സൗദിയിൽ വാഹനപകടം; തമിഴ്നാട് സ്വദേശി മരിച്ചു
Wednesday, May 1, 2024 2:55 PM IST
അൽഹസ: പ്രായപൂർത്തിയാകാത്ത ഈജിപ്ഷ്യൻ സ്വദേശിയുടെ അശ്രദ്ധവും അപകടകരവുമായ കാർ ഡ്രൈവിംഗ് വഴിയാത്രക്കാരനായ തമിഴ്നാട് സ്വദേശിയുടെ ജീവനെടുത്തു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ ഗണപതിയാണ്(56) അൽഹസ സനയ്യ റോഡിൽ വാഹനാപകടത്തിൽ മരിച്ചത്.

മകന്‍റെ ഒപ്പം നടന്നു പോകുകയായിരുന്ന ഗണപതിയെ കാർ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. മകൻ വിജയ്ബാബു പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത ഈജിപ്ഷ്യൻ ഓടിച്ച കാറിന്‍റെ നിയന്ത്രണം നഷ്‍ടമായി അപകടം സംഭവിക്കുകയായിരുന്നു.

നവയുഗം സാംസ്കാരികവേദി അൽഹസ സനയ്യ യൂണിറ്റ് അംഗമാണ് ഗണപതി. അപകടവിവരം അറിഞ്ഞയുടനെ നവയുഗം നേതാക്കളായ ഉണ്ണി രാജന്‍റെയും ഉണ്ണി മാധവത്തിന്‍റെയും നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്തെത്തി പോലീസിനെ വിവരമറിയിച്ചു.

സൗദി പോലീസ് ഡ്രെെവറെ അറസ്റ്റ് ചെയ്യുകയും ഗണപതിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. 26 വർഷമായി അൽഹസയിൽ പ്രവാസിയാണ് ഗണപതി. ശാന്തിയാണ് ഗണപതിയുടെ ഭാര്യ.

മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കാനുള്ള നിയമനടപടികൾ നവയുഗത്തിന്‍റെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു.