വീട്ടില്‍ വോട്ടിൽ വ്യാപക ക്രമക്കേട്: പത്തനംതിട്ടയിലും കോഴിക്കോട്ടും ഉദ്യോഗസ്ഥർക്കെതിരേ നടപടി
വീട്ടില്‍ വോട്ടിൽ വ്യാപക ക്രമക്കേട്: പത്തനംതിട്ടയിലും കോഴിക്കോട്ടും ഉദ്യോഗസ്ഥർക്കെതിരേ നടപടി
Monday, April 22, 2024 5:41 AM IST
പത്തനംതിട്ട: ആറന്മുളയില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട്. ആറന്മുള കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു രേഖപ്പെടുത്തിയെന്ന പരാതിയെത്തുടര്‍ന്ന് പോളിംഗ് ഉദ്യോഗസ്ഥരെയും ബിഎല്‍ഒയെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ സസ്‌പെന്‍ഡ് ചെയ്തു.

ആറന്മുള അസംബ്ലി മണ്ഡലത്തില്‍ 144-ാം നമ്പര്‍ ബൂത്തില്‍ ജോര്‍ജിന്‍റെ ഭാര്യ അന്നമ്മയുടെ (സീനിയര്‍ സിറ്റിസണ്‍) വോട്ട് വീട്ട് വോട്ടിംഗ് തെറ്റായി ചെയ്ത സംഭവത്തിലാണ് നടപടി. സ്‌പെഷല്‍ പോള്‍ ഓഫീസര്‍മാരായ എ.  ദീപ (കോന്നി റിപ്പബ്ലിക്കന്‍ വിഎച്ച്എസ്), കല.എസ്. തോമസ് ( മന്നങ്കരചിറ ജിയുപിഎസ്), ബൂത്ത് ലെവല്‍ ഓഫീസര്‍ പി. അമ്പിളി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.


മരിച്ച അന്നമ്മയുടെ വോട്ട് തെറ്റായി മകന്‍ മാത്യുവിന്‍റെ ഭാര്യ അന്നമ്മ ചെയിതിരുന്നതായി കണ്ടെത്തി. ഇവരുടെ പേരില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാൻ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായും കളക്ടര്‍ അറിയിച്ചു. വാര്‍ഡ് മെംബറും ബിഎല്‍ഒയും ഒത്തുകളിച്ചാണ് ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തിയതെന്നും ജില്ലാ കളക്ടര്‍ക്കു ലഭിച്ച പരാതിയില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.