വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ വിതരണം ചെയ്യാൻ തയാറാക്കിയ പഴകിയ ഭക്ഷണസാധങ്ങൾ പിടികൂടിയ സംഭവം ഞെട്ടലുളവാക്കുന്നതാണ്. ദിവസങ്ങളോളം പഴക്കമുള്ള കിലോ കണക്കിന് ഇറച്ചിയും പാചകം ചെയ്ത ഭക്ഷണം തീർത്തും വൃത്തിഹീനമായ അ ന്തരീക്ഷത്തിൽ നിരത്തിയിട്ടിരിക്കുന്നതും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ദിവസവും ഒട്ടേറെ ദീർഘദൂര യാത്രക്കാരാണ് ഭക്ഷണത്തിനായി റെയിൽവേയെ ആശ്രയിക്കുന്നത്.
ഭക്ഷണ വിതരണത്തിന് കരാർ നൽകുമ്പോൾ വൃത്തിയും ഗുണനിലവാരവുമുള്ള ഭക്ഷണമാണ് യാത്രക്കാർക്ക് നൽകുന്നതെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത റെയിൽവേയ്ക്കുണ്ട്. പഴകിയ ഭക്ഷണ സാധങ്ങൾ ജീവനുതന്നെ ഭീഷണിയാണെന്നിരിക്കെ കാറ്ററിംഗ് സർവീസുകാരെ ഒരു നിയന്ത്രണവുമില്ലാതെ തോന്നുംപടി പ്രവർത്തിക്കാൻ അനുവദിച്ചുകൂടാ. ഇക്കാര്യത്തിൽ റെയിൽവേ കർശന നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
മുരളീമോഹൻ, മഞ്ചേരി