യുക്മ ദേശീയ കലാമേളയുടെ പരിഷ്ക്കരിച്ച മാനുവൽ പ്രസിദ്ധീകരിച്ചു
Thursday, July 12, 2018 11:24 PM IST
ലണ്ടൻ: യുക്മ ദേശീയ കലാമേളയ്ക്ക് നാലു മാസങ്ങൾ കൂടി ബാക്കിനിൽക്കെ മേളയുടെ കാര്യക്ഷമതയും ഗുണനിലവാരവും വർധപ്പിക്കാൻ ഉതകുംവിധം കലാമേള മാനുവൽ പരിഷ്ക്കരിക്കുക എന്ന ശ്രമകരമായ ദൗത്യം പൂർത്തീകരിക്കപ്പെട്ടിരിക്കുകയാണ്. യുകെ മലയാളികൾക്കിടയിൽ നടത്തിയ, ഒരു മാസത്തിലധികം നീണ്ടുനിന്ന അഭിപ്രായ സർവേയിൽ ഉരുത്തിരിഞ്ഞ വിലപ്പെട്ട അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നതെന്ന പ്രത്യേകതയും ഈ പരിഷ്ക്കരണങ്ങൾക്ക് സ്വന്തം.

സബ് ജൂനിയേർസ് വിഭാഗത്തിൽ ഉണ്ടായിരുന്ന ’സ്റ്റോറി ടെല്ലിംഗ്’ മത്സരം കിഡ്സ് വിഭാഗത്തിലേക്ക് മാറ്റിയിരിക്കുന്നത് സർവേയിൽ പങ്കെടുത്ത 79.69 ശതമാനം ആളുകളുടെ പിന്തുണയോടെയാണ്. മലയാളത്തിലോ ഇംഗ്ലീഷിലോ കഥാകഥനം നടത്താവുന്നതാണ്. അനുവദനീയമായ സമയം നാലു മിനിറ്റ്.

വളരെ ശ്രദ്ധേയമായ മറ്റൊരു പരിഷ്കരണം മ്യൂസിക് മത്സരങ്ങളിലാണ്. കിഡ്സ് വിഭാഗത്തിൽ നിലവിൽ തുടർന്ന് വരുന്നതുപോലെ തന്നെ മലയാളത്തിലോ ഇംഗ്ലീഷിലോ ഇഷ്ട്ടപെട്ട ഗാനം ആലപിക്കാവുന്നതാണ്. എന്നാൽ സബ് ജൂനിയേർസ്, ജൂനിയേർസ്, സീനിയേഴ്സ് വിഭാഗങ്ങളിലും സമൂഹഗാന മത്സരങ്ങൾക്കും മലയാളം ലളിത ഗാനങ്ങൾ മാത്രമേ തെരഞ്ഞെടുക്കാനാവൂ. സിനിമാ ഗാനങ്ങൾ അനുവദനീയം അല്ല. കരൊക്കെ തുടർന്നും അനുവദനീയം അല്ല.

മറ്റൊരു പരിഷ്ക്കാരം ഫാൻസിഡ്രസ് മത്സരങ്ങൾ പാടെ നിറുത്തലാക്കി എന്നതാണ്. ഫാൻസിഡ്രസിന് ഉപയോഗിക്കുന്ന കളർ ഡൈകൾ പടർന്ന് കിടക്കുന്നതുമൂലം മത്സരാനന്തരം ഉണ്ടാകുന്ന ക്ലീനിംഗ് ജോലികൾ ദുഷ്കരമാവുന്നതോടൊപ്പം, സ്ഥാപനത്തിൽനിന്നും വലിയ തുകകൾ പെനാൽട്ടി ആയി കൊടുക്കേണ്ടി വരുന്നതും മാറിചിന്തിക്കാൻ കാരണമായി. അതോടൊപ്പം തന്നെ കുട്ടികൾക്കും ഓഡിയൻസിനും മാനസികമായി താങ്ങാൻ പറ്റാത്തവിധമുള്ള തീമുകൾ അവതരിപ്പിക്കപ്പെടുന്നു എന്ന വിധികർത്താക്കളുടെ കാലാകാലങ്ങളായുള്ള ഓർമ്മപ്പെടുത്തലുകൾക്കും ഇതോടെ വിധിതീർപ്പാകുന്നു.

സർവേയിൽ പങ്കെടുത്ത 82.35 ശതമാനം ആളുകളുടെ പിന്തുണയോടെ കഥാപ്രസംഗം മത്സരത്തിൽനിന്നും ഒഴിവാക്കിക്കൊണ്ട്, മോണോആക്ട് തിരിച്ചു കൊണ്ടുവന്നിരിക്കുകയാണ്. സബ് ജൂനിയേർസ്, ജൂനിയേർസ്, സീനിയേഴ്സ് വിഭാഗങ്ങളിൽ അഞ്ച് മിനിറ്റ് സമയ പരിധിക്കുള്ളിൽ മലയാളത്തിളാണ് മോണോആക്ട് മത്സരം നടക്കുന്നത്.

കേരള സർവകലാശാല യുവജനോത്സവത്തിലെ മാതൃകയിൽ "മൈം' എന്ന ഇനം പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു സവിശേഷത. നാടകാഭിനയത്തിൽ അഭിരുചി ഉള്ളവരും, സ്കൂളുകളിൽ ഡ്രാമ പഠിക്കുന്നവരുമായവർക്ക് കൂടുതൽ അവസരങ്ങൾ തുറന്നിരിക്കുകയാണിവിടെ.

സിനിമാറ്റിക്ക് ഡാൻസ് സിംഗിൾസ് സമയ ദൈർഘ്യം അഞ്ചുമിനിറ്റായി കുറച്ചിരുന്നു പുതിയ മനുവലിൽ. നേരത്തെ ഇത് ഏഴു മിനിറ്റായിരുന്നു. ഗ്രൂപ്പ് ഇനത്തിൽ നിലവിലുള്ള ഏഴു മിനിട്ടുതന്നെ തുടരുന്നതായിരിക്കും. സിനിമാറ്റിക് ഡാൻസുകളിൽ ന്ധപ്രോപ്പർട്ടീസ്ന്ധനു കൂടുതൽ മാർക്ക് നൽകുന്നു എന്നും, ഇത് നടനത്തിന്‍റെ പ്രാധാന്യം കുറക്കുന്നു എന്നുമുള്ള പരാതിക്ക് പരിഹാരമായി പരിഷ്ക്കരിച്ച കലാമേള മാനുവലിൽ ന്ധജഡ്ജ്മെന്‍റ് മാനദണ്ഡന്ധങ്ങളിൽ കൃത്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നൃത്തരംഗത്തു പ്രവർത്തിക്കുന്ന നിരവധിയാളുകളുടെ നിർദ്ദേശങ്ങൾ ഈ വിഷയത്തിൽ പരിഗണിച്ചിട്ടുണ്ട്.

റീജണുകളിൽനിന്നും ദേശീയ കലാമേളയിലേക്ക് ഓരോ ഇനത്തിലും രണ്ടു എൻട്രികൾ വീതമായിരിക്കും അനുവദിക്കുക. ഒന്നിലധികം ഒന്നാം സ്ഥാനക്കാരോ, ഒന്നിലധികം രണ്ടാം സ്ഥാനക്കാരോ റീജിയനുകളിൽ ഉണ്ടാകുന്നത് ദേശീയ മേളയിലേക്ക് എൻട്രികൾ അയക്കുന്നതിനെ ബാധിക്കുവാൻ പാടില്ല. ഒരു ഇനത്തിൽ രണ്ട് എൻട്രികൾ എന്നനിയമത്തിൽ യാതൊരുവിധ നീക്കുപോക്കുകളും ഉണ്ടാകുന്നതായിരിക്കില്ല.

യുക്മ കലാമേളകൾ തുടങ്ങിയ കാലം മുതലുള്ള ന്ധഅപ്പീൽ കമ്മറ്റിന്ധ ഇനിമുതൽ ന്ധറിവ്യൂ കമ്മറ്റിന്ധ എന്നപേരിലായിരിക്കും അറിയപ്പെടുക. വിധികർത്താക്കൾ രേഖപ്പെടുത്തിയ മാർക്കുകൾ കന്പ്യൂട്ടറിൽ രേഖപ്പെടുത്തുന്പോഴോ കൂട്ടി എഴുതുന്പോഴോ എന്തെകിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കുക മാത്രമായിരിക്കും ഇതിൽ ചെയ്യുക.

യുക്മ ദേശീയ വൈസ് പ്രസിഡന്‍റ് ഡോക്റ്റർ ദീപ ജേക്കബ്, യുക്മ ദേശീയ കലാമേള ജനറൽ കണ്‍വീനറും ദേശീയ ജോയിന്‍റ് സെക്രട്ടറിയുമായ ഓസ്റ്റിൻ അഗസ്റ്റിൻ, യുക്മ പിആർഒയും മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ സജീഷ് ടോം, യുക്മ ദേശീയ കലാമേള ഓഫീസ് ഇൻചാർജ് സുനിൽ രാജൻ എന്നിവരടങ്ങിയ സമിതി ക്രോഡീകരിച്ച നിയമാവലി പരിഷ്ക്കാരങ്ങൾ ഓക്സ്ഫോർഡിൽ യുക്മ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ കൂടിയ ദേശീയ നിർവാഹകസമിതി യോഗം ആവശ്യമായ ചർച്ചകൾക്ക് ശേഷം അംഗീകരിക്കുകയായിരുന്നുവെന്ന് യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വർഗീസ് അറിയിച്ചു.