ജപ്തിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവം: മൃതദേഹവുമായി ബാങ്കിനു മുന്പിൽ പ്രതിഷേധം
ജപ്തിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവം:  മൃതദേഹവുമായി ബാങ്കിനു  മുന്പിൽ പ്രതിഷേധം
Monday, April 22, 2024 5:40 AM IST
നെടുങ്കണ്ടം: ജപ്തി നടപടിക്കിടെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി ജീവനൊടുക്കിയ നെടുങ്കണ്ടം ആശാരികണ്ടം സ്വദേശിനി ആനിക്കുന്നേൽ ഷീബ ദിലീപിന്‍റെ മൃതദേഹവുമായി എസ്എൻഡിപി പ്രവർത്തകർ ബാങ്കിന് മുമ്പിൽ പ്രതിഷേധിച്ചു.

ഇന്നലെ വൈകുന്നേരം നാലോടെയാണ് പോസ്റ്റ് മാർട്ടത്തിനുശേഷം മൃതദേഹം നെടുങ്കണ്ടത് എത്തിച്ചത്. മൃതദേഹം എത്തിക്കുന്നതിനു മുമ്പില്‍തന്നെ ആയിരക്കണക്കിന് നാട്ടുകാർ പ്രതിഷേധവുമായി ബാങ്കിന് മുമ്പില്‍ തടിച്ചു കൂടിയിരുന്നു.

മൃതദേഹം വഹിച്ച ആംബുലസ് നിർത്തിയിട്ടാണ് എസ്എൻഡിപി പ്രവർത്തകർ പ്രതിഷേധിച്ചത്. ബാങ്കിന് വൻ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധ സമരത്തിനു ശേഷം മൃതദേഹം എസ്എൻഡിപി ഹാളിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് ജപ്തി നടപടി നേരിട്ട വീട്ടുവളപ്പിൽ സംസ്കരിച്ചു.


കൊലപാതകമെന്ന് ആരോപിച്ച്‌ എസ്എൻഡിപി യോഗം

നെടുങ്കണ്ടം: ഷീബ ദിലീപിന്‍റെ മരണം ആത്മഹത്യയല്ലെന്നും പോലീസും ബാങ്ക് അധികൃതരും ചേർന്നു കൊലപ്പെടുത്തിയതാണെന്നും എസ്എൻഡിപി യോഗം കുറ്റപ്പെടുത്തി. ജപ്തി നടപടിക്കിടെ സ്വാഭാവികമായ പ്രതിരോധമാണ് ഷീബ നടത്തിയത്.

ഇതിനിടെ പോലീസ് ഉദ്യോഗസ്ഥ പിടിക്കുകയും ഇരുവരുടെയും ദേഹത്തേക്ക് പെട്രോൾ വീഴുകയുമായിരുന്നു. ഷീബയുടെ മേൽ തീ പടർന്നപ്പോൾ കെടുത്താനും ആശുപത്രിയിൽ കൊണ്ടുപോകാനും പോലീസ് സഹായിച്ചില്ലെന്നും പ്രവർത്തകർ ആരോപിച്ചു. വായ്പ സംബന്ധിച്ച് 22ന് ഹിയറിംഗ് നിശ്ചയിച്ചിരുന്നെന്നും അതുവരെ ജപ്തി ചെയ്യരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ മുഖവിലയ്ക്കെടുത്തില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.