാറും 308 ഫോർ സ്റ്റാറും 57 ഫൈവ് സ്റ്റാറും 26 ഹെറിറ്റേജ് ഹോട്ടലുകളുമുണ്ട്. യുഡിഎഫ് സർക്കാരിന്‍റെ പുതിയ മദ്യനയം വരാൻ ഇരിക്കുന്നതേയുള്ളൂ.

മദ്യശാലകളുടെ എണ്ണം കുറയ്ക്കാൻ ഇടയാക്കുന്നത് അടക്കമുള്ള നിർദേശമുണ്ടാകുമോ എന്നത് കാത്തിരുന്നു കാണേണ്ടിവരും.

Kerala

സുധീരൻ സർക്കാരിന്‍റെ കാലൻ; വിമർശനവുമായി വെള്ളാപ്പള്ളി

തിരുവനന്തപുരം: വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സർക്കാരിൻ്റെ തീരുമാനത്തിനെതിരെ തുറന്ന കത്തുകളയക്കുന്ന വി.എം. സുധീരൻ സർക്കാരിന്‍റെ കാലനാണെന്ന് വെള്ളാപ്പള്ളി വിമർശിച്ചു.

കരിമണൽ ഖനന അനുമതി രാജ്യപുരോഗതിക്കെന്നും, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് പ്രോത്സാഹിപ്പിക്കണമെന്നും വെള്ളാപ്പള്ളി ഓർമപ്പെടുത്തി. അയ്യപ്പസംഗമത്തിൽ ഇരുനൂറു മീറ്റർ ദൂരം പിണറായി വിജയൻ തന്നെ കാറിൽ കയറ്റിയതിൽ എന്താണ് തെറ്റ്?.

പിണറായി തന്നെയും താൻ പിണറായിയേയും സ്നേഹിക്കുന്നതിൽ ചിലർക്ക് അസൂയയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

Kerala

പരിധി ലംഘിക്കരുത്; ഗവർണറെ അതൃപ്തി അറിയിച്ച് സർക്കാർ

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തിന്‍റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച സംഭവത്തിൽ അതൃപ്തി അറിയിച്ച് സർക്കാർ. ചീഫ് സെക്രട്ടറി ഗവർണറുടെ സെക്രട്ടറിയെ വിളിച്ച് വിവരം ആരായുകയും സർക്കാരിന്‍റെ അതൃപ്തി അറിയിക്കുകയും ചെയ്‌തതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഒരു പ്രത്യേക യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചത്. യോഗാദിനത്തെ കുറിച്ചുള്ള ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഗവർണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സർക്കാരിന്‍റെ എക്സ്ക്യൂട്ടീവ് ചുമതലകളിൽപ്പെട്ടതാണ്.

ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ചീഫ് സെക്രട്ടറി ലോക്‌ഭവന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. യോഗദിനാഘോഷത്തിന്‍റെ ഒരുക്കം വിലയിരുത്താൻ ഗവർണർ രാജേന്ദ്ര ആർലേക്കർ ചൊവ്വാഴ്‌ച വിവിധ വകുപ്പുകളുടെ യോഗം നേരിട്ടു വിളിച്ചുചേർത്തിരുന്നു.

ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ദേശീയ ആരോഗ്യ മിഷൻ സംസ്ഥാന മേധാവിയും സർവകലാശാലാ വൈസ് ചാൻസലർമാരുമൊക്കെ യോഗത്തിൽ പങ്കെടുത്തിരുന്നു. സർക്കാരിന്‍റെ ഭരണകാര്യത്തിൽ ഇടപെട്ട് ഗവർണറുടെ ഈ നടപടി വൻ വിവാദമായിരുന്നു.

Kerala

വി.ഡി. സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ

തിരുവനന്തപുരം: വി.ഡി. സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. ആര്‍. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ.

സമ്പദ് വ്യവസ്ഥ ശക്തമാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള പദ്ധതി പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്ന സതീശൻ സർക്കാരിന്‍റെ ബജറ്റിൽ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് കിഫ്ബിയുടെ പുനസംഘടന. റവന്യു മോഡലായി കിഫ്ബിയെ മാറ്റുന്നതിനൊപ്പം പൂർണമായും ധനവകുപ്പിന്‍റെ നിയന്ത്രണത്തിലാക്കാനും നടപടി ഉണ്ടാകുമെന്നാണ് സൂചന.

Kerala

വി.ഡി. സതീശൻ സർക്കാരിന്‍റെ ഒരു മാസത്തെ പ്രോഗ്രസ് റിപ്പോർട്ട്

വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള ടീം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയിട്ട് ഇന്ന് ഒരു മാസം. ഒരു മാസം എന്നത് സർക്കാരിനെ വിലയിരുത്താനുള്ള പരിമിതമായ സമയമാണെങ്കിലും വൻ ജനപിന്തുണയോടെ 102 സീറ്റുമായി ഭരണത്തിലെത്തിയ സർക്കാരിന്‍റെ ഇതുവരെയുള്ള നേട്ടങ്ങൾ എന്തെല്ലാം; ഒപ്പം കോട്ടങ്ങളും..‍?

◄നേട്ടങ്ങൾ

►വാഗ്ദാനങ്ങൾ പാലിക്കാനുള്ള ശ്രമം

ജനങ്ങൾക്ക് നല്കിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന തോന്നൽ സൃഷ്ടിക്കാൻ സാധിച്ചു. അധികാരമേറ്റ ആദ്യ കാബിനറ്റിൽതന്നെ ആശമാരുടെ ഓണറേറിയം 3000 രൂപ വർധിപ്പിച്ചു. അതോടൊപ്പം അങ്കണവാടി ജീവനക്കാർ, പ്രീപ്രൈമറി ടീച്ചർമാർ, പാചകത്തൊഴിലാളികൾ എന്നിവർക്കും 1000 രൂപയുടെ വർധന. തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങൾക്കു നല്കിയ അഞ്ച് ഇന്ദിരാ ഗാരന്‍റികളിൽ ഒന്നായ സ്ത്രീകളുടെ സൗജന്യയാത്ര ഇതിനകം നടപ്പിലാക്കി. ഓർഡിനറി ബസുകളിൽ എല്ലാ വിഭാഗം സ്ത്രീകളുടെയും യാത്ര സൗജന്യമാക്കി.

►ഓപ്പറേഷൻ തൂഫാൻ

ലഹരി മാഫിയയ്ക്കെതിരേ ആഭ്യന്തരവകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്’ ഏറെ ഫലപ്രദമായി മുന്നോട്ടു പോകുന്നു. മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്തുന്നതിന്‍റെ ഭാഗമായ ഇതിനോടകം നാനൂറോളം കേസുകൾ എടുത്തു.

►ഭൂമിതർക്കത്തിന് പരിഹാരം

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് പിറ്റേദിവസം തന്നെ എറണാകുളം പാര്യത്തുകാവിലെ ഭൂപ്രശ്നം രൂക്ഷമായിരുന്നു. നിർബന്ധിത കുടിയൊഴിപ്പിക്കലിനായുള്ള പോലീസ് നടപടിയും ജനങ്ങളുടെ പ്രതിഷേധവുമൊക്കെ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ പതിറ്റാണ്ടുകൾ നീണ്ട ഈ പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടു. തർക്കഭൂമിയുടെ ഒരുഭാഗത്തുതന്നെ ഉന്നതിയിലെ താമസക്കാർക്ക് സർക്കാർ അഞ്ചുസെന്‍റ് വീടും ഭൂമിയും നല്കാൻ തീരുമാനമായി.

►രാഷ്‌ട്രീയ തീരുമാനങ്ങൾ

എൽഡിഎഫ് ഭരണകാലത്ത് അകാരണമായി പോലീസ് മർദനമേറ്റ കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്ന നടപടികളെടുത്തു. ആലപ്പുഴയിൽ കെഎസ് യു പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദിച്ച നടപടികൾ ഉൾപ്പെടെയുള്ള സമാനമായ കേസുകളിൽ അന്വേഷണവും നടപടിയും.

വടകരയിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പുകാലത്തുണ്ടായ കാഫീർ സ്ക്രീൻഷോട്ട് വിവാദത്തിൽ എസ്ഐടി രൂപീകരിച്ച് പുനരന്വേഷണം ആരംഭിച്ചു. ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായി.

►ധവളപത്രം

സംസ്ഥാനത്തിന്‍റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കി. സംസ്ഥാനത്തിന്‍റെ പൊതുകടവും ബാധ‍്യതകളും ധനസ്ഥിതിയും സംബന്ധിച്ച് സുതാര‍്യത സൃഷ്ടിച്ചു.

Kerala

പിഎം ശ്രീയിൽ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ സർക്കാരെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: പിഎം ശ്രീയില്‍ മന്ത്രിസഭാ ഉപസമിതി എല്ലാ വശങ്ങളും പരിശോധിച്ചശേഷം തുടര്‍ നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തീരുമാനിച്ച ഉപസമിതി പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കും. ഒപ്പിട്ട കരാറിന്‍റെ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കത്ത് വന്നിട്ടുണ്ട്. പിഎം ശ്രീ എന്ന് പറഞ്ഞല്ല ഫണ്ട് തന്നത്. പിഎം ശ്രീ ഒപ്പുവയ്ക്കാത്തത് കൊണ്ട് കേന്ദ്രം എസ്എസ്‌കെ ഫണ്ട് തടഞ്ഞുവച്ചു. പദ്ധതിയില്‍ ഒപ്പിട്ട് നാലാം നാള്‍ ഫണ്ട് അനുവദിച്ചു. 99 കോടി ആ ഇനത്തില്‍ വന്നു.

പിഎം ശ്രീ ഫണ്ട് ആണെന്ന് ആരും പറഞ്ഞില്ല. സ്‌കൂളുകളുടെ തെരഞ്ഞെടുപ്പാണ് അടുത്തഘട്ടം. ആ കാര്യങ്ങളെ സംബന്ധിച്ച് ഉപസമിതിയുടെ തീരുമാനത്തിനുശേഷം തീരുമാനമെടുക്കും. ഒപ്പിട്ടവര്‍ ഉണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ചാണ് പറഞ്ഞതെന്നും ഷംസുദ്ദീൻ വ്യക്തമാക്കി.

Kerala

പിഎം ശ്രീ; നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ

തിരുവനനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ പിഎം ശ്രീയിൽ തീരുമാനമെടുക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ എൻ. ഷംസുദീൻ, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്.

സമിതിയുടെ റിപ്പോർട്ട് പരിശോധിച്ചശേഷമായിരിക്കും പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ തുടർ നടപടി സ്വീകരിക്കുക. പിഎം ശ്രീ തൽസ്ഥിതി റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. കരാർ മരവിപ്പിച്ച എല്‍ഡിഎഫ് സർക്കാർ നടപടിക്ക് നിയമ പ്രാബല്യം ഇല്ലെന്നാണ് റിപ്പോർട്ട്.

മുൻ സർക്കാർ ഒപ്പുവയ്ക്കുകയും നടപ്പാക്കുകയും ചെയ്ത കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഇനി പിന്മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

National

രജിസ്ട്രേഷൻ എവിടെ? ടാക്സ് എവിടെ? ആർഎസ്എസിനെ വളഞ്ഞുപിടിച്ച് കർണാടക സർക്കാർ

ബംഗളൂരു: ആർഎസ്എസിനെ കുരുക്കിലാക്കി കർണാടക സർക്കാരിന്‍റെ നീക്കം. നൂറു വർഷമായി പ്രവർത്തിക്കുകയാണെന്നു പറയുന്ന സംഘടനയ്ക്കു രജിസ്ട്രേഷൻ ഇല്ലാത്തതാണ് കർണാടക സർക്കാർ ആയുധമാക്കിയിരിക്കുന്നത്. സംസ്ഥാന ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ ആർഎസ്എസ് ദേശീയ അധ്യക്ഷനു തന്നെ ഇക്കാര്യങ്ങൾ ചോദിച്ചുകൊണ്ട് കത്തയച്ചു.

എന്നാൽ, ഒരു നൂറ്റാണ്ടായി പ്രവർത്തിക്കുന്ന സംഘടനയായ ആർഎസ്എസിന് രജിസ്ട്രേഷന്‍റെ ആവശ്യമില്ലെന്നായിരുന്നു ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പ്രതികരണം. എന്നാൽ, ഇതങ്ങനെ വിടാൻ ഉദ്ദേശ്യമില്ലെന്നും സംഘടനകൾ രാജ്യത്തെ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും പ്രിയങ്ക് ഖാർഗെ വീണ്ടും മാധ്യമങ്ങളോടു പറഞ്ഞു. ആർഎസ്എസുമായി ബന്ധപ്പെട്ട സംഭാവനകൾ, നികുതികൾ, മറ്റ് വിഷയങ്ങൾ എന്നിവ അറിയാൻ സർക്കാരിന് അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

താൻ ആർഎസ്എസ് തലവൻ ഭാഗവതിന് അയച്ച എട്ട് ചോദ്യങ്ങൾക്കു മറുപടി നൽകില്ലെന്ന് ആർഎസ്എസ് പറയാൻ കഴിയില്ല, കാരണം ആ ചോദ്യങ്ങൾ സംഘടനയുമായി ബന്ധപ്പെട്ടതാണ്- ഖാർഗെ ന്യൂഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. സംഘത്തിലെ സ്വയംസേവകർ പറയുന്ന കാര്യങ്ങൾ അവർക്കു ശരിയായിരിക്കാം, പക്ഷേ, സർക്കാരിന് അതു ബാധകമല്ല.

വിപുലമായ രീതിയിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് ഏതു നിയമപരമായ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു ഖാർഗെയുടെ ചോദ്യം. സംഭാവനകൾ, നികുതികൾ, മറ്റ് ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയുടെ വിവരങ്ങളും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അഖില ഭാരതീയ പ്രതിനിധി സഭ (ആർഎസ്എസിന്‍റെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സമിതി) റിപ്പോർട്ടിൽ, കർണാടകയിൽ സംഘടനയുടെ പരിപാടികളിലൂടെ ഏകദേശം 20 ലക്ഷം പേർ സംഘടിച്ചതായി അവകാശപ്പെടുന്നു.

ഒരു രാജ്യത്ത് ഒരു സാനിറ്റേഷൻ തൊഴിലാളിക്കു പോലും രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമുണ്ട്. അതേസമയം, ഇത്രയും അംഗബലവും പ്രവർത്തനങ്ങളുമുള്ള സംഘടനയ്ക്കു രജിസ്ട്രേഷൻ ഇല്ലാതെ എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.

ആർഎസ്എസിന്‍റെ നേതാക്കളുടെയും പരിപാടികളുടെയും സുരക്ഷാ ചെലവുകൾ നികുതിദായകരുടെ പണം മുടക്കിയാണ് നടത്തുന്നതെന്ന് ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ, നികുതിദായകർക്ക് ആർഎസ്എസിന്‍റെ നിയമപരമായ നിലപാട് ചോദിക്കാൻ അവകാശമില്ലേയെന്നും അദ്ദേഹം ചോദിച്ചു. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ആർഎസ്എസിന് എങ്ങനെ ഫണ്ട് കൈകാര്യംചെയ്യാൻ കഴിയുമെന്നതിന് ഉത്തരം പറയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.

Kerala

എംബിബിഎസ് ഫീസ് പരാതി;രക്ഷിതാക്കളുടെ യോഗം വിളിക്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർഥികളിൽനിന്ന് കോളജുകൾ അധികമായി ഫീസ് ഈടാക്കിയെന്ന പരാതിയിൽ രക്ഷിതാക്കളുടെ യോഗം വിളിക്കാൻ സർക്കാർ തീരുമാനം.

അധികമായി ഈടാക്കിയ ഫീസ് തിരികെ നൽകാൻ നാഷണൽ മെഡിക്കൽ കമ്മീഷൻ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു നേരത്തേ നിർദേശം നല്കിയിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ സർക്കാർ അടിയന്തര യോഗം വിളിച്ചത്.

നാഷണൽ മെഡിക്കൽ കൗണ്‍സിൽ ആക്ട് 2019ന് വിരുദ്ധമായി വിദ്യാർഥികളിൽനിന്ന് ഈടാക്കിയ ആറു മാസത്തെ അധിക ഫീസ് ആണ് തിരികെ നൽകേണ്ടതെന്നു കാട്ടി ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷന് നാഷണൽ മെഡിക്കൽ കൗണ്‍സിൽ കത്തു നല്കിയിരുന്നു.

നാലരവർഷത്തെ ഫീസ് മാത്രമേ വാങ്ങാവൂ എന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ നേരത്തേ സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ, അതു ലംഘിച്ച് ഫീസ് വാങ്ങിയെന്നു കാട്ടി വിദ്യാർഥികൾ പരാതി നല്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾക്കായി ആരോഗ്യമന്ത്രി ഇന്നലെ മെഡിക്കൽ കോളജ് അധികൃതരുടെ യോഗം വിളിച്ചിരുന്നു.

ഈ യോഗത്തിൽ അധികമായി വാങ്ങിയ ഫീസ് തിരികെ നല്കണമെന്നു സർക്കാർ നിർദേശിച്ചു. എന്നാൽ നിലവിൽ ഫീസ് സംബന്ധിച്ച് കേസ് കോടതിയിലെന്ന നിലപാടാണ് കോളജ് അധികൃതർ സ്വീകരിച്ചത്. ഇത്തരമൊരു സാഹചര്യത്തിലാണ് രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേർക്കാൻ സർക്കാർ തീരുമാനിച്ചത്.

Kerala

പരിയത്തുകാവ് കുടിയൊഴിപ്പിക്കൽ ; പുനരധിവാസ പദ്ധതി തയാറെന്ന് സർക്കാർ കോടതിയിൽ

കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പരിയത്തുകാവ് ഉന്നതിയിൽ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്കായി പുനരധിവാസ പദ്ധതി തയാറായതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഏഴു കുടുംബങ്ങൾക്കായാണ് പുനരധിവാസ പദ്ധതി തയാറാക്കിയത്. കരാറിൽ മൂന്നു കുടുംബങ്ങൾകൂടി ഒപ്പിടേണ്ടതുണ്ട്.

പ്രശ്നത്തിനു പരിഹാരമായതായും ഒത്തുതീർപ്പുവ്യവസ്ഥകൾ സജ്ജമാണെന്നുമുള്ള സർക്കാരിന്‍റെയും കക്ഷികളുടെയും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ ജസ്റ്റീസ് ടി.ആർ. രവി പുരോഗതി അറിയിക്കുന്നതിനായി ഹർജി 29ന് പരിഗണിക്കാനായി മാറ്റി. കുടിയൊഴിപ്പിക്കൽ സംബന്ധിച്ച് പെരുമ്പാവൂർ മുൻസിഫ് കോടതിയിൽനിന്നു പുതിയ ഉത്തരവുകളൊന്നും പാടില്ലെന്ന ഇടക്കാല നിർദേശവും അതുവരെ നീട്ടി.

ഉന്നതിയിലെ സ്വകാര്യഭൂമിയിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതി ഇന്നലെവരെയാണു സമയം അനുവദിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ ചർച്ച നടത്തി ഒത്തുതീർപ്പുണ്ടാക്കിയത്.

ഏഴു കുടുംബങ്ങൾക്കും അഞ്ചു സെന്‍റ് സ്ഥലം വീതവും വഴിയും നൽകാൻ സ്ഥലമുടമകൾ സമ്മതിച്ചു. ഇവിടെ 1,000 ചതുരശ്രയടിയുടെ വീടുകൾ സ്പോൺസർഷിപ്പിലൂടെ ഒരു വർഷത്തിനകം നിർമിച്ചുനൽകുമെന്ന് സർക്കാരും വ്യക്തമാക്കി.

ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങൾ ക്രമസമാധാന പ്രശ്‌നങ്ങൾക്കു കാരണമായേക്കുമെന്നു ചൂണ്ടിക്കാട്ടി എറണാകുളം റൂറൽ എസ്പി നൽകിയ ഹർജി കോടതിയുടെ പരിഗണനയിലുണ്ട്.

ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കാനുള്ള മുൻസിഫ് കോടതി ഉത്തരവിനെത്തുടർന്ന് സർക്കാർ നൽകിയ ഉപഹർജിയും നിലവിലുണ്ട്.

Kerala

കട്ടപ്പുറത്താകാൻ വയ്യ ; സർക്കാരിന് മുന്നിൽ ഉപാധികളുമായി സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ രംഗത്ത്. സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര നൽകിയതോടെ തങ്ങളുടെ കളക്ഷനിൽ വൻ ഇടിവ് സംഭവിച്ചു. അതിനാൽ സ്വകാര്യ ബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന് ഉടമകൾ പറഞ്ഞു.

സ്വകാര്യ ബസുകളുടെ പ്രതിദിന കളക്ഷൻ മുഴുവൻ സർക്കാരിന് കൈമാറാൻ തയാറാണ്. പകരമായി ഓടുന്ന ഓരോ കിലോമീറ്ററിനും 55 രൂപ വീതം സർക്കാർ നൽകണം. ഡ്രൈവറെ സ്വകാര്യ ബസുടമ നിയമിക്കും. കണ്ടക്ടറെ സർക്കാർ നിയമിക്കണം.

റോഡ് നികുതി, ഇൻഷുറൻസ്, അറ്റകുറ്റപ്പണി തുടങ്ങിയവ ഉടമ വഹിക്കും. സ്ത്രീകൾക്ക് സൗജന്യമായി സർവീസ് നൽകാം, നഷ്ടപരിഹാരം സർക്കാർ നൽകണമെന്നും ബസ് ഉടമകളുടെ സംഘടനകൾ ആവശ്യപ്പെട്ടു.

Kerala

ധാരണാപത്രം സർക്കാർ പുതുക്കിയില്ല; നെല്ലുവില വിതരണം വൈകും

രാമങ്കരി: ബാങ്കുകളുമായുള്ള ധാരണപത്രം സർക്കാർ പുതുക്കാത്തതിനാൽ കുട്ടനാട്ടിലെ പുഞ്ചകൃഷിയിൽ സംഭരിച്ച നെൽ വില ലഭിക്കുന്നത് ഇനിയും വൈകും. എസ്ബിഐ, കനറബാങ്കുകളുടെ കൺസോർഷ്യവുമായി സപ്ലൈകോ പിആർഎസ് വായ്പയുടെ ധാരണാപത്രം വീണ്ടും ഒപ്പുവച്ചാലെ വില വിതരണം പുനഃരാരംഭിക്കാനാവൂ.

ഏതാനും ദിവസം മുന്പ്100 കോടി രൂപ സപ്ലൈകോ ബാങ്കുകൾക്ക് കൈമാറിയതിന്‍റെ അടിസ്ഥാനത്തിൽ ഏപ്രിൽ 30 വരെ പി എംഒ വെരിഫിക്കേഷൻ പൂർത്തിയാക്കിയവർക്കെല്ലാം വില വിതരണം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ കരാർ പുതുക്കാതെ അത് നടപ്പാകില്ലെന്നാണ് പുതിയ വിവരം.

പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പണം കർഷകരുടെ അക്കൗണ്ടിലെത്താത്തതിനാൽ കുട്ടനാട്ടിൽ അടുത്തിടെ കടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. സംഭരിച്ച നെല്ലിന്‍റെ പിആർഎസ് രസീത് ഈടാക്കി സർക്കാർ ഗാരന്‍റിയിലാണ് ബാങ്കുകൾ വായ്പയായി കർഷകർക്ക് വില അക്കൗണ്ടിലേക്കിടുന്നത്.

നിലവിൽ 284 കോടിയോളം രൂപ കുട്ടനാട്ടിലെ കർഷകർക്ക് ലഭിക്കാനുണ്ട്. കരാർ പുതുക്കിയാലും ഏപ്രിൽ 30വരെയുള്ള പിആർഎസ് രസീതുകളുടെ പണമേ ബാങ്കുകൾവഴി ലഭിക്കൂ. ബാക്കിയുള്ളവർ വീണ്ടും കാത്തിരിക്കേണ്ടിവരും.

അതേസമയം ബാങ്കുകളുമായി കരാർ പുതുക്കാനുള്ള ശ്രമത്തിലാണന്നും പണം വിതരണം ചെയ്യാനുള്ള നടപടിയുണ്ടാകുമെന്നും സപ്ലൈകോ പാഡി മാർക്കറ്റിംഗ് വിഭാഗം അറിയിച്ചു. പണം ഉടനെതന്നെ വിതരണം ചെയ്യുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും മുൻകാല അനുഭവങ്ങൾവച്ച് ഇത് വിശ്വാസത്തിലെടുക്കുക പ്രയാസമാണന്നും ഇനിയും നീണ്ടുപോകുമോ എന്നാണ് ആശങ്കയെന്നുമാണ് കർഷകർ പറയുന്നത്.

Kerala

'നിപയെ വേണ്ട ഗൗരവത്തോടെ കാണുന്നില്ല, സർക്കാർ-ആരോഗ്യവകുപ്പ് ഏകോപനമില്ല': പിണറായി വിജയൻ

തിരുവനന്തപുരം: നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപയെ വേണ്ട ഗൗരവത്തോടെ കാണുന്നില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാർ- ആരോഗ്യവകുപ്പ് ഏകോപനമില്ല. ആരോഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല. ജാഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ദേവസ്വം പ്ലീഡർ നിയമനത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ദേവസ്വം പ്ലീഡർ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

Kerala

മുൻ സർക്കാരുകൾ ഒന്നും കടന്നുപോകാത്ത പ്രതിസന്ധിയിൽ സർക്കാർ: വി.ഡി. സതീശൻ

തിരുവനന്തപുരം :കേരളത്തിൽ ഇന്നേവരെ ഒരു സർക്കാരിനും നേരിടേണ്ടി വരാത്ത പ്രതിസന്ധികളിലൂടെയാണ് ഈ സർക്കാർ കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി വലിയ പ്രതിസന്ധികളുടെ ചിത്രം തുറന്നുകാട്ടിയത്

വൻ കടബാധ്യത

നിയമസഭയിൽ അവതരിപ്പിച്ച സാമ്പത്തിക ധവളപത്രം കേരളത്തിന്‍റെ രാഷ്ട്രീയ സാമ്പത്തിക ആരോഗ്യത്തിന്‍റെ സ്കാനിംഗ് റിസൾട്ട് ആണ്. 5.07 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്‍റെ ബാധ്യത. മൊത്തം സംസ്ഥാന ജിഡിപിയുടെ പ 39.5 ശതമാനം കടമാണ്. ദേശീയ ശരാശരി 25% മാത്രമേ ഉള്ളൂ. പലിശയ്ക്കു വേണ്ടി മാത്രം നമ്മുടെ മൊത്തം വരുമാനത്തിന്‍റെ 17.3 ശതമാനം ചെലവാക്കേണ്ടി വരും . കഴിഞ്ഞ സർക്കാർ ഉണ്ടാക്കിയ മൊത്തം പ്ലാനായ 35,000 കോടി രൂപയിൽ 20,500 കോടി രൂപയുടെ കണക്ക് കാണാനില്ല. 10,000 കോടി രൂപ മാത്രമേയുള്ളൂ .ഗവൺമെന്‍റ് ജീവനക്കാരുടെ ചെലവിനത്തിലായാലും സപ്ലൈകോ മെഡിക്കൽ കോർപ്പറേഷൻ പോലുള്ള ചെലവിനങ്ങളിൽ ആയാലും കൊടുക്കേണ്ട 48,733 കോടി രൂപ ഇനിയും കൊടുത്തിട്ടില്ല. 20,000 കോടി രൂപ പെട്ടെന്ന് അടച്ചു തീർക്കേണ്ടി വരും. സംസ്ഥാന ഖനാവിൽ ധാരാളം പൈസ ബാലൻസ് ഉണ്ടെന്നുള്ള മുൻധനമന്ത്രിയുടെ വാദം നൂറു ശതമാനം തെറ്റാണ്.

കിഫ്ബി എന്തു ഗുണം?

കിഫ്ബി എന്ന പ്രതിഭാസം എന്തു ഗുണമാണ് കേരളത്തിന് കിട്ടിയതെന്ന് അറിയില്ല കിഫ്ബി വൻതോതിൽ കടം വാങ്ങുന്നു . അതിനു ഗ്യാരണ്ടി ഗവൺമെന്‍റ് കൊടുക്കുന്നു. കിഫ്ബിയിൽ എന്തു ചെയ്യണം എന്നുള്ളത് ധനം വകുപ്പ് പഠനം നടത്തി തീരുമാനിക്കും. കിഫ്ബി ഉണ്ടാക്കിയ പ്രതിസന്ധികൾ മറികടക്കാനുള്ള മാർഗങ്ങൾ ഗവൺമെന്‍റ് പഠിച്ചുകൊണ്ടിരിക്കുകയാണ്. നടപ്പാക്കിയ പദ്ധതികളിൽ വലിയ വിവേചനം ഉണ്ടായിട്ടുണ്ട്. കണ്ണൂരിന് മാത്രം 20. 4 ശതമാനം തുക വിനിയോഗിച്ചു. മറ്റ് ജില്ലകൾക്കു വളരെ കുറവാണ്.

52 കോടി നൽകും

പാലക്കാട് കർഷകർക്കു നൽകാനുള്ള 52 കോടി രൂപ ഉടൻ വിതരണം ചെയ്യും. പാലക്കാട് നെല്ലു സംഭരണത്തിൽ പ്രാഥമിക സഹകരണസംഘങ്ങളെ മാറ്റി ദേശീയ ബാങ്കുകളെ ഏൽപ്പിക്കും.
കേരള ഹൈക്കോടതിയിലെ സ്പെഷൽ പ്ലീഡർ മാരെ ഉൾപ്പെടെയുള്ള എല്ലാ കോടതികളുടെയും പ്ലീഡർമാരെ മാറ്റിനിയമിച്ചിട്ടുണ്ട്. വിവിധ ബോർഡുകളുടെ ചെയർമാൻമാരെയും വൈസ് ചെയർമാൻമാരെയും ഉടൻ നിയമിക്കും. നിലവിലുള്ളവരോടു മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ധനസഹായം

തൃശൂർ വെടിക്കെട്ട് ദുരന്തത്തിലെ ആശ്രിതർക്ക് 13 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചു. കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ ഭാര്യയുടെ അപേക്ഷ പ്രകാരം അന്വേഷണം സിബിഐക്ക് വിട്ടുകൊടുത്തിട്ടുണ്ട് .നവീൻ ബാബുവിന്‍റെ മകളായ കുമാരി എൻ. നായർക്ക് ആശ്രിത നിയമം നൽകും. ജൂലൈ 19 വരെ നടക്കുന്ന 52 ദിവസ ട്രോളിംഗിനു ഗവൺമെന്‍റ് എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.

Leader Page

വിസ്മയ ബജറ്റിന് കാതോർത്ത് കേരളം; ഭരണഭാരം കുറയ്ക്കാം

സംസ്ഥാനത്തിന്‍റെ മൊത്ത റവന്യു വരുമാനത്തിൽനിന്ന് നിർബന്ധിതമായി വകയിരുത്തപ്പെട്ടുപോരുന്ന മുഖ്യ ചെലവിനങ്ങളായ ശന്പളം, പെൻഷനുകൾ, പലിശ തിരിച്ചടവുകൾ എന്നിവ ആകെ മൊത്തം 2015ൽ 61 ശതമാനമായിരുന്നത് 2025-ൽ 73 ശതമാനത്തിലെത്തി, അഖിലേന്ത്യാ തലത്തിൽ ഇത് 53 ശതമാനമാണ്. ഇപ്രകാരം പൊതുവെ ബാധകമായ നിശ്ചിത ശരാശരി 60 ശതമാനത്തിലും താഴ്ന്ന നിരക്കിൽ ഇന്ത്യയിൽ തുടർന്നു വരുന്നത് കേരളഭരണത്തിന്‍റെ കണ്ണ് തുറപ്പിക്കട്ടെ!

"നിത്യനിദാന ഭരണ നടത്തിപ്പ് ചെലവുകൾ’ 2015ലെ 45,000 കോടി രൂപയിൽനിന്ന് 2025ൽ 95,000 കോടിയായി ഉയർന്നു. അതായത്, 110 ശതമാനം വർധന. സർക്കാർ പെൻഷനുകൾ കൈപ്പറ്റുന്നവരുടെ എണ്ണം 2015ലെ അഞ്ചു ലക്ഷത്തിൽനിന്ന് 2025ൽ 7.5 ലക്ഷമായി ഉയർന്നു; 50 ശതമാനം വർധന.

കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള നിരക്ക് 2015ലെ 32 ശതമാനത്തിൽനിന്ന് 2025ൽ 37 ശതമാനത്തിലെത്തി. ഇതിനോടനുബന്ധിച്ച പലിശ തിരിച്ചടവ് തുക 12,000 കോടി രൂപയിൽനിന്ന് 22,000 കോടിയായി. ഇത് ഭരണഭാര കെടുതിയുടെ അമിത വർധന ശരിവയ്ക്കുന്നതാണ്. അതായത്, ധനകാര്യ മികവിന്‍റെ രംഗത്ത് കേരളം അമിത ഭരണഭാരത്താൽ ഉഴലുകയാണ്.

വ്യവസായ നിക്ഷേപം

കേരളത്തിൽ അടിസ്ഥാന വ്യവസായ ക്യാപിറ്റൽ-നിക്ഷേപ നിരക്ക് 2015ൽ 17 ശതമാനമായിരുന്നത് 2025ൽ 10 ശതമാനത്തിലേക്ക് താണു. ഇത് അഖിലേന്ത്യാ തലത്തിൽ 18%എന്ന നിലവിൽ തുടരുന്നുണ്ട്. അതായത് കേരളത്തിൽ വലിയ തോതിൽ വ്യവസായ നിക്ഷേപം കുറവും, പിന്നോട്ടും പോയിരിക്കുന്നു. ഇതിനു പ്രതിവിധി വേണം.

ഭരണയന്ത്രം

കേരളത്തിന് താങ്ങാൻ കഴിയുന്നതിലും വലിയ ഉദ്യോഗസ്ഥ സംവിധാനമാണ് നിലവിലുള്ളത്. ഏതാനും "കോർ-സർക്കാർ’ വകുപ്പുകളിൽ 2015ൽ ആയിരം പേർക്ക് 18 ഉദ്യോഗസ്ഥരുണ്ടായിരുന്നത് 2025ൽ ആയിരംപേർക്ക് 19ലേക്ക് വളർന്നു. ഇത് അഖിലേന്ത്യ ശരാശരി ബാധക നിരക്കായ 14-16 എന്നതിനേക്കാൾ ഉയർന്ന തോതിലാണ്. അതായത് പൊതു ഭരണഭാരത്തിന് കേരളം ഇന്ത്യയേക്കാൾ ഭാരിച്ച നിലയിൽ എത്തിയിരിക്കുന്നു.

വ്യാവസായികമായി മുന്നിട്ടുനിൽക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, മഹാരാഷ്‌ട്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ പൊതു-തൊഴിൽ-ജനസംഖ്യാ റേഷ്യോ ആയിരത്തിന് 15-20 ആയി തുടരുന്പോൾ ഇത് കേരളത്തിൽ 21-23 എന്ന ഉയർന്ന തോതിലേക്ക് എത്തിയിരിക്കുന്നു. അതായത് കേരളത്തിലെ ഭരണസംവിധാനത്തിൽ ഉദ്യോഗസ്ഥരുടെ എണ്ണം അഖിലേന്ത്യാ വ്യവസായ വളർച്ച കൈവരിച്ച സംസ്ഥാനങ്ങളുടെ നിരക്കിനേക്കാൾ 30-40 ശതമാനം ഉയരത്തിലാണ്. ചിട്ടയായ പുനരേകീകരണം മനുഷ്യശേഷി വിനിയോഗത്തിലുണ്ടാവണം.

മാറ്റങ്ങൾ വരേണ്ട ഭരണതലങ്ങൾ

  • നിലവിലെ വളരെ ഉയർന്ന റവന്യു ചെലവുനിരക്ക് 90ൽനിന്ന് 75 ശതമാനത്തിലേക്ക് കുറയ്ക്കുക; 20,000 കോടി രൂപ വികസന പ്രവർത്തനങ്ങൾക്കു കിട്ടും.
  • പെൻഷൻ പരിഷ്കരണം വഴി ചെലവ് വിഹിതം നിലവിലെ 20 ശതമാനത്തിൽനിന്നു 10 ശതമാനമാക്കണം.
  • പൊതുമേഖലയുടെ നഷ്ടം 20-30 ശതമാനം ഓരോ വർഷവും ത്വരിതഗതിയിൽ ഇല്ലാതാക്കാം.

Kerala

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍: സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച, ഉന്നതതല യോഗം ആരംഭിച്ചു

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചു. മന്ത്രി റോജി എം. ജോണിന്‍റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. സമരസമിതി പ്രതിനിധികളും സ്ഥലം ഉടമയായ കണ്ണോട്ട് ശങ്കരന്‍ നായരുടെ കുടുംബാംഗങ്ങളും മുന്‍ എംഎല്‍എ പി.വി. ശ്രീനിജനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

ജൂണ്‍ 16 വരെയാണ് കുടിയൊഴിപ്പിക്കല്‍ നീട്ടി വച്ചിരിക്കുന്നത്. കുടുംബങ്ങളെ സ്ഥലത്ത് നിന്നും കുടിയൊഴിപ്പിച്ച ശേഷം മറ്റെവിടെയെങ്കിലും പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും ഉന്നതി നിവാസികള്‍ അംഗീകരിച്ചിരുന്നില്ല. തങ്ങള്‍ സ്ഥലത്ത് നിന്നും മാറിപ്പോകില്ല എന്നാണ് ഉന്നതി നിവാസികള്‍ പറയുന്നത്.

ഇന്നലെയാണ് മലയിടംതുരുത്തിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടികള്‍ ജൂണ്‍ 16 വരെ നീട്ടിയത്. സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആര്‍. രവി ഉത്തരവിട്ടത്. പ്രശ്‌നപരിഹാരത്തിനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അതിനായി രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്നുമുള്ള അപേക്ഷ പരിഗണിച്ച് മേയ് 25ന് സമയം ജൂണ്‍ ഒമ്പത് വരെ നീട്ടിയിരുന്നു.

എന്നാല്‍ ജൂണ്‍ ഒമ്പതിനകം കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ജൂണ്‍ ഒന്നിന് ഉത്തരവിട്ടതോടെ ആലുവ റൂറല്‍ എസ്പി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ എട്ട് കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്.

Kerala

എംഎസ്‌‌സി കപ്പലിലെ നാവികരെ തടഞ്ഞുവച്ച കേന്ദ്രനടപടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പലിലെ ഏഴ് നാവികരെ രാജ്യം വിടാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന് ഹൈക്കോടതിയുടെ വിമര്‍ശനം. സംഭവത്തിൽ കേന്ദ്ര ഷിപ്പിംഗ് ഡയറക്ടറെ രൂക്ഷമായി വിമർശിച്ചാണ് ഹൈക്കോടതി രംഗത്തെത്തിയത്.

നാവികർക്കെതിരായ അന്വേഷണം തോന്നിയ പോലെയാണെന്നാണ് കോടതി നിരീക്ഷണം. അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ തീരുമാനമെടുക്കാന്‍ വൈകുന്നതിൽ കോടതി വിശദീകരണം ചോദിച്ചു. എംഎസ്‌സി എല്‍സ 3 കപ്പലിലെ ഏഴ് നാവികർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം.

തടഞ്ഞുവയ്ക്കപ്പെട്ട നാവികരുടെ വ്യക്തിസ്വാതന്ത്ര്യത്തെ തടസപ്പെടുത്തിയെന്നും നാവികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്നും കോടതി വിമർശിച്ചു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളിയാണ് കോടതി പ്രതികരിച്ചത്. ഒരു വര്‍ഷമായിട്ടും അന്വേഷണം പൂര്‍ത്തിയാക്കാനായില്ലെന്ന് ചൂട്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം.

സ്വദേശത്തേക്ക് മടങ്ങാനായില്ലെങ്കില്‍ നാവികര്‍ക്ക് മാനസികാഘാതമുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയാകുംവരെ നാവികര്‍ക്ക് രാജ്യത്ത് തുടരാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിദേശ രാജ്യത്ത് ആഡംബരത്തിന്‍റെ മടിത്തട്ടില്‍ കഴിഞ്ഞാലും മാനസികപ്രശ്‌നമുണ്ടാക്കുമെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. നാവികരുടെ ഹര്‍ജിയില്‍ ജൂണ്‍ എട്ടിനകം ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ മറുപടി നല്‍കണമെന്നും കോടതി അറിയിച്ചു.

കഴിഞ്ഞ വർഷം മേയ് അവസാനത്തോടെയാണ് കേരളാ തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയായി കണ്ടെയ്നറുകളുമായി വന്ന എംഎസ്‌സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ ചെരിഞ്ഞത്.

National

ബംഗാളില്‍ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിക്ക് തുടക്കം

കോൽക്കത്ത: പശ്ചിമബംഗാളിൽ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിക്ക് തുടക്കം കുറിച്ച് ബിജെപി സർക്കാർ. സംസ്ഥാനത്തുടനീളം സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ഇന്നു മുതൽ പണം നൽകേണ്ടതില്ല.

ഹ്രസ്വ, ദീർഘദൂര സർക്കാർ ബസുകളിലെല്ലാം സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കും. പദ്ധതിയിലൂടെ ലക്ഷക്കണക്കിന് സ്ത്രീ യാത്രക്കാർക്ക് സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്ത്രീ ശാക്തീകരണം വര്‍ധിപ്പിക്കുന്നതിനും പൊതുഗതാഗത സംവിധാനത്തിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളിലെ എല്ലാ സംസ്ഥാന ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഉണ്ടായിരിക്കും.

ബംഗാളില്‍ താമസക്കാരായ സ്ത്രീകള്‍ക്കാണ് യാത്രാസൗജന്യം ലഭിക്കുക. ഹ്രസ്വ ദൂര- ദീര്‍ഘദൂര യാത്രകള്‍ക്ക് ഒരുപോലെ സൗജന്യം ലഭിക്കും. ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പേരും ഫോട്ടോയുമുള്ള ഡിജിറ്റല്‍ സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. ക്യൂആര്‍ കോഡ് സഹിതമുള്ളതാണ് ഈ കാര്‍ഡ്. സ്മാര്‍ട്ട് കാര്‍ഡിനായി ബ്ലോക്ക് ഡെവലപ്പ്‌മെന്‍റ് ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.

Kerala

ദീപിക അവതരിപ്പിച്ച കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മുഖ്യമന്ത്രി

കോട്ടയം: ന്യുനപക്ഷങ്ങള്‍ക്കും കര്‍ഷകര്‍ക്കുമായി അതിമനോഹരമായ മുഖപ്രസംഗങ്ങള്‍ എഴുതി ശക്തമായി നിലപാട് സ്വീകരിക്കുന്ന പത്രമാണ് ദീപികയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.

ദീപികയിലെ ആദ്യമുഖ പ്രസംഗത്തിലെ വാക്കുകള്‍ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജമന്ദിരങ്ങളിലും മന്ത്രി സത്തമന്മാരുടെ സഭകളിലും ന്യായകര്‍ത്താക്കന്‍മാരുടെ സന്നിധാനത്തിലും പോയി നാട്ടില്‍ നടക്കുന്ന അനീതിയായ നടത്തങ്ങള്‍ പരജനപീഡകള്‍, സാധുക്കള്‍ക്കുള്ള ആവശ്യങ്ങള്‍ അറിയിച്ചു പരജനസങ്കടങ്ങള്‍ക്കു നിവൃത്തി വരുത്തി സകലഗുണ പ്രദസമുഖിയായി വിലസി എങ്ങും സഞ്ചരിച്ചു മംഗല്യമോടെ ചിരഞ്ജീവിയായി വാണുകൊണ്ടിരുന്നാലും... എന്ന ആദ്യ മുഖപ്രസംഗ വാക്കുകള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 140 വര്‍ഷങ്ങളായി ഈ വാക്കുകളില്‍ നിന്നു വ്യതിചലിക്കാതെയുള്ള പ്രവര്‍ത്തനമാണ് ദീപിക നടത്തുന്നതെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഏറ്റവും മനോഹരമായി രാജ്യത്തെ ജനങ്ങളുടെ മുന്നിലെത്തിക്കുന്ന പത്രമാണ് ദീപികയെന്നും മുഖപ്രസംഗങ്ങളിലുടെ എഴുതിയ കര്‍ഷകരുടെ ദുഃഖവും സങ്കടവും പ്രയാസങ്ങളും പരിഹരിക്കാൻ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിപ്ലവകരമായ രീതിയില്‍ അച്ചടിയെ ആദ്യമായി മാറ്റിയെടുത്തതു നസ്രാണി ദീപികയുടെ രൂപീകരണത്തിലുടെയാണ്. അനിതീക്കും അക്രമത്തിനും അന്യര്‍ക്കെതിരായ പീഡനത്തിനും എതിരായി പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ പറയുകയാണ് നസ്രാണി ദീപികയുടെ ലക്ഷ്യം. ഈ ലക്ഷ്യം 140 വര്‍ഷങ്ങളായി ദീപിക ഭംഗിയായി നിര്‍വഹിക്കുന്നുവെന്നതാണ് നമ്മളെ വിസ്മയഭരിതരാക്കുന്ന കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kerala

ആർത്തവാവധി സ്വകാര്യതയെ ബാധിക്കും; വിമർശനവുമായി നൂര്‍ബിന റഷീദ്

കൊച്ചി: സംസ്ഥാന സർക്കാർ വിദ്യാർഥിനികൾക്ക് ആർത്തവാവധി പ്രഖ്യാപിച്ച തീരുമാനത്തിൽ വിമർശനവുമായി മുസ്‌ലിം ലീഗ് നേതാവ് അഡ്വ. നൂര്‍ബിന റഷീദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നൂര്‍ബിന റഷീദ് വിമർശനവുമായി രംഗത്തെത്തിയത്.

ആര്‍ത്തവാവധി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാമെന്ന് നൂര്‍ബിന റഷീദ് ആരോപിക്കുന്നു. സ്‌കൂളുകളിലും കോളജുകളിലും ആര്‍ത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോള്‍ ആര്‍ത്തവ ദിവസങ്ങള്‍ പരസ്യമാകാന്‍ സാധ്യതയുണ്ടെന്നാണ് നൂര്‍ബിന കുറിച്ചു.

പെണ്‍കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങള്‍ നടപ്പാക്കാവൂവെന്നും നൂര്‍ബിന റഷീദ് കൂട്ടിച്ചേർത്തു.

Kerala

നയം പ്രഖ്യാപിച്ച് സർക്കാർ;ബജറ്റിലും വിസ്മയങ്ങളുണ്ടാകുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം പുതുയുഗത്തിലേക്ക് ചുവടുവയ്ക്കുകയാണെന്നും ആ നയങ്ങളുടെ പ്രഖ്യാപനമാണ് ഗവർണർ നടത്തിയതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.

തെരഞ്ഞെടുപ്പു കാലത്തു നൽകിയ വാഗ്ദാനം പൂർണമായി നടപ്പാക്കും. വെല്ലുവിളികളെ ജനാധിപത്യ മാർഗത്തിലൂടെ അതിജീവിച്ചു പുതുയുഗയാത്ര തുടരും.
ഇന്ദിരാഗാരന്‍റിയിൽ രണ്ടെണ്ണത്തിൽ ഇതിനോടകം തീരുമാനമെടുത്തു. ബാക്കിയുള്ളവ പരിശോധിച്ച് ഉചിതമായ സമയത്ത് നടപ്പാക്കും.

കേരളത്തെ തുറമുഖ നഗരമാക്കുകയാണ് ലക്ഷ്യം. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്നർ തുറമുഖത്തെയും 17 മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ചു വലിയ പദ്ധതിക്ക് തുടക്കമിടുന്നു. മത്സ്യബന്ധനം, കയറ്റുമതി, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകൾക്ക് അതു മുതൽക്കൂട്ടാകും.

ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാന ഏവിയേഷൻ ഹബ്ബായി കേരളത്തെ മാറ്റും. അതിനാവശ്യമായ ഏവിയേഷൻ പദ്ധതി സർക്കാരിന്‍റെ പക്കലുണ്ട്. 10,000 ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് സർക്കാർ സഹായം നല്കും.
അവ ബജറ്റിൽ പ്രഖ്യാപിക്കും. നയപ്രഖ്യാപനത്തിന് അനുബന്ധമായ ബജറ്റ് പ്രഖ്യാപനങ്ങളുണ്ടാകും. വിസ്മയങ്ങൾ ബജറ്റിലുണ്ടാകുമെന്നും സതീശൻ പറഞ്ഞു.

Kerala

വരുന്നു വികസന വിപ്ലവം; കേരളത്തെ തുറമുഖ നഗരമാക്കുകയെന്നത് തന്‍റെ സ്വപ്നം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുകയാണ് തന്‍റെ സ്വപ്നമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്‌നർ ടെർമിനലിനെയും 17 മിനി തുറമുഖങ്ങളെയും പരസ്പരം ഏകോപിപ്പിക്കും.

ഇതു കൂടാതെ കേരളത്തെ ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ഏവിയേഷൻ ഹബാക്കി മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് ഉണർവേകാൻ 10,000 ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് പ്രത്യേക സഹായം നൽകും. ബജറ്റിൽ ഇതേക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകും.

പ്രതിസന്ധി നേരിടുന്ന കേരളത്തിലെ സഹകരണ മേഖലയെ ശക്തമായി തിരിച്ചുപിടിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ പൂർണമായി ആധുനികവൽക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടിയുണ്ടാകും. സംസ്ഥാനത്തെ ലഹരി ശൃംഖലയെ പൂർണമായി തകർക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

സർക്കാരിന്‍റെ നയരാഹിത്യത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. അവരുടെ നയമല്ല മറിച്ച് ജനങ്ങൾ തെരഞ്ഞെടുത്ത പുതിയ സർക്കാരിന്‍റെ നയമാണ് തങ്ങൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Kerala

ജോലിയില്‍ പ്രവേശിച്ചു; സര്‍ക്കാരിന് നന്ദിയെന്ന് ഹർഷീന

കോഴിക്കോട്: ചികിത്സാ പിഴവിനെത്തുടർന്ന് ദുരിതപർവം താണ്ടിയ ഹർഷീനയ്ക്ക് ഒടുവിൽ സർക്കാർ ജോലി. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽത്തന്നെയാണ് ഹർഷീന ജോലിക്കു കയറിയത്.

തന്നെ അവഗണിച്ചവർക്കുള്ള മറുപടിയാണിതെന്നും നീതി ലഭിച്ചെന്നുമായിരുന്നു ഹർഷീനയുടെ പ്രതികരണം. രാവിലെ പത്തിനു കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിൽനിന്നും ഹർഷീന നിയമന ഉത്തരവ് കൈപ്പറ്റി. പ്രിൻസിപ്പലിനെ കണ്ട് സർക്കാർ ഉറപ്പ് നൽകിയ ജോലിക്കുള്ള നിയമന ഉത്തരവ് വാങ്ങി.

ചികിത്സാ പിഴവ് സംഭവച്ച മാതൃ ശിശു സംരക്ഷണ വിഭാഗത്തിൽ ഓഫീസ് അസിസ്റ്റന്‍റായാണു നിയമനം. മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും ഹർഷീന നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സർക്കാർ ജോലി ഉറപ്പ് നൽകിയത്. നീതി ലഭിച്ചുവെന്നും സന്തോഷവും സമാധാനവും തോന്നുന്നുവെന്നും ഹർഷിന മാധ്യമങ്ങളോടു പ്രതികരിച്ചു.

അവഗണിച്ചവർക്കുള്ള മറുപടിയാണ് ഈ നിയമനമെന്നു പറഞ്ഞ ഹർഷീന, കൂടെനിന്ന എല്ലാവർക്കും നന്ദി അറിയിച്ചു. പോരാട്ടത്തിന്‍റെ വിജയമാണിതെന്നു പ്രതികരിച്ച ഹർഷീന മുഖ്യമന്ത്രി വി.ഡി. സതീശനും ആരോഗ്യമന്ത്രി കെ .മുരളീധരനും കൂടെ നിന്നെന്നും നഷ്ട പരിഹാരം ഉറപ്പ് നൽകിയെന്നും ഹര്‍ഷിന കൂട്ടിച്ചേര്‍ത്തു.

2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടയിലാണ് ഹർഷീനയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടങ്ങിയത്. 2022 സെപ്റ്റംബറില്‍ ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുത്തു. അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കുന്നതിലടക്കം പിന്നീട് വീഴ്ചയുണ്ടായി. ഇതോടെയാണു ഹർഷീന സമരത്തിലേക്കിറങ്ങിയത്.

Kerala

സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല; ആരോഗ്യമന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. അതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. സർജറിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. ആശുപത്രികളിൽ ശുചിത്വം ഉറപ്പാക്കണം. ഇതുവരെ എങ്ങനെയായിരുന്നു എന്നതല്ല, ഇനി അങ്ങോട്ട് എന്താണ് എന്നാണ് ചർച്ച വേണ്ടതെന്നും മന്ത്രി പറഞ്ഞു.

മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മരുന്നു കിട്ടാതെ രോഗികൾ ബുദ്ധിമുട്ടരുത്. സർജറി പ്രോട്ടോകോൾ കർശനമായി പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് പരിശോധിച്ചു നടപടി സ്വീകരിക്കും. വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

ഡോക്ടർമാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. മറ്റെവിടെയെങ്കിലും ചികിത്സയ്ക്ക് പോയോ എന്ന സംശയത്തിന്റെ ആനുകൂല്യം നൽകിയുള്ള റിപ്പോർട്ട് ആണ് തന്നത്. പക്ഷേ അത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് അനുവദിച്ച മെഡിക്കൽ കോളജുകൾ രണ്ടെണ്ണം നിർത്തലാക്കിയെന്നും അത് പുനരാരംഭിക്കാൻ തീരുമാനമായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Kerala

എല്ലാ സഹായങ്ങളും സതീശൻ സാറിന്‍റെ സർക്കാരിന് വാഗ്ദാനം ചെയ്യുന്നുവെന്ന് മോഹൻലാൽ

കൊച്ചി: മനസിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് നടൻ മോഹൻലാൽ. ഇരട്ടി സന്തോഷമുള്ള നേരമാണിത്. മലയാളികൾക്ക്‌ മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്. നാട് അദ്ദേഹത്തെ സിഎം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചുവെന്നും വി.ഡി. സതീശന് പറവൂരിൽ നൽകിയ സ്വീകരണത്തിൽ മോഹൻലാൽ പറഞ്ഞു.

സത്യസന്ധ്യതയും സുതാര്യതയും ഇഴ ചേർന്ന ആളാണ്‌ അദ്ദേഹം. അതാവും ജനം വിഡിക്കായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു. കേരളത്തിലെ വിഭവങ്ങൾ നന്നായി ഉപയോഗിക്കാൻ കഴിയട്ടെ.

നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് നെഹ്‌റുവിനെ പോലത്തെ ഡ്രീമർ ആവാതെ തരമില്ല. ചില ആകുലതകളും മോഹൻലാൽ പങ്കുവച്ചു. റോഡുകൾ ആളുകളെ കൊല്ലുന്ന അവസ്ഥയിൽ നിന്നും മാറണം. മാലിന്യം രോഗത്തിന് വഴി മാറരുത്.

നർകോട്ടിക്സ് ഈസ് ഡേർട്ടി ബിസിനസ് എന്ന സിനിമ ഡയലോഗും പറഞ്ഞ മോഹൻലാൽ ലഹരിക്കെതിരെ കർശന നടപടി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വി.ഡി സിഎം ആയപ്പോൾ സിങ്കപൂർ മാതൃക സൃഷ്ടിച്ച ലീയെ ഓർത്തെന്നും മോഹൻലാൽ പറഞ്ഞു. അതുപോലെ മാറ്റം കൊണ്ടുവരാൻ കഴിയട്ടെയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

National

ഇല്ലാതാക്കാൻ സർക്കാർ ശ്രമം!; കോക്രോച്ചുകൾ ജാഗ്രത പാലിക്കണമെന്ന് ദിപ്കെ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. നിരവധി തവണ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടെന്നും ഉള്ളടക്കം നീക്കംചെയ്യപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. തന്‍റെ സ്വകാര്യ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടെന്ന് എക്സ് പോസ്റ്റിൽ ദിപ്കെ കുറിച്ചു.

ദിപ്കെയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞിരുന്നു. പിന്നാലെ പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് നിലവിലെ സാഹചര്യങ്ങൾ അദ്ദേഹം പങ്കുവയ്ക്കുകയായിരുന്നു. നിലവിൽ ഞങ്ങളുടെ ഒരു പ്ലാറ്റ്‌ഫോമിലേക്കും ആക്‌സസ് ഇല്ലെന്ന കാര്യം ദയവായി ശ്രദ്ധിക്കുക. ഇനിയുള്ള ഏതൊരു പോസ്റ്റും കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക പ്രസ്താവനകളായി കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ്-യുജി ചോദ്യപേപ്പർ‌ ചോർച്ചയുടെ പശ്ചാത്തലത്തിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കാംപയ്ൻ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെ തനിക്ക് വധഭീഷണി ഉണ്ടായതായി വധഭീഷണിയുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ച് ദിപ്കെ പറഞ്ഞു. സംഘടനയ്ക്കെതിരേ കൂട്ടായ ആക്രമണമാണുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചോദ്യപേപ്പർ ചോർച്ച ഉണ്ടായ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരേ നടപടിയെടുക്കേണ്ടതായിരുന്നു. സർക്കാരിന്‍റെ പരാജയം മൂലം വിദ്യാർഥിക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിലും മന്ത്രിക്കെതിരേ നടപടിയുണ്ടായില്ല. എന്നാൽ ന്യൂ ഇന്ത്യയിൽ, ഇക്കാര്യങ്ങളിൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടതിന് കോക്രോച്ച് ജനതാ പാർട്ടിക്കെതിരേ നടപടിയെടുക്കുന്നു-അദ്ദേഹം പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളിൽ സിജെപി വെബ്‌സൈറ്റിൽ 10 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. എല്ലാത്തരം നടപടികളും സ്വീകരിച്ചിട്ടും പ്രസ്ഥാനം വലുതായിക്കൊണ്ടിരിക്കുകയാണ്. കോക്ക്രോച്ച് ജനതാ പാർട്ടി ഒരുതരത്തിലുള്ള പ്രതിഷേധത്തിനും ആഹ്വാനം നൽകിയിട്ടില്ല.

സംഘടനയെ മുഴുവനായും പൈശാചികവത്കരിക്കാൻ സർക്കാർ ഒരു വിഷയം കിട്ടാൻ കാത്തിരിക്കുകയാണ്. എല്ലാ കോക്രോച്ചുകളും സമാധാനപരമായും ജാഗ്രതയോടെയും തുടരണമെന്ന് അഭ്യർഥിക്കുന്നതായി സിജെപി എക്സ് പോസ്റ്റിൽ പറഞ്ഞു.

National

പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കുതിര സവാരിക്കാരന്‍റെ പേര് സ്‌കൂളിന് നല്‍കി സർക്കാർ‌

അനന്ത്‌നാഗ്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട കുതിരസവാരിക്കാരൻ ആദില്‍ ഹുസൈന്‍ ഷായുടെ പേര് സ്കൂളിനു നൽകി ജമ്മു കാഷ്മീർ സർക്കാർ.

2025 ഏപ്രില്‍ 22ന് പഹല്‍ഗാം സ്വജീവൻ വെടിഞ്ഞും നിരവധി വിനോദസഞ്ചാരികളെ രക്ഷിച്ച ഷായുടെ ധീരതയ്ക്കും ത്യാഗത്തിനുമുള്ള ആദരവായാണ് വിദ്യാഭ്യാസ സ്ഥാപനത്തിന് അദ്ദേഹത്തിന്‍റെ പേര് നല്‍കിയതെന്ന് വിദ്യാഭ്യാസ മന്ത്രി സക്കീന ഇട്ടൂ പറഞ്ഞു.

ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍ ഹപത്‌നാറിനെ ‘ഷഹീദ് ആദില്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ ഹപത്‌നാര്‍’ എന്നാണ് പുനര്‍നാമകരണം ചെയ്തത്.

NRI

യുഡിഎഫ് സർക്കാരിന് അഭിനന്ദനങ്ങൾ നേർന്ന് കൊളോൺ കേരള സമാജം

കൊളോൺ: കേരളത്തിന്‍റെ മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫ് മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങളും ആശംസകളും അർപ്പിച്ച് ജർമനിയിലെ പ്രമുഖ മലയാളി സംഘടനയായ കൊളോൺ കേരള സമാജം.

പ്രസിഡന്‍റ് ജോസ് പുതുശേരിയുടെ അധ്യക്ഷതയിൽ കൊളോൺ പെഷിൽ കൂടിയ യോഗത്തിൽ സംഘടന ഭാരവാഹികളായ ഡേവീസ് വടക്കുംചേരി (ജനറൽ സെക്രട്ടറി), ഷീബ കല്ലറക്കൽ (ട്രഷറർ), പോൾ ചിറയത്ത് (വൈസ് പ്രസിഡന്‍റ്), ജോസ് കുമ്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി), ജോർജ് അട്ടിപ്പേറ്റി (സ്പോർട്സ് സെക്രട്ടറി), ടോമി തടത്തിൽ (ജോയിന്‍റ് സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു.

കേരളത്തിന്‍റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി പുതിയ സർക്കാരിന് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് കൊളോൺ കേരള സമാജം ഭാരവാഹികൾ ആശംസിച്ചു.

പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ പ്രത്യേകിച്ച് ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ പ്രവാസികളുടെ പുനരധിവാസം, തൊഴിൽ സുരക്ഷ, വിമാനക്കൂലി വർധനവ് എന്നിവയിൽ പുതിയ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് സംഘടന അഭ്യർഥിച്ചു.

പുതിയ ഭരണനേതൃത്വത്തിന് കീഴിൽ കേരളം കൂടുതൽ ഉയരങ്ങളിലേക്ക് കൂടുതൽ തൊഴിൽ സാധ്യതയുള്ള സമാധാനമുള്ള സംസ്ഥാനമായി കുതിക്കട്ടെയെന്നും അഴിമതിരഹിതമായ ഒരു ഭരണം ഉണ്ടാകട്ടെയെന്നും യോഗം ആശംസിച്ചു.

കൊളോൺ കേരള സമാജം കമ്മിറ്റിയംഗങ്ങളും കുടുംബവും കൂടാതെ ജർമനിയിലെ വിവിധ മലയാളി സംഘടനകളും (വേൾഡ് മലയാളി കൗൺസിൽ, കെപിഎസി ജർമനി) തുടങ്ങിയവരുമാണ് ടീം യുഡിഎഫിന് ആശംസകളും അഭിനന്ദനങ്ങളും നേർന്നത്.

National

കേന്ദ്ര ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും; വെല്ലുവിളിയുമായി മമത ബാനർജി  

കോൽക്കത്ത: കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിച്ച് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ ബിജെപി സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിടുന്നുണ്ടെന്നും മമത ആരോപിച്ചു.

തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടന്ന ആക്രമണങ്ങളും അനധികൃത കൈയേറ്റങ്ങൾക്കെതിരെയുള്ള നടപടികളും പരാമർശിച്ചുകൊണ്ടായിരുന്നു മമതയുടെ പ്രതികരണം.

ഈ സർക്കാർ നമ്മുടെ ഭരണഘടനാ ആശയങ്ങളെയും മൂല്യങ്ങളെയും തകർക്കുകയാണെന്ന രൂക്ഷ വിമർശനവും സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ മമത ഉന്നയിച്ചു. മമത ബാനർജിയുടെ വസതിയിൽ നടന്ന യോഗത്തിൽ മമത ബാനർജിയുടെ അനന്തരവനും ലോക്സഭാ എംപിയുമായ അഭിഷേക് ബാനർജിയും പങ്കെടുത്തിരുന്നു.

Kerala

വന്ദേമാതരം: സർക്കാർ നടപടി തെറ്റെന്നു സിപിഎം

തിരുവനന്തപുരം: കേരളത്തിലെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതര ഗാനം പൂർണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

വന്ദേമാതര ഗാനത്തിന്‍റെ എല്ലാ ഭാഗങ്ങളും അവതരിപ്പിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ലെന്ന നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസ് പ്രവർത്തക സമിതി തന്നെയാണ്. 1937ൽ കോണ്‍ഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ച വന്ദേമാതര ഗാനത്തിന്‍റെ ആദ്യത്തെ എട്ടു വരി മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാൻ പാടുള്ളൂവെന്ന് 1950 ജനുവരി 24നു ഭരണഘടനാ നിർമാണ സഭയിൽ വ്യക്തമാക്കിയതുമാണ്.

ഒരു പ്രത്യേക മതത്തിന്‍റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്ന വന്ദേമാതര ഗാനത്തിന്‍റെ ചില ഭാഗങ്ങൾ ദേശീയ ഗീതമായി സ്വീകരിക്കുന്നത് ബഹുസ്വര സമൂഹത്തിന് അനിയോജ്യമല്ലെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റമുണ്ടായത്. ഇതിനെ അട്ടിമറിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾപ്പെടെ പൂർണമായി അവതരിപ്പിച്ചത്.

ബിജെപി അധികാരത്തിൽ വന്ന ബംഗാളിൽ പോലും അവതരിപ്പിക്കാത്ത ഗാനമാണ് ഇപ്പോൾ കേരളത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വർഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങൾ സജീവമാകുന്ന ഘട്ടത്തിൽ മതനിരപേക്ഷതയ്ക്കു പോറലേൽപ്പിക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

NRI

ജർമനിയിൽ ഭരണകക്ഷികൾക്ക് ജനപിന്തുണ ഇടിയുന്നു; സർവേകളിൽ എഎഫ്‍ഡി മുന്നിൽ, രാജ്യം രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്?

ബെലിൻ: ജർമനിയിലെ നിലവിലെ ഭരണകൂടത്തിനെതിരേ വോട്ടർമാർക്കിടയിൽ കടുത്ത അമർഷവും നിരാശയും പുകയുന്നതായി പ്രമുഖ മാധ്യമമായ ബിൽഡ് പുറത്തുവിട്ട ഏറ്റവും പുതിയ രാഷ്ട്രീയ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.

നിലവിലെ ചാൻസലർ ഫ്രീഡ്രിഷ് മെർസ് (സിഡിയു), ലാർസ് ക്ലിംഗ്ബെയിൽ (എസ്പിഡി) തുടങ്ങിയ പ്രമുഖ നേതാക്കളിലുള്ള വിശ്വാസം പൗരന്മാർക്ക് നഷ്‌ടപ്പെട്ടതായാണ് സർവേ സൂചിപ്പിക്കുന്നത്.

സർവേയിലെ പ്രധാന കണ്ടെത്തലുകൾ:

ഭരണകക്ഷികളുടെ തകർച്ച: നിലവിലെ സഖ്യകക്ഷികളായ സിഡിയു, സിഎസ്‌യു, എസ്പിഡി എന്നീ പാർട്ടികളുടെ ജനപിന്തുണ വലിയ തോതിൽ ഇടിഞ്ഞു.

എഎഫ്‍ഡി ഒന്നാമത്: തീവ്രവലതുപക്ഷ പാർട്ടിയായ എഎഫ്‍ഡി സർവേകളിൽ വ്യക്തമായ മുൻതൂക്കം നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറുകയാണ് (ഏകദേശം 29 ശതമാനം പിന്തുണയോടെ).

സഖ്യം തകരാൻ ജനങ്ങൾ ആഗ്രഹിക്കുന്നു: വോട്ടർമാരിൽ 49 ശതമാനം ആളുകളും (ഏകദേശം പകുതിയോളം പേർ) 2029ൽ അവസാനിക്കേണ്ട ഈ ഭരണസഖ്യം കാലാവധി തികയ്ക്കാതെ എത്രയും പെട്ടെന്ന് പിരിഞ്ഞുപോകണം എന്നാണ് ആഗ്രഹിക്കുന്നത്.

മേഖല തിരിച്ചുള്ള വിയോജിപ്പ്: കിഴക്കൻ ജർമനിയിലാണ് സർക്കാരിനെതിരേയുള്ള അതൃപ്തി ഏറ്റവും കൂടുതൽ. അവിടെ 57 ശതമാനം ആളുകളും സഖ്യം തകരുന്നതിനെ അനുകൂലിക്കുമ്പോൾ പടിഞ്ഞാറൻ ജർമനിയിൽ ഇത് 47 ശതമാനം ആണ്.

പ്രതിസന്ധിക്ക് കാരണം ?

സർക്കാർ കൊണ്ടുവന്ന വിവിധ പരിഷ്കരണങ്ങൾ പരാജയപ്പെട്ടതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. കൂടാതെ സാമ്പത്തിക പ്രതിസന്ധിയും നികുതി വർദ്ധനവിനെക്കുറിച്ചുള്ള ഭയവും ജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള ആശങ്ക പടർത്തുന്നു.

പരമ്പരാഗത രാഷ്ട്രീയ പാർട്ടികളോടുള്ള കടുത്ത അമർഷം കാരണം ജർമനിയിലെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ തന്നെ പലർക്കും വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയതായി റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

Kerala

ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി; കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷന്‍

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതിയെ രൂപീകരിച്ചു. മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയിൽ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലാണ് കണ്‍വീനര്‍.

സിഡിഎസ് ഡയറക്ടര്‍ ഡി.വീരമണി, മുന്‍ സിഡിഎസ് ഡയറക്ടര്‍ ഡി.നാരായണ എന്നിവര്‍ സമിതി അംഗങ്ങളാകും. സംസ്ഥാനത്തിന്‍റെ പൊതു സാമ്പത്തിക സ്ഥിതിയെ പറ്റി ധവളപത്രമിറക്കുമെന്നത് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ധനസ്ഥിതി അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു.

നാലംഗ സമിതി എത്രയും വേഗം ദൗത്യം പൂര്‍ത്തീകരിക്കണമെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം കിഫ്ബി മേധാവിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതല വഹിക്കുന്ന മിനി ആന്‍റണിയും ഉന്നത ഉദ്യോഗസ്ഥരുമാണ് മുഖ്യമന്ത്രിയെ കണ്ടത്.

 

 

National

മഞ്ഞിടിച്ചിൽ, ജാഗ്രതാ നിർദേശവുമായി അരുണാചൽ സർക്കാർ

ഷിംല: ഹിമാലയത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ഹിമാനികൾ തകരാൻ സാധ്യതയുള്ളതിനെ തുടർന്നുണ്ടാകുന്ന പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മുന്നിൽക്കണ്ട് ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ അരുണാചൽ പ്രദേശ് സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

തവാംഗ് ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ നംഗ്യാൽ ആംഗ്മോ പുറപ്പെടുവിച്ച നിർദേശത്തിൽ, മാഗോ ചു, തവാംഗ് ചു നദീതടങ്ങളിലെ അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാരോടും സന്ദർശകരോടും അതീവ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മാഗോ ചു നദീതടത്തിലെ ഖാംഗ്രി ഹിമാനിക്ക് സമീപമുള്ള ഭൂപ്രകൃതിക്ക് ഇളക്കം തട്ടിയിട്ടുണ്ടെന്നും ഹിമാനിയുടെ മുൻഭാഗം ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നും സെന്‍റർ ഫോർ എർത്ത് സയൻസസ് ആൻഡ് ഹിമാലയൻ സ്റ്റഡീസ് ആശങ്ക ഉന്നയിച്ചതിനെത്തുടർന്നാണ് ഈ ജാഗ്രതാ നിർദേശം.

നദികളുടെ താഴത്തെ പ്രദേശങ്ങളിൽ താമസിക്കുന്നവരും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും നദീതീരങ്ങളിലേക്കും അപകടസാധ്യതയുള്ള മലഞ്ചെരുവുകളിലേക്കും ഉള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, പ്രത്യേകിച്ച് ശക്തമായ മഴയുള്ളപ്പോഴും മോശം കാലാവസ്ഥയിലും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

സഞ്ചാരികളും യാത്രക്കാരും തങ്ങളുടെ യാത്രകൾ തുടങ്ങുന്നതിന് മുൻപ് കാലാവസ്ഥാ വിവരങ്ങളും റോഡുകളിലെ അവസ്ഥയും കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

കൂടാതെ, കുത്തിയൊഴുകുന്ന നദികളോ തോടുകളോ മുറിച്ചുകടക്കാനോ, കേടുപാടുകൾ സംഭവിച്ച റോഡുകളിലൂടെയും പാലങ്ങളിലൂടെയും യാത്ര ചെയ്യാനോ ശ്രമിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

സ്ഥിതിഗതികൾ വഷളായാൽ ആളുകളെ ഒഴിപ്പിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനുമായി സജ്ജരായിരിക്കാൻ പ്രാദേശിക നേതാക്കൾക്കും അടിയന്തിര രക്ഷാസേനകൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും ജില്ലാ ഭരണകൂടം നിർദേശം നൽകി.

പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുകയോ ഉരുൾപൊട്ടലോ മറ്റ് അടിയന്തിര സാഹചര്യങ്ങളോ ഉണ്ടാകുകയോ ചെയ്താൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണം.

Kerala

യുഡിഎഫ് സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ വിജയ് പങ്കെടുത്തേക്കും

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കുമെന്ന് അനൗദ്യോഗിക വിവരം. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും സത്യപ്രതിജ്ഞക്കു പങ്കെടുക്കും.

മൂന്നു മുഖ്യമന്ത്രിമാർ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി ചീഫ് സെക്രട്ടറിയെ അറിയിച്ചു. കർണാടക, തെലുങ്കാന മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ പത്തിനാണ് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

ഏകദേശം 30,000 പേർക്ക് ഇരിക്കാൻ സാധിക്കുന്ന കൂറ്റൻ പന്തലാണ് സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്തുന്നതിൽ ആരവം ഒട്ടും ചോരാതിരിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്.

Kerala

നിയുക്ത മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ആശംസകളുമായി കെസിബിസി

കൊച്ചി: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന മന്ത്രിസഭയ്ക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും ആശംസകള്‍ നേർന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി).

ജനങ്ങള്‍ അര്‍പ്പിച്ച വലിയ വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കാനും വിവേചനരഹിതവും നീതിയുക്തവുമായ ഭരണം കാഴ്ചവയ്ക്കാനും പുതിയ സര്‍ക്കാരിന് സാധിക്കട്ടേയെന്ന് പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു.

ജനാധിപത്യ മൂല്യങ്ങളിലും ഭരണഘടനയിലും അധിഷ്ഠിതമായ സമഭാവനയും സഹവര്‍ത്തിത്വവുമാകണം പുതിയ ഭരണകൂടത്തിന്‍റെ മുഖമുദ്ര. വിഭാഗീയതകള്‍ക്കും ചേരിതിരിവുകള്‍ക്കും അതീതമായി സകലരെയും ഉള്‍ക്കൊള്ളുന്ന ഒരു വികസന സംസ്‌കാരം സംസ്ഥാനത്ത് വളര്‍ന്നുവരേണ്ടതുണ്ട്. നാടിന്‍റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള സര്‍ക്കാരിന്‍റെ എല്ലാ ജനപക്ഷ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കത്തോലിക്കാ സഭയുടെ പൂര്‍ണമായ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നു.

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന സമീപനം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു. മലയോര കര്‍ഷകരും തീരദേശ ജനതയും നേരിടുന്ന ഗൗരവകരമായ ജീവല്‍പ്രശ്‌നങ്ങള്‍ പരിഗണന അര്‍ഹിക്കുന്നു. അവരുടെ ആശങ്കകള്‍ അകറ്റുന്നതിനും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രത്യേക പദ്ധതികളും സജീവമായ ഇടപെടലുകളും അനിവാര്യമാണ്.

സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കേരളത്തിന്‍റെ പാരമ്പര്യമായ സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനും ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തന ശൈലി പുതിയ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കേരളത്തിലെ കത്തോലിക്കാ സമൂഹം വിശ്വസിക്കുന്നു.

നവകേരളത്തിന്‍റെ ശില്പികളാകാന്‍ നിയോഗം ലഭിച്ച എല്ലാ ജനപ്രതിനിധികള്‍ക്കും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ സര്‍വേശ്വരന്‍ തുണയാകട്ടെ എന്ന് പ്രാർഥിക്കുന്നതായും കെസിബിസി പ്രസിഡന്‍റ് പറഞ്ഞു.

Kerala

വി.ഡിക്ക് ഗവർണറുടെ പച്ചക്കൊടി; ഇനി സതീശന്‍റെ കാലം

തിരുവനന്തപുരം: സർക്കാർ രൂപീകരിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍ ക്ഷണിച്ചു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സതീശൻ ലോക്ഭവനിലെത്തി ഗവർണർക്ക് പിന്തുണക്കത്ത് കൈമാറിയിരുന്നു.

വി.ഡി.സതീശന്‍റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. തിങ്കളാഴ്ച എല്ലാമന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്യുമോയെന്ന് ഗവർണർ ആരാഞ്ഞു. ഇക്കാര്യം പിന്നീട് അറിയിക്കാമെന്ന് വി.ഡി.സതീശൻ മറുപടി നൽകി.

അതേസമയം മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനിക്കാനാണ് ശ്രമം. ഇതിനായി യുഡിഎഫിൽ ചർച്ച തുടങ്ങി.

Movies

വിജയ് അണ്ണന്‍റെ ആദ്യ ഔദ്യോഗിക അഴിമതി? വിമർശിച്ച് വീണ്ടും നടി ജൂലി രംഗത്ത്

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യ്ക്കെതിരെ വിമർശനവുമായി നടി ജൂലി വീണ്ടും രംഗത്ത്. വിജയ്‌യുടെ വ്യക്തിഗത ജ്യോത്സ്യനും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി നിയമിക്കാനെടുത്ത തീരുമാനമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.

മുഖ്യമന്ത്രി ആയ ശേഷം നടത്തിയ ആദ്യ തട്ടിപ്പിന് അഭിനന്ദനങ്ങൾ എന്ന് പരിഹസിച്ചുകൊണ്ടാണ് ജൂലി സംസാരിച്ചു തുടങ്ങിയത്.  

‘‘അണ്ണാ സൂപ്പർ! നിങ്ങളുടെ ആദ്യത്തെ ഔദ്യോഗികമായ 'അഴിമതി' നിങ്ങൾ നടത്തിക്കഴിഞ്ഞു, അതിന് അഭിനന്ദനങ്ങൾ. ഞങ്ങൾ പെരിയാർ ആശയങ്ങളിൽ വിശ്വസിക്കുന്നവരും സനാതന ധർമത്തിന് എതിരായവരുമാണ്; എങ്കിലും നിങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളെ ഞങ്ങൾ ബഹുമാനിക്കുന്നു.

ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നതോ പ്രാർത്ഥിക്കുന്നതോ തെറ്റാണെന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല, മറിച്ച് ദൈവത്തെ മുൻനിർത്തി കാണിക്കുന്ന കാര്യങ്ങളെയാണ് ഞങ്ങൾ എതിർക്കുന്നത്. 
 
അത് എന്തുതന്നെയായാലും, വളരെ പ്രധാനപ്പെട്ട ഒരു ഔദ്യോഗിക കുറിപ്പ് ഒരു ജ്യോത്സ്യന് നൽകുക വഴി നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെയാണ് ഉയർത്തിപ്പിടിച്ചിരിക്കുന്നത്.

അത് നിങ്ങളുടെ ഇഷ്ടം, പക്ഷേ അദ്ദേഹത്തിനുള്ള ശമ്പളം വരുന്നത് എവിടെ നിന്നാണ് അണ്ണാ? അത് ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ നികുതിപ്പണമല്ലേ.’’ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ ജൂലി പറഞ്ഞു.  

ജനങ്ങളുടെ നികുതിപ്പണം ഒരിക്കലും ദുർവിനിയോഗം ചെയ്യില്ലെന്ന് തിരഞ്ഞെടുപ്പ് റാലികളിൽ വിജയ് പ്രസംഗിക്കുന്ന പഴയ വീഡിയോയും ജൂലി ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കാലം മുതൽക്കേ വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ ജൂലി എതിർത്തിരുന്നു. ഡിഎംകെ പ്രതിപക്ഷത്തിരിക്കുന്നത് വിജയിക്ക് വരും ദിവസങ്ങളിൽ വലിയ വെല്ലുവിളിയാകുമെന്നും ജൂലി നേരത്തെ നൽകിയിരുന്നു.

Kerala

വിലങ്ങാടിനെ മറന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍

വിലങ്ങാട്: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വിലങ്ങാടിന് രണ്ടു വര്‍ഷം തികയുമ്പോഴും ശാപമോക്ഷമില്ല. സര്‍ക്കാര്‍ കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ചുവെങ്കിലും തകര്‍ന്ന റോഡുകളും പാലങ്ങളും എല്ലാം പഴയപടി തന്നെ. മാനം കറുക്കുമ്പോഴേ മലയോരവാസികള്‍ ഭീതിയിലാണ്. ഉരുട്ടി പാലം, വിലങ്ങാട് ടൗണ്‍ പാലം, മഞ്ഞച്ചീളി പാലം, വായാട് പാലം, മുച്ചങ്കയം പാലം തുടങ്ങി ഏഴു പാലങ്ങളും റോഡുകളും കലുങ്കുകളും തകര്‍ന്നിരുന്നു. അവയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ മന്ദഗതിയിലാണ്. കാലവര്‍ഷം പടിവാതില്‍ക്കലെത്തിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല.

വിലങ്ങാട് പെട്രോള്‍ പമ്പിന് മുന്നില്‍ ഉരുള്‍ തകര്‍ത്ത റോഡിന്‍റെ പാര്‍ശ്വഭിത്തി നിര്‍മാണം തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഏതാനും ദിവസങ്ങളായി ഇവിടെ തൊഴിലാളികള്‍ ആരും ജോലിക്കെത്തുന്നില്ല. പണം ലഭിക്കാത്തതിനാല്‍ കരാര്‍ കമ്പനി പ്രവൃത്തി നിറുത്തിയെന്നാണ് തൊഴിലാളികള്‍ നല്‍കുന്ന വിവരം. റോഡിനോടു ചേര്‍ന്നു താമസിക്കുന്ന എന്‍.എം. സക്കറിയാസും കുടുംബവും ഭീതിയിലാണ്.

പാർശ്വഭിത്തി നിര്‍മാണത്തിനായി എടുത്ത മണ്ണ് പുഴയിലേക്കാണ് തള്ളിയിരിക്കുന്നത്. ശക്തമായ മഴ പെയ്താല്‍ വെളളമൊഴുക്ക് തടസപ്പെട്ട് ഇനിയും വീട് പ്രളയത്തില്‍ മൂടുമെന്നാണ് സക്കറിയാസിന്‍റെ ആശങ്ക. 2024ല്‍ വിലങ്ങാട് ഉരുള്‍പൊട്ടിയ സമയത്ത് സക്കറിയാസിന്‍റെ വീട്ടില്‍ മലവെള്ളം ഇരച്ചെത്തി കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു.

അന്ന് രാത്രിയോടെ കുന്നിന്‍മുകളിലുള്ള വീട്ടിലേക്ക് മാറിയതിനാല്‍ സക്കറിയാസും കുടുംബവും രക്ഷപ്പെടുകയായിരുന്നു. കുറ്റല്ലൂര്‍, പന്നിയേരി ഉന്നതികളിലേക്കുള്ള ഏക ആശ്രയമായ മുച്ചങ്കയം പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന് തരിപ്പണമായെങ്കിലും ഇവിടെ പുതിയ പാലത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ നാളിതു വരെയായി ആരംഭിച്ചിട്ടില്ല. താത്കാലികമായി നിർമിച്ച പാലത്തിലൂടെ ജീവന്‍ പണയപ്പെടുത്തിയാണ് പ്രദേശവാസികളുടെ ദുരിത യാത്ര. വിലങ്ങാട് മഞ്ഞച്ചീളിയിലും പ്രദേശ വാസികള്‍ക്ക് ദുരിതയാത്രയാണ്.

താത്കാലികമായി നിര്‍മിച്ച പാലത്തിലൂടെയാണ് ഇവിടെയും യാത്ര. വായാട് ഉന്നതിയിലേക്കുള്ള പാലവും അപകടാവസ്ഥയിലാണ്.

വിലങ്ങാട് പാനോം റോഡില്‍ വിലങ്ങാട് ഫൊറോന പള്ളിക്കു മുന്നിലെ റോഡിന്‍റെ ഒരു ഭാഗം മലവെള്ളപ്പാച്ചിലില്‍ ഇടിഞ്ഞിരുന്നു. ഈ ഭാഗത്തും യാതൊരു പ്രവൃത്തിയും നടത്തിയിട്ടില്ല. ഈ മഴക്കാലവും ശക്തമായാല്‍ റോഡ് മുഴുവനായി മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന് തൊട്ടടുത്തുള്ള ആരാധനാലയത്തിനും വീട്ടുകാര്‍ക്കും കടുത്ത ഭീഷണിയാകും.

ഉരുള്‍പൊട്ടലില്‍ പുഴയിലൂടെ എത്തിയ കരിങ്കല്ലുകള്‍ പുഴയില്‍നിന്ന് നീക്കം ചെയ്ത പ്രവൃത്തി മാത്രമാണ് രണ്ട് വര്‍ഷത്തിനിടെ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞത്. മഴക്കാലമടുത്തതോടെ നിര്‍മാണ പ്രവൃത്തികള്‍ ഇനി കാര്യമായി നടത്താന്‍ കഴിയില്ല. ഈ മഴക്കാലം രൂക്ഷമാകരുതേയെന്നാണ് പ്രദേശവാസികളുടെ പ്രാര്‍ഥന.

Kerala

സര്‍ക്കാര്‍ വൈകുന്നത് ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്‌ടമാക്കും: എച്ച്ആര്‍പിഎം

കൊച്ചി: കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നതുമൂലം ജനങ്ങള്‍ക്ക് ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങള്‍ നഷ്‌ടപ്പെടുന്ന സാഹചര്യം സൃഷ്‌ടിക്കപ്പെടുമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്‌ഷന്‍ മിഷന്‍ (എച്ച്ആര്‍പിഎം) ദേശീയ പ്രസിഡന്‍റ് പ്രകാശ് ചെന്നിത്തല പറഞ്ഞു.

ആരോഗ്യ, ക്ഷേമ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് പ്രതിസന്ധിയിലാക്കും. എസ്എസ്എല്‍സി, പ്ലസ്ടു ഫലപ്രഖ്യാപനം വരാനിരിക്കെ ബന്ധപ്പെട്ട വകുപ്പിന് മന്ത്രിപോലും ഇല്ലാത്തതു നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

National

ആസാമിലെ എൻഡിഎ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും; പ്രധാനമന്ത്രി പങ്കെടുക്കും: ദിലീപ് സൈക്കിയ

ഗോഹട്ടി: എൻഡിഎ മൂന്നാം തവണ തുടർച്ചയായി വിജയം നേടിയ ആസാമിൽ പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈക്കിയ. സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ദിലീപ് സൈക്കിയ പറഞ്ഞു.

ചടങ്ങിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും ദിലീപ് സൈക്കിയ വ്യക്തമാക്കി. നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഇന്ന് തന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നിയിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്ന ഹിമന്ത ബിശ്വ ശർമ തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഹിമന്തയെ ആണ് പിന്തുണയ്ക്കുന്നത് എന്ന് ബിജെപി നേതാവും എംഎൽഎയുമായ ഭൂപൻ ബോറ പറഞ്ഞു.

ആസാമിൽ 102 സീറ്റുകൾ നേടിയാണ് എൻഡിഎ അധികാരം നിലനിർത്തിയത്. പ്രതിപക്ഷമായ കോൺഗ്രസ് സഖ്യത്തിന് 21 സീറ്റാണ് ലഭിച്ചത്.

National

ചർച്ചകൾ തുടരുന്നു; തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ സർക്കാർ രൂപീകരിക്കും: എം. തമ്പിദുരൈ

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ തന്നെ സർക്കാർ രൂപീകരിക്കുമെന്ന് മുതിർന്ന നേതാവ് എം. തമ്പിദുരൈ. വിവിധ പാർട്ടികളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ജനങ്ങൾ അണ്ണാ ഡിഎംകെ ഭരണത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നു. ചർച്ചകൾ പുരോഗമിക്കുകയാണ്. കാര്യങ്ങൾ ശുഭകരമാകുമെന്നാണ് പ്രതീക്ഷ. ഒന്ന് രണ്ട് ദിവത്തിനുള്ളിൽ തന്നെ ഊ കാര്യത്തിൽ‌ തീരുമാനമുണ്ടാകും.'-തമ്പിദുരൈ പറഞ്ഞു.

"വിജയ്ക്ക് ജനങ്ങൾ‌ ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നൽകിയട്ടില്ല. അവർക്ക് ഇത് ഭൂരിപക്ഷത്തിലെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങളും സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.'- തമ്പിദുരൈ കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ടിവികെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 108 സീറ്റാണ് ടിവെകയ്ക്ക് ലഭിച്ചത്. ഭരണകക്ഷിയായിരുന്ന ഡിഎംകെയ്ക്ക് 57 സീറ്റും അണ്ണാ ഡിഎംകെയ്ക്ക് 47 സീറ്റുമാണ് ലഭിച്ചത്. 118 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

ഡിഎംകെ സഖ്യത്തിൽ നിന്ന് വിജയിച്ച കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ഇതോടെ ടിവെകെയ്ക്ക് 113 പേരുടെ പിന്തുണ ആയി. അഞ്ച് പേരുടെ കൂടി പിന്തുണയാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യമായിട്ടുള്ളത്.

സിപിഎം, സിപിഐ, വിസികെ തുടങ്ങിയ പാർട്ടികളുടെ പിന്തുണയും വിജയ് തേടിയിട്ടുണ്ട്. ഈ കാര്യത്തിൽ തീരുമാനം എടുക്കുന്നതിനായി ഇടത് പാർട്ടികളും വിസികെയും ഇന്ന് യോഗം ചേരുന്നുണ്ട്.

 

Latest News

Corehub Up