Letters
സ്കൂളുകളിൽ ഏകീകൃത പഠനസമയം നിലനിർത്തിക്കൂടേ?
സ്കൂളുകളിൽ ഏകീകൃത പഠനസമയം നിലനിർത്തിക്കൂടേ?
Friday, June 6, 2025 11:46 PM IST
എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ എൽപി മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പത്തുമണി മുതൽ നാലുമണി വരെയും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് 9.45 മുതൽ 4.15 വരെയും ഹയർ സെക്കൻഡറി കുട്ടികൾക്ക് രാവിലെ 8.45 മുതൽ 4.30 വരെയും പഠനസമയം ക്രമീകരിക്കുന്നത് സ്കൂൾ കാന്പസിൽ അച്ചടക്കം നിലനിർത്താൻ ഏറെ പ്രയാസകരമാകും.

ഹൈസ്കൂൾ ഹയർ സെക്കൻഡറി കുട്ടികൾ നേരത്തേയെത്തുകയും വൈകിപ്പോവുകയും ചെയ്യുന്പോൾ എൽപി, യുപി വിഭാഗം കുട്ടികൾ വൈകിയെത്തുകയും നേരത്തേ സ്കൂൾ വിട്ടു പോവുകയും ചെയ്യുന്നത് കുട്ടികളുടെ അച്ചടക്ക പരിപാലനം ഏറെ ശ്രമകരമാക്കും.

പ്രത്യേകിച്ച് കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ കുട്ടികളെ ശ്രദ്ധിക്കുന്നതിനും അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിലും താളപ്പിഴകൾ സംഭവിക്കും. മാത്രവുമല്ല, ഏകീകൃത സ്കൂൾ അസംബ്ലി സംഘടിപ്പിക്കുന്നതിനും കഴിയാതെ വരും. സ്കൂളിലെ മുഴുവൻ കുട്ടികളും ഒത്തുചേരുന്നതിനും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കുന്നതിനും അവർക്ക് മറ്റുള്ളവരിൽനിന്ന് പ്രോത്സാഹനം ലഭിക്കുന്നതിനും ഇടയാകാത്ത സാഹചര്യമുണ്ടാകും.

കൂടാതെ, ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക് ശനിയാഴ്ചകൾ പ്രവൃത്തിദിനമല്ല. എന്നാൽ, പ്രായം കുറഞ്ഞ ഹൈസ്കൂൾ, യുപി വിഭാഗം കുട്ടികൾക്ക് ശനിയാഴ്ചകൾ പ്രവൃത്തി ദിനവുമാക്കി. പഠനത്തിന്‍റെ പിരിമുറുക്കത്തിൽനിന്നു മുക്തി നേടേണ്ട ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കി മാറ്റുന്നത് കുട്ടികൾക്ക് ഏറെ ആയാസകരമാകും. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും നല്ല ശീലങ്ങൾ വളർത്തുന്നതിനും കലാകായിക പ്രവൃത്തിപരിചയ പരിശീലനം നേടുന്നതിനും ശനിയാഴ്ചകൾ ലഭ്യമാകണം.

ഈ സാഹചര്യങ്ങൾ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം പഠന സമയം ഏകീകരിക്കുകയും ശനിയാഴ്ചകളിൽ പഠനം ഒഴിവാക്കുകയും ചെയ്ത് കുട്ടികൾക്ക് കളിച്ച് ഉല്ലസിക്കുന്നതിനും ആയാസരഹിതമായി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കലാകായിക, പ്രവൃത്തിപരിചയ പരിശീലനത്തിന് അവസരം ലഭ്യമാക്കണം. എങ്കിൽ മാത്രമേ അടിയന്തര പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കാനും സർഗാത്മക കഴിവുകൾ വികസിപ്പിക്കാനും കഴിയൂ. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും മന്ത്രിയും ശ്രദ്ധിക്കുമല്ലോ.

റോയി വർഗീസ് ഇലവുങ്കൽ മുണ്ടിയപ്പള്ളി