ജർമനിയിൽ സ്കൂൾ വിദ്യാർത്ഥി സഹപാഠിയെ കുത്തിക്കൊന്നു
Tuesday, January 23, 2018 10:59 PM IST
ബെർലിൻ: ജർമനിയിൽ പതിനഞ്ചുകാരനായ സ്കൂൾ വിദ്യാർത്ഥി സഹപാഠിയായ പതിനാലുകാരനെ കുത്തിക്കൊന്നു. കത്തികൊണ്ട് കഴുത്തിനേറ്റ കുത്താണ് മരണകാരണമായത്. ജർമനിയിലെ മധ്യമേഖലാ സംസ്ഥാനമായ നോർത്ത് റൈൻ വെസ്റ്റ് ഫാളിയയിലെ ഡോർട്ട്മുണ്ട് നഗരത്തിനടുത്തുള്ള ലൂനൻ കെയ്തെ കോൾവിറ്റ്സ് സെക്കന്‍ററി സ്കൂളിൽ ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം എട്ടു മണിയ്ക്കാണ് സംഭവം. കുത്തേറ്റ ലയോണ്‍ എന്ന വിദ്യാർത്ഥി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.

കൃത്യനിർവഹണത്തിനു ശേഷം പ്രതിയായ അലക്സ് ഓടി രക്ഷപെട്ടുവെങ്കിലും ഹെലികോപ്റ്റർ മുഖേനയുള്ള തെരച്ചിലിൽ അടുത്തുള്ള ഡാറ്റലൻ ഹാം കനാലിനടുത്തു നിന്നും പോലീസ് പിടികൂടി. പ്രതി കസാക്കിസ്ഥാൻ പൗരനാണെന്നു സംശയിക്കുന്നതായി പോലീസ് വെളിപ്പെടുത്തി.

ആക്രമണ കാരണം വ്യക്തമല്ല. സംഭവത്തിൽ സ്കൂളും ലൂനൻ ഗ്രാമവും ഞെട്ടലിലാണ്്. സ്കൂൾ കുട്ടികളെയും രക്ഷാകർത്താക്കളെയും സമാശ്വസിപ്പിക്കാനായി സൈക്കോളജിക്കൽ വിദഗ്ധരടങ്ങുന്ന ഒരു കൗണ്‍സിലിംഗ് സംഘം സ്കൂളിലെത്തിയിട്ടുണ്ട്. പോലീസിന്‍റെ വൻ സന്നാഹവും സ്കൂളിൽ ക്യാന്പു ചെയ്യുന്നുണ്ട്. വിദ്യാർത്ഥികളായി ആയിരത്തോളം കുട്ടികളാണ് ഈ സ്കൂളിലുള്ളത്.

സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കാൻ ഒരു പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി പോലീസ് മേധാവി അറിയിച്ചു. ല്യൂനൻ നഗരാധിപൻയൂൾഗൻ ക്ലൈനെ ഉൾപ്പടെ വിവിധ പാർട്ടി നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് സ്കൂളിന് അവധിയും നൽകി. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും ഇവോണെ ഗെബൗവർ സംഭവ സ്ഥലം സന്ദർശിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകി. ഫോറൻസിക്സ് ഉദ്യോഗസ്ഥർ സ്കൂളിൽ നിന്നുള്ള പ്രാഥമിക തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
2016 ലെ കണക്കുകൾ പ്രകാരം ഇരുപത്തിയൊന്നു വയസിനു താഴെയുള്ള അഞ്ചിൽ ഒരാൾ വീതം ജർമനിയിലെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്നു വെളിപ്പെടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ