സെൻസർ ബോര്‍ഡ് : പഹ്‌ലജ് നിഹലാനി പുറത്ത്, പ്രസൂൺ ജോഷി അധ്യക്ഷൻ
സെൻസർ ബോര്‍ഡ് :  പഹ്‌ലജ് നിഹലാനി പുറത്ത്,  പ്രസൂൺ ജോഷി അധ്യക്ഷൻ
Friday, August 11, 2017 12:50 PM IST
ന്യൂഡൽഹി: സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷസ്ഥാനത്തുനിന്നു പഹ്‌ലജ് നിഹലാനിയെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി. ഗാനരചയിതാവായ പ്രസൂണ്‍ ജോഷിയാണു പുതിയ അധ്യക്ഷന്‍. മൂന്നുവര്‍ഷമായി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരുന്നു നിഹലാനി. തുടര്‍ച്ചയായി ഉണ്ടാകുന്ന വിവാദങ്ങളാണു നിഹലാനിയെ പുറത്താ‌ക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരേ നിലപാടെടുക്കുന്നതായി നിഹലാനിക്കെതിരേ പല ചലച്ചിത്ര പ്രവർത്തകരും ആരോപണമുന്നയിച്ചി രുന്നു. സെൻസർ ബോര്‍ഡിനെ നിഹലാനി കുത്തകയാക്കിവച്ചിരിക്കുകയാണെന്നു സഹപ്രവര്‍ത്തകരില്‍നിന്നുതന്നെ ആരോപണമുണ്ടായി. സിനിമാ നിര്‍മാതാക്കളും നിരൂപകരും നിഹലാനിക്കെതിരേ രംഗത്തെത്തിയിരുന്നു. സ്ത്രീ കേന്ദ്രീകൃതമാണെന്നാരോപിച്ച് ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന ചിത്രത്തിനു നിഹലാനി പ്രദര്‍ശനാനുമതി നിഷേധിച്ചതു വിവാദമാ യി. സംവിധായിക അലങ്കൃത ശ്രീവാസ്തവ കോടതിയെ സമീപിച്ചതിനു ശേഷമാണു ചിത്രം പുറത്തിറങ്ങിയത്.

ഉഡ്താ പഞ്ചാബ്, മധുര്‍ ഭണ്ഡാര്‍ക്കറിന്‍റെ ഇന്ദു സര്‍ക്കാര്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്നിനെക്കുറിച്ച് സുമന്‍ ഘോഷ് സംവിധാനം ചെയ്ത ദി ആര്‍ഗ്യുമെന്‍റേറ്റീവ് ഇന്ത്യന്‍ എന്ന ഡോക്യുമെന്‍ററി തുടങ്ങിയവയാണ് നിഹലാനിയുടെ കടുംപിടുത്തത്തിൽ പരിക്കേറ്റ മറ്റു സിനിമകള്‍. അമര്‍ത്യസെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയിൽനിന്നു ഗുജറാത്ത്, പശു, ഹിന്ദു, ഇന്ത്യ തുടങ്ങിയ വാക്കുകളാണു നിഹലാനി വെട്ടിക്കളയാന്‍ ആവശ്യപ്പെട്ടത്.

ആര്‍എസ്എസ് നോമിനിയായാണു നിഹലാനി അധ്യക്ഷനായത്.
സ്ഥാനത്തുനിന്ന് നീക്കം ചെയ്യുമെന്നു കഴിഞ്ഞ മാസം തന്നെ നിഹലാനിയെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നതായാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.