പരീക്ഷണ വിപ്ലവം
"അമിതചിന്ത ആസ്വാദനത്തിന് ഹാനികരം..’ സിനിമ തുടങ്ങും മുമ്പേ എഴുതിക്കാണിക്കുന്ന ഈ ആപ്തവാക്യം മനസിലേക്കിട്ട് "ഫ്രഞ്ച് വിപ്ലവം' കണ്ടു തുടങ്ങിയാലും നിങ്ങൾ ചിന്തിച്ചു മരിക്കും. അത് അല്ലേലും അങ്ങനെയാണ്, എന്ത് ചെയ്യരുതെന്ന് പറയുന്നോ, അത് ചെയ്യാനൊരു വ്യഗ്രത മനുഷ്യ മനസിന് കൂടുതലാണ്.

നവാഗത സംവിധായകൻ കെ.ബി.മജു പ്രേക്ഷകർക്ക് കാഴ്ചകൾക്കിടയിലൂടെ കുറച്ച് ലഹരി കൊടുക്കാനാണ് ഫ്രഞ്ച് വിപ്ലവത്തിലൂടെ ശ്രമിച്ചിരിക്കുന്നത്. ഈ ലഹരി തലയ്ക്ക് പിടിച്ചാൽ പിന്നെ നിങ്ങൾ ഒരു വിചിത്ര ലോകത്ത് എത്തിപ്പെടും. ഇതെന്താടോ, ഈ ലോകത്തുള്ളവരെല്ലാം നിർത്താതെ കലപില കൂട്ടിക്കൊണ്ടിരിക്കുന്നതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു- എല്ലാം സംവിധായകന്‍റെ ലീലാവിലാസങ്ങൾ.



എ.കെ.ആന്‍റണി സർക്കാരിന്‍റെ ചാരായ നിരോധനം കൊണ്ട് കൊച്ചുകടവ് ഗ്രാമനിവാസികൾക്കുണ്ടായ ബുദ്ധിമുട്ടുകളാണ് സംവിധായകൻ ചിത്രത്തിൽ കാട്ടിത്തരുന്നത്. ആവശ്യത്തിന് ചളിയും പിന്നെ കുറച്ച് ചിരിയും തള്ളുമെല്ലാം ഫ്രഞ്ച് വിപ്ലവത്തിന്‍റെ വീര്യം കൂട്ടിയിട്ടുണ്ട്.

ഇതൊരു വല്ലാത്ത പരീക്ഷണമാണ്, അതുകൊണ്ടുതന്നെ പലർക്കും അത്ര ദഹിച്ചുകൊള്ളണമെന്നില്ല. ആവിഷ്കാരത്തിൽ ഇത്തിരി നാടകീയതയെല്ലാം കലർത്തി സത്യനേയും (സണ്ണിവെയ്ൻ) സംഘത്തേയും സംവിധായകൻ അഴിച്ചുവിട്ടിരിക്കുകയാണ്. ചാരായവും പ്രണയവും ഇത്തിരി അടിപിടിയും പൊടിക്ക് അവിഹിതവുമെല്ലാം ഫ്രഞ്ച് വിപ്ലവത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഒരുപാട് പ്രണയ ലേഖനങ്ങൾ കണ്ടിട്ടുള്ള പ്രേക്ഷകർക്കിടയിലേക്ക് വേറിട്ടൊരു പ്രണയ ലേഖനവുമായാണ് സംവിധായകന്‍റെ വരവ്. അത്തരമൊരു പുതുമ എന്തായാലും കാഴ്ചക്കാരെ തൃപ്തിപ്പെടുത്തുമെന്നതിൽ സംശയമില്ല. നായകനുണ്ടാവുന്പോൾ എന്തായാലും നായികയും ഉണ്ടായിരിക്കുമല്ലോ.


അതേ, ഫ്രഞ്ച് വിപ്ലവത്തിലുമുണ്ടൊരു നായിക. തന്‍റേടവും കുറുന്പും ഇത്തിരി കൂടുതലായതിനാൽ തന്നെ ഈ നായികയെ (ആര്യ) എല്ലാവർക്കും ബോധിക്കും. ആദ്യം ചാരായം പിന്നെ പ്രണയം പിന്നാലെ ഓരോരോ നൂലാമാലകൾ, ഇങ്ങനെയാണ് ഫ്രഞ്ച് വിപ്ലവത്തിന്‍റെ പോക്ക്.

സുശീലനായി എത്തിയ ലാൽ ഒരിക്കൽ കൂടി തന്‍റെ അഭിനയപാടവം പ്രേക്ഷകർക്ക് കാട്ടിത്തരുന്നുണ്ട്. എന്നാൽ സമാനമായ വേഷങ്ങൾ ലാൽ നിരവധി തവണ ചെയ്തിട്ടുള്ളതു കൊണ്ടാകാം, ഫ്രഞ്ച് വിപ്ലവത്തിലെ സുശീലനിൽ വലിയ പുതുമയൊന്നും തോന്നില്ല.

പ്രണയ നൂലാമാലകളിലൂടെ പോയി ചിത്രത്തിന്‍റെ ആദ്യപകുതി അവസാനിക്കുന്പോഴേക്കും സംഗതി സംവിധായകന്‍റെ കൈവിട്ടുപോയെന്ന് തോന്നും. എന്നാൽ രണ്ടാം പകുതിയിൽ യഥാർഥ വിപ്ലവം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. നായകന്‍റെ കൂട്ടുകാരായി എത്തിയവരുടെ കുസൃതികളും വേലത്തരങ്ങളുമെല്ലാം ഏവരെയും ചിരിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഓട്ടോ ഡ്രൈവറായി എത്തിയ വിഷ്ണു ഗോവിന്ദനാകട്ടെ നിമിഷനേരം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ചു കൈയിലെടുത്തു.

അളിയന്മാരായി എത്തിയ അരിസ്റ്റോ സുരേഷും നോബിയും തങ്ങളുടെ വേഷം കൈയടക്കത്തോടെ ചെയ്തിട്ടുണ്ട്. പരീക്ഷണ ചിത്രമായതുകൊണ്ടുതന്നെ പാട്ടും പരീക്ഷണ വഴിയേയാണ് കടന്നു പോകുന്നത്.

സണ്ണിവെയ്ന് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമൊന്നുമല്ല സത്യൻ. അതുകൊണ്ടുതന്നെ അധികം ആയാസപ്പെടാതെ സത്യനെ വൃത്തിയായി സണ്ണി കൈകാര്യം ചെയ്തിട്ടുണ്ട്. പേരിനോട് നീതി പുലർത്തിയാണ് ചിത്രം ക്ലൈമാക്സിലേക്ക് അടുക്കുന്നത്.

നായകനും പ്രതിനായകനും അവർക്ക് പിന്നാലെ കൂടുന്നവരുമെല്ലാം ഒടുവിൽ ഒരു സംഗതിക്കായി അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്. നിരനിരയായി എത്തുന്ന കഥാപാത്രങ്ങൾ സ്ഥാനത്തും അസ്ഥാനത്തും കോമഡി പറഞ്ഞ് പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നുണ്ടെങ്കിലും ഈ പരീക്ഷണ ചിത്രം അമിത ചിന്തകൾ ഇല്ലാതെ കണ്ടിരുന്നാൽ ഇഷ്ടപ്പെട്ടേക്കാം.

വി.ശ്രീകാന്ത്