വാംഗ് ചിഷാൻ ചൈനീസ് വൈസ് പ്രസിഡന്‍റാകും
വാംഗ് ചിഷാൻ ചൈനീസ്  വൈസ് പ്രസിഡന്‍റാകും
Tuesday, March 13, 2018 1:24 AM IST
ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗ് ഈ ശനിയാഴ്ച പുതിയ ഭരണമേധാവികളെ പ്രഖ്യാപിക്കുന്പോൾ മറ്റുചില കീഴ്‌വഴക്കങ്ങൾകൂടി മാറ്റിയെഴുതും. മൂന്നു ദശകമായി നിലനിന്ന രണ്ടു കാലാവധി എന്ന വഴക്കവും വ്യവസ്ഥയും മാറ്റിയ ഷി ഇനി ഭരണമേധാവികളുടെ തലത്തിലെ പ്രായനിബന്ധന മാറ്റിവയ്ക്കും. അതു പുതിയ ശക്തികേന്ദ്രങ്ങളുടെ വളർച്ചകുറിക്കും.

പാർട്ടിയിലും ഭരണകൂടത്തിലും 68 വയസ് എന്ന ഒരു റിട്ടയർമെന്‍റ് പദവി കുറെക്കാലമായി ചൈന പാലിക്കുന്നുണ്ട്. ഇത്തവണ അതു മാറ്റും. ദീർഘകാലമായി തന്‍റെ വിശ്വസ്തനായ വാംഗ് ചിഷാനെ വൈസ് പ്രസിഡന്‍റാക്കും. 68 വയസായതിനെത്തുടർന്നു കമ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽനിന്നു വാംഗിനെ കഴി ഞ്ഞവർഷം മാറ്റിയിരുന്നു. പാർട്ടിയുടെ പരമോന്നത സമിതിയിൽനിന്നു മാറ്റപ്പെട്ട ഒരാളെ സുപ്രധാന ഭരണതസ്തികയിൽ നിയമിക്കുന്നു എന്നതും കീഴ്‌വഴക്കങ്ങൾ മറികടന്നുള്ള നടപടിയാണ്. സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഇല്ലെങ്കിലും വാംഗ് ഇപ്പോഴും ഉന്നതതലയോഗങ്ങളിൽ സാന്നിധ്യമാണ്.

ഷിയുടെ ഭരണകാലത്ത് അഴിമതിവേട്ടയുടെ ചുമതല വാംഗിനായിരുന്നു. യഥാർഥത്തിൽ ഷിയെ എതിർക്കുന്ന എല്ലാവരെയും ഒതുക്കുന്നതായിരുന്നു വാംഗിന്‍റെ ദൗത്യം. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായിരുന്ന ചൗ യോംഗ്കാംഗ്, ജനറൽമാരായ ചാംഗ് യാംഗ്, ഫാംഗ് ഫെംഗ്ഹുയി തുടങ്ങിയവരെ ജയിലിലടച്ചതും മറ്റും വാംഗ് ആണ്.

ഇത്തവണ വാംഗിന്‍റെ ദൗത്യം അമേരിക്കയിലെ ട്രംപ് ഭരണകൂടവുമായുള്ള ബന്ധം കൈകാര്യം ചെയ്യലാണ്. വാംഗ് വൈസ് പ്രസിഡന്‍റ് ആകുന്നതോടെ നയതന്ത്രരംഗത്ത് പ്രധാനമന്ത്രി ലി കെചിയാംഗിന്‍റെ റോൾ അല്പം കുറയും.

വാംഗിനു പകരം അഴിമതിവിരുദ്ധ പോരാട്ടത്തിന്‍റെ ചുമതല ചൗ ലെജിക്കു ലഭിക്കും. 61 വയസുള്ള ചൗ കമ്യൂണിസ്റ്റ് പാർട്ടിയിലെ അച്ചടക്ക പരിശോധനാ കമ്മീഷൻ മേധാവിയാണ്. ഭരണത്തിൽ നാഷണൽ സൂപ്പർവൈസറി കമ്മീഷന്‍റെ ചെയർമാനുമാകും. പാർട്ടി സ്റ്റാൻഡിംഗ് കമ്മിറ്റിയംഗമാണ്.


ശനിയാഴ്ച പ്രസിഡന്‍റായി ഷിയും പ്രധാനമന്ത്രിയായി ലി കെചിയാംഗും വീണ്ടും നിയമിക്കപ്പെടും. ഒന്നാം ഉപപ്രധാനമന്ത്രിയായി ഷാങ് ഹായിയിലെ മുൻ മേയറും സ്റ്റാൻഡിംഗ് കമ്മിറ്റിയംഗവുമായ ഹാൻ ചെംഗ് നിയമിക്കപ്പെടും. പാർലമെന്‍റ് ചെയർമാനായി ലി ചാൻഷുവിനെയാണു നിയമിക്കുക.

വാംഗ് ചിഷാനാകും വിദേശനയത്തിലെ മുഖ്യനിയന്താവ്. വിദേശകാര്യമന്ത്രി വാംഗ് യി, സ്റ്റേറ്റ് കൗൺസിലർ സ്ഥാനത്തേക്ക് ഉയർത്തപ്പെടും. ഇപ്പോൾ വിദേശകാര്യ ചുമതലയുള്ള സ്റ്റേറ്റ് കൗൺസിലർ യാംഗ് ജിയേചി അതേ ചുമതലയോടെ ഉപപ്രധാനമന്ത്രി ആകുമെന്നാണു പ്രതീക്ഷ. വാംഗ് ചിഷാൻ - യാംഗ് ജിയേചി -വാംഗ് യി എന്നതാകും അധികാരക്രമം. 69 വയസുള്ള വാംഗിനും 67 വയസുള്ള യാംഗിനും 64 വയസുള്ള വാംഗ് യിക്കും ഷി ഭരണകൂടത്തിൽ കൂടുതൽ കാലംതുടരാൻ സാഹചര്യമുണ്ടാകും.

വിദേശരംഗത്തു കൂടുതൽ സ്വാധീനത്തിനു ശ്രമിക്കുന്നതാണു ഷിയുടെ നയം. ഇതിന്‍റെ ഭാഗമായി അമേരിക്കയോടു കിടമത്സരമുണ്ട്. വാണിജ്യരംഗത്തു യുഎസ് നയങ്ങളോട് ഏറ്റുമുട്ടലുണ്ട്. ഈ സാഹചര്യത്തിലാണ് തന്‍റെ വിശ്വസ്തനെയും രണ്ടു നയതന്ത്രവിദഗ്ധരെയും ഉൾപ്പെടുത്തി ഷി വിദേശകാര്യ ടീമിനെ രൂപപ്പെടുത്തിയത്.

ഈ മാറ്റങ്ങൾ പ്രധാനമന്ത്രി ലി കെചിയാംഗിന്‍റെ പ്രാധാന്യം കുറയുന്നതായും കാണിക്കുന്നു. ഇത്തവണ കെചിയാംഗ് ഭരണത്തിന്‍റെ റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെ ഷി ഹാൾ വിട്ടുപോയതു ശ്രദ്ധിക്കപ്പെട്ട സംഭവമാണ്.

മാവോയുടെ ഭരണകാലത്തിന്‍റെ രണ്ടാം പകുതിയിൽ പ്രധാനമന്ത്രിമാർക്ക് പദവിക്കുതക്ക പ്രാധാന്യം കൊടുത്തിരുന്നില്ല. സാംസ്കാരിക വിപ്ലവകാലത്തു പ്രധാനമന്ത്രി ചൗ എൻലായിയെ തീർത്തും അവഗണിക്കുകയായിരുന്നു. ഇപ്പോൾ വാംഗ് ചിഷാൻ ഉയരുന്നതോടെ പ്രധാനമന്ത്രി ലി പ്രത്യക്ഷമായി തരംതാഴ്ത്തപ്പെടുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.