കുൽസും നവാസ് അന്തരിച്ചു
കുൽസും നവാസ് അന്തരിച്ചു
Wednesday, September 12, 2018 1:03 AM IST
ലണ്ടൻ: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ ഭാര്യ കുൽസും നവാസ്(68) ലണ്ടനിൽ അന്തരിച്ചു. ജൂൺ മുതൽ ലണ്ടനിലെ ഹാർലി സ്ട്രീറ്റ് ക്ളിനിക്കിൽ തൊണ്ടയിലെ കാൻസർ രോഗത്തിനു ചികിത്സയിലായിരുന്നു. മൂന്നുവട്ടം പാക് പ്രധാനമന്ത്രിയായ നവാസ് ഷരീഫും മകൾ മറിയവും അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് പാക്കിസ്ഥാനിൽ ജയിൽശിക്ഷ അനുഭവിക്കുകയാണ്.

നവാസിന്‍റെ രാജിയെത്തുടർന്ന് 2017ൽ എംപിയായി മത്സരിച്ചു ജയിച്ചെങ്കിലും ലണ്ടനിൽ ചികിത്സയിലായതിനാൽ കുൽസുമിനു സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല.1971ലായിരുന്നു കുൽസുമിന്‍റെയും നവാസ് ഷരീഫിന്‍റെയും വിവാഹം. കുൽസുമിന്‍റെ മൃതദേഹം പാക്കിസ്ഥാനിൽ കബറടക്കുമെന്നു കുടുംബം അറിയിച്ചു. കുൽസൂമിന്‍റെ നിര്യാണത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ,സൈനിക മേധാവി ജനറൽ ഖമർ ബജ്‌വ തുടങ്ങിയവർ അനുശോചിച്ചു. കബറടക്കത്തിൽ പങ്കെടുക്കാൻ കുൽസുമിന്‍റെ ഭർത്താവും മുൻ പാക് പ്രധാനമന്ത്രിയുമായ നവാസ് ഷരീഫിനും മകൾ മറിയത്തിനും മരുമകൻ സഫ്ദർക്കും പരോൾ അനുവദിക്കുമെന്നു പാക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.