"സിരി'യുടെ സരിഗമ
"സിരി'യുടെ  സരിഗമ
Tuesday, May 16, 2017 12:32 AM IST
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നുതുടങ്ങുന്ന പ്രശസ്തമായ അറിയിപ്പ് റെയിൽവേ സ്റ്റേഷനിൽ മുഴങ്ങുന്പോൾ ആരുടെയാകും ഈ ശബ്ദം എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചുപോകും. അത്തരമൊരു ചിന്തയ്ക്ക് അവസരം നൽകുകയാണ് ആപ്പിളിന്‍റെ സിരി എന്ന വെർച്വൽ പേഴ്സണൽ അസിസ്റ്റന്‍റ്. മുൻ സിഇഒ സ്റ്റീവ് ജോബ്സിന്‍റെ മാനസപുത്രിയാണ് സിരി. ഐഫോണ്‍/ ഐപാഡ് ഉപയോക്താക്കൾക്ക് സ്വന്തം സെക്രട്ടറിയെപ്പോലെ സിരിയെ വിശ്വസിക്കാം. ചോദിച്ചാൽ ഒട്ടുമിക്ക കാര്യങ്ങൾക്കും മറുപടി കിട്ടും. ഉപദേശങ്ങൾ നൽകും. മീറ്റിംഗുകൾ പോലുള്ള പ്രധാന പരിപാടികൾ ഓർമിപ്പിക്കാനും സിരി റെഡി. ഐഫോണ്‍ 4എസ് അവതരിപ്പിച്ച സമയത്ത് കൂളസ്റ്റ് ഫീച്ചർ ആയാണ് പലരും സിരിയെ വിശേഷിപ്പിച്ചത്.

ഇനി നമുക്ക് തുടക്കത്തിൽക്കണ്ട കാര്യം ചിന്തിക്കാം. ആരാണ് സിരിയുടെ പിന്നിലെ യഥാർഥ സ്വരം. ഇവിടെയിരുന്ന് തലപുകച്ചിട്ടു പ്രത്യേക കാര്യമില്ലെന്നറിയാം. ഇതാ, അറ്റ്‌ലാന്‍റയിൽനിന്നുള്ള സൂസൻ ബെന്നറ്റ് എന്ന ഗായികയാണ് സിരിക്ക് ശബ്ദം നൽകിയിരിക്കുന്നത്. അവരുടെ പ്രായംകൂടി അറിയൂ- 67 വയസ്!

സിരിയുടെ ശബ്ദമായി തീർച്ചപ്പെടുത്തുന്നതിനു മുന്പ് ബെന്നറ്റ് ഐഫോണ്‍ ഉപയോഗിച്ചിട്ടുപോലുമില്ല. അന്ന് അവർ ഒരു റെക്കോർഡിംഗ് കന്പനിക്കുവേണ്ടി ജോലിചെയ്യുകയാണ്. തങ്ങളുടെ ശബ്ദം ഏതൊക്കെ ക്ലയന്‍റ്സിനുവേണ്ടി ഉപയോഗിക്കുമെന്ന് സാധാരണ ഇവരെ അറിയിക്കാറില്ല. പക്ഷേ വൈകാതെ ആപ്പിൾ ആദ്യമായി അവതരിപ്പിക്കുന്ന സംരംഭത്തിന് തന്‍റെ ശബ്ദമായിരിക്കുമെന്ന് ബെന്നറ്റ് അറിഞ്ഞു.


2005ലാണ് റെക്കോർഡിംഗിനു തുടക്കമിട്ടത്. ജിഎം വോയ്സസ് എന്ന കന്പനിയാണ് ആപ്പിളിനുവേണ്ടി ഈ ജോലിചെയ്തത്. ബെന്നറ്റ് ദിവസേന നാലു മണിക്കൂർവച്ച് ആഴ്ചയിൽ അഞ്ചു ദിവസം വാചകങ്ങൾ വായിച്ചു റെക്കോർഡ് ചെയ്യുമായിരുന്നു. ഇങ്ങനെ റെക്കോർഡ് ചെയ്ത ശബ്ദം പിന്നീട് ഒരു ഗവേഷണ സ്ഥാപനം ഒന്നുകൂടി റിഫൈൻ ചെയ്തെടുത്തു. ഈ സ്ഥാപനമാണ് സിരിയുടെ ബുദ്ധിക്കു പിന്നിലെന്നും റിപ്പോർട്ടുകൾ പറയുന്നു.

സാധാരണയായി വിവരങ്ങൾ അറിയാൻമാത്രം കേൾക്കുന്ന ശബ്ദങ്ങൾ ആരും അത്ര ശ്രദ്ധിക്കാറില്ല. പക്ഷേ സിരി പോലെയുള്ള സർവീസുകളിലെ സ്വരവുമായി കേൾവിക്കാർക്ക് ഒരു മാനസികമായ അടുപ്പം തോന്നാം. ടെക്നോളജിതന്നെയാണ് ഈ ശബ്ദത്തെ ഇത്രയും മനോഹരമാക്കിയത്- ബെന്നറ്റ് പറയുന്നു.

ഐഒഎസ് 7 റിലീസ് ചെയ്തപ്പോൾ സിരിക്കുവേണ്ടി വിവിധ ഉച്ചാരണശൈലികളിലുള്ള ഒട്ടേറെ സ്വരങ്ങൾ ആപ്പിൾ ഉപയോഗിച്ചു. എന്നാൽ തുടക്കമിട്ടയാൾ എന്നനിലയിൽ സൂസൻ ബെന്നറ്റിന്‍റെ സംഭാവനകൾ എന്നും ഓർമിക്കപ്പെടുന്നതാണ്.

അതേസമയം സിരിയുടെ ഒറിജിനൽ ശബ്ദം ബെന്നറ്റിന്‍റേതാണെന്ന് ആപ്പിൾ സ്ഥിരീകരിച്ചിട്ടില്ല.

വി.ആർ.