പ്രധാനമന്ത്രിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം: മുഖ്യമന്ത്രി
പ്രധാനമന്ത്രിക്കെതിരേ തെരഞ്ഞെടുപ്പ്  കമ്മീഷൻ നടപടിയെടുക്കണം: മുഖ്യമന്ത്രി
Tuesday, April 23, 2024 2:36 AM IST
കണ്ണൂർ: രാജ്യത്തെ മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്ന് അധിക്ഷേപിച്ചു പ്രസംഗിച്ച പ്രധാനമന്ത്രിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ശ്രീകണ്ഠപുരത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജസ്ഥാനിൽ മുസ്‌ലിംകൾക്കെതിരേ നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധവും കോടാനുകോടി വരുന്ന ജനവിഭാഗത്തെ ആക്ഷേപിക്കലുമാണ്. സ്വാതന്ത്യസമര പ്രസ്ഥാനം ശക്തിപ്പെടുത്തി രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നതിൽ എല്ലാ മതവിഭാഗങ്ങൾക്കും വലിയ പങ്കുണ്ട്.


ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമായി പോരാടി രക്തസാക്ഷിത്വം വരിച്ചവരിൽ മുസ്‌ലിംകളുമുണ്ട്. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിൽ ഒരുപങ്കും വഹിക്കാതെ ബ്രിട്ടീഷുകാരുടേതിനു സമാനമായ താത്പര്യമാണ് തങ്ങളുടേതുമെന്ന് പ്രഖ്യാപിച്ചവരാണ് ആർഎസ്എസ്. ആ സംസ്‌കാരം ഉൾക്കൊള്ളുന്ന മോദിയെ പോലുള്ളവർക്കു മാത്രമേ ഇത്തരം വർഗീയ ജല്പനം നടത്താനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.