യുഡിഎഫ് പിക്കറ്റിംഗിനിടെ ഉമ്മൻചാണ്ടിക്കു പരിക്ക്
യുഡിഎഫ് പിക്കറ്റിംഗിനിടെ ഉമ്മൻചാണ്ടിക്കു പരിക്ക്
Tuesday, January 24, 2017 4:21 PM IST
കൊച്ചി: യുഡിഎഫിന്‍റെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് പിക്കറ്റിംഗിനിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു കാൽവഴുതി വീണു പരിക്ക്. കാക്കനാട്ടെ കളക്ടറേറ്റിനു മുന്നിൽ നടന്ന പിക്കറ്റിംഗിനിടെ പോലീസിന്‍റെ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ലോറിയുടെ മുകളിൽ സജ്ജമാക്കിയിരുന്ന വേദിയിൽനിന്ന് ഇറങ്ങുന്നതിനിടെയായിരുന്നു വീഴ്ച. ബാരിക്കേഡിൽ തട്ടി കൈയ്ക്കു ചെറിയ മുറിവുണ്ടായി.

വീഴ്ചയ്ക്കിടെ ഉമ്മൻ ചാണ്ടിയെ താങ്ങാൻ ശ്രമിച്ച കെപിസിസി സെക്രട്ടറി അബ്ദുൾ മുത്തലിബിന്‍റെ കൈയ്ക്കും ബാരിക്കേഡിൽ തട്ടി മുറിവേറ്റു. ഇദ്ദേഹത്തിന്‍റെ കൈത്തണ്ടയിൽനിന്നു വാർന്നൊലിച്ച രക്തം ഉമ്മൻ ചാണ്ടിയുടെ വസ്ത്രങ്ങളിലും വീണു. ഉദ്ഘാടന പ്രസംഗം തുടങ്ങുമ്പോൾ തന്നെ ആരും പ്രകോപിതരാകരുതെന്നും നമ്മുടെ സമരം ഗാന്ധിമാർഗമാണെന്നും ആമുഖമായി ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

ഇതു വകവയ്ക്കാതെ പ്രവർത്തകർ പ്രകോപിതരായപ്പോഴാണ് ഉമ്മൻ ചാണ്ടി പിന്തിരിപ്പിക്കാനായി വേദിയിൽനിന്നു ചാടിയിറങ്ങിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരേ സംസ്ഥാന വ്യാപകമായി യുഡിഎഫ് സംഘടിപ്പിച്ച പിക്കറ്റിംഗിന്‍റെ ഭാഗമായിരുന്നു കാക്കനാട് കളക്ടറേറ്റിനു മുന്നിലെ സമരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.