കൊച്ചി: കേരളത്തിലെ സീനിയർ സഭാ പിതാക്കന്മാരിൽ എല്ലാവരാലും ആദരിക്കപ്പെട്ടിരുന്ന ഒരു വൈദിക ശ്രേഷ്ഠനാണ് മാർ അപ്രം മെത്രാപ്പോലീത്തയെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.

ഇന്ത്യയിലെ കൽദായസഭയുടെ അധ്യക്ഷനായിരുന്ന അദ്ദേഹം സുറിയാനി ഭാഷയിലും ആരാധനക്രമത്തിലും ദൈവശാസ്ത്രത്തിലും വലിയ അവഗാഹം നേടിയിരുന്നു.


എല്ലാ സഭകളോടും സ്നേഹബന്ധത്തിൽ കഴിയാനും എക്യുമെനിക്കൽ കൂട്ടായ്മകൾ ശക്തിപ്പെടുത്താനും അദ്ദേഹം സദാ ഉത്സുകനായിരുന്നു.

തിരുമേനിയുടെ ദേഹവിയോഗത്തിൽ ആത്മാർഥമായ അനുശോചനം അറിയിക്കുന്നു. ആത്മശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും മാർ ആലഞ്ചേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.