എൻഎംസിയിൽ വീണ്ടും പൊളിച്ചെഴുത്ത്; ബ്രിട്ടനിൽ നഴ്സുമാർക്ക് വീണ്ടും സുവർണാവസരം
Thursday, October 19, 2017 9:13 AM IST
ലണ്ടൻ: ബ്രിട്ടനു പുറത്തുനിന്നും പരിശീലനം നേടിയിട്ടുള്ള നഴ്സുമാർക്കായി ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തുള്ള നിയമങ്ങൾ എൻഎംസി പുറത്തുവിട്ടു. നവംബർ ഒന്നു മുതലാണ് നിയമത്തിന് പ്രാബല്യമുണ്ടാവുന്നത്. പരിശീലനം ലഭിച്ചിട്ടുള്ള നഴ്സുമാർക്കും മിഡ്വൈഫുമാർക്കും നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗണ്‍സിൽ (എൻഎംസി) ബദൽ ഓപ്ഷനുകളാണ് നൽകുന്നത്.

അന്താരാഷ്ട്ര ഇംഗ്ലീഷ് ടെസ്റ്റ് സിസ്റ്റം (ഐഇഎൽടിഎസ്) കൂടാതെ ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇറ്റി) മുഖേനയാണ് ഇത്തരക്കാരെ അംഗീകരിക്കുന്നത്. ഇത് നഴ്സുമാർക്കും മിഡ്വൈഫുകൾക്കും അവരുടെ ഇംഗ്ലീഷ് ഭാഷ കഴിവ് തെളിയിക്കാൻ ബദൽ മാർഗ്ഗം എന്നാണ് എൻഎംസി വ്യക്തമാക്കുന്നത്.

യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള യോഗ്യരായ നഴ്സുമാർക്കും മിഡ്വൈഫിനും ഇപ്പോൾ തങ്ങളുടെ ഇംഗ്ലീഷ് ഭാഷ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിലും പുതിയ മാർഗം കൂടുതൽ പേർക്ക് ബ്രിട്ടനിലെത്തി ജോലി ചെയ്യുവാൻ സൗകര്യമൊരുക്കുന്നുവെന്നാണ് എൻഎംസി അവകാശപ്പെടുന്നത്.

അതായത് അടുത്ത നവംബർ ഒന്നു മുതൽ എൻഎംസിയിൽ രജിസ്ട്രേഷൻ ലഭിയ്ക്കാൻ എല്ലാ വിഷയങ്ങൾക്കും ഐഇഎൽടിഎസ് ഏഴു ബാൻഡ് വേണം എന്ന നിബന്ധനയാണ് ഇപ്പോൾ മാറ്റിയിരിയ്ക്കുന്നത്.

നിലവിലുള്ളതുപോലെ ഐഇഎൽടിഎസ് നാലു വിഷയങ്ങളിലും ഏഴു ബാൻഡ് ഉള്ളവർക്ക് തുടർന്നുള്ള രജിസ്ട്രേഷൻ ലഭിയ്ക്കും. എന്നാൽ മേലിൽ ഐഇഎൽടിഎസ് ഇല്ലാത്തവർക്ക് പുതിയ യോഗ്യതപരീക്ഷയായ ഒഇടി യാണ് എഴുതുന്നതെങ്കിൽ ബി ഗ്രേഡ്( reading, writing, listening and speaking)ലഭിച്ചാലും എൻഎംസി അംഗീകരിയ്ക്കും.

കൂടാതെ ഇംഗ്ലീഷ് മാതൃഭാഷയായ ഒരു രാജ്യത്തുനിന്നുള്ള ആളാണെങ്കിൽ അല്ലെങ്കിൽ ഇംഗ്ലീഷ് ഉപയോഗ രാജ്യങ്ങളിൽ കുറഞ്ഞത് രണ്ടു വർഷം രജിസ്ട്രേഷനോടുകൂടി ജോലിചെയ്തുവെന്ന് തെളിയിച്ചാലും ഇത്തരക്കാർക്ക് ഇനി ലാംഗ്വേജ് ടെസ്റ്റിന്(ഭാഷാ പരീക്ഷ) വിധേയരാവേണ്ട ആവശ്യമില്ല. ഐഇഎൽടിഎസ് എന്ന കടന്പയേക്കാൾ ഒഇടി പരീക്ഷ എളുപ്പമാകുമെന്നാണ് എൻഎംസി തന്നെ പറയുന്നത്. നഴ്സിംഗ് പഠനം പൂർത്തിയാക്കിയിട്ടുള്ള ആർക്കും ഒഇടി പാസാവാൻ എളുപ്പമാണെന്നു ചുരുക്കം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ