രാജപക്സെയ്ക്കു വിലക്ക് ഏർപ്പെടുത്തി കോടതി
രാജപക്സെയ്ക്കു വിലക്ക് ഏർപ്പെടുത്തി കോടതി
Tuesday, December 4, 2018 12:53 AM IST
കൊളംബോ: പ്രസിഡന്‍റ് സിരിസേന നിയമിച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെയ്ക്കും അദ്ദേഹത്തിന്‍റെ കാബിറ്റ് മന്ത്രിമാർക്കും അധികാരം വിനിയോഗിക്കുന്നതിനു കോടതി വിലക്ക്. രണ്ടുതവണ പാർലമെന്‍റ് അവിശ്വാസം പാസാക്കിയിട്ടും അധികാരത്തിൽ തുടരുന്ന രാജപക്സെയ്ക്ക് എതിരേ 225 അംഗ പാർലമെന്‍റിലെ 122 എംപിമാർ ചേർന്നു ഫയൽ ചെയ്ത കേസിലാണ് കൊളംബോയിലെ കോർട്ട് ഓഫ് അപ്പീൽ ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്. കേസ് ഈ മാസം 12നു വീണ്ടും കേൾക്കുമെന്നും കോടതി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്നതിൽനിന്നു രാജപക്സെയെയും മന്ത്രിമാരുടെ ചുമതല നിർവഹിക്കുന്നതിൽനിന്നു കാബിനറ്റ് അംഗങ്ങളെയും തടഞ്ഞുകൊണ്ടുള്ളതാണ് ഇടക്കാല ഉത്തരവെന്ന് കോടതിയിൽ ഹാജരായിരുന്ന ഒരു അഭിഭാഷകൻ വ്യക്തമാക്കി.

അർഹതയില്ലാത്തവർ പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും പദവിയിൽ ഇരിക്കുന്നത് അപരിഹാര്യമായ നാശമുണ്ടാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടെന്നും പ്രസ്തുത അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

സിരിസേന പുറത്താക്കിയ പ്രധാനമന്ത്രി വിക്രമസിംഗെയുടെ യുഎൻപി പാർട്ടിയിലെയും ജനതാവിമുക്തി പെരമുന, തമിഴ് ദേശീയ സഖ്യം എന്നിവയിലെയും 122 എംപിമാരാണ് രാജപക്സെയുടെ അധികാരത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. കോടതിയുടെ ഇടക്കാല ഉത്തരവ് പ്രസിഡന്‍റ് സിരിസേനയ്ക്കു വൻ തിരിച്ചടിയാണ്. ഒക്‌ടോബർ 26ന് വിക്രമസിംഗെയെ പുറത്താക്കി രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിക്കുകയും തുടർന്നു രാജപക്സെയ്ക്ക് ഭൂരിപക്ഷം ഒപ്പിക്കാനായി പാർലമെന്‍റ് മരവിപ്പിക്കുകയും ചെയ്ത സിരിസേനയുടെ നടപടിയാണ് ലങ്കൻ രാഷ്‌ട്രീയത്തെ പ്രതിസന്ധിയിലാഴ്ത്തിയത്.


കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷം ഒപ്പിക്കാൻ സാധ്യമല്ലെന്നു വ്യക്തമായതോടെ സിരിസേന പാർലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് ഉത്തരവിട്ടെങ്കിലും സുപ്രീംകോടതി പ്രസ്തുത നടപടി റദ്ദാക്കി. പുനഃസ്ഥാപിക്കപ്പെട്ട പാർലമെന്‍റ് രണ്ടു തവണ രാജപക്സെ സർക്കാരിനെതിരേ അവിശ്വാസം പാസാക്കിയെങ്കിലും സിരിസേന അംഗീകരിച്ചില്ല. സ്ഥാനം ഒഴിയാൻ വിസമ്മതിച്ച വിക്രമസിംഗെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ തുടരുകയും രാജപക്സെ ഭരണം നടത്തുകയുമായിരുന്നു. കഴിഞ്ഞദിവസം ചേർന്ന പാർലമെന്‍റ് ഖജനാവിലെ പണം ഉപയോഗിക്കുന്നതിന് രാജപക്സെയ്ക്കും മന്ത്രിമാർക്കും വിലക്ക് ഏർപ്പെടുത്തി.

ശ്രീലങ്കയിലെ ഭരണ പ്രതിസന്ധി രാജ്യത്തെ സന്പദ് വ്യവസ്ഥയെയും ബാധിച്ചു തുടങ്ങി. ഒരു കാരണവശാലും വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയാക്കില്ലെന്നു സിരിസേന വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്‍റിൽ ഭൂരിപക്ഷമുള്ള നേതാവിനെ അവഗണിക്കാൻ പ്രസിഡന്‍റിനാവില്ലെന്നാണു വിക്രമസിംഗെയുടെ പാർട്ടിയായ യുഎൻപിയുടെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.