ഇന്ത്യ സന്പദ്ഘടനയിൽ നാലാം ശക്തി എന്നു പറയുന്പോഴും ആളോഹരി വരുമാനക്കുറവുകൊണ്ട് ഓരോ ഇന്ത്യക്കാരനും പിറകിൽ എന്ന ദീപിക റിപ്പോർട്ടാണ് ഈ കുറിപ്പിനാധാരം.
ഒരു രാജ്യത്തിന്റെ ശക്തി ഓരോ പൗരനും ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിലാകണം. നാലാം സന്പദ്ഘടനയിലേക്ക് ഇന്ത്യ വളർന്നെങ്കിലും അത് സാധാരണക്കാരനിലേക്കും താഴേത്തട്ടിലേക്കും വരുന്നില്ല എന്നതാണ് പ്രശ്നം.
ഭാരതത്തിൽ സന്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് അതിശക്തമാണ്. ലഭിക്കുന്നവർക്കുതന്നെ ലഭിക്കുന്ന ഭരണവ്യവസ്ഥയും സന്പദ്വിതരണവുമാണ് ഈ പരിതാപാവസ്ഥയ്ക്കു കാരണം. മാസം പതിനായിരം രൂപ പോലും ലഭിക്കാത്ത ജനങ്ങൾ ഉള്ളപ്പോഴാണ് നാലുലക്ഷത്തിലധികം ശന്പളം ലഭിക്കുന്നവരും ഈ നാട്ടിലുണ്ടെന്നുള്ള സത്യം അറിയേണ്ടത്.
സത്യത്തിൽ ആളോഹരി വരുമാനമാണ് സന്പദ്ഘടനയെ ആരോഗ്യപ്പെടുത്തുന്നത്. ഇക്കാര്യത്തിൽ 125 രാജ്യങ്ങൾക്ക് പിറകിലാണ് നാം. ഇവ പരിഹരിക്കണമെങ്കിൽ സാന്പത്തികനയങ്ങളും സന്പദ്ഘടനയും പൊളിച്ചെഴുതണം. ആളോഹരി വരുമാനം വർധിപ്പിച്ച് ആരോഗ്യകരവും ശാശ്വതവുമായ നാലാം സന്പദ്ഘടന ആകുന്പോഴേ നമ്മുടെ സന്തോഷം പൂർണമാകൂ.
ഫാ. ലൂക്ക് പൂതൃക്കയിൽ കോട്ടയം