ആർജെഡി-ജെഡി-യു ബന്ധം വഷളാകുന്നു
ആർജെഡി-ജെഡി-യു  ബന്ധം വഷളാകുന്നു
Saturday, July 15, 2017 2:04 PM IST
പാറ്റ്ന: ബിഹാറിൽ മഹാസഖ്യത്തിലെ പ്രമുഖരായ ആർജെഡി-ജെഡി-യു കക്ഷികളുടെ ബന്ധം ദിനംതോറും വഷളാകുന്നു. അഴിമതി ആരോപണവിധേയനായ ഉപമുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിന്‍റെ മകനുമായ തേജസ്വി യാദവ് രാജിവയ്ക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണു ജെഡി-യു. തേജസ്വി രാജിവയ്ക്കില്ലെന്ന് ലാലുപ്രസാദ് ഇന്ന ലെ പാറ്റ്നയിൽ മടങ്ങിവന്ന ശേഷം വ്യക്തമാക്കി.

കലങ്ങിമറിയുന്ന ബിഹാർ രാഷ്‌ട്രീയാന്തരീക്ഷം ശാന്തമാക്കാനാവശ്യപ്പെട്ടു കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി ഇടപെട്ടെന്ന വാർത്ത ലാലുപ്രസാദ് നിഷേധിച്ചു. താനുമായി സോണിയ ഇക്കാര്യം സംസാരിച്ചിട്ടില്ല.നിതീഷുമായി സംസാരിച്ചോയെന്ന് അറിയില്ലെന്നും ലാലുപ്രസാദ് പറഞ്ഞു.

അതേസമയം, ബിഹാർ കോൺഗ്രസ് അധ്യക്ഷൻ അശോക് ചൗധരി നിതീഷുമായും ലാലുപ്രസാദുമായും ഇന്നലെ രാവിലെ വെവ്വേറെ കൂടിക്കാഴ്ച നടത്തി. മഹാസഖ്യത്തിന് ഉലച്ചിൽ സംഭവിച്ചിട്ടില്ലെന്നും ബിജെപിക്കു സന്തോഷിക്കാനുള്ള ഒരു കാര്യവും ഇപ്പോഴില്ലെന്നും കൂടിക്കാഴ്ചകൾക്കുശേഷം അശോക് ചൗധരി പറഞ്ഞു.

മുഖ്യമന്ത്രിയും ജെഡി-യു തലവനുമായ നിതീഷ് കുമാർ അഴിമതിക്കേസിൽ യാതൊരു നീക്കുപോക്കിനും തയാറാകില്ലെന്നു പാർട്ടി വക്താവ് കെ.സി. ത്യാഗി ഡൽഹിയിൽ പറഞ്ഞു. ആരോപണത്തിനു തേജസ്വി കൃത്യമായ വിശദീകരണം നല്കുകയാണു വേണ്ടതെന്നും ത്യാഗി കൂട്ടിച്ചേർത്തു.

അതിനിടെ സർക്കാരിന്‍റെ ഔദ്യോഗിക പരിപാടിയിൽനിന്നു തേജസ്വി യാദവ് വിട്ടുനിന്നു. നിതീഷ് കുമാറുമായി വേദിപങ്കിടാനുള്ള വൈമുഖ്യത്തിലാകാം തേജസ്വി പങ്കെടുക്കാതിരുന്നതെന്നാണു നിഗമനം. തേജസ്വി പങ്കെടുക്കാതിരുന്ന യോഗവേദിയിൽ ആർജെഡി മന്ത്രിയുടെ സമീപത്തുനിന്ന് നിതീഷ് കുമാർ മാറിയിരുന്ന സംഭവവും ഉണ്ടായി. എന്തുവിലകൊടുത്തും നിതീഷ് അധികാരത്തിൽ തുടരുമെന്ന് ആർഎൽഎസ്പി (രാഷ്‌ട്രീയ ലോക് സമത പാർട്ടി) അധ്യക്ഷനും മന്ത്രിയുമായ ഉപേന്ദ്ര കുശവാഹ പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.