Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സിസ്റ്റര്‍ ലിസിയുടെ സമ്മാനം 150 വീടുകൾ
സ്കൂള്‍ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വ്യത്യസ്തമായി എന്തു ചെയ്യാമെന്ന് അധ്യാപകരും പിടിഎ ഭാരവാഹികളും ആലോചിച്ചു. വീടില്ലാത്ത ഒരു വിദ്യാര്‍ഥിനിക്ക് ഭവനം നിര്‍മിച്ചു നല്‍കാമെന്ന ആശയം സിസ്റ്റര്‍ ലിസി മുന്നോട്ടുവച്ചു.
"കോരിച്ചൊരിയുന്ന മഴ പെയ്ത ആ രാത്രിയില്‍ എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. പ്ലാസ്റ്റിക് ഷീറ്റുകളും ഫ്ളക്സും വലിച്ചുകെട്ടിയ കൂരകള്‍ക്കുള്ളില്‍ എന്റെ പാവപ്പെട്ട വിദ്യാര്‍ഥിനികള്‍ എങ്ങനെ സുരക്ഷിതരായിരിക്കുമെന്ന ചിന്ത മനസിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. അവര്‍ക്ക് എങ്ങനെ സുരക്ഷയൊരുക്കുമെന്ന് ഏറെ ചിന്തിച്ചു. മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ നാം ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചു കൊടുക്കുന്നത് വലിയ കാര്യം തന്നെയല്ലേ...' എറണാകുളം തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന് പറയാന്‍ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങള്‍ ഏറെയാണ്.
സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പേറി നടക്കുന്നവര്‍ ഏറെപ്പേരുള്ള ഇക്കാലത്ത് ഈ അധ്യാപികയുടെ നേതൃത്വത്തില്‍ കൂടണഞ്ഞത് 150 പേരാണ്. വിദ്യാര്‍ഥിനികളും പെണ്മക്കളുള്ള വിധവകളും ഭിന്നശേഷിക്കാരും വൃദ്ധകളുമൊക്കെ സിസ്റ്ററിന്റെ ശ്രമത്താല്‍ ഒരു വീടിന്റെ അവകാശിയായിരിക്കുന്നു. ഏഴു വീടുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു.
ഭവനസന്ദര്‍ശനത്തില്‍ കണ്ടത്
അധ്യാപനത്തിനൊപ്പം ഈ സ്കൂളില്‍ അധ്യാപകര്‍ കുട്ടികളുടെ വീടു സന്ദര്‍ശിക്കുന്ന പതിവുണ്ട്. പല കുട്ടികളുടെയും വീടുകള്‍ സിസ്റ്റര്‍ ലിസി സന്ദര്‍ശിച്ചപ്പോള്‍ ചെല്ലാനം, കണ്ണമാലി പ്രദേശത്തുനിന്നുള്ള കുട്ടികളുടെ ജീവിതസാഹചര്യം വളരെ ദയനീയമായിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഒറ്റമുറി വീട്ടിലായിരുന്നു പലരുടെയും താമസം.
ചില വീടുകളാകട്ടെ നാലു കമ്പുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കെട്ടി മറച്ച കൊച്ചു കൂരകളായിരുന്നു. സുരക്ഷിതമായി ഉറങ്ങാന്‍ ഒരു മുറിയില്ലാതെ സ്ത്രീകള്‍ വിഷമിക്കുന്നത് പല വീടുകളിലും കണ്ടു. കോളനികളില്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്ന അമ്മമാരും പെണ്മക്കളും മനസില്‍ നൊമ്പരമായി അവശേഷിച്ചു- സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ പറഞ്ഞു.
തുടക്കം സഹപാഠിക്കൊരു ഭവനത്തിലൂടെ
സ്കൂള്‍ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വ്യത്യസ്തമായി എന്തു ചെയ്യാമെന്ന് അധ്യാപകരും പിടിഎ ഭാരവാഹികളും ആലോചിച്ചു. വീടില്ലാത്ത ഒരു വിദ്യാര്‍ഥിനിക്ക് ഭവനം നിര്‍മിച്ചു നല്‍കാമെന്ന ആശയം സിസ്റ്റര്‍ ലിസി മുന്നോട്ടുവച്ചു. സിസ്റ്റര്‍ ക്ലാസ് ടീച്ചറായ എട്ടാം ക്ലാസിലെ ഒരു കുട്ടിയുടെ പിതാവ് ഹൃദയസ്തംഭനത്തില്‍ അക്കാലത്ത് മരണമടഞ്ഞിരുന്നു.
ഒറ്റമുറി വീട്ടിലായിരുന്നു മാതാപിതാക്കള്‍ക്കും അനുജനുമൊപ്പം ആ പെണ്‍കുട്ടി താമസിച്ചിരുന്നത്. അച്ഛന്റെ രണ്ടു സഹോദരങ്ങളും ആ വീട്ടില്‍ തന്നെ ഓരോ മുറികളിലില് പാര്‍ക്കുന്നു. മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം സിസ്റ്റര്‍ ലിസി ആ വീടു സന്ദര്‍ശിച്ചു. അവരുമായി സംസാരിച്ചതില്‍ നിന്ന് രണ്ടു സെന്റ് സ്ഥലം അവര്‍ക്ക് ഉണ്ടെന്നു മനസിലായി.
സിസ്റ്റര്‍ ഈ കാര്യം സ്കൂളില്‍ അറിയിച്ചപ്പോള്‍ എല്ലാവരും അതിനെ പിന്തുണച്ചു. അങ്ങനെ 25,000 രൂപ സിസ്റ്റര്‍ ലിസി കടം വാങ്ങി. കുറച്ചു പണം സ്കൂള്‍ മാനേജ്മെന്റ് നല്കി. അതെല്ലാം കൊണ്ടാണ് ആ വിദ്യാര്‍ഥിനിക്ക് വീടുപണി തുടങ്ങിയത്. ആറു മാസം കൊണ്ട് അഞ്ചു ലക്ഷം രൂപ ചെലവില്‍ ജൂബിലി സ്മാരക ഭവനം പൂര്‍ത്തീകരിച്ചു. മിച്ചം വന്ന 25,000 രൂപയില്‍ നിന്ന് രണ്ടാമത്തെ വീടിന്റെ പണി തുടങ്ങി. അങ്ങനെയാണ് ഹൗസ് ചലഞ്ച് എന്ന പദ്ധതിക്ക് തുടക്കമായത്.
സഹായിക്കാന്‍ പലരുമെത്തി
പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം തങ്ങളാല്‍ കഴിയുന്ന സഹായവുമായെത്തി. നിലവിലെ അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും സഹായിച്ചു. സ്കൂളില്‍ പിറന്നാള്‍ ആഘോഷങ്ങള്‍ നടത്താറില്ല. പകരം വിദ്യാര്‍ഥികള്‍ മധുരം വാങ്ങാന്‍ ചെലവാക്കുന്ന തുക ഭവനരഹിതരെ സഹായിക്കാനുള്ള ചാരിറ്റി ബോക്സില്‍ നിക്ഷേപിക്കും.
അധ്യാപകരും ഈ ഉദ്യമത്തില്‍ പങ്കുചേരും. ആദ്യത്തെ ഭവനം നിര്‍മിക്കുന്ന ഘട്ടത്തില്‍ സിസ്റ്റര്‍ ലിസിതന്നെ പണം ശേഖരിക്കാനായി മുന്നിട്ടിറങ്ങി. തോപ്പുംപടിയിലുള്ള കടകളിലും വീടുകളിലുമെല്ലാം കയറി സിസ്റ്റര്‍ സഹായം അഭ്യര്‍ഥിച്ചു. കൂലിപ്പണിക്കാര്‍ മുതല്‍ വന്‍കിടക്കാര്‍ വരെ കഴിവുള്ള സഹായം നല്കി. അങ്ങനെയാണ് 2012-ല്‍ കുറഞ്ഞ തുകക്കൊണ്ട് മനോഹരമായ ആ വീട് ഒരുങ്ങിയത്.
നൊമ്പരമായി സരസമ്മ എന്ന അമ്മ
തോപ്പുംപടിയിലെ സാന്തോം കോളനി സന്ദര്‍ശനത്തിനിടയിലാണ് സരസമ്മ എന്ന അമ്മയെ പരിചയപ്പെടുന്നത്. കാഴ്ചശക്തി നഷ്ടപ്പെട്ട ആ അമ്മയുടെ വലിയ ആഗ്രഹമായിരുന്നു ഒരു കൊച്ചുവീട്. അവരുടെ മകന് അപകടത്തില്‍ പരിക്കേറ്റു നിത്യരോഗിയായി കിടപ്പിലായിരുന്നു. പ്ലാസ്റ്റിക് ഷീറ്റ് കെട്ടി മറച്ച കൂരയില്‍ നിവര്‍ന്നു കിടക്കാന്‍ പോലും സ്ഥലമില്ലായിരുന്നു.
മരിക്കും മുമ്പ് എനിക്കൊരു വീടു കിട്ടുമോ സിസ്റ്ററേയെന്ന് ആ അമ്മ പല തവണ ചോദിച്ചിട്ടുണ്ട്. ഹൗസ് ചലഞ്ചില്‍ ഉള്‍പ്പെടുത്തി അവര്‍ക്കൊരു വീടു നല്കി. ഒരു വര്‍ഷത്തോളം ആ വീട്ടില്‍ താമസിച്ചശേഷം ആ അമ്മ മരിച്ചു. സാന്തോം കോളനിയില്‍ മാത്രം 17 വീടുകളാണ് പണിതു നല്‍കിയത്. ഇത്തരത്തിൽ കോളനിയുടെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാന്‍ കഴിഞ്ഞു.
150-ാമത് വീടിന്റെ താക്കോല്‍ദാനം 15-ന്
150-ാമത് വീടിന്റെ താക്കോല്‍ ദാനം ഈ മാസം 15-ന് വൈപ്പിനില്‍ നടക്കും. ഭൂദാനം മഹാദാനം പദ്ധതിയില്‍ ഒരു വ്യക്തി 72 സെന്റ് സ്ഥലം നല്‍കിയതില്‍ അവിടെ 12 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പെണ്‍കുട്ടികളുള്ള വിധവകള്‍ക്കാണ് അവിടെ വീടുവച്ചു നല്‍കുന്നത്. 157-ാമത്തെ വീടിന്റെ കല്ലിടല്‍ പള്ളുരുത്തി കളത്തറയില്‍ നടന്നുകഴിഞ്ഞു.
എല്ലാ ജില്ലകളിലും ഓരോ വീട് എന്ന ആശയമാണ് സിസ്റ്റർ മുന്നോട്ടു വയ്ക്കുന്നത്. ഇത്തരത്തിൽ തിരുവനന്തപുരത്ത് രണ്ടു വീടുകള്‍ നിര്‍മിച്ചു നല്കി. മനോഹരമായി ഡിസൈന്‍ ചെയ്ത വീടുകള്‍ ഒരു സെന്റിലും രണ്ടു സെന്റിലുമൊക്കെയായിട്ടാണ് നിര്‍മിച്ചു നല്‍കുന്നത്. ആറു മുതല്‍ പത്തു ലക്ഷം രൂപയാണ് നിര്‍മാണച്ചെലവു വരുന്നത്. സ്കൂളിലെ അധ്യാപിക ലില്ലി പോളും പിന്തുണയുമായി ഒപ്പമുണ്ട്. സ്കൂളില്‍ വീടില്ലാത്ത നിരവധി വിദ്യാര്‍ഥികള്‍ക്ക് വീടു നിര്‍മിച്ചു നല്കി.
അധ്യാപികയ്ക്കൊപ്പം മികച്ച സാമൂഹിക പ്രവര്‍ത്തകയും
ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് മേരി (എഫ് എം എം) സന്യാസിനീ സമൂഹാംഗമാണ് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍. തൃശൂര്‍ ജില്ലയിലെ മേലഡൂരില്‍ ജനിച്ച സിസ്റ്റര്‍ ലിസി പ്രീഡിഗ്രിക്കു ശേഷമാണു എഫ്എംഎം സന്യാസിനി സമൂഹത്തില്‍ ചേരുന്നത്.
സന്യാസപരിശീലന കാലത്ത് തമിഴ്നാട്ടിലെയും ഉത്തരേന്ത്യയിലെയും നിരവധി ഗ്രാമങ്ങളിലെ ജനങ്ങളുടെ ദയനീയാവസ്ഥ നേരില്‍ കാണാന്‍ ഇടയയായി. തിരുവനന്തപുരം കടലോരഗ്രാമത്തിലെ സെന്റ് ഹെലന്‍സ് സ്കൂളിലായിരുന്നു ആദ്യ നിയമനം. അവിടെയും നിര്‍ധനരായവരുടെ ഭവന സന്ദര്‍ശനം നടത്തുന്ന ശീലം സിസ്റ്ററിനുണ്ടായിരുന്നു. കൊച്ചിയിലേക്ക് വന്നപ്പോഴും സിസ്റ്റര്‍ ലിസി ഈ ശീലം തുടര്‍ന്നു. അതായിരുന്നു ഹൗസ് ചലഞ്ച് എന്ന ബൃഹദ് പദ്ധതിയുടെ തുടക്കത്തിലേക്ക് വഴിയൊരുക്കിയതും.
സീമ മോഹന്‍ലാല്‍
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
Latest News
താനൂര്‍ കസ്റ്റഡി മരണം ; ഒന്നാം പ്രതിയുടെ കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു
സിപിഎം നേതാവ് പി.വി.സത്യനാഥന്റെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു
ഇരുചക്ര വാഹനത്തിലാണോ, സാരിയും മുണ്ടും ശ്രദ്ധിക്കുക; മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ്
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് മദ്യവിൽപ്പനയിൽ റിക്കാർഡ്
ഡ്രൈവിംഗ് സ്കൂൾ സമരം; ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
Latest News
താനൂര്‍ കസ്റ്റഡി മരണം ; ഒന്നാം പ്രതിയുടെ കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു
സിപിഎം നേതാവ് പി.വി.സത്യനാഥന്റെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു
ഇരുചക്ര വാഹനത്തിലാണോ, സാരിയും മുണ്ടും ശ്രദ്ധിക്കുക; മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ്
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് മദ്യവിൽപ്പനയിൽ റിക്കാർഡ്
ഡ്രൈവിംഗ് സ്കൂൾ സമരം; ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top