വൻ തീപിടിത്തം; ധാക്കയിൽ 81 മരണം
വൻ തീപിടിത്തം; ധാക്കയിൽ 81 മരണം
Friday, February 22, 2019 12:29 AM IST
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനത്തുണ്ടായ വൻ തീപിടിത്തത്തിൽ 81 പേർ മരിച്ചു. അന്പതിലധികം പേർക്കു പരിക്കേറ്റു. ഓൾഡ് ധാക്കയിലെ ചരിത്രപ്രസിദ്ധമായ ചൗക്ബസാറിലായിരുന്നു ദുരന്തം. കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞ മേഖലകൂടിയാണിത്.

ഹസി വാഹീദ് മാൻഷൻ എന്ന നാലുനിലക്കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന കെമിക്കൽ ഗോഡൗണിലാണ് തീപിടിത്തം ആരംഭിച്ചത്. സമീപമുണ്ടായിരുന്ന കെമിക്കൽ ഗോഡൗണുകളും കല്യാണാഘോഷം നടക്കുകയായിരുന്ന കമ്യൂണിറ്റി സെന്‍ററും അടക്കം നാലു കെട്ടിടങ്ങളിലേക്കുകൂടി തീ അതിവേഗം പടർന്നു. ആളുകൾക്ക് ഓടി രക്ഷപ്പെടാനുള്ള സമയം പോലും ലഭിച്ചില്ല.

തീപിടിത്തം ആരംഭിച്ച കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ ധാരാളം കടകളും രണ്ടാമത്തെ നിലയിൽ പ്ലാസ്റ്റിക് ഗോഡൗണുകളും പ്രവർത്തിച്ചിരുന്നു. മുകളിലത്തെ നിലകളിൽ ആളുകൾ താമസിച്ചിരുന്നു. സമീപത്തെ കെട്ടിടങ്ങളിലും കെമിക്കൽ ഗോഡൗണുകൾ പ്രവർത്തിച്ചിരുന്നതാണ് തീ അതിവേഗം പടരാൻ കാരണമെന്നു കരുതുന്നു.

കല്യാണത്തിന്‍റെ തിരക്ക് ദുരന്തത്തിന്‍റെ ആഴം കൂട്ടി. കല്യാണത്തിൽ പങ്കെടുക്കാനെത്തിയവരും റസ്റ്ററന്‍റിൽ ഭക്ഷണം കഴിച്ചിരുന്നവരും വഴിയാത്രക്കാരുമെല്ലാം ദുരന്തത്തിനിരയായി. തീപിടിച്ച കെട്ടിടങ്ങളിൽനിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ച നിരവധിപ്പേർക്കു പരിക്കേറ്റു. ഒരു കെട്ടിടത്തിന്‍റെ ഗെയിറ്റ് പൂട്ടിയിട്ടിരുന്നതിനാൽ ആളുകൾക്ക് രക്ഷപ്പെടാൻ കഴിയാത്തതിന്‍റെ ദൃശ്യങ്ങൾ ടിവി ചാനലുകൾ കാണിച്ചു.


തീപിടിച്ച്‌ ഒരു വൈദ്യുത ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചു. മേഖലയിൽ പാർക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചു. തീപിടിത്തം ആരംഭിച്ച കെട്ടിടം ഏതു നിമിഷവും തകർന്നുവീഴാമെന്ന നിലയിലാണ്.

പരിക്കേറ്റവരെ ധാക്ക മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ ബംഗ്ലാ സർക്കാർ അന്വേഷണസമിതിയെ നിയോഗിച്ചു.
2010ലെ വൻ തീപിടിത്തത്തിന്‍റെ ഓർമയുണർത്തുന്ന രംഗങ്ങളാണ് ആവർത്തിച്ചത്. അന്ന് ഓൾഡ് ധാക്കയിലെ നിംതോളിയിൽ കെമിക്കൽ ഗോഡൗണിലുണ്ടായ തീപിടിത്തം 120 പേരുടെ ജീവനാണെടുത്തത്.

കെമിക്കൽ ഗോഡൗണുകൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം അന്ന് ശക്തമായെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. മേഖലയിൽ 800 ഗോഡൗണുകൾ പ്രവർത്തിക്കുന്നതായാണ് കണക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.