ലണ്ടൻ: ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) മിന്നും പ്രകടനത്തിനു പിന്നാലെ ഓപ്പണർ വൈഭവ് സൂര്യവംശി വെടിക്കെട്ട് ബാറ്റിംഗ് തുടർന്നപ്പോൾ ഇംഗ്ലണ്ടിനെതിരേയുള്ള യൂത്ത് ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ അണ്ടർ-19 ടീമിന് ആറുവിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 174 റണ്‍സിന് പുറത്തായി. ഇന്ത്യ 24 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 178 റണ്‍സെടുത്ത് ലക്ഷ്യത്തിലെത്തി.

വിരാട് കോലി വിഖ്യാതമാക്കിയ 18-ാം നന്പർ നീല ജഴ്സിയിൽ ബാറ്റിംഗിനിറങ്ങിയ സൂര്യവംശി 19 പന്തിൽ 48 റണ്‍സെടുത്താണ് ഇന്ത്യൻജയത്തിന് അടിത്തറയിട്ടത്. അഞ്ചുസിക്സും മൂന്ന് ഫോറും നേടി. അഭിഗ്യാൻ കുണ്ടു 45 റണ്‍സോടെ പുറത്താകാതെനിന്നു. മലയാളി താരം മുഹമ്മദ് ഇനാൻ രണ്ടുവിക്കറ്റുമായി തിളങ്ങി.


ആൻഡ്രൂ ഫ്ലിന്‍റോഫിന്‍റെ മകൻ റോക്കി ഫ്ലിന്‍റോഫ് ഉൾപ്പെട്ട ഇംഗ്ലിഷ് ടീമിനെയാണ് ഇന്ത്യ വീഴ്ത്തിയത്. ഇംഗ്ലണ്ട് ഇന്നിംഗ്സിൽ അർധസെഞ്ചുറിയോടെ റിക്കി ഫ്ളിന്‍റോഫ് (56) തിളങ്ങി. 42 റണ്‍സെടുത്ത ഓപ്പണർ ഇസാക് മുഹമ്മദും പൊരുതി.

ഇന്ത്യൻ ബൗളിംഗിൽ കനിഷ്ത് ചൗഹാൻ 20 റണ്‍സിന് മൂന്നുവിക്കറ്റ് വീഴ്ത്തി. ഇനാൻ 37 റണ്‍സിനാണ് രണ്ടു വിക്കറ്റെടുത്തത്. ഹെനിൽ പട്ടേൽ, അംബ്രിഷ് എന്നിവരും രണ്ടുവീതം വിക്കറ്റെടുത്തു. പരന്പരയിൽ അഞ്ചു മത്സരങ്ങളാണുള്ളത്. രണ്ടാമത്തെ മത്സരം തിങ്കളാഴ്ച നടക്കും.