ദാവൂദ് എവിടെയെന്ന് അറിയില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി
Wednesday, May 6, 2015 11:09 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ലെന്നു കേന്ദ്രസര്‍ക്കാര്‍.

ബിജെപി എംപി നിത്യാനന്ദ റായിയുടെ ചോദ്യത്തിനു മറുപടിയായി ആഭ്യന്തര സഹമന്ത്രി ഹരിഭായ് ചൌധരിയാണു ലോക്സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പ്രസ്താവനയ്ക്കു കടകവിരുദ്ധമായിരുന്നു സഹമന്ത്രി നല്‍കിയ മറുപടി.

ദാവൂദിനെ കൈമാറണമെന്നു പാക്കിസ്ഥാനോടു തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്െടന്നാണു രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നത്. ദാവൂദ് കറാച്ചിയിലുണ്െടന്നു കണ്െടത്തിയെന്നും ഫോണ്‍ സംഭാഷണം ഇന്റലിജന്റ്സ് വിഭാഗത്തിനു ചോര്‍ന്നു കിട്ടിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. ദാവൂദിനെ ഇന്ത്യയിലേക്കു കൊണ്ടു വരാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വിരുദ്ധാഭിപ്രായങ്ങള്‍ വന്നതോടെ ഇക്കാര്യത്തില്‍ കേന്ദ്രം വ്യക്തമായ മറുപടി നല്‍കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയത്തില്‍ രാജ്നാഥ് സിംഗ് മറുപടി നല്‍കണമെന്നും ഇക്കാര്യത്തില്‍ ബിജെപി പിന്നോട്ടു പോയതെന്താണെന്നു വിശദീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചു.

ഇന്നു ലോക്സഭയില്‍ ഗവ ണ്‍മെന്റ്വിശദീകരണ പ്രസ് താവന നടത്തും.

പാക്കിസ്ഥാന്‍ ഇന്ത്യക്കു കൈമാറേണ്ട 50 കൊടും കുറ്റവാളികളുടെ പട്ടികയില്‍ എട്ടാമനാണു ദാവൂദ് ഇബ്രാഹിം. ദാവൂദിന്റെ പാക്കിസ്ഥാനിലെ ഒളിയിടത്തെക്കുറിച്ച് ഇന്ത്യ നിരവധി തവണ പാക്കിസ്ഥാനു വിവരം നല്‍കിയിരുന്നു. ദാവൂദ് താമസിക്കുന്ന തെരുവിനെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്െടന്നു യുപിഎ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരവും വ്യക്തമാക്കിയിരുന്നു.

താന്‍ പാര്‍ലമെന്റിനകത്തു പറഞ്ഞതുതന്നെ ആവര്‍ത്തിക്കുകയാണെന്നായിരുന്നു ഇന്നലെ ആഭ്യന്തര സഹമന്ത്രി മാധ്യമങ്ങളുടെ മുന്നിലും പറഞ്ഞത്. എന്നാല്‍, മന്ത്രിയുടെ പാര്‍ലമെന്റിലെ പ്രസ്താവനയില്‍ ആഭ്യന്തര മന്ത്രാലയം കുഴപ്പത്തില്‍ ചാടിച്ചതായാണു മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഹരിഭായ് ചൌധരി നല്‍കിയ മറുപടി ശരിയെങ്കില്‍ ദാവൂദിനെ പിന്തുടരാന്‍ ഇന്ത്യന്‍ ഇന്റലിജന്‍സിനു കഴിഞ്ഞിട്ടില്ലെന്നാണു മനസിലാക്കേണ്ടത്. എന്നാല്‍, മന്ത്രിയുടെ മറുപടി തെറ്റാണെന്നും ഇതു മറുപടി തയാറാക്കിയപ്പോള്‍ പറ്റിയ അച്ചടിപ്പിശകോ സാങ്കേതിക തകരാറോ ആണെന്നും വിശദീകരിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.

ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയുണ്െടന്നു സ്ഥിരീകരിക്കാമെന്നാണ് മുന്‍ ഇന്റലിജന്‍സ് ബ്യൂ റോ ഡയറക്ടര്‍ രാജേന്ദ്ര കുമാര്‍ ഉറപ്പിച്ചു പറയുന്നത്. ദാവൂദ് പാക്കിസ്ഥാനു വെളിയിലേക്കു പോകാന്‍ ഒരു സാധ്യതയുമില്ല. വിട്ടുകിട്ടാനായി ഇന്ത്യ നിരന്തരമായി സമ്മര്‍ദം ചെലുത്തുന്നുണ്െടന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ളയും രാജേന്ദ്ര കുമാറിന്റെ പ്രസ്താവനകളെ ശരിവച്ചു. ദാവൂദ് പാക്കിസ്ഥാനില്‍ തന്നെ വിവിധ ഒളിയിടങ്ങളില്‍ മാറിമാറിക്കഴിയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.