ചൈനയുടെ ഒരിഞ്ചു ഭൂമി പോലും വിട്ടുനല്കില്ല: ചിൻപിംഗ്
ചൈനയുടെ ഒരിഞ്ചു ഭൂമി പോലും വിട്ടുനല്കില്ല: ചിൻപിംഗ്
Wednesday, March 21, 2018 2:11 AM IST
ബെയ്ജിംഗ്: ചൈനയുടെ ഒരിഞ്ചു ഭൂമിപോലും ആർക്കും വിട്ടു നല്കില്ല; ആഗോളതലത്തിൽ ചൈനയ്ക്ക് അർഹമായ സ്ഥാനം നേടിയെടുക്കാൻ രക്തരൂക്ഷിത യുദ്ധത്തിനു വരെ തയാർ - സർവാധികാരിയായി അംഗീകരിക്കപ്പെട്ട പ്രസിഡന്‍റ് ഷി ചിൻപിംഗ് ലോകത്തോടും ചൈനീസ് ജനതയോടും ഇന്നലെ നടത്തിയ പ്രഖ്യാപനം ഇങ്ങനെ.

കീഴ്നടപ്പുകൾക്കു വിരുദ്ധമായി വാർഷിക പാർലമെന്‍റ്(നാഷണൽ പീപ്പിൾസ് കോൺഗ്രസ്) സമ്മേളനത്തിന് അവസാനംകുറിച്ച് പ്രസംഗിച്ച ചിൻപിംഗ്, ഇന്ത്യയടക്കമുള്ള അയൽക്കാർക്കും ടിബറ്റിലെയും സിൻജിയാംഗിലെയും വിഘടനവാദികൾക്കും ആഗോളശത്രുവായ അമേരിക്കയ്ക്കും വ്യക്തമായ മുന്നറിയിപ്പാണു നല്കിയത്.


മഹത്തായ ചൈനയുടെ പുനരുദ്ധാരണമാണ് ജനങ്ങളുടെ സ്വപ്നം. കഴിഞ്ഞ 170 വർഷങ്ങളായി അതിനായി പോരാടുന്നു. ചൈനീസ് ജനത ആ സ്വപ്നത്തോട് ഇന്ന് ഏറ്റവും അടുത്തു നിൽക്കുന്നു. 130 കോടി ജനങ്ങൾ ഒരുമിച്ചു കാണുന്ന സ്വപ്നമാണത്. അതു യാഥാർഥ്യമാക്കും. രാജ്യത്തിന്‍റെ അഖണ്ഡതയും പരമാധികാരവും കാത്തുസൂക്ഷിക്കും. ചൈനയുടെ ഏകീകരണമെന്ന സ്വപ്നം പൂവണിയിക്കും.

ഏതെങ്കിലും അതിർത്തിപ്രശ്നങ്ങൾ ചിൻപിംഗ് എടുത്തുപറഞ്ഞില്ല. എന്നാൽ തായ്‌വാന്‍റെയും ഹോങ്കോംഗിന്‍റെയും സ്വാതന്ത്ര്യമോഹം വച്ചുപൊറുപ്പിക്കില്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയതെന്നു വ്യക്തമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.