തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയേതര മതേതര സ്വതന്ത്ര കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന നാലാമത്തെയും അവസാനത്തെയും കര്‍ഷക ഉച്ചകോടി ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ നടക്കും.
ഭൂപതിവ് നിയമ ഭേദഗതി വിഷയത്തില്‍ കര്‍ഷകരുമായി എന്നുവേണമെങ്കിലും പരസ്യ സംവാദം നടത്താെമെന്ന് വെല്ലുവിളി നടത്തിയ റവന്യു മന്ത്രി കെ. രാജനെ ഉച്ചകോടിയില്‍ സംവാദത്തിനായി രേഖാമൂലം ക്ഷണിച്ചിട്ടുണ്ടെന്നും കര്‍ഷക ഉച്ചകോടി ഭാരവാഹികള്‍ അറിയിച്ചു.
തൃശൂരിലും മാനന്തവാടിയിലും എടത്വയിലും നടന്ന കര്‍ഷക ഉച്ചകോടികളിൽ കേരളത്തിലെ മിക്ക കര്‍ഷക വിരുദ്ധ നിയമങ്ങളുടെയും നീക്കങ്ങളുടെയും പ്രഭാവകേന്ദ്രം സിപിഐ ആണെന്നു കണ്ടെത്തിയിരുന്നതായും ഭാരവാഹികൾ പറഞ്ഞു.
ഉച്ചകോടിയില്‍ സുജി മാസ്റ്റര്‍, അഡ്വ. ബിനോയ് തോമസ്, അഡ്വ. ജോണി കെ. ജോര്‍ജ്, സിബി ജോസ് ആറ്റുപുറം, കെ.വി. വിജു, ഡിജോ കാപ്പൻ, ജോയി ജോസഫ് മൂക്കന്‍തോട്ടം, ജിന്നറ്റ് മാത്യു, ജോയി നിലമ്പൂര്‍, ഷാജഹാന് മണ്‍വിള, ആന്റോ ഏലിയാസ്, ഡി. പ്രസാദ്, ഡോ. ജോസുകുട്ടി ഒഴുകയില്‍, ജോണ്‍ മാത്യു ചക്കിട്ടയില്‍, അഡ്വ. സുമിന്‍ എസ്. നെടുങ്ങാടന്‍ എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.