മരണപ്പെട്ട യുവതിയുടെ സ്കോളർഷിപ്പ് ഫണ്ടിൽ തിരിമറി നടത്തിയ മുൻ മേയർ അറസ്റ്റിൽ
Tuesday, October 17, 2017 8:55 AM IST
ന്യുജേഴ്സി: വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ അമേരിക്കൻ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഹൈനൽ പട്ടേലിന്‍റെ പേരിൽ സ്ഥാപിച്ച സ്കോളർഷിപ്പ് ഫണ്ടിൽ നിന്നും തുക തിരിമറി നടത്തിയ കുറ്റത്തിന് ന്യുജേഴ്സി സ്പോർട് വുഡ് മുൻ മേയർ നിക്കൊളാസിന്‍റെ പേരിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്പോട്സ് വുഡ് എമർജൻസി മെഡിക്കൽ സർവീസിൽ പരിശീലനം അവസാനിച്ചിരിക്കുന്ന ദിവസം (2015 ജൂലൈ 25ന്) പട്ടേൽ സഞ്ചരിച്ചിരുന്ന ആംബുലൻസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് ഇവർ മരണമടഞ്ഞത്. മെഡിക്കൽ സ്കൂളിൽ പ്രവേശനത്തിനായി തയ്യാറെടുക്കുന്നതിനിടെ മരണം പട്ടേലിനെ അപ്രതീക്ഷിതമായി തട്ടിയെടുക്കുകയായിരുന്നു.

പട്ടേലിന്‍റെ പേരിൽ സ്പോട്സ് വുഡ് ഹൈസ്കൂളിൽ നിന്നും ഉയർന്ന മാർക്കോടെ വിജയിക്കുന്നവർക്ക് നൽകുന്നതിനാണ് സ്കോളർഷിപ്പ് ഏർപ്പെടുത്തിയിരുന്നത്. അറ്റ്ലാന്‍റിക് സിറ്റിയിൽ നടക്കുന്ന ഗാംബ്ലിംഗിൽ പങ്കെടുക്കുന്നതിനാണ് 2016 ജൂണിൽ മേയർ പണം തട്ടിയെടുത്തത്. നവംബർ 2012 മുതൽ ഡിസംബർ 2016 വരെ മേയറായിരുന്നു നിക്കൊളാസ്. മേയറുടെ പേരിൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ